18
MAR 2021
THURSDAY
1 GBP =105.11 INR
1 USD =83.49 INR
1 EUR =90.32 INR
breaking news : യുകെയില്‍ തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയരുന്നുവെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റസ്റ്റിക്‌സിന്റെ കണക്കുകള്‍; തിരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കെ സുനക് സര്‍ക്കാരിന് പുതിയ തിരിച്ചടി >>> ഇപ്‌സ്വിച്ചിലെ സെന്റ് മേരീസ് എക്യുമെനിക്കല്‍ സഭയില്‍ പെരുന്നാള്‍, ഈ മാസം 26 ഞായറാഴ്ച ഉച്ചയോടെ കൊടിയേറ്റത്തിന് ശേഷം പ്രാര്‍ത്ഥനയും കുര്‍ബാനയും >>> മമ്മൂട്ടി ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷ്ണലിന് പുതിയ നേതൃത്വം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്ത് യുകെയിലെ മമ്മൂട്ടി കൂട്ടായ്മ >>> പോസ്റ്റ് സ്‌റ്റഡി വർക്ക് വിസ തുടരും.. ഗ്രാജുവേറ്റ് വിസ റൂട്ടിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് സർക്കാരിന് നിർദ്ദേശം, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആശ്വാസം; വിദേശ കുടിയേറ്റക്കാർക്കിടയിൽ പുതിയ പ്രതീക്ഷയുണർത്തി വീണ്ടും യുകെയിലെ വിദ്യാഭ്യാസ മേഖല >>> ഗോശ്രീ പാലം കാണാന്‍ ഗൂഗിള്‍ മാപ്പിന്റെ സഹായം തേടി, പക്ഷെ വഴി തെറ്റി ചെന്നെത്തിയത് അതീവ സുരക്ഷാ മേഖലയായ രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലില്‍, റഷ്യന്‍ പൗരനെ അറസ്റ്റ് ചെയ്ത് പൊലീസ് >>>
Home >> BUSINESS

BUSINESS

വീട്ടിലെ ഊണ് വീട്ടിലെത്തണോ, സ്വിഗ്ഗി 'ഹോംസ്റ്റൈല്‍ മീല്‍സ്' വരുന്നു!!! മിതമായ നിരക്കില്‍ വീട്ടിലെ ഊണ് കഴിക്കാം

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സ്വിഗ്ഗിയുടെ ഹോംസ്‌ററൈല്‍ മീല്‍സ് സേവനം പുനരാരംഭിക്കുന്നു. ഫാസ്റ്റ് ഫുഡും ജങ്ക് ഫുഡും ഭരിക്കുന്ന കാലമാണെങ്കിലും വീട്ടിലെ ഊണിന് ഇപ്പോഴും ആരാധകരുണ്ട്. വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചിയില്‍ ഇഷ്ട ഭക്ഷണം കഴിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് വേണ്ടിയാണ് ഫുഡ് ഡെലിവറി ഭീമനായ സ്വഗ്ഗിയുടെ ഈ സംവിധാനം. ആരോഗ്യകരവും വീട്ടില്‍ പാകം ചെയ്തതുമായ ഭക്ഷണം മിതമായ നിരക്കില്‍ നല്‍കുക എന്നതാണ് സ്വിഗ്ഗി ഇതിലൂടെ ലക്ഷയമിടുന്നത്. അതിനു വേണ്ടി 2019ല്‍ തുടക്കമിട്ട ഈ സ്വഗ്ഗി പുനരാരംഭിക്കുകയാണ്. 2019 ല്‍ തുടക്കമിട്ട സേവനം കൊവിഡ് മഹാമാരിയുടെ വരവോടെ ഡിമാന്റ് കുറഞ്ഞിരുന്നു. അതോടെ സ്വിഗ്ഗി ആ സേവനം നിറുത്തുകയും ചെയ്തു. ഇപ്പോള്‍ വീണ്ടും ഇതേ സേവനം പുനരാരംഭിക്കുന്നതിലൂടെ ഡെയ്ലി ഫ്‌ലെക്‌സിബിള്‍ സബ്സ്‌ക്രിപ്ഷന്‍ ഓപ്ഷനുകള്‍ സ്വിഗ്ഗി വാഗ്ദാനം ചെയ്യുന്നു.  മൂന്ന് ദിവസം മുതല്‍ ഒരു മാസം വരെയുള്ള പ്ലാനുകള്‍ തിരഞ്ഞെടുക്കാന്‍ ഉപയോക്താക്കള്‍ക്ക് അവസരമുണ്ട്. സ്വിഗ്ഗിയുടെ ഈ നീക്കം സൗകര്യപ്രദവും താങ്ങാനാവുന്നതുമായ വിലയില്‍ ആരോഗ്യകരമായ ഭക്ഷണം ഇഷ്ടപ്പെടുന്നവരെ ലക്ഷ്യം വെച്ചാണ്. സ്വിഗ്ഗി ഡെയ്ലി എന്ന സേവനത്തിലൂടെ വീട്ടില്‍ പാകം ചെയ്ത ഭക്ഷണം സ്വിഗ്ഗി വാഗ്ദാനം ചെയ്യുന്നു. ഉപയോക്താക്കള്‍ക്ക് വെജിറ്റേറിയന്‍, നോണ്‍-വെജിറ്റേറിയന്‍ വിഭവങ്ങള്‍ ഉള്‍പ്പെടെ തെരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. ഭക്ഷണം ചില ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും സമയബന്ധിതമായി ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുമെന്നും സ്വിഗ്ഗി ഉറപ്പാക്കുന്നുണ്ട്. സ്വിഗ്ഗിയുടെ പോലെത്തന്നെ സൊമാറ്റോയും ഇത്തരത്തിലുള്ള സേവനം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. സൊമാറ്റോ എവരിഡേ എന്ന പേരിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. വീട്ടില്‍ പാകം ചെയ്ത ഭക്ഷണം നിങ്ങളുടെ വീട്ടുവാതില്‍ക്കല്‍ എത്തിക്കാന്‍ കഴിയുന്ന ഒരു സേവനം എന്ന നിലയിലാണ് സ്വിഗ്ഗി ഡെയ്ലിയും സൊമാറ്റോ എവരിഡേയും പ്രവര്‍ത്തിക്കുക.

