18
MAR 2021
THURSDAY
1 GBP =105.11 INR
1 USD =83.49 INR
1 EUR =90.32 INR
breaking news : യുകെയില്‍ തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയരുന്നുവെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റസ്റ്റിക്‌സിന്റെ കണക്കുകള്‍; തിരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കെ സുനക് സര്‍ക്കാരിന് പുതിയ തിരിച്ചടി >>> ഇപ്‌സ്വിച്ചിലെ സെന്റ് മേരീസ് എക്യുമെനിക്കല്‍ സഭയില്‍ പെരുന്നാള്‍, ഈ മാസം 26 ഞായറാഴ്ച ഉച്ചയോടെ കൊടിയേറ്റത്തിന് ശേഷം പ്രാര്‍ത്ഥനയും കുര്‍ബാനയും >>> മമ്മൂട്ടി ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷ്ണലിന് പുതിയ നേതൃത്വം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്ത് യുകെയിലെ മമ്മൂട്ടി കൂട്ടായ്മ >>> പോസ്റ്റ് സ്‌റ്റഡി വർക്ക് വിസ തുടരും.. ഗ്രാജുവേറ്റ് വിസ റൂട്ടിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് സർക്കാരിന് നിർദ്ദേശം, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആശ്വാസം; വിദേശ കുടിയേറ്റക്കാർക്കിടയിൽ പുതിയ പ്രതീക്ഷയുണർത്തി വീണ്ടും യുകെയിലെ വിദ്യാഭ്യാസ മേഖല >>> ഗോശ്രീ പാലം കാണാന്‍ ഗൂഗിള്‍ മാപ്പിന്റെ സഹായം തേടി, പക്ഷെ വഴി തെറ്റി ചെന്നെത്തിയത് അതീവ സുരക്ഷാ മേഖലയായ രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലില്‍, റഷ്യന്‍ പൗരനെ അറസ്റ്റ് ചെയ്ത് പൊലീസ് >>>
Home >> NURSES DESK
ഇംഗ്ലീഷ് ടെസ്റ്റിലെ മാറ്റങ്ങൾക്ക് എൻ.എം.സി കൗൺസിലിന്റെ അംഗീകാരം; യുകെ കെയറർമാർക്ക് ഇംഗ്ലീഷ് പ്രാവീണ്യം തെളിയിക്കാൻ ഇനി തൊഴിലുടമയുടെ ശുപാർശ മാത്രം! ഐഇഎൽടിഎസ് - ഒഇടി ഓവറോൾ സ്കോറും ഗ്രേഡും കുറയ്ക്കും; കമ്പൈൻ കാലാവധി ഒരുവർഷം

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2022-09-29

യുകെയിൽ നിലവിൽ ജോലിചെയ്യുന്ന രജിസ്റ്റർ  ചെയ്യാത്ത  വിദേശ നഴ്‌സുമാർക്കും യുകെയിൽ ജോലിതേടുന്ന മലയാളി നഴ്‌സുമാർ അടക്കമുള്ളവർക്കും ഒരേപോലെ സുവർണ്ണാവസരം നൽകുന്ന മാറ്റമാണ് ഇപ്പോൾ എൻ.എം.സി നടപ്പിലാക്കുന്നത്.

ഇതുവരെ വിട്ടുവീഴ്ച്ച ചെയ്യാതിരുന്ന ഇംഗ്ലീഷ് ഭാഷാ ടെസ്റ്റ് സ്കോറിന്റെ കാര്യത്തിൽ ഇളവുകൾ നൽകുന്നതാണ് പുതിയ മാറ്റം എന്നതാണ് ഏറ്റവും സവിശേഷമായ കാര്യം. 

മാസങ്ങളോളം നടത്തിയ കൺസൾട്ടേഷനുശേഷം എൻ.എം.സി കൗൺസിലിനു  മുമ്പിൽ സമർപ്പിച്ച രണ്ട്  പ്രധാന മാറ്റങ്ങൾക്കും ഇന്നലെ അംഗീകാരം ലഭിച്ചു.

ഇതോടെ യുകെയിൽ നിലവിൽ കെയറർ ജോലിയും മറ്റും ചെയ്തുവരുന്ന മലയാളികൾ ഉൾപ്പടെയുള്ള രജിസ്റ്റർ ചെയ്യാത്ത ആയിരക്കണക്കിന് വിദേശ നഴ്‌സുമാർക്ക്, ഇംഗ്ലീഷ് ടെസ്റ്റ് പാസ്സാകാതെ തന്നെ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിലിൽ രജിസ്റ്റർ ചെയ്‌ത്‌  പ്രവർത്തിക്കാൻ കഴിയും എന്നതാണ് ഏറ്റവും പ്രധാനകാര്യം.

