18
MAR 2021
THURSDAY
1 GBP =109.39 INR
1 USD =84.04 INR
1 EUR =91.03 INR
breaking news : കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് പി പി ദിവ്യ, നവീന്‍ ബാബുവിന്റെ മരണത്തില്‍ വേദനയുണ്ടെന്നും അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കുമെന്നും രാജിക്കത്തില്‍ >>> 19ാമത് ത്രിദിന മാഞ്ചസ്റ്റര്‍ കണ്‍വെന്‍ഷന് ഇന്ന് മുതല്‍ ആരംഭം, ഇന്ന് മുതല്‍ 20വരെ സ്റ്റോക്‌പോര്‍ട്ട് ജെയിന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് നടത്തപ്പെടുന്നു >>> ഒടുവില്‍ യൂട്യൂബ് വീഡിയോയുടെ പുതിയ അപ്‌ഡേഷന്‍ ഇങ്ങെത്തി, ഇനി മുതല്‍ മൂന്ന് മിനുറ്റ് വരെ ദൈര്‍ഘ്യമാകാം >>> ഭക്ഷണത്തിന് അനുവദിച്ച ക്രെഡിറ്റ് വൗച്ചര്‍ ദുരുപയോഗം ചെയ്തു, 24 ജീവനക്കാരെ കമ്പനിയില്‍ നിന്നും പിരിച്ചു വിട്ട് മെറ്റ!!! >>> സൗദിയില്‍ മൂടല്‍ മഞ്ഞ് കൂടുന്നു, ആലിപ്പഴം പെയ്യാനും കാറ്റ് വീശാനും സാധ്യകള്‍ ഏറെ, ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് ഇങ്ങനെ >>>
Home >> CINEMA
'എന്റെ കോസ്റ്റ്യൂമിന്റെ ഉത്തരവാദി അമ്മയാണ്, പക്ഷെ തെറി കേള്‍ക്കുന്നത് ഞാനാണെന്ന് ഹണി റോസ്' ഹണി റോസിന്റെ വസ്ത്രങ്ങളെ കുറിച്ച് വെളിപ്പെടുത്തി താരം

സ്വന്തം ലേഖകൻ

Story Dated: 2024-10-18

നടി എന്നതിനേക്കാളുപരി നിരന്തരമായി ഉദ്ഘാടനങ്ങള്‍ ചെയ്യുന്നതുകൊണ്ട് തന്നെ ഉദ്ഘാടനം സ്റ്റാറെന്നൊരു വിളിപ്പേരും ഉള്ള താരമാണ് ഹണി റോസ്. എന്നാല്‍ ഹണിക്ക് ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.

പലപ്പോഴും ബോഡി ഷെയ്മിങ്ങിന് ഇരയാകേണ്ടി വന്നിട്ടുള്ള താരം കൂടിയാണ് ഹണി റോസ്. എന്നാലും അതൊന്നും താരത്തെ ബാധിക്കാറേ ഇല്ല. അതിനൊന്നും മറുപടി പറഞ്ഞ് വിമര്‍ശകരുടെ വായടപ്പിക്കാന്‍ ഹണി ശ്രമിച്ചിട്ടില്ല. പകരം അത്തരം വിമര്‍ശനങ്ങള്‍ മൈന്റ് ചെയ്യാതിരിക്കും.

ഇപ്പോഴിതാ തന്റെ കോസ്റ്റൂം തിരഞ്ഞെടുക്കുന്നത് അമ്മയാണെന്ന് പറയുകയാണ് ഹണി. മാത്രമല്ല ഹണിയെ കൊച്ചിലെ മുതല്‍ ഒരുക്കി വിടുന്നതില്‍ വലിയ സന്തോഷം ഉണ്ടെന്ന് പറയുകയാണ് ഹണിയുടെ അമ്മ.

