18
MAR 2021
THURSDAY
1 GBP =105.53 INR
1 USD =83.45 INR
1 EUR =89.36 INR
breaking news : അമേരിക്കയില്‍ ചൂടില്‍ ഉരുകിയൊലിച്ച് എബ്രഹാം ലിങ്കണും, മുന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കണിന്റെ മെഴുക് പ്രതിമ സ്ഥാപിച്ച് വെറും നാലുമാസം പിന്നിടുമ്പോള്‍ തന്നെ ചൂടില്‍ ഉരുകിയൊലിച്ചു >>> തെരുവുനായയ്ക്ക് രക്തദാനം നടത്താന്‍ രക്തം വേണമെന്ന് അഭ്യര്‍ത്ഥിച്ച് രത്തന്‍ ടാറ്റ, മൃഗങ്ങളുടെ ജീവനും വിലപ്പെട്ടതാണെന്ന് ഒരിക്കല്‍കൂടി ഓര്‍മ്മപ്പെടുത്തി ഒരു കുറിപ്പ് >>> മദ്യപിച്ച് ഒരു വര്‍ഷം മരിക്കുന്നവര്‍ ലക്ഷക്കണക്കിന് പേര്‍, മദ്യപാനത്തിനെതിരെ മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന >>> മെറ്റ എഐ വേണ്ടന്ന് ഉറപ്പിച്ച് ഐഫോണ്‍, ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് മെറ്റ എഐ ലഭ്യമാകില്ല >>> പണിമുടക്കി വാട്‌സ്ആപ്പ്, വലിയ രീതിയില്‍ പരാതി ട്വീറ്റുകളും ആയി ഉപയോക്താക്കള്‍ എക്‌സില്‍  >>>
Home >> CINEMA
'കണ്ടപ്പോള്‍ ആവേശമാണ്, വര്‍ഷങ്ങള്‍ക്കു ശേഷത്തേക്കാള്‍ എനിക്ക് ഇഷ്ടപ്പെട്ടത്, നമ്മുടെ ടേസ്റ്റ് വ്യത്യാസം വരുന്നതില്‍ തെറ്റില്ലല്ലോ' ആവേശമാണ് തന്റെ സിനിമയേക്കാള്‍ ഇഷ്ടപ്പെട്ടതെന്ന് തുറന്ന് പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍

സ്വന്തം ലേഖകൻ

Story Dated: 2024-06-23

ധ്യാന്‍ ശ്രീനിവാസന്റെ സിനിമകളേക്കാള്‍ അഭിമുഖങ്ങളാണ് ഏറെ രസകരമെന്ന് പലപ്പോഴും എല്ലാവരും പറഞ്ഞിട്ടുള്ളത്. മാത്രമല്ല അഭിപ്രായങ്ങള്‍ എല്ലാം തുറന്ന് പറയാന്‍ ധ്യാനിന് മടിയില്ല. അത് തന്നെയാണ് താരത്തെ മറ്റുള്ളവരില്‍ നിന്നും വ്യത്യാസപ്പെടുത്തുന്നത്. അച്ഛന്‍ ശ്രീനിവാസനെ പോലെ തമാശയിലൂടെ കുറിക്ക് കൊള്ളുന്ന മറുപടി പറയാന്‍ ധ്യാനിന് കഴിവുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്. 
  
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് ധ്യാനും പ്രണവ് മോഹന്‍ലാലും അഭിനയിച്ച ചിത്രമാണ് വര്‍ഷങ്ങള്‍ക്കു ശേഷം. സിനിമ തീയറ്ററില്‍ വലിയ ഹിറ്റായില്ല. ഒടിടിയിലും ചിത്രത്തിന് നിറയെ ട്രോളുകളായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷത്തിനൊപ്പം തീയറ്ററില്‍ ഇറങ്ങിയ മറ്റൊരു ചിത്രമായിരുന്നു ആവേശം. ഇപ്പോഴിതാ തന്റെ ചിത്രത്തേക്കാള്‍ തനിക്കിഷ്ടപ്പെട്ടത് ആവേശമായിരുന്നു എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ധ്യാന്‍.

