18
MAR 2021
THURSDAY
1 GBP =106.96 INR
1 USD =83.47 INR
1 EUR =90.54 INR
breaking news : കാലുകൊണ്ട് ചതച്ച് ഉണ്ടാക്കുന്ന ഈ വൈനിന് ആരാധകര്‍ ഏറെ, വ്യത്യസ്തമായി വൈനുണ്ടാക്കി യുകെയില്‍ നിന്നുള്ള മോഡല്‍!! >>> ഒന്നര വര്‍ഷം മുമ്പ് കഴിച്ച ബിരിയാണിയിലുണ്ടായിരുന്ന ഒരു എല്ലിന്‍ കഷ്ണം തറച്ചിരുന്നത് ശ്വാസകോശത്തില്‍, സ്‌പെഷ്യല്‍ ബിരിയാണി കഴിച്ച് 'പണി മേടിച്ച്' മലപ്പുറത്തുകാരന്‍ >>> ഇനി വിവാഹം മണ്ഡപത്തില്‍ മാത്രമല്ല ട്രെയിനിലും നടത്താം, അതും രാജകീയമായി, മികച്ച അവസരം ഒരുക്കി ഇന്ത്യന്‍ റെയില്‍വേ, സംഭവം ഇങ്ങനെ >>> യുകെയിലെ മികച്ച 12 ടീമുകള്‍ വാശിയോടെ മത്സരിച്ച കേരള സൂപ്പര്‍ കിങ്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഗംഭീര സമാപനം, കിരീടം സ്വന്തമാക്കി പ്രസ്റ്റണ്‍ സ്ട്രൈക്കേഴ്സ് >>> ക്രോളി ഹോളി ട്രിനിറ്റി പള്ളിയുടെ വാര്‍ഷിക പെരുന്നാളും ഇടവക പത്താം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ പ്രവര്‍ത്തനോദ്ഘാടനവും, അഡ്വ: ചാണ്ടി ഉമ്മന്‍ എംഎല്‍എ മുഖ്യാഥിതിയായി എത്തുന്ന പരിപാടി ഇന്നും നാളെയും >>>
Home >> CINEMA
'ഞങ്ങളുടെ 'അമ്മ'യെ സേവിക്കാന്‍ എനിക്ക് അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്, ലാലേട്ടാ നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്നത് ഒരു ബഹുമതിയാണ്' സന്തോഷമറിയിച്ച് നടി ശ്വേത മേനോന്‍ 

സ്വന്തം ലേഖകൻ

Story Dated: 2024-07-03

സിനിമാ സംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയെ. നിരവധി വിവാദങ്ങള്‍ തിരഞ്ഞെടുപ്പിനെ കുറിച്ച് പരക്കുന്നുണ്ട്. ഇപ്പോഴിതാ അമ്മയുടെ ആദ്യ വനിത വൈസ് പ്രസിഡന്റെന്ന നിലയില്‍ തന്റെ കാലാവധി അവസാനിക്കുമ്പോള്‍ സന്തോഷവും നന്ദിയും അറിയിച്ച് എത്തിയിരിക്കുകയാണ് നടി ശ്വേതാ മേനോന്‍. 
  
അമ്മയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ എന്റെ കാലാവധി അവസാനിക്കുമ്പോള്‍ ഞാന അഭിമാനവും നന്ദിയും കൊണ്ട് വീര്‍പ്പുമുട്ടുകയാണെന്നാണ് ശ്വേത മേനോന്‍ പറയുന്നത്. 2021 മുതല്‍ 2024 വരെയുളള വര്‍ഷങ്ങള്‍ നിരവധി ഉയര്‍ച്ചകളും താഴ്ചകളുമുളള അവിശ്വസനീയമായ യാത്രയായിരുന്നു ഇതെന്നും ശ്വേത കുറിക്കുന്നു. 

'ഞങ്ങളുടെ അമ്മയെ സേവിക്കാന്‍ എനിക്ക് അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്. ലാലേട്ടാ നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്നത് ഒരു ബഹുമതിയാണ്. 

