18
MAR 2021
THURSDAY
1 GBP =109.82 INR
1 USD =84.04 INR
1 EUR =91.51 INR
breaking news : കുട്ടികളിലും യുവതലമുറയിലും കൂടിവരുന്ന അമിത വണ്ണം കുറക്കാന്‍ ഇനി ജിപിമാര്‍ ഒസെമ്പിക് മരുന്നുകള്‍ സൗജന്യമായി നല്‍കും; ജനങ്ങളെ ആരോഗ്യവാന്മാരാക്കാന്‍ രണ്ടും കല്‍പിച്ച് യുകെ സര്‍ക്കാര്‍ >>> സ്ത്രീകള്‍ തമ്മില്‍ നടന്ന വഴക്കും വാക്കേറ്റം, പിടിച്ചു മാറ്റാന്‍ ചെന്ന വ്യക്തിക്ക് വെട്ടേറ്റു, സംഭവം എറണാകുളം പറവൂര്‍ പുത്തന്‍വേലിക്കരയില്‍ >>> വിദേശത്തേക്ക് പോകുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്കായി നവീകരിച്ച ഇ-മൈഗ്രേറ്റ് വെബ് പോര്‍ട്ടലും മൊബൈല്‍ ആപ്പും പുറത്തിറക്കി ഇന്ത്യ; തൊഴിലാളികള്‍ക്ക് സുരക്ഷിതവും സുതാര്യവുമായ യാത്ര ഒരുക്കാനെന്ന് റിപ്പോര്‍ട്ട് >>> സഹപ്രവര്‍ത്തകരില്‍ നിന്നുള്ള ലൈംഗിക പീഡനനും മോശം കമന്റുകളും അടക്കം ഇനി രഹസ്യമായി റിപ്പോര്‍ട്ട് ചെയ്യാം; പുതിയ വെബ്‌സൈറ്റുമായി എന്‍എച്ച്എസ് >>> മൊബൈല്‍ ഉപയോഗിച്ചാല്‍, ഉറക്കം വരികയോ കോട്ടുവാ ഇടുകയോ കണ്ണടഞ്ഞു പോവുകയോ ചെയ്താല്‍ ഉടന്‍ ബസില്‍ അപായമണി ഉയരും;പുത്തന്‍ വിദ്യയുമായി കെഎസ്ആര്‍ടിസി >>>
Home >> CINEMA
അമല്‍ നീരദ് പറഞ്ഞു: 'ക്രൂരനായ ഒരു ഫ്യൂഡല്‍ മാടമ്പി', വില്ലന്‍ കഥാപാത്രങ്ങളുമായി നിസ്താര്‍, അമല്‍ നീരദിനൊപ്പം തുടര്‍ച്ചയായി മൂന്നാം തവണയും അഭിനയിക്കുന്നതിന്റെ ആഹ്ലാദത്തില്‍ താരം

സ്വന്തം ലേഖകൻ

Story Dated: 2024-10-16

വരത്തനും ഭീഷ്മപര്‍വ്വവും പിന്നെ റിലീസിനൊരുങ്ങുന്ന ബൊഗെയ്ന്‍ വില്ല. അമല്‍ നീരദ് സംവിധാനം ചെയ്ത മൂന്ന് സിനിമകളില്‍ തുടര്‍ച്ചയായി അഭിനയിക്കാനായതിന്റെ ആഹ്ലാദത്തിലാണ് നിസ്താര്‍. ബൊഗെയ്ന്‍ വില്ലയുടെ ചിത്രീകരണം നടക്കുന്നതിനിടയില്‍ സെറ്റിലാരോടോ നിസ്താറിനെ ചൂണ്ടിക്കാട്ടി അമല്‍ നീരദ് പറഞ്ഞു: 'എന്റെ അടുത്തടുത്ത മൂന്ന് സിനിമകളില്‍ വര്‍ക്ക് ചെയ്ത ഒറ്റ ആര്‍ട്ടിസ്റ്റേയുള്ളൂ മലയാളത്തിന്‍, അയാളാണ് ദേ നില്‍ക്കുന്നത്. ' ബൊഗെയ്ന്‍ വില്ലയില്‍ ചെറുതെങ്കിലും ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രമായിരിക്കും തന്റേതെന്ന് നിസ്താര്‍ പറയുന്നു. രണ്ടേ രണ്ട് വാക്കുകളിലാണ് നിസ്താറിനോട് ബോഗെയ്ന്‍ വില്ലയിലെ കഥാപാത്രത്തെക്കുറിച്ച് അമല്‍ നീരദ് വിശദീകരിച്ചത്.                            

