18
MAR 2021
THURSDAY
1 GBP =109.17 INR
1 USD =84.09 INR
1 EUR =90.96 INR
breaking news : ലൈംഗിക അതിക്രമക്കേസ്: നടന്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും, അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്ന് മുന്‍കൂര്‍ ജാമ്യത്തില്‍ >>> നവീന്‍ ബാബുവിന്റെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്, ഫോണല്‍ നിന്നും അവസാന സന്ദേശം അയച്ചത് പുലര്‍ച്ചെ 4.58ന്, സന്ദേശം ഭാര്യയുടെയും മകളുടെ ഫോണ്‍ നമ്പര്‍ >>> നടിയെ പീഡിപ്പിച്ച കേസ്: നടനും എംഎല്‍എയുമായ മുകേഷ് അറസ്റ്റില്‍, അറസ്റ്റ് വളരെ രഹസ്യമായി, അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നടനെ ജാമ്യത്തില്‍ വിട്ടു >>> എന്‍എച്ച്എസ് അപ്പോയ്ന്റ്മെന്റുകള്‍ എടുത്ത് മുങ്ങുന്നത് വര്‍ഷത്തില്‍ എട്ടു മില്യണ്‍ രോഗികള്‍; മൂക്കുകയറിടാന്‍ ഹെല്‍ത്ത് സെക്രട്ടറി; രോഗികളില്‍ നിന്നും ഫൈന്‍ ഈടാക്കുന്നു >>> അബര്‍ദ്ദീന്‍ സെന്റ് തോമസ് ഓര്‍ത്തടോക്‌സ് പള്ളി പെരുന്നാള്‍ ഒക്ടോബര്‍ 26,27 തിയതികളില്‍, പെരുന്നാളിന് ഫാ. ബിനില്‍ രാജ് മുഖ്യ കാര്‍മ്മികനായിരിക്കും >>>
Home >> EDITOR'S CHOICE
വിവാഹത്തിന് ജീവനക്കാരന് കമ്പനി സിഇഒ നല്‍കിയത് ഒരു ദിവസത്തെ ലീവ്, മാര്‍ക്കറ്റിംഗ് കമ്പനിയുടെ സിഇഒക്കെതിരെ കടുത്ത വിമര്‍ശനം

സ്വന്തം ലേഖകൻ

Story Dated: 2024-10-22

ലണ്ടന്‍: ലീവ് നല്‍കാന്‍ മടിയുള്ള പലതരം കമ്പനികള്‍ ഉണ്ട്. ജീവനക്കാരുടെ പ്രധാനപ്പെട്ട കാര്യങ്ങള്‍ക്ക് പോലും പിശുക്കി ലീവ് കൊടുക്കുകയും, അധിക ലീവ് എടുത്താല്‍ അവരെ പിരിച്ചുവിടുന്ന ഭീഷണികള്‍ പോലും നല്‍കുന്നവര്‍. അത്തരത്തില്‍ ലീവ് നല്‍കാത്ത ഒരു സംഭവം ആണ് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തയാകുന്നത്.

സ്വന്തം വിവാഹത്തിന്റെ അന്ന് പോലും ലീവിന്റെ കാര്യമോര്‍ത്ത് മനസ്സമാധാനം പോയ വ്യക്തിയെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തയാകുന്നത്. വിവാഹത്തിന് ജീവനക്കാരന് ഒരു ദിവസം മാത്രം ലീവ് അനുവദിച്ചതാണ് സംഭവം.

ബ്രിട്ടീഷ് മാര്‍ക്കറ്റിങ് കമ്പനിയുടെ സിഇഒ ലൗറെന്‍ ടിക്‌നെറാണ് ജീവനക്കാരന് ഒരു ദിവസത്തെ മാത്രം ലീവ് അനുവദിച്ചത്. രണ്ടുദിവസത്തെ ലീവാണ് ജീവനക്കാരന്‍ ചോദിച്ചിരുന്നത്. എന്നാലിത് വെട്ടിച്ചുരുക്കി സിഇഒ ഒരുദിവസം മാത്രമാക്കുകയായിരുന്നു. ഇക്കാര്യം ലൗറെന്‍ ടിക്‌നെര്‍ തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചതും വെട്ടിലായതും. ജീവനക്കാരന്‍ രണ്ടര ആഴ്ച ലീവ് നേരത്തെ തന്നെ എടുത്തിരുന്നുവെന്നും ജോലി ചെയ്യാനായി പകരം ജീവനക്കാരനെ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയാണ് താന്‍ ലീവ് നിഷേധിച്ചതെന്നും സിഇഒ ചൂണ്ടിക്കാട്ടി.

