18
MAR 2021
THURSDAY
1 GBP =109.94 INR
1 USD =87.37 INR
1 EUR =90.77 INR
breaking news : കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും, പ്രസിഡന്റ് ജോബി ജോര്‍ജ്, സെക്രട്ടറി സീമ ഗോപിനാഥ് >>> ഇംഗ്ലണ്ടിലും വെയിൽസിലും ഇന്ന് കനത്ത മഴയും വെള്ളപ്പൊക്കവും, യെല്ലോ മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്; വാരാന്ത്യം വീണ്ടും വെയിലും ചൂടുമാകും >>> ഇംഗ്ലീഷ് ടെസ്റ്റ് കടുപ്പിക്കും, സെറ്റില്മെന്റിനുള്ള സമയം 10 വർഷമാക്കും കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാൻ കർശന നിയന്ത്രണങ്ങളുമായി കെയർ സ്റ്റാർമർ, പാർലമെന്റിൽ ധവളപത്രം അവതരിപ്പിക്കുന്നു >>> കാണാതായ ചെസ്റ്റർ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയെ കണ്ടെത്തി, കൂട്ടായ അന്വേഷണത്തിനിടെ ഈസ്റ്റ്ഹാമിലെ സ്റ്റാഫോർഡിൽ നിന്ന് ലഭിച്ച സന്ദേശം വഴിത്തിരിവായി, ആശ്വാസത്തോടെ വീട്ടുകാർ >>> നഴ്‌സുമാർക്ക് എങ്ങനെ സേവനവും ആരോഗ്യവും സൗഖ്യജീവിതവും സാധ്യമാക്കാം.. അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിൽ, യുകെയിലെ പ്രമുഖ നഴ്‌സിങ് ട്യൂട്ടറും പലതവണ ബെസ്റ്റ് നഴ്‌സ് അവാർഡിന് അർഹയാകുകയും ചെയ്‌ത മിനിജ ജോസഫ് നൽകുന്ന നേഴ്‌സസ് ദിന സന്ദേശം >>>
Home >> NEWS
യുകെയിലെ കെയറർമാർക്ക് ഇതാ വീണ്ടും സുവർണ്ണാവസരം.. ഒരാഴ്ചത്തെ ഫ്രീ ഓസ്‌കി കോഴ്‌സിനായി ഇപ്പോൾ അപേക്ഷിക്കൂ നിങ്ങൾക്ക് അതിവേഗം ഒരു യുകെ രജിസ്റ്റേർഡ് നഴ്‌സാകാം, അപൂർവ്വ ഫ്രീ സ്‌കീമുമായി ഒ.എന്‍.ടി ഗ്ലോബല്‍ അക്കാദമി

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2024-10-17


യുകെയിൽ കെയറർ ജോലിചെയ്യുന്ന മലയാളി നഴ്‌സാണോ നിങ്ങൾ? എങ്കിൽ നിങ്ങളുടെ എക്കാലത്തേയും  വലിയ സ്വപ്‌നമായ ‘യുകെയിലെ രജിസ്റ്റേർഡ് നഴ്‌സ്’ എന്നലക്‌ഷ്യം അതിവേഗം പൂവണിയിക്കാൻ ഇപ്പോൾ വീണ്ടും അവസരമൊരുങ്ങുന്നു. 

 

എന്‍എച്ച്എസ് എംപ്ലോയേഴ്‌സ് റിക്രൂട്ട്മെന്റ് അംഗീകാരമുള്ള ഏജന്‍സിയായ ഒഎന്‍ടി ഗ്ലോബല്‍ അക്കാദമിയാണ് ഒരാഴ്ചത്തെ സൗജന്യ ഓസ്‌കി കോഴ്സ് സ്‌കീം യുകെയിൽ കെയറർ ജോലിചെയ്യുന്ന മലയാളി നഴ്സുമാർക്കായി ഇപ്പോൾ വീണ്ടും അവതരിപ്പിച്ചിട്ടുള്ളത്. നിരവധി നഴ്‌സുമാർക്ക് ഇതിനകം എൻഎച്ച്എസ് ജോലിയടക്കം നേടിയെടുക്കാൻ സഹായിച്ചിട്ടുള്ള  റിക്രൂട്ട്മെന്റ് ഏജൻസിയാണ് ഒഎൻടി ഗ്ലോബൽ.

