18
MAR 2021
THURSDAY
1 GBP =109.21 INR
1 USD =84.09 INR
1 EUR =90.82 INR
breaking news : 'ആ പാട്ടിന് വേണ്ടി 30 വേരിയേഷന്‍ ഉണ്ടാക്കി, ഏറ്റവുമൊടുവിലാണ് ഇപ്പോള്‍ കേള്‍ക്കുന്ന രീതിയിലേക്ക് എത്തിയത്' ഏറ്റവും ബുദ്ധിമുട്ടുള്ള പാട്ടിനെ കുറിച്ച് എആര്‍ റഹ്‌മാന്‍ >>> ഡയറ്റ് പ്ലാന്‍ എടുത്ത് പണി കിട്ടി, ആരും ഇതുപോലെ ചെയ്ത് പണി വാങ്ങരുത്, സോഷ്യല്‍ മീഡിയയിലെ ഫിറ്റ്‌നെസ് ടിപ്‌സുകളിലെ 'അബദ്ധത്തില്‍' ചെന്ന് ചാടരുതെന്ന് കാളിദാസ് ജയറാം >>> 'പോലീസില്ലാത്ത ഒരു നാടിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ?', വന്‍ താരനിരയുമായി 'ഒരു അന്വേഷണത്തിന്റെ തുടക്കം', ടീസര്‍ പുറത്തിറങ്ങി, ചിത്രം നവംബര്‍ എട്ടിന് പ്രദര്‍ശനത്തിനെത്തുന്നു >>> ബോചെ പ്രൊമോട്ടര്‍ ആയ മലങ്കര ക്രെഡിറ്റ് സൊസൈറ്റിക്ക് അവാര്‍ഡ് >>> ഇന്‍ഡോ-യുകെ ബിസിനസ് ഷോ 2024: നോര്‍ത്താംപ്ടണില്‍ ഭംഗിയായ വിജയം കൈവരിച്ചു, മാത്യു സ്റ്റീഫന്‍, അമല്‍ രാജ് വിജയകുമാര്‍, ഷാജോ ജോസ് എന്നിവര്‍ നേതൃത്വം നല്‍കി >>>
Home >> BP SPECIAL NEWS
ഈ ഗ്രാമത്തില്‍ ആരും വാതില്‍ അടയ്ക്കില്ല, കാരണം ഇവിടുത്തെ നാട്ടുകാര്‍ അടിയുറച്ച് വിശ്വസിക്കുന്ന ഒരു കാര്യമാണ്, വളരെ വ്യത്യസ്തമായ ഒരു ഗ്രാമത്തെകുറിച്ച് അറിയാം

സ്വന്തം ലേഖകൻ

Story Dated: 2024-10-19

വീടിന് പുറത്തേക്ക് യാത്രപോകുമ്പോള്‍ ഒന്നും രണ്ടും തവണ ഉറപ്പാക്കുന്ന കാര്യമാണ് ജനലും വാതിലുകളും അടച്ചിട്ടുണ്ടോ എന്ന്. എന്നാല്‍ വാതിലുകളും ജനലുളും അടയ്ക്കുന്ന കാര്യത്തെ കുറിച്ച് മാത്രമല്ല വാതിലകളും ജനലുകളും ഇല്ലാത്ത ഒരു ഗ്രാമത്തെ കുറിച്ച് അറിയോ? ഇവിടുത്തുകാര്‍ക്ക് ഇങ്ങനെ ഒരു ടെന്‍ഷന്‍ പോലും ഇല്ല.

മഹാരാഷ്ട്രയിലെ ശനി ശിംഗ്നാപൂര്‍ എന്ന ഗ്രാമം മറ്റ് ഗ്രാമങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമാണ്. കാരണം ഇവിടെ വാതിലും ജനലും അടച്ചിടുന്ന ഒരു വീട് പോലും ഇല്ല എന്നുള്ളതാണ്. ഇങ്ങനെ ചെയ്യുന്നതിന് ഒരു പ്രത്യേക കാരണം ഈ നാട്ടുകാര്‍ തന്നെ പറയുന്നുണ്ട്.

ശനി ദേവനിലുള്ള അടിയുറച്ച വിശ്വാസം കാരണം ആ ഗ്രാമത്തിലെ ആരും മോഷ്ടിക്കാന്‍ ധൈര്യപ്പെടില്ല എന്നാണ് വിശ്വാസം. അതിനാലാണ് ഈ ഗ്രാമത്തിലെ വീടുകള്‍ക്ക് വാതിലുകള്‍ വയ്ക്കാത്തത്. ഷിര്‍ദിയില്‍ നിന്ന് 2 മണിക്കൂര്‍ യാത്ര ചെയ്താല്‍ ഈ ഗ്രാമത്തില്‍ എത്തിച്ചേരാന്‍ സാധിക്കും.