ഇതോടെ മാര്‍ക്കറ്റിംഗ് കമ്പനിയുടെ സിഇഒക്കെതിരെ കടുത്ത വിമര്‍ശനം ആണ് വന്നത്. ഇയാളുടെ ടീമിന് ഡെഡ് ലൈനുണ്ടായിരുന്നു. അതുകൊണ്ടാണ് ലീവെടുക്കുമ്പോള്‍ പകരം ജീവനക്കാരനെ കണ്ടെത്താന്‍ നിര്‍ദേശിച്ചത്. എന്നാല്‍, ഇതില്‍ പരാജയപ്പെട്ടതോടെ താന്‍ ലീവ് നിഷേധിക്കുകയായിരുന്നുവെന്നും സിഇഒ കുറിപ്പില്‍ വ്യക്തമാക്കി. പോസ്റ്റ് പുറത്ത് വന്നതോടെ സമൂഹമാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകളും സജീവമായി. പിന്നാലെ ഇക്കാര്യത്തില്‍ വിശദീകരണവുമായി അവര്‍ തന്നെ രംഗത്തെത്തി. ജീവനക്കാര്‍ക്ക് ജോലി സമയം സ്വയം തിരഞ്ഞെടുക്കാനുള്ള അവസരം കമ്ബനി നല്‍കിയിട്ടുണ്ടെന്നും ഇഷ്ടമുള്ള ദിവസങ്ങളില്‍ ഓഫെടുക്കാമെന്നും അവര്‍ പറഞ്ഞു.

ജീവനക്കാരില്‍ വിശ്വാസമുള്ളത് കൊണ്ടാണ് ഇത്തരത്തില്‍ ഫ്‌ലെക്‌സിബിള്‍ ടൈം ജീവനക്കാര്‍ക്ക് നല്‍കുന്നതെന്നും സിഇഒ വിശദീകരിച്ചു. എന്നാല്‍ പകരം ജീവനക്കാരനെ കണ്ടത്തേണ്ടത് മാനേജറുടെ ജോലിയാണെന്നായിരുന്നു പോസ്റ്റിനുതാഴെ വന്ന കമന്റ്. 'രണ്ട് ദിവസത്തേക്ക് ഒരാളില്ലാതെ നിങ്ങളുടെ ടീമിന് പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെങ്കില്‍, നിങ്ങളുടെ ഭാഗത്ത് പ്രശ്നങ്ങളുണ്ട്,' എന്നായിരുന്നു ഒരു ഉപയോക്താവ് കമന്റ് ചെയ്തത്.

More Latest News

ലൈംഗിക അതിക്രമക്കേസ്: നടന്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും, അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്ന് മുന്‍കൂര്‍ ജാമ്യത്തില്‍

ഡല്‍ഹി : ലൈംഗിക അതിക്രമക്കേസില്‍ നടന്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാണ് സിദ്ദിഖിന്റെ വാദം. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ ആവശ്യമാണെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കും. സിദ്ദിഖിന്റെ ജാമ്യാപേക്ഷ സ്ത്രീത്വത്തിന്റെ അന്തസിനെ ഹനിക്കുന്നതാണെന്ന് പൊലീസ് ആരോപിക്കുന്നു. അതിജീവിതയോട് അങ്ങേയറ്റം അപമര്യാദയോടെയും അനാദരവോടെയും പെരുമാറുകയും, അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തു. സമൂഹമാധ്യമങ്ങളില്‍ നിന്നും തെളിവുകള്‍ ശേഖരിക്കേണ്ടത് കൊണ്ട് അന്വേഷണപ്രക്രിയ സങ്കീര്‍ണമാണ്. തെളിവുകള്‍ക്കായി സിദ്ദിഖിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസിന്റെ ആവശ്യം.