ബോക്‌സ് ഓഫിസില്‍ ആവേശം വമ്പന്‍ വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇരു ചിത്രങ്ങളും റിലീസ് ചെയ്തതിനു പിന്നാലെ ആവേശത്തെക്കുറിച്ച് ധ്യാന്‍ പറഞ്ഞ വാക്കുകള്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. സെക്കന്‍ഡ് ഹാഫില്‍ ആവേശത്തിന് ലാഗുണ്ടെന്നാണ് ധ്യാന്‍ പറഞ്ഞത്. 'വര്‍ഷങ്ങള്‍ക്കു ശേഷം' സിനിമയേക്കാള്‍ തനിക്കിഷ്ടപ്പെട്ടത് 'ആവേശ'മാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍ ഇപ്പോള്‍. ആവേശം ഹിറ്റായി എന്ന ആളുകളുടെ പ്രതികരണം വന്നതിനു ശേഷമാണ് രാത്രിയില്‍ പോയി തമാശയ്ക്ക് അങ്ങനെ പ്രതികരണം നടത്തിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുടെ പ്രശ്‌നങ്ങള്‍ തനിക്കറിയാമെന്നും താന്‍ അഭിനയിച്ച സിനിമയെ താഴ്ത്തിക്കെട്ടാതിരിക്കാന്‍ പറ്റില്ലല്ലോ എന്നും ധ്യാന്‍ പറഞ്ഞു. 'പാര്‍ട്‌ണേഴ്‌സ്' എന്ന പുതിയ സിനിമയുടെ പ്രസ്മീറ്റില്‍ സംസാരിക്കുകയായിരുന്നു താരം.

ആവേശം സിനിമ ഇറങ്ങുന്നതിനു മുന്നേ നമുക്ക് അറിയാം, ആ സിനിമ എങ്ങനെ വരുമെന്നുള്ളത്. ഈ സിനിമ എത്രത്തോളം നല്ലതാണെന്നുള്ളതിന്റെ വാര്‍ത്തകളും നേരത്തെ കിട്ടും. ഞാനങ്ങനെ പറഞ്ഞുകൊണ്ട് ആ സിനിമയ്‌ക്കൊന്നും സംഭവിക്കാന്‍ പോകുന്നില്ല. ആ സിനിമ പുറത്തിറങ്ങി ഹിറ്റായി എന്ന ആളുകളുടെ പ്രതികരണം വന്നതിനു ശേഷമാണ് ഞാന്‍ രാത്രിയില്‍ പോയി തമാശയ്ക്ക് ആ പ്രതികരണം നടത്തിയത്. അതിനു മുന്നേ തന്നെ വര്‍ഷങ്ങള്‍ക്കു ശേഷത്തേക്കാള്‍ മുകളിലാണ് ആവേശമെന്ന വാര്‍ത്ത വന്നു കഴിഞ്ഞു. പിന്നീട് ഉസ്താദ് ഹോട്ടല്‍, ചരിത്രം നമ്മള്‍ ആവര്‍ത്തിക്കും എന്നൊക്കെ പറഞ്ഞത് വെറുതെ ഒരോളമുണ്ടാക്കാന്‍ വേണ്ടി മാത്രമാണ്. എനിക്കറിയില്ലേ, ആവേശം അതിനേക്കാള്‍ നല്ല സിനിമയാണെന്ന്.

പക്ഷേ ആ സമയത്ത് എനിക്കെന്റെ സിനിമയെ താഴ്ത്തിക്കെട്ടി പറയാന്‍ പറ്റില്ലല്ലോ? എനിക്കറിയാം വര്‍ഷങ്ങള്‍ക്കു ശേഷത്തിലെ പ്രശ്‌നങ്ങളൊക്കെ. ഞാന്‍ അഭിനയിച്ചൊരു സിനിമ, അതിനോടൊപ്പം ഇറങ്ങുന്ന മറ്റൊരു സിനിമ. എനിക്കു ചിലപ്പോള്‍ എന്റെ സിനിമയേക്കാള്‍ ഇഷ്ടപ്പെടുന്നത് അതിന്റെ കൂടെ ഇറങ്ങിയ സിനിമയാകും. കണ്ടപ്പോള്‍ ആവേശമാണ്, വര്‍ഷങ്ങള്‍ക്കു ശേഷത്തേക്കാള്‍ ഇഷ്ടപ്പെട്ടത്. അത് സത്യമല്ലേ. നമ്മുടെ ടേസ്റ്റ് വ്യത്യാസം വരുന്നതില്‍ തെറ്റില്ലല്ലോ?''-ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു

More Latest News

അമേരിക്കയില്‍ ചൂടില്‍ ഉരുകിയൊലിച്ച് എബ്രഹാം ലിങ്കണും, മുന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കണിന്റെ മെഴുക് പ്രതിമ സ്ഥാപിച്ച് വെറും നാലുമാസം പിന്നിടുമ്പോള്‍ തന്നെ ചൂടില്‍ ഉരുകിയൊലിച്ചു

അമേരിക്കയില്‍ ചൂട് കൂടുന്ന സാഹചര്യത്തില്‍ മുന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കണിന്റെ മെഴുക് പ്രതിമ ഉരുകിയ നിലയില്‍. വാഷിങ്ടണ്‍ ഡി.സിയില്‍ സ്ഥാപിച്ചിരുന്ന ലിങ്കണിന്റെ മെഴുകുപ്രതിമയാണ് ഉരുകിയത്. 6 അടി ഉയരമുള്ള പ്രതിമ വെറും നാലുമാസം മുമ്പാണ് സ്ഥാപിച്ചത്.  അമേരിക്കയില്‍ ഉയര്‍ന്ന അത്യുഷ്ണമാണ് നിലവില്‍. കഴിഞ്ഞ ശനിയാഴ്ച 100 ഡിഗ്രി ഫാരന്‍ഹീറ്റായിരുന്നു വാഷിംഗ്ടണ്‍ ഡിസിയിലെ താപനില. പ്രശസ്ത അമേരിക്കന്‍ ആര്‍ട്ടിസ്റ്റായ സാന്‍ഡി വില്യംസ് ആണ് ഈ പ്രതിമ പണികഴിപ്പിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഗാരിസണ്‍ എലിമെന്ററി സ്‌കൂളില്‍ പ്രതിമ സ്ഥാപിക്കപ്പെട്ടത്. പ്രതിമയുടെ തലഭാഗം ഒടിഞ്ഞ നിലയിലും കാലുകള്‍ ഉടലില്‍ നിന്ന് വേര്‍പെട്ട അവസ്ഥയിലുമാണ് നിലവിലുള്ളത്. പ്രതിമയുടെ തല നിലത്ത് വീഴാതിരിക്കാനായി അധികൃതര്‍ തന്നെ എടുത്തുമാറ്റി. 1360 കിലോ ഗ്രാം തൂക്കമുള്ള പ്രതിമ നിര്‍മിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന മെഴുക് 140 ഡിഗ്രി ഫാരഹീറ്റ് താപനിലയില്‍ മാത്രം ഉരുകുന്ന വിധത്തിലുള്ളതായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു.

തെരുവുനായയ്ക്ക് രക്തദാനം നടത്താന്‍ രക്തം വേണമെന്ന് അഭ്യര്‍ത്ഥിച്ച് രത്തന്‍ ടാറ്റ, മൃഗങ്ങളുടെ ജീവനും വിലപ്പെട്ടതാണെന്ന് ഒരിക്കല്‍കൂടി ഓര്‍മ്മപ്പെടുത്തി ഒരു കുറിപ്പ്

