18
MAR 2021
THURSDAY
1 GBP =110.28 INR
1 USD =84.02 INR
1 EUR =92.26 INR
breaking news : വെള്ളമടിച്ചാൽ വഴിയിൽ കാണുന്ന സ്ത്രീകളെ കടന്നുപിടിക്കും.. ലൈംഗികാതിക്രമ കേസിൽ കെറ്ററിംഗ്‌ മലയാളി ബിനുവിന് 3 വർഷം തടവുശിക്ഷ! ജർമ്മനിയിൽ പഠന വിസയിലെത്തിയ മലയാളി യുവാവിനെ കുത്തിക്കൊലപ്പെടുത്തി! >>> ഷൂട്ടിങ് സെറ്റില്‍ നിന്നും ഓടി പോയ ആനയെ കണ്ടെത്തി, 'പുതുപ്പള്ളി സാധു'വിനെ പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് വെച്ചാണ് കണ്ടെത്തിയത് >>> സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം, അലമാരയില്‍ ഉണ്ടായിരുന്ന 26 പവന്‍ സ്വര്‍ണ്ണം മോഷണം പോയി, പൊലീസ് അന്വേഷണത്തില്‍ >>> നവജാത ശിശുവിനെ വില്‍ക്കാന്‍ നിര്‍ബന്ധിച്ച് പങ്കാളി, എതിര്‍ത്തപ്പോള്‍ കുഞ്ഞിനെ ഭിത്തിയിലടിച്ചു കൊന്നു, ഞെട്ടിക്കുന്ന സംഭവം ആന്ധ്രപ്രദേശില്‍ >>> ശ്രീ നാരായണ ധര്‍മ്മ സംഘം ഓണാഘോഷം ഈ മാസം 12ന്, പരിപാടിക്ക് ആവേശം പകരാന്‍ സമ്മേളനവും മെഗാ തീരുവാതിരയും >>>
Home >> CINEMA
'ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു അനുഭവം, വിളിച്ച് വരുത്തിയുള്ള അപമാനം, കൂടെ വന്നവരും അപമാനിക്കപ്പെട്ടല്ലോ എന്നായിരുന്നു സങ്കടം' തുറന്ന് പറഞ്ഞ ബിബിന്‍ ജോര്‍ജ്ജ്

സ്വന്തം ലേഖകൻ

Story Dated: 2024-10-05

മലയാള സിനിമയില്‍ അഭിനേതാവ് തിരക്കഥാകൃത്ത് എന്നീ നിലകളില്‍ ഏറെ പ്രശസ്തനായ താരമാണ് ബിബിന്‍ ജോര്‍ജ്ജ്. നിരവധി കോമഡി മുഹൂര്‍ത്തങ്ങള്‍ പകര്‍ന്ന തിരക്കഥകള്‍ ബിബിന്റേതായി വന്നിട്ടുണ്ട്. ഇനി ബിബിന്റേതായി പുറത്ത് വരാനുള്ളത് 'ഗുമസ്തന്‍' എന്ന ചിത്രമാണ്.

ചിത്രത്തിന്റെ പ്രമോഷനായി ഒരു കോളേജില്‍ എത്തിയ നടന് നേരിടേണ്ടി വന്ന അപമാനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ അതേ കുറിച്ചാണ് താരം പറയുന്നത്.

ബിബിന്‍ ജോര്‍ജിനെ പ്രിന്‍സിപ്പാള്‍ അപമാനിച്ച് ഇറക്കിവിട്ട സംഭവം ഏറെ വിഷമം ഉണ്ടാക്കിയെന്നാണ് താരം പറയുന്നത്.