ഐതിഹ്യമനുസരിച്ച്, ഏകദേശം 400 വര്‍ഷങ്ങള്‍ക്ക് മുമ്പ്, പനസ്നാല നദിയുടെ തീരത്ത് ഒരു കറുത്ത കല്ല് വന്നുചേര്‍ന്നു. ഒരു നാട്ടുകാരന്‍ മൂര്‍ച്ചയുള്ളൊരു വടികൊണ്ട് അതില്‍ കുത്തിയപ്പോള്‍ അതില്‍ നിന്ന് രക്തം വരാന്‍ തുടങ്ങി. അന്നു രാത്രി, ആ നാട്ടുകാരന്റെ സ്വപ്നത്തില്‍ ശനി ഭഗവാന്‍ പ്രത്യക്ഷപ്പെട്ടു, ആ കല്ല് തന്റെ വിഗ്രഹമാണെന്ന് അയാളോട് ദേവന്‍ പറഞ്ഞത്രെ. എന്നാല്‍, ഒരു ക്ഷേത്രം പണിത് അദ്ദേഹത്തിന് സമര്‍പ്പിക്കട്ടെ എന്ന് ഈ നാട്ടുകാരന്‍ ചോദിച്ചപ്പോള്‍ ദേവന്‍ അത് നിരസിച്ചു. ക്ഷേത്രത്തില്‍ കഴിയുന്നതിന് പകരം ശനി ഭഗവാന്‍ ഗ്രാമത്തിന്റെ ഹൃദയത്തില്‍ തന്നെ കഴിയാനാണ് ആഗ്രഹിച്ചത്. അതിനാല്‍ ഈ സ്ഥലത്ത് എന്തെങ്കിലും തെറ്റോ കുറ്റമോ ആരെങ്കിലും ചെയ്താല്‍ അത് പരിശോധിക്കാന്‍ അദ്ദേഹത്തിന് കഴിയും എന്നാണ് വിശ്വാസം.

കൂടാതെ, ഏത് അപകടങ്ങളില്‍ നിന്നും ഗ്രാമത്തെ സംരക്ഷിക്കുമെന്ന് അദ്ദേഹം നാട്ടുകാര്‍ക്ക് വാഗ്ദാനം ചെയ്തുവെന്നും നാട്ടുകാര്‍ വിശ്വസിക്കുന്നു. അങ്ങനെയാണ് നാട്ടുകാര്‍ വീടുകള്‍ക്ക് വാതിലുകളോ ലോക്കോ ഒന്നും വയ്ക്കാതായത്. ദിവസങ്ങളോളം ആളുകള്‍ അവരുടെ വീടുകള്‍ തുറന്നുവച്ച് പോകാറുണ്ട്. ആരും മോഷ്ടിക്കില്ല എന്നാണ് നാട്ടുകാരുടെ വിശ്വാസം. ആരെങ്കിലും മോഷ്ടിച്ചാല്‍ അയാള്‍ക്ക് മാനസികമായി വയ്യാതാവുമെന്നും ഏഴുവര്‍ഷത്തേക്ക് നല്ലതായിരിക്കില്ല എന്നുമാണ് വിശ്വാസം. വീടിന് മാത്രമല്ല, പൊലീസ് സ്റ്റേഷനോ, വ്യാപാരസ്ഥാപനങ്ങള്‍ക്കോ എന്തിനേറെ പറയുന്നു ബാങ്കിന് പോലും ഇവിടെ വാതിലുകള്‍ ഇല്ലത്രെ.


More Latest News

'ആ പാട്ടിന് വേണ്ടി 30 വേരിയേഷന്‍ ഉണ്ടാക്കി, ഏറ്റവുമൊടുവിലാണ് ഇപ്പോള്‍ കേള്‍ക്കുന്ന രീതിയിലേക്ക് എത്തിയത്' ഏറ്റവും ബുദ്ധിമുട്ടുള്ള പാട്ടിനെ കുറിച്ച് എആര്‍ റഹ്‌മാന്‍