ഒരു ദിവസം ഉച്ച കഴിഞ്ഞ നേരത്താണ് നിസ്താറിന് അമല്‍ നീരദിന്റെ ഫോണ്‍ വന്നത്. 'നമ്മുടെ അടുത്ത പ്രോജക്ടില്‍ നിസ്താറിക്ക ഒരു ക്യാരക്ടര്‍ ചെയ്യണം. അത് വന്ന് ചെയ്‌തേ പറ്റൂ'. 'ചെയ്യാം അതിന് വേറെ ബുദ്ധിമുട്ടൊന്നുമി'ല്ലെന്ന് നിസ്താര്‍ പറഞ്ഞപ്പോള്‍ 'അല്ല ക്യാരക്ടര്‍ അറിയണ്ടേ 'യെന്നായി അമലിന്റെ ചോദ്യം. 'ആവശ്യമുണ്ടെങ്കിലല്ലേ എന്നെ വിളിക്കൂ. അല്ലെങ്കില്‍ വിളിക്കില്ലല്ലോ'യെന്നായിരുന്നു അമലിന്റെ ചോദ്യത്തിനുള്ള നിസ്താറിന്റെ മറുപടി.                  

'ക്രൂരനായ ഒരു ഫ്യൂഡല്‍ മാടമ്പി' ഒറ്റ വാചകത്തില്‍ അമല്‍ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞു. അങ്ങോട്ടും ഇങ്ങോട്ടും അര്‍ഹിക്കുന്ന ബഹുമാനം കൊടുക്കുന്ന വല്ലാത്തൊരു സൗഹൃദമാണ് താനും അമലും തമ്മിലെന്ന് നിസ്താര്‍ പറയുന്നു. വരത്തനിലൂടെയാണ് നിസ്താര്‍ അമലിന്റെ ക്യാംപിലെത്തുന്നത്. രചയിതാക്കളായ സുഹാസും ഷറഫുവുമാണ് അമലിനോട് നിസ്താറിനെപ്പറ്റി പറയുന്നത്. തനിക്ക് ആ കക്ഷിയെ അറിയില്ലല്ലോയെന്ന് അമല്‍ പറഞ്ഞപ്പോള്‍ സുഹാസും ഷറഫുവും ഒഴിവ് ദിവസത്തെ കളിയും കാര്‍ബണിലെ ഒരു സീനും പെന്‍ഡ്രൈവില്‍ കോപ്പി ചെയ്ത് അമലിനെ കാണിച്ചു. രണ്ടും കണ്ട അമല്‍ ഇയാള്‍ തന്നെ മതിയെന്നുറപ്പിക്കുകയും ചെയ്തു.      

വരത്തന്‍ റിലീസായതിന്റെ പിറ്റേന്ന് നിസ്താറിനെ അമല്‍ വിളിച്ചു. 'സിനിമയ്ക്ക് നല്ല അഭിപ്രായമുണ്ട്. നിസ്താറിക്കയുടെ ക്യാരക്ടറിനും 'എന്റെ അച്ഛനും (അന്തരിച്ച എഴുത്തുകാരനും അദ്ധ്യാപകനുമായ സി. ആര്‍. ഓമനക്കുട്ടന്‍) ആ റോള്‍ ചെയ്തത് പുതിയ ആളാണല്ലേ നന്നായി ചെയ്തിട്ടു'ണ്ടെന്ന് പറഞ്ഞു ഭീഷ്മ പര്‍വ്വത്തിന്റെ ടീസര്‍ റിലീസ് ചെയ്യുന്ന ദിവസവും നിസ്താറിനെ അമല്‍ വിളിച്ചു 'ഒന്ന് കാണണേ' അന്ന് ആ ടീസര്‍ കണ്ടതിന്റെ ഞെട്ടലും എക്‌സൈറ്റ്‌മെന്റും ഇന്നും മാറിയിട്ടില്ലെന്ന് നിസ്താര്‍ പറയുന്നു.
                                                   