എംഇഎസ് - കെവിഎം വളാഞ്ചേരി കോളേജിലാണ് സംഭവം നടന്നത്. കോളജ് മാഗസിന്‍ പ്രകാശനത്തിനായാണ് ബിബിന്‍ ജോര്‍ജ് കോളേജിലെത്തിയത്. ഇപ്പോള്‍ തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന 'ഗുമസ്തന്' എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായിട്ടായിരുന്നു ബിബിന്‍ ജോര്‍ജിന്റെ സന്ദര്‍ശനം. പുസ്തകപ്രകാശനത്തിനായി ബിബിന്‍ വേദിയില്‍ എത്തിയതോടെ വിദ്യാര്ഥികള്‍ 'ഗുമസ്തന്‍' എന്ന് ആര്‍പ്പുവിളിക്കാന്‍ തുടങ്ങി. ബിബിന്‍ ചിത്രത്തെ കുറിച്ച് വിദ്യാര്‍ത്ഥികളുമായി സംസാരിക്കാന്‍ തുടങ്ങിയതോടെ, പ്രിന്‌സിപ്പാള്‍ വരികയും പുസ്തകം പ്രകാശനം ചെയ്താല്‍ മാത്രം മതി, മറ്റൊന്നും സംസാരിക്കാതെ ഇറങ്ങി പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു.

ഇപ്പോഴിതാ ആ സംഭവത്തെക്കുറിച്ചുള്ള തന്റെ പ്രതികരണം തുറന്നു പറയുകയാണ് ബിബിന്‍ ജോര്‍ജ്. ''സത്യം പറഞ്ഞാലത് വിശദീകരിക്കാഞ്ഞത് തന്നെയാണ്. മിക്കപ്പോഴും ഇത്തരം സംഭവങ്ങള്‍ വന്നു കഴിയുമ്പോള്‍ അത് ചെയ്തത് ആരാണെന്ന് വച്ചാല്‍ അവരെയും അവരുടെ വീട്ടുകാരെയും അടക്കം എല്ലാവരും ചീത്ത പറയും. പിന്നതിന്റെ പുറകില്‍ വേറെ രണ്ട് അഭിപ്രായങ്ങള്‍ വരും. അത് ഞങ്ങള്‍ സിനിമയുടെ മാര്‍ക്കറ്റിംഗ് രീതിയില്‍ എടുത്തില്ല. സത്യസന്ധമായി പറഞ്ഞാല്‍ ഒരുപാട് വിഷമമുണ്ടാക്കിയ കാര്യം തന്നെയാണ്. പക്ഷേ അത് പറയാനും പിന്നീട് അദ്ദേഹത്തിനതിന്റെ പേരില്‍ പ്രശ്‌നങ്ങളുണ്ടാകാതിരിക്കാനുമാണ് അതിനെക്കുറിച്ച് എവിടെയും പറയാതിരുന്നത്. അതുകൊണ്ട് ഇവിടെയുമത് പറയുന്നില്ല. ഒരു ചെറിയ സംഭവമായി ഞങ്ങളതിനെ വിട്ടു കളയുന്നു. ചിലതൊന്നും തിരുത്താന്‍ കഴിയില്ല. എനിക്ക് തോന്നുന്നു അദ്ദേഹം തന്നെയത് തിരുത്തിയിട്ടുണ്ടാകും എന്നാണ്. സ്റ്റേജില്‍ നിന്ന് ഞങ്ങളിറങ്ങി പോന്നത് ശരിക്കും വിഷമിച്ചാണ്. എത്രയോ കോളജുകളില്‍ ഞങ്ങള്‍ പ്രൊമോഷനു പോയിട്ടുണ്ട്. ആദ്യമായിട്ടാണ് ഇങ്ങനെയൊരു സംഭവം...'' ബിബിന്‍ ജോര്‍ജ് പറഞ്ഞു.

