18
MAR 2021
THURSDAY
1 GBP =105.85 INR
1 USD =83.42 INR
1 EUR =90.81 INR
breaking news : വാട്‌സ്ആപ്പ് ഓഡിയോ വീഡിയോ കോളിനായി ആശ്രയിക്കുന്നവര്‍ക്ക് പുതിയ അപ്‌ഡേഷന്‍, പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ് >>> ഷെക്കെയ്ന യൂറോപ്പ് ടീമിനായി ബ്രദര്‍ സന്തോഷ് കരുമത്ര നയിക്കുന്ന ഡുനാമിസ് പവര്‍ റിട്രീറ്റ് അടുത്ത മാസം ജൂണ്‍ 14ന് വെള്ളിയാഴ്ച >>> കൊതുകിലൂടെ പിടിപെടുന്ന രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കുക, കൊതുകിനെ അകറ്റുന്നതിന് വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഇതാ >>> സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടില്‍ ജലജന്യ രോഗങ്ങള്‍ പടരുന്നുവെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ കണ്ടെത്തല്‍; കുടിക്കാന്‍ തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കണമെന്ന് മുന്നറിയിപ്പ് >>> കേംബ്രിഡ്ജില്‍ റെസിഡന്‍ഷ്യല്‍ ധ്യാനം ഇന്നു, നാല് ദിവസം നീണ്ടു നില്‍ക്കുന്ന ധ്യാനം നയിക്കുന്നത് ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയയും >>>
Home >> READERS CORNER
'അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍, ഒരുമിച്ച് പോകാന്‍ കഴിയില്ല എന്നുണ്ടെങ്കില്‍ മാന്യമായി വേര്‍പിരിയുക' അന്യരാജ്യങ്ങളില്‍ വന്ന് ജീവിതം മുന്നോട്ട് തള്ളി നീക്കുമ്പോള്‍ ഭാര്യയും ഭര്‍ത്താവും ഈ പറയുന്ന ചില കാര്യങ്ങള്‍ കൂടി ഓര്‍ക്കുക...

ജോസ്ന സാബു സെബാസ്റ്റ്യന്‍ 

Story Dated: 2022-12-18

പുറം നാട്ടില്‍ ജോലിചെയ്യുന്ന എല്ല. സഹോദരികള്‍ക്കും വേണ്ടി.....
കേറ്ററിങിലുള്ള ഒരു മലയാളി നേഴ്‌സും രണ്ടു പിഞ്ചു കുഞ്ഞുങ്ങളും തന്റെ ഭര്‍ത്താവിനാല്‍ ക്രൂരമായി കൊല്ലപ്പെട്ട വാര്‍ത്ത എല്ലാവരും വായിച്ചു കാണുമല്ലോ. വാര്‍ത്തയുടെ വിശദദാംശത്തെക്കുറിച്ചു ചികയാനോ എന്താണ് കാരണമെന്ന് വാദിക്കാനോ ഞാന്‍ ആളല്ല. എങ്കിലും പൊതുവായി ചില കാര്യങ്ങള്‍ ഇവിടെ പറയപെടേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. അതിനാല്‍ ഷെയര്‍ ചെയ്യുന്നു...
മറ്റുള്ളവര്‍ക്ക് മുമ്പില്‍ പ്രസന്നമായി പിടിച്ചുനിക്കാന്‍ ശ്രമിക്കുമ്പോളും നമ്മള്‍ക്കുമാത്രം അറിയാവുന്ന എന്തുമാത്രം നോവുകള്‍ നമ്മളുടെ ഓരോ കുടുംബത്തിലും കാണും. അതും പ്രേത്യേകിച്ചു നാടും വീടും സുഹൃത്തുക്കളെയുമെല്ലാം വിട്ടു പുറം രാജ്യത്തു ജോലിതേടി അണയുന്നവര്‍, ആരോടും പറയാന്‍ പറ്റാത്തത്ര വിഷമങ്ങള്‍ തീക്കനലായി കൊണ്ട് നടക്കുന്നവര്‍ നമുക്കുചുറ്റും അനേകം.

'കുട്ടികള്‍ക്ക് നല്‍കാം ലൈംഗിക പാഠങ്ങള്‍' എന്ന ബുക്ക് എഴുതിയതിന് ശേഷം ഒത്തിരി ആളുകള്‍ അവരുടെ വിഷമങ്ങള്‍ എന്നോട് ഷെയര്‍ ചെയ്തിട്ടുണ്ട്. അതില്‍ ആണുങ്ങളും പെണ്ണുങ്ങളും ഉള്‍പെടും. അവര്‍ക്കെന്നോടുള്ള ഒരു വിശ്വാസം കൊണ്ടാ അല്ലങ്കില്‍ ഒരു സൊല്യൂഷന് വേണ്ടിയോ ആകാം പല പ്രേശ്‌നങ്ങളും ഷെയര്‍ ചെയ്തത്.  