ബോചെ ടീ ലക്കി ഡ്രോയില്‍ 10 ലക്ഷം നേടി ഷാനില്‍ അബ്ദുള്ള, ബോചെ തൃശൂരില്‍ നടന്ന ചടങ്ങില്‍ ചെക്ക് കൈമാറി

തൃശൂര്‍ : ദിവസേന 10 ലക്ഷം രൂപ സമ്മാനമായി നല്‍കുന്ന ബോചെ ടീ ലക്കി ഡ്രോയിലെ വിജയിയായ ഷാനില്‍ അബ്ദുള്ളക്ക് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. തൃശൂരില്‍ നടന്ന ചടങ്ങിലാണ് ചെക്ക് കൈമാറിയത്. കില ചെയര്‍മാന്‍ കെ.എന്‍. ഗോപിനാഥന്‍ അധ്യക്ഷനായി. തലശ്ശേരി സ്വദേശിയാണ് ഷാനില്‍ അബ്ദുള്ള. ദിവസേനയുള്ള നറുക്കെടുപ്പിലൂടെ 10 ലക്ഷം രൂപയും കൂടാതെ 13704 ഭാഗ്യവാന്മാര്‍ക്ക് 25000, 10000, 5000, 1000, 100 എന്നിങ്ങനെ ക്യാഷ് പ്രൈസുകളും ലഭിക്കുന്നുണ്ട്. 25 കോടി രൂപയാണ് ബമ്പര്‍ സമ്മാനം.  www.bochetea.com സന്ദര്‍ശിച്ച് 40 രൂപയുടെ ബോചെ ടീ വാങ്ങുമ്പോള്‍ സൗജന്യമായി ബോചെ ലക്കി ഡ്രോ ടിക്കറ്റ് ലഭിക്കും. എല്ലാ ദിവസവും രാത്രി 10.30 നാണ് നറുക്കെടുപ്പ്. ബോചെ ടീ യുടെ വെബ്സൈറ്റ്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവ വഴിയാണ് നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിക്കുന്നത്. ബോചെ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ്, ബോചെ ടീ, ബോചെ ഗോള്‍ഡ് ലോണ്‍ എന്നിവയുടെ 'ബോചെ പാര്‍ട്ണര്‍' ബിസിനസ് അവസരങ്ങള്‍ക്ക് 7034187000 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