ടാറ്റാ ഗ്രൂപ്പ് ചെയര്‍മാനായ രത്തന്‍ ടാറ്റ സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത് പതിവാണ്. ഇപ്പോഴിതാ അദ്ദേഹം പങ്കുവെച്ച ഒരു കാര്യം സോഷ്യല്‍ മീഡിയ ഒന്നാകെ ഏറ്റെടുത്തിരിക്കുകയാണ്. താന്‍ ഒരു മൃഗ സ്‌നേഹിയാണെന്ന് വീണ്ടും തെളിയിക്കുന്ന ഒരു കാര്യമാണ് രത്തന്‍ ടാറ്റ പങ്കുവെച്ചത്. തെരുവുനായയ്ക്കായി രക്തദാനം നടത്താന്‍ അഭ്യര്‍ത്ഥിച്ചു കൊണ്ടുളളതാണ് രത്തന്‍ ടാറ്റയുടെ സോഷ്യല്‍മീഡിയ പോസ്റ്റ്. മുംബൈയില്‍ തന്നെയുള്ള രത്തന്‍ ടാറ്റയുടെ മൃഗാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന നായ്ക്കുട്ടിക്ക് അടിയന്തരമായി രക്തം വേണമെന്ന് ആവശ്യപ്പെടുക്കൊണ്ടാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഒരു നായയുടെ ജീവന്‍ രക്ഷിക്കാന്‍ മുംബൈ നഗരം സഹായിക്കണമെന്നാണ് അദ്ദേഹം പോസ്റ്റില്‍ പറയുന്നത്. ഏഴ് മാസം പ്രായമായ നായയാണ് രക്തദാതാതവിനെ തേടുന്നത്. കടുത്ത പനിയും വിളച്ചയുമായാണ് ആശുപത്രിയിലെത്തിയത്. ദാതാവിന് വേണ്ട ആരോഗ്യ ഘടനയെ കുറിച്ചും അദ്ദേഹം കുറിപ്പില്‍ പറയുന്നുണ്ട്. 1-8 വയസിനിടയില്‍ പ്രായവും ഇരുപത്തഞ്ചോ അതിന് മുകളിലോ ഭാരവുമുള്ള നായകളെയാണ് തിരയുന്നത്. വാക്‌സിനേഷനുകള്‍ പൂര്‍ത്തികരിച്ചിരിക്കണമെന്നും കഴിഞ്ഞ ആറ് മാസത്തിനിടെ പനി പിടിപ്പെട്ടില്ലെന്നും ഉറപ്പ് വരുത്തണമെന്നും അദ്ദേഹം പറയുന്നു. സഹായം അഭ്യര്‍ത്ഥിച്ച് കൊണ്ട് സ്റ്റോറിയായും നായയുടെ ചിത്രം പങ്കുവച്ചിട്ടുണ്ട്. രത്തന്‍ ടാറ്റയുടെ മൃഗസ്‌നേഹത്തെ വിലമതിക്കുന്ന പോസ്റ്റിന് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. പണം കൊണ്ടല്ല, മനസ് കൊണ്ട് ധനികനാണ് രത്തന്‍ ടാറ്റയെന്നും അദ്ദേഹത്തിന് ഇത്രത്തോളം ചെയ്യാമെങ്കില്‍ എന്തുകൊണ്ട് നമ്മള്‍ക്ക് ചെയ്തുകൂടാ തുടങ്ങി നൂറുകണക്കിന് പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. മുംബൈയില്‍ രാജ്യത്തെ ആദ്യത്തെ അത്യാധുനിക സ്‌മോള്‍ അനിമല്‍ ഹോസ്പിറ്റല്‍ ആരംഭിക്കുമെന്ന് ടാറ്റ ട്രസ്റ്റ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 200-ലധികം കിടക്കകളും വിപുലമായ സംവിധാനങ്ങളുമുള്ള ആശുപത്രിയാകും നിര്‍മിക്കുകയെന്നാണ് ടാറ്റാ ഗ്രൂപ്പ് അറിയിച്ചത്.

