18
MAR 2021
THURSDAY
1 GBP =105.85 INR
1 USD =83.42 INR
1 EUR =90.81 INR
breaking news : മഹാത്ഭുതമായി മാലാഖമാർ മാഞ്ചെസ്റ്ററിൽ… യുകെയിലെ മലയാളി നഴ്‌സുമാർക്ക് ഇത് അപൂർവ്വാവസരം! കേരള നഴ്‌സസ് യുകെ പ്രഥമ കോണ്‍ഫറന്‍സ് മെയ് 18 ന്; പങ്കെടുക്കുന്ന വിശിഷ്ടാതിഥികളിൽ എൻ.എം.സി ഡയറക്‌ടറും വെയില്‍സ് ചീഫ് നഴ്‌സും, വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ >>> ഡ്രാഗന്‍ ഫ്രൂട്ടിന്റെ മുള്ള് കാലില്‍ തറച്ചു മണിക്കൂറുകള്‍ക്ക് ശേഷം വയറിളക്കവും ഛര്‍ദിയും, ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥി മരിച്ചു, വിഷം ഉള്ളില്‍ച്ചെന്ന് മരണമെന്ന് എഫ് ഐ ആര്‍ >>> പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം, മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീരപ്രകൃതമുള്ള ആളാണ് പ്രതിയെന്ന കുട്ടിയുടെ മൊഴിയനുസരിച്ച് തിരച്ചില്‍ >>> 300 ഗ്രാം ബിസ്‌കറ്റിന്റെ പാക്കറ്റില്‍ 52 ഗ്രാം കുറവുണ്ടെന്ന് ഉപഭോക്താവിന്റെ പരാതി, ഉപയോക്താവിന് 60,000 രൂപയും പലിശയും നല്‍കണമെന്ന് ഉപഭോക്തൃ നഷ്പരിഹാര കോടതി >>> വാട്‌സ്ആപ്പ് ഓഡിയോ വീഡിയോ കോളിനായി ആശ്രയിക്കുന്നവര്‍ക്ക് പുതിയ അപ്‌ഡേഷന്‍, പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ് >>>
Home >> FEATURED ARTICLE
ഒന്നിലധികം പങ്കാളികളൂമായി ലൈംഗികത ആസ്വദിക്കാം, പക്ഷേ വില്ലന്മാരായ രോഗങ്ങളും കൂടെ പോരും, പ്രധാന ലൈംഗിക രോഗങ്ങളും അവയുടെ പ്രതിവിധികളെക്കുറിച്ചും അറിയാം

സ്വന്തം ലേഖകൻ

Story Dated: 2024-04-21

കഴിഞ്ഞ ലക്കത്തില്‍ സുരക്ഷിതമായ ലൈഗിക ബന്ധത്തെക്കുറിച്ച് പറഞ്ഞിരുന്നൂ. എന്നാല്‍ ഈ ആഴ്ച സാധാരണ കണ്ടുവരാറുള്ള ലൈംഗിക രോഗങ്ങളെക്കൂരിച്ച് നമുക്ക് വിശദമായി പരിശോധിക്കാം. ഈ കഴിഞ്ഞ വർഷം ലണ്ടനിലുള്ള ഒരു സെക്ഷ്വൽ ഹെൽത് ക്ലിനിക്കിൽ പ്രാക്ടീസ് ചെയ്യുമ്പോൾ ഏകദേശം 18 വയസിനു താഴെ ഉള്ള ടീനേജ് പെൺ കുട്ടികളും ആൺ കുട്ടികളും രാവിലെ വന്ന് ക്യൂ നിൽക്കുന്നു. ഇവർ എല്ലാവരും തന്നെ HPV തടയാനുള്ള വാക്സിൻ എടുക്കാൻ വന്ന് നിൽക്കുന്നവരാണ്. അവർ അവിടെ ആരെയും പേടിക്കുന്നില്ല നാണിക്കിന്നില്ല. കൂടാതെ പല ഹെഡിങ്ങുകളിൽ ത്രസിപ്പിച്ചു വായിപ്പിക്കാൻ സോഷ്യൽ മീഡിയ കണ്ണുകൾ അവരുടെ പുറകിൽ ഇല്ല എന്നത് തന്നെ അവർക്ക് ഏറെ ആശ്വാസം നൽകുന്നു. ലൈംഗിക രോഗം വരുമെന്ന പേടി മാത്രമല്ല അവരെ കൊണ്ട് വാക്സിൻ എടുപ്പിക്കുന്നത് മറിച്ചു ആ വാക്സിൻ അവരെ പലതരം കാൻസറിൽ നിന്നും മോചിപ്പിക്കുമെന്ന വിവരം സ്‌കൂൾ തലത്തിലെ അവർ മനസിലാക്കുന്നു എന്നതാണ് സത്യം.