'കണ്ണിലെ ചിരിയും, ചിരിയിലെ ക്രൗര്യവും'. ഇക്കഴിഞ്ഞ ഓണക്കാലത്ത് തിയേറ്ററുകളില്‍ ഇടിമുഴക്കം സൃഷ്ടിച്ച ടൊവിനോ തോമസിന്റെ ത്രീഡി ചിത്രം അജയന്റെ രണ്ടാം മോഷണ (ARM) ത്തിലെ നിസ്താര്‍ അവതരിപ്പിച്ച ചാത്തൂട്ടി നമ്പ്യാര്‍ എന്ന വില്ലനെ കണ്ട് സഹൃദയനായ പ്രേക്ഷകരിലൊരാള്‍ ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു :' ആ ചിരിയില്‍ നിറയുന്ന ക്രൗര്യം ഗംഭീരമാക്കിയിട്ടുണ്ട്. നമ്പ്യാരുടെ കണ്ണിലെ ചിരി കുറച്ചധികം നാള്‍ പിന്തുടരും'. ചാത്തുട്ടി നമ്പ്യാര്‍ അപകടം പിടിച്ചൊരു കഥാപാത്രമായിരുന്നുവെന്ന് നിസ്താര്‍ പറയുന്നു. 'ആ പേരില്‍ത്തന്നെ അയാളുടെ മാടമ്പിത്തരവും ധാര്‍ഷ്ട്യവുമുണ്ട് പക്ഷേ പ്രേക്ഷകന് അങ്ങനെ ആദ്യമേ തോന്നാനും പാടില്ല. മകളോടുള്ള അമിത വാത്സല്യവും പണ്ട് ഒരു കീഴാളനില്‍ നിന്ന് മേലാളനായ തനിക്ക് പന്തം കൊണ്ട് മുഖത്ത് (അഭിമാനത്തിനും) ഏറ്റ അടിയുടെ പകയും മാടമ്പിയെന്ന ധാര്‍ഷ്ട്യവുമൊക്കെ ചേര്‍ന്ന് സങ്കീര്‍ണ്ണതകളേറെയുള്ള കഥാപാത്രമാണ് ചാത്തുട്ടി നമ്പ്യാര്‍ സ്‌ക്രിപ്ട് വായിക്കാതെയാണ് ഞാന്‍ അഭിനയിച്ചത്.

ഓരോ സീനും എടുക്കും മുന്‍പ് അതിന്റെ മുന്‍പും പിന്‍പും എന്താണ് സംഭവിക്കുകയെന്നും സീനിന്റെ മൂഡുമൊക്കെ സംവിധായകന്‍ ജിതിന്‍ ലാലിനോടും തിരക്കഥാകൃത്ത് സുജിത്ത് നസ്യാരോടും ചോദിച്ച് മനസ്സിലാക്കുമായിരുന്നു. നമ്പ്യാരുടെ ഉളളിലെ പൊട്ടിത്തെറി പുറത്തേക്ക് വരാതെ ഉള്ളില്‍ തന്നെ ഒതുക്കി നിറുത്തി പെര്‍ഫോം ചെയ്യാനാണ് ശ്രമിച്ചത്.

