BP SPECIAL NEWS
വയോധികന്റെ അന്നനാളത്തില്‍ കുടുങ്ങിയത് മൂന്നര സെന്റിമീറ്റര്‍ വലിപ്പമുള്ള എല്ല്, അന്നനാളത്തില്‍ അള്‍സര്‍ ഉണ്ടാക്കിയതോടെ എല്ല് പുറത്തെടുത്തത് അത്യന്തം സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ
3>മട്ടന്റെ എല്ല് അന്നനാളത്തില്‍ കുടുങ്ങിയ വയോധികന്റെ ജീവന്‍ രക്ഷിച്ച് ഡോക്ടര്‍മാര്‍. ഹൈദരാബാദിലാണ് സംഭവം നടന്നത്. ഒന്നരമാസത്തോളമായി ഈ അസ്വസ്ഥതയുമായാണ് വയോധികന്‍ കഴിഞ്ഞത്.
തൊണ്ടയില്‍ കുടുങ്ങിയിരുന്ന അസ്ഥി അന്നനാളത്തില്‍ അള്‍സറുകളുമുണ്ടാക്കിയിരുന്നു. എന്‍ഡോസ്‌കോപ്പി വഴിയാണ് മൂന്നര സെന്റി മീറ്റര്‍ വലിപ്പമുള്ള എല്ല് ഡോക്ടര്‍മാര്‍ പുറത്തെടുത്തത്. എല്‍ബി നഗറിലെ കമിനേനി ആശുപത്രിയിലാണ് 66-കാരന്‍ ചികിത്സ തേടിയത്. താെണ്ടയുടെ താഴ് ഭാഗത്താണ് എല്ല് കുടുങ്ങിയത്. പല്ലുകള്‍ കൊഴിഞ്ഞു പോയതിനാല്‍ വൃദ്ധന് ആഹാരം കഴിക്കാനും ബുദ്ധിമുട്ടുണ്ടായിരുന്നു.
നെഞ്ച് വേദനയെ തുടര്‍ന്ന് വില്ലേജിലെ ആശുപത്രിയില്‍ പോയെങ്കിലും ഗ്യാസ് ട്രബിള്‍ എന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. വേദന കൂടിതയതോടെ വിശദമായ പരിശോധനയ്ക്ക് വയോധികന്‍ വിധേയനായി. ഇതില്‍ അന്നനാളത്തില്‍ എല്ല് കുടുങ്ങിയ കാര്യം കണ്ടെത്തുകയായിരുന്നു. വ്രണങ്ങളുണ്ടെന്ന് ബോധ്യമായതോടെ അസ്ഥി പുറത്തെടുക്കാന്‍ ശസ്ത്രക്രിയ നിര്‍ദേശിക്കുകയായിരുന്നു ഡോക്ടര്‍മാര്‍.
നിലത്ത് കിടന്നുറങ്ങുന്ന കുഞ്ഞിന് ചുറ്റും പുക രൂപം, 100 വര്‍ഷം പഴക്കമുള്ള ഫാം ഹൗസിലെ സിസിടിവി വീഡിയോ കണ്ട് അമ്പരന്ന് കുടുംബം, എത്രയും പെട്ടെന്ന് വീട് ഒഴിയാന്‍ ആവശ്യപ്പെട്ട് കമന്റുകള്‍
3>പ്രേതം ഉണ്ടോ ഇല്ലെയോ എന്നത് ഇന്നും എല്ലാവരും പൂര്‍ണ്ണമായും അംഗീകരിക്കാത്ത ഒന്നാണ്. ചില സംഭവങ്ങള്‍ പ്രേതം ഉണ്ടെന്ന് തെളിയിക്കുന്നുണ്ടെങ്കിലും അതേ കുറിച്ച് ചിലരെങ്കിലും വിശ്വസിക്കുന്നില്ലെന്ന് തുറന്ന് പറയുന്നു.
മിഷിഗണില്‍ സ്വദേശിയായ ജോണ്‍ കിപ്‌കെ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം പങ്കിട്ട വീഡിയോ ഏറെ ഞെട്ടിക്കുന്നതാണ്. കാരണം 100 വര്‍ഷം പഴക്കമുള്ള ഫാം ഹൗസിലെ സുരക്ഷാ ക്യാമറയില്‍ പതിഞ്ഞ വിചിത്രമായ സംഭവങ്ങള്‍ ഇദ്ദേഹത്തിന് ഏറെ ഞെട്ടലുണ്ടാക്കിയിരിക്കുന്നു.
ജോണ്‍ കിപ്‌കെയുടെ ഇളയമകന്‍ തറയില്‍ ഉറങ്ങുമ്പോള്‍ അവന്റെ മേല്‍ ഒരു പ്രേത രൂപം ചുറ്റിക്കറങ്ങുന്നതായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. അതേസമയം ജോണിന്റെ അച്ഛന്‍ അതായത് കുട്ടിയുടെ മുത്തച്ഛന്‍ മരിച്ചിട്ട് ഒരു മാസം മാത്രമേ ആയിട്ടൊള്ളൂവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുട്ടിയുടെ അടുത്തെത്തിയത് മരിച്ച് പോയ മുത്തച്ഛനാണെന്ന് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ കുറിച്ചു. അടുത്തിടെ മാറ്റി വച്ച സിസിടിവി വീഡിയോ ദൃശ്യങ്ങള്‍ ലഭ്യമല്ലായിരുന്നു. പകരം നിശ്ചിത ഇടവേളകളില്‍ സ്നാപ്പ്ഷോട്ടുകള്‍ മാത്രം എടുക്കുന്ന അഞ്ച് സിസിടിവികളില്‍ ഒന്നില്‍ മാത്രമായിരുന്നു ഇത്തരത്തില്‍ പ്രേതത്തെ കണ്ടെത്തിയത്.
വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നതിനു പകരം സ്നാപ്പ്ഷോട്ടുകള്‍ മാത്രം എടുക്കുന്ന വീട്ടില്‍ സ്ഥാപിച്ചിരിക്കുന്ന അഞ്ച് ക്യാമറകളില്‍ ഒന്ന് മാത്രമാണ് ഈ ചിത്രം പകര്‍ത്തിയത്. സ്പിരിറ്റിനെക്കുറിച്ചുള്ള തന്റെ അനിശ്ചിതത്വം ചൂണ്ടിക്കാട്ടി കിപ്‌കെ ഫേസ്ബുക്കില്‍ ചിത്രം പങ്കുവെച്ചു. തന്റെ പിതാവിന്റെ മരണശേഷം അസാധാരണമായ ഒന്നും വീട്ടില്‍ സംഭവിച്ചിട്ടില്ലെന്നും എന്നാല്‍, ഇളയ മകനുമായി ബന്ധപ്പെട്ടുത്തിയ ഈ ദൃശ്യങ്ങള്‍ തന്നെ അസ്വസ്ഥനാക്കുന്നുവെന്നും ജോണ്‍ കിപ്‌കെ എഴുതി. അതേ സമയം ജോണ്‍ പങ്കുവച്ച ചിത്രത്തില്‍ തറയില്‍ ഉറങ്ങിക്കിടക്കുന്ന കുട്ടിയുടെ സമീപത്തായി മൂടല്‍ മഞ്ഞ് പോലെ എന്തോ അവ്യക്തമായി കാണാം. സാമൂഹിക മാധ്യമ ഉപയോക്താക്കളില്‍ ചിലര്‍ വീട്ടിലെത്തിയ പ്രേതത്തിന് പ്രായമായ ഒരു സ്ത്രീയുടെ രൂപമാണെന്നും മറ്റ് ചിലര്‍ തൊപ്പി വച്ച ഒരു മാന്യനാണെന്നും അവകാശപ്പെട്ടു. മറ്റ് ചിലര്‍ ജോണിനോട് എത്രയും പെട്ടെന്ന് വീട് ഒഴിയാന്‍ ആവശ്യപ്പെട്ടു.
30 വര്‍ഷം മുന്‍പ് മരിച്ച മകള്‍ക്ക് വേണ്ടി വിവാഹാലോചന ക്ഷണിച്ചു, പത്രത്തില്‍ വിവാഹ പരസ്യം നല്‍കി ജീവിച്ചിരിക്കുന്നവരുടെ ദോഷം തീര്‍ക്കാന്‍ ഒരു കുടുംബം
3>ദക്ഷിണ കന്നഡയിലെയും ഉഡുപ്പിയിലെയും തീരദേശ ജില്ലകളായ തുളുനാട്ടില്‍ പ്രചാരത്തിലുള്ള ഒരു ആചാരമാണ് മരിച്ചു പോയവര്‍ക്ക് വേണ്ടി വിവാഹം നടത്തുന്ന ചടങ്ങ്. കര്‍ണാടകയിലെ പുത്തൂരില്‍ നിന്നുള്ള ഒരു കുടുംബം നല്‍കിയ പരസ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 30 വര്‍ഷം മുന്‍പ് മരിച്ച മകള്‍ക്ക് വേണ്ടി വിവാഹാലോചന ക്ഷണിച്ച് കൊണ്ടുള്ളതായിരുന്നു പരസ്യം ആയിരുന്നു ഇത്.
'കുലേ മദിമേ അഥവാ പ്രേത മധുവെ' എന്നറിയപ്പെടുന്ന പരമ്പരാഗത ചടങ്ങ് നടത്താണ് കുടുംബം ഇത്തരം ഒരു പരസ്യം പ്രാദേശിക പത്രത്തില്‍ നല്‍കിയത്. ദക്ഷിണ കന്നഡയിലെയും ഉഡുപ്പിയിലെയും തീരദേശ ജില്ലകളായ തുളുനാട്ടില്‍ പ്രചാരത്തിലുള്ള ഒരു ആചാരമാണ് ഇത്. ജീവിച്ചിരിക്കുന്നവരുടെ ദോഷം തീര്‍ക്കാന്‍ മരിച്ചവരുടെ ആത്മാക്കളെ തമ്മില്‍ വിവാഹം കഴിപ്പിക്കുന്നതാണ് ആചാരം. ഒരാഴ്ചച മുന്‍പാണ് പത്രത്തില്‍ പരസ്യം നല്‍കിയത്.
'കുലേ മദിമേ എന്ന ചടങ്ങിന് വേണ്ടി മുപ്പത് വര്‍ഷം മുന്‍പ് മരിച്ച ബംഗേത ഗോത്രത്തിലും കപലാല്‍ ജാതിയിലും പെട്ട ഒരു ആണ്‍കുട്ടിയെ തേടുന്നു. 30 വര്‍ഷം മുന്‍പാണ് പെണ്‍കുട്ടി മരിച്ചത്. ആണ്‍കുട്ടിയുണ്ടെങ്കില്‍ കുടുംബം 'കുലേ മദിമേ' നടത്താന്‍ തയ്യാറാണെങ്കില്‍ താഴെയുള്ള വിലാസത്തില്‍ ബന്ധപ്പെടുക', എന്നായിരുന്നു പരസ്യം.