അതിനാൽ ലൈംഗിക രോഗങ്ങളുടെ ലക്ഷണങ്ങൾ അറിയുന്നതിന് മുമ്പേ  നമുക്ക് അവ വരാൻ കാരണക്കാരായ അണുക്കളെയും അവ തടയാനുള്ള വാക്സിനുകളെ കുറിച്ച് കൂടി അറിയാം. ഇതിലെ വില്ലൻമാർ (HPV) എന്നറിയപ്പെടുന്ന ഹ്യൂമൻ പാപ്പിലോമ വൈറസ്, ഗൊണോറിയ, ക്ലമീഡിയ, പിന്നെ ജനനേന്ദ്രിയ ഹെർപ്പസ് എന്നിവയാണെങ്കിലും ഇവരിലെ പ്രഥാന വില്ലൻ (HPV) എന്നറിയപ്പെടുന്ന ഹ്യൂമൻ പാപ്പിലോമ വൈറസാണ്. HPV (ഹ്യൂമൻ പാപ്പിലോമ വൈറസ് ) എന്ന വില്ലനാണ് സ്ത്രീകളിൽ ഏറ്റവും സാധാരണമായി ഉണ്ടാകുന്ന സെക്ഷ്വലി ട്രാൻസ്മിറ്റഡ് അസുഖങ്ങളുടെ കാരണവും. കൂടാതെ സ്ത്രീകളിൽ സെർവിക്കൽ ക്യാൻസർ വരുന്നതിനുള്ള കാരണങ്ങളിൽ ഒന്ന് HPV ആണ്.

അപ്പോൾ എന്താണ് ഈ HPV എന്ന് നോക്കാം ?

ഏറ്റവും കോമൺ ആയി കാണപ്പെടുന്ന ഒരു സെക്ഷ്വലി ട്രാൻസ്മിറ്റഡ് ഡിസീസ് ആണ് HPV അഥവാ ഹ്യൂമൻ പാപ്പിലോമ വൈറസ്. ഇവ ജനനേന്ദ്രിയ അരിമ്പാറ അല്ലെങ്കിൽ അർബുദം ഇങ്ങനുള്ള ചില തരം ആരോഗ്യപ്രശ്നങ്ങൾ നമ്മിൽ ഉണ്ടാക്കാമെങ്കിലും ഈ ആരോഗ്യപ്രശ്നങ്ങൾ തടയാൻ ഇന്ന് വാക്സിനുകൾ ലഭ്യമാണ്. 

അപ്പോൾ HPV എങ്ങനെയാണ് പകരുന്നത്?

വൈറസ് ബാധിച്ച ഒരാളുമായുള്ള യോനി, ഗുദ, അല്ലെങ്കിൽ ഓറൽ സെക്‌സിൽ ഏർപ്പെടുന്നതിലൂടെ HPV പകരാവുന്നതാണ്. എങ്കിലും യോനിയിലോ മലദ്വാരത്തിലോ ഉള്ള ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോഴാണ് ഇത് സാധാരണയായി പടരുന്നത്. ലൈംഗികവേളയിൽ ചർമ്മത്തിൽ നിന്ന് ചർമ്മത്തിൽ സ്പർശിക്കുന്നതിലൂടെയും ഇത് പടരുന്നു. HPV ഉള്ള ഒരു വ്യക്തി പലപ്പോഴും ലക്ഷണങ്ങൾ കാണിക്കുന്നില്ലങ്കിൽ പോലും ഇയാൾക്ക് മറ്റൊരാളിലേക്ക് അണുബാധ പകർത്താനാകും. അതിനിപ്പോൾ പകരാൻ ഇതര ബന്ധങ്ങൾ വേണമെന്നില്ല, കാരണം നിങ്ങൾ ഒരാളുമായി മാത്രം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവർ ആണെങ്കിൽ പോലും നിങ്ങൾക്ക് HPV പകരാം. 

