മദ്യം തലയ്ക്കുപിടിച്ചാൽ പലരും കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ പലവിധത്തിലാകും. സ്വഭാവ വൈകൃതമുള്ളവരാണെങ്കിൽ അതല്പം കടന്നകൈയുമായി മാറും.
യുകെ കെറ്ററിംഗിൽ താമസിക്കുന്ന മലയാളി യുവാവ് ബിനു പോളിന് മദ്യലഹരി തലയ്‌ക്കുപിടിച്ചാൽ പിന്നെ വഴിയിൽപ്പോകുന്ന സ്ത്രീകളോടാകും സ്നേഹപ്രകടനമെന്ന് സുഹൃത്തുക്കൾ പറയുന്നു.
ചിലപ്പോൾ മോഹൻലാൽ ചില സിനിമകളിൽ നായികമാരോട് ചെയ്യുന്നതുപോലെ വഴിയിൽ പോകുന്ന സ്ത്രീകളുടെ നിതംബത്തിന് ഒരു അടിയാകും കൊടുക്കുക. സ്നേഹം പിന്നെയും മൂത്താൽ ചിലപ്പോൾ കയറിപ്പിടിക്കുകയും ചെയ്യും.
ഈ അതിരുവിട്ട സ്നേഹപ്രകടനങ്ങൾ മൂലം ബിനു ഇപ്പോൾ അകത്തുകിടന്ന് അഴികളെ സ്നേഹിക്കുന്നു! യുകെ ജയിലിൽ മൂന്നുവർഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചിരിക്കുകയാണ് കോടതി. സ്ത്രീകളോടുള്ള ഇദ്ദേഹത്തിന്റെ സ്നേഹപ്രകടനങ്ങൾ പോലീസും കോടതിയും ലൈംഗിക പീഡനവും അതിക്രമവുമായി തെളിവുസഹിതം കണ്ടെത്തിയതാണ് ശിക്ഷയ്ക്കു കാരണം.
2019 മാര്‍ച്ച് 5 നാണു പരാതിക്കാധാരമായ സംഭവം. പൊതുവഴിയില്‍ സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിലാണ് 47 കാരനായ ബിനു പോളിന് മൂന്നുവര്‍ഷത്തെ ജയില്‍ ശിക്ഷ ലഭിച്ചത്.
പത്തുവർഷത്തോളമായി യുകെയില്‍ കഴിയുന്ന ബിനുവിനെതിരെ പൊതുനിരത്തില്‍ അപമര്യാദയായി പെരുമാറിയ രണ്ടു സംഭവങ്ങള്‍ ആരോപിക്കപ്പെട്ടിരുന്നു. കെറ്ററിംഗിലും അടുത്തപട്ടണമായ റാഷ്ടനിലും ആണ് കേസിനു ആസ്പദമായ സംഭവങ്ങള്‍ നടന്നത്.
2019 മാര്‍ച്ചില്‍ സംഭവിച്ച കേസിലാണ് ഇപ്പോള്‍ കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്. 2 വര്‍ഷത്തിനുശേഷം 2021 ഒക്ടോബറിൽ മറ്റൊരു സംഭവത്തിലും പരാതിക്കാരി രംഗത്ത് വന്നതും വിചാരണവേളയിൽ കോടതി പരിഗണിച്ചു.
ആദ്യസംഭവത്തില്‍ സ്ത്രീയുമായി വാക്കേറ്റം ഉണ്ടായപ്പോള്‍ പുറകില്‍ നിന്നുമെത്തി നിതംബത്തില്‍ അടിച്ചശേഷം പ്രതി കടന്നു കളയുകയായിരുന്നു എന്നാണ് പരാതി. ഈ സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങളാണ് പ്രധാന തെളിവുകളായി പരിഗണിച്ചത്. എന്നാല്‍ സംഭവത്തിന് എന്താണ് പ്രകോപനമായതെന്ന് വ്യക്തമല്ല.
രണ്ടാമത്തെ സംഭവത്തില്‍ തെരുവിൽവച്ച് സ്ത്രീയെ കടന്നുപിടിച്ചതിന് തദ്ദേശവാസികൾ പിടികൂടി ഇയാളെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
എന്നാൽ പോലീസ് കസ്റ്റഡിയിൽ ആയപ്പോൾ സുഹൃത്തുക്കൾ പറയുന്നതുപോലെ മദ്യപാനം മൂലമുള്ള പെരുമാറ്റ വൈകല്യം ആയിരുന്നു എന്ന് തെളിയിക്കാനുള്ള ബ്രീത് അനലൈസ് പരിശോധനയ്ക്ക് വിധേയനാകാതിരുന്നതും ബിനുവിനു തിരിച്ചടിയായി.