നേരത്തേ  ഈ സ്‌കീം അവതരിപ്പിച്ചപ്പോൾ അപേക്ഷകരുടെ ബാഹുല്യം മൂലം നിരവധിപ്പേർക്ക് അഡ്‌മിഷൻ  അവസരം ലഭിക്കാതെ പോയിരുന്നു. ഇതേത്തുടർന്നാണ് സൗജന്യ സ്‌കീം വീണ്ടും അവതരിപ്പിക്കുന്നതെന്ന് ഒഎൻടി ഗ്ലോബൽ അക്കാദമി മാനേജ്‌മെന്റ് അറിയിച്ചു.

ഒക്ടോബർ 21 തിങ്കളാഴ്ചയാണ് പുതിയ കോഴ്സ് തുടങ്ങുന്നത്. അതിനാൽ കോഴ്‌സിനു ചേരാൻ താല്പര്യമുള്ളവർ എത്രയുംവേഗം അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്.

യുകെയിലേയ്ക്ക് കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ഹെൽത്ത് കെയറർ വര്‍ക്കറായി എത്തിച്ചേര്‍ന്ന നേഴ്‌സുമാര്‍ക്കാണ് സൗജന്യമായി ഒരാഴ്ചത്തെ ഓസ്‌കി ഓണ്‍ലൈന്‍ ട്രെയിനിങ്ങ് ലഭിക്കുക. സി.ബി.ടി പാസ്സായി ഒസ്കി ട്രെയിനിങിനായി കാത്തിരിക്കുന്ന, ഇന്ത്യയില്‍ നേഴ്സിങ് പഠിച്ച് കെയറര്‍ വിസയില്‍ യുകെയില്‍ എത്തിയിട്ടുള്ള  നഴ്‌സുമാര്‍ക്കാണ് അപൂർവ്വ അവസരം. 

പൂര്‍ണ്ണമായും സൗജന്യമായി നല്‍കുന്ന ട്രെയിനിങ്ങ്,  ഈവനിങ്ങ് ബാച്ചായും നൈറ്റ് ബാച്ചായും ഒരുദിവസം രണ്ട് ബാച്ചുകളായാണ് നടത്തുക. ഡേ ഷിഫ്റ്റ് ചെയ്യുന്നവര്‍ക്ക് നൈറ്റ് ബാച്ചിലും നൈറ്റ് ചെയ്യുന്നവര്‍ക്ക് ഈവനിങ്ങ് ബാച്ചിലും ചേരാനാകും.

തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ ഒരു മണിക്കൂറായിരിക്കൂം ട്രെയിനിങ്ങ്. ഓണ്‍ലൈനിലൂടെ മാത്രമല്ല  ബിര്‍മിങ്ഹാമിലുള്ള ട്രെയിനിങ് സെന്ററിലൂടെയും നേരിട്ടുള്ള ട്രെയിനിങ് ലഭിക്കും

ഒ എന്‍ ടി ഗ്ലോബല്‍ അക്കാഡമിയുടെ ലേണിങ്ങ് പ്ലാറ്റുഫോമിലൂടെയാണ് ട്രെയിനിങ്ങ് നടക്കുക. ഇവിടെ തന്നെ ഓസ്‌കി ട്രെയിനര്‍ ലൈവായി ട്രെയിനിങ്ങ് നടത്തും. ഒരാഴ്ച സൗജന്യമായി നല്‍കുന്ന ട്രെയിനിങ്  നാട്ടില്‍ നിന്ന് കെയറര്‍ വിസയിലെത്തിയിട്ടുള്ള  നിരവധിപ്പേർക്ക് പലരീതിയിൽ പ്രയോജനപ്പെടും.

എന്‍ എച്ച് എസില്‍ വര്‍ഷങ്ങളായി ഓസ്‌കി ട്രെയിനിങ്ങില്‍ അനൂഭവ പരിഞ്ജാനമുള്ള ട്രെയിനേഴ്‌സായിരിക്കൂം പ്രധാനമായും ക്ലാസുകള്‍ എടുക്കുക.

ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ശേഷം നേരിട്ടുള്ള ട്രെയിനിങ്ങും ഒ എന്‍ ടി അക്കാദമി നല്‍കുന്നൂണ്ട്. സ്റ്റഫോര്‍ഡ്‌ഷെയറിലെ ഓസ്‌കി സെന്ററിലാകൂം നേരിട്ടുള്ള ഓസ്‌കി ട്രെയിനിങ്ങ് നല്‍കുക. 