അതില്‍ മിക്ക സ്ത്രീകളും തങ്ങളുടെ പുരുഷന്മാരുടെ അമിത മദ്യപാനവും, ദേഷ്യവും അവരെ അസ്വസ്ഥരാക്കുന്നു എന്ന് പറയുമ്പോള്‍ ഒട്ടേറെ പുരുഷന്മാര്‍ അവരുടെ ഭാര്യമാര്‍ക്ക് തങ്ങളോടുള്ള ശാരീരിക അടുപ്പം കുറയുന്നു, മക്കള്‍, സമ്പത്ത്, സ്ഥാനം എന്നിവയില്‍ ആഹ്ലാദം നേടുന്നതിനാല്‍ താന്‍ പലവിധ മാനസീക അധികഠിനമായ സംഘര്‍ഷം അനുഭവിക്കുന്നുവെന്ന് അവകാശപ്പെടുന്നു. ഇതില്‍ നിന്നുമൊക്കെ മനസിലാക്കിയ ചില കാര്യങ്ങള്‍ നമുക്കായി ഇവിടെ ഷെയര്‍ ചെയ്യാം. 

ഒന്നാമതായി പാശ്ചാത്യരാജ്യത്തിന്റെ തണുപ്പിലേക്ക് ഭാര്യക്കൊപ്പം വണ്ടികയറുന്ന ഭര്‍ത്താക്കന്മാര്‍, ചിലപ്പോള്‍ ജോലീം കൂലീം ഇല്ലാത്തവരായിരുന്നിരിക്കാം. അല്ലങ്കില്‍ നാട്ടിലോ ഗള്‍ഫ് രാജ്യങ്ങളിലോ ഒക്കെ നല്ല പദവിയില്‍ വൈറ്റ് കോളര്‍ ജോലി ചെയ്തു ശീലിച്ചവരാകാം. അങ്ങനുള്ള അവര്‍ സാരി വിസയില്‍ യുകെ പോലുള്ളൊരു രാജ്യത്ത് വന്ന് കഴിയുമ്പോള്‍, അവര്‍ക്ക് മനസില്‍ പോലും ചിന്തിക്കാന്‍ പറ്റാത്ത ടോയ്‌ലറ്റ് ക്ലീനിങ് ഉള്‍പ്പെടെയുള്ള പലവിധ ജോലികളില്‍ ഏര്‍പ്പെടേണ്ടതായി വരും. ആദ്യമൊക്കെ വിസമ്മതിച്ചു മാറിനിന്നാലും സാമ്പത്തിക ബാധ്യത കതകില്‍ മുട്ടുമ്പോള്‍ എന്ത് ജോലിയും ചെയ്യാനവര്‍ നിര്‍ബന്ധിതരാകും.

അങ്ങനുള്ളപ്പോള്‍ സാമ്പത്തിക ബാധ്യതകള്‍ മറികടക്കാന്‍ സ്ത്രീകള്‍ കൂടുതല്‍ സമയം ജോലിയില്‍ ഏര്‍പ്പെടേണ്ടതായി വരും. അപ്പോള്‍ കുട്ടികളുടെ ഉത്തരവാദിത്വവും വീട്ടിലെ ഉത്തരവാദിത്വവും എല്ലാം പുതുമയായി പതുക്കെ പുരുഷന്മാരിലേക്ക് ചാഞ്ഞിറങ്ങും. 

നാളിതുവരെ തന്റെ സ്വന്തം കുടുംബത്തെ തന്റെ പൂര്‍ണ്ണ ഉത്തരവാദിത്വത്തില്‍ നോക്കി നടത്തിയിരുന്ന തന്റെ ഐഡന്റിറ്റികള്‍ ഓരോന്നായി നശിച്ചില്ലാതാകുമ്പോള്‍ തങ്ങളുടെ ഭാര്യമാരുടെ കീശനിറക്കലുകളും, സ്ഥാനമാനങ്ങളുമൊക്കെ അവര്‍ക്ക് വേഗം അംഗീകരിക്കാന്‍ കഴിയണമെന്നില്ല.