പരസ്യം ഇപ്പോള്‍ വൈറലാണ്. 50ഓളം പേര്‍ ഇതിനോടകം ചടങ്ങ് നടത്താന്‍ സമ്മതം അറിയിച്ചിട്ടുണ്ടെന്ന് പെണ്‍കുട്ടിയുടെ കുടുംബം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. മകളുടെ ജാതകത്തിന് ചേര്‍ന്ന ആളെ തേടി നടക്കുകയാണെന്നും അവര്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്.
വിമാനത്തില്‍ നിന്നും വലിയൊരു കഷ്ണം ഐസ് താഴേക്ക് പതിച്ചു, ആട്ടിന്‍ കൂട്ടത്തിലേക്ക് ഐസ് വീണ് ആടിന്റെ ജീവന്‍ നഷ്ടമായതായി യുവതിയുടെ പരാതി!!!
3>വിമാനത്തില്‍ നിന്നും താഴേക്ക് പലതും പതിക്കുന്ന വാര്‍ത്തകള്‍ പുറത്ത് വന്നിട്ടുണ്ട്. ഇപ്പോഴിതാ വിമാനത്തില്‍ നിന്നും വലിയൊരു ഐസ് കഷ്ണം താഴേക്ക് പതിച്ച് ആട് മരിച്ച സംഭവം ആണ് പുറത്ത് വരുന്നത്.
അമേരിക്കയിലെ യൂട്ടായിലാണ് സംഭവം. കാസിഡി ലൂയിസ് എന്ന യുവതിയാണ് വിമാനത്തില്‍ നിന്നും വലിയൊരു കഷണം ഐസ് തന്റെ ആട്ടിന്‍കൂട്ടിലേക്ക് പതിച്ചെന്നും ഒരു ആടിന് ജീവന്‍ നഷ്ടമായെന്നും ആരോപിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. യുവതി ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്.
അടുക്കളയില്‍ ജോലി ചെയ്യുന്നതിനിടെ സ്‌ഫോടനം നടന്ന ശബ്ദം കേട്ടപോലെയാണ് എന്തോ താഴേക്ക് പതിച്ചത്. എന്നാല്‍ ശബ്ദം കേട്ട് ഭയന്ന കാസിഡി വീടിന് പുറത്തേക്ക് ഓടി. അപ്പോഴാണ് തന്റെ ആടുകളെ വളര്‍ത്തുന്ന കൂടിന് മുകള്‍ വശത്ത് വലിയൊരു ദ്വാരം കണ്ടത്. തുടര്‍ന്ന് കൂട് തുറന്ന് നോക്കിയപ്പോള്‍ ഐസ് കഷ്ണങ്ങള്‍ ചിതറിക്കിടക്കുന്നതായും കൂട്ടത്തില്‍ ഒരാട് വീണ് കിടക്കുന്നതായും കണ്ടെത്തി.
ആകാശത്ത് നിന്നും ഐസ് കഷ്ണവീണ് ആടിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ധാരാളം രക്തവും നഷ്ടപ്പെട്ട് ആട് ചത്ത് പോയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആട്ടിന്‍ കൂട്ടിലെ ദ്വാരത്തിന്റെ വലിപ്പം വച്ച് വലിയൊരു ഐസ് കഷ്ണമാണ് വിമാനത്തില്‍ നിന്നും വീണതെന്ന് കാസിഡി ലൂയിസ് പറഞ്ഞു. ''അതിന് കുറഞ്ഞത് ഒരു ബാസ്‌ക്കറ്റ് ബോളിന്റെ വലിപ്പമുണ്ടെന്ന് കരുതുന്നു.' എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
സ്‌ഫോടന ശബ്ദം കേട്ടപ്പോള്‍ ബോംബാക്രമണമാണെന്ന് തെറ്റിദ്ധരിച്ചെന്നും അവര്‍ പറയുന്നു. തുടര്‍ന്ന് സംഭവത്തെ കുറിച്ച് പോലീസില്‍ വിവരമറിയിച്ചു. വിമാനത്തില്‍ നിന്നും ഐസ് കഷ്ണം വീണതാകാമെന്ന് പോലീസ് അറിയിച്ചു. കേസ് അന്വേഷണം ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് കൈമാറി. 'വിമാനം ഓരോ തവണ വീടിന് മുകളിലൂടെ പറന്ന് പോകുമ്പോഴും ഇപ്പോള്‍ ഭയമാണ്.' കാസിഡി ലൂയിസ് പറഞ്ഞതായി മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു.
സുഹൃത്തുക്കള്‍ താമസിക്കുന്ന മുറിക്കുള്ളില്‍ നിന്നും അസാധാരണമായ ദുര്‍ഗന്ധം, ഒടുവില്‍ ദുര്‍ഗന്ധത്തിന്റെ ഉറവിടം മുറിക്കുള്ളില്‍ നിന്ന് കണ്ടെത്തിയപ്പോള്‍ രണ്ടു പേരും ഞെട്ടി!!!