'കോളജിന്റെ മൂന്നാം നിലയിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഞാന്‍ വന്നപ്പോള്‍ മുതല്‍ പ്രിന്‍സിപ്പാള്‍ അസ്വസ്ഥനായിരുന്നു. സിനിമയുടെ കാര്യം പറഞ്ഞു തുടങ്ങിയപ്പോഴേക്കും പ്രിന്‍സിപ്പാള് വിറച്ചുകൊണ്ട് വേദിയിലേക്ക് കയറി പ്രകാശനം ചെയ്തിട്ട് പൊയ്‌ക്കോ, പടത്തെക്കുറിച്ച് ഒന്നും പറയേണ്ട എന്നു ആക്രോശിച്ചു. ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു അനുഭവം. വിളിച്ച് വരുത്തിയുള്ള അപമാനം. എനിക്കേറ്റവും വിഷമം വന്നത് എന്റെ കൂടെ വന്ന ആളുകള്‍ കൂടി അപമാനിക്കപ്പെട്ടല്ലോ എന്നോര്‍ത്തപ്പോഴാണ്. ഞാന്‍ വേദിയില്‍ നിന്നിറങ്ങി തിരികെ പോരാന്‍ ഒരുങ്ങിയപ്പോള്‍ കുട്ടികള്‍ ഓടിയെത്തി മാപ്പു പറഞ്ഞു. അവര്‍ ഒന്നടങ്കം പോകരുതെന്ന് അഭ്യര്‍ത്ഥിച്ചു. പക്ഷേ പിന്നീട് ആ വേദിയിലേക്ക് തിരികെ ചെല്ലാന്‍ എനിക്കു തോന്നിയില്ല,' ബിബിന്‍ പറയുന്നു.



More Latest News

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ.സുരേന്ദ്രന് ആശ്വാസം; മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കി കാസര്‍കോട് സെഷന്‍സ് കോടതി

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറ് നേതാക്കള്‍ കുറ്റവിമുക്തരായി. കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ തിരഞ്ഞെടുപ്പ് കോഴക്കേസിലെ പ്രതിഭാഗത്തിന്റെ വിടുതല്‍ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. കാസര്‍കോട് സെഷന്‍സ് കോടതി ആണ് വിധി പറഞ്ഞത്. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പ്രതികളെല്ലാം ഹാജരായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ ബി.എസ്.പി. സ്ഥാനാര്‍ഥിയായിരുന്ന കെ. സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ച് ഭീഷണിപ്പെടുത്തി നാമനിര്‍ദേശപത്രിക പിന്‍വലിപ്പിക്കുകയും ഇതിന് കോഴയായി രണ്ടരലക്ഷം രുപയും മൊബൈല്‍ ഫോണും നല്‍കിയെന്നായിരുന്നു കേസ്.    

ഷൂട്ടിങ് സെറ്റില്‍ നിന്നും ഓടി പോയ ആനയെ കണ്ടെത്തി, 'പുതുപ്പള്ളി സാധു'വിനെ പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് വെച്ചാണ് കണ്ടെത്തിയത്

ഭൂതത്താന്‍കെട്ടില്‍ സിനിമ ഷൂട്ടിംഗ് സെറ്റില്‍ നിന്ന് കാട്ടിലേക്ക് ഓടിക്കയറിയ 'പുതുപ്പള്ളി സാധു'വിനെ കണ്ടെത്തി. പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് വെച്ചാണ് തെരച്ചില്‍ സംഘം ആനയെ കണ്ടെത്തിയത്. ആനയ്ക്ക് പരിക്കുകളോ മറ്റു ആരോഗ്യ പ്രശ്‌നങ്ങളോ ഒന്നുമില്ല. ആനയുടെ പിണ്ഡം നോക്കിയാണ് പുതുപ്പള്ളി സാധുവിനെ കണ്ടെത്തിയതെന്നും ആന ഉടമ പറഞ്ഞു. ആന ഉടമയുടെ വാക്കുകള്‍ ഇങ്ങനെ: 'ആനയ്ക്ക് പരിക്കുകളോ മറ്റു ആരോഗ്യ പ്രശ്‌നങ്ങളോ ഒന്നുമില്ല. ആനയുടെ പിണ്ഡം നോക്കിയാണ് പുതുപ്പള്ളി സാധുവിനെ കണ്ടെത്തിയത്. ഭയന്നുപോയതു കൊണ്ടാണ് ഓടിയത്. മറ്റൊരു ആന രണ്ടു തവണ കുത്തി. നാടന്‍ സ്വഭാവമുള്ളത് കൊണ്ട് മനുഷ്യ സാമീപ്യമുള്ള സ്ഥലത്തേക്ക് ആന വരും. ഷൂട്ടിങ്ങ് കഴിഞ്ഞതിനാല്‍ ആനയെ തിരിച്ചു കൊണ്ടുപോവുകയാണ്'. ഇന്നലെ ഷൂട്ടിങ് സെറ്റില്‍ ശാന്തനായി നിന്നിരുന്ന ആന പൊടുന്നനെ പരിഭ്രാന്തനായി കാട്ടിലേക്ക് ഓടുകയായിരുന്നു എന്നാണ് സംഭവത്തിന് ദൃക്സാക്ഷികളായ ആളുകള്‍ പറയുന്നത്. ഭൂതത്താന്‍കെട്ട് വനമേഖലയില്‍ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് 'പുതുപ്പള്ളി സാധു'വിനെ കണ്ടെത്തിയത്. ആനകള്‍ ബഹളമുണ്ടാക്കുന്നതു കണ്ട് ഷൂട്ടിംഗ് കാണാനെത്തിയവരും സിനിമ പ്രവര്‍ത്തകരുമടക്കം പരിഭ്രാന്തിയോടെ ഓടി രക്ഷപ്പെടുകയായിരുന്നെന്നും സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു. തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി എത്തിച്ച ആന മറ്റൊരു നാട്ടാനയുമായി ഏറ്റുമുട്ടിയ ശേഷം കാടുകയറുകയായിരുന്നു. ഈ ആനയുടെ കുത്തേറ്റത്തോടെ വിരണ്ട് കാട് കയറിയ പുതുപ്പള്ളി സാധുവിനായി ഇന്നലെ രാത്രി പത്ത് മണി വരെ വനപാലകര്‍ കാടിനുള്ളില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ വീണ്ടും തെരച്ചില്‍ ആരംഭിക്കുകയായിരുന്നു.

സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം, അലമാരയില്‍ ഉണ്ടായിരുന്ന 26 പവന്‍ സ്വര്‍ണ്ണം മോഷണം പോയി, പൊലീസ് അന്വേഷണത്തില്‍

സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം. എംടിയുടെ കോഴിക്കോട് നടക്കാവ് കോട്ടാരം റോഡിലെ സിത്താര എന്ന വീട്ടിലാണ് മോഷണം ഉണ്ടായത്. എംടിയുടെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരങ്ങള്‍ കവര്‍ന്നതായി റിപ്പോര്‍ട്ട്. അലമാരയില്‍ ഉണ്ടായിരുന്ന 26 പവന്‍ സ്വര്‍ണ്ണം മോഷണം പോയതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എംടിയും ഭാര്യയും വീട്ടിലില്ലാതിരുന്ന അവസരത്തിലാണ് മോഷണം നടന്നതെന്ന് സൂചന. കഴിഞ്ഞ മാസം 22നും 30നും ഇടയില്‍ മോഷണം നടന്നതായാണ് സംശയിക്കുന്നത്. കാരണം അന്നേ ദിവസങ്ങളില്‍ ആണ് എംടിയും ഭാര്യയും വീട്ടില്‍ ഇല്ലാതിരുന്നത്. ഇന്നലെയാണ് മോഷണ വിവരം ഇവര്‍ അറിയുന്നത്. വീട്ടിലെ അലമാര പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന കാര്യം മനസ്സിലാക്കിയതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞത്. അലമാരയ്ക്ക് സമീപം സൂക്ഷിച്ചിരുന്ന താക്കോലെടുത്ത് തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. മോഷണ വിവരം അറിഞ്ഞ ഉടനെ ഇന്നലെ രാത്രിയോടെ നടക്കാവ് പൊലീസില്‍ പരാതി നല്‍കി. കുടുംബവുമായി ബന്ധമുള്ള ആരെങ്കിലുമാവാം മോഷണം നടത്തിയത് എന്നാണ് കരുതുന്നത്.