രണ്ടാമതായി വിദേശ നഴ്‌സുമാരുടെ ഇംഗ്ലീഷ് ടെസ്റ്റ് യോഗ്യതാ സ്‌കോറിൽ ഇളവ് നടപ്പിലാക്കുന്നു എന്നതാണ്കാതലായ മറ്റൊരുമാറ്റം. 

എൻ.എം.സി. നിർദ്ദേശങ്ങൾ: 

നിലവിൽ എൻ.എം.സി രജിസ്റ്ററിൽ ചേരാൻ അപേക്ഷിക്കുന്ന യുകെയ്ക്ക് പുറത്തുള്ള മിക്ക അപേക്ഷകരും IELTS, OET. എന്നിങ്ങനെയുള്ള രണ്ട് ഇംഗ്ലീഷ് ഭാഷാ പരീക്ഷകളിൽ ഏതെങ്കിലും ഒന്നിൽ യോഗ്യതാ സ്‌കോറുകൾ നേടണം.

ഭാവിയിലും എൻ.എം.സിയുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിക്കുന്നതിന്റെ പ്രധാന നടപടിയായി IELTS, OET.  ടെസ്റ്റിംഗുകൾ തുടരും.

എങ്കിലും ടെസ്റ്റ് റിസൾട്ടുകൾ പരിഗണിക്കുമ്പോൾ രണ്ട്  സുപ്രധാന മാറ്റങ്ങൾ വരുത്താനാണ് നിർദ്ദേശിക്കപ്പെട്ടത്.

കൺസൾട്ടേഷൻ പ്രതികരണങ്ങൾ ശ്രദ്ധാപൂർവ്വം പരിഗണിച്ചശേഷം, എൻഎംസി ആദ്യം നിർദ്ദേശിച്ചത്: 

ടെസ്റ്റ് സ്കോറുകൾ സംയോജിപ്പിക്കുമ്പോൾ എൻഎംസി അംഗീകരിക്കുന്ന ഏറ്റവും കുറഞ്ഞ സ്കോറുകൾ സ്റ്റാൻഡേർഡ് അഥവാ ഒരേനിലവാരത്തിൽ കൊണ്ടുവരിക. കൂടാതെ ടെസ്റ്റ് സ്കോറുകൾ സംയോജിപ്പിക്കുന്നതിനുള്ള കാലയളവ് ആറ് മുതൽ 12 മാസം വരെ നീട്ടുക.  

ഈ രണ്ട്  ആവശ്യങ്ങളും കൗൺസിൽ അംഗീകരിച്ചു.

ഇംഗ്ലീഷ് ടെസ്റ്റുകളിൽ ഐഇഎൽടിഎസിൽ നിശ്ചിത ഓവറോൾ സ്കോറിനേക്കാൾ 0.5 കുറവുള്ളവർക്കും ഒ.ഇ.ടി ടെസ്റ്റിൽ ഹാഫ്‌ ഗ്രേഡ് കുറവുള്ളവർക്കും  യോഗ്യത ലഭിക്കും.

ഇത് എങ്ങനെയാണ് പ്രവർത്തികമാകുകയെന്ന്  നോക്കാം:

നിലവിൽ ഐഇഎൽടിഎസ് ഓവറോൾ സ്‌കോർ 7 ആണുവേണ്ടത്. എന്നാൽ റൈറ്റിംഗ് സെക്ഷനിൽ 6.5 സ്കോറും കമ്പയിനായി ആറുമാസത്തേക്ക് അനുവദിക്കും.

എന്നാൽ പുതിയ മാറ്റമനുസരിച്ച് രണ്ടു സിറ്റിംഗുകൾ ഒരുമിച്ച് യോജിപ്പിക്കുമ്പോൾ; റീഡിങ്, സ്പീക്കിങ് ആൻഡ് ലിസണിങ് സെക്ഷനിൽ ടെസ്റ്റ് കമ്പയിൻ സ്‌കോർ കുറഞ്ഞത് 6.5 മതിയാകും. റൈറ്റിംഗ് ടെസ്റ്റ് കമ്പയിൻ സ്‌കോർ 6 ഉം മതിയാകും. അതുപോലെ സ്‌കോറുകൾ ഒരുമിച്ച് ചേർക്കാവുന്ന കാലാവധി 6 മാസം എന്നതിൽ നിന്ന് 12 മാസമായും  വർധിപ്പിക്കും.