ബോചെ ടീ ലക്കി ഡ്രോയില്‍ 10 ലക്ഷം നേടി റൈന്‍ ഇട്ടീര, തൃശൂരില്‍ നടന്ന ചടങ്ങിലാണ് ചെക്ക് കൈമാറിയത്

ദിവസേന 10 ലക്ഷം രൂപ സമ്മാനമായി നല്‍കുന്ന ബോചെ ടീ ലക്കി ഡ്രോയിലെ വിജയിയായ റൈന്‍ ഇട്ടീരക്ക് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. തൃശൂരില്‍ നടന്ന ചടങ്ങിലാണ് ചെക്ക് കൈമാറിയത്. കൊടകര സ്വദേശിയാണ് റൈന്‍ ഇട്ടീര. ദിവസേനയുള്ള നറുക്കെടുപ്പിലൂടെ 10 ലക്ഷം രൂപയും കൂടാതെ 13704 ഭാഗ്യവാന്മാര്‍ക്ക് 25000, 10000, 5000, 1000, 100 എന്നിങ്ങനെ ക്യാഷ് പ്രൈസുകളും ലഭിക്കുന്നുണ്ട്. 25 കോടി രൂപയാണ് ബമ്പര്‍ സമ്മാനം.  www.bochetea.com സന്ദര്‍ശിച്ച് 40 രൂപയുടെ ബോചെ ടീ വാങ്ങുമ്പോള്‍ സൗജന്യമായി ബോചെ ലക്കി ഡ്രോ ടിക്കറ്റ് ലഭിക്കും. എല്ലാ ദിവസവും രാത്രി 10.30നാണ് നറുക്കെടുപ്പ്. ബോചെ ടീ യുടെ വെബ്‌സൈറ്റ്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവ വഴിയാണ് നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിക്കുന്നത്. ബോചെ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ്, ബോചെ ടീ, ബോചെ ഗോള്‍ഡ് ലോണ്‍ എന്നിവയുടെ 'ബോചെ പാര്‍ട്ണര്‍' ബിസിനസ് അവസരങ്ങള്‍ക്ക് 7034187000 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.  

ലെയ്‌സ് ചിപ്‌സിന്റെ രുചി ഇനി മാറും, സണ്‍ഫ്‌ളവര്‍ ഓയിലും പാമോലിനും ചേര്‍ത്ത് ഉപയോഗിക്കുന്നതിനുള്ള പരീക്ഷണങ്ങളില്‍ പെപ്‌സികോ

ലെയ്‌സ് ചിപ്‌സ് നിര്‍മ്മിക്കുന്നതില്‍ ചില മാറ്റങ്ങള്‍ വരുത്താനൊരുങ്ങി പെപ്‌സികോ ഇന്ത്യ. ലെയ്‌സ് ചിപ്‌സ് ഉണ്ടാക്കുന്ന എണ്ണയില്‍ ആണ് പെപ്‌സിക്കോ മാറ്റം വരുത്തുന്നത്. നിലവില്‍ പാം ഓയിലും പാമോലിനുമാണ് ഉപയോഗിക്കുന്നത്. ഇതിന് പകരം സണ്‍ഫ്‌ളവര്‍ ഓയിലും പാമോലിനും ചേര്‍ത്ത് ഉപയോഗിക്കുന്നതിനുള്ള പരീക്ഷണങ്ങളാണ് പെപ്‌സികോ ഇന്ത്യ ആരംഭിച്ചിരിക്കുന്നത്. ഇന്ത്യയിലെ പാക്കേജ്ഡ് ഫുഡ്ഡുകളില്‍ അനാരോഗ്യകരവും വില കുറഞ്ഞതുമായ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നുവെന്ന ആരോപണങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം. എണ്ണപ്പനയില്‍ നിന്നാണ് പാമോയിലും പാമോലിനും ഉണ്ടാക്കുന്നത്. പാമോയില്‍ അര്‍ദ്ധഖരാവസ്ഥയിലാണ് കാണപ്പെടുക. എന്നാല്‍ പാം ഓയില്‍ ശുദ്ധീകരിച്ചാണ് പാമോലിന്‍ നിര്‍മ്മിക്കുന്നത്. അമേരിക്കയില്‍ ഹൃദയാരോഗ്യകരമായ ഓയിലുകളായ സണ്‍ഫ്‌ലവര്‍ ഓയില്‍, കോണ്‍, കനോല ഓയില്‍ എന്നിവയാണ് ലെയ്‌സ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്. ചിപ്സ് ഹൃദയത്തിന് ആരോഗ്യകരമെന്ന് കരുതാവുന്ന എണ്ണകളിലാണ് പാകം ചെയ്യുന്നത്- എന്നാണ് അമേരിക്കന്‍ വെബ്‌സൈറ്റില്‍ ഇവര്‍ കുറിച്ചിരിക്കുന്നത്. ഇന്ത്യയില്‍ തന്നെ ഇത്തരത്തിലൊരു നീക്കം നടത്തുന്ന വളരെ ചുരുക്കം ഇന്‍ഡസ്ട്രികളിലൊന്നാണ് തങ്ങളെന്നാണ് പെപ്‌സിക്കോയുടെ അവകാശവാദം. 2025 ഓടെ സ്‌നാക്‌സിലെ ഉപ്പിന്റെ അളവ് കുറക്കാനും നീക്കം നടക്കുന്നുണ്ട്.