നവീന്‍ ബാബുവിന്റെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്, ഫോണല്‍ നിന്നും അവസാന സന്ദേശം അയച്ചത് പുലര്‍ച്ചെ 4.58ന്, സന്ദേശം ഭാര്യയുടെയും മകളുടെ ഫോണ്‍ നമ്പര്‍

കണ്ണൂര്‍: എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്തിട്ട് ഇന്നേക്ക് ഒരാഴ്ച തികയുകയാണ്. നവീനിന്റെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. റിപ്പോര്‍ട്ടില്‍ ആത്മഹത്യയെന്ന് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ശരീരത്തില്‍ മറ്റു മുറിവുകളോ അടയാളങ്ങളോ ഇല്ല. എന്നാല്‍ മരണസമയം കൃത്യമായി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് കൈമാറി. എന്നാല്‍ ബന്ധുക്കള്‍ക്ക് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. യാത്രയയപ്പ് യോഗത്തില്‍ പി പി ദിവ്യ ആരോപണം ഉന്നയിച്ചതിനു ശേഷം നവീന്‍ബാബു ആകെ മാനസിക പ്രയാസത്തിലായിരുന്നു എന്നാണ് സഹപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്. ആത്മഹത്യ ചെയ്ത സമയം വ്യക്തമല്ലെങ്കിലും നവീന്‍ ബാബു അവസാനമായി സന്ദേശം അയച്ച സമയം ഏതാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ട് കലക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കാണ് അവസാനമായി മെസേജ് അയച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ 4.58 നാണ് നവീന്‍ബാബു ഉദ്യോഗസ്ഥര്‍ക്ക് മെസേജ് അയക്കുന്നത്. ഭാര്യയുടേയും മകളുടേയും ഫോണ്‍ നമ്പര്‍ ആണ് അയച്ചത്. യാത്രയയപ്പു യോഗത്തിനു ശേഷം മുനിശ്വരന്‍ കോവില്‍ ഭാഗത്തേക്കാണ് നവീന്‍ബാബു പോയതെന്നാണ് ഡ്രൈവറുടെ മൊഴി. നേരെ ക്വാര്‍ട്ടേഴ്സിലേക്കല്ല പോയത്. സുഹൃത്ത് വരുമെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് മുനിശ്വരന്‍ കോവില്‍ ഭാഗത്ത് എഡിഎമ്മിനെ ഇറക്കിവിടുകയായിരുന്നുവെന്നാണ് ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുള്ളത്. സംഭവത്തില്‍ കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇന്നലെ രാത്രി വസതിയിലെത്തിയാണ് പൊലീസ് രേഖപ്പെടുത്തിയത്.

നടിയെ പീഡിപ്പിച്ച കേസ്: നടനും എംഎല്‍എയുമായ മുകേഷ് അറസ്റ്റില്‍, അറസ്റ്റ് വളരെ രഹസ്യമായി, അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നടനെ ജാമ്യത്തില്‍ വിട്ടു

തൃശൂര്‍: നടിയെ പീഡിപ്പിച്ചെന്ന കേസില്‍ നടനും എംഎല്‍എയുമായ മുകേഷ് അറസ്റ്റില്‍. വടക്കാഞ്ചേരി പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത്. മുകേഷിന്റെ അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത് വളരെ രഹസ്യമായിട്ടാണെന്നുള്ള വിവരമാണ് ലഭിക്കുന്നത്. അറസ്റ്റ് ചെയ്ത ശേഷം നടനെ ജാമ്യത്തില്‍ വിട്ടു. ഇന്നലെ രാത്രി ഏഴു മണിയോടെ മുകേഷ് വടക്കാഞ്ചേരി സ്റ്റേഷനില്‍ ഹാജരായി. പ്രത്യേക അന്വേഷണ സംഘത്തിലെ എസ്പി ഐശ്വര്യ ഡോംഗ്രേ ആണ് അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇതിന് ശേഷം വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തി. മുകേഷിനെ അറസ്റ്റ് ചെയ്തു എന്നുള്ള വിവരം പുറത്ത് പോകാതിരിക്കാന്‍ പൊലീസുകാരെ ചട്ടം കെട്ടിയത് വനിത ഐപിഎസ് ഉദ്യോഗസ്ഥയാണെന്നാണ് വിവരം. ആലുവ സ്വദേശിയായ നടിയാണ് മുകേഷിനെതിരെ പരാതി നല്‍കിയത്. മരടിലെ ഫ്ളാറ്റിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്നാണ് നടിയുടെ പരാതി. കേസില്‍ എറണാകുളം സെഷന്‍സ് കോടതി മുകേഷിന് നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. എംഎല്‍എ ആയതിനാല്‍ ഐഡന്റിഫിക്കേഷന്റെ ആവശ്യമില്ല, 2010ല്‍ നടന്ന സംഭവമായതിനാല്‍ അടിയന്തര തെളിവു ശേഖരണത്തിന്റെ ആവശ്യമില്ല എന്നിവ ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.