ഈ ട്രെയിനിങ്ങുകൾ, ഒരു യുകെ രജിസ്റ്റേർഡ് നഴ്‌സാകുക  എന്ന നിങ്ങളുടെ വലിയ ആഗ്രഹം അതിവേഗത്തിൽ സഫലമാക്കാൻ സഹായിക്കും. എന്‍എച്ച്എസിനായി നേരിട്ട് റിക്രൂട്ട്‌മെന്റ് നടത്തുന്ന അംഗീകൃത ഏജന്‍സി കൂടിയാണ് ഒഎന്‍ടി ഗ്ലോബല്‍ എന്നകാര്യം മറക്കാതിരിക്കുക.

ഓസ്‌കി പരിശീലനത്തിന് ചേരുവാന്‍ താല്പര്യമുള്ളവര്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ വിവരങ്ങള്‍ നല്കിയാല്‍ മതിയാകൂം. ട്രെയിനിങ്ങ് പൂര്‍ത്തിയാക്കി ഓസ്‌കി പരീക്ഷ പാസ്സാകുന്നവർക്ക് അക്കാദമി തന്നെ ജോലി നേടിയെടുക്കുന്നതിനും   സഹായിക്കൂം.

ഒക്ടോബര്‍ 21 തിങ്കളാഴ്‌ചയിലെ  ബാച്ചില്‍ ജോയിന്‍ ചെയ്യുന്നവര്‍ക്കാണ് ഒരാഴ്ചത്തെ സൗജന്യമായി ട്രെയിനിങ്ങ് ലഭിക്കുന്നത്‌. താഴെപ്പറയുന്ന ലിങ്കിൽ ക്ലിക്കുചെയ്ത് ഉടൻ അപേക്ഷിക്കുക.


https://ontuk.co.uk/osce-registration-form

 

 

 

More Latest News

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതു യോഗവും ഭാരവാഹികളൂടെ തിരഞ്ഞെടുപ്പും, പ്രസിഡന്റ് ജോബി ജോര്‍ജ്, സെക്രട്ടറി സീമ ഗോപിനാഥ്

കോള്‍ചെസ്റ്ററിലെ ആദ്യകാല മലയാളി സംഘടനയായ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി വാര്‍ഷിക പൊതു യോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പൂം നൈലന്റ് വില്ലേജ് ഹാളില്‍ നടന്നൂ. ഞായറാഴ്ച അഞ്ചുമണിക്ക് ആരംഭിച്ച പൊതുയോഗത്തില്‍ പ്രസിഡന്റ് ജോബി ജോര്‍ജ് സ്വാഗതവും സെക്രട്ടറി അജയ് പിള്ള കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടൂം അവതരിപ്പിച്ചു. ട്രഷറര്‍ രാജി ഫിലിപ്പ് വാര്‍ഷിക കണക്ക് അവതരണവും നടത്തി. പ്രസിഡന്റായി ജോബി ജോര്‍ജിനെ വീണ്ടും ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍, സീമ ഗോപിനാഥ് (സെക്രട്ടറി), ടോമി പറയ്ക്കല്‍ (ട്രഷറര്‍), ജിമിന്‍ ജോര്‍ജ് (വൈസ് പ്രസിഡന്റ്), ഷാജി പോള്‍ (ജോയിന്റ് സെക്രട്ടറി),  നീതു ജിമിന്‍ (കള്‍ച്ചറല്‍ സെക്രട്ടറി), ജെയിസണ്‍ മാത്യു (സ്‌പോര്‍ട്ട്‌സ് കോ- ഓര്‍ഡിനേറ്റര്‍), അനൂപ് ചിമ്മന്‍ (സോഷ്യല്‍ മീഡിയ കോ ഓഡിനേറ്റര്‍), സുമേഷ് അരന്ദാക്ഷന്‍ (യുക്മ കോഡിനേറ്റര്‍), തോമസ് രാജന്‍ (യുക്മ കോഡിനേറ്റര്‍), ടോമി പാറയ്ക്കല്‍ (യുക്മ കോഡിനേറ്റര്‍). കൂടാതെ യുക്മ കോര്‍ഡിനേറ്റര്‍ ലോക്കല്‍ സപ്പോര്‍ട്ടര്‍ ആയി റീജാ രാജനേയും തിരഞ്ഞെടുത്തു.  