എആര്‍ റഹ്‌മാന്‍ മാജിക്ക് പകര്‍ന്ന നിരവധി ഗാനങ്ങള്‍ ഉണ്ട്. അതില്‍ ഏറ്റവും ബുദ്ധിമുട്ട് ഉണ്ടായ ഗാനം ഏതാണെന്ന ചോദിച്ചാല്‍ എആര്‍ റഹ്‌മാന് ഒരു ഉത്തരമേ ഉള്ളൂ. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് എആര്‍ റഹ്‌മാന്റെ ആ വാക്കുകള്‍ ആണ്. തന്റെ കരിയറില്‍ കമ്പോസ് ചെയ്യാന്‍ ഏറ്റവും ബുദ്ധിമുട്ടേറിയ പാട്ടിനെ കുറിച്ച് തുറന്നുപറഞ്ഞ് ഇന്ത്യന്‍ സിനിമാസംഗീതലോകത്തെ മാന്ത്രികനായ എ ആര്‍ റഹ്‌മാന്‍. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. താല്‍ എന്ന ഹിന്ദി ചിത്രത്തിലെ താല്‍ സേ താല്‍ മിലാ എന്ന ഗാനം കമ്പോസ് ചെയ്യാനായിരുന്നു ഏറ്റവും പാടെന്ന് അദ്ദേഹം പറഞ്ഞു. കേള്‍ക്കുമ്പോള്‍ വളരെ സിമ്പിളായി തോന്നുമെങ്കിലും ആ പാട്ടിന് വേണ്ടി 30 ട്യൂണ്‍ കമ്പോസ് ചെയ്തിട്ടുണ്ടായിരുന്നെന്ന് റഹ്‌മാന്‍ പറഞ്ഞു. 'താലില്‍ മൊത്തം 12 ട്രാക്കുകളാണ് ഉണ്ടായിരുന്നത്. 'ഇഷ്‌ക് ബിനാ' ഒക്കെ വളരെ എളുപ്പത്തില്‍ കമ്പോസ് ചെയ്‌തെടുത്ത പാട്ടുകളാണ്. കമ്പോസ് ചെയ്യാന്‍ ഏറ്റവും പാട് 'താല്‍ സേ താല്‍ മില' ആയിരുന്നു. ആനന്ദ് ബക്ഷി സാര്‍ ലിറിക്‌സ് തന്നിട്ട് ഇതാണ് പാട്ടെന്ന് പറഞ്ഞു. വായിച്ചു നോക്കിയപ്പോള്‍ താല്‍ സേ താല്‍ മില. കേള്‍ക്കുമ്പോള്‍ സിമ്പിളായി തോന്നുമെങ്കിലും ആ പാട്ടിന് വേണ്ടി 30 വേരിയേഷന്‍ ഉണ്ടാക്കി നോക്കി. ഏറ്റവുമൊടുവിലാണ് ഇപ്പോള്‍ കേള്‍ക്കുന്ന രീതിയിലേക്ക് എത്തിയത്.  ആ പാട്ട് ചെയ്യുന്ന സമയത്ത് ബക്ഷി സാര്‍ മുംബൈയിലും ഞാന്‍ ചെന്നൈയിലുമായിരുന്നു. ലിറിക്‌സുമായി ചെന്നൈയിലേക്കും ട്യൂണുമായി ബോംബൈയിലേക്കുമുള്ള യാത്രകള്‍ രസകരമായിരുന്നു. താല്‍ റിലീസായി 25 വര്‍ഷം കഴിഞ്ഞിട്ടും ആ സിനിമയെപ്പറ്റിയും അതിലെ പാട്ടുകളെപ്പറ്റിയും ഒക്കെ ആളുകള്‍ സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്,' റഹ്‌മാന്‍ പറഞ്ഞു.

ഡയറ്റ് പ്ലാന്‍ എടുത്ത് പണി കിട്ടി, ആരും ഇതുപോലെ ചെയ്ത് പണി വാങ്ങരുത്, സോഷ്യല്‍ മീഡിയയിലെ ഫിറ്റ്‌നെസ് ടിപ്‌സുകളിലെ 'അബദ്ധത്തില്‍' ചെന്ന് ചാടരുതെന്ന് കാളിദാസ് ജയറാം