അബര്‍ദ്ദീന്‍ സെന്റ് തോമസ് ഓര്‍ത്തടോക്‌സ് പള്ളി പെരുന്നാള്‍ ഒക്ടോബര്‍ 26,27 തിയതികളില്‍, പെരുന്നാളിന് ഫാ. ബിനില്‍ രാജ് മുഖ്യ കാര്‍മ്മികനായിരിക്കും

അബര്‍ദ്ദീന്‍ സെന്റ് തോമസ് ഓര്‍ത്തടോക്‌സ് പള്ളിയില്‍ ആണ്ടുതോറും നടത്തി വരാറുള്ള മാര്‍. തോമസ്ലീഹായുടെയും മലങ്കരയുടെ പ്രഖ്യാപിത പരിശുദ്ധ പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമോനിയുടെ സംയുക്ത പെരുന്നാള്‍ ഈ വര്‍ഷവും ഒക്ടോബര്‍ 26 ശനിയാഴ്ചയും 27 ഞായറാഴ്ചയും പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടുന്നു. പെരുന്നാളിന് ഫാ. ബിനില്‍ രാജ് മുഖ്യ കാര്‍മ്മികനായിരിക്കും ഇടവക വികാരി റവ. ഫാ വര്‍ഗ്ഗീസ് പിഎ സഹകാര്‍മ്മികത്വം വഹിക്കും. Aberdeen grent western road ല്‍ ഉള്ള Holburn west parish church ലായിരിക്കും പെരുന്നാള്‍ ശ്രശൂഷകള്‍. 26ാം തീയതി ശനിയാഴ്ച വൈകുന്നേരം ആറിന് കൊടിയേറ്റവും ശേഷം സന്ധ്യ നമസ്‌കാരവും വൈകുന്നേരം 7 മണി മുതല്‍ കണ്‍വെന്‍ഷനും. കണ്‍വെന്‍ഷന് Aberdeen st. marys syro malabar mission viccar Rev. Fr Jebin Pathitaparambil മുഖ്യ പ്രഭാഷണം നടത്തും. അതിന് ശേഷം സ്‌നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്. 27ാം തീയതി ഞായറാഴ്ച രാവിലെ എട്ടിന് പ്രഭാത നമസ്‌കാരവും രാവിലെ 9ന് വിശുദ്ധ കുര്‍ബ്ബാനയും വി. കുര്‍ബ്ബാനയ്ക്ക് Rev Fr Binil Raj മുഖ്യ കാര്‍മ്മികത്വം വഹിക്കും. ഇടവക വികാരി Rec Fr. Vargeese PA സഹകാര്‍മ്മികത്വം വഹിക്കും. വി. കുര്‍ബ്ബാനയ്ക്കു ശേഷം പ്രദക്ഷിണവും പ്രാര്‍ത്ഥനയും കൈമുത്തും നേര്‍ച്ച വിളിച്ചും, അതിന് ശേഷം Harvest Festival ഉം തുടര്‍ന്ന് സ്‌നേഹ വിരുന്നും ആണ് ക്രമീകരിച്ചിരിക്കുന്നത്. അബര്‍ദ്ദിനിലും പരിസര പ്രദേശത്തുമുള്ള എല്ലാ വിശ്വാസികളെയും പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ സംഘാടകര്‍ സ്വാഗതം ചെയ്യുന്നു. എല്ലാ മാസവും രണ്ടാം ശനിയാഴ്ചളിലും നാലാം ശനിയാഴ്ചകളിലും വൈകീട്ട് 6.30 മുതല്‍ സന്ധ്യാ പ്രാര്‍ത്ഥനയും ഇടവക വികാരിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നു. രണ്ടാം ഞായറാഴ്ചയും നാലാം ഞായറാഴ്ചയും Holburn west parish church ല്‍ വെച്ച് 8 മണി മുതല്‍ പ്രഭാത നമസ്‌കാരവും 9 മണി മുതല്‍ വി. കുര്‍ബ്ബാനയും തുടര്‍ന്ന് സണ്‍ഡേ സ്‌കൂളും യുവജന പ്രസ്ഥാനവും മര്‍ത്തമറിയം സമാജവും നടത്തിവരുന്നു. അബര്‍ദിനിലും പരിസര പ്രദേശത്തുമുള്ള എല്ലാ സഭാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു. പള്ളി അഡ്രസ്സ്: Holburn west parish church 9 Ashley park drive Aberdeen ABIO GRY ബന്ധപ്പെടേണ്ട നമ്പര്‍ Rev Fr. Varghese PA Viccar- 07771157764 Mr. Saji Thomas secratory 07588611805 Mr. Sudeeb John Trustee 07898804324