വിരാട് കോഹ്ലി ടെസ്റ്റ്‌ ക്രിക്കറ്റിൽ നിന്നും പടിയിറങ്ങുന്നു : വിരമിക്കൽ വാർത്ത പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ നായകൻ

                    മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ്മക്ക് പിന്നാലെ ടെസ്റ്റ്‌ ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു എന്ന വാർത്ത പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ പ്രിയ കളിക്കാരൻ വിരാട് കോഹ്ലി.തന്റെ സാമൂഹ്യമാധ്യമങ്ങളിൽ,ഒരു ഹൃദ്യമായ കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് കോഹ്ലി ഈ തീരുമാനം ലോകത്തെ അറിയിച്ചത്. ഇതത്ര എളുപ്പമല്ല, എന്നാൽ ശെരിയായ തീരുമാനമാണെന്നും, ടെസ്റ്റ്‌ ക്രിക്കറ്റിനായി തന്നെക്കൊണ്ട് കഴിയുന്നതെല്ലാം നൽകിയെന്നും, പ്രതീക്ഷിച്ചതിലേറെ തനിക്ക് തിരികെ ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിരാട് കോഹ്ലിയുടെ വിരമിക്കൽ സംബന്ധിച്ച വാർത്തകൾ മുൻപ് പല ദിവസങ്ങളായി പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ, ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഒരു പുനരാലോചനക്കായുള്ള നിർദേശം നൽകിയെങ്കിലും താരത്തിന്റെ തീരുമാനത്തിൽ മാറ്റമുണ്ടായില്ല. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ പകരക്കാരില്ലാത്ത കളിക്കാരനാണ് വിരാട് കോഹ്ലി. ഇക്കഴിഞ്ഞ പതിറ്റാണ്ടുകളിൽ, ക്രിക്കറ്റ് പ്രേമികളുടെ മനസ്സിലെ മായാത്ത ചിത്രമായി കോഹ്ലിയുടെ പല വിജയനിമിഷങ്ങളും പതിഞ്ഞു കഴിഞ്ഞു.ടെസ്റ്റിലെ ഇന്ത്യയുടെ നായകസ്ഥാനത്തെത്തി റെക്കോർഡുകൾ സ്വന്തമാക്കുകയും ഇന്ത്യയെ ഏറ്റവും കൂടുതൽ തവണ വിജയകിരീടം ചൂടിക്കുകയും ചെയ്ത കോഹ്ലിക്ക് ഗ്രൗണ്ടിന് അകത്തും പുറത്തും ആരാധകവൃന്ദങ്ങളേയാണ്. 2011 ൽ വെസ്റ്റ്‌ ഇൻഡീസിനെതിരായി ഇന്ത്യൻ ജേഴ്സിയണിഞ്ഞ് അരങ്ങേറ്റം നടത്തിയ കോഹ്ലി അവസാനമായി ഈ വർഷം നടന്ന ഓസ്ട്രേലിയക്കെതിരായ ബോർഡർ-ഗവാസ്കർ ട്രോഫിയിൽ കളിച്ചപ്പോൾ കടന്ന് പോയത് അദ്ദേഹത്തിന്റെ ടെസ്റ്റ്‌ ക്രിക്കറ്റ് ജീവിതത്തിലെ 14 വർഷങ്ങളാണ്. 14 സീസണുകളിലായി 123 ടെസ്റ്റുകളിൽ കളിച്ച് 9230 റൺസ് നേടാൻ കോഹ്ലിക്ക് സാധിച്ചു.ക്യാപ്റ്റൻ വേഷമണിഞ്ഞ 68 ടെസ്റ്റുകളിൽ 40 ലും വിജകിരീടം നേടി ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിജയപാത തീർത്ത ക്യാപ്റ്റൻ എന്ന അപൂർവ്വനേട്ടവും സ്വന്തമാക്കി. ടി20 ലോകകപ്പ് വിജയമുന്നേറ്റത്തിന് ശേഷം ടി20 ക്രിക്കറ്റിൽ നിന്നും വിരമിച്ച വിരാട് കോഹ്ലിയെ ഇനി ഏകദിനത്തിൽ മാത്രമാണ് കാണാൻ സാധിക്കുക.