അമ്മയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ എന്റെ കാലാവധി അവസാനിക്കുമ്പോള്‍, ഞാന്‍ അഭിമാനവും നന്ദിയും കൊണ്ട് വീര്‍പ്പുമുട്ടുകയാണ്. 2021 മുതല്‍ 2024 വരെയുള്ള വര്‍ഷങ്ങള്‍ നിരവധി ഉയര്‍ച്ചകളും വളരെ കുറച്ച് താഴ്ചകളുമുള്ള അവിശ്വസനീയമായ യാത്രയായിരുന്നു അത്. ഞങ്ങളുടെ അമ്മയെ സേവിക്കാന്‍ എനിക്ക് അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്.

ലാലേട്ടാ നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്നത് ഒരു ബഹുമതിയാണ്. കഴിഞ്ഞ 25 വര്‍ഷമായി നല്‍കിയ മികച്ച സംഭാവനകള്‍ക്ക് ഇടവേള ബാബു ഏട്ടന് പ്രത്യേക നന്ദി. നിങ്ങള്‍ കാരണം 'അമ്മ' ഇപ്പോള്‍ നമ്മുടെ സഹപ്രവര്‍ത്തകരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന കൂടുതല്‍ അര്‍ഥവത്തായ ഒരു സംഘടനയായി മാറിയിരിക്കുന്നു. നിങ്ങള്‍ എന്നിലര്‍പ്പിച്ച പിന്തുണയ്ക്കും വിശ്വാസത്തിനും എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങള്‍ക്കും അമ്മയിലെ എല്ലാ അംഗങ്ങള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.

നമ്മള്‍ ഒരുമിച്ച് വലിയ കാര്യങ്ങള്‍ ചെയ്യുകയും നമ്മുടെ ലക്ഷ്യത്തില്‍ എത്തിച്ചേരുമെന്ന് ദൃഢനിശ്ചയം ചെയ്യുകയും ചെയ്തു. പുതിയ കമ്മിറ്റിക്ക് കീഴില്‍ അമ്മ കൂടുതല്‍ കരുതയായി മുന്നേറുമെന്നും മലയാള സിനിമ പുതിയ ഉയരങ്ങളിലെത്തുമെന്നും എനിക്ക് ഉറപ്പുണ്ട്. ഹൃദയം നിറഞ്ഞ നന്ദി'- ശ്വേത കുറിച്ചു.

More Latest News

കാലുകൊണ്ട് ചതച്ച് ഉണ്ടാക്കുന്ന ഈ വൈനിന് ആരാധകര്‍ ഏറെ, വ്യത്യസ്തമായി വൈനുണ്ടാക്കി യുകെയില്‍ നിന്നുള്ള മോഡല്‍!!