ഇനി ഇത് ഒ.ഇ.ടിയിൽ ആണെങ്കിൽ നോക്കാം. റീഡിങ്, സ്പീക്കിങ് ആൻഡ് ലിസണിങ് സെക്ഷനിൽ മിനിമം സ്‌കോർ C+ ഉം റൈറ്റിംഗ് ടെസ്റ്റ് കമ്പയിൻ മിനിമം സ്‌കോർ C ഉം ആയിരിക്കും.  അതുപോലെ ഒ.ഇ.ടിയിലും  സ്‌കോറുകൾ ഒരുമിച്ച് ചേർക്കാവുന്ന കാലാവധി 6 മാസം എന്നതിൽ നിന്ന് 12 മാസമായും  വർധിപ്പിക്കും.

രണ്ടാമതായി, എൻഎംസി നിർദ്ദേശിച്ചത്: 

അപേക്ഷകന്റെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വെളിപ്പെടുത്തുന്ന  തെളിവുകൾ നൽകാൻ തൊഴിലുടമകളെ പ്രാപ്തരാക്കുക. 

ആവശ്യമായ ഇംഗ്ലീഷ് പ്രാവീണ്യത്തിന്റെ തെളിവായി കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരുവർഷമെങ്കിലും യുകെയിലെ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഹെൽത്ത് അല്ലെങ്കിൽ സോഷ്യൽ കെയറിങ് സ്ഥാപനത്തിൽ  ജോലി ചെയ്തിട്ടുള്ളവർക്കും താഴെപ്പറയുന്ന യോഗ്യതകൾ കൂടിയുണ്ടെങ്കിൽ അപേക്ഷിക്കാം.

ഒരു അപേക്ഷകന്റെ ഈവിധമുള്ള തെളിവുകൾ സ്വീകരിക്കാൻ എൻഎംസി തീരുമാനിക്കുന്നത് താഴെപ്പറയുന്ന രണ്ട് അവസരങ്ങളിൽ മാത്രമാകും.

1 ഇംഗ്ലീഷ് ഭൂരിപക്ഷം സംസാരിക്കാത്ത ഒരു രാജ്യത്ത് ഇംഗ്ലീഷിൽ പരിശീലനം നേടി 

2 ഇംഗ്ലീഷ് ഭാഷാ പരീക്ഷയിൽ കുറഞ്ഞ സ്‌കോറിൽ പരാജയപ്പെടുന്നവർ

ഇംഗ്ലീഷ് ടെസ്റ്റുകളിൽ ഐഇഎൽടിഎസിൽ നിശ്ചിത ഓവറോൾ സ്കോറിനേക്കാൾ 0.5 കുറവുള്ളവർക്കും ഒ.ഇ.ടി ടെസ്റ്റിൽ ഹാഫ്‌ ഗ്രേഡ് കുറവുള്ളവർക്കും യോഗ്യത ലഭിക്കും.

അപേക്ഷകരുടെ സേവനങ്ങൾ ലഭിക്കുന്ന ആളുകളുമായുള്ള ആശയവിനിമയത്തിൽ നിന്നുള്ള തെളിവുകൾ ഉൾപ്പെടെ, യുകെയിലെ ആരോഗ്യ സാമൂഹിക പരിപാലന ക്രമീകരണത്തിൽ ആരുടെയെങ്കിലും ഇംഗ്ലീഷ് ഉപയോഗത്തെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ വിവരങ്ങളും തെളിവുകളും എൻ.എംസിയ്ക്ക്  നൽകാൻ ഈ നിർദ്ദേശം സ്ഥാപന അല്ലെങ്കിൽ തൊഴിലുടമകളെ അനുവദിക്കും. 

ലളിതമാക്കി പറഞ്ഞാൽ അപേക്ഷകർ ഇപ്പോൾ ജോലിചെയ്യുന്ന കെയറിങ് സ്ഥാപനമോ ആശുപത്രിയോ ക്ലിനിക്കുകളോ നടത്തുന്ന ഉടമകളോ മാനേജ്മെന്റോ, പ്രസ്‌തുത  വ്യക്തിയുടെ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രവീണ്യം നിലവാരമുള്ളതും നല്ലതുമാണെന്ന് സാക്ഷ്യപ്പെടുത്തി നൽകിയാൽ, അതൊരു യോഗ്യതയായി കണക്കാക്കപ്പെടും.