'ഭാര്യ ദിവസവും മൂന്നും നാലും പെഗ് കഴിക്കും, കൂടാതെ തന്നെ മദ്യപിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു' ഭാര്യയ്‌ക്കെതിരെ പരാതിയുമായി ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍

സാധാരണ നടക്കുന്നതില്‍ നിന്നും വ്യത്യസ്തമായ സംഭവം ആണ് ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ നടന്നിരിക്കുന്നത്. ഭാര്യയുടെ മദ്യപാനത്തില്‍ പരാതിയുമായി എത്തിയിരിക്കുകയാണ് ഭര്‍ത്താവ്. ഭാര്യയുടെ ശല്യം സഹിക്കാന്‍ വയ്യാ എന്ന് പറഞ്ഞ് പരാതിയുമായി യുവാവ് എത്തിയത്. ഫാമിലി കൗണ്‍സിലിംഗ് സെന്ററില്‍ കൗണ്‍സിലിംഗിനിടെയാണ് യുവാവ് ഇക്കാര്യം പുറത്ത് പറഞ്ഞത്. യുവാവിന്റെയും ഭാര്യയുടേയും പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഭാര്യ നിരന്തരം മദ്യപിക്കാന്‍ നിര്‍ബന്ധിക്കാന്‍ തുടങ്ങിയതോടെ യുവാവ് ഭാര്യയെ വീട്ടില്‍ കൊണ്ടുവിടുകയായിരുന്നു. ഇതിന് പിന്നാലെ ഭാര്യ യുവാവ് ഉപേക്ഷിച്ചതായി കാണിച്ച് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടുപേരെയും പോലീസ് സ്റ്റേഷനിലേക്ക് വിളിക്കുകയും കൗണ്‍സിലിംഗ് ചെയ്തതും. അപ്പോഴാണ് ഭാര്യ തന്നെ ദിവസവും മദ്യപിക്കാന്‍ നിര്‍ബന്ധിക്കുന്നു എന്ന സത്യം യുവാവ് വെളിപ്പെടുത്തിയത്. മദ്യത്തോട് അത്ര താല്പര്യമില്ലാത്ത ആളാണ് താന്‍. ഭാര്യ ദിവസവും മദ്യപിക്കും. കൂടാതെ തന്നെ മദ്യപിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യും. ഒരേസമയം തന്നെ ഭാര്യ മൂന്നും നാലും പെഗ് കഴിക്കുമെന്നും യുവാവ് പറഞ്ഞു. ഭാര്യയാണെങ്കില്‍ യുവാവിന്റെ ആരോപണങ്ങളെല്ലാം സത്യമാണ് എന്ന് കൗണ്‍സിലറോട് സമ്മതിക്കുകയും ചെയ്തു. രണ്ട് മാസം മുമ്പാണ് ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. ആദ്യമായി സംസാരിച്ചപ്പോള്‍ തന്നെ യുവതി മദ്യപിക്കുന്നതിനെ കുറിച്ച് പറഞ്ഞിരുന്നു എന്നും എന്നാല്‍ ദിവസവും കുടിക്കുമെന്ന് അറിയില്ലായിരുന്നു എന്നും യുവാവ് പറഞ്ഞു.