ഏത് ആഘോഷത്തിനും കൊഴുപ്പ് കൂട്ടാന്‍ ഒരു ഗ്ലാസ്സ് വൈനിന് സാധിക്കും. സ്ത്രീ പുരുഷന്‍മാരും കുട്ടികളും മുതിര്‍ന്നവരും എല്ലാം വൈന്‍ ആരാധകരാണ്. എന്നാല്‍ ശുദ്ധമായതും ഗുണ നിലവാരത്തോടെയും ഉണ്ടാക്കുന്ന വൈനിനാണ് ഏറെ സ്വാദുള്ളതും ആളുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നതും. പക്ഷെ ഇവിടെ കാലുകൊണ്ട് മുന്തിരി ചതച്ച് വീഞ്ഞുണ്ടാക്കുന്ന ഒരു മോഡലിനെ കുറിച്ചാണ് വാര്‍ത്തകള്‍ വരുന്നത്. യുകെയില്‍ നിന്നുള്ള ഒരു മോഡലാണ് ഈ വൈനുണ്ടാക്കുന്നത്.  കാല് കൊണ്ട് വൈന്‍ ഉണ്ടാക്കുന്നത് പലര്‍ക്കും ഇഷ്ടമാണെന്നാണ് യുവതി പറയുന്നത്. തന്റെ കാലുകൊണ്ട് ചതച്ച മുന്തിരി ഉപയോഗിച്ച് ഉണ്ടാക്കുന്ന വൈനിന്റെ രുചി ഏറെ ഇഷ്ടമാണെന്നാണ് ഇവരുടെ അവകാശവാദം. എന്നാല്‍ 30 വയസ്സുള്ള ഈ മോഡല്‍ അടുത്തിടെ തന്റെ ഈ സ്പെഷ്യല്‍ വൈന്‍ ഒരു ബ്രാന്‍ഡ് ആയി തന്നെ ആരംഭിച്ചിരിക്കുകയാണ്. എമിലി റേ എന്ന മോഡലാണ് ഇത്തരത്തില്‍ ഒരു വൈന്‍ സംരംഭം ആരംഭിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, എമിലി റേ ഒരു ഇംഗ്ലീഷ് ഫൂട്ട് മോഡലാണ്. കാലുകൊണ്ട് ചതച്ചരച്ച് ഉണ്ടാക്കുന്ന വൈനിന് ഒരു കുപ്പിയുടെ വില ഏകദേശം 100 പൗണ്ട് (ഏകദേശം 10,662 രൂപ) ആണ്. സ്പെയിനിലെ കാറ്റലോണിയയിലും ലെബനനിലും വളരുന്ന മുന്തിരി ഉപയോഗിച്ചാണ് വൈന്‍  ഉണ്ടാക്കുന്നത്. ഈ വൈനിന് ഇപ്പോള്‍ ആവശ്യക്കാര്‍ കൂടിവരികയാണെന്നാണ് എമിലി അവകാശപ്പെടുന്നത്.  

ഒന്നര വര്‍ഷം മുമ്പ് കഴിച്ച ബിരിയാണിയിലുണ്ടായിരുന്ന ഒരു എല്ലിന്‍ കഷ്ണം തറച്ചിരുന്നത് ശ്വാസകോശത്തില്‍, സ്‌പെഷ്യല്‍ ബിരിയാണി കഴിച്ച് 'പണി മേടിച്ച്' മലപ്പുറത്തുകാരന്‍

ഇനി ഒരു ബിരിയാണിയോ ഇറച്ചിയോ കഴിക്കുമ്പോള്‍ മലപ്പുറം തെന്നല സ്വദേശിയായ 59കാരന്‍ ഒന്ന് പേടിക്കും എന്ന് തീര്‍ച്ചയാണ്. കാരണം ഒന്നര വര്‍ഷം മുന്‍പ് കഴിച്ച ഒരു സ്‌പെഷ്യല്‍ ബിരിയാണി ഇദ്ദേഹത്തിന് സമ്മാനിച്ചത് എട്ടിന്റെ പണിയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ അബ്ദുള്‍ നാസര്‍ സുഹൃത്തായ അദ്ധ്യാപകന്റെ യാത്രയയപ്പുയോഗത്തില്‍ കഴിച്ച സ്‌പെഷ്യല്‍ ബിരിയാണിയില്‍ ആണ് പണികിട്ടിയത്. അവിടെ അന്ന് വിളമ്പിയത് ലെഗോണ്‍ കോഴിയിറച്ചികൊണ്ടുണ്ടാക്കിയ സ്പെഷ്യല്‍ ബിരിയാണി ആയിരുന്നു. ബിരിയാണി കഴിച്ചിറക്കുമ്പോള്‍ വേദനയും ബുദ്ധിമുട്ടും അബ്ദുള്‍ നാസറിന് അനുഭവപ്പെട്ടിരുന്നു. എന്നാല്‍ അത് കാര്യമാക്കാതെ അദ്ദേഹം ഭക്ഷണം കഴിച്ചു.  പിന്നീട് ഒന്നര വര്‍ഷം മുമ്പുണ്ടായ സംഭവത്തിന്റെ അനന്തരഫലങ്ങള്‍ രണ്ടാഴ്ച മുമ്പാണ് പ്രകടമായത്. ശ്വാസതടസം അനുഭവപ്പെടുകയും കടുത്ത ചുമയും കഫത്തില്‍ രക്തവും കാണപ്പെട്ടതോടെ സ്‌കാന്‍ ചെയ്തപ്പോഴാണ് അപകടം മനസിലായത്. ഒന്നര വര്‍ഷം മുമ്പ് കഴിച്ച ബിരിയാണിയിലുണ്ടായിരുന്ന ഒരു എല്ലിന്‍ കഷ്ണം തറച്ചിരുന്നത് ശ്വാസകോശത്തിന്റെ അറകളിലായിരുന്നു. തുടര്‍ന്ന് ബ്രോങ്കോസ്‌കോപ്പിക്കായി ഡോക്ടര്‍മാര്‍ അബ്ദുള്‍ നാസറിനെ അമല ആശുപത്രിക്കയച്ചു. ഇവിടെ വച്ച് നടത്തിയ ബ്രോങ്കോസ്‌കോപ്പിയിലൂടെ വലിയ എല്ലിന്‍ കഷ്ണം പുറത്തെടുത്തു. രക്തസ്രാവമില്ലാതെ പുറത്തെടുക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഡോക്ടര്‍മാരും അബ്ദുള്‍ നസീറും.  