സൗബിന്‍ ഷാഹിര്‍ നായകനാകുന്ന ആബേലാണ് നിസ്താര്‍ അഭിനയിച്ച് പൂര്‍ത്തിയാക്കിയ ചിത്രം. നവാഗതനായ അനീഷ് ജോസ് മൂത്തേടന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൗബിന്റെ അച്ഛനായി മുഴുനീള വേഷമാണ് നിസ്താറിന് 'സ്‌നേഹവാത്സല്യങ്ങളും കാര്‍ക്കശ്യവും അല്‍പം പിശുക്കുമൊക്കെയുള്ള ഒരച്ഛന്‍'. സുരേഷ് ഗോപി നായകനായുന്ന ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഒഫ് കേരള (JSK)  യാണ് നിസ്താര്‍ അഭിനയിച്ച് പൂര്‍ത്തിയാക്കിയ മറ്റൊരു ചിത്രം നവാഗതനായ പ്രവീണ്‍ നാരായണനാണ് സംവിധായകന്‍. മലയാളത്തിലും ഇതര ഭാഷകളിലുമായി ചില വെബ് സീരീസുകളിലും നിസ്താര്‍ വേഷമിടുന്നുണ്ട്. 'ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമെന്ന പേടി കാരണം വളരെ സൂക്ഷിച്ചേ കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നുള്ളൂവെന്ന തീരുമാനത്തിലാണ് നിസ്താര്‍.

More Latest News

സ്ത്രീകള്‍ തമ്മില്‍ നടന്ന വഴക്കും വാക്കേറ്റം, പിടിച്ചു മാറ്റാന്‍ ചെന്ന വ്യക്തിക്ക് വെട്ടേറ്റു, സംഭവം എറണാകുളം പറവൂര്‍ പുത്തന്‍വേലിക്കരയില്‍

എറണാകുളം: സ്ത്രീകള്‍ തമ്മില്‍ നടന്ന വഴക്കും വാക്കേറ്റത്തിനു ഇടയില്‍ പിടിച്ചുമാറ്റാന്‍ ചെന്ന വ്യക്തിക്ക് വെട്ടേറ്റു. എറണാകുളം പറവൂര്‍ പുത്തന്‍വേലിക്കരയിലാണ് സംഭവം. സ്ത്രീകള്‍ തമ്മില്‍ മുട്ടനടിക്കിടിയില്‍ അവരെ പിടിച്ച് മാറ്റാന്‍ ചെന്ന വ്യക്തിക്ക് വെട്ടേല്‍ക്കുകയായിരുന്നു. സ്ത്രീകള്‍ തമ്മിലുള്ള വാക്കേറ്റത്തിന്റെയും അടിപിടിയുടെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പുത്തന്‍വേലിക്കര ചെറു കടപ്പുറം കാച്ചപ്പിള്ളി വീട്ടില്‍ ബിബിനാണ് ഇവരെ പിടിച്ചു മാറ്റാന്‍ ചെന്നത്. എന്നാല്‍ ഇയാള്‍ക്ക് സംഭവത്തില്‍ വെട്ടേല്‍ക്കുകയായിരുന്നു. അപവാദം പറഞ്ഞ് പരത്തുന്നു എന്ന് പറഞ്ഞാണ് രണ്ട് സ്ത്രീകള്‍ തമ്മില്‍ തര്‍ക്കമുണ്ടാക്കുന്നത്. പിന്നീട് കൈചൂണ്ടി പരസ്പരം ,സംസാരിക്കുകയും ഒരാള്‍ ഉന്തുന്നതും വീഡിയോയില്‍ കാണാം. ഇതോടെയാണ് തര്‍ക്കം വഷളാവുന്നത്. എന്റെ അമ്മയുടെ ദേഹത്ത് പിടിച്ച് തള്ളുന്നോ എന്ന് ചോദിച്ച് മറ്റു സ്ത്രീകളും പരസ്പരം മുടിയില്‍ കുത്തിപ്പിടിക്കുന്നതും പിടിച്ച് വലിക്കുന്നതും വീഡിയോയില്‍ കാണാം. ഇത് എല്ലാം കണ്ട് നിന്ന് ആള്‍ ഇവരെ പിടുച്ചു മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് ബിബിന് വെട്ടേല്‍ക്കുന്നത്. ഇയാളെ അപ്പോള്‍ തന്നെ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബിബിന്റെ നില ഗുരുതരമല്ലെന്നാണ് വിവരം.

