18
MAR 2021
THURSDAY
1 GBP =110.28 INR
1 USD =84.02 INR
1 EUR =92.26 INR
breaking news : വെള്ളമടിച്ചാൽ വഴിയിൽ കാണുന്ന സ്ത്രീകളെ കടന്നുപിടിക്കും.. ലൈംഗികാതിക്രമ കേസിൽ കെറ്ററിംഗ്‌ മലയാളി ബിനുവിന് 3 വർഷം തടവുശിക്ഷ! ജർമ്മനിയിൽ പഠന വിസയിലെത്തിയ മലയാളി യുവാവിനെ കുത്തിക്കൊലപ്പെടുത്തി! >>> ഷൂട്ടിങ് സെറ്റില്‍ നിന്നും ഓടി പോയ ആനയെ കണ്ടെത്തി, 'പുതുപ്പള്ളി സാധു'വിനെ പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് വെച്ചാണ് കണ്ടെത്തിയത് >>> സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം, അലമാരയില്‍ ഉണ്ടായിരുന്ന 26 പവന്‍ സ്വര്‍ണ്ണം മോഷണം പോയി, പൊലീസ് അന്വേഷണത്തില്‍ >>> നവജാത ശിശുവിനെ വില്‍ക്കാന്‍ നിര്‍ബന്ധിച്ച് പങ്കാളി, എതിര്‍ത്തപ്പോള്‍ കുഞ്ഞിനെ ഭിത്തിയിലടിച്ചു കൊന്നു, ഞെട്ടിക്കുന്ന സംഭവം ആന്ധ്രപ്രദേശില്‍ >>> ശ്രീ നാരായണ ധര്‍മ്മ സംഘം ഓണാഘോഷം ഈ മാസം 12ന്, പരിപാടിക്ക് ആവേശം പകരാന്‍ സമ്മേളനവും മെഗാ തീരുവാതിരയും >>>
Home >> Channels
'ആ ഫാമിന്റെ മുന്‍പില്‍ ഒരു ചെറിയ ഒരു കുടവെച്ച് വെള്ളരിക്ക വില്‍ക്കാന്‍ ഇരുന്നപ്പോള്‍ കുറെ ആളുകള്‍ വന്ന് മേഘ്നയുടെ അമ്മയല്ലേ എന്ന് ചോദിച്ചു' മേഘ്‌ന വിന്‍സന്റിന്റെ അമ്മ

സ്വന്തം ലേഖകൻ

Story Dated: 2024-10-05

മലയാളത്തില്‍ ആരും മറക്കാത് ഒരു മുഖമാണ് മേഘ്‌ന വിന്‍സന്റിന്റേത്. പരമ്പരകളില്‍ തിളങ്ങി നിന്ന ശേഷം ഒരു ഇടവേള എടുത്ത താരം വീണ്ടും പരമ്പരകളില്‍ സജീവമായിരിക്കുകയാണ്. ഇപ്പോഴിതാ തനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കാര്യത്തെ കുറിച്ചാണ് താരം പറയുന്നത്.

മലയാളം തമിഴ് പരമ്പരകളില്‍ സജീവമാണ് താരം എങ്കിലും ഒരു പച്ചക്കറി ഫാമിന്റെ ഉടമസ്ഥകൂടിയാണ് മേഘ്ന ഇപ്പോള്‍. എന്താണ് ഇത്തരത്തില്‍ ഒരു ബിസിനസ് എന്ന അവതാരികയുടെ ചോദ്യത്തിനാണ് താരം മറുപടി പറയുന്നത്.