ലൈംഗിക അക്രമ പരാതി ഉന്നയിച്ച സ്ത്രീകളുടെ വാദം കണക്കിലെടുത്തു തെളിവുകളുടെ അടിസ്ഥാനത്തിൽ മൂന്നുവര്‍ഷത്തെ ജയില്‍ ശിക്ഷയാണ് നോര്‍ത്താംപ്ടണ്‍ ക്രൗണ്‍ കോടതി വിധിച്ചത്. മദ്യപിക്കുന്ന സ്വഭാവം കണക്കിലെടുത്ത് 36 മാസത്തേക്ക് ഡ്രൈവിങ് നിരോധനവും ഏര്‍പ്പെടുത്തി.
അഞ്ചുവര്‍ഷത്തേക്ക് ഒരു കാരണവശാലും പരാതി നൽകിയ ഇരകളെ ബന്ധപ്പെടരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മാത്രമല്ല ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററില്‍ ആജീവനാന്ത കാലം ഇയാളുടെ പേര് ഉള്‍പ്പെടുത്തുകയും ചെയ്യും.
ഇയാൾ മനഃപ്പൂർവ്വം അതിക്രമിച്ചുവെന്ന് ഇരയായ സ്ത്രീകൾ പരാതിപ്പെട്ടപ്പോൾ, മദ്യലഹരിയില്‍ സംഭവിച്ച അബദ്ധം ആണെന്നാണ് ബിനുവിനെ പരിചയമുള്ളവര്‍ പറയുന്നത്.
ബ്രിട്ടനിൽ നിയമവിരുദ്ധമായ കാര്യങ്ങൾ തമാശയ്ക്ക് ചെയ്താൽ കൂടിയും കളികാര്യമായി ജയിലിൽ കിടക്കേണ്ടി വരുമെന്ന അനുഭവപാഠം കൂടി വിനുവിൻറെ ശിക്ഷ യുകെയിലെ പുതുതലമുറ മലയാളി യുവാക്കൾക്ക് നൽകുന്നു.
ജർമ്മനിയിലെ ബർലിനിലാണ് കത്തിക്കുത്തേറ്റ് മലയാളി യുവാവിന് ദാരുണാന്ത്യം സംഭവിച്ചത്. സ്റ്റഡി വിസയിൽ ബെർലിനിൽ എത്തിയ ആദം ജോസഫ് കാവുംമുകത്ത്, 30, എന്ന മലയാളി യുവാവിനെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി.
ഒക്ടോബര്‍ ഒന്നുമുതല്‍ ബര്‍ലിനില്‍ നിന്നും ആദമിനെ കാണാനില്ലായിരുന്നു. ബര്‍ലിന്‍ ആര്‍ഡേന്‍ യൂണിവേഴ്സിറ്റിയില്‍ സൈബര്‍ സെക്യൂരിറ്റിയില്‍ മാസ്റ്റേഴ്സ് വിദ്യാർഥിയായിരുന്നു ആദം ജോസഫ്.
ബര്‍ലിന്‍, റെയ്നിക്കെന്‍ഡോര്‍ഫിലാണ് ആദം താമസിച്ചിരുന്നത്. മാവേലിക്കര സ്വദേശിയായ ആദം മാതാപിതാക്കളുടെ ജോലിസ്ഥലമായ ബഹ്റൈനിലാണ് ജനിച്ചത്. ആദമിനെ നെ കണ്ടെത്താനുള്ള തിരച്ചിലിലാണ് ഇപ്പോൾ കുത്തേറ്റു മരിച്ചവിവരം പുറത്തുവരുന്നത്.
ആദമിന്റെ കൊലയാളി ആഫ്രിക്കന്‍ വംശജനാണന്നു സൂചനയുണ്ട്. എന്നാൽ കൊലയുടെ കാരണമടക്കം സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
അതേസമയം വ്യക്തിവൈരാഗ്യമല്ല, ഇരുവരും തമ്മിലുള്ള വെറും വാക്കുതര്‍ക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നും പറയുന്നു. ഇരയെ ഒന്നിലധികം തവണ കുത്തിയെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫിസ് വ്യക്തമാക്കി. കൂടുതല്‍ അന്വേഷണം നടന്നുവരുന്നതായും ബർലിൻ മലയാളികൾ അറിയിച്ചു.