'എന്റെ കോസ്റ്റ്യൂമിന്റെ ഉത്തരവാദി അമ്മയാണ്. പക്ഷെ തെറി കേള്‍ക്കുന്നത് ഞാനാണെന്നാണ് ഹണി റോസ് പറഞ്ഞത്. ഹണിക്ക് വസ്ത്രം വാങ്ങുന്നതും സെലക്ട് ചെയ്യുന്നതും അതിന് പിറകില്‍ കഷ്ടപ്പെടുന്നതുമെല്ലാം ഞാനാണ്. പക്ഷെ എന്റെ പേര് അവള്‍ എവിടേയും പറയാറില്ല. എന്തുകൊണ്ടാണ് പറയാത്തതെന്ന് ഒരിക്കല്‍ ചോദിച്ചപ്പോള്‍ ചിരിക്കുക മാത്രമാണ് ചെയ്തത്. ഫാഷന്‍ സെന്‍സ് ജനിച്ചപ്പോള്‍ മുതല്‍ എനിക്കുണ്ട്.

ഹണി എപ്പോഴും ഒരുങ്ങി ഏറ്റവും ടോപ്പായി നില്‍ക്കണമെന്ന് എനിക്കുണ്ട്. കുഞ്ഞിലെ മുതല്‍ എല്ലായിടത്തും ഹണിയെ നന്നായി ഒരുക്കിയാണ് ഞാന്‍ കൊണ്ടുപോയിരുന്നതെന്നും അമ്മ പറഞ്ഞു. എനിക്ക് മേക്കപ്പ് ചെയ്ത് തരാന്‍ ഹണിക്ക് ഇഷ്ടമല്ല. ഞാന്‍ സാരി ഉടുക്കാറില്ല. പക്ഷെ ഹണി നന്നായി സാരിയുടുക്കും. കല്യാണത്തിന്റെ അന്ന് മാത്രമാണ് ഞാന്‍ സാരി ഉടുത്തതെന്നും അമ്മ കൂട്ടിച്ചേര്‍ത്തു.'


More Latest News

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് പി പി ദിവ്യ, നവീന്‍ ബാബുവിന്റെ മരണത്തില്‍ വേദനയുണ്ടെന്നും അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കുമെന്നും രാജിക്കത്തില്‍

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ വിയോഗത്തില്‍ വിവാദങ്ങള്‍ക്കൊടുവില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് പി പി ദിവ്യ. നവീന്‍ ബാബുവിന്റെ മരണത്തില്‍ വേദനയുണ്ടെന്നും അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കുമെന്നും പി പി ദിവ്യ രാജിക്കത്തില്‍ പറഞ്ഞു. തന്റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്നും കത്തില്‍ പറയുന്നു. 'കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ വേര്‍പാടില്‍ അങ്ങേയറ്റം വേദനയുണ്ട്. ദുഖമനുഭവിക്കുന്ന കുടുംബത്തിന്റെ സങ്കടത്തില്‍ ഞാന്‍ പങ്കു ചേരുന്നു. പൊലീസ് അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കും. എന്റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും. അഴിമതിക്കെതിരായ സദുദ്ദേശവിമര്‍ശനമാണ് ഞാന്‍ നടത്തിയതെങ്കിലും, എന്റെ പ്രതികരണത്തില്‍ ചില ഭാഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാര്‍ട്ടി നിലപാട് ഞാന്‍ ശരിവെക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്നും മാറിനില്‍ക്കുന്നതാണ് ഉചിതമെന്ന ബോധ്യത്തില്‍ ഞാന്‍ ആ സ്ഥാനം രാജിവെക്കുന്നു', എന്നാണ് പി പി ദിവ്യയുടെ രാജികത്തിന്റെ ഉള്ളടക്കം. നവീന്‍ ബാബുവിന്റെ മരണത്തില്‍ ദിവ്യയെ പ്രസിഡന്റ് പദവിയില്‍ നിന്നും നീക്കിയതിന് പിന്നാലെയാണ് രാജിക്കത്തും പുറത്തുവരുന്നത്. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം നേതാക്കള്‍ ദിവ്യയുടെ വീട്ടില്‍ എത്തിയിരുന്നു. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പിപി ദിവ്യയെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. പി പി ദിവ്യ അഴിമതിയാരോപണം ഉന്നയിച്ച് തൊട്ടടുത്ത ദിവസമായിരുന്നു നവീനെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലായിരുന്നു പി പി ദിവ്യ ആരോപണം ഉന്നയിച്ചത്. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. ഇനി പോകുന്നിടത്ത് കണ്ണൂരിലേതുപോലെ പ്രവര്‍ത്തിക്കരുതെന്ന് ദിവ്യ പറഞ്ഞിരുന്നു.