3>വര്‍ഷങ്ങളായി താമസിക്കുന്ന വീടിനുള്ളില്‍ ഒട്ടും പ്രതീക്ഷിക്കാത്ത രഹസ്യ അറകള്‍ കാണപ്പെട്ട വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വീട്ടുടമയെ അത്ഭുതപ്പെടുത്തുന്ന സംഭവങ്ങളായിരിക്കും വീടനുള്ളില്‍ കാണപ്പെടുന്നത് എന്നത് ഏറെ അത്ഭുതകരമാണ്. ഇത്രയും നാള്‍ ജീവിച്ചിരുന്ന വീട്ടില്‍ ഇങ്ങനെയൊരു സംഭവം ദൃശ്യമാകുമ്പോള്‍ ആര്‍ക്കും ഞെട്ടലുണ്ടാകും. അത്തരം ഒരു സംഭവം ആണ് അറോറ ബ്ലെസിംഗ്സ്റ്ററും അദ്ദേഹത്തിന്റെ സുഹൃത്തും താമസിക്കുന്ന മുറിയില്‍ നിന്നും കണ്ടെത്തിയത്.
ഇരുവരും താമസിക്കുന്ന മുറിക്കുള്ളില്‍ വളരെ അസാധാരണമായ ദുര്‍ഗന്ധം ആണ് അനുഭവപ്പെട്ടത്. എന്നാല്‍ ഇതിന് കാരണം എന്താണെന്ന് രണ്ടു പേര്‍ക്കും മനസ്സിലായില്ല. മുറിക്കുള്ളില്‍ ഒന്നും കണ്ടെത്താന്‍ സാധിക്കാതെ വന്നപ്പോള്‍ രണ്ടു പേരും പരസ്പരം അങ്ങോടും ഇങ്ങോടും ഈ പേര് പറഞ്ഞ് പരസ്പരം പഴിചാരാന്‍ ആരംഭിച്ചു. ഒടുവില്‍ ദുര്‍ഗന്ധം സഹിക്കാനാവാതെ വന്നപ്പോള്‍ അതെന്തെന്ന് അന്വേഷിക്കാന്‍ തന്നെ ഇരുവരും തീരുമാനിച്ചു.
ഒടുവില്‍ ഓരോ ഇടവും അങ്ങനെ ഇരുവരും മുറികളോരോന്നായി അന്വേഷണം ശക്തമാക്കി. ഒടുവില്‍ കിടപ്പ് മുറിയുടെ കാര്‍പ്പെറ്റ് മാറ്റിയപ്പോള്‍ അതിനടിയില്‍ ഒരു ഇരുമ്പിന്റെ അടപ്പ് കണ്ടെത്തി. ദുര്‍ഗന്ധം അവിടെ നിന്നാണെന്ന് ഇരുവര്‍ക്കും വ്യക്തമായി. അങ്ങനെ ഒരു പബ്ലറെ വിളിച്ച് പരിശോധിച്ചപ്പള്‍ അത് ഒരു സെപ്റ്റിക്ക് ലൈനാണെന്നും അതാണ് മുറിയിലെ ദുര്‍ഗന്ധത്തിന്റെ കാരണമെന്നും മനസിലായി. ഈ കണ്ടെത്തല്‍ ഇരുവരും വീഡിയോയില്‍ ചിത്രീകരിച്ച് ടിക്ടോക്കില്‍ പങ്കുവച്ചപ്പോള്‍ നിരവധി സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ അത്ഭുതപ്പെട്ടു. കിടപ്പുമുറിയുടെ തൊട്ട് താഴെ സെപ്റ്റിക്ക് ടാങ്കിലേക്കുള്ള പൈപ്പ് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് മറ്റ് ചിലര്‍ എഴുതി.
ടിക് ടോക്കില്‍ ഏറെ പേര്‍ വീഡിയോ കണ്ടു. വീഡിയോയില്‍ മാന്‍ഹോളിന്റെ മൂടി ഉയര്‍ത്തുമ്പോള്‍ മലിനജല പൈപ്പ് ലൈന്‍ വെളിപ്പെടുത്തുന്നത് ദൃശ്യങ്ങളില്‍ കാണാം. അത്തരമൊരു മാന്‍ഹോള്‍ തങ്ങളുടെ കിടപ്പുമുറിക്കുള്ളിലൂടെ ഒഴുകുന്നത് ഇരുവര്‍ക്കും അറിയില്ലായിരുന്നുവെന്നത് വീഡിയോയില്‍ വ്യക്തം.സാമൂഹിക മാധ്യമ ഉപയോക്താക്കളില്‍ ചിലര്‍ വാടക വീടുകളിലും വില്‍പനയ്ക്ക് വച്ച വീടുകളിലും ഇത്തരത്തില്‍ എന്തെങ്കിലുമൊക്കെ കണ്ടെത്താന്‍ കഴിയുമെന്ന് കുറിച്ചു. സുരക്ഷിതത്വം വെറും സങ്കല്പമാണെന്ന് എഴുതിയവരും ഉണ്ടായിരുന്നു. വീട്ടിനുള്ളിലൂടെ എങ്ങനെയാണ് സെപ്റ്റിക് ലൈന്‍ കടന്നുപോവുക എന്നായിരുന്നു മറ്റൊരാളുടെ സംശയം. കിടപ്പുമുറിയില്‍ ഇത്തരം സംഗതികള്‍ പാടില്ലെന്നും അത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും ചിലര്‍ മുന്നറിയിപ്പ് നല്‍കി.'
വിമാനത്തിലെ ലെഗ്റൂമിന് ആവശ്യമായി സ്ഥലം ഇല്ലെന്ന് യാത്രക്കാരന്‍, 'നിങ്ങളുടെ സ്വന്തം വിമാനത്തില്‍ വരൂ' എന്ന് യാത്രക്കാരന് വിമാനക്കമ്പനിയുടെ മറുപടി!!!