'ഓരോരുത്തര്‍ക്കും ഓരോ രീതിയിലാണ് ഇഷ്ടങ്ങള്‍. എന്റെ ഇഷ്ടം പണ്ട് മുതലേ കൃഷിയായിരുന്നു. അത് പച്ചക്കറി ആണെങ്കിലും എന്തായാലും. ഞങ്ങള്‍ ഒരിക്കല്‍ വെള്ളരിക്ക വിളവെടുത്തു. കൃഷിക്കാരെ സംബന്ധിച്ചിടത്തോളം നമ്മള്‍ ആ ദിവസം അല്ലെങ്കില്‍ തലേദിവസം തന്നെ ഓര്‍ഡര്‍ കയ്യില്‍ ഉണ്ടാകും. ഏതൊക്കെ കടകളില്‍ കൊടുക്കണമെന്നുള്ളത്. നമ്മള്‍ ഉണ്ടാക്കിയെടുക്കുന്ന സാധനം അല്ല ഇതൊന്നും, പ്രകൃതി നമുക്ക് തരുന്നതാണ്. നമ്മള്‍ ഒരു സപ്പോര്‍ട്ട് മാത്രമാണ് കൊടുക്കുന്നത്. കൃഷിക്കാരെ സംബന്ധിച്ചിടത്തോളം വിളവെടുക്കുമ്‌ബോള്‍ കുറഞ്ഞു പോയാലും പ്രശ്നമാണ് കൂടിപ്പോയാല്‍ അതിലേറെ പ്രശ്നമാണ്. കുറഞ്ഞു പോയാല്‍, ചേട്ടാ ഇത്രേ ഉള്ളൂ എന്ന് പറഞ്ഞ് കുറച്ച് കുറച്ചെങ്കിലും എല്ലാവര്‍ക്കും കൊടുക്കാം.'

'പക്ഷെ കൂടിപ്പോയിക്കഴിഞ്ഞാല്‍ നമുക്ക് അത് കളയാന്‍ തോന്നില്ല. നമ്മള്‍ കുഞ്ഞുങ്ങളെ പോലെ വളര്‍ത്തിയ ഒരു സംഭവം ആണ്. ഒരു ദിവസം ഒരുപാട് വിളവ് വന്നു, അപ്പോള്‍ എല്ലാവര്‍ക്കും കൊടുത്തു കഴിഞ്ഞിട്ടും ബാക്കി കുറെ വന്നത് ഇങ്ങനെ കൂട്ടിയിട്ടിരിക്കുകയാണ്. ഇത് എന്ത് ചെയ്യും എന്ന് അറിയാതെ ടെന്‍ഷന്‍ അടിച്ചു നില്‍ക്കുകയാണ്. അപ്പോള്‍ അമ്മ പറഞ്ഞു.. നീ ആ സ്റ്റൂള്‍ എടുത്ത് പുറത്തേക്ക് ഇട്ടേ എന്ന്. എന്നിട്ട് ഒരു ടേബിള്‍ പോലൊക്കെ സെറ്റപ്പ് ചെയ്തിട്ട് ഫാമിന്റെ മുന്‍പില്‍ തന്നെ കുറേ വെള്ളരിക്ക വെച്ചുകൊണ്ട് അമ്മ അതൊക്കെ വിറ്റു. ആ കാര്യത്തില്‍ ഞാന്‍ അമ്മയെ ഭയങ്കരമായിട്ട് അഭിനന്ദിക്കും.', മേഘ്ന പറഞ്ഞു.

മേഘ്നയുടെ അമ്മയുടെ മറുപടി ഇങ്ങനെയായിരുന്നു;

'അവള്‍ നല്ലപോലെ അധ്വാനിക്കും. ഇപ്പോള്‍ ഇവിടുന്ന് പോയാല്‍ പിന്നെ ഈ കോലം ഒന്നുമല്ല. ഒരു ട്രൗസറും ഒരു ടീഷര്‍ട്ടും എടുത്ത് ഇട്ട്, ആ ഫാമിലിയിലേക്ക് അങ്ങ് ഇറങ്ങും, അങ്ങനെയൊക്കെയാണ്. ഒരു ദിവസം വിളവെടുത്തപ്പോള്‍ വെള്ളരിക്ക കുറേ കടകളില്‍ കൊടുക്കാന്‍ ഉണ്ടായിരുന്നു. അങ്ങനെ കടകളിലെല്ലാം കൊടുത്തു കഴിഞ്ഞിട്ടും വെള്ളരിക്ക ഒരുപാട് അധികം വന്നു. അപ്പോള്‍ ഞാന്‍ ആ ഫാമിന്റെ മുന്‍പില്‍ ഒരു ചെറിയ ഒരു കുടവെച്ച്, അവിടെ ഇരുന്നു വില്‍ക്കാന്‍ വേണ്ടിയിട്ട്. അപ്പോള്‍ കുറെ പേര്‍ക്ക് എന്നെ അറിയാം. അപ്പോള്‍ കുറെ ആളുകള്‍ വന്ന് എന്നോട് ചോദിച്ചു, മേഘ്നയുടെ അമ്മയല്ലേ എന്ന്.'