അണുബാധയുള്ള ഒരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം രോഗലക്ഷണങ്ങൾ ഉണ്ടാകാൻ വൈകുന്നത് കൊണ്ട് ഇത് എപ്പോഴാണ് ആരിൽ നിന്നാണ്  ആദ്യം ലഭിച്ചത് എന്നൊക്കെ അറിയാൻ ഇത് ബുദ്ധിമുട്ടാക്കുന്നു. HPV ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമോ എന്ന് ചോദിച്ചാൽ മിക്ക കേസുകളിലും 10 ൽ 9 കേസുകളും വല്യ ആരോഗ്യപ്രശ്നങ്ങളില്ലാതെ രണ്ട് വർഷത്തിനുള്ളിൽ ഈ അസുഖം സ്വയം ഇല്ലാതാകുന്നു. എന്നാൽ എച്ച്പിവി ഇല്ലാതായാലും അത് ചിലപ്പോൾ ജനനേന്ദ്രിയ അരിമ്പാറ, ക്യാൻസർ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് പിന്നീട് കാരണമായേക്കാം.

ജനനേന്ദ്രിയ ഭാഗങ്ങളിൽ ഉണ്ടാകുന്ന അരിമ്പാറകൾ സാധാരണയായി ജനനേന്ദ്രിയ മേഖലയിൽ ഒരു ചെറിയ മുഴ ആയോ അല്ലെങ്കിൽ കൂട്ടമായോ പ്രത്യക്ഷപ്പെടുന്നു. അവ ചെറുതോ വലുതോ, അല്ലെങ്കിൽ പരന്നവയോ  ആകാം. ഒരു ഹെൽത്ത് കെയർ പ്രൊവൈഡർക്ക് അല്ലെങ്കിൽ ഒരു രെജിസ്റ്റഡ് ആയുള്ള ഡോക്ടർക്ക് ജനനേന്ദ്രിയ പ്രദേശം പരിശോധിച്ച് അരിമ്പാറ കണ്ടെത്താനും നിങ്ങളെ ശുശ്രൂഷിക്കുവാനും ആകും. 

HPV ക്യാൻസറിന് കാരണമാകുമോ എന്ന് ചോദിച്ചാൽ യോനി, ലിംഗം അല്ലെങ്കിൽ മലദ്വാരം സെർവിക്സ് എന്നിവയിൽ ഉണ്ടാകുന്ന അർബുദങ്ങൾക്ക് HPV ഒരു പരുധി വരെ കാരണമാകാം. മറ്റ് ചിലപ്പോൾ ഇത് തൊണ്ടയുടെ പിൻഭാഗത്ത് ഉണ്ടാകുന്ന ക്യാൻസറിനും (ഓറോഫറിൻജിയൽ കാൻസർ) കാരണമാകാം. പക്ഷെ ഒരു വ്യക്തിക്ക് എച്ച്‌പിവി ലഭിച്ചതിന് ശേഷം ക്യാൻസറിലേക്ക്  വികസിക്കാൻ വർഷങ്ങൾ ചിലപ്പോൾ പതിറ്റാണ്ടുകൾ പോലും എടുത്തുവെന്ന് വരാം. 

എച്ച്‌പിവിയിൽ നിന്ന് ആർക്കാണ് ക്യാൻസറോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉണ്ടാകുന്നത് എന്ന് നേരത്തെ അറിയാൻ ഇന്ന് ഒരു മാർഗവുമില്ല. സാധരണയായി ദുർബലമായ രോഗപ്രതിരോധ സംവിധാനങ്ങളുള്ള ആളുകൾക്ക് (എച്ച്ഐവി ബാധിതർ ഉൾപ്പെടെ) ഉള്ളവർക്ക് എച്ച്പിവിയെ ചെറുക്കാനുള്ള കഴിവ് വളരെ കുറവായിരിക്കാം. കൂടാതെ എച്ച്‌പിവിയിൽ നിന്ന്  മറ്റ് വിവിധ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും അവർക്ക്  കൂടുതലായിരിക്കാം.