അതുപോലെ ഇതിനകം തന്നെ യുകെയിലെ ആരോഗ്യ, സാമൂഹിക പരിപാലനത്തിൽ ജോലി ചെയ്യുന്ന, ഉയർന്ന നിലവാരത്തിലുള്ള ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യം  ഇല്ലാതെതന്നെ സുരക്ഷിതവും അനുകമ്പയുള്ളതും ഫലപ്രദവുമായ പരിചരണം രോഗികൾക്കോ ആശ്രിതർക്കോ  നൽകുന്നവർക്ക് ഈ നിർദ്ദേശം കൂടുതൽ അവസരം നൽകും. 

യുകെയിലെ നിലവിലെ മലയാളി നഴ്‌സുമാരേയും  കേരളത്തിലെ നഴ്‌സുമാരേയും  സംബന്ധിച്ചിടത്തോളം നല്ലൊരു അവസരമാണ് ഇപ്പോൾ തുറന്നുകിട്ടിയിട്ടുള്ളത്. ഇത് എത്രകാലത്തേക്ക് നീണ്ടുനിൽക്കും എന്നത് പ്രവചനാതീതം ആയതിനാൽ ഇതുപയോഗപ്പെടുത്താൻ യുകെ ജോലി ആഗ്രഹിക്കുന്നവർ പരമാവധി ശ്രമിക്കുക.

ഇംഗ്ലീഷ് ഭാഷാ ടെസ്റ്റുകളിലെ മാറ്റത്തിനു പിന്നിൽ മലയാളി നഴ്‌സുമാരായ അജിമോൾ പ്രദീപിന്റെയും ഡില ഡേവിസിന്റെയും കഠിനപ്രയത്നം; വിജയം കണ്ടത് വർഷങ്ങളോളം നടത്തിയ പരിശ്രമങ്ങളും പ്രചരണങ്ങളും

https://britishpathram.com/index.php?page=newsDetail&id=86929

 

More Latest News

ഇപ്‌സ്വിച്ചിലെ സെന്റ് മേരീസ് എക്യുമെനിക്കല്‍ സഭയില്‍ പെരുന്നാള്‍, ഈ മാസം 26 ഞായറാഴ്ച ഉച്ചയോടെ കൊടിയേറ്റത്തിന് ശേഷം പ്രാര്‍ത്ഥനയും കുര്‍ബാനയും

ഇപ്‌സ്വിച്ചിലെ സെന്റ് മേരീസ് എക്യുമെനിക്കല്‍ കോണ്‍ഗ്രിഗേഷനില്‍ പെരുന്നാള്‍ ആഘോഷം ഈ മാസം നടത്തപ്പെടുന്നു. ഈ മാസം 26ന് ഞായറാഴ്ച പ്രാര്‍ത്ഥനകളോടെ പെരുന്നാള്‍ ആഘോഷം നടക്കും. വികാരി റവ. ഫാ. ജോമോന്‍ പുന്നൂസിന്റെ കാര്‍മികത്വത്തിലാണ് പ്രാര്‍ത്ഥനകള്‍ നടക്കുന്നത്.  ഉച്ചയ്ക്ക് 2.55ന് കൊടികയറ്റത്തോടെയാണ് പെരുന്നാള്‍ ആഘോഷത്തിന്റെ തുടക്കം. മൂന്ന് മണിയോടെ പ്രാര്‍ത്ഥനയും ശേഷം കുര്‍ബാനയും നടത്തപ്പെടും. എല്ലാ വിശ്വാസികളും ഒന്നിക്കുന്ന പ്രാര്‍ത്ഥനാ നിര്‍ഭരമായ കുര്‍ബാനയ്ക്ക് ശേഷം നടക്കുന്ന പരിപാടികള്‍ ഇങ്ങനെ:-വചന പ്രഭാഷണം-റാസ, ആദ്യഫല ലേലം-നേര്‍ച്ച, സ്‌നേഹവിരുന്ന്-വെടിക്കെട്ട്, കൊടിയിറക്ക് കൂടുതല്‍ വിവരങ്ങള്‍ക്ക്:ബാബു മത്തായി (ട്രസ്റ്റീ) 07809686597ജെയിന്‍ കുര്യാക്കോസ് (സെക്രട്ടറി) 07886627238 സ്ഥലം:St. Augustine's Church,Bucklesham Road,Ipswich IP3 8TJഎല്ലാ മാസവും നാലാമത്തെ ഞായറാഴ്ച മൂന്ന് മണിക്ക് ഇവിടെ മാസ കുര്‍ബാന ഉണ്ടായിരിക്കും.