More Latest News

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ.സുരേന്ദ്രന് ആശ്വാസം; മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കി കാസര്‍കോട് സെഷന്‍സ് കോടതി

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറ് നേതാക്കള്‍ കുറ്റവിമുക്തരായി. കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതികളായ തിരഞ്ഞെടുപ്പ് കോഴക്കേസിലെ പ്രതിഭാഗത്തിന്റെ വിടുതല്‍ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. കാസര്‍കോട് സെഷന്‍സ് കോടതി ആണ് വിധി പറഞ്ഞത്. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പ്രതികളെല്ലാം ഹാജരായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ ബി.എസ്.പി. സ്ഥാനാര്‍ഥിയായിരുന്ന കെ. സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ച് ഭീഷണിപ്പെടുത്തി നാമനിര്‍ദേശപത്രിക പിന്‍വലിപ്പിക്കുകയും ഇതിന് കോഴയായി രണ്ടരലക്ഷം രുപയും മൊബൈല്‍ ഫോണും നല്‍കിയെന്നായിരുന്നു കേസ്.    

ഷൂട്ടിങ് സെറ്റില്‍ നിന്നും ഓടി പോയ ആനയെ കണ്ടെത്തി, 'പുതുപ്പള്ളി സാധു'വിനെ പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് വെച്ചാണ് കണ്ടെത്തിയത്

ഭൂതത്താന്‍കെട്ടില്‍ സിനിമ ഷൂട്ടിംഗ് സെറ്റില്‍ നിന്ന് കാട്ടിലേക്ക് ഓടിക്കയറിയ 'പുതുപ്പള്ളി സാധു'വിനെ കണ്ടെത്തി. പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപത്ത് വെച്ചാണ് തെരച്ചില്‍ സംഘം ആനയെ കണ്ടെത്തിയത്. ആനയ്ക്ക് പരിക്കുകളോ മറ്റു ആരോഗ്യ പ്രശ്‌നങ്ങളോ ഒന്നുമില്ല. ആനയുടെ പിണ്ഡം നോക്കിയാണ് പുതുപ്പള്ളി സാധുവിനെ കണ്ടെത്തിയതെന്നും ആന ഉടമ പറഞ്ഞു. ആന ഉടമയുടെ വാക്കുകള്‍ ഇങ്ങനെ: 'ആനയ്ക്ക് പരിക്കുകളോ മറ്റു ആരോഗ്യ പ്രശ്‌നങ്ങളോ ഒന്നുമില്ല. ആനയുടെ പിണ്ഡം നോക്കിയാണ് പുതുപ്പള്ളി സാധുവിനെ കണ്ടെത്തിയത്. ഭയന്നുപോയതു കൊണ്ടാണ് ഓടിയത്. മറ്റൊരു ആന രണ്ടു തവണ കുത്തി. നാടന്‍ സ്വഭാവമുള്ളത് കൊണ്ട് മനുഷ്യ സാമീപ്യമുള്ള സ്ഥലത്തേക്ക് ആന വരും. ഷൂട്ടിങ്ങ് കഴിഞ്ഞതിനാല്‍ ആനയെ തിരിച്ചു കൊണ്ടുപോവുകയാണ്'. ഇന്നലെ ഷൂട്ടിങ് സെറ്റില്‍ ശാന്തനായി നിന്നിരുന്ന ആന പൊടുന്നനെ പരിഭ്രാന്തനായി കാട്ടിലേക്ക് ഓടുകയായിരുന്നു എന്നാണ് സംഭവത്തിന് ദൃക്സാക്ഷികളായ ആളുകള്‍ പറയുന്നത്. ഭൂതത്താന്‍കെട്ട് വനമേഖലയില്‍ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് 'പുതുപ്പള്ളി സാധു'വിനെ കണ്ടെത്തിയത്. ആനകള്‍ ബഹളമുണ്ടാക്കുന്നതു കണ്ട് ഷൂട്ടിംഗ് കാണാനെത്തിയവരും സിനിമ പ്രവര്‍ത്തകരുമടക്കം പരിഭ്രാന്തിയോടെ ഓടി രക്ഷപ്പെടുകയായിരുന്നെന്നും സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു. തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി എത്തിച്ച ആന മറ്റൊരു നാട്ടാനയുമായി ഏറ്റുമുട്ടിയ ശേഷം കാടുകയറുകയായിരുന്നു. ഈ ആനയുടെ കുത്തേറ്റത്തോടെ വിരണ്ട് കാട് കയറിയ പുതുപ്പള്ളി സാധുവിനായി ഇന്നലെ രാത്രി പത്ത് മണി വരെ വനപാലകര്‍ കാടിനുള്ളില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ വീണ്ടും തെരച്ചില്‍ ആരംഭിക്കുകയായിരുന്നു.

സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം, അലമാരയില്‍ ഉണ്ടായിരുന്ന 26 പവന്‍ സ്വര്‍ണ്ണം മോഷണം പോയി, പൊലീസ് അന്വേഷണത്തില്‍

സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം. എംടിയുടെ കോഴിക്കോട് നടക്കാവ് കോട്ടാരം റോഡിലെ സിത്താര എന്ന വീട്ടിലാണ് മോഷണം ഉണ്ടായത്. എംടിയുടെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരങ്ങള്‍ കവര്‍ന്നതായി റിപ്പോര്‍ട്ട്. അലമാരയില്‍ ഉണ്ടായിരുന്ന 26 പവന്‍ സ്വര്‍ണ്ണം മോഷണം പോയതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എംടിയും ഭാര്യയും വീട്ടിലില്ലാതിരുന്ന അവസരത്തിലാണ് മോഷണം നടന്നതെന്ന് സൂചന. കഴിഞ്ഞ മാസം 22നും 30നും ഇടയില്‍ മോഷണം നടന്നതായാണ് സംശയിക്കുന്നത്. കാരണം അന്നേ ദിവസങ്ങളില്‍ ആണ് എംടിയും ഭാര്യയും വീട്ടില്‍ ഇല്ലാതിരുന്നത്. ഇന്നലെയാണ് മോഷണ വിവരം ഇവര്‍ അറിയുന്നത്. വീട്ടിലെ അലമാര പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന കാര്യം മനസ്സിലാക്കിയതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞത്. അലമാരയ്ക്ക് സമീപം സൂക്ഷിച്ചിരുന്ന താക്കോലെടുത്ത് തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. മോഷണ വിവരം അറിഞ്ഞ ഉടനെ ഇന്നലെ രാത്രിയോടെ നടക്കാവ് പൊലീസില്‍ പരാതി നല്‍കി. കുടുംബവുമായി ബന്ധമുള്ള ആരെങ്കിലുമാവാം മോഷണം നടത്തിയത് എന്നാണ് കരുതുന്നത്.

നവജാത ശിശുവിനെ വില്‍ക്കാന്‍ നിര്‍ബന്ധിച്ച് പങ്കാളി, എതിര്‍ത്തപ്പോള്‍ കുഞ്ഞിനെ ഭിത്തിയിലടിച്ചു കൊന്നു, ഞെട്ടിക്കുന്ന സംഭവം ആന്ധ്രപ്രദേശില്‍