മൊബൈല്‍ ഉപയോഗിച്ചാല്‍, ഉറക്കം വരികയോ കോട്ടുവാ ഇടുകയോ കണ്ണടഞ്ഞു പോവുകയോ ചെയ്താല്‍ ഉടന്‍ ബസില്‍ അപായമണി ഉയരും;പുത്തന്‍ വിദ്യയുമായി കെഎസ്ആര്‍ടിസി

വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വളരെ കുറ്റകരമാണ്. എന്നാലും പലരും ഇന്നും ഇത് ആവര്‍ത്തിച്ച് അപകടം ക്ഷണിച്ചു വരുത്താറുണ്ട്. ഇപ്പോഴിതാ ഇത്തരം പ്രവണത നിറുത്തലാക്കുന്ന പുതിയ കണ്ടുപിടുത്തമാണ് നടത്തിയിരിക്കുന്നത്. സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പിടികൂടാനുള്ള പുത്തന്‍ സൗകര്യം ആണ് അവതരിപ്പിക്കുന്നത്. ബസുകള്‍ ഓടിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ അപ്പോള്‍ ബസില്‍ അപായമണി ഉയരുന്ന രീതിയാണ് അവതരിപ്പിക്കുന്നത്. പത്ത് പുതിയ പ്രീമിയം ബസുകള്‍ എ.സി സൂപ്പര്‍ഫാസ്റ്റ് ഇനത്തില്‍ രംഗത്തിറക്കിയിരിക്കുകയാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റ്. കെ.എസ്.ആര്‍.ടി.സി കണ്‍ട്രോള്‍ റൂമിലേക്കും അപായ സന്ദേശമെത്തും. ഡ്രൈവര്‍ക്ക് ഉറക്കം വരികയോ കോട്ടുവാ ഇടുകയോ, കണ്ണടഞ്ഞുപോവുകയോ ചെയ്താലും അപായ മണിയടിക്കും. കണ്‍ട്രോള്‍ റൂമിലേക്ക് സന്ദേശവും പോകും. ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാപിയന്‍സ് ഓട്ടോമാറ്റെന്ന ഐ.ടി കമ്പനിയാണ് ഈ സംവിധാനങ്ങള്‍ ബസില്‍ ഒരുക്കിയിട്ടുള്ളത്. യാത്രക്കാര്‍ക്ക് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി എല്ലാ സീറ്റുകളിലും യാത്രക്കാര്‍ക്കായി സീറ്റ് ബെല്‍റ്റുകള്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ സീറ്റുകളിലും മൊബൈല്‍ ചാര്‍ജിംഗ് പോയിന്റുകള്‍, റീഡിങ് ലാംപ്, മാഗസിന്‍ പൗച്ച്, വാട്ടര്‍ ബോട്ടില്‍ ഹോള്‍ഡറുകള്‍ എന്നീ സൗകര്യങ്ങളും ബസിലുണ്ട്. ഒരു ബസില്‍ 40 സീറ്റുകളാണ് ഒരുക്കിയിട്ടുള്ളത്. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള റൂട്ടുകളില്‍ ദീര്‍ഘദൂര സര്‍വ്വീസുകളാണ് ബസുകള്‍ നടത്തുക. മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തതില്‍ അഞ്ച് ബസുകള്‍ സര്‍വീസ് തുടങ്ങി.

ബോംബ് ഭീഷണി: എയര്‍ ഇന്ത്യയുടെ ഡല്‍ഹി ചിക്കാഗോ വിമാനം കാനഡയിലെ ഇഖാലൂട് വിമാനത്താവളത്തില്‍ ഇറക്കി, യാത്രക്കാരെ വിമാനത്താവളത്തിലേക്ക് മാറ്റിയെന്നും എയര്‍ ഇന്ത്യ