ജോലിയുടെയും പണ സമ്പാദനത്തിന്റെയും കുടുക്കില്‍ വീണു പോയ ഭാര്യമാര്‍ക്ക് അവരുടെ ജോലി ഭാരം മൂലമോ, ബാധ്യതകള്‍ മൂലമോ, ശാരീരിക അസ്വസ്ഥതകള്‍ മൂലമോ ഒക്കെ, ഭര്‍ത്താവിന്റെ വൈകാരികതയെയും മനസിലാക്കാന്‍ കഴിഞ്ഞെന്നു വരില്ല. അങ്ങനെ വരുമ്പോള്‍ പുരുഷന്മാര്‍ സാവധാനം മദ്യത്തിലേക്കും വിവിധ കൂട്ടു കെട്ടിലേക്കും വീണുപോകുന്നു. അങ്ങനെ പതുക്കെ ഭാര്യയോടുള്ള  അസഹിഷ്ണത അവളോടുള്ള ദേഷ്യമായും ദേഹോദ്രപമയുമൊക്കെ പലതരത്തില്‍ പുറത്തു വരുന്നു. 

അതിനു പുറമെ, ഇന്നുവരെ ആണുങ്ങള്‍ക്ക് അവരുടെ വൈകാരിക ആവശ്യങ്ങളുടെ ഇമ്പോര്‍ട്ടന്‍സിനെ കുറിച്ചവര്‍ക്ക് സംസാരിക്കാനോ കംപ്ലൈന്റ്‌റ് ചെയ്യാനോ ഒരവസവും ആരും തുറന്നു കൊടുക്കുന്നില്ല എന്നത് അവരുടെ പെരുമാറ്റത്തില്‍ മൂര്‍ച്ച കൂട്ടാം. എവിടെയും ആരോടും പറയാതെ അല്ലെങ്കില്‍ പറയാന്‍ കഴിയാതെ ഞാന്‍ ഒകെ എന്ന് നടന്ന് ജീവിക്കുന്ന എത്ര പുരുഷന്‍മാര്‍ നമുക്ക് ചുറ്റുമുണ്ടാകും?.

അതേപോലെ തന്നെ സ്ത്രീകളും, അവരുടെ കാര്യങ്ങള്‍ അവള്‍ക്ക് ഡിസ്‌കസ് ചെയ്യാന്‍ അവസരങ്ങളും കേള്‍വിക്കാരുമൊക്കെ ഉണ്ടെങ്കിലും, മക്കളെയും, പ്രായമായ അപ്പനെയും അമ്മയെയും, പിന്നെ സമൂഹത്തെയുമൊക്കെ ഓര്‍ത്ത് ആരോടും പറയാന്‍ പറ്റാതെ, എന്തൊക്കെയോ നഷ്ടപ്പെട്ടു എന്ന് മാത്രം കരുതി പതുക്കെ വിഷാദത്തിലേക്കു വഴുതി പോകുന്ന സാഹോദരികളും നമുക്കിടയിലുണ്ട്. 

ആരൊക്കെയുണ്ടെങ്കിലും നമ്മളുടെ ജീവിതപങ്കാളിക്കുള്ള റോള്‍ വേറാര്‍ക്കും പകുത്തെടുക്കാന്‍ പറ്റാത്ത ഒന്നു തന്നെയാണ്. അവന്‍ അല്ലെങ്കില്‍ അവള്‍ എത്ര ക്രൂരമായികൊള്ളട്ടെ. ആ ഐഡന്റിറ്റി നമുക്കോരു ബലമാണ് സംരക്ഷണമാണ്. അതിനാല്‍ നമ്മളുടെ ജീവിത പങ്കാളിയോടുള്ള വൈകാരികത ഒരുകാരണവശാലും പൗണ്ടുകളുടെയും ആര്‍ഭാടങ്ങളുടെയും ഇടയില്‍ പെട്ട് നശിച്ചുപോകാന്‍ നമ്മള്‍ ഇടയാക്കരുത്. പ്രേത്യേകിച്ചു നമ്മള്‍ പെണ്ണുങ്ങള്‍ ഒരു പ്രായം കഴിഞ്ഞാല്‍ അല്ലെങ്കില്‍ കുട്ടികളായാല്‍ അതുമല്ലങ്കില്‍ വാര്‍ക്കഹോളിക് ആയാല്‍ വൈകാരികമായ കാര്യങ്ങള്‍ക്ക് പിന്നെ ഒട്ടും തന്നെ ഇമ്പോര്‍ട്ടന്‍സ് കൊടുക്കാന്‍ തോന്നില്ല. 