മലയാളത്തില്‍ ചുരുക്കം ചിത്രങ്ങള്‍ മാത്രമാണ് ചെയ്തിട്ടുള്ളു എങ്കിലും നിരവധി ആരാധകരുള്ള താരമാണ് നടനും ജയറാമിന്റെ മകനും നടനുമായ കാളിദാസ് ജയറാം. താരത്തിന്റെ വിവാഹ വാര്‍ത്തകള്‍ ആണ് ഇപ്പോള്‍ സിനിമാ ലോകം ഏറ്റവും കൂടുതല്‍ ഉറ്റു നോക്കുന്നത്. അന്യഭാഷാ ചിത്രങ്ങളിലും ഇതിനോടകം തന്നെ തന്റെ സാന്നിദ്ധ്യം അറിയിച്ച കാളിദാസ് സിനമാ ലോകത്തിന് വലിയ പ്രതീക്ഷയാണ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഫിറ്റ്നസുമായി ബന്ധപ്പെട്ട് നിരവധി ടിപ്സുകളെ കുറിച്ചും അതിലെ ചില അബദ്ധങ്ങളെ കുറിച്ചുമാണ് കാളിദാസ് പറയുന്നത്. പലരും ഇത്തരം ടിപ്‌സ് എല്ലാം പരീക്ഷിക്കാറുണ്ട്. എന്നാല്‍ ഇതെല്ലാം ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യാറുള്ളതെന്ന് താരം പറയുന്നു. തന്റെ അനുഭവത്തില്‍ നിന്നാണ് ഇത് പറയുന്നത് എന്നും കാളിദാസ് ഇതിനൊപ്പം കൂട്ടിച്ചേര്‍ക്കുന്നുണ്ട്. നോ കാര്‍ബ് ഡയറ്റ് എന്ന പേരില്‍ പ്രചരിക്കുന്ന ഭക്ഷണക്രമത്തിന് ലോകമെമ്പാടും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അരി, ഗോതമ്പ്, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ തുടങ്ങി കാര്‍ബോ ഹൈഡ്രേറ്റുകള്‍ അടങ്ങിയ ഭക്ഷണം ഒഴിവാക്കുകയാണ് ഈ ഭക്ഷണക്രമത്തിന്റെ രീതി. കാളിദാസ് ജയറാം ഈ ഡയറ്റ് പ്ലാന്‍ 20 ദിവസം ആയിരുന്നു പിന്തുടര്‍ന്നത്. 20 ദിവസം പിന്നിട്ടപ്പോള്‍ 1000 കലോറി കുറഞ്ഞു. പക്ഷെ ഇതിന് പിന്നാലെ വലിയ ക്ഷീണവും ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെട്ടുവെന്ന് കാളിദാസ് ജയറാം പറയുന്നു. ഓരോരുത്തരും അവരവരുടെ ശരീരവും ആരോഗ്യവും മനസിലാക്കി വേണം ഡയറ്റ് പ്ലാന്‍ പിന്തുടരാന്‍ എന്നും താരം പറയുന്നുണ്ട്.

'പോലീസില്ലാത്ത ഒരു നാടിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ?', വന്‍ താരനിരയുമായി 'ഒരു അന്വേഷണത്തിന്റെ തുടക്കം', ടീസര്‍ പുറത്തിറങ്ങി, ചിത്രം നവംബര്‍ എട്ടിന് പ്രദര്‍ശനത്തിനെത്തുന്നു