വീണ്ടും ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ ഡല്‍ഹി  ചിക്കാഗോ വിമാനം കാനഡയിലെ ഇഖാലൂട് വിമാനത്താവളത്തില്‍ ഇറക്കി. എഐ 127 നമ്പര്‍ വിമാനത്തിലാണ് ബോംബ് ഭീഷണി ഉണ്ടായത്. ഓണ്‍ലൈനിലാണ് ബോംബ് സന്ദേശം ലഭിച്ചത്. യാത്രക്കാരെയും വിമാനവും സുരക്ഷാ മാനദണ്ഡ പ്രകാരം പരിശോധിച്ചെന്നും യാത്രക്കാരെ വിമാനത്താവളത്തിലേക്ക് മാറ്റിയെന്നും എയര്‍ ഇന്ത്യ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സുരക്ഷാ പ്രോട്ടോകോള്‍ അനുസരിച്ച് വിമാനത്തെയും യാത്രക്കാരേയും വീണ്ടും പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് യാത്ര തുടര്‍ന്നത്. വിമാനത്താവളത്തിലെ ഏജന്‍സികളും പരിശോധനയ്ക്ക് സഹായിച്ചു. പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. അടുത്തിടെ പല വിമാനങ്ങളിലും ഭീഷണിയുണ്ടായിട്ടുണ്ടെന്നും അതെല്ലാം വ്യാജമാണെന്ന് പരിശോധനയില്‍ വ്യക്തമായതാണെന്നും വാര്‍ത്താക്കുറിപ്പില്‍ കമ്പനി പറയുന്നു. എങ്കിലും ഭീഷണി സന്ദേശം ഗൗരവത്തോടെയാണ് കാണുന്നത്. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നുവെന്നും കമ്പനി വ്യക്തമാക്കി. കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിനും ബോംബ് ഭീഷണി ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് വിമാനം ഡല്‍ഹിയില്‍ അടയന്തരമായി ഇറക്കേണ്ടിവന്നു. മുംബൈ വിമാനത്താവളത്തില്‍ നിന്ന് ന്യൂയോര്‍ക്കിലെ ജെ.എഫ്.കെ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എഐ 119വിമാനത്തിനാണ് ഭീഷണി ലഭിച്ചത്.

ബൈക്ക് യാത്രക്കാരനെ ഇടിച്ച ശേഷം കാര്‍ നിര്‍ത്താതെ പോയ സംഭവം: നടന്‍ ശ്രീനാഥ് ഭാസിയുടെ ഡ്രൈവിങ് ലൈസന്‍സ് ആര്‍ടിഒ സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിയുടെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്. ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയ സംഭവത്തിലാണ് ഈ നടപടി. കഴിഞ്ഞ മാസമായിരുന്നു അപകടം. പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടനെതിരെ നടപടിയെടുത്തത്. ഒരു മാസത്തേക്കാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. എറണാകുളം ജോയിന്റ് ആര്‍ടിഒയുടേതാണ് നടപടി. ശ്രീനാഥ് ഭാസി ഓടിച്ച കാര്‍ മട്ടാഞ്ചേരി സ്വദേശിയെ ഇടിച്ചതുമായി ബന്ധപ്പെട്ടാണ് കേസ് എടുത്തത്. മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് ഫഹീമിനെയാണ് ശ്രീനാഥ് ഭാസിയുടെ കാര്‍ ഇടിച്ചത്. കാറില്‍ ഉണ്ടായിരുന്നവരെ കുറിച്ചും അന്വേഷം തുടങ്ങിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഗുണ്ടാനേതാവ് ഓംപ്രകാശുമായി ബന്ധപ്പെട്ടുള്ള ലഹരിക്കേസില്‍ ശ്രീനാഥ് ഭാസി അന്വേഷണം നേരിട്ടിരുന്നു. ഫഹീമിനെ കാര്‍ ഇടിച്ചശേഷം നിര്‍ത്താതെ പോയി എന്ന പരാതിയില്‍ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് എറണാകുളം ആര്‍ടിഒ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്ന നടപടിയിലേക്ക് കടന്നത്. പോലീസ് നടത്തിയ പരിശോധനയിലാണ് ശ്രീനാഥ് ഭാസിയാണ് വാഹനം ഓടിച്ചിരുന്നത് എന്ന് വ്യക്തമാകുന്നത്. തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഇടപെടുന്നതും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്ന നടപടിയിലേക്ക് കടന്നതും. അപകടമുണ്ടായ സമയം നടന്‍ ശ്രീനാഥ് ഭാസിയുടെ വാഹനം അമിതവേഗതയിലായിരുന്നുവെന്ന് പരിക്കേറ്റ ഫഹീം ആരോപിക്കുന്നു. ഫഹീം ഇടതുവശത്തൂടെയും ശ്രീനാഥ് ഭാസിയുടെ വണ്ടി വലതുവശത്തൂടെയും പോവുകയായിരുന്നു. അമിത വേഗത്തിലായിരുന്ന കാര്‍ ഫഹീമിന്റെ നേര്‍ക്ക് വന്നന് വാഹനത്തെ തട്ടിത്തെറിപ്പിക്കുകയായിരുന്നു. നാട്ടുകാര്‍ കൂടിയപ്പോള്‍ അതിലൊരാളാണ് ഇടിച്ച വണ്ടിയുടെ വിവരങ്ങള്‍ നല്‍കിയതെന്നും പരാതി നല്‍കിയതെന്നും പരിക്കേറ്റ ഫഹീം പറഞ്ഞു.