ഇനി വിവാഹം മണ്ഡപത്തില്‍ മാത്രമല്ല ട്രെയിനിലും നടത്താം, അതും രാജകീയമായി, മികച്ച അവസരം ഒരുക്കി ഇന്ത്യന്‍ റെയില്‍വേ, സംഭവം ഇങ്ങനെ

മണ്ഡപത്തില്‍ വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇടയില്‍ വിവാഹം നടത്തുന്ന സങ്കല്‍പ്പത്തിനോട് വിട പറയാന്‍ തയ്യാറായിക്കോളൂ. ഇനി വിവാഹം ഇന്ത്യന്‍ റെയില്‍വേയിലും നടക്കുമെന്നാണ് പറയുന്നത്. ഇപ്പോള്‍ ട്രെന്റായി മാറുന്ന വെഡ്ഡിങ് ഡെസ്റ്റിനേഷന്‍ എന്ന സങ്കല്‍പ്പമാണ് ഇന്ത്യന്‍ റെയില്‍വേയും മുന്നോട്ട് വയ്ക്കുന്നത്. രാജകീയമായി തന്നെ വിവാഹം നടത്താം എന്നാണ് ഇന്ത്യന്‍ റെയില്‍വേ ഓഫര്‍ നല്‍കുന്നത്. രാജ്യത്തെ രാജകീയ ട്രെയിനുകളിലൊന്നായ പാലസ് ഓണ്‍ വീല്‍സാണ് ഓടുന്ന ട്രെയിനില്‍ വിവാഹം നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്. രാജസ്ഥാനിലെ വിനോദ സഞ്ചാര മേഖലയെ കരുത്തുറ്റതാക്കുന്നതിനായി ഇന്ത്യന്‍ റെയില്‍വേ രാജസ്ഥാന്‍ ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷനുമായി സഹകരിച്ച് ആരംഭിച്ച് ആഡംബര ടൂറിസ്റ്റ് ട്രെയിനുകളിലൊന്നാണ് പാലസ് ഓണ്‍ വീല്‍സ്. രാജസ്ഥാന്റെ മനോഹാരിതയില്‍ ഓടുന്ന ട്രെയിനില്‍ താലിക്കെട്ടുന്നതിന് പുറമേ വിവാഹ കര്‍മ്മങ്ങളും നടത്താം.  ഈ മാസം 20 മുതല്‍ ട്രെയിന്‍ പ്രവര്‍ത്തസജ്ജമാകും. ഇത് സംബന്ധിച്ച് ട്രാവല്‍ കമ്പനികളുമായി കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പൈതൃകത്തിനും സാംസ്‌കാരിക തനിമയ്ക്കും പേരുകേട്ട നാടായ രാജസ്ഥാനിലെ ഉദയ്പൂര്‍, ജയ്പൂര്‍, ജയ്‌സാല്‍മിര്‍, ജോദ്കപൂര്‍, ഭരത്പൂര്‍, ആഗ്ര തുടങ്ങിയ ഇടങ്ങളിലൂടെയാകും ട്രെയിന്‍ സഞ്ചരിക്കുക. ഡീലക്‌സ് ക്യാബിനുകള്‍, ഫൈന്‍ ഡൈനിംഗ്, ബാര്‍, ലോഞ്ച്, സ്പാ തുടങ്ങിയ രാജകീയ സൗകര്യങ്ങള്‍ ട്രെയിനിലുണ്ട്.