3>ഫ്‌ലൈറ്റ് യാത്രാ സൗകര്യം അത്രയ്ക്ക് അങ്ങ് പോരെങ്കില്‍ അത് അധികൃതരെ നേരിട്ട് അറിയിക്കുക പതിവാണ്. എന്നാല്‍ അത്തരത്തില്‍ തന്റെ പരാതി അറിയിച്ചപ്പോള്‍ വിമാന കമ്പനി നല്‍കിയ മറുപടി യാത്രക്കാരനെ ഞെട്ടിച്ചിരിക്കുകയാണ്. ബഡ്ജറ്റ് ഫ്രണ്ടലിയായിട്ടുള്ള വിമാന യാത്രകള്‍ക്ക് പേരുകേട്ട വിമാനക്കമ്പനിയാണ് റയാനെയര്‍. ചാര്‍ജ് കുറവായതുകൊണ്ട് രന്നെ സുഖസൗകര്യങ്ങളും അല്‍പം കുറവാണ്. അതില്‍ തനിക്ക് തോന്നിയ പ്രധാന അസൗകര്യം ആണ് ഒരു യാത്രക്കാരന്‍ കമ്പനിയെ അറിയിച്ചത്.
വിമാനത്തിലെ ലെഗ്റൂമിന് ആവശ്യമായി സ്ഥലം ഇല്ലെന്നായിരുന്നു യാത്രക്കാരന്റെ പരാതി. ഒന്നിന് പുറകെ ഒന്നെന്ന തരത്തില്‍ സീറ്റുകള്‍ പിടിപ്പിച്ചതിനാല്‍ ഇരിക്കുമ്പോള്‍ കാല് നീട്ടി ഇരിക്കാന്‍ കഴിയുന്നില്ല. ഈ അസൗകര്യം ചൂണ്ടിക്കാണിച്ച യാത്രക്കാരനോട് വിമാനക്കമ്പനി പറഞ്ഞത്' നിങ്ങളുടെ സ്വന്തം വിമാനത്തില്‍ വരൂ' എന്നായിരുന്നു. ദി ലാസ്റ്റ് കിംഗ് എന്ന എക്സ് ഉപയോക്താവ് സീറ്റുകള്‍ തമ്മിലുള്ള വളരെ ചെറിയ അകലത്തില്‍ കാല്‍ നീട്ടിവയ്ക്കാനാകാതെ മടക്കി വച്ചിരിക്കുന്ന ചിത്രം പങ്കുവച്ച് കൊണ്ട് ഇങ്ങനെ എഴുതി.'റയാനെയര്‍, അടുത്ത തവണ ഞാന്‍ എന്റെ സ്വന്തം ലെഗ് റൂമുമായി വരാം.' കുറിപ്പ് വളരെ വേഗം വൈറലായി.
ഇതിന് മറുപടിയുമായി റെയാനെയറും രംഗത്തെത്തി. വളരെ സരസമായി ദി ലാസ്റ്റ് കിംഗിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തു കൊണ്ട് റയാനെയര്‍ ഇങ്ങനെ എഴുതി,'അടുത്ത തവണ സ്വന്തം വിമാനവുമായി വരൂ.' ലെഗ്റൂമുമായി വരാമെന്ന് പറഞ്ഞയാളോട് അത് വേണ്ട സ്വന്തം വിമാനത്തില്‍ വരൂവെന്നായിരുന്നു വിമാനക്കമ്പനിയുടെ ഉപദേശം. റയാനെയിന്റെ മറുപടി സാമൂഹിക മാധ്യമ ഉപയോക്താക്കളെ ഏറെ ആകര്‍ഷിച്ചു. ഇതിനകം എഴുപത് ലക്ഷം പേരാണ് ഈ മറുപടി കണ്ടത്.
വിവാഹത്തിന് വധുവിന്റെ വീട്ടുകാര്‍ മധുരം വിളമ്പിയില്ല, പ്രശ്‌നം പൊലീസ് സ്റ്റേഷനിലേക്കും ഒടുവില്‍ വളരെ അപ്രതീക്ഷിതമായ സംഭവങ്ങളിലേക്കും
3>വിവാഹം എന്നത് വളരെ മഹത്തായ ഒന്നാണ്. ഏറ്റവും പ്രധാനപ്പെട്ട മൂഹൂര്‍ത്തത്തില്‍ പുതിയ ജീവിതത്തിലേക്ക് രണ്ട് പേര്‍ ഒന്നിച്ച് കടക്കുമ്പോള്‍ എല്ലാവരാലും അനുഗ്രഹം ചൊരിയാന്‍ എത്തുന്ന ദിവസം. എന്നാല്‍ ആ ദിവസം അപ്രതീക്ഷിതമായ സംഭവങ്ങള്‍ ഉണ്ടായാലോ? വെറുതേ ചെറിയ കാര്യത്തിന്റെ പേരില്‍ വിവാഹം തന്നെ മാറി പോയാലോ? അത്തരത്തില്‍ ഒരു സംഭവമാണ് കര്‍ണ്ണാടകയില്‍ സംഭവിച്ചത്. മെയ് അഞ്ചിന് ഹനഗല്ലു ഗ്രാമത്തില്‍ നിന്നുള്ള യുവതിയുടെയും തുംകൂര്‍ നഗരത്തിലെ തുംകുരു സ്വദേശിയായ യുവാവിന്റെയും വിവാഹത്തിനാണ് അപ്രതീക്ഷിതമായ സംഭവം നടന്നത്. വിവാഹത്തിന് വധുവിന്റെ കുടുംബത്തോട് വരന്റെ വീട്ടുകാര്‍ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നു. വരന്റെ വീട്ടുകാരുടെ ആവശ്യപ്രകാരം സ്വര്‍ണ്ണവും പണവും എല്ലാം കൊടുക്കാമെന്ന് ഏറ്റിരുന്നു. അതുപോലെ തന്നെ കൊടുക്കുകയും ചെയ്തു. വധുവും വരനും വിവാഹത്തിന് മുന്‍പേ തന്നെ എല്ലാം പറഞ്ഞ സമ്മതിക്കുകയും ചെയ്തു.