അങ്ങനെ നമ്മളുടെ ശ്രദ്ധ മുഴുവന്‍ പണകൊയ്ത്തിനായ് മാത്രം മാറ്റിവക്കുമ്പോള്‍ കുടുംബ ജീവിതത്തില്‍ പൗണ്ടുകള്‍ക്കു നികത്താനാവാത്ത വിള്ളലുകള്‍ ഉണ്ടാകുന്നു. പണ സമ്പാദനത്തിനായ് പ്രായപൂര്‍ത്തി ആകാത്ത മക്കളെ ഇട്ടു രാപകല്‍ ജോലി ചെയ്യുമ്പോള്‍ അവര്‍ക്ക് നഷപെടുന്നത് നമ്മള്‍ ഇന്നും നൊസ്റ്റാള്‍ജിയ ആയി മനസ്സില്‍ കൊണ്ട് നടക്കുന്ന നമുക്ക് കിട്ടിയ എന്നാല്‍ നമ്മടെ മക്കള്‍ക്ക് നഷ്ടപെടുന്ന അമ്മയുടെ സ്‌നേഹവും അപ്പന്റെ കരുതലുമൊക്കെയാണ്. 

അതുകൊണ്ടൊക്കെ നമ്മള്‍ എന്തായാലും പുറം രാജ്യത്തു വന്ന് നിലയുറപ്പിക്കാന്‍ കഴിഞ്ഞത് തന്നെ ഒരു ഭാഗ്യമായി കരുതുക. അടിസ്ഥാന സൗകര്യങ്ങളായ ഒരു വീട് വണ്ടി മാസ ശമ്പളം ഉണ്ടെങ്കില്‍ അതില്‍ ആനന്ദം കണ്ടെത്തുക. എത്ര കൂടുതല്‍ ഉണ്ടാക്കിയാലും പുറം രാജ്യത്തു ജീവിക്കുന്ന നമ്മളെ സംബന്ധിച്ചു നമ്മുടെ സ്വപ്നങ്ങള്‍ക്ക് ആശുപത്രി കിടക്കവരയെ ആയുസുള്ളൂ. അതുകഴിയുമ്പോള്‍ നമ്മളുടെ ജീവിതം ഡോക്ടര്‍മാര്‍ നഴ്‌സുമാര്‍ സോഷ്യല്‍ വര്‍ക്കര്‍മാര്‍ അങ്ങനെ മറ്റു പലരും ഏറ്റെടുക്കുകയാണെന്ന് മനസിലാക്കുക. 

ഇന്ത്യയിലെ പോലെ നമ്മള്‍ മക്കള്‍ക്കായി, ഹോസ്പിറ്റല്‍ ആവശ്യങ്ങള്‍ക്കായൊന്നും സേവ് ചെയ്യണ്ട അവകാശികതയില്ല. പിന്നെ ഒരു സോഷ്യല്‍ സ്ററ്സിന് വേണ്ടി മാത്രം രാപകല്‍ പണിയെടുത്തു ജീവിതം കളയാതെ, ആഴ്ച്ചയില്‍ മൂന്നോ നാലോ ദിവസം ജോലിചെയ്യുക, ബാക്കി ദിവസം മക്കളുമായി കെട്ടിയവനുമായി ഒരുമിച്ച് ഒന്ന് പുറത്തു പോവുക, ആഹാരം ഉണ്ടാക്കുക, ഒരുമിച്ചു സിനിമ കാണുക, ചിരിക്കുക, എന്തും തുറന്നു പറയാനുള്ള ഒരു മാനസിക ബന്ധം നേടിയെടുക്കുക. ജീവിതം ആസ്വദിക്കുക.. പങ്കാളിയുടെ മാനസിക മാറ്റങ്ങള്‍ മനസിലാക്കി എടുക്കാന്‍ തക്ക ബന്ധങ്ങള്‍ ഓരോ കുടുംബത്തിലും ഉണ്ടാകട്ടെ.

അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍, ഒരുമിച്ച് പോകാന്‍ കഴിയില്ല എന്നുണ്ടെങ്കില്‍ മാന്യമായി വേര്‍പിരിയുക. Uk പോലുള്ള ഒരു രാജ്യത്ത് ഡൊമസ്റ്റിക് വയലെന്‍സില്‍ പെണ്ണുങ്ങള്‍ക്ക് ആണ് സൗണ്ട് കൂടുതല്‍. അങ്ങനൊരു സാഹചര്യത്തില്‍ National Domestic Abuse Helpline - 0808 2000 247 / The Men's Advice Line, for male domestic abuse survivors - 0808 801 0327  കോണ്‍ടാക്ട് ചെയ്യുക. 

ആരും ആരുടേയും സ്വകാര്യ സ്വത്തല്ല എന്ന ബോധ്യം നമുക്ക് എന്നാണിനി ഉണ്ടാവുക? മറ്റൊരാളുടെ ജീവനെയെടുക്കാന്‍ മാത്രം ഉടമസ്ഥാവകാശം ഈ ലോകത്ത് ആര്‍ക്കുമില്ല. മനുഷ്യാവകാശങ്ങളെ ഹനിക്കുന്ന ഏതൊരു ഹീനകൃത്യവും ചോദ്യം ചെയ്യപ്പെടേണ്ടതും ശിക്ഷാര്‍ഹവുമാണ്. ഈ ലോകം എല്ലാവരുടേതുമാണ്. ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ!