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട പാക് ഭീകരരുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരിൽ പാക് സൈനിക-പോലീസ് ഉദ്യോഗസ്ഥരും

പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ ജെയ്ഷെ മുഹമ്മദ്‌, ലഷ്കറെ തൊയ്ബ നേതാക്കളടക്കം പല ഭീകരരും കൊല്ലപ്പെട്ടിരുന്നു.ഇപ്പോൾ ബഹാവൽപൂരിലെ മുരിഡ്കെയിൽ കൊല്ലപ്പെട്ട ഭീകരരുടെ മരണാനന്തര സംസ്കാരചടങ്ങിൽ പങ്കെടുത്തവരുടെ വിവരങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് പ്രതിരോധ മന്ത്രാലയം.ഇവരിൽ പല പാക് പോലീസ് സൈനിക ഉദ്യോഗസ്ഥരും ഉൾപ്പെടുന്നുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്.   പാക് പഞ്ചാബിലെ ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസിനെ കൂടാതെ, ലഫ്റ്റനന്റ് ജനറൽ ഫയാസ് ഹുസൈൻ,  മേജർ ജനറൽ റാവു ഇമ്രാൻ,അഡ്മിനിസ്ട്രേഷനിൽ നിന്നും  ബ്രിഗേഡിയർ മുഹമ്മദ്‌ ഫുർഖാൻ, പാകിസ്ഥാൻ പഞ്ചാബ് നിയമസഭയയുടെ ഭാഗമായ ഉസ്മാൻ അൻവർ, മാലിക് സുഹൈബ് അഹമ്മദ് എന്നിവരും ഈ ചടങ്ങിൽ പങ്കെടുത്തതായി എഎൻഐ റിപ്പോർട്ട്‌ ചെയ്തു.ഭീകരവാദത്തിനെതിരെയാണ് തങ്ങളെന്ന് തുറന്നടിക്കുന്ന പാകിസ്താനിലെ തീവ്രവാദികളുടെ സംസ്‍കാര ചടങ്ങിലുള്ള സൈന്യത്തിന്റെയും പോലീസിന്റെയും സാന്നിധ്യം അത്ഭുതപ്പെടുത്തുന്നതാണ്. 

സീറോമലബാർ വാത്സിങ്ങ്ഹാം തീർത്ഥാടനം ജൂലൈ 19 ന്; ജൂബിലി വർഷത്തിലെ പ്രത്യാശയുടെ തീർത്ഥാടനത്തിൽ ആയിരങ്ങൾ ഒഴുകിയെത്തും

ഇംഗ്ലണ്ടിലെ നസ്രേത്ത് എന്ന് അറിയപ്പെടുന്നതും, റോം, ജെറുശലേം, സന്ത്യാഗോ (സെൻറ്. ജെയിംസ്) എന്നീ പ്രമുഖ ആഗോള കത്തോലിക്ക തീർത്ഥാടന കേന്ദ്രങ്ങൾക്കൊപ്പം തന്നെ മഹനീയ സ്ഥാനം വഹിക്കുന്നതും, പ്രമുഖ മരിയന്‍ പുണ്യകേന്ദ്രവുമായ വാത്സിങ്ങ്ഹാമില്‍ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാര്‍ സഭയുടെ തീര്‍ത്ഥാടനം ജൂലൈ 19 നു ശനിയാഴ്ച നടക്കും. ഈ തീര്‍ത്ഥാടനം ഭക്തിനിര്‍ഭരമായും ആഘോഷപ്പൊലിമ ചോരാതെയും നടത്തുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി തീർത്ഥാടക സംഘാടകർ അറിയിച്ചു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ബിഷപ്പായ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നയിക്കുന്ന തീര്‍ത്ഥാടനത്തിന്, നോര്‍വിച്ച്, ഗ്രേറ്റ് യാര്‍മൗത് ഇടവകകളുടെ വികാരിയായ ഫാ .ജിനു മുണ്ടുനടക്കലിന്റെ നേതൃത്വത്തിൽ രൂപതയുടെ കേംബ്രിഡ്ജ് റീജിയണിലെ വിശ്വാസ സമൂഹമാണ് ആതിഥേയത്വവും ഒരുക്കങ്ങളും ചെയ്യുന്നത്. ജൂലൈ പത്തൊന്‍പതിനു രാവിലെ ഒന്‍പതുമണിയോടെ ആരംഭിക്കുന്ന വാത്സിങ്ങാം തീർത്ഥാടന തിരുന്നാൾ ശുശ്രൂഷകളില്‍, ജപമാല, കൊടിയേറ്റ്, മരിയന്‍ പ്രഭാഷണം, ആരാധന, പ്രദക്ഷിണം എന്നിവയും ഉള്‍പ്പെടും. ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിക്കുന്ന ആഘോഷമായ തിരുന്നാൾ സമൂഹ ദിവ്യബലിക്ക് ശേഷം തീർത്ഥാടന തിരുന്നാൾ സമാപിക്കും. ഇംഗ്ലണ്ടിലെ സീറോ മലബാര്‍ വിശ്വാസി സമൂഹത്തിന്റെ ഏറെ നാളത്തെ കാത്തിരിപ്പിനും പ്രാര്‍ത്ഥനകള്‍ക്കും ശേഷം സ്ഥാപിതമായ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ ഇത് ഒമ്പതാം തവണയാണ് തീര്‍ത്ഥാടനം നടക്കുവാന്‍ പോകുന്നത്. യൂറോപ്പിലെമ്പാടുമുള്ള സീറോ മലബാര്‍ വിശ്വാസികളുടെ ഏറ്റവും വലിയ സംഗമവേദികൂടി യാണ് ഈ തീര്‍ത്ഥാടനം.