നവജാത ശിശുവിനെ വില്‍ക്കാന്‍ നിര്‍ബന്ധിച്ച് പങ്കാളി, എതിര്‍ത്തപ്പോള്‍ കുഞ്ഞിനെ ഭിത്തിയിലടിച്ചു കൊന്നു, ഞെട്ടിക്കുന്ന സംഭവം ആന്ധ്രപ്രദേശില്‍

കാകിനാട: നവജാത ശിശുവിനെ ഭിത്തിയിലടിച്ച് കൊന്ന് അച്ഛന്‍. വെറും 34 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് അച്ഛന്‍ ഭിത്തിയിലടിച്ച് കൊന്നത്. ആന്ധ്രപ്രദേശിലെ കാകിനാടയിലാണ് സംഭവം. കാകിനാട ജില്ലയിലെ ജഗന്നാഥപുരത്തെ ചെക്ക ഭവാനി എന്ന സ്ത്രീയുടെ കുഞ്ഞിനെയാണ് പങ്കാളി കൊലപ്പെടുത്തിയത്. ഭര്‍ത്താവ് മരിച്ചു പോയ ഇവര്‍ കുറച്ച് കാലമായി കേദ ശിവ മണി എന്നയാള്‍ക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവര്‍ക്കുണ്ടായ ആണ്‍കുഞ്ഞിനെ കേദ ശിവ മണി വിറ്റിരുന്നു. അന്നും എതിര്‍ത്ത ഭവാനിയെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഒരു മാസം മുന്‍പാണ് ഭവാനി പെണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്. ഈ കുഞ്ഞിനേയും വില്‍ക്കുമെന്ന് കേദ ശിവ മണി പറഞ്ഞതിന് പിന്നാലെ ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. എന്തുവന്നാലും മകളെ വിട്ടുതരില്ലെന്ന നിലപാട് ഭവാനി തുടര്‍ന്നതോടെ ഇയാള്‍ കുഞ്ഞിനെ കയ്യിലെടുത്ത് ഭിത്തിയിലേക്ക് അടിക്കുകയായിരുന്നു. നിലത്തുവീണ കുഞ്ഞിന് അനക്കമില്ലാതെ വന്നതോടെ ഭവാനി കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും തലയ്‌ക്കേറ്റ ഗുരുതര പരിക്കിനേ തുടര്‍ന്ന് കുട്ടി മരിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാകിനാട വണ്‍ ടൌണ്‍ ഇന്‍സ്‌പെക്ടര്‍ വിഷയത്തില്‍ കേസ് എടുത്ത് കേദ ശിവ മണിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ശ്രീ നാരായണ ധര്‍മ്മ സംഘം ഓണാഘോഷം ഈ മാസം 12ന്, പരിപാടിക്ക് ആവേശം പകരാന്‍ സമ്മേളനവും മെഗാ തീരുവാതിരയും

ശ്രീ നാരായണ ധര്‍മ്മ സംഘം യുകെയുടെ (SNDS, UK) ഈ വര്‍ഷത്തെ ഓണാഘോഷം 2024 ഒക്ടോബര്‍ മാസം 12 ാം തീയതി ശനിഴ്ച്ച പാപ്പ്വര്‍ത് വില്ലേജ് ഹാളില്‍ നടത്തുന്നു. വിപുലമായ പരിപാടികളോടെ രാവിലെ 9 മണി മുതല്‍ വൈകിട്ട്5മണിവരെയാണ് ആഘോഷങ്ങള്‍ ഒരുക്കിയിരിക്കുന്നത്. നൂറിലധികം കലാകാരികള് പങ്കെടുക്കുന്ന മെഗാ തിരുവാതിരയും യുകെയിലെയും കേരളത്തിലെയം പ്രമുഖ സാംസ്‌കാരിക വ്യക്തികള്‍ പങ്കെടുക്കുന്ന സാസ്‌കാരിക സമ്മേളനവും, കുട്ടികളുടെയും, മുതിര്‍ന്നവരുടെയും വിവിധതരം കലാപരിപാടികളും, വടംവലിയും, വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷത്തിന്റെ ഭാഗമാകും. ഇംഗ്ലണ്ടിലെ എല്ലാ ശ്രീ നാരായണ ഭക്തരെയും, ശ്രീ നാരായണ ധര്‍മ്മ സംഘം യുകെ പാപ്പ്വര്‍ത് വില്ലേജ് ഹാളിലേക്ക് സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ്,  കിഷോര്‍ രാജ് 07533868372 സെക്രട്ടറി, സുരേഷ് ശങ്കരന്‍, 07830906560