യുകെയിലെ മികച്ച 12 ടീമുകള്‍ വാശിയോടെ മത്സരിച്ച കേരള സൂപ്പര്‍ കിങ്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഗംഭീര സമാപനം, കിരീടം സ്വന്തമാക്കി പ്രസ്റ്റണ്‍ സ്ട്രൈക്കേഴ്സ്

ഇംഗ്ലണ്ടിന്റെ ആര്‍ക്കിടെക്ചറല്‍ സിറ്റിയായ മാഞ്ചസ്റ്ററിലെ സൗഹൃദ കൂട്ടായ്മയായ കേരള സൂപ്പര്‍ കിങ്‌സ് അണിയിച്ചൊരുക്കിയ അഖില യുകെ. ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂണ്‍ 30 ന് രാവിലെ 8.30 ആരംഭിച്ചു വൈകിട്ട് 5.30 സമ്മാനദാനത്തോടെ അവസാനിച്ചു. യുകെയിലെ മികച്ച 12 ടീമുകള്‍ വാശിയോടെ മത്സരിച്ച ടൂര്‍ണമെന്റില്‍ പ്രസ്റ്റണ്‍ സ്ട്രൈക്കേഴ്സ്, ഷെഫീല്‍ഡ് ടസ്‌കേഴ്സ്, വിഥിന്‍ഷോ വാരിയേഴ്സ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. തന്റെ സ്വതസിദ്ധമായ വെടിക്കെട്ടു ബാറ്റിംഗ് കൊണ്ട് ടൂര്‍ണമെന്റിന്റെ ബെസ്റ്റ് ബാറ്റ്സ്മാന്‍, മാന്‍ ഓഫ് മാന്‍ ഓഫ് ദി സീരീസ് ട്രോഫികള്‍ വിഥിന്‍ഷോ വാരിയേഴ്സിലെ ഗ്രിന്റോ കരസ്ഥമാക്കിയപ്പോള്‍ തീപാറുന്ന ബോളുകള്‍ കൊണ്ട് എതിര്‍ ടീമിനെ വിറപ്പിച്ച ഷെഫീല്‍ഡ് ടസ്‌കേഴ്സിലെ സാമൂല്‍ ജോസഫ് ബെസ്റ്റ് ബൗളര്‍ ആയി മാറി. ചുരുങ്ങിയ സമയം കൊണ്ട് ഈ ടൂര്‍ണമെന്റ് ഒരു വന്‍ വിജയം ആക്കാന്‍ കഴിഞ്ഞത് അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കോഡിനേറ്റര്‍സ് ചാള്‍സ്, സജോ, ഗ്ലാടിന്‍ എന്നിവരോടൊപ്പം മറ്റു ടീം അംഗങ്ങള്‍ കൂടി കഠിന പ്രയത്നം ചെയ്തത് കൊണ്ട് മാത്രം ആണെന്ന് ടീമിന്റെ ക്യാപ്റ്റന്‍ അറിയിച്ചു. എത്തിച്ചേര്‍ന്ന് ടൂര്‍ണമെന്റ് ഒരു വന്‍ വിജയം ആക്കിമാറ്റിയ എല്ലാവര്‍ക്കും കേരള സൂപ്പര്‍ കിങ്സ് ആശംസകള്‍ അറിയിച്ചു.