പക്ഷെ ഇങ്ങനെയെല്ലാം നല്ല രീതിയില്‍ പോയെങ്കിലും വിവാഹ ദിവസം വിവാഹം മുടങ്ങുകയായിരുന്നു. അതും വളരെ നിസ്സാരമായ കാരണം കൊണ്ടാണ് വിവാഹം മുടങ്ങിയത്.
വധുവിന്റെ വീട്ടുകാര്‍ വിവാഹത്തിന് മധുരം വിളമ്പിയില്ല എന്നാരോപിച്ച് വരന്റെ വീട്ടുകാര്‍ ബഹളം വയ്ക്കുകയായിരുന്നു. പിന്നാലെ എല്ലാവരും പൊലീസ് സ്റ്റേഷനിലെത്തി. അതോടെ യുവാവ് മോതിരം ഊരി നല്‍കുകയും വിവാഹത്തില്‍ നിന്നും പിന്മാറുന്നു എന്ന് അറിയിക്കുകയുമായിരുന്നു. നടന്ന സംഭവങ്ങളില്‍ ആകെ വേദനിച്ചുപോയ യുവതിയും തനിക്ക് വിവാഹം വേണ്ട എന്ന് ഉറപ്പിച്ചു.
വിവാഹവുമായി ബന്ധപ്പെട്ട് വിചിത്രമായ പല സംഭവങ്ങളും ഇതിന് മുമ്പും നടന്നിട്ടുണ്ട്. ബിഹാറിലെ ബെഗുസാരായിയില്‍ അടുത്തിടെ വിവാഹത്തിന് ക്ഷണിച്ചില്ല എന്നാരോപിച്ച് ഒരു ബന്ധു വിവാഹദിവസം വരനെയും കുടുംബത്തെയും വടികളും മറ്റും ഉപയോഗിച്ച് അക്രമിച്ചിരുന്നു. സംഭവത്തിന് പിന്നാലെ നിരവധിപ്പേരാണ് അന്ന് ആശുപത്രിയിലായത്. പിന്നാലെ ഈ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. വിവാഹത്തിന് ക്ഷണിക്കാത്ത ദേഷ്യത്തിലാണ് അതിക്രമം കാണിച്ചത് എന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.
'പുക വലിക്കാത്തവര്‍ പരാജിതര്‍' എന്ന് ക്യാപ്ഷന്‍ കൊടുത്ത് പുകവലിക്കുന്ന ചിത്രമടക്കം പോസ്റ്റ് ചെയ്ത് യുവതി, എന്നാല്‍ തന്റെ അനുഭവത്തിലൂടെ വ്യക്തമായ മറുപടി നല്‍കി ഡോക്ടര്‍
3>പുകവലി ആരോഗ്യത്തിന് ഹാനീകരം ആണെന്ന് എല്ലാവര്‍ക്കും അറിയാം. സിഗററ്റ് പാക്കറ്റില്‍ തന്നെ ഈ കാര്യം സൂചിപ്പിച്ചിട്ടുമുണ്ട്. പക്ഷെ പുകവലിയെ പുകഴ്തി യുവതി നല്‍കിയ പോസ്റ്റും അതിന് ഒരു ഡോക്ടര്‍ നല്‍കിയ മറുപടിയും സോഷ്യല്‍ മീഡിയയില്‍ ഡോക്ടര്‍ക്ക് വലിയ കൈയ്യടിയാണ് നേടി കൊടുക്കുന്നത്.
ഒരു കപ്പ് ചായയുടേയും പാതി വലിച്ച ഒരു സിഗരറ്റിന്റെയും ചിത്രത്തിനൊപ്പം 'പുക വലിക്കാത്തവരെ 'ലോസേഴ്സ്' (പരാജിതര്‍)' എന്ന് വിശേഷിപ്പിച്ചായിരുന്നു യുവതിയുടെ പോസ്റ്റ്. പോസ്റ്റ് ഇങ്ങനെ, 'ഹേ പുകവലിക്കുന്നവരേ, പരാജിതരേ (പുകവലിക്കാത്തവര്‍) നിങ്ങള്‍ എന്താണ് ചെയ്യുന്നത്?' എന്നായിരുന്നു ചിത്രത്തിന്റെ കാപ്ഷന്‍. ചിത്രം അതിവേഗം വൈറലായിത്തീര്‍ന്നു. അതോടൊപ്പം യുവതിയെ വിമര്‍ശിച്ചുകൊണ്ട് നിരവധിപ്പേരാണ് മുന്നോട്ട് വന്നത്. പുകവലിക്കാത്തവരെ 'പരാജയപ്പെട്ടവരെ'ന്ന് വിശേഷിപ്പിച്ചതാണ് യുവതിക്ക് നേരെ രോഷമുയരാന്‍ കാരണമായത്. പുക വലിക്കുന്നവരാണ് യഥാര്‍ത്ഥത്തില്‍ പരാജയപ്പെട്ടവര്‍ എന്നായിരുന്നു ചിലര്‍ യുവതിയുടെ പോസ്റ്റില്‍ കമന്റ് നല്‍കിയത്. അതുപോലെ എങ്ങനെയാണ് പുക വലിക്കാത്തവരെ നിങ്ങള്‍ക്ക് ജീവിതത്തില്‍ പരാജയപ്പെട്ടു പോയവരായി വിശേഷിപ്പിക്കാന്‍ സാധിക്കുന്നത് എന്നും പലരും ചോദിച്ചു.