Other News in this category

  • 'മിനി മഹാറാണി മമിത ബൈജു ദളപതി 69 ന്റെ ഭാഗമാകുന്നു' വിജയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മമിത ബൈജു, 'എ മൊമെന്റ്' എന്ന് ചിത്രത്തിന് അടിക്കുറിപ്പ്
  • 'പറഞ്ഞ സമയം കഴിഞ്ഞിട്ടും ജഗതി അവിടേക്ക് എത്തിയില്ല, അന്വേഷിച്ചപ്പോള്‍ അറിഞ്ഞത്..' സന്ദേശത്തിലേക്ക് മാള അരവിന്ദനെ കാസ്റ്റ് ചെയ്തതിനെ കുറിച്ച് ശ്രീനിവാസന്‍
  • 'പുഷ്പയില്‍ അഭിനയിക്കണം എന്നുണ്ടായിരുന്നു, പക്ഷെ..' 24-ാമത്.ഐ.ഐ.എഫ്.എ അവാര്‍ഡ് ചടങ്ങില്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയിയല്‍ വൈറല്‍
  • 'ലോഹിതദാസിന്റെ ആ നോട്ടം ജീവിതം തന്നെ വഴിതിരിച്ചുവിട്ടു എന്ന് കീരിക്കാടന്‍ ജോസ്', കിരീടം സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് മോഹന്‍രാജ് പറഞ്ഞ വാക്കുകള്‍ ഇങ്ങനെ
  • 'ഒരു ദിവസം കണ്ടപ്പോള്‍ ശരിക്കും മനസ്സിന് വല്ലാതെ ആയിപ്പോയി, കുഞ്ഞുങ്ങള്‍ക്ക് പോലും ഭയങ്കര ബുദ്ധിമുട്ടായിരുന്നു' ആടുജീവിതത്തിലെ പൃഥ്വിയുടെ ട്രാന്‍സ്‌ഫോര്‍മേഷനെ കുറിച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്
  • സെക്സ് ചോദിക്കുന്നത് പുരോഗമനമാണെന്ന് പറയുന്ന പുരുഷനോട്, നോ പറഞ്ഞാല്‍ നിങ്ങള്‍ ബുദ്ധിമുട്ടിക്കില്ലെന്ന് ഉറപ്പാണോ: പാര്‍വതി തിരുവോത്ത്
  • 'സ്ത്രീകളോടുള്ള ബഹുമാനം' അബുദാബിയില്‍ ഐഫ പുരസ്‌കാരച്ചടങ്ങില്‍ റാണി മുഖര്‍ജിയോട് നടന്‍ ഷാരൂഖ് ഖാന്‍ ചെയ്തത് കണ്ട് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
  • 'എന്റെ ലോകം എന്റെ ജീവിതം എന്റെ നിയമങ്ങള്‍, അതൊരു രഹസ്യമല്ല', സോഷ്യല്‍ മീഡിയ പോസ്റ്റിന് പിന്നാലെ ആരാധകന്റെ ചോദ്യത്തിന് മറുപടി നല്‍കി സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍
  • 'ആ വഴിയില്‍ ഇപ്പോഴുള്ളത് പൃഥ്വിരാജ് ആണ്, കഴിഞ്ഞ ഇരുപത് വര്‍ഷമായി അദ്ദേഹം ഇന്റസ്ട്രിയില്‍ ഉണ്ട്' പൃഥ്വിരാജിനെ കുറിച്ച് മാധവ് സുരേഷ് പറയുന്നു
  • തെലുങ്ക് സൂപ്പര്‍ താരം രാംചരണിനും വളര്‍ത്ത് നായയ്ക്കും ലണ്ടനില്‍ മെഴുക് പ്രതിമ ഒരുങ്ങുന്നു, സ്‌പെഷ്യല്‍ വീഡിയോ പുറത്തുവിട്ട് അധികൃതര്‍
  • Most Read

    British Pathram Recommends