സ്വകാര്യതാ നയങ്ങള്‍ ലംഘിച്ചു: ഒരു മാസത്തിനുള്ളില്‍ വാട്ട്‌സ്ആപ്പ് നിരോധിച്ചത് എട്ട് ദശലക്ഷത്തിലധികം ഇന്ത്യന്‍ അക്കൗണ്ടുകള്‍!!!

വാട്‌സ്ആപ്പ് കഴിഞ്ഞ ഒരു മാസത്തിനിടെ നിരോധിച്ചത് നിരവധി അക്കൗണ്ടുകള്‍. വാട്ട്‌സ്ആപ്പ് അതിന്റെ സ്വകാര്യതാ നയങ്ങള്‍ ലംഘിച്ചതിനാണ് വാട്‌സ്ആപ്പ് എട്ട് ദശലക്ഷത്തിലധികം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചത്. വാട്ട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ സുതാര്യതാ റിപ്പോര്‍ട്ട് അനുസരിച്ച്, മെറ്റായുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പ് ഓഗസ്റ്റില്‍ ഇന്ത്യയില്‍ 8,458,000 ഉപയോക്താക്കളെ നിരോധിച്ചു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഇന്റര്‍മീഡിയറി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡും) റൂള്‍സ്, 2021-ലെ റൂള്‍ 4(1)(ഡി), റൂള്‍ 3എ(7) എന്നിവയ്ക്ക് അനുസൃതമായി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്, വാട്‌സ്ആപ്പ് നയങ്ങള്‍ ലംഘിക്കുന്നതോ ഇടപെടുന്നതോ ആയ അക്കൗണ്ടുകള്‍ക്കെതിരെ വാട്‌സ്ആപ്പിന്റെ വര്‍ദ്ധിച്ചുവരുന്ന ജാഗ്രതയുടെ രൂപരേഖ നല്‍കുന്നു. ഓഗസ്റ്റ് ഒന്നിനും ഓഗസ്റ്റ് 31 നും ഇടയില്‍ 8,458,000 ഇന്ത്യന്‍ അക്കൗണ്ടുകളാണ് വാട്ട്‌സ്ആപ്പ് ബ്ലോക്ക് ചെയ്തത്. ഇതില്‍ 1,661,000 അക്കൗണ്ടുകള്‍ സജീവമായി നിരോധിച്ചു, അതായത് ഉപയോക്തൃ പരാതികള്‍ ലഭിക്കുന്നതിന് മുമ്ബ് അവ കണ്ടെത്തി നടപടിയെടുത്തു. വാട്ട്‌സ്ആപ്പിന്റെ സ്വയമേവയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഇത് നേടിയത്, ഇത് ബള്‍ക്ക് മെസേജിംഗ് അല്ലെങ്കില്‍ മറ്റ് അസാധാരണ പ്രവര്‍ത്തനങ്ങള്‍ പോലുള്ള സംശയാസ്പദമായ പെരുമാറ്റ പാറ്റേണുകള്‍ കണ്ടെത്തുന്നു, പലപ്പോഴും അഴിമതികളുടെയോ ദുരുപയോഗത്തിന്റെയോ ആദ്യകാല സൂചകങ്ങള്‍.