19ാമത് ത്രിദിന മാഞ്ചസ്റ്റര്‍ കണ്‍വെന്‍ഷന് ഇന്ന് മുതല്‍ ആരംഭം, ഇന്ന് മുതല്‍ 20വരെ സ്റ്റോക്‌പോര്‍ട്ട് ജെയിന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് നടത്തപ്പെടുന്നു

മാഞ്ചസ്റ്റര്‍ മഹനിയം ചര്‍ച്ച് ഓഫ് ഗോഡ് ഒരുക്കുന്ന 19-ാമത് മാഞ്ചസ്റ്റര്‍ കണ്‍വെന്‍ഷന്‍ ഇന്ന് മുതല്‍ ആരംഭം. 18, 19, 20 തീയതികളില്‍ സ്റ്റോക്‌പോര്‍ട്ട് ജെയിന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് കണ്‍വെന്‍ഷന്‍ നടത്തപ്പെടുന്നു. പ്രസ്തുത മീറ്റിംഗ് ചര്‍ച്ച് ഓഫ് ഗോഡ് യുകെ ആന്റ് ഇ യു ജനറല്‍ സെക്രട്ടറിയും മഹനിയം സഭാ സീനിയര്‍ ശുശ്രൂഷകനുമായ പാസ്റ്റര്‍ ബിജു ചെറിയാന്‍ പ്രാര്‍ത്ഥിച്ച് ഉദ്ഘാടനം ചെയ്യും. പ്രസ്തുത മീറ്റിംഗില്‍ പാസ്റ്റര്‍ സുരേഷ് ബാബു മുഖ്യ പ്രഭാഷകന്‍ ആയിരിക്കും. പാസ്റ്റര്‍ ലോര്‍ഡ്‌സണ്‍ ആന്റണിയുടെ നേതൃത്വത്തില്‍ മഹനിയം സഭ കോയര്‍ ഗാനങ്ങള്‍ക്ക് നേതൃത്വം നല്‍കും. 19 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓള്‍ഡാം എന്ന പട്ടണത്തില്‍ പ്രാര്‍ത്ഥിച്ച് ആരംഭിച്ചതാണ് മഹനിയം ചര്‍ച്ച് ഓഫ് ഗോഡ്. മഹനിയം മാഞ്ചസ്റ്റര്‍, ടെല്‍ഫോര്‍ഡ്, കീതലി, ക്രൂ, പ്രെസ്റ്റണ്‍, ബോള്‍ട്ടണ്‍, ഷ്രൂസ്ബറി, ബര്‍ണ്‍ലി, ബ്രാഡ്ഫോര്‍ഡ്, ലഡ്‌ലോ, ഹെരിഫോര്‍ഡ് എന്നീ സഭകള്‍ കണ്‍വന്‍ഷന് നേതൃത്വം നല്‍കും.

ഒടുവില്‍ യൂട്യൂബ് വീഡിയോയുടെ പുതിയ അപ്‌ഡേഷന്‍ ഇങ്ങെത്തി, ഇനി മുതല്‍ മൂന്ന് മിനുറ്റ് വരെ ദൈര്‍ഘ്യമാകാം