പ്രമേഹമരുന്നിന്റെ പേറ്റന്റ് കാലാവധി തീർന്നു : പുതിയ ബ്രാന്റുകൾ വിപണിയെത്തുന്ന സാഹചര്യത്തിൽ ഇനി ഏവർക്കും ഇവ വിലക്കുറവിൽ ലഭ്യം

ഏറെ ആളുകളിലും കണ്ടുവരുന്ന ടൈപ്പ് രണ്ട് പ്രമേഹത്തിന്റെ ഏറ്റവും ഫലപ്രദമായ മരുന്നിന്റെ പേറ്റന്റ് കാലാവധി തീർന്ന സാഹചര്യത്തിൽ വിലകുറഞ്ഞ ജനറിക് പതിപ്പുകൾ വിപണിയിലെത്തുകയാണ്.എംപാഗ്ലിഫോസിൻ എന്ന രാസമൂലകത്തിന്റെ പേറ്റന്റ് കാലപരിധി അവസാനിച്ചപ്പോഴാണ്, മൂന്ന് മാസക്കാലം കൊണ്ട് 140 ൽ കൂടുതൽ പുതിയ ബ്രാന്റുകൾ നിലവിൽ വന്നത്. ഇനിയും മറ്റുപല കമ്പനികളും ഇതിന്റെ ഉത്പാദനം തുടങ്ങുമെന്ന സൂചനകളുമുണ്ട്. ജെർമനി ആസ്ഥാനമായുള്ള ബറിംഗഇൻഗലൈം എന്ന കമ്പനിയുടെ പേറ്റന്റ് അവകാശത്തിൽ ഉണ്ടായിരുന്ന ഈ മരുന്നിന് മുൻപ്, ഒരു ഗുളികക്ക് 60 മുതൽ 70 രൂപ വരെ വിലയുണ്ടായിരുന്നെങ്കിൽ ഇനി മുതൽ 10 -15 ആയി കുറയും.കൂടുതൽ ബ്രാന്റുകൾ വിപണിയിലെത്തുമ്പോൾ മരുന്നിന്റെ വിറ്റുവരവിലും വലിയ കുത്തിപ്പാണ് ഉണ്ടാകുന്നത്.എംപാഗ്ലിഫോസിൻ ചേർന്ന മറ്റനേകം പുതിയ മരുന്നിനങ്ങളെ ദേശീയ ഔഷധവിലനിയന്ത്രണ സമിതി അവിശ്യമരുന്ന് പട്ടികയിൽ ചേർത്തിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ബ്രാന്റുകളും സർക്കാർ അനുവാദമില്ലാത്ത വിലക്കയറ്റവും നിയന്ത്രണത്തിലാവും.