ജോസ്ന സാബു സെബാസ്റ്റ്യന്‍ 

 

More Latest News

വാട്‌സ്ആപ്പ് ഓഡിയോ വീഡിയോ കോളിനായി ആശ്രയിക്കുന്നവര്‍ക്ക് പുതിയ അപ്‌ഡേഷന്‍, പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

ഉപഭോക്താക്കള്‍ക്ക് വാട്‌സ്ആപ്പ് വീഡിയോ ഓഡിയോ കോളുകളില്‍ പുത്തന്‍ അനുഭവം ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ അപ്‌ഡേഷന്‍ ഒരുങ്ങുന്നു. മെസേജ് അയക്കുന്നതിനൊപ്പം വീഡിയോ -ഓഡിയോ കോളുകള്‍ ചെയ്യുന്നവര്‍ക്ക് വേണ്ടി വാട്ട്‌സാപ്പ് ഓഡിയോ കോള്‍ ബാര്‍ ഫീച്ചര്‍കൊണ്ടുവന്നിരിക്കുന്നത്. നേരത്തെ തന്നെ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക്  ഈ ഫീച്ചര്‍ ലഭ്യമായി തുടങ്ങിയിരുന്നു. ഇപ്പോഴിതാ ഐഒഎസിലും അവതരിപ്പിച്ചിരിക്കുകയാണ്. ഓഡിയോ കോള്‍ വിന്‍ഡോ മിനിമൈസ് ചെയ്യുമ്പോള്‍ ചാറ്റ് ലിസ്റ്റിന് മുകളിലായാണ് പുതിയ ഓഡിയോ കോള്‍ ബാറുള്ളത്. പുതിയ അപ്‌ഡേഷനിലൂടെ മെയിന്‍ സ്‌ക്രീനിലേക്ക് പോവാതെ തന്നെ കോളുകള്‍ മ്യൂട്ട് ചെയ്യാനും കട്ട് ചെയ്യാനാകും. ആന്‍ഡ്രോയിഡിലും വാട്ട്‌സാപ്പ് ഐഒഎസ് ബീറ്റാ ഉപഭോക്താക്കള്‍ക്കും മാത്രമാണ് ഈ ഫീച്ചര്‍ ലഭ്യമായിട്ടുള്ളത് .ആപ്പിന്റെ ഐഒഎസ് സ്റ്റേബിള്‍ വേര്‍ഷനിലും ഈ ഫീച്ചര്‍ എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വാട്ട്‌സാപ്പ്  അടുത്തിടെയായി നിരവധി ഫീച്ചറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ആപ്പ് ഡയലര്‍ ഫീച്ചറുമായി വാട്ട്‌സാപ്പെത്തിയത് കഴിഞ്ഞിടെയാണ്. വാട്ട്‌സാപ്പിനുള്ളില്‍ തന്നെ നമ്പറുകള്‍ അടിച്ച് കോള്‍ ചെയ്യാനുള്ള ഡയലര്‍ ഓപ്ഷനാണിത്. വാട്ട്‌സാപ്പ് ട്രാക്കറായ വാബെറ്റ്ഇന്‍ഫോയാണ് ഇതെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. ഈ ഫീച്ചര്‍ വരുന്നതോടെ നമ്പറുകള്‍ സേവ് ചെയ്യാതെ തന്നെ  കോള്‍ ചെയ്യാനാകും.  ഗൂഗിള്‍ ഡയലറിനും ട്രൂകോളറിനും വെല്ലുവിളി ഉയര്‍ത്തുന്നതായിരിക്കും വാട്ട്‌സാപ്പിന്റെ പുതിയ ഫീച്ചര്‍. ആന്‍ഡ്രോയിഡ് ബീറ്റ 2.24.9.28- പതിപ്പിലാണ് ഇന്‍-ആപ്പ് ഡയലര്‍ ഫീച്ചര്‍ വന്നിരിക്കുന്നത്.