HPV യും അത് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളും കുറയ്ക്കാൻ നിങ്ങൾക്ക് നിരവധി കാര്യങ്ങൾ ചെയ്യാവുന്നതാണ്. അതിൽ പ്രഥാനപ്പെട്ടത് ആൺപെൺ വ്യത്യാസമില്ലാതെ എല്ലാരും വാക്സിനേഷൻ എടുക്കുക എന്നതാണ്. ഇതിന് HPV മൂലമുണ്ടാക്കാവുന്ന കാൻസറിൽ നിന്ന് ഉൾപ്പെടെസംരക്ഷിക്കാൻ കഴിയും. വാക്സിൻ സാധരണ ആയി 11 അല്ലെങ്കിൽ 12 വയസ്സൊ  അല്ലെങ്കിൽ 9 വയസ്സിലോ  തുടങ്ങാവുന്നതാണ് എന്ന് Centers for Disease Control and Prevention (2021) റെക്കമെന്റ് ചെയ്യുന്നു.

പക്ഷെ 26 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക്  HPV വാക്സിനേഷൻ കുറഞ്ഞ പ്രയോജനമേ നൽകുന്നുള്ളൂ എന്നതിനാൽ അവർക്ക് വാക്സിനേഷൻ ശുപാർശ ചെയ്യുന്നില്ല. എന്നിരുന്നാലും, ഇതിനകം വാക്സിനേഷൻ എടുത്തിട്ടില്ലങ്കിൽ  27 മുതൽ 45 വയസ്സ് വരെ പ്രായമുള്ള ചില മുതിർന്നവർക്ക്  ശരിയായ ഒരു ഹെൽത്ത് കെയർ പ്രൊവൈഡറുമായി സംസാരിച്ചതിന് ശേഷം HPV വാക്സിൻ എടുക്കാൻ സഹായം തേടാവുന്നതാണ്. പക്ഷെ 21-നും 65-നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പതിവായി പരിശോധന നടത്തുന്നത് ഗർഭാശയ അർബുദം ഒരു പരുധി വരെ നേരത്തെ കണ്ടു പിടിക്കാനും തടയാനും  സഹായിക്കും.

കൂടാതെ നിങ്ങൾ ലൈംഗികമായി സജീവമായ ഒരാൾ ആണെങ്കിൽ  ഓരോ തവണ ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോഴും ഗർഭനിരോധന ഉറകൾ ശരിയായ രീതിയിൽ ഉപയോഗിക്കുന്നത് നിങ്ങളുടെ HPV വരാനുള്ള സാധ്യത കുറയ്ക്കും. എങ്കിലും HPV സ്കിന്നിലൂടെയും പകരാവുന്നവ ആയതിനാൽ ഗർഭനിരോധന ഉറ മൂടാത്ത സ്ഥലങ്ങളിൽ HPV ബാധിക്കാം. അതിനാൽ തന്നെ ഗർഭനിരോധന ഉറകൾ എച്ച്പിവിയിൽ നിന്ന് പൂർണ്ണമായി പരിരക്ഷിച്ചേക്കില്ല. 

കൂടാതെ ഏകഭാര്യത്വ ബന്ധത്തിലായിരിക്കുക അല്ലെങ്കിൽ നിങ്ങളുമായി മാത്രം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ഒരാളുമായി മാത്രം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക.കാരണം ഒരു പുതിയ ലൈംഗിക പങ്കാളി ഉണ്ടാകുന്നത് ഒരു പുതിയ HPV അണുബാധയ്ക്കുള്ള അപകട ഘടകമാണ്.

ഇനി HPV ഉണ്ടോ എന്ന് എങ്ങനെ അറിയാമെന്ന് നോക്കാം ?

ഒരു വ്യക്തിയുടെ "HPV നില" കണ്ടുപിടിക്കാൻ ഒരു പരിശോധനയും ഇല്ല എന്നതാണ് സത്യം. പക്ഷെ സെർവിക്കൽ ക്യാൻസർ പരിശോധിക്കാൻ കഴിയുന്ന HPV ടെസ്റ്റുകളുണ്ട്. പക്ഷെ ഹെൽത്ത് കെയർ പ്രൊവൈഡർമാർ ഇവ 30 വയസും അതിൽ കൂടുതൽ പ്രായമുള്ള  സ്ത്രീകളെയും പരിശോധിക്കുന്നതിന് മാത്രമാണ് സാധരണ ആയി ഈ ടെസ്റ്റുകൾ ഉപയോഗിക്കുന്നത്. 30 വയസ്സിന് താഴെയുള്ള പുരുഷന്മാരെയോ കൗമാരക്കാരെയോ സ്ത്രീകളെയോ പരിശോധിക്കാൻ HPV ടെസ്റ്റുകൾ ശുപാർശ ചെയ്യുന്നില്ല.