എഴുപതോളം വരുന്ന വന്‍ താരനിരയുടെ അകമ്പടിയോടെ എം.എ. നിഷാദ് അണിയിച്ചൊരുക്കുന്ന കുറ്റാന്വേഷണ ചിത്രമായ 'ഒരു അന്വേഷണത്തിന്റെ തുടക്കം''. നവംബര്‍ എട്ടിന് പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി. അബ്ദുള്‍ നാസര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം സമീപകാല മലയാള സിനിമയിലെ ഏറ്റവും താരങ്ങള്‍ അടങ്ങിയ ചിത്രമായിരിക്കും. ഒരു കുറ്റാന്വേഷണ ചിത്രത്തിന് വ്യത്യസ്ഥമായ നിരവധി സ്ഥലങ്ങളില്‍ക്കൂടി സഞ്ചരിക്കേണ്ടി വരും. ഈ ചിത്രത്തിന് നിരവധി ലൊക്കേഷനുകളില്‍ക്കൂടിയാണ് അന്വേഷണത്തിന്റെ തലങ്ങള്‍ വ്യാപിച്ചിരിക്കുന്നത്. കോട്ടയം,കുട്ടിക്കാനം. തെങ്കാശി, കുറ്റാലം, കൊച്ചി, പഞ്ചാബ്, ദുബായ് എന്നീ ലൊക്കേഷനുകളിലായിട്ടാണ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്. സംവിധായകന്‍ എം എ നിഷാദിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പി. എം. കുഞ്ഞിമൊയ്തീന്റെ പോലീസ് ഡിപ്പാര്‍ട്‌മെന്റിലെ സേവന കാലത്ത്, അദ്ദേഹം തന്റെ ഡയറിയില്‍ കുറിച്ചിട്ട ഒരു കേസിന്റെ അനുമാനങ്ങള്‍ വികസിപ്പിച്ചാണ് ചിത്രത്തിന്റെ കഥ നിഷാദ് രൂപീകരിച്ചത്. ക്രൈം ബ്രാഞ്ച് എസ് പി ആയും ഇടുക്കി എസ് പി ആയും ദീര്‍ഘകാലം സേവനമനുഷ്ടിച്ച ഉദ്യോഗസ്ഥനാണ് കുഞ്ഞുമൊയ്തീന്‍. ഡി ഐ ജി റാങ്കില്‍ സര്‍വീസില്‍ നിന്ന് വിരമിച്ച അദ്ദേഹത്തിന്റെ വീശിഷ്ട സേവനത്തിന് പ്രസിഡന്റില്‍ നിന്നും രണ്ട് തവണ സ്വര്‍ണ്ണ മെഡല്‍ ലഭിച്ചിട്ടുണ്ട്. എഞ്ചിനിയറിംഗ് ബിരുദധാരിയും മാധ്യമപ്രവര്‍ത്തകനുമായ ജീവന്‍ തോമസ്സിന്റെ തിരോധാനവും വാകത്താനം കൂട്ടക്കൊലക്കേസ്സിന്റെയും ചുരുളുകളുമാണ് ചിത്രത്തിന്റെ കഥാസഞ്ചാരം. ഷൈന്‍ ടോം ചാക്കോയാണ് ജീവന്‍ തോമസ്സിനെ അവതരിപ്പിക്കുന്നത്. സാസ്വിക, എം.എ. നിഷാദ്, പ്രശാന്ത് അലക്‌സാണ്ഡര്‍ , ഷഹീന്‍ സിദ്ദിഖ്, ബിജു സോപാനം, ദുര്‍ഗാ കൃഷ്ണ, ഗൗരി പാര്‍വ്വതി, അനീഷ് കാവില്‍ എന്നിവരാണ് ഇല്‍വസ്റ്റി ശേഷന്‍ ടീമിനെ നയിക്കുന്നത്. സമുദ്രക്കനി, വാണി വിശ്വനാഥ്, സായ് കുമാര്‍, മുകേഷ്, വിജയ് ബാബു, സുധീര്‍ കരമന, അശോകന്‍ കലാഭവന്‍ ഷാജോണ്‍, അനുമോള്‍, ബൈജു സന്തോഷ്, ജോണി ആന്റണി, രമേഷ് പിഷാരടി, ശിവദ, മഞ്ജു പിള്ള, കോട്ടയം നസീര്‍, കൈലാഷ്, കലാഭവന്‍ നവാസ്, സുന്ദര്‍ പാണ്ട്യന്‍, പി.ശ്രീകുമാര്‍, ശ്യാമപ്രസാദ്, ബാബു നമ്പൂതിരി, പ്രമോദ് വെളിയനാട്, ചെമ്പില്‍ അശോകന്‍, ചാലി പാലാ, നവനീത് കൃഷ്ണ, സന്ധ്യ മനോജ്, പൊന്നമ്മ ബാബു, സ്മിനു സിജോ, സാബുഅമി, അനു നായര്‍, സിനി ഏബ്രഹാം, ദില്‍ഷാ പ്രസാദ്, മഞ്ജു സുഭാഷ് , ജയകൃഷ്ണന്‍, ജയകുമാര്‍, അനീഷ് ഗോപാല്‍, രാജേഷ് അമ്പലപ്പുഴ, ലാലി പി.എം. അനന്ത ലഷ്മി, അനിതാ നായര്‍, ഗിരിജാ സുരേന്ദ്രന്‍, അഞ്ജലീനാ ഏബ്രഹാം, ഭദ്ര, പ്രിയാ രാജീവ്, ജെനി, അഞ്ചു ശ്രീകണ്ഠന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ബോചെ പ്രൊമോട്ടര്‍ ആയ മലങ്കര ക്രെഡിറ്റ് സൊസൈറ്റിക്ക് അവാര്‍ഡ്