കാകിനാട: നവജാത ശിശുവിനെ ഭിത്തിയിലടിച്ച് കൊന്ന് അച്ഛന്‍. വെറും 34 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് അച്ഛന്‍ ഭിത്തിയിലടിച്ച് കൊന്നത്. ആന്ധ്രപ്രദേശിലെ കാകിനാടയിലാണ് സംഭവം. കാകിനാട ജില്ലയിലെ ജഗന്നാഥപുരത്തെ ചെക്ക ഭവാനി എന്ന സ്ത്രീയുടെ കുഞ്ഞിനെയാണ് പങ്കാളി കൊലപ്പെടുത്തിയത്. ഭര്‍ത്താവ് മരിച്ചു പോയ ഇവര്‍ കുറച്ച് കാലമായി കേദ ശിവ മണി എന്നയാള്‍ക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവര്‍ക്കുണ്ടായ ആണ്‍കുഞ്ഞിനെ കേദ ശിവ മണി വിറ്റിരുന്നു. അന്നും എതിര്‍ത്ത ഭവാനിയെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഒരു മാസം മുന്‍പാണ് ഭവാനി പെണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്. ഈ കുഞ്ഞിനേയും വില്‍ക്കുമെന്ന് കേദ ശിവ മണി പറഞ്ഞതിന് പിന്നാലെ ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. എന്തുവന്നാലും മകളെ വിട്ടുതരില്ലെന്ന നിലപാട് ഭവാനി തുടര്‍ന്നതോടെ ഇയാള്‍ കുഞ്ഞിനെ കയ്യിലെടുത്ത് ഭിത്തിയിലേക്ക് അടിക്കുകയായിരുന്നു. നിലത്തുവീണ കുഞ്ഞിന് അനക്കമില്ലാതെ വന്നതോടെ ഭവാനി കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും തലയ്‌ക്കേറ്റ ഗുരുതര പരിക്കിനേ തുടര്‍ന്ന് കുട്ടി മരിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാകിനാട വണ്‍ ടൌണ്‍ ഇന്‍സ്‌പെക്ടര്‍ വിഷയത്തില്‍ കേസ് എടുത്ത് കേദ ശിവ മണിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ശ്രീ നാരായണ ധര്‍മ്മ സംഘം ഓണാഘോഷം ഈ മാസം 12ന്, പരിപാടിക്ക് ആവേശം പകരാന്‍ സമ്മേളനവും മെഗാ തീരുവാതിരയും

ശ്രീ നാരായണ ധര്‍മ്മ സംഘം യുകെയുടെ (SNDS, UK) ഈ വര്‍ഷത്തെ ഓണാഘോഷം 2024 ഒക്ടോബര്‍ മാസം 12 ാം തീയതി ശനിഴ്ച്ച പാപ്പ്വര്‍ത് വില്ലേജ് ഹാളില്‍ നടത്തുന്നു. വിപുലമായ പരിപാടികളോടെ രാവിലെ 9 മണി മുതല്‍ വൈകിട്ട്5മണിവരെയാണ് ആഘോഷങ്ങള്‍ ഒരുക്കിയിരിക്കുന്നത്. നൂറിലധികം കലാകാരികള് പങ്കെടുക്കുന്ന മെഗാ തിരുവാതിരയും യുകെയിലെയും കേരളത്തിലെയം പ്രമുഖ സാംസ്‌കാരിക വ്യക്തികള്‍ പങ്കെടുക്കുന്ന സാസ്‌കാരിക സമ്മേളനവും, കുട്ടികളുടെയും, മുതിര്‍ന്നവരുടെയും വിവിധതരം കലാപരിപാടികളും, വടംവലിയും, വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷത്തിന്റെ ഭാഗമാകും. ഇംഗ്ലണ്ടിലെ എല്ലാ ശ്രീ നാരായണ ഭക്തരെയും, ശ്രീ നാരായണ ധര്‍മ്മ സംഘം യുകെ പാപ്പ്വര്‍ത് വില്ലേജ് ഹാളിലേക്ക് സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ്,  കിഷോര്‍ രാജ് 07533868372 സെക്രട്ടറി, സുരേഷ് ശങ്കരന്‍, 07830906560

