വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ചതോടെ, 211 യാത്രക്കാരുള്ള എയർ ഇന്ത്യ വിമാനം അടിയന്തരമായി കാനഡയിൽ ലാൻഡ് ചെയ്‌തു. യു.എസിലെ ചിക്കാഗോയിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ വിമാനം കാനഡയിലെ ആർട്ടിക് നഗരമായ ഇക്ലൂയിറ്റിലാണ് അടിയന്തരമായി ഇറക്കിയത്.
ഇന്ത്യയിൽ നിന്നാണ് ബോംബ് ഭീഷണി ഫോൺ കോൾ വന്നത്. ഇത് പിന്നീട് വ്യാജ സന്ദേശമാണെന്നും കണ്ടെത്തി. കനേഡിയൻ സമയം ചൊവ്വാഴ്ച വെളുപ്പിനെയാണ് അടിയന്തര ലാൻഡിംഗ് നടത്തിയത്.
കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര തർക്കം മുതിർന്ന നയതന്ത്രജ്ഞരെ വരെ പുറത്താക്കി മൂർച്ഛിച്ചു നിൽക്കുമ്പോഴാണ് ഇന്ത്യൻ വിമാനത്തിന് ബോംബ് ഭീഷണി. കാനഡയിലെ നിരവധി സിഖ് അനുകൂല സംഘടനകൾ ഇന്ത്യയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.
ഫ്ലൈറ്റിലെ ജീവനക്കാരും യാത്രക്കാരുമടക്കം 211 ആർട്ടിക് സർക്കിളിന് 300 കിലോമീറ്റർ (186 മൈൽ) വടക്ക് ഇഖാലൂയിറ്റ് വിമാനത്താവളത്തിൽ ഇറങ്ങിയെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഇഖാലൂയിറ്റിലെ പ്രാദേശിക മാധ്യമ റിപ്പോർട്ട് അനുസരിച്ച് , "ഇന്ത്യയിലുള്ള ഒരു വ്യക്തിയിൽ നിന്ന് എയർ ഇന്ത്യയിലേക്ക് ബോംബ് ഭീഷണി സന്ദേശം വന്നത്."
യാത്രക്കാരൻ കാര്യങ്ങൾ അപ്പോൾപ്പിന്നെ വിമാനത്തിൻ്റെ ക്യാപ്റ്റനെ അറിയിച്ചു. എക്‌സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ കാരിയർ പറഞ്ഞു: “വിമാനത്തെയും യാത്രക്കാരെയും സുരക്ഷാ പ്രോട്ടോക്കോളുകൾ അനുസരിച്ച് വീണ്ടും സ്‌ക്രീൻ ചെയ്യുന്നു. യാത്ര പുനരാരംഭിക്കുന്ന സമയംവരെ യാത്രക്കാരെ സഹായിക്കാൻ എയർ ഇന്ത്യ എയർപോർട്ടിലെ ഏജൻസികളെ സജീവമാക്കിയിട്ടുണ്ട്.
ഇന്ത്യ - കാനഡ പോര് മുറുകിയതിനെ തുടർന്ന് മറ്റ് എയർലൈനുകളും അടുത്ത ദിവസങ്ങളിൽ "നിരവധി വ്യാജ ഭീഷണികൾക്ക്" വിധേയമായതായി എയർ ഇന്ത്യ പറഞ്ഞു. തിങ്കളാഴ്ച മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ വിമാനം വ്യാജ ബോംബ് ഭീഷണിയെ തുടർന്ന് ഡൽഹിയിലേക്ക് തിരിച്ചുവിട്ടിരുന്നു.
സൗദി അറേബ്യയിലെ ജിദ്ദയിലേക്കും ഒമാനിലെ മസ്‌കറ്റിലേക്കും പോയ രണ്ട് വിമാനങ്ങൾക്ക് നേരെ ഭീഷണിയുണ്ടെന്ന് രാജ്യത്തെ ചെലവ് കുറഞ്ഞ വിമാനക്കമ്പനിയായ ഇൻഡിഗോ റിപ്പോർട്ട് ചെയ്തു.
ഏകദേശം ഒരു വർഷം മുമ്പ്, കനേഡിയൻ ഉദ്യോഗസ്ഥരും റോയൽ കനേഡിയൻ മൗണ്ടഡ് പോലീസും എയർ ഇന്ത്യയ്‌ക്കെതിരായ ഭീഷണിയെക്കുറിച്ച് അന്വേഷിച്ചിരുന്നു. നവംബർ 19 ന് ഒരു പ്രമുഖ വിഘടനവാദി നേതാവ് സിഖുകാർ എയർ ഇന്ത്യയിൽ പറക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി.
യുഎസ് ആസ്ഥാനമായുള്ള ആക്ടിവിസ്റ്റ് ഗുർപത്വന്ത് സിംഗ് പന്നൂൻ ഇന്ത്യയുടെ എയർ ഇന്ത്യ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തു.
അതേസമയം കാനഡയുടെ ഗതാഗത മന്ത്രി, സർക്കാർ വ്യോമയാന ഭീഷണികളെ "അങ്ങേയറ്റം ഗൗരവത്തോടെയാണ്" കാണുന്നതെന്ന് പറഞ്ഞു, "ഓൺലൈനിൽ പ്രചരിക്കുന്ന സമീപകാല ഭീഷണികൾ ഉദ്യോഗസ്ഥർ അന്വേഷിക്കുകയാണെന്നും
കാനഡയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾക്കുള്ള ഭീഷണികൾ 1985 ലെ കനിഷ്ക എയർ ഇന്ത്യ ബോംബാക്രമണത്തിൻ്റെ ഓർമ്മകൾ പുനരുജ്ജീവിപ്പിക്കുന്നു. മോൺട്രിയലിൽ നിന്നുള്ള എയർ ഇന്ത്യ 182 വിമാനം അന്ന് അയർലൻഡ് തീരത്ത് പൊട്ടിത്തെറിച്ച് മുന്നൂറ്റി ഇരുപത്തിയൊമ്പത് പേർ മരിച്ചു . ഡൽഹിയിലേക്കും ഒടുവിൽ മുംബൈയിലേക്കും പോകുന്നതിന് മുമ്പ് അത് ലണ്ടൻ ഹീത്രൂവിൽ നിർത്തേണ്ടതായിരുന്നു.
ഇരകളിൽ 280 കനേഡിയൻമാരും 86 കുട്ടികളും ഉൾപ്പെടുന്നു, ആക്രമണം ഇപ്പോഴും കനേഡിയൻ ചരിത്രത്തിലെ ഏറ്റവും മോശമായ കൂട്ടക്കൊലയാണ്.
കാനഡയുടെ ആർസിഎംപി നാളെ ഇപ്പോൾ നടന്ന വ്യാജ ഫോൺ കോൾ ഭീഷണിയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.