മമ്മൂട്ടി ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷ്ണലിന് പുതിയ നേതൃത്വം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്ത് യുകെയിലെ മമ്മൂട്ടി കൂട്ടായ്മ

ലണ്ടന്‍ : യുകെയിലെ മമ്മൂട്ടി ആരാധകരുടെ കൂട്ടയ്മയായ മമ്മൂട്ടി ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷ്ണല്‍ (MFWAI)ലിന് പുതിയ നേതൃത്വനിര. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത് കൂട്ടായ്മ.  ഒരു താരാരധന സംഘടനയെന്നതില്‍ ഉപരി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് MFWAl ലക്ഷ്യമിടുന്നത്. 2023 ല്‍ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ചു സെപ്റ്റംബര്‍ 7നു നടന്ന രക്തദാന കാമ്പയ്നില്‍ രക്തദാനം നിര്‍വഹിച്ചവര്‍ മാത്രമാണ് പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. നമ്മുടെ ചുറ്റുമുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ സഹായകമായ വേഗമേറിയതും വേദനയില്ലാത്തതുമായ ഒരു പ്രവര്‍ത്തനമാണല്ലോ രക്തദാനം. കൂടുതല്‍ ജീവന്‍ രക്ഷിക്കാന്‍ രക്തം ദാനം ചെയ്യാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുക എന്നതും കൂടെയാണ് ഇവര്‍ രക്ത ദാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ വര്‍ഷവും മമ്മൂട്ടിയുടെ ഇന്മദിനത്തിനു ഈ രക്തദാന പദ്ധതി തുടരും എന്നും പുതിയ ഭാരവാഹികള്‍ അറിയിച്ചു. ആയിരത്തിയഞ്ഞൂറോളം മെമ്പേര്‍സ് അടങ്ങുന്ന ഈ സംഘടനയുടെ പുതിയ പ്രസിഡന്റായി റോബിനേയും സെക്രട്ടറിയായി രഞ്ജിത്തിനേയും ആണ് തിരഞ്ഞെടുത്തിട്ടുള്ളത്.  വൈസ് പ്രസിഡന്റ് - അജ്മല്‍ , ട്രെഷറര്‍ - അനൂപ് , ജോയിന്റ് സെക്രട്ടറമാര്‍ - ബിബിന്‍ സണ്ണി നിതിന്‍ എന്നിവര്‍, പാട്രോണ്‍ - വിനു ചന്ദ്രന്‍ , ഇന്റര്‍നാഷ്ണല്‍ റെപ്രസെന്റേറ്റിവ് - ഫജാസ് ഫിറോസ്, സോഷ്യല്‍ മീഡിയ - മസൂദ്  സോഫിന്‍ സെബിന്‍ എന്നിവര്‍ , എക്സിക്യൂട്ടീവ് കമ്മിറ്റി - ജിബിന്‍ അസറുദ്ദീന്‍ എന്നിവരുമാണ് മറ്റു ഭാരവാഹികള്‍ .

ഗോശ്രീ പാലം കാണാന്‍ ഗൂഗിള്‍ മാപ്പിന്റെ സഹായം തേടി, പക്ഷെ വഴി തെറ്റി ചെന്നെത്തിയത് അതീവ സുരക്ഷാ മേഖലയായ രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലില്‍, റഷ്യന്‍ പൗരനെ അറസ്റ്റ് ചെയ്ത് പൊലീസ്