കാലാവസ്ഥാ നിരീക്ഷണ സേവനത്തിന് തുടക്കമിട്ട് സൊമാറ്റോ, രാജ്യത്ത് ഒരു സ്വകാര്യ കമ്പനിയുടെ ആദ്യത്തെ തുടക്കം

പുതിയ തുടക്കവുമായി സൊമാറ്റോ. കാലാവസ്ഥാ നിരീക്ഷണ സേവനത്തിനാണ് സൊമാറ്റോ തുടക്കം കുറിച്ചിരിക്കുന്നത്.  വെതര്‍യൂണിയന്‍.കോം എന്ന പുതിയ സേവനത്തിന് തുടക്കമിട്ടതായി കമ്പനി മേധാവി ദീപീന്ദര്‍ ഗോയല്‍ അറിയിച്ചു. 650 ഗ്രൗണ്ട് വെതര്‍ സ്റ്റേഷനുകളാണ് കാലാവസ്ഥാ നിരീക്ഷണത്തിനായി കമ്പനി സ്ഥാപിച്ചിരിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയില്‍ ഇത്തരം ഒരു സംവിധാനം വരുന്നത്. കാലാവസ്ഥയുമായി ബന്ധപ്പെട്ട അതിവേഗമുള്ളതും പ്രാദേശികവുമായ വിവരങ്ങള്‍ നല്‍കാന്‍ വെതര്‍യൂണിയന് സാധിക്കും. താപനില, സാന്ദ്രത, കാറ്റിന്റേ വേഗത, മഴ തുടങ്ങിയവയെല്ലാം ഇതിലൂടെ മനസിലാക്കാന്‍ കഴിയും. ഡല്‍ഹി ഐഐടിയിലെ സെന്റര്‍ ഫോര്‍ അറ്റ്മോസ്ഫറിക് സയന്‍സസുമായി സഹകരിച്ചാണ് സൊമാറ്റോ കാലാവസ്ഥാ നിരീക്ഷണ സംവിധാനം വികസിപ്പിച്ചത്. ഇതിലൂടെ കൂടുതല്‍ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും നേട്ടമുണ്ടാക്കാനാവുമെന്നാണ് പ്രതീക്ഷ.  

എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആയിട്ട് വര്‍ഷങ്ങള്‍, അഡോള്‍ഫ് ഹിറ്റ്ലറുടെ മന്ത്രിയായിരുന്ന ജോസഫ് ഗീബല്‍സിന്റെ ഉടമസ്ഥതയിലുള്ള വില്ല വില്‍ക്കാന്‍ ഒരുങ്ങുന്നു