Other News in this category

  • 'അത്രയ്ക്ക് അങ്ങ് കെട്ടിപ്പിടിക്കണ്ട!!!' ആലിംഗനത്തിനും വിട പറയലിനും സമയപരിധി നിശ്ചയിച്ച എയര്‍പോട്ട്, പരമാവധി ആലിംഗന സമയം മൂന്ന് മിനിറ്റ് എന്ന് ബോര്‍ഡ്
  • പതിനൊന്ന് മിനിറ്റിനുള്ളില്‍ മരണാനന്തര ജീവിതം അനുഭവിച്ചു, സ്വര്‍ഗത്തിലെത്തിയപ്പോള്‍ കണ്ടത് അഞ്ച് മാസം ഗര്‍ഭിണിയായിരിക്കെ നഷ്ടപ്പെട്ട മകനെയും മാതാപിതാക്കളെയും, വിചിത്ര വാദവുമായി വയോധിക
  • മരണാന്തരം പഠനത്തിനായി നല്‍കിയ ബ്രിട്ടീഷ് പൗരന്റെ മൃതദേഹത്തില്‍ കണ്ടത് മൂന്ന് ലിംഗങ്ങള്‍!!! ഞെട്ടിക്കുന്ന സത്യം തിരിച്ചറിഞ്ഞത് മരണത്തിന് ശേഷം
  • വീട്ടുകാരെ തെറിവിളിച്ച് റോബോട്ടിക് വാക്വം ക്ലീനറുകള്‍, കേള്‍ക്കാന്‍ ഒട്ടും സുഖമില്ലാത്ത തെറി കേട്ട് എന്ത് ചെയ്യണമെന്നറിയാതെ വീട്ടുകാര്‍, സംഭവം ഇങ്ങനെ
  • അറ്റാച്ച്ഡ് വാഷ്റൂം അടക്കം ഒരു ഒറ്റമുറി വാടകയ്ക്ക്, വാടകതുക വെറും പതിനഞ്ച് രൂപ!!! സോഷ്യല്‍ മീഡിയയെ തന്നെ ഞെട്ടിച്ച ഒരു വാടക വീട്
  • 'കമ്പനി കൂട്ടപിരിച്ചുവിടല്‍ നടത്തി, പക്ഷെ ഫെയര്‍വെല്‍ കാര്‍ഡ് നല്‍കിയില്ല' ആത്മാഭിമാനത്തെയും വ്യക്തിത്വത്തെയും അപമാനിച്ചെന്ന് ആരോപിച്ച് കമ്പനിക്കെതിരെ കേസ് നല്‍കി ബ്രിട്ടീഷ് വനിത!!
  • എക്‌സറേ കണ്ണുകളുള്ള പെണ്‍കുട്ടി, കണ്ണുകള്‍കൊണ്ട് എക്‌സറെ രൂപത്തില്‍ മനുഷ്യശരീരത്തിനുള്ളില്‍ കാണാനുള്ള കഴിവുള്ള പെണ്‍കുട്ടി ശാസ്ത്ര ലോകത്തിന് അത്ഭുതമാകുന്നു
  • 11,000 വജ്രങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച രത്തന്‍ ടാറ്റയുടെ ഛായാചിത്രം, സമൂഹ മാധ്യമങ്ങളില്‍ വൈറലായി രത്തന്‍ ടാറ്റയുടെ ഒരു ട്രൈബ്യൂട്ട് വീഡിയോ
  • ഇതാണ് ചൈനീസ് സ്‌പൈഡര്‍ വുമണ്‍? കൈയ്യുറകളോ സുരക്ഷാ ഗിയറുകളോ ഇല്ലാതെ 43 വയസ്സുകാരി അതിവേഗം കയിറിയത് 100 മീറ്ററിലധികം ഉയരമുള്ള പാറക്കെട്ടുകള്‍!!!
  • 'എരിഞ്ഞെരിഞ്ഞ് ഗിന്നസ് റെക്കോഡില്‍ ഇടം നേടി', നല്ല എരിവുള്ള ഹോട്ട് സോസ് വെറും മൂന്ന് മിനുറ്റില്‍ അകത്താക്കി വ്യത്യസ്തമായ നേട്ടം സ്വന്തമാക്കി യൂട്യൂബര്‍
  • Most Read

    British Pathram Recommends