Other News in this category

  • 'ജനങ്ങള്‍ പൊട്ടന്മാരല്ല ധൈര്യമുണ്ടോ നുണ പരിശോധനക്ക് വരാന്‍? ഞാന്‍ റെഡി ആണ്, ഒരു കുറ്റവാളിയും കുറ്റം സമ്മതിക്കില്ല' ജയസൂര്യയോട് മിനു മുനീര്‍
  • 'വണ്ടിയിലിട്ട് നായികയെ അടിക്കുന്ന സീനൊക്കെ കാണുമ്പോള്‍ നമുക്ക് അയ്യോ എന്ന് തോന്നുമായിരുന്നു, പക്ഷെ...' 'തീവ്രം' സിനിമയെ കുറിച്ച് അനു മോഹന്‍ പറയുന്നു
  • 'ആ മീശയൊക്കെ പിരിച്ചുവെച്ച ഗൗരവമുള്ള ആ മുഖത്തിന് ഇത് എന്ത് പറ്റി?' ഭാവഗായകന്‍ പി ജയചന്ദ്രന്റെ അപ്രതീക്ഷിത മാറ്റം കണ്ട് ഞെട്ടി സംഗീത ലോകം
  • ഐശ്വര്യ അഭിഷേക് വിവാഹമോചന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ തകര്‍ത്ത് ചര്‍ച്ചയാകുമ്പോള്‍, അതിനുള്ള ഉത്തരം അംബാനി കുടുംബം തന്നെ പുറത്തുവിട്ടു
  • 'ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പോലീസ് ഫോഴ്‌സിന് തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍, ആ തെറ്റ് തിരുത്തേണ്ട റെസ്‌പോണ്‌സിബിലിറ്റി ഓരോ പോലീസുക്കാര്‍ക്കുമുണ്ട്..'; 'ആനന്ദ് ശ്രീബാല'യുടെ ത്രില്ലിംഗ് ടീസര്‍ പുറത്തിറങ്ങി
  • സാബു മോന്‍ സംവിധായകന്‍ ആകുന്നു, സഞ്ജു ഉണ്ണിത്താന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ നായിക പ്രയാഗ മാര്‍ട്ടിന്‍, കോര്‍ട്ട റൂം ഡ്രാമ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്
  • ഋഷഭ് ഷെട്ടിക്കൊപ്പം ജയസൂര്യ!!! ജയസൂര്യയെ ചേര്‍ത്ത് പിടിച്ച് ഋഷഭ് ഷെട്ടി, ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് നവരാത്രി ആശംസ അറിയിച്ച് പ്രിയതാരം
  • 'മാര്‍ക്കോ' ആരാണെന്ന് അറിയോ? മലയാള സിനിമയിലെ ഏറ്റവും മികച്ച വയലന്‍സ് ടീസര്‍ ഇതാ, 30 കോടി ബഡ്ജറ്റില്‍ ഫുള്‍ പാക്കഡ് ആക്ഷന്‍ ത്രില്ലറായാണ് ഒരുങ്ങുന്നത്
  • ആരാധകര്‍ക്ക് ഇനി കാത്തിരിപ്പിന്റെ നാളുകള്‍, മോഹന്‍ലാല്‍ ശോഭന ചിത്രം L360യുടെ അവസാനഘട്ട ചിത്രീകരണം ചെന്നൈയില്‍ ആരംഭിച്ചു
  • 'മുടി മുറിച്ചത് ബൊഗൈന്‍വില്ല സിനിമയ്ക്ക് വേണ്ടി, ഈ ഹെയര്‍ സ്‌റ്റൈല്‍ കണ്ട് ആളുകള്‍ തിരിച്ചറിയുന്നുണ്ട്' ജ്യോതിര്‍മയി പറയുന്നു
  • Most Read

    British Pathram Recommends