തൃശൂര്‍: 816 കോടിയില്‍പരം രൂപയുടെ ബിസിനസ്സും 95000 മെമ്പര്‍മാര്‍ക്ക് സേവനവും നല്‍കി വരുന്ന സൊസൈറ്റിയാണ് ബോചെ പ്രമോട്ടറായിട്ടുള്ള മലങ്കര ക്രെഡിറ്റ് സൊസൈറ്റി. 2030 ആകുമ്പോഴേക്കും 25000 കോടി രൂപയുടെ ബിസിനസ്സ് ഉള്ള ഇന്ത്യയിലെ തന്നെ നമ്പര്‍ വണ്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളുമായി സൊസൈറ്റി മുന്നോട്ട് പോയികൊണ്ടിരിക്കുന്നു. 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ മുപ്പത്തയ്യായിരം മെമ്പര്‍മാര്‍ക്ക് ലാഭവിഹിതം നല്‍കിയ സൊസൈറ്റിയ്ക്ക് നിരവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും സാധിച്ചിട്ടുണ്ട്. കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തന അനുമതി ഉള്ളതും, നിക്ഷേപം സ്വീകരിക്കുവാനും ലോണ്‍ നല്‍കുവാനും അധികാരമുള്ള സ്ഥാപനവുമായ മലങ്കര ക്രെഡിറ്റ് സൊസൈറ്റി, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. ഇന്ത്യയിലെ മികച്ച വാര്‍ഷിക റിപ്പോര്‍ട്ടിനുള്ള അവാര്‍ഡ് മലങ്കര ക്രെഡിറ്റ് സൊസൈറ്റിക്ക് ലഭിച്ചു. ബാങ്കിങ്ങ് ഫ്രണ്ടിയേഴ്‌സും നാഫ് കബും ചേര്‍ന്ന് ലക്‌നൗവില്‍ നടത്തിയ അവാര്‍ഡ് നിശയില്‍ നാഫ് കബ് വൈസ് പ്രസിഡന്റ്  മിലിന്ദ് കാലേ, ഡയറക്ടര്‍ അജയ് ജെ ബ്രമേച്ച എന്നിവരില്‍ നിന്നും മലങ്കര ക്രെഡിറ്റ് സൊസൈറ്റി ചെയര്‍മാന്‍ ജിസ്സോ ബേബി അവാര്‍ഡ് സ്വീകരിച്ചു. ഡിജിഎം രഘു വി ചടങ്ങില്‍ സന്നിഹിതനായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, ടോള്‍ ഫ്രീ:18003131223

ഇന്‍ഡോ-യുകെ ബിസിനസ് ഷോ 2024: നോര്‍ത്താംപ്ടണില്‍ ഭംഗിയായ വിജയം കൈവരിച്ചു, മാത്യു സ്റ്റീഫന്‍, അമല്‍ രാജ് വിജയകുമാര്‍, ഷാജോ ജോസ് എന്നിവര്‍ നേതൃത്വം നല്‍കി