യൂട്യൂബര്‍മാര്‍ കാത്തിരുന്ന ആ അപ്‌ഡേഷന്‍ ഇങ്ങെത്തിയിരിക്കുകയാണ്. ഇനി മുതല്‍ യൂട്യൂബ് ഷോട്‌സ് വീഡിയോകള്‍ മൂന്ന് മിനുറ്റ് വരെ ദൈര്‍ഘ്യമാകാം. 2024 ഒക്ടോബര്‍ 15നാണ് പുതിയ പോളിസി യൂട്യൂബ് നിലവില്‍ കൊണ്ടുവന്നത്. യൂട്യൂബര്‍മാര്‍ക്ക് വളരെ എന്‍ഗേജിംഗായ സ്റ്റോറികള്‍ പറയാന്‍ ഇത് സഹായകമാകും. വെര്‍ട്ടിക്കലായും സ്‌ക്വയര്‍ ആസ്പെക്റ്റ് റേഷ്യോയിലും മൂന്ന് മിനുറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോ അപ്‌ലോഡ് ചെയ്യാം. യൂട്യൂബിന്റെ റെവന്യൂഷെയറിംഗ് മോഡലിന് പുതിയ ഷോര്‍ട്സ് വീഡിയോകളും പരിഗണിക്കും. എന്നാല്‍ മുമ്പ് അപ്ലോഡ് ചെയ്ത മൂന്ന് മിനുറ്റ് വരെ ദൈര്‍ഘ്യമുള്ള ഫയലുകള്‍ ലോംഗ്ഫോം വീഡിയോ എന്ന ഗണത്തില്‍ തന്നെ തുടരും. ഇവ യൂട്യൂബിന്റെ പരമ്ബരാഗത രീതിയില്‍ തന്നെ റെവന്യൂ ഷെയറിംഗിന് പരിഗണിക്കപ്പെടും. പുതിയ മാറ്റം യൂട്യൂബര്‍മാര്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കും. മൂന്ന് മിനുറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ നിലവില്‍ യൂട്യൂബ് മൊബൈല്‍ ആപ്പിലെ ഷോര്‍ട്സ് ക്യാമറ വഴി നേരിട്ട് ചിത്രീകരിക്കാന്‍ കഴിയില്ല. ഇവ മൊബൈല്‍, ഡെസ്‌ക്ടോപ് വേര്‍ഷനുകളില്‍ ലഭ്യമായ യൂട്യൂബ് സ്റ്റുഡിയോ വഴിയാണ് അപ്ലോഡ് ചെയ്യേണ്ടത്.

ഭക്ഷണത്തിന് അനുവദിച്ച ക്രെഡിറ്റ് വൗച്ചര്‍ ദുരുപയോഗം ചെയ്തു, 24 ജീവനക്കാരെ കമ്പനിയില്‍ നിന്നും പിരിച്ചു വിട്ട് മെറ്റ!!!

ഭക്ഷണത്തിന് അനുവദിച്ച ക്രെഡിറ്റ് വൗച്ചര്‍ ദുരുപയോഗം ചെയതതിന്റെ പേരില്‍ മെറ്റാ കമ്പനിയില്‍ ജീവനക്കാരെ പുറത്താക്കി. 24 ജീവനക്കാരെ ആണ് മെറ്റ പുറത്താക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 25 ഡോളറിന്റെ (2,101 രൂപ) വൗച്ചര്‍ ദുരുപയോഗം ചെയ്ത ലോസ് ആഞ്ചലീസിലുള്ള ഓഫീസിലെ ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടിരിക്കുന്നത്. മൂന്നരക്കോടി രൂപയോളം വാര്‍ഷിക വരുമാനമുള്ള ജീവനക്കാരനും പുറത്താക്കിയവരില്‍ ഉള്‍പ്പെടുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മെറ്റയുടെ വലിയ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കുന്നുണ്ട്. കാന്റീന്‍ ഇല്ലാത്ത ഓഫീസുകളിലാണ് ഗ്രബ്ഹബ്ബ്, യൂബര്‍ ഈറ്റ്‌സ് മുതലായ ആപ്പുകളിലൂടെ ഭക്ഷണം വാങ്ങുന്നതിനായി വൗച്ചറുകള്‍ അനുവദിച്ചത്. ജോലി സമയത്തെ പ്രഭാത ഭക്ഷണത്തിന് 20 ഡോളറും ഉച്ചഭക്ഷണത്തിന് 25 ഡോളറും അത്താഴത്തിന് 25 ഡോളറുമാണ് കമ്പനി ജീവനക്കാര്‍ക്ക് നല്‍കിവരുന്നത്. എന്നാല്‍ ഭക്ഷണത്തിന് പകരം ടൂത്ത്‌പേസ്റ്റ്, വൈന്‍, സോപ്പ് മുതലായവ വാങ്ങാനായി ജീവനക്കാര്‍ വൗച്ചര്‍ ദുരുപയോഗം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജോലിക്കെത്താത്ത സമയത്ത് പലരും വീട്ടിലേയ്ക്ക് ഭക്ഷണം വരുത്തിയതായും വിവരങ്ങളുണ്ട്. അന്വേഷണത്തിന് ഒടുവിലാണ് മെറ്റയുടെ പുറത്താക്കല്‍ നടപടി. ഭക്ഷണത്തിന്റെ വൗച്ചറില്‍ ഗുരുതരമല്ലാത്ത തിരിമറി കാണിച്ച ചില ജീവനക്കാരെ പുറത്താക്കാതെ താക്കീത് നല്‍കി ക്ഷമിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, മെറ്റയില്‍ അടുത്ത റൗണ്ട് കൂട്ടപ്പിരിച്ചുവിടലും ആരംഭിച്ചിട്ടുണ്ട്. വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റ?ഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ ജീവനക്കാരെയാണ് പിരിച്ചുവിടല്‍ ബാധിച്ചിരിക്കുന്നത്. എത്രപേരെയാണ് ഇത്തവണ മെറ്റ പുറത്താക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.