ബെര്‍ലിനിലെ വടക്കന്‍ ഗ്രാമപ്രദേശത്ത് വര്‍ഷങ്ങളായി ഉപേക്ഷിക്കപ്പെട്ട ഒരു വില്ല സര്‍ക്കാര്‍ വില്‍ക്കാന്‍ ഒരുങ്ങുകയാണ്. ഒരു വില്ല വില്‍ക്കാനൊരുങ്ങുന്നത് ഇത്രയും വലിയ വാര്‍ത്താ പ്രാധാന്യം നേടന്‍ ഒരു കാരണം ഉണ്ട്. കാരണം ലോകം കണ്ട ഏറ്റവും വലിയ സ്വേച്ഛാധിപതി അഡേള്‍ഫ് ഹിറ്റ്‌ലറുടെ സുഹൃത്തും മന്ത്രിയായിരുന്ന ജോസഫ് ഗീബല്‍സിന്റെ ഉടമസ്ഥതയില്‍ ഉള്ള വില്ലയാണ് ഇത്. ഈ വില്ലയാണ് ഇപ്പോള്‍ സര്‍ക്കാര്‍ വില്‍ക്കാനൊരുങ്ങുന്നത്. ഡിപിഎ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ബെര്‍ലിനിലെ സര്‍ക്കാര്‍ ഫെഡറല്‍ അധികാരികള്‍ക്കോ വില്ല യഥാര്‍ത്ഥത്തില്‍ സ്ഥിതിചെയ്യുന്ന ബ്രാന്‍ഡന്‍ബര്‍ഗ് സംസ്ഥാനത്തിനോ അത് നല്‍കാനാണ് ശ്രമം നടത്തുന്നത്. നശിച്ചുകൊണ്ടിരിക്കുന്ന വസ്തുവിന്റെ പരിപാലനത്തിനും സുരക്ഷിതത്വത്തിനുമായി തുടര്‍ന്നും പണം ചെലവഴിയ്ക്കാന്‍ താല്‍പ്പര്യമില്ലാത്തതിനാലാണ് ഇപ്പോള്‍ ഇത്തരത്തിലൊരു ശ്രമം നടത്തുന്നത്. ഡിപിഎയുടെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ബെര്‍ലിന്‍ ധനകാര്യ മന്ത്രിയായ സ്റ്റെഫാന്‍ എവേഴ്‌സ് അഭിപ്രായപ്പെട്ടത് സൈറ്റ് ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും, ബെര്‍ലിന്‍ സംസ്ഥാനത്ത് നിന്ന് ഒരു സമ്മാനമായി അത് ഏറ്റെടുക്കാം എന്നാണ്. പക്ഷെ സ്വകാര്യ വ്യക്തികള്‍ക്ക് ഇത് വില്‍ക്കുന്ന കാര്യം സര്‍ക്കാരിന്റെ തീരുമാനത്തില്‍ ഇല്ല. ഫെഡറല്‍ അധികാരികള്‍ക്കോ ബ്രാന്‍ഡന്‍ബര്‍ഗ് സംസ്ഥാനത്തിനോ വില്ല വില്‍ക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. എന്നാല്‍ ഇത് നടക്കാതെ വന്നാല്‍ വില്ല പൊളിച്ചു നീക്കുകയല്ലാതെ സര്‍ക്കാരിന് മറ്റ് മാര്‍ഗമില്ലെന്നും പറയുന്നു. വാന്‍ഡ്ലിറ്റ്സ് പട്ടണത്തിനടുത്ത് ബോഗന്‍സീ തടാകത്തിന്റെ മനോഹര കാഴ്ചകള്‍ സമ്മാനിക്കുന്ന ഈ വില്ല 1939 -ല്‍ ആണ് ജോസഫ് ഗീബല്‍സ് നിര്‍മ്മിച്ചത്. തടിയും മറ്റ് ആഡംബര നിര്‍മ്മാണ വസ്തുക്കളും ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിട്ടുള്ളത്. ഭാര്യയ്ക്കും ആറ് കുട്ടികള്‍ക്കുമൊപ്പമാണ് ഇയാള്‍ ഇവിടെ താമസിച്ചിരുന്നത്. യുദ്ധാനന്തരം, ഇത് ഒരു ആശുപത്രിയായി ഉപയോഗിക്കുകയും പിന്നീട് കിഴക്കന്‍ ജര്‍മ്മന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യുവജനവിഭാഗം ഏറ്റെടുക്കുകയും ചെയ്തു. 1990 -ല്‍ ബെര്‍ലിന്‍ സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും പ്രയോജനമൊന്നും ഉണ്ടായില്ല.