മദ്യപിച്ച് ഒരു വര്‍ഷം മരിക്കുന്നവര്‍ ലക്ഷക്കണക്കിന് പേര്‍, മദ്യപാനത്തിനെതിരെ മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന

മദ്യപാനം ആരോഗ്യത്തിന് ഹാനീകരം എന്ന് മദ്യക്കുപ്പികളില്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ആ മുന്നറിയിപ്പ് വയവയ്ക്കാതെ നിരവധി പേര്‍ ഇപ്പോഴും മദ്യത്തിന് അടമികളായി ഉണ്ട്. ഇപ്പോഴിതാ സോകാരോഗ്യ സംഘടനയുടെ ഒരു മുന്നറിയിപ്പ് പുറത്ത് വരികയാണ്. ലോകത്ത് മദ്യപിച്ച് ഒരുവര്‍ഷം 26 ലക്ഷത്തിലധികം പേര്‍ മരിക്കുന്നതായി ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. ആകെ ഒരു വര്‍ഷം മരിക്കുന്നവരുടെ 4.7 ശതമാനം വരുമിത്. ഇതില്‍ പുരുഷന്‍മാരാണ് 20 ലക്ഷവും. മദ്യപിക്കുന്ന പതിനായിരങ്ങളുള്ള കേരളത്തിന് മുന്നറിയിപ്പാണ് ഡബ്ല്യുഎച്ച്ഒയുടെ പുതിയ കണക്ക്. മദ്യപാനം അല്ലതെ മറ്റ് തരത്തിലുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് വര്‍ഷം ആറുലക്ഷം ആളുകളാണ് മരിക്കുന്നതെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. മദ്യപാനവും ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് ഡബ്ല്യുഎച്ച്ഒ പുറത്തിറക്കിയ ഗ്ലോബല്‍ സ്റ്റാറ്റസ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഇതില്‍ ഏറ്റവും ഖേദകരമായ കാര്യം മദ്യപാനം കാരണം മരിച്ചവരില്‍ 13 ശതമാനം 20-നും 30-നും ഇടയില്‍ പ്രായം വരുന്നവരാണ് എന്നതാണ്. ലോകത്താകമാനം മദ്യപാനം കരണമുണ്ടായ മരണങ്ങളില്‍ 4.74 ലക്ഷം പേരുടെ മരണത്തിന് കാരണമായത് ഹൃദ്രോഗമാണ്. മദ്യപാനം കാരണമുള്ള അര്‍ബുദം 4.01 ലക്ഷം ജീവനുകളാണ് എടുത്തത്. ലോകത്ത് മദ്യം ഉപയോഗിക്കുന്നവര്‍ 40 കോടിയാളുകള്‍ വരുമെന്നും ഇതില്‍ 21 കോടിയാളുകള്‍ മദ്യത്തിന് അടിമകളാണെന്നും കണക്കുകള്‍ പറയുന്നു.  

മെറ്റ എഐ വേണ്ടന്ന് ഉറപ്പിച്ച് ഐഫോണ്‍, ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് മെറ്റ എഐ ലഭ്യമാകില്ല

മെറ്റ എഐ സേവനം ഐഫോണില്‍ ലഭ്യമാകില്ല. ഐഫോണുകളില്‍ ലാമ എഐ ചാറ്റ്‌ബോട്ട് അവതരിപ്പിക്കാനുള്ള മെറ്റാ പ്ലാറ്റ്‌ഫോമുകളുടെ ഓഫര്‍ നിരസിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഐഒഎസ് ഉപകരണങ്ങളിലേക്ക് ലാമയെ സംയോജിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ച് മെറ്റയും ആപ്പിളും മാര്‍ച്ചില്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും പീന്നീട് സ്വകാര്യത ആശങ്കകള്‍ നിലനില്‍ക്കുന്നതാനാല്‍ ഔപചാരിക കരാറിലേക്കു നീങ്ങിയില്ല. ആപ്പിളിന്റെ കര്‍ശനമായ സ്വകാര്യത മാനദണ്ഡങ്ങളും മെറ്റയുടെ രീതികളും ചേര്‍ന്നുപോകില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണത്രെ ഈ തിരുമാനം. അതേസമയം വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സ് (WWDC) 2024ല്‍, 'ആപ്പിള്‍ ഇന്റലിജന്‍സ്' എന്ന ബാനറില്‍ ആപ്പിള്‍ അതിന്റെ AI ഫീച്ചറുകളുടെ സ്യൂട്ട് അവതരിപ്പിച്ചു. ആപ്പിളും മെറ്റയും, ഒരുകാലത്ത് ഫെയ്‌സ്ബുകിനെ ഐഒഎസിലേക്കു സംയോജിപ്പിക്കുന്നതില്‍ സഹകാരികളായിരുന്നു, ഇപ്പോള്‍ എഐ, സ്മാര്‍ട്ട് ഹോം, മിക്‌സഡ് റിയാലിറ്റി മേഖല തുടങ്ങിയവയിലെല്ലാം മത്സരത്തിലാണ്. എന്നാല്‍ ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിടി, ആല്‍ഫബെറ്റിന്റെ ജെമിനി എന്നിവയുമായുള്ള പങ്കാളിത്തത്തില്‍ ആപ്പിള്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. എഐ സ്റ്റാര്‍ട്ടപായ ആന്ത്രോപിക്കിന്റെ ചാറ്റ്‌ബോട്ട് ചേര്‍ക്കുന്ന കാര്യവും കമ്പനി പരിഗണിക്കുന്നുണ്ട്.