ക്രോളി ഹോളി ട്രിനിറ്റി പള്ളിയുടെ വാര്‍ഷിക പെരുന്നാളും ഇടവക പത്താം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ പ്രവര്‍ത്തനോദ്ഘാടനവും, അഡ്വ: ചാണ്ടി ഉമ്മന്‍ എംഎല്‍എ മുഖ്യാഥിതിയായി എത്തുന്ന പരിപാടി ഇന്നും നാളെയും

ക്രോളി : ഇന്ത്യന്‍ ഓര്‍ത്തോസ് സഭയുടെ വെസ്റ്റ് സസ്സെക്‌സിലെ ഏക ഇടവകയായ ക്രോളി ഹോളി ട്രിനിറ്റി പള്ളിയുടെ വാര്‍ഷിക പെരുന്നാളും ഇടവക പത്താം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ പ്രവര്‍ത്തനോദ്ഘാടനവും ഇന്നും നാളെയും നടത്തപ്പെടുന്നു. ഇന്ന് വൈകിട്ട് 5 മണിക്ക് കൊടിയേറ്റോട് കൂടി പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. കൊടിയേറ്റിനെ തുടര്‍ന്ന് എം. ജി. ഓ. സി .എസ്. എം മീറ്റും, സന്ധ്യ പ്രാര്‍ത്ഥന, കുടുംബ സംഗമം എന്നീ പരിപാടികളും നടത്തപെടുന്നു. പെരുന്നാളിന്റെ മുഖ്യ ദിനമായ ഞായറഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്‌കാരവും, ഗ്ലാസ്ഗോ സെയിന്റ് ഗ്രീഗോറിയോസ് ഇടവക വികാരി ബഹു: ഡോ: സജി സി ജോണ്‍ അച്ചന്റെ മുഖ്യ കാര്‍മികത്വത്തില്‍ വി.കുര്‍ബാനയും, പ്രദിക്ഷണവും ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന് നടക്കുന്ന പൊതുയോഗത്തില്‍ മലങ്കര സഭയുടെ പ്രിയ പുത്രന്‍ അഡ്വ: ചാണ്ടി ഉമ്മന്‍ ഉദ്ഘാടനകര്‍മ്മം നിര്‍വഹിക്കുന്നതാണ്. പൊതുയോഗത്തില്‍ ഇടവകയില്‍ നിന്നും വിവിധ മേഖലകളില്‍ ഉന്നത സ്ഥാനം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുകയും ചെയ്യും. ഇടവക വികാരി ബഹു; ഫാ. മോബിന്‍ വര്‍ഗീസ് അടുത്ത വര്‍ഷത്തെ കര്‍മ പരിപാടി പ്രഖ്യാപിക്കുന്നതുമാണ്.  അതെ തുടര്‍ന്ന് ആശീര്‍വാദം, ആദ്യഫല ലേലം, സ്‌നേഹവിരുന്ന്, കൊടിയിറക്കോട് കൂടി ഈ വര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ക് പരിസമാപ്തി കുറിക്കും. വെസ്റ്റ് സസ്സെക്‌സിലുള്ള എല്ലാ സഭാ വിശ്വാസികളും നേര്‍ച്ച കാഴ്ചകളോട് കൂടി പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് വികാരി ഫാ.മോബിന്‍ വര്‍ഗീസ് അറിയിച്ചു.