ഷെക്കെയ്ന യൂറോപ്പ് ടീമിനായി ബ്രദര്‍ സന്തോഷ് കരുമത്ര നയിക്കുന്ന ഡുനാമിസ് പവര്‍ റിട്രീറ്റ് അടുത്ത മാസം ജൂണ്‍ 14ന് വെള്ളിയാഴ്ച

ഷെക്കെയ്ന യൂറോപ്പ് ടീമിനായി ബ്രദര്‍ സന്തോഷ് കരുമത്ര നയിക്കുന്ന ഡുനാമിസ് പവര്‍ റിട്രീറ്റ് ജൂണ്‍ 14ന് വെള്ളിയാഴ്ച വൈകിട്ട് ആറു മണി മുതല്‍ 16 ഞായര്‍ വൈകിട്ട് നാലു മണി വരെ യുകെയില്‍ വെച്ച് നടത്തുന്നു. ഷെക്കെയ്നയുടെ മാധ്യമ ശുശ്രൂഷയില്‍ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ധ്യാനത്തില്‍ പങ്കെടുക്കാം. വെസ്റ്റ് മിഡ്ലാന്‍ഡ്സിലെ പയനീര്‍ സെന്റര്‍ ക്ലേബറി മോര്‍ടൈമര്‍ കിഡ്ഡര്‍മിന്‍സ്റ്ററിലാണ് ധ്യാനം നടക്കുന്നത്. ധ്യാനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക:+44 7908772956, +44 7872628016, admin@shekinaheurope.org സ്ഥലത്തിന്റെ വിലാസം:Pioneer Centre Cleabury Mortimer Kidderminster, DY14 8JG - West Midlands

കൊതുകിലൂടെ പിടിപെടുന്ന രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കുക, കൊതുകിനെ അകറ്റുന്നതിന് വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഇതാ

സംസ്ഥാനത്ത് ചില ജില്ലകളിലെ പല ഭാഗങ്ങളില്‍ കൊതുകിനാല്‍ പകരുന്ന രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ഇപ്പോഴിതാ ജാഗ്രത പാലിക്കേണ്ട രോഗങ്ങളായ ഡെങ്കിപ്പനി ചിക്കന്‍ഗുനിയ മലേറിയ തുടങ്ങിയവയ്ക്ക് എതിരെ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്. ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം 8- 10 ദിവസത്തിനുള്ളില്‍ തന്നെ വൈറസുകള്‍ കൊതുകിന്റെ ഉമിനാര്‍ ഗ്രന്ഥിയില്‍ പ്രവേശിക്കുന്നു. ചിക്കന്‍ഗുനിയ, ഡെങ്കിപ്പിനി, മലേറിയ എന്നിവ കൊതുകിലൂടെ പിടിപെടുന്ന രോഗമാണ്. ജനങ്ങള്‍ കൊതുക് വളരുന്നതിനുള്ള സാഹചര്യം വീടുകളിലോ പരിസരപ്രദേശങ്ങളിലോ ഇല്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. കൊതുകിനെ അകറ്റുന്നതിന് വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില മാര്‍ഗങ്ങള്‍. 1. ഗ്രാമ്പൂവിന്റെയും നാരങ്ങയുടെയും മണം കൊതുകിന് അലോസരമുണ്ടാക്കും. ചെറുനാരങ്ങയില്‍ ഗ്രാമ്പൂ കുത്തി മുറികളില്‍ വയ്ക്കുന്നത് കൊതുകിനെ അകറ്റാന്‍ സഹായിക്കും. 2. കാപ്പിപ്പൊടി കൊതുകുകളെ അകറ്റാനുള്ള മറ്റൊരു വഴിയാണ്. ഇവ അല്‍പം തുറന്ന ബൗളില്‍ സൂക്ഷിക്കുന്നത് കൊതുകിനെ അകറ്റും.  3. കുരുമുളകുപൊടി സ്‌പ്രേ ചെയ്യുന്നത് കൊതുകിനെ എളുപ്പം തുരത്താന്‍ സഹായിക്കും. കുരുമുളകുപൊടി ഏതെങ്കിലും എസന്‍ഷ്യല്‍ ഓയിലില്‍ കലര്‍ത്തി കൊതുക് ശല്യമുള്ള ഇടങ്ങളില്‍ സ്‌പ്രേ ചെയ്യുക. 4. കര്‍പ്പൂരവള്ളി വീട്ടില്‍ വളര്‍ത്തുന്നതും ലാവെന്‍ഡര്‍ ഓയില്‍ പോലുള്ള സ്വാഭാവിക ഓയിലുകള്‍ ഉപയോഗിക്കുന്നതും കൊതുക് ശല്യം എളുപ്പം അകറ്റാനാകും.