കൊച്ചിയില്‍ വല്ലാര്‍പാടം ടെര്‍മിനലില്‍ അതിക്രമിച്ച് കയറിയ 26കാരനായ റഷ്യന്‍ പൗരന്‍ അറസ്റ്റില്‍. ഗോശ്രീ പാലം കാണാന്‍ ഗൂഗിള്‍ മാപ്പിന്റെ സഹായം തേടിയപ്പോള്‍ വഴി തെറ്റുകയായിരുന്നു എന്നാണ് ഇയാളുടെ വിശദീകരണം.  ഗൂഗിള്‍ മാപ്പില്‍ നോക്കിയപ്പോള്‍ രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനല്‍ മതിലിന്റെ മറുവശത്തായാണ് ഗോശ്രീ പാലം കാണിച്ചിരുന്നത്. ഗോശ്രീ പാലത്തില്‍ കാണാന്‍ വേണ്ടിയാണ് മതില്‍ ചാടിക്കടന്നതെന്നും റഷ്യന്‍ പൗരന്‍ ഇലിയ എകിമോവ് പറഞ്ഞതായും പൊലീസ് പറയുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 6.30 ഓടേയാണ് സംഭവം. ഡിപി വേള്‍ഡിന് നടത്തിപ്പ് ചുമതലയുള്ള രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലിന്റെ അതീവ സുരക്ഷാമേഖലയില്‍ കിഴക്കുവശത്തുള്ള മതില്‍ ചാടിക്കടന്നാണ് 26കാരനായ റഷ്യന്‍ പൗരന്‍ അതിക്രമിച്ച് കയറിയത്. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ റഷ്യന്‍ പൗരനെ തടയുകയായിരുന്നു. പാസ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ കഴിഞ്ഞവര്‍ഷം വിസയുടെ കാലാവധി അവസാനിച്ചതായി കണ്ടെത്തി. തുടര്‍ന്ന് ഇലിയ എകിമോവിനെ പൊലീസിന് കൈമാറുകയായിരുന്നു. 2022ലാണ് റഷ്യന്‍ പൗരന്‍ ഇന്ത്യയില്‍ എത്തിയത്. ഒരു വര്‍ഷ വിസയാണ് റഷ്യന്‍ പൗരന് അനുവദിച്ചിരുന്നത്. ഗോവയില്‍ ജോലി ചെയ്തിരുന്ന റഷ്യന്‍ പൗരന്‍ വിസ പുതുക്കിയിരുന്നില്ല. തുടര്‍ന്ന് നിയമവിരുദ്ധമായി ഇന്ത്യയില്‍ താമസിച്ച് വരികയായിരുന്നു. റഷ്യന്‍ പൗരന്‍ രണ്ടുദിവസം മുന്‍പാണ് കൊച്ചിയില്‍ എത്തിയതെന്നും പൊലീസ് പറയുന്നു. വിവിധ വകുപ്പുകള്‍ അനുസരിച്ച് റഷ്യന്‍ പൗരനെതിരെ മുളവുകാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഗോശ്രീ പാലം കാണാനായി പ്രഭാത സവാരിക്ക് ഇറങ്ങിയതാണെന്നാണ് റഷ്യന്‍ പൗരന്‍ നല്‍കിയ മൊഴി. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ ഗോശ്രീ പാലം എവിടെയെന്ന് കണ്ടെത്താനുള്ള ശ്രമത്തിനിടെ വഴി തെറ്റുകയായിരുന്നുവെന്ന് ഇലിയ എകിമോവ് പറഞ്ഞതായും പൊലീസ് പറയുന്നു. അന്വേഷണത്തില്‍ റഷ്യന്‍ പൗരനെതിരെ സംസ്ഥാനത്ത് ക്രിമിനല്‍ കേസുകള്‍ ഒന്നുമില്ലെന്ന് കണ്ടെത്തി. കേന്ദ്ര, സംസ്ഥാന അന്വേഷണ ഏജന്‍സികളെല്ലാം റഷ്യന്‍ പൗരനെ ചോദ്യം ചെയ്തു. ഏതെങ്കിലും സംശയാസ്പദമായ പ്രവര്‍ത്തികളില്‍ റഷ്യന്‍ പൗരന്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ ശേഷം ഇലിയ എകിമോവിനെ റഷ്യയിലേക്ക് നാടുകടത്താനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിവാഹം കഴിഞ്ഞുള്ള ആദ്യ നാളുകളില്‍ കുര്‍ക്കുറെ വാങ്ങി നല്‍കുന്നത് പതിവ്, ഒരു ദിവസം കുര്‍ക്കുറെ വാങ്ങാന്‍ മറന്ന് പോയി, ഒടുവില്‍ വിവാഹമോചനം ആവശ്യപ്പെട്ട് യുവതി