സൗദിയില്‍ മൂടല്‍ മഞ്ഞ് കൂടുന്നു, ആലിപ്പഴം പെയ്യാനും കാറ്റ് വീശാനും സാധ്യകള്‍ ഏറെ, ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് ഇങ്ങനെ

അടുത്ത് നില്‍ക്കുന്ന ആളെ പോലും കാണാത്ത പോലെ സൗദിയില്‍ മൂടല്‍ മഞ്ഞ് ആരംഭിച്ചു. സൗദിയില്‍ തണുപ്പ് കാലത്തിന് മുന്നോടിയായി ജിസാന്‍, അസീര്‍, അല്‍ബാഹ മേഖലകളിലും മക്കയുടെ തെക്കന്‍ പ്രദേശങ്ങളിലും കിഴക്കന്‍ പ്രവിശ്യയിലും മൂടല്‍ മഞ്ഞ് രൂപപ്പെട്ടിരിക്കുന്നത്. മാത്രമല്ല ഇവിടങ്ങളില്‍ ആലിപ്പഴം പെയ്യുന്നതിനും ദൂരകാഴ്ചയക്ക് തടസ്സമുണ്ടാക്കുന്ന തരത്തില്‍ കാറ്റ് വീശാനും സാധ്യതയുള്ളതായും ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അല്‍ ജൗഫ്, വടക്കന്‍ പ്രദേശങ്ങളുടെ അതിര്‍ത്തികള്‍, ഹായില്‍, ഖസിം, മദീന എന്നിവിടങ്ങളില്‍ ഇടിമിന്നലിന്റെ അകടമ്പടിയോടെ പൊടിശല്യമുയര്‍ത്തുന്ന കാറ്റും വീശുന്നതിനും സാധ്യതയുണ്ട്. കിഴക്കന്‍ പ്രവിശ്യയില്‍ മൂടല്‍ മഞ്ഞ് കാഴ്ച മറച്ചതിനാല്‍ നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ചു. വരും ദിവസങ്ങളില്‍ അര്‍ധ രാത്രി മുതല്‍ പുലര്‍ച്ചെ വരെ മൂടല്‍ മഞ്ഞുണ്ടാകാന്‍ സാധ്യതയുണ്ട്. ജുബൈല്‍ - ദമാം ഹൈവേയില്‍ സെക്കന്റ് ഇന്‍ഡ്രസ്ട്രിയില്‍ ഏരിയയിലേക്ക് കയറാനുള്ള വളവില്‍ റോഡിലെ കാഴ്ച മറച്ച കനത്ത മൂടല്‍ മഞ്ഞ് മൂലം നിരവധി വാഹനങ്ങളാണ് കഴിഞ്ഞ ദിവസം കൂട്ടിയിടിച്ചത്. സമൂഹ മാധ്യമങ്ങളിലടക്കം അപകടത്തിന്റെയും മൂടല്‍ മഞ്ഞിന്റെയും ദൃശ്യങ്ങളും വിഡിയോയുമൊക്കെ ഇതുവഴി സഞ്ചരിക്കുന്നവര്‍ സുരക്ഷാ മുന്‍കരുതലെന്ന നിലയ്ക്ക് പങ്കുവച്ചിരുന്നു.അതുപോലെ അല്‍ഹസ-അബ്‌ഖെയ്ഖ് റോഡിലും മൂടല്‍മഞ്ഞുമൂലം സമാനരീതിയില്‍ വാഹനാപകടം ഉണ്ടായതായി സമൂഹ മാധ്യമങ്ങളില്‍ പറയപ്പെടുന്നു.