പണിമുടക്കി വാട്‌സ്ആപ്പ്, വലിയ രീതിയില്‍ പരാതി ട്വീറ്റുകളും ആയി ഉപയോക്താക്കള്‍ എക്‌സില്‍ 

മെസേജിംഗ് ആപ്പായ വാട്സ്ആപ്പ് ഡൗണായതായി റിപ്പോര്‍ട്ട്. സ്റ്റിക്കറുകള്‍, ഫോട്ടോകള്‍, ജിഫ്, വീഡിയോകള്‍ എന്നിവ സെന്റ് ചെയ്യാന്‍ കഴിയുന്നില്ലെന്ന് പരാതിയുമായി ഉപഭോക്താക്കള്‍ രംഗത്തെത്തി. ടെക്സ്റ്റ് മെസേജുകള്‍ സെന്റാവുന്നുണ്ടെന്നും എന്നാല്‍ ഡ്യോകുമെന്റുകള്‍, ചിത്രങ്ങള്‍, മറ്റ് മീഡിയ ഫയലുകള്‍ എന്നിവ സെന്റാവുന്നില്ലെന്നും പരാതിയുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടില്‍ എക്സില്‍ വലിയ രീതിയില്‍ പരാതി ട്വീറ്റുകളും വരുന്നുണ്ട്. ചിലസമയങ്ങളില്‍ ഇത്തരത്തില്‍ സാങ്കേതിക തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ നൂറുകണക്കിന് പേരാണ് സന്ദേശങ്ങള്‍ അയക്കാന്‍ കഴിയാത്ത ബുദ്ധിമുട്ട് രേഖപ്പെടുത്തിയതെന്ന് ഡൗണ്‍ ഡിക്ടടര്‍ പറയുന്നു. അതേസമയം ഇത് ചെറിയ പ്രശ്നമാണ് ചിലര്‍ക്ക് മാത്രമാണ് സന്ദേശങ്ങള്‍ അയക്കുന്നതില്‍ ബുദ്ധിമുട്ട് നേരിട്ടതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. അതേസമയം ഇക്കാര്യത്തില്‍ ഇതുവരെ മെറ്റ പ്രതികരിച്ചിട്ടില്ല. വാട്സ്ആപ്പ് പണിമുടക്കിയെന്ന് ട്വീറ്റ് ചെയ്ത് പലരും എക്സില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ ടാഗ് ചെയ്താണ് എക്സില്‍ പോസറ്റ് ചെയ്യുന്നത്. ചില മീമുകള്‍, ട്രോളുകള്‍ എന്നിവയിലും അദ്ദേഹത്തെ ടാഗ് ചെയ്യുന്നുണ്ട്. കഴിഞ്ഞാഴ്ച ജിയോ ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് ലഭിക്കാത വന്നതോടെ സമൂഹമാധ്യമങ്ങളിലൊന്നും അക്സസ് ലഭിച്ചിരുന്നില്ല