അതിനാൽ തന്നെ HPV ഉള്ള മിക്ക ആളുകൾക്കും തങ്ങൾക്ക് അണുബാധയുണ്ടെന്ന് അറിയുന്നു പോലുമില്ല. കാരണം അവരിൽ രോഗലക്ഷണങ്ങളോ ആരോഗ്യപ്രശ്നങ്ങളോ ഒന്നും തന്നെ ഉണ്ടാകാറില്ല എന്നത് തന്നെ. ചില ആളുകൾക്ക് ജനനേന്ദ്രിയ ഭാഗത്തു അരിമ്പാറ വരുമ്പോൾ എച്ച്പിവി ഉണ്ടെന്ന് കണ്ടെത്തുന്നു. മറ്റു ചിലർക്ക് പാപ് സ്മിയർ ടെസ്റ്റ് ഫലം (സെർവിക്കൽ ക്യാൻസർ സ്ക്രീനിംഗ് സമയത്ത്) ലഭിക്കുമ്പോൾ HPV ഉണ്ടെന്ന് കണ്ടെത്തിയേക്കാം. അതിനാൽ ശരിയായ സമയത്തുള്ള വാക്സിൻ എടുക്കൽ, സർവ്വിക്കൽ സ്ക്രീനിങ്. ഇവ ഒരു പരുധിവരെ വരെ സഹായം ചെയ്യും.

വായിച്ചറിഞ്ഞ അറിവുകൾ പൂർണമായി ശരിയായ രീതിയിൽ മനസിലാക്കാനും ഉപയോഗപ്പെടുത്താനും നിങ്ങളുടെ അടുത്തുള്ള ഒരു രെജിസ്റ്റേർഡ് ഡോക്ടറിന്റെ സഹായം മാത്രം തേടുക.

(തുടരും .....ഇത് ആരുടെയും കയ്യടി പ്രേതീക്ഷിച്ചു കൊണ്ട് എഴുതുന്നവ അല്ല. സെക്ഷ്വൽ ഹെൽത് ക്ലിനിക്കിൽ പ്രാക്ടീസ് ചെയ്യാൻ അവസരം ലഭിച്ച ഒരു നഴ്‌സ് എന്ന നിലയിലും, കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ എന്ന ബുക്ക് എഴുതാനായി  വായിച്ച അറിവ് വെച്ചും ആളുകളെ ബോധവാൻമാർ ആക്കുക എന്ന ഉദ്ദേശ ശുദ്ദിയുടെയും എഴുതുന്നതാണ് ഇത് )

(ജോസ്‌ന സാബു സെബാസ്റ്റ്യൻ - Author of Sex education for children 0-18 years കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ, മാതാപിതാക്കൾക്കൊരു കൈപ്പുസ്തകം)

More Latest News

'മകന്‍ ആദിക്ക് ഒരു മേജര്‍ സര്‍ജറി വേണം, പക്ഷെ അവന്‍ ഇതേപറ്റി ഒരു പേടിയും ഇല്ല, അതാണ് ഈ ന്യൂജനറേഷന്റെ ഗുണം' മകന്റെ സര്‍ജ്ജറി വിവരത്തെ പറ്റി ചക്കപ്പഴം താരം