വിവാഹം കഴിഞ്ഞ ഒരു വര്‍ഷം കഴിഞ്ഞപ്പോഴേക്കും ഭര്‍ത്താവും ഭാര്യയും തമ്മില്‍ കുര്‍ക്കുറെയും പേരില്‍ വഴക്ക്. സംഭവം ഒടുവില്‍ എത്തിയത് വിവാഹമോചനത്തിലേക്ക്. ഉത്തര്‍പ്രദേശ് ആഗ്ര സ്വദേശിനിയായ യുവതിയാണ് വിവാഹമോചനം തേടിയത്. എന്നാല്‍ വിവാഹ മോചനത്തിനായി പറഞ്ഞതോ നിസ്സാരമായ കാരണമായിരുന്നു. അഞ്ച് രൂപയുടെ കുര്‍കുറെ പാക്കറ്റ് വാങ്ങി നല്‍കാത്തതിനെ തുടര്‍ന്നാണ് യുവതി വിവാഹമോചനം ആവശ്യപ്പെട്ടത്.  ദമ്പതിമാരുടെ വിവാഹം ഒരു വര്‍ഷം മുമ്പായിരുന്നു.വിവാഹം കഴിഞ്ഞുള്ള ആദ്യനാളുകള്‍ കുഴപ്പങ്ങളൊന്നുമുണ്ടായിരുന്നില്ല. കല്ല്യാണം കഴിഞ്ഞത് മുതല്‍ എല്ലാ ദിവസവും അഞ്ച് രൂപയുടെ കുര്‍ക്കുറെ വാങ്ങി നല്‍കണമെന്നായിരുന്നു യുവതി  ആവശ്യപ്പെട്ടിരുന്നത്. ആദ്യനാളുകളില്‍ ജോലികഴിഞ്ഞെത്തിയ ഭര്‍ത്താവ് വാങ്ങിനല്‍കിയിരുന്നു. എന്നാല്‍ ഒരു ദിവസം ഭര്‍ത്താവ് കുര്‍ക്കുറെ വാങ്ങാന്‍ മറന്ന് പോവുകയായിരുന്നു. തുടര്‍ന്നാണ് കാര്യങ്ങള്‍ വഷളാക്കിയത്. ഇത് ഇരുവരും തമ്മില്‍ വാക്കേറ്റത്തിന് കാരണമായി. തുടര്‍ന്ന് യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ച് മാതാപിതാക്കളുടെ അടുത്തേക്ക് തിരികെ പോവുകയായിരുന്നു. ശേഷം പോലീസില്‍ പരാതി നല്‍കിയ യുവതി തനിക്ക് ഭര്‍ത്താവില്‍ വിവാഹമോചനം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സ്ഥിരമായി കുര്‍ക്കുറെ കഴിക്കുന്ന യുവതിയുടെ ശീലമാണ് തര്‍ക്കത്തിന് കാരണമായതെന്ന് ഭര്‍ത്താവ് പൊലീസിനോട് വ്യക്തമാക്കി. എന്നാല്‍ ഭര്‍ത്താവില്‍ നിന്നും ശാരീരിക പീഡനമുണ്ടായെന്നും അതിനാലാണ് വീടുവിട്ടിറങ്ങിയതെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ആരോപണങ്ങളെപ്പറ്റി അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.

പ്രശസ്ത കനേഡിയന്‍ സാഹിത്യകാരിയും നോബേല്‍ ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു, പത്ത് വര്‍ഷത്തിലേറെയായി ഡിമെന്‍ഷ്യ ബാധിച്ച് ചികിത്സയിലായിരുന്നു

പ്രശസ്ത കനേഡിയന്‍ സാഹിത്യകാരിയും നോബേല്‍ ജേതാവുമായ ആലിസ് മണ്‍റോ  (92വയസ്സ്)അന്തരിച്ചു. പത്ത് വര്‍ഷത്തിലേറെയായി ഡിമെന്‍ഷ്യ ബാധിച്ച് ഒന്റാറിയോയിലെ കെയര്‍ ഹോമിലാണു ആലിസ് കഴിഞ്ഞിരുന്നത്. കാനഡയിലെ സാധാരണക്കാരുടെ കഥകളാണ് ആലിസ് ഏറെയും പറഞ്ഞിരുന്നത്. . 'കനേഡിയന്‍ ചെക്കോവ്' എന്നും ആലിസിനെ വിശേഷിപ്പിക്കാറുണ്ട്. 2009ല്‍ മാന്‍ ബുക്കര്‍ സമ്മാനവും 2013ല്‍ സാഹിത്യത്തിനുള്ള നോബേല്‍ സമ്മാനവും നേടി. ഡാന്‍സ് ഓഫ് ദി ഹാപ്പി ഷെയ്ഡ്സ് (1968), ലിവ്സ് ഓഫ് ഗേള്‍സ് ആന്‍ഡ് വുമണ്‍ (1971), ഹൂ ഡു യു തിങ്ക് യു ആര്‍ ? (1978), ദി മൂണ്‍സ് ഓഫ് ജൂപ്പിറ്റര്‍ (1982), റണ്ണവേ (2004), ദി വ്യൂ ഫ്രം കാസില്‍ റോക്ക് (2006), റ്റൂ മച്ച് ഹാപ്പിനെസ് (2009) എന്നിവയാണ് പ്രധാന കൃതികള്‍. സാഹിത്യ നോബേല്‍ നേടിയ പതിമൂന്നാമത്തെ വനിതയാണ്. സമകാലിക ചെറുകഥയുടെ രാജ്ഞിയെന്നാണ് ആലിസിനെ പുരസ്‌കാര സമിതി വിശേഷിപ്പിച്ചത്. 1968ല്‍ പുറത്തിറങ്ങിയ ഡാന്‍സ് ഓഫ് ദി ഹാപ്പി ഷെയ്ഡ്സ് എന്ന ചെറുകഥാ സമാഹാരമാണ് ആദ്യമായി പുറത്തിറങ്ങിയ പുസ്തകം. ആ വര്‍ഷം കനേഡിയന്‍ സര്‍ക്കാരിന്റെ പുരസ്‌കാരവും ഈ പുസ്തകം നേടി.  