കേംബ്രിഡ്ജില്‍ റെസിഡന്‍ഷ്യല്‍ ധ്യാനം ഇന്നു, നാല് ദിവസം നീണ്ടു നില്‍ക്കുന്ന ധ്യാനം നയിക്കുന്നത് ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയയും

ലണ്ടന്‍ : ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ 'പരിശുദ്ധാത്മ അഭിഷേക റെസിഡന്‍ഷ്യല്‍ ധ്യാനം' സംഘടിപ്പിക്കുന്നു. 2024 മെയ് 16 മുതല്‍ 19 വരെ ഒരുക്കുന്ന താമസിച്ചുള്ള ധ്യാനത്തില്‍, പ്രശസ്ത തിരുവചന ശുശ്രുഷകനും, ധ്യാന ഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട്, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഡയറക്ടറും, അഭിഷിക്ത ഫാമിലി കൗണ്‍സിലറുമായ സിസ്റ്റര്‍ ആന്‍ മരിയ SH എന്നിവര്‍ സംയുക്തമായി അഭിഷേക ധ്യാനം നയിക്കും.     മെയ് 16 വ്യാഴാഴ്ച രാവിലെ ഒമ്പതര മണിക്ക്  ആരംഭിക്കുന്ന പരിശുദ്ധാത്മ അഭിഷേക  റെസിഡന്‍ഷ്യല്‍ ധ്യാനം പെന്തക്കുസ്താ തിരുന്നാള്‍ ദിനമായ 19 നു ഞായറാഴ്ച വൈകുന്നേരം നാലു  മണിക്ക് സമാപിക്കും.  ആല്മീയ-ബൗദ്ധീക-മാനസ്സിക മേഖലകളില്‍ ദൈവീക കൃപകളുടെ നിറവിനായി ഒരുക്കുന്ന പരിശുദ്ധത്മാ അഭിഷേക ധ്യാനം സെന്റ് നിയോട്ട്സ്, ക്ലാരട് സെന്ററില്‍ വെച്ചാണ് നടക്കുക.   ദൈവീകമായ സത്യവും നീതിയും വിവേചിച്ചറിയുവാനുള്ള ജ്ഞാനവും,  പരിശുദ്ധാത്മ കൃപകളുടെ വരദാനവും ആര്‍ജ്ജിച്ച്, ആല്മീയ ചൈതന്യത്തില്‍ ജീവിതം നയിക്കുവാന്‍ അനുഗ്രഹവേദിയൊരുങ്ങുന്ന പരിശുദ്ധാല്മ അഭിഷേക ധ്യാനത്തില്‍ പങ്കു ചേരുവാന്‍ ഏവരെയും സസ്നേഹം ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്:മനോജ് തയ്യില്‍ - 07848808550, മാത്തച്ചന്‍ വിളങ്ങാടന്‍ - 07915602258 (evangelisation@csmegb.org) Venue:- Claret Centre, Buckden Towers , High Street, Buckden, St. Neots, Cambridgeshire, PE19 5TA

'ധനുഷും ഐശ്വര്യയും വിവാഹത്തിന് ശേഷവും അവിഹിത ബന്ധങ്ങള്‍ തുടര്‍ന്നിരുന്നു' വിവാദ വെളിപ്പെടുത്തല്‍ നടത്തി ഗായിക സുചിത്ര

തമിഴകത്തെ ഏറെ ഞെട്ടിച്ച വിവാഹമോന വാര്‍ത്തയായിരുന്നു ധനുഷ് ഐശ്വര്യയുടേത്. ഇപ്പോഴിതാ ഇവരുടെ വിവാഹ മോചനത്തെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളാണ് ഗായിക സുചിത്ര പുറത്ത് വിട്ടിരിക്കുന്നത്. താരങ്ങളെ കുറിച്ചുള്ള വിവാദ വെളിപ്പെടുത്തല്‍ ആണ് ഗായിക നടത്തിയിരിക്കുന്നത്. ധനുഷും ഐശ്വര്യയും വിവാഹത്തിന് ശേഷവും അവിഹിത ബന്ധങ്ങള്‍ തുടര്‍ന്നിരുന്നെന്ന് ഗായിക സുചിത്ര. ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം വിവാദ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. വിവാഹത്തിന് ശേഷവും ധനുഷിനും ഐശ്വര്യക്കും ചില രഹസ്യബന്ധങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് സുചിത്ര പറയുന്നത്. രണ്ടുപേരും പരസ്പരം ചതിച്ചിട്ടുണ്ടെന്നും കല്യാണം കഴിഞ്ഞിട്ടും ഐശ്വര്യ ഡേറ്റിംഗിന് പോയിട്ടുണ്ടെന്നും സുചിത്ര അഭിമുഖത്തില്‍ വെളിപ്പെടുത്തി. മുന്‍ ഭാര്‍ത്താവ് കാര്‍ത്തിക്കും ധനുഷും തന്നോട് ചെയ്തത് ഒരിക്കലും പൊറുക്കാനാകില്ലെന്നും അവര്‍ വ്യക്തമാക്കി. അവര്‍ ചെയ്ത ഒരു പ്രാങ്ക് കാരണം എന്റെ ജീവിതം, കരിയര്‍ എല്ലാം നാശമായെന്നും സുചിത്ര ആരോപിച്ചു.'കാര്‍ത്തിക് ഒരു ഗേ ആണ്. എന്നാല്‍ അത് തുറന്ന് പറയാനുള്ള ധൈര്യം അയാള്‍ക്കില്ല. കല്യാണം കഴിഞ്ഞ് എട്ട് വര്‍ഷത്തിനുള്ളിലാണ് ഞാനത് കണ്ടുപിടിച്ചത്. അയാള്‍ക്ക് രണ്ട് ബോയ്ഫ്രണ്ട്‌സ് ഉണ്ടായിരുന്നു. ഇവര്‍ തമ്മിലുള്ള ചിത്രങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ടിരുന്നു. തുടര്‍ന്നാണ് ഞാന്‍ വിവാഹമോചനം ആവശ്യപ്പെട്ടത്', സുചിത്ര പറഞ്ഞു. ഇന്ത്യന്‍ സിനിമാലോകത്തെ തന്നെ ഞെട്ടിച്ച വാര്‍ത്തകളിലൊന്നായിരുന്നു തമിഴ് നടന്‍ ധനുഷും രജനീകാന്തിന്റെ മകള്‍ ഐശ്വര്യയും തമ്മിലുള്ള വിവാഹമോചനം. 18 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിലാണ് ഇരുവരും വേര്‍പിരിയുന്നത്. ഇപ്പോഴിതാ, താരദമ്പതികളുടെ ജീവിതത്തില്‍ എന്താണ് സംഭവിച്ചതെന്ന ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് ഗായിക സുചിത്ര.  