Other News in this category

  • 'അയാള്‍ എന്റെ വസ്ത്രം പൊക്കി, അയാളുടെ കൈ എന്റെ ദേഹത്തുകൂടെ പോകുന്നത് എനിക്ക് മനസ്സിലായി, ജീവിതത്തിലെ ആദ്യത്തെ അനുഭവമായിരുന്നു' ആ സംഭവം പറഞ്ഞ് ഗായിക ഗൗരി ലക്ഷ്മി
  • 'നടി സമാന്തയെ ജയിലില്‍ അടക്കണം, പൊതുജനാരോഗ്യം അപകടത്തിലാക്കും വിധം അശാസ്ത്രീയമായ ചികിത്സാരീതി പ്രചരിപ്പിക്കുന്നു' വിമര്‍ശനവുമായി പ്രശസ്തനായ ഡോ സിറിയക് എബി ഫിലിപ്‌സ്
  • 'മമ്മൂക്ക വേണ്ട എന്ന് പറഞ്ഞാല്‍ ഞാന്‍ പിന്നെ അത് ചെയ്യില്ല, മമ്മൂക്കയ്ക്ക് എന്നോട് ഒറ്റ കാര്യത്തില്‍ മാത്രമേ ഇപ്പോള്‍ പരാതിയുള്ളൂ' മമ്മൂട്ടിയുമായുള്ള ആത്മബന്ധത്തെ കുറിച്ച് പറഞ്ഞ് നടന്‍ സിദ്ദിഖ്
  • 'ആകെ പ്രതിസന്ധിയില്‍ ആയിരുന്ന സമയത്ത് ജയേട്ടന്റെ വിളി വന്നു 'ഇത്തിരി പൈസ അക്കൗണ്ടില്‍ ഇട്ടിട്ടുണ്ട് ട്ടോ', തുറന്നു പറഞ്ഞ് സംവിധായകന്‍ രതീഷ് രഘുനന്ദന്‍
  • 'ഈ ഒരാളാണ് എന്റെ ലോകം' എന്ന് അടുത്ത സുഹൃത്തും നടിയുമായ സെലിന്‍ ജോസഫിനെ കുറിച്ച് മാധവ് സുരേഷ്, പ്രണയത്തിലാണോ എന്ന ചോദ്യത്തിന് ഒടുവില്‍ മാധവിന്റെ മറുപടി ഇങ്ങനെ
  • 'അന്ന് 'പിന്‍ഗാമി'യുടെ ലൊക്കേഷനില്‍ കുട്ടി ആരാധകന്‍, ഇന്ന് സഹതാരമായി ഒപ്പം' ലാലേട്ടനൊപ്പമുള്ള രണ്ട് കാലത്തെ ചിത്രവുമായി ബിനു പപ്പു
  • 'എന്തെല്ലാം സൗകര്യങ്ങള്‍ ഉള്ള കാരവാന്‍ നല്‍കിയാലും വേണ്ടെന്ന് പറയുന്ന ഒരേ ഒരു താരമേ മലയാള സിനിമയില്‍ ഉള്ളൂ' തുറന്ന് പറഞ്ഞ് നടന്‍ ബൈജു സന്തോഷ്
  • 'അമ്മ സംഘടനയുടെ യോഗം നടക്കുമ്പോള്‍ ഫഹദും ഭാര്യയും എറണാകുളത്ത് മീര നന്ദന്റെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു, എന്നാല്‍ അമ്മയുടെ യോഗത്തിലേക്ക് തിരിഞ്ഞ് നോക്കിയില്ല' രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് അനൂപ് ചന്ദ്രന്‍
  • 'അടുത്ത തവണ തിരഞ്ഞെടുപ്പില്‍ ഇങ്ങനെ ഒരു സാഹചര്യം വരാതിരിക്കാന്‍ ശ്രദ്ധിക്കും,ആരും മനപൂര്‍വം വേദനിപ്പിക്കാന്‍ ചെയ്തതല്ല', 'അമ്മ'യിലെ ഭാരവാഹി തിരഞ്ഞെടുപ്പ് തര്‍ക്കത്തില്‍ പ്രതികരിച്ച് നടന്‍ ടോവിനോ തോമസ്
  • 'ഓരോ ക്ലബ്ബിന്റെ പേരിലും ഒരു കഥയുണ്ട്, നിങ്ങള്‍ക്കും അത്തരമൊരു കഥയുടെ ഭാഗമാകാം' പൃഥ്വിയുടെ ഫുട്‌ബോള്‍ ടീമിന് ആരാധകരോട് ഒരു പേര് ആവശ്യപ്പെട്ട് താരം
  • Most Read

    British Pathram Recommends