ഈ സമയം ബംഗളൂരുവിലെ കാവേരി ആശുപത്രിയിലെ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. ദീപക് കൃഷ്ണമൂര്‍ത്തി യുവതിക്കൊരു മറുപടി നല്‍കിയതും ശ്രദ്ധേയമായി. യുവതിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് തനിക്ക് മുന്നിലെത്തിയ ഒരു യുവതിയുടെ അവസ്ഥ അദ്ദേഹം വിവരിച്ചത്. 'തന്റെ ഏറ്റവും പ്രായം കുറഞ്ഞ ട്രിപ്പിള്‍ ബൈപാസ് സര്‍ജറി രോഗി പുകവലിക്കുന്ന ഒരു 23 വയസ്സുകാരിയായിരുന്നു' എന്നായിരുന്നു ഡോക്ടര്‍ കുറിച്ചത്. ഒപ്പം ട്വീറ്റ് പങ്കുവച്ച യുവതി പറയുന്നത് പ്രകാരമാണെങ്കില്‍ 'പരാജിതരാകൂ, ആരോഗ്യകരമായ ജീവിതം നയിക്കൂ' എന്നും ഡോക്ടര്‍ കുറിച്ചു. ഏതായാലും പോസ്റ്റ് ഇതിനോടകം വൈറലായിക്കഴിഞ്ഞു.
മരിച്ചു പോയ സൈനികന്റെ, മകളുടെ വിവാഹത്തിന് അച്ഛന്റെ സ്ഥാനത്ത് നിന്ന് എല്ലാം ഭംഗിയായി നടത്തി സിആര്‍പിഎഫ് ജവാന്മാര്‍, ഇത് കണ്ണും മനസ്സും നിറയ്ക്കുന്ന കാഴ്ച എന്ന് സോഷ്യല്‍ മീഡിയ
3>രാജ്യം കാക്കുന്നതിനിടയില്‍ മരണപ്പെട്ട പട്ടാളക്കാരന്റെ കുടുംബത്തിനൊപ്പം നിന്ന് മകളുടെ വിവാഹം കെങ്കേമമാക്കി സിആര്‍പിഎഫ് ജവാന്മാര്‍. നക്സലേറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനിന്റെ മകളുടെ വിവാഹത്തിന് മകളെ കൈപിടിച്ച് മണ്ഡപത്തിലേക്ക് എത്തിക്കുന്ന ജവാന്മാരുടെ വീഡിയോ സോഷ്യല്‍ മീഡിയയുടെ കണ്ണ് നിറയ്ക്കും.
2010 മെയ് 8 ന് ഛത്തീസ്ഗഡിലെ ബിജാപൂരില്‍ നക്‌സലുകളോട് ഏറ്റുമുട്ടുന്നതിനിടെ 168 ബറ്റാലിയനിലെ സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ രാകേഷ് കുമാര്‍ മീണ രക്തസാക്ഷിയായി. രാജസ്ഥാനിലെ അല്‍വാരില്‍ വച്ചായിരുന്നു രാകേഷ് കുമാര്‍ മീണയുടെ മകളുടെ വിവാഹം നടന്നത്. ഇന്ത്യന്‍ മിലിട്ടറി അപ്‌ഡേറ്റ്‌സ് എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് വിവാഹ ചിത്രങ്ങള്‍ പങ്കുവയ്ക്കപ്പെട്ടത്. ചിത്രങ്ങള്‍ പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
വധു വിവാഹ വേദിയിലേക്ക് നീങ്ങുമ്പോള്‍ അച്ഛന്റെ സഹപ്രവര്‍ത്തകരായ പട്ടാളക്കാര്‍ യൂണിഫോമില്‍ വധുവിന് വേണ്ടി 'ഫൂലോണ്‍ കി ചാദര്‍' പിടിച്ചു. വിവാഹ വേദിയിലേക്ക് വധു എത്തുമ്പോള്‍ വധുവിന്റെ ബന്ധുക്കള്‍ ചുറ്റും നിന്ന് വലിയൊരു ഷാള്‍ വധുവിന്റെ തലയ്ക്ക് മുകളിലായി പിടിക്കുന്നു. വിവാഹത്തിലെ ഏറ്റവും പ്രധാനപ്പെട്ടയാള്‍ എന്ന തോന്നല്‍ ഇത് സൃഷ്ടിക്കുന്നു. ആഡംബര വിവാഹങ്ങള്‍ക്ക് ഈ ഷാള്‍ പൂക്കളോ നോട്ടുകളെ തുന്നിയതായി അടുത്ത കാലത്ത് പരിഷ്‌ക്കരിക്കപ്പെട്ടു.