Other News in this category

  • നഴ്‌സുമാർക്ക് എങ്ങനെ സേവനവും ആരോഗ്യവും സൗഖ്യജീവിതവും സാധ്യമാക്കാം.. അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിൽ, യുകെയിലെ പ്രമുഖ നഴ്‌സിങ് ട്യൂട്ടറും പലതവണ ബെസ്റ്റ് നഴ്‌സ് അവാർഡിന് അർഹയാകുകയും ചെയ്‌ത മിനിജ ജോസഫ് നൽകുന്ന നേഴ്‌സസ് ദിന സന്ദേശം
  • ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട പാക് ഭീകരരുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരിൽ പാക് സൈനിക-പോലീസ് ഉദ്യോഗസ്ഥരും
  • പാക് ഡ്രോൺ ആക്രമണം : ഉദ്ദംപൂരിൽ സൈനികന് വീരമൃത്യു.ആക്രമണം ഉണ്ടായത് വെടിനിർത്തൽ പ്രഖ്യാപനത്തിന് മുൻപ്
  • ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടവരിൽ മസൂദ് അസറിന്റെ ബന്ധുക്കൾ അടങ്ങുന്ന 5 കൊടുംഭീകരരും : കൂടുതൽ വിവരങ്ങൾ പുറത്ത്
  • ഇന്ത്യ, പാക് സംഘർഷം രൂക്ഷം.. സൂപ്പർസോണിക് , ബാലിസ്റ്റിക് മിസ്സൈലുകൾ വിട്ട് പോരാട്ടം! മിലിട്ടറി ബേസുകളും പവർ ഗ്രിഡുകളും ലക്ഷ്യമിട്ടു; ഇന്ത്യ അടച്ച എയർപോർട്ടുകളുടെ എണ്ണം 32 ആയി, നാട്ടിലെ ബന്ധുക്കളുടേയും പഠിക്കുന്ന കുട്ടികളുടേയും ആശങ്കയിൽ പ്രവാസികൾ
  • ഇന്ത്യ - പാക്ക് സംഘർഷം: ഇന്ത്യയുറങ്ങാത്ത യുദ്ധസമാന രാവിൽ അരങ്ങേറിയത് ഈ നൂറ്റാണ്ടിലെ അപൂർവ്വ കാഴ്ച്ചകൾ! പ്രവാസികളും കണ്ണിലെണ്ണയുമായി ടിവികൾക്കു മുന്നിലിരുന്നു; അതീവ ജാഗ്രതയോടെ രാജ്യവും ജനതയും
  • കത്തോലിക്ക സഭയ്ക്ക് ആദ്യ അമേരിക്കൻ പോപ്പ്, കർദ്ദിനാൾ റോബർട്ട് പ്രെവോസ്റ്റ് ആഗോള റോമൻ കത്തോലിക്കാസഭയുടെ പുതിയ വലിയ ഇടയൻ, തിരഞ്ഞെടുത്തത് നാലാം റൗണ്ടിൽ, ആശംസകളോടെ വിശ്വാസസമൂഹം
  • പാക് പ്രഹരണങ്ങൾക്ക് തിരിച്ചടിയായി ഇത്തവണ രംഗത്തെത്തിയത് നാവികസേന : ഐഎൻഎസ് വിക്രാന്തിന്റെ പ്രഹരമേറ്റത് കറാച്ചിയിൽ
  • യുകെയിലെ ഇന്ത്യക്കാർ നേരിടുന്ന പ്രധാനപ്രശ്‌നം നാട്ടിലേക്കുള്ള യാത്ര, പലരും സമ്മർ അവധി യാത്രകൾ വരെ റദ്ദാക്കുന്നു; ഇന്ത്യ അടച്ചത് 27 വിമാനത്താവളങ്ങൾ, വിദേശ വിമാനക്കമ്പനികളും പാക്ക് വ്യോമമേഖല ഒഴിവാക്കുന്നു, ടിക്കറ്റ് ചാർജ്ജും കുത്തനെ ഉയർന്നു
  • ഇന്ത്യയുടെ തിരിച്ചടി: 9 കേന്ദ്രങ്ങൾ ആക്രമിച്ചു; 26 പേർ കൊല്ലപ്പെട്ടു, 46 പേർക്ക് പരിക്കേറ്റെന്നും പാകിസ്ഥാൻ! ഇന്ത്യയുടെ 5 വിമാനങ്ങൾ വീഴ്ത്തിയെന്നും ശക്തമായി തിരിച്ചടിയ്ക്കുമെന്നും പാക്ക്, നാട്ടിലേക്കുള്ള യാത്രകൾ റദ്ദാക്കി ആശങ്കയോടെ പ്രവാസികൾ
  • Most Read

    British Pathram Recommends