പാകിസ്ഥാനിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ച് യൂബര്‍, സബ്‌സിഡിയറി ബ്രാന്‍ഡ് പ്രവര്‍ത്തനങ്ങള്‍ തുടരും

അന്താരാഷ്ട്ര റൈഡ്-ഹെയ്ലിംഗ് ഭീമനായ യൂബര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പാകിസ്ഥാനില്‍ ഔദ്യോഗികമായി നിര്‍ത്തിവച്ചു. പ്രാദേശിക എതിരാളികളുമായുള്ള മത്സരം ശക്തമായതാണ് കാരണം ആണ് യൂബറിന്റെ ഈ തീരുമാനം. തങ്ങളുടെ സബ്‌സിഡിയറി ബ്രാന്‍ഡായ കരീം, പാകിസ്ഥാനില്‍ തങ്ങളുടെ സേവനങ്ങള്‍ തുടരുമെന്ന് യുബര്‍ വ്യക്തമാക്കിയിട്ടുണ്ട്. എതിരാളിയായ കരീമിനെ സ്വന്തമാക്കുന്നത് 2019 ല്‍ ആണ്. കരീമിനെ നേടിയത് 3.1 ബില്യണ്‍ ഡോളര്‍ നല്‍കിയാണ്. 2022-ല്‍ യുബര്‍ കറാച്ചി, മുളട്ടാന്‍, ഫൈസലാബാദ്, പെഷവാര്‍, ഇസ്ലാമാബാദ് എന്നിവിടങ്ങളില്‍ തങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി. അതേസമയം ഈ നഗരങ്ങള്‍ സേവനങ്ങള്‍ കരീം ആപ്പ് തുടര്‍ന്നു പാക്കിസ്ഥാനില്‍ ഇപ്പോള്‍ കരീം ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വളര്‍ത്തുന്നതിലാണ് യുബര്‍ ശ്രദ്ധ നല്‍കുന്നത്. യുബര്‍ ഉപയോഗിച്ചിരുന്ന ആളുകള്‍ കരീമിലേക്ക് മാറേണ്ടതുണ്ട്,പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നത് ചൊവ്വാഴ്ച മുതല്‍ യുബര്‍ നിര്‍ത്തിയിരിക്കുകയാണ്. നിലവില്‍ യുബര്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ടുകളില്‍ ബാലന്‍സ് ഉണ്ടെങ്കില്‍ അതുപയോഗിച്ച് കരീം ആപ്പിന്റെ സേവനങ്ങള്‍ തെരഞ്ഞെടുക്കാം.കരീമില്‍ കോംപ്ലിമെന്ററി റൈഡുകള്‍ നേടാനും കഴിയും. പാകിസ്ഥാനില്‍ സമീപ വര്‍ഷങ്ങളില്‍, റൈഡ്-ഹെയ്ലിംഗ്, ഷെയറിംഗ് ആപ്പുകള്‍ കൂടുതലായുണ്ട്. കൂടുതല്‍ പേര്‍ വിപണിയില്‍ പ്രവേശിക്കുകയും മത്സരം കടുക്കയും ചെയ്തതോടെയാണ് യുബര്‍ പുതിയ വഴികളിലേക്ക് മാറുന്നത്. പാക്കിസ്ഥാനില്‍ കരീമിന്റെയും ഊബറിന്റെയും ആധിപത്യം കുറഞ്ഞത് കമ്ബനിക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്.

ബോചെ ടീ ലക്കി ഡ്രോയില്‍ 10 ലക്ഷം നേടി അനിലാല്‍, തൃശൂരില്‍ നടന്ന ചടങ്ങിലാണ് ചെക്ക് കൈമാറി ബോചെ

ദിവസേന 10 ലക്ഷം രൂപ സമ്മാനമായി നല്‍കുന്ന ബോചെ ടീ ലക്കി ഡ്രോ യിലെ വിജയിയായ അനിലാലിന് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. തൃശൂരില്‍ നടന്ന ചടങ്ങിലാണ് ചെക്ക് കൈമാറിയത്. തൃപ്പൂണിത്തുറ സ്വദേശിയാണ് അനിലാല്‍. ദിവസേനയുള്ള നറുക്കെടുപ്പിലൂടെ 10 ലക്ഷം രൂപയും കൂടാതെ 13704 ഭാഗ്യവാന്മാര്‍ക്ക് 25000, 10000, 5000, 1000, 100 എന്നിങ്ങനെ ക്യാഷ് പ്രൈസുകളും ലഭിക്കുന്നുണ്ട്. 25 കോടി രൂപയാണ് ബമ്പര്‍ സമ്മാനം. www.bochetea.com സന്ദര്‍ശിച്ച് 40 രൂപയുടെ ബോചെ ടീ പാക്കറ്റ് വാങ്ങുമ്പോള്‍ സൗജന്യമായി ബോചെ ലക്കി ഡ്രോ ടിക്കറ്റ് ലഭിക്കും. എല്ലാ ദിവസവും രാത്രി 10.30 നാണ് നറുക്കെടുപ്പ്. ബോചെ ടീ യുടെ വെബ്സൈറ്റ്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവ വഴിയാണ് നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിക്കുന്നത്. ബോചെ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ്, ബോചെ ടീ, ബോചെ ഗോള്‍ഡ് ലോണ്‍ എന്നിവയുടെ 'ബോചെ പാര്‍ട്ണര്‍' ബിസിനസ് അവസരങ്ങള്‍ക്ക് 7034187000 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