സഹപ്രവര്‍ത്തകന്റെ മകളെ അച്ഛന്റെ സ്ഥാനത്ത് നിന്ന് കൈപിടിച്ച് കന്യാദാനം ചെയ്തതും ഈ ജവാന്മാര്‍ തന്നെയായിരുന്നു. കണ്ണും മനസ്സും ഒരുപോലെ നിറയ്ക്കുന്ന മറ്റൊരു കാഴ്ച ഇല്ലെന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഇതിനെ കുറിച്ച് പറഞ്ഞത്.
മനുഷ്യരുടെ സങ്കടങ്ങള്‍ മാത്രമല്ല മൃഗങ്ങള്‍ക്ക് വേണ്ടിയും ഒരു ക്ഷേത്രം, ക്ഷേത്രത്തിലെ പ്രതിഷ്ഠ കള്ളന്മാരില്‍ നിന്ന് ഗ്രാമത്തിലെ പശുക്കളെ സംരക്ഷിച്ച കര്‍ഷകന്‍!!!
3>മനസ്സില്‍ ഒരു ദുഖമോ ബുദ്ധിമുട്ടോ ഉണ്ടായാല്‍ ക്ഷേത്രങ്ങളെയും ദൈവങ്ങളെയും കൂട്ടുപിടിക്കാറുണ്ട്. അത്തരത്തില്‍ മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കും ഒരു ക്ഷേത്രമുണ്ട്. ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് രാജസ്ഥാനിലെ ജുന്‍ജുനുവില്‍, ബക്ര ഗ്രാമത്തിലാണ്. കേള്‍ക്കുമ്പോള്‍ വ്യത്യസ്തമെന്ന് തോന്നുമെങ്കിലും ഇവിടുത്തെ പ്രതിഷ്ഠയ്ക്ക് വലിയൊരു പ്രത്യേകത ഉണ്ട്.
രാജസ്ഥാനിലെ ജുന്‍ജുനുവില്‍, ബക്ര ഗ്രാമത്തില്‍ മനുഷ്യരുടെ മാത്രമല്ല മൃഗങ്ങളുടെയും സങ്കടങ്ങള്‍ കേള്‍ക്കുന്നൊരു ദൈവമുണ്ട്. ഇവിടെ വന്ന് ദുഖം പങ്കുവെച്ചാല്‍ അതിന് ഉചിതമായ ഫലം ലഭിക്കുമെന്നാണ് എല്ലാവരുടെയും വിശ്വാസം.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ സക്ലേ ഗ്രാമത്തില്‍ നിന്നുള്ള പാലാ സക്ലേ ദാദയാണ്. ഒരിക്കല്‍ ഗ്രാമത്തിലെത്തിയ കള്ളന്മാരില്‍ നിന്ന് അവിടുത്തെ പശുക്കളെ സംരക്ഷിക്കുന്നതിനിടെ ജീവന്‍ നഷ്ടപ്പെട്ട വ്യക്തിയാണ് പാലാ സക്ലേ ദാദയ്ക്ക്. അതുകൊണ്ടാണ് ഈ ക്ഷേത്രം അദ്ദേഹത്തിന് സമര്‍പ്പിച്ചിരിക്കുന്നതത്രെ.
ഈ ഗ്രാമത്തില്‍ നിന്നും കവര്‍ച്ചക്കാര്‍ പശുക്കളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുമ്പോഴാണ് അദ്ദേഹത്തിന് ജീവന്‍ നഷ്ടമായത്. പശുക്കളെ രക്ഷിക്കുന്നതിന് വേണ്ടി ഇവിടെയുള്ള കര്‍ഷകര്‍ ഈ കൊള്ളസംഘവുമായി ഏറ്റുമുട്ടി. ആ കര്‍ഷകരുടെ കൂട്ടത്തില്‍ ദാദാ പാലാ സക്ലേയും ഉണ്ടായിരുന്നത്രെ. എന്നാല്‍, കൊള്ളക്കാരുമായുള്ള പോരാട്ടത്തില്‍ അദ്ദേഹത്തിന്റെ കഴുത്തിന് ഗുരുതരമായി വെട്ടേറ്റു. എന്നിട്ടും തളരാതെ പശുക്കളുമായി അദ്ദേഹം ഗ്രാമത്തിലേക്ക് നടന്നു. അപ്പോഴേക്കും അദ്ദേഹത്തിന്റെ കഴുത്ത് അറ്റുപോയി എന്നാണ് പറയുന്നത്. അങ്ങനെ ഗ്രാമത്തില്‍ ഒരിടത്തെത്തിയപ്പോള്‍ അദ്ദേഹം അവിടെ കുഴഞ്ഞുവീണു.
വയലില്‍ പണിയെടുക്കുന്നവരുടെ മുന്നില്‍ വച്ചാണ് അദ്ദേഹം ജീവന്‍ വെടിഞ്ഞത്. ആ സ്ഥലത്താണ് പിന്നീട് ക്ഷേത്രം പണിതത് എന്നാണ് പറയുന്നത്. പിന്നീട്, ആ കര്‍ഷകനെ ആളുകള്‍ ദൈവമായി ആരാധിക്കുകയായിരുന്നത്രെ. ഈ ക്ഷേത്രത്തില്‍ നിരവധിപ്പേരാണ് പ്രാര്‍ത്ഥിക്കാനായി എത്തുന്നത്. ഇന്നും ആളുകള്‍ക്ക് സക്ലേ ദാദയെ ഒരുപാട് വിശ്വാസമാണ്. അതിനാല്‍ തന്നെ തങ്ങളുടേയും മൃഗങ്ങളുടെയും ദുരിതം പറയാനായും ആളുകള്‍ ഇവിടെ എത്തുന്നു.