ചക്കപ്പഴത്തിലെ കുഞ്ഞുണ്ണി കുടുംബ പ്രേക്ഷകര്‍ക്ക് വീട്ടിലെ പ്രിയപ്പെട്ട താരമാണ്. അമല്‍ രാജ്‌ദെവ് അഭിനയിച്ച പരമ്പരയിലൂടെ സിനിമയിലും സാന്നിധ്യം തെളിയിച്ചിട്ടുണ്ട്. ഇപ്പോള്‍ നിരവധി സീരിയലുകളിലും സിനിമകളിലും ശ്രദ്ധ നേടിയിരിക്കവേ തന്റെ മകനെ കുറിച്ചുള്ള ഒരു കാര്യം സോഷ്യല്‍ മീഡിയ വഴി അറിയിച്ചിരിക്കുകയാണ്. മകന് സര്‍ജ്ജറി ആണെന്നും. അതൊരു മേജര്‍ സര്‍ജ്ജറി ആണെന്നും പക്ഷെ മകന്റെ മനോഭാവം തന്നെ അത്ഭുതപ്പെടുത്തുന്നുണ്ടെന്നുമുള്ള കാര്യമാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. മകന് വേണ്ടി എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ വേണമെന്നും താരം ഇതില്‍ പറയുന്നു. ആദി എന്നാണ് മകന്റെ പേര്. നട്ടെല്ലിന് ആണ് രോഗം സംഭവിച്ചിരിക്കുന്നത്. സ്‌കോളിയോസീസ് എന്നാണ് രോഗത്തിന്റെ പേര്. നട്ടെല്ലിന് വളവ് സംഭവിക്കുന്ന ഒരു രോഗാവസ്ഥയാണ് ഇത്. ഈ അസുഖം മാറ്റണമെങ്കില്‍ ഒരു മേജര്‍ സര്‍ജറി ആവശ്യമാണ്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ:''ജീവിതത്തിലെ ചെറിയ ചെറിയ സന്തോഷങ്ങളും സങ്കടങ്ങളും എല്ലാമായി പരാതികളും പരിഭവങ്ങളും ഒന്നുമില്ലാതെ മെല്ലെ പോവുകയായിരുന്നു. പെട്ടെന്നാണ് ഒരു വില്ലന്‍ സ്‌കോളിയോസീസ് എന്ന രോഗത്തിന്റെ രൂപത്തില്‍ വരുന്നത്. വില്ലന്‍ പിടിച്ചത് എന്റെ മൂത്തമകന്‍ ആദിയെ. ഒരു മേജര്‍ സര്‍ജറിയാണ് വേണ്ടത്, ഏകദേശം 7, 8 മണിക്കൂര്‍ അതിനുവേണം. വലിയ ചെലവും ഉണ്ട്. അത് കഴിഞ്ഞ് ഒരു മാസം ബെഡ് റസ്റ്റ് വേണം. പക്ഷേ ആദി റെഡിയാ, ഒരു ടെന്‍ഷനും ഇല്ല, ഒരു പേടിയും ഇല്ല. അവന്‍ ഇതെല്ലാം വളരെ ഈസിയാണ്. കൃത്യം കൃത്യം എല്ലാം മനസ്സിലാക്കി വച്ചിട്ടുണ്ട്. മാത്രവുമല്ല ഇതുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളും ഞങ്ങളെ ക്ലാസ് എടുത്തു കാണിച്ചിട്ടുണ്ട്. അതാണ് ഈ ന്യൂജനറേഷന്റെ ഗുണം. ആസ്റ്റര്‍ മെഡിസിറ്റിയില്‍ ആണ് സര്‍ജറി. എല്ലാവരുടെയും പ്രാര്‍ത്ഥനയും കരുതലും വേണം'' - ഇതാണ് അമല്‍ ഇന്‍സ്റ്റാഗ്രാമില്‍ എഴുതിയിരിക്കുന്നത്.  

ഡ്രാഗന്‍ ഫ്രൂട്ടിന്റെ മുള്ള് കാലില്‍ തറച്ചു മണിക്കൂറുകള്‍ക്ക് ശേഷം വയറിളക്കവും ഛര്‍ദിയും, ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥി മരിച്ചു, വിഷം ഉള്ളില്‍ച്ചെന്ന് മരണമെന്ന് എഫ് ഐ ആര്‍