Other News in this category

  • 'ദേവദാസ്' അവതരിപ്പിക്കാന്‍, കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി മദ്യം കഴിച്ചു; പക്ഷെ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചെങ്കിലും ആ ദുശീലം തുടര്‍ന്നു എന്ന് ഷാരുഖ് ഖാന്‍
  • ഫോട്ടോ എടുക്കാന്‍ നേരം 'കുറച്ച് റൊമാന്റിക്കായിട്ട് ഇരിക്ക് ഷീലേ' എന്ന് മധുവിന്റെ കമന്റ്, ഒപ്പമുള്ളവരെയും ചിരിപ്പച്ച് മധു, വര്‍ഷങ്ങള്‍ക്ക് മധുവും ഷീലയും ഒരുമിച്ചൊരു ഫ്രെയിമില്‍
  • പ്രിയതാരം അല്ലു അര്‍ജുനെ കാണാന്‍ ആരാധകന്‍ ഉത്തര്‍പ്രദേശില്‍ നിന്നും ഹൈദരാബാദിലേക്ക് സൈക്കിള്‍ ചവിട്ടി എത്തിയത് 1600 കിലോമീറ്റര്‍ ദൂരത്ത് നിന്നും!!!
  • 'സിദ്ദീഖ് സാറിന്റെ അവസാനത്തെ കയ്യൊപ്പ് പതിഞ്ഞ സിനിമയാണ് 'പൊറാട്ട് നാടകം', അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ശിഷ്യന്‍ സംവിധാനം ചെയ്യുന്ന ചിത്രം' പറഞ്ഞ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി
  • 'ആ ഹെലികോപ്ടറിന്റെ കാര്യം... ' എന്ന് പൃഥ്വിരാജ്, രാജുവേട്ടന് ആ ഹെലികോപ്റ്ററങ്ങ് വാങ്ങി കൊടുക്കാന്‍ ആന്റണി പെരുമ്പാവൂരിനോട് പറഞ്ഞ് കമന്റ് ബോക്‌സ് നിറയെ ആരാധകരുടെ കമന്റ്
  • 'ജനങ്ങള്‍ പൊട്ടന്മാരല്ല ധൈര്യമുണ്ടോ നുണ പരിശോധനക്ക് വരാന്‍? ഞാന്‍ റെഡി ആണ്, ഒരു കുറ്റവാളിയും കുറ്റം സമ്മതിക്കില്ല' ജയസൂര്യയോട് മിനു മുനീര്‍
  • 'വണ്ടിയിലിട്ട് നായികയെ അടിക്കുന്ന സീനൊക്കെ കാണുമ്പോള്‍ നമുക്ക് അയ്യോ എന്ന് തോന്നുമായിരുന്നു, പക്ഷെ...' 'തീവ്രം' സിനിമയെ കുറിച്ച് അനു മോഹന്‍ പറയുന്നു
  • അമല്‍ നീരദ് പറഞ്ഞു: 'ക്രൂരനായ ഒരു ഫ്യൂഡല്‍ മാടമ്പി', വില്ലന്‍ കഥാപാത്രങ്ങളുമായി നിസ്താര്‍, അമല്‍ നീരദിനൊപ്പം തുടര്‍ച്ചയായി മൂന്നാം തവണയും അഭിനയിക്കുന്നതിന്റെ ആഹ്ലാദത്തില്‍ താരം
  • 'ആ മീശയൊക്കെ പിരിച്ചുവെച്ച ഗൗരവമുള്ള ആ മുഖത്തിന് ഇത് എന്ത് പറ്റി?' ഭാവഗായകന്‍ പി ജയചന്ദ്രന്റെ അപ്രതീക്ഷിത മാറ്റം കണ്ട് ഞെട്ടി സംഗീത ലോകം
  • ഐശ്വര്യ അഭിഷേക് വിവാഹമോചന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ തകര്‍ത്ത് ചര്‍ച്ചയാകുമ്പോള്‍, അതിനുള്ള ഉത്തരം അംബാനി കുടുംബം തന്നെ പുറത്തുവിട്ടു
  • Most Read

    British Pathram Recommends