Other News in this category

  • ഗായിക അമൃത സുരേഷ് ആശുപതിയില്‍, 'ഇപ്പോള്‍ സന്തോഷമായില്ലേ, ജീവിക്കാന്‍ അനുവദിക്കൂ' എന്ന് അഭിരാമി സുരേഷിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്
  • 'അമ്മ അമ്മൂമ്മ എന്നീനിലകളിലുള്ള തന്റെ കടമകള്‍ അതി ഗംഭീരമായി നിറവേറ്റുന്ന അവര്‍, തന്റെ കായികമായ കഴിവും തെളിയിച്ചിരിക്കുന്നു' അമ്മയുടെ നേട്ടത്തെ കുറിച്ച് ആര്യ
  • 'ഇവന്റ് റെഡി' എന്ന് ആര്യ, വിവാഹത്തെ കുറിച്ചുള്ള കൂടുതല്‍ അപ്‌ഡേറ്റോ എന്ന് ആരാധകര്‍, കല്യാണ വേഷത്തിലുള്ള ആര്യയുടെ വീഡിയോ കണ്ട് ആരാധകര്‍ പ്രതീക്ഷയില്‍
  • 'സന്തോഷമുള്ള ഓര്‍മകളേക്കാള്‍ ഭയപ്പെടുത്തിയ, അരക്ഷിതരാക്കിയ സംഭവങ്ങള്‍ ഓര്‍ത്തു വയ്ക്കുന്ന ശീലം മനുഷ്യന്റെ ബ്രെയിനുണ്ട്' ബാല അമൃത വിഷയത്തില്‍ അശ്വതി ശ്രീകാന്തിന് പറയാനുണ്ട്
  • 'ഇത് ഹണിമൂണ്‍ ടൈം' മാലീദ്വീപില്‍ കടല്‍തീരത്ത് ഭാര്യ ഐശ്വര്യയെ ചേര്‍ത്ത് നിറുത്തി റിഷി, ഹണിമൂണ്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഉപ്പും മുളകും താരം
  • 'നിങ്ങള്‍ കമന്റ് ഒക്കെ ഇട്ട് ഇരിക്ക്, ഞങ്ങള്‍ ഹണിമൂണ്‍ പോയിട്ട് വരാം' എന്ന് രാഹുലിനൊപ്പമുള്ള ചിത്രവുമായി ശ്രീവിദ്യ മുല്ലച്ചേരി, പിന്നാലെ രസിപ്പിക്കുന്ന കമന്റുകള്‍
  • 'സ്വാസിക ഹൈപ്പറാണ്, ഞാന്‍ ഇന്‍ട്രോവര്‍ട്ടാണ്, കണ്‍സിഡറേഷന്‍ കൂടുതല്‍ കൊടുക്കണമെന്നതാണ് ഇപ്പോള്‍ സ്വാസികയുടെ പ്രധാന പരിഭവം' സ്വാസികയെ കുറിച്ച് ഭര്‍ത്താവ് പ്രേം
  • ഒടുവില്‍ ശ്രീവിദ്യ ആ ആഗ്രഹം സാധിച്ചു, 'ഇനിയിപ്പോള്‍ വീട്ടില്‍ നിന്നും പുറത്താക്കിയാലും കുഴപ്പമില്ല, കയറി ചെല്ലാന്‍ രാഹുലിന്റെ വീടുണ്ടല്ലോ' എന്ന് ശ്രീവിദ്യ
  • ദേവികയ്ക്ക് ഇത് അഞ്ചാം മാസം, അഞ്ചാം മാസം അഞ്ച് കൂട്ടം പലഹാരവുമായി ചെറിയൊരു ആഘോഷ ചടങ്ങ് നടത്തി കുടുംബം വീഡിയോ സോഷ്യല്‍ മീഡിയയില്‍
  • മുടിയന്റെ വിവാഹത്തിന് ലച്ചു എന്തുകൊണ്ട് വന്നില്ല? മുടിയന്റെ വിവാഹശേഷം ആരാധകരില്‍ ഉണ്ടായ സംശയത്തിന് ശിവാനി പറയുന്ന മറുപടി കേട്ടോ?
  • Most Read

    British Pathram Recommends