Other News in this category

  • യുകെയിലെ ഓരോ മലയാളി നഴ്‌സുമാര്‍ക്കും അഭിമാനമായി എന്‍എംസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സാം ഫോസ്റ്റര്‍ മുഖ്യാതിഥിയായി മെയ് 18ന് കേരള നഴ്‌സ് യുകെ അണിയിച്ചൊരുക്കുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കും
  • മെയ് 18ന് മാഞ്ചെസ്റ്ററല്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ നഴ്‌സിംഗ് കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു
  • മെയ് 18ന് മാഞ്ചെസ്റ്ററല്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ നഴ്‌സിംഗ് കോണ്‍ഫറന്‍സില്‍ വിശിഷ്ടാതിഥിയായി മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഡയറക്ടര്‍ ഓഫ് നഴ്‌സിംഗ് ഡോൺ പൈക്ക്
  • മെയ് 18ന് മാഞ്ചെസ്റ്ററല്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ കോണ്‍ഫറന്‍സില്‍ വിദഗ്ദര്‍ നയിക്കുന്ന പ്ലീനറി സെഷന്‍ പാനല്‍, രജിസ്‌ട്രേഷന്‍ മാര്‍ച്ച് 15ന്
  • മെയ് 18ന് മാഞ്ചെസ്റ്ററില്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ നഴ്‌സ് കോണ്‍ഫറന്‍സിന്റെ സ്പീക്കേഴ്സ് ഇവരെല്ലാം, യുകെയിലെ എല്ലാ നഴ്‌സുമാരും വിനിയോഗിക്കേണ്ട മഹത്തായ അവസരം
  • ബംഗ്ലാദേശില്‍ ട്രെയിനിന് തീപിടുത്തം, പാസഞ്ചര്‍ ട്രെയിനിന്റെ നാല് കോച്ചുകള്‍ പൂര്‍ണമായി കത്തിനശിച്ചു, നിരവധി പേരെ ട്രെയിനില്‍ നിന്ന് രക്ഷിച്ചെങ്കിലും അഞ്ച് പേര്‍ കൊല്ലപ്പെട്ടു
  • ഇന്‍ഡിഗോയോട് പിണക്കമില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍, ഇന്‍ഡിഗോ വിമാനക്കമ്പനി ഏര്‍പ്പെടുത്തിയ വിലക്ക് മാറി ഒന്നര വര്‍ഷത്തെ ഇടവേളയ്ക്കുശേഷം വിമാനയാത്ര ചെയ്ത് ജയരാജന്‍
  • യുകെ മാന്‍സ്ഫീള്‍ഡിലെ ഷെര്‍വുഡ് ഫോറസ്റ്റ് എന്‍ എച്ച് എസ് മലയാളി നേഴ്‌സുമാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഹോസ്പിറ്റല്‍, കുറഞ്ഞ ജീവിതച്ചിലവും വീടുകളുടെ ലഭ്യതയും പ്രധാന ആകര്‍ഷണം
  • ഞാനും എന്റെ നേഴ്‌സിങ്ങ് ജീവിതവും... നേഴ്‌സസ് ഡേ സന്ദേശവുമായി മിനിജ ജോസഫ്
  • മലയാളി നേഴ്‌സുമാര്‍ക്ക് യുകെയില്‍ സുവര്‍ണ്ണാവസരം മികച്ച ശമ്പളവും സൗജന്യ റിക്രൂട്ട്‌മെന്റും, തിരഞ്ഞെടുക്കപ്പെട്ട നേഴ്‌സുമാര്‍ക്കായി സൗജന്യ ഒ ഇ റ്റി ട്രെയിനിങ്ങുമായി ഒ എന്‍ ടി യുകെ
  • Most Read

    British Pathram Recommends