Other News in this category

  • മണവാട്ടിയാവാന്‍ ഒരുങ്ങി നടി മീര നന്ദന്‍, മെഹന്ദി ചടങ്ങില്‍ പങ്കെടുക്കാന്‍ മലയാളത്തിലെ പ്രിയതാരങ്ങള്‍, ആഘോഷങ്ങളുടെ ചിത്രങ്ങള്‍ താരം സമൂഹമാദ്ധ്യമങ്ങളില്‍ വൈറല്‍
  • 'ലാല്‍ ചാടാമെന്ന് പറഞ്ഞപ്പോള്‍ ഞാനും സമ്മതിച്ചു, ലാല്‍ ചാടുന്നത് കണ്ടപ്പോഴാണ് എനിക്ക് ലാലിന് സിനിമയോടുളള ആത്മാര്‍ത്ഥത മനസ്സിലായത്' മോഹന്‍ലാലിനോടുള്ള സൗഹൃദത്തെ കുറിച്ച് ശങ്കര്‍
  • 'സാപ്പീ മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ', സിദ്ദിഖിനൊപ്പമുള്ള റാഷിന്റെ ചിത്രം പങ്കുവെച്ച് മമ്മൂട്ടി, ഈ വേദന സിദ്ദിഖ് എങ്ങനെ സഹിക്കുമെന്ന് ആരാധകര്‍
  • 'സിനിമ ഉപേക്ഷിച്ച് വിദേശത്ത് പോയ എന്നെ സിനിമയിലേക്ക് തിരികെ വിളിച്ചത് ബ്ലെസ്സിയായിരുന്നു, അന്ന് അദ്ദേഹം പറഞ്ഞ ആ ഒറ്റ മറുപടിയില്‍ ആണ് ഞാന്‍ സിനിമയിലേക്ക് തിരികെ എത്തിയത്' ബ്ലെസ്സിയെ കുറിച്ച് മുരളി ഗോപി
  • പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിയ്ക്ക് അഭിനന്ദനവുമായി വിജയ്, ഇത് നമ്മുടെ കൂട്ടായ ലക്ഷ്യവും കടമയുമാണെന്ന് രാഹുല്‍ ഗന്ധി
  • 'ഏറ്റവും സൗന്ദര്യമുള്ള നടന്‍ ആരാണെന്ന്' ഉര്‍വ്വശിയോട് അവതാരിക, കൊടുത്ത ഓപ്ഷനുകളില്‍ നിന്നും മാറി മറ്റൊരു നടനെ തിരഞ്ഞെടുത്ത് താരം
  • 'ഞങ്ങളുടെ പേജിന് ഇന്റര്‍വ്യൂ തന്നില്ലെങ്കില്‍ റിലീസ് കഴിഞ്ഞാല്‍ അറിയാലോ... എന്നുള്ള ഒരു ഭീഷണി നേരിട്ടോ അല്ലാതയോ വരുന്നുണ്ട്' തുറന്ന് പറഞ്ഞ് ആസിഫ് അലി
  • നടന്‍ വിജയ് നടി തൃഷയുമായി പ്രണയത്തിലോ? വിജയ്‌യുടെ പിറന്നാളിന് തൃഷ പങ്കുവെച്ച ആശംസയും ഇരുവരും ഒന്നിച്ചുള്ള ഡേറ്റിങ്ങും എല്ലാം വീണ്ടും സംശയങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു
  • 'ഈ പ്രവണത സിനിമ വ്യവസായത്തിന് ഗുണകരമല്ല', സിനിമകളുടെ കളക്ഷനുകള്‍ പെരുപ്പിച്ച് കാണിക്കുന്ന നിര്‍മ്മാതാക്കള്‍ക്ക് താക്കീത് നല്‍കി കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍
  • 'വീഡിയോ ഇപ്പോഴാണ് ശ്രദ്ധയില്‍പ്പെട്ടത് ആ വ്യക്തിയോട് മാപ്പ് ചോദിക്കുന്നു', തന്റെ സുരക്ഷ ഉദ്യോഗസ്ഥന്‍ തള്ളിയിട്ട ആരാധകനോട് മാപ്പ് പറഞ്ഞ് നാഗാര്‍ജുന
  • Most Read

    British Pathram Recommends