2024 ഒക്ടോബര്‍ 18-ന് മെര്‍ക്യൂര്‍ നോര്‍ത്താംപ്ടണ്‍ ടൗണ്‍ സെന്റര്‍ ഹോട്ടലില്‍ ഇന്‍ഡോ-യുകെ ബിസിനസ് ഷോ 2024 നടന്നു. മാത്യു സ്റ്റീഫന്‍, അമല്‍ രാജ് വിജയകുമാര്‍, ഷാജോ ജോസ് എന്നിവര്‍ നേതൃത്വം നല്‍കിയ ഈ പരിപാടി, നോര്‍ത്താംപ്ടണില്‍ രണ്ടാമത്തേത്, വ്യവസായ-മേഖലകളെ ക്രോസ്-കൊളാബറേഷന്‍, പ്രചോദനം, ബിസിനസ് വികസനം എന്നിവയ്ക്കായി ഒന്നിപ്പിച്ചു. പ്രദര്‍ശകര്‍ ഒരുക്കം, പ്രധാന ആകര്‍ഷണങ്ങള്‍ പ്രദര്‍ശകര്‍ രാവിലെ 10 മണിക്ക് സ്റ്റാളുകള്‍ സ്ഥാപിച്ച്, തന്റെ ഉത്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായിരുന്നു. 12 മണിക്ക് പരിപാടി ഔദ്യോഗികമായി ആരംഭിച്ചപ്പോള്‍, 2,600-ത്തിലധികം പേര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പങ്കെടുത്തവര്‍ക്ക് സംരഭകത്വത്തിന്റെ ആവേശം നിറഞ്ഞ ഒരു വേദിയാണ് ലഭിച്ചത്. മുഖ്യ സ്പോണ്‍സര്‍മാര്‍, പവര്‍ പാര്‍ട്ണര്‍മാര്‍ പരിപാടിയുടെ ടൈറ്റില്‍ സ്പോണ്‍സര്‍  മന്ന ഗിഫ്റ്റ്, ഒരു പ്രമുഖ റസ്റ്റോറന്റ് ഫ്രാഞ്ചൈസ് കമ്പനി ആയിരുന്നു. സഹ-സ്‌പോണ്‍സര്‍മാരില്‍ മാത്യു സ്റ്റീഫന്‍ അക്കൗണ്ടന്‍സി ഫേം, ജസ്ട് ഓര്‍ഡര്‍ ഓണ്‍ലൈന്‍, സേഫിന്‍ടെല്‍ എന്നിവരും, ജെഎംഎസ് വണ്‍, ഫ്രഷ് ഒ ഫ്രഷ്, പ്രോസെയ്ഫ് എഐ എന്നിവര്‍ പവര്‍ പാര്‍ട്ട്‌നര്‍മാരായി ഉണ്ടായിരുന്നു. വ്യത്യസ്ത വ്യവസായങ്ങള്‍, പ്രദര്‍ശകര്‍ 30-ത്തിലധികം പ്രദര്‍ശകര്‍ പങ്കെടുത്ത ഇന്‍ഡോ-യുകെ ബിസിനസ് ഷോയില്‍ നൂറിലധികം പ്രോത്സാഹനം ആകര്‍ഷിച്ചു. പ്രധാന പ്രദര്‍ശകര്‍: -JOO Retail   JOO Restaurant -Prosafe AI -Dyson Solicitors -Manna Gift -My Indian Dadhi's -Maximus Shipping -JMS One -SafeIntel -FIAT LAW - Legal Services -ARKKE Capital ഈ പ്രദര്‍ശകര്‍ വ്യവസായപരമായ വൈവിധ്യങ്ങള്‍ ഉള്‍ക്കൊണ്ട്, എഐയിലും, റീട്ടെയിലും, നിയമ സേവനങ്ങളിലും, കയറ്റുമതിയിലും വിവിധതരം സേവനങ്ങളും ഉത്പന്നങ്ങളും പ്രദര്‍ശിപ്പിച്ചു. സെലിബ്രിറ്റി അപ്പീല്‍: ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ & സോഷ്യല്‍ റീച് 1 മില്യണ്‍ ഫോളോവേഴ്‌സുള്ള ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ പങ്കെടുത്തതിലൂടെ ഈ ഷോക്ക് കൂടുതല്‍ ശ്രദ്ധ ലഭിക്കുകയും, പ്രദര്‍ശകര്‍ക്കും സ്പോണ്‍സര്‍മാര്‍ക്കും അധിക പ്രചാരം നല്‍കുകയും ചെയ്തു. NNBN ന്റെ സൈമണ്‍, മനോജ് നായര്‍, ചെരിഷ്മ എന്നിവര്‍ നേതൃത്വത്തില്‍ NNBN(https://nnbn.co.uk) ല്‍ നിന്നുള്ള സൈമണ്‍, മനോജ് നായര്‍, ചെരിഷ്മ എന്നിവരുടെ നേതൃത്വത്തില്‍ പരിപാടിയുടെ പ്രധാന സെഷനുകള്‍ നടന്നപ്പോള്‍, പ്രദര്‍ശകരുമായുള്ള Q&A സൃഷ്ടിച്ച് വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ സാധ്യതയൊരുക്കി. പ്രധാന വക്താക്കള്‍: ബിസിനസ്സ് വിജ്ഞാനം പ്രധാന വക്താക്കളുടെ പ്രചോദനാത്മക കഥകളും വിദ്യകളും പരിപാടിയുടെ പ്രധാന ഭാഗങ്ങളായിരുന്നു. പ്രധാന വിഷയങ്ങള്‍: - ബ്രിട്ടനില്‍ എങ്ങനെ ഒരു റെസ്റ്റോറന്റ് തുടങ്ങാം -ബിസിനസ് രജിസ്‌ട്രേഷന്‍ & സ്റ്റാര്‍ട്ട്-അപ്പ് സഹായം -ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് -മോര്‍ട്ട്‌ഗേജ്, ഇന്‍ഷുറന്‍സ്, വില്‍സ് -ബിസിനസ് ആരംഭവും അതിനുമുമ്പുള്ള വെല്ലുവിളികളും -കാണികള്‍ക്ക്  എങ്ങനെ 6 മാസത്തിനുള്ളില്‍ 10,000 ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് നേടാം ഈ സിറ്റിംഗുകള്‍ സംരംഭകര്‍ക്കും തുടക്കംകുറിക്കുന്ന ബിസിനസ്സ് ഉടമകള്‍ക്കും നല്ല പ്രചോദനമായി. വിജയകരമായ സമാപനം വൈകുന്നേരം 7 മണിയോടെ പരിപാടി അവസാനിക്കുമ്പോള്‍, പങ്കെടുത്തവര്‍ക്ക് പുതിയ ബന്ധങ്ങളും ആശയങ്ങളും കൂടാതെ പുതിയ അവസരങ്ങളും ഉണ്ടായിരുന്നു. ഇന്ത്യയുടെയും യു.കെ യുടെയും സംരംഭകര്‍ക്ക് തമ്മിലുള്ള സഹകരണത്തിലൂടെ നോര്‍ത്താംപ്ടണ്‍ ഒരു ബിസിനസ് വളര്‍ച്ചാ കേന്ദ്രമാക്കും. ഭാവിയിലേക്കുള്ള നേട്ടം ഇന്‍ഡോ-യുകെ ബിസിനസ് ഷോ 2024-ന്റെ വിജയം ഭാവിയിലെ പ്രദര്‍ശനങ്ങള്‍ക്കു കൂടുതല്‍ ആത്മവിശ്വാസം നല്‍കും, കൂടുതല്‍ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ഉറപ്പാക്കും.