ഗൂഗിളില്‍ നിന്നും 200 ജീവനക്കാരെ പിരിച്ചുവിട്ടു, ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍

വീണ്ടും പിരിച്ചുവിടലിന്റെ പാതയില്‍ ടെക് ഭീമനായ ഗൂഗിള്‍. ഇക്കുറി ഗൂഗിളില്‍ നിന്നും തങ്ങളുടെ 200 ജീവനക്കാരെ പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഗൂഗിളിന്റെ കോര്‍ ടീമുകളിലുള്ള ജീവനക്കാരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. പതിവ് പോലെ ഇക്കുറിയും ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍ എന്നാണ് ഈ പിരിച്ചുവിടലിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. കോര്‍ ടീമുകളിലേക്ക് ഇന്ത്യയില്‍ നിന്നും മെക്സിക്കോയിയില്‍ നിന്നും ജീവനക്കാരെ ഉള്‍പ്പെടുത്തുന്നതായാണ് റിപ്പോര്‍ട്ട്. ഗൂഗിളിന്റെ മുന്‍നിര ഉല്‍പ്പന്നങ്ങള്‍ക്കായുള്ള സാങ്കേതിക അടിത്തറ നിര്‍മ്മിക്കുന്നതിനും ഓണ്‍ലൈനില്‍ ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ചുമതലപ്പെടുത്തിയിരിക്കുന്നതാണ് കോര്‍ യൂണിറ്റ്. ഒരു വര്‍ഷത്തിനുള്ളില്‍ തന്റെ ടീമില്‍ നടക്കുന്ന ഏറ്റവും വലിയ പിരിച്ചുവിടലാണ് ഇതെന്ന് ഗൂഗിള്‍ ഡെവലപ്പര്‍ ഇക്കോസിസ്റ്റം വൈസ് പ്രസിഡന്റ് അസിം ഹുസൈന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തിന്റെ തുടക്കത്തില്‍ തുടക്കം മുതല്‍ ആല്‍ഫബെറ്റ് അതിന്റെ ആളുകളുടെ എണ്ണം വെട്ടിക്കുറയ്ക്കുകയാണ്. ഗൂഗിള്‍ ഈ ആഴ്ച ആദ്യം ഫ്ലട്ടര്‍, ഡാര്‍ട്ട്, പൈത്തണ്‍ ടീമുകളില്‍ പിരിച്ചുവിടലുകള്‍ പ്രഖ്യാപിച്ചിരുന്നു.

ലുക്ക് കണ്ടാല്‍ പാന്റില്‍ മൂത്രമൊഴിച്ചത് പോലെ, പക്ഷെ ഇത് സ്വന്തമാക്കണമെങ്കില്‍ 50,000 രൂപ കൊടുക്കണം