Other News in this category

  • പീഡനത്തിന് ഇരയായ ആ മൃഗീയമായ നിമിഷത്തെ ആസ്വദിച്ച് വായിക്കാന്‍ മീഡിയയ്ക്ക് മുന്നിലേക്ക് ഇട്ടു കൊടുക്കും മുന്‍പ് ചിന്തിക്കുക!! പീഡിപ്പിക്കപ്പെട്ടവരോട് സഹതപിക്കും മുന്‍പ് ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്...
  • നടന്‍ വിനായകന്‍ കണ്‍സെന്റോടു കൂടെ ചെയ്തതില്‍ എന്താണ് തെറ്റ്? ഒരാളോട് അനുവാദം ചോദിക്കലും വാങ്ങലും റെസ്പെക്റ്റിന്റെ ഭാഗമാണ്...
  • ഇന്ന് ലോക വനിതാ ദിനം, പൂമുഖ വാതിലില്‍ സ്‌നേഹം വിടര്‍ത്തുക മാത്രമല്ല, കഷ്ടപ്പാടിന്റേയും അദ്ധ്വാനത്തിന്റേയും മുള്ളുകളും ഞങ്ങള്‍ക്കൊപ്പം, സൗത്ത് എന്‍ഡ് ഓണ്‍ സീയിലെ ഈ വനിതകള്‍ സൂപ്പറാണ്....
  • ഇവിടെ എന്തും ആകാം എന്ന് കരുതി യുകെയിലേക്ക് വന്നു കയറുന്നവരുടെ ശ്രദ്ധയ്ക്ക്, പണി ചോദിച്ച് വാങ്ങരുത്!!!
  • ഞാന്‍ അറിഞ്ഞ എന്റെ ദൈവം...
  • സെക്‌സ് ഹെല്‍ത്തിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്, അറിയാത്തവര്‍ക്കായി ഇതാ ചില കാര്യങ്ങള്‍...
  • നീതിപീഠമേ, ഒരു ഭാര്യയോ കന്യാസ്ത്രീയോ ആരുമായ ഒരു സ്ത്രീയുടെമേല്‍ ഒരുവന്‍ അവളുടെ സമ്മതമില്ലാതെ ലൈംഗിക ചുവയോടെ കൈവച്ചിട്ടുണ്ടെന്ന് പറഞ്ഞാലത് ലൈംഗിക പീഡനം തന്നെയാണ്!!!
  • നമ്മുടെ ഓരോ പുഞ്ചിരിക്കും, വാക്കിനും, പ്രവൃത്തിക്കും എത്രയോ പേരുടെ ജീവിതത്തില്‍ പ്രകാശം പരത്താനുള്ള ശക്തിയുണ്ടെന്നറിയോ
  • നമ്മൾ ത്രികോണങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? അവയുടെ പവറിനെ കുറിച്ചറിയാമോ ?
  • 'എന്തിനാണ് നിഴലുകളോട് യുദ്ധം ചെയ്യുന്നത്; ക്ഷമാപൂര്‍വം പലതിനെയും സ്വീകരിക്കാന്‍ നാം പഠിക്കേണ്ടതുണ്ട്'
  • Most Read

    British Pathram Recommends