Other News in this category

  • 'ഭാര്യ ദിവസവും മൂന്നും നാലും പെഗ് കഴിക്കും, കൂടാതെ തന്നെ മദ്യപിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു' ഭാര്യയ്‌ക്കെതിരെ പരാതിയുമായി ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍
  • നാല് ഭാര്യമാരും രണ്ട് കാമുകിമാരും, ജീവിക്കുന്നത് അവരുടെ ചിലവില്‍; വിവാഹത്തിന്റെ എണ്ണത്തില്‍ ലോക റെക്കോര്‍ഡ് സ്ഥാപിക്കണമെന്ന് ആഗ്രഹം, 'സുഖ ജീവിതം' എന്ന് സോഷ്യല്‍ മീഡിയ
  • കടുത്ത വയറു വേദന, പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുവതിയുടെ വയറ്റില്‍ നിന്നും ഡോക്ടര്‍മാര്‍ മറന്നു വെച്ച കത്രിക കണ്ടെത്തി, ഞെട്ടിക്കുന്ന സംഭവം
  • ലേകത്തിലെ തന്നെ ഏറ്റവും ചെറിയ വാഷിങ് മെഷീന്‍ നിര്‍മിച്ച് മലയാളി, നിലവിലെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് മറികടക്കുന്ന പ്രകടനം കാഴ്ച വെച്ച് ഈ എഞ്ചിനീയറിങ് വിദ്യാര്‍ഥി
  • 'വാഹനം മോഷ്ടിച്ചതിന് ക്ഷമ' ഡല്‍ഹിയില്‍ നിന്നും മോഷണം പോയ കാര്‍ കണ്ടെത്തിയത് രാജസ്ഥാനില്‍ നിന്നും, ഒപ്പം ക്ഷമ ചോദിച്ച് ഒരു കുറിപ്പും
  • ഭാര്യയ്ക്ക് പാചകം അറിയില്ല, സ്‌ട്രോബറി മുറിക്കാനായി ഒരു കത്തി പിടിക്കാന്‍ പോലും അറിയില്ല; ഡിവേഴ്‌സ് വേണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് കോടതിയില്‍!!!
  • വല സൃഷ്ടിച്ച് ഏതൊരു വസ്തുവും വലിച്ചെടുക്കുന്ന സ്‌പൈഡര്‍മാന്റെ കഴിവ് ഇനി സിനിമാക്കഥയല്ല, അത്തരത്തില്‍ ഒരു പശ വികസിപ്പിച്ചെടുത്ത് ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍
  • ജോലി ഉപേക്ഷിച്ചു, വീടും വസ്തുവകകളും വിറ്റു, നാലു വര്‍ഷമായി ഇപ്പോള്‍ ജീവിതം വാനില്‍; സമൂഹമാധ്യങ്ങളില്‍ വൈറലായി ഒരു ദമ്പതികളുടെ 'ഉലകം ചുറ്റും' ജീവിതം
  • ഓര്‍ഡര്‍ ചെയ്ത പാഴ്‌സല്‍ വീട്ടിലെത്തിയത് തുറന്ന് നോക്കിയതും ഞെട്ടി വിദ്യാര്‍ത്ഥി, പാഴ്‌സലിനുള്ളില്‍ നിന്നും പുറത്ത് വന്നത് ജീവനുള്ള തേള്‍
  • കടുത്ത വയറു വേദനയും മറ്റ് അസ്വസ്തതകളുമായി യുവാവ് ആശുപത്രിയില്‍, വയറ്റില്‍ നിന്നും പുറത്തെടുത്തത് മൂന്ന് സെന്റീമീറ്റര്‍ വലിപ്പമുള്ള ജീവനുള്ള പാറ്റയെ!!!
  • Most Read

    British Pathram Recommends