ഫാഷന്‍ ലോകത്തെ ട്രെന്റുകള്‍ വിചിത്രമായി മാറുന്ന കാലമാണിത്. ഇപ്പോഴിതാ ഡെനീമിന്റെ പുതിയൊരു ഫാഷനാണ് വാര്‍ത്തയാകുന്നത്. സംഭവം ഒരു പാന്റിലെ ഡിസൈനാണ്. 'Pee Stain' പാന്റ് വിപണിയില്‍ പുതിയ തരംഗമാകുകയാണ്. ലുക്ക് കണ്ടാല്‍ മൂത്രമൊഴിച്ചത് പോലെ തോന്നുമെങ്കിലും ഇത് സ്വന്തമാക്കണമെങ്കില്‍ 50,000 രൂപ മുടക്കേണ്ടിയിരിക്കുന്നു. ബ്രിട്ടീഷ്-ഇറ്റാലിയന്‍ ബ്രാന്‍ഡ് പുറത്തിറക്കിയ Pee Stain പാന്റാണിത്. പാന്റില്‍ മൂത്രമൊഴിച്ച പോലെ തോന്നിപ്പിക്കുന്നുവെന്നതാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. വിചിത്രമായ ഈ ആശയം കൊണ്ടുവന്നത് ഡിസൈനര്‍മാരായ ലൂക്ക മാര്‍കെറ്റോയും ജോര്‍ദാന്‍ ബോവനും ചേര്‍ന്നാണ്. ഇരുവരും ജോര്‍ദാന്‍ലൂക്ക എന്നാണ് ഫാഷന്‍ ലോകത്ത് അറിയപ്പെടുന്നത്. ഇവരുടെ ഇന്‍സ്റ്റഗ്രാം പേജിന്റെ പേരും ഇതുതന്നെയാണ്. പാന്റിന്റെ ഒറിജിനല്‍ വേര്‍ഷന് 811 ഡോളറാണ് വില. പൊള്ളുന്ന നിരക്കായതിനാല്‍ ഇതിന്റെ ലൈറ്റര്‍-വേര്‍ഷനും അവതരിപ്പിച്ചിട്ടുണ്ട്. അതിന് $608 കൊടുത്താല്‍ മതിയാകും. അതായത് 50,000 രൂപ. ഓണ്‍ലൈന്‍ ലോകത്ത് ഏറെ വിമര്‍ശനങ്ങളുണ്ടാക്കിയ ഈ വിചിത്ര ജീന്‍സ്, പീ സ്റ്റെയിന്‍ ഡെനിം (''pee stain denim') എന്നാണ് അറിയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷമാണ് ജീന്‍സ് പുറത്തിറങ്ങിയതെങ്കിലും വൈറലായത് ഇപ്പോഴാണെന്ന് മാത്രം.

More Articles

യൂട്യൂബുമായി മത്സരിക്കാന്‍ തയ്യാറെടുത്ത് എലോണ്‍ മസ്‌ക്, അണിയറയില്‍ ഒരുങ്ങുന്നത് യൂട്യൂബിനെ വെല്ലുന്ന ടിവി ആപ്പ്
ലോകത്ത് ഏറ്റവും കൂടുതല്‍ തവണ ഡൗണ്‍ലോഡ് ചെയ്ത ആപ്പ് എന്ന സ്ഥാനം സ്വന്തമാക്കി ഇന്‍സ്റ്റഗ്രാം, പിന്തള്ളിയത് ടിക്ടോക്കിനെ
യുപിഐ വഴി പണമിടപാട് നടത്താന്‍ നേപ്പാളും, ഇനി ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണമിടപാട് നടത്താന്‍ സാധിക്കും
മെറ്റ പണി മുടക്കിയത് ഒന്നര മണിക്കൂര്‍, ആകെ നഷ്ടം 300 കോടി ഡോളര്‍, ഞെട്ടിച്ച് കണക്കുകള്‍
ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് വീട് നിര്‍മ്മിച്ച് നല്‍കി, സ്നേഹവീടിന്റെ താക്കോല്‍ദാനം ബോചെയും പി.കെ. ശശിയും ചേര്‍ന്ന് നിര്‍വ്വഹിച്ചു
അതിഥികളെ സ്വീകരിക്കാനെത്തിയ ആനന്ത് അംബാനിയുടെ വാച്ചുകണ്ട് ഞെട്ടിയ മാര്‍ക്ക് സക്കര്‍ബര്‍ഗും ഭാര്യയും, വില കേട്ടാല്‍ ആരും ഞെട്ടും
പ്ലേസ്റ്റോറില്‍ നിന്ന് ഭാരത് മാട്രിമോണി അടക്കമുള്ള പ്രമുഖ മാട്രിമോണി ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍, തീരുമാനത്തിന് പിന്നില്‍ സര്‍വ്വീസ് ഫീസ് സംബന്ധിച്ച തര്‍ക്കം
വിമാനത്തിലെ സുരക്ഷാ നിര്‍ദേശങ്ങള്‍ നൃത്ത രൂപങ്ങളില്‍ സമന്വയിപ്പിച്ച് എയര്‍ ഇന്ത്യ, കേരളത്തിന്റെ തനത് കലാരൂപങ്ങളെ ആഗോളതലത്തിലെത്തിച്ച് എയര്‍ ഇന്ത്യയുടെ ഇന്‍ഫ്ളൈറ്റ് സേഫ്റ്റി വീഡിയോ

Most Read

British Pathram Recommends