തിരുവനന്തപുരം : കടുത്ത വയറിളക്കവും ഛര്‍ദിയും മൂലം പതിനാറുകാരനായ വിദ്യാര്‍ത്ഥി മരിച്ചു. മഞ്ചവിളാകം കിടങ്ങുവിള രാജ് നിവാസില്‍ അലന്‍(16) ആണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരിക്കേ മരിച്ചത്. അലന്‍ മരിക്കുന്നതിന് തലേ ദിവസം ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കാലില്‍ ഡ്രാഗന്‍ ഫ്രൂട്ടിന്റെ മുള്ള് തറച്ചിരുന്നു. നന്നായി വേദനിച്ചെങ്കിലും ആശുപത്രിയില്‍ പോയില്ല. തുടര്‍ന്ന് പിറ്റേന്ന് തമിഴ്‌നാട്ടിലേക്ക് പോയിരുന്നു. തിരിച്ചെത്തുമ്പോള്‍ വയറിളക്കവും ഛര്‍ദിയും കൊണ്ട് അവശനായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുകയായിരുന്നു.  വിഷം ഉള്ളില്‍ച്ചെന്നതാണ് അലന്റെ മരണ കാരണമെന്നാണ് മാരായമുട്ടം പൊലീസിന്റെ എഫ് ഐ ആറില്‍ പറയുന്നുണ്ടെങ്കില്‍ കൂടുതല്‍ വ്യക്തത കിട്ടാന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടണം എന്നാണ് പൊലീസും ആശുപത്രി അധികൃതരും വ്യക്തമാക്കുന്നത്. പത്താം ക്ലാസ് പരീക്ഷ പാസായി, പ്ലസ് വണ്ണിന് പ്രവേശനം നേടാനിരിക്കെയാണ് വിദ്യാര്‍ത്ഥിയുടെ മരണം. ധനുവച്ചപുരം എന്‍ കെ എം ജി എച്ച് എസില്‍ നിന്നാണ് അലന്‍ പത്താം ക്ലാസ് പാസായത്. പിതാവ്: അനില്‍ രാജ്, മാതാവ്: പ്രിജി ആഴ്ചകള്‍ക്ക് മുന്‍പാണ് അരളിപ്പൂവിന്റെ ഇതളുകള്‍ ഉള്ളില്‍ച്ചെന്നാണ് ഹരിപ്പാട് സ്വദേശിനിയായ സൂര്യാ സുരേന്ദ്രന്‍ മരിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്ന് തിരുവിതാംകൂര്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ അര്‍ച്ചനയിലും പ്രസാദത്തിലും അരളിപ്പൂവ് നിരോധിച്ചിരുന്നു. അതേരീതിയില്‍ ഡ്രാഗന്‍ ഫ്രൂട്ടിന്റെ മുള്ള് ആണോ ഇവിടെ വില്ലനായതെന്നും വ്യക്തമല്ല.

പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം, മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീരപ്രകൃതമുള്ള ആളാണ് പ്രതിയെന്ന കുട്ടിയുടെ മൊഴിയനുസരിച്ച് തിരച്ചില്‍

കാസര്‍കോട് : പടന്നക്കാട് ഒഴിഞ്ഞവളപ്പില്‍ വീട്ടിനുള്ളില്‍ കയറി ഉറങ്ങിക്കിടന്ന പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്. ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണ്ണാഭരണങ്ങള്‍ കവരുകയും പീഡിപ്പിക്കുകയും ചെയ്ത ശേഷം ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു പ്രതി.  ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെയാണ് പെണ്‍കുട്ടിയെ തട്ടിക്കാെണ്ടുപോയി സ്വര്‍ണ കമ്മല്‍ കവര്‍ന്നശേഷം ഉപേക്ഷിച്ച് കടന്നത്. മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീരപ്രകൃതമുള്ള ആളാണ് പ്രതിയെന്നാണ് കുട്ടിയുടെ മൊഴി. പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടരുന്നുണ്ട്. കണ്ണൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസ് ഇന്നലെ പ്രത്യേക യോഗം വിളിച്ച് അന്വേഷണ പുരോഗതി വിലയിരുത്തിയിരുന്നു. പുലര്‍ച്ചെ മൂന്നുമണിയോടെ കുട്ടിയുടെ മുത്തച്ഛന്‍ പശുവിനെ കറക്കാനായി വീടിന്റെ അടുക്കളവാതില്‍ തുറന്ന് പുറത്തിറങ്ങിയിരുന്നു. ഇതുവഴിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി സ്വര്‍ണാഭരണം കവര്‍ന്നുവെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നതോടെയാണ് കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി മനസിലായത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണ് കുട്ടി ഇപ്പോള്‍. ഇവിടെ നടത്തിയ പരിശോധനയിലാണ് ലൈംഗികാതിക്രമത്തിന് ഇരയായതായി കണ്ടെത്തയിത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കണ്ണിലും കഴുത്തിലും മുറിവേറ്റ നിലയിലാണ് അക്രമി ഉപേക്ഷിച്ച പെണ്‍കുട്ടിയെ രാവിലെ നാട്ടുകാര്‍ കണ്ടെത്തിയത്. പശുവിനെ കറക്കാനായി അതിരാവിലെ പതിവായി അടുക്കളവാതില്‍ തുറക്കാറുണ്ടെന്നും കറവ കഴിഞ്ഞശേഷമേ അത് അടയ്ക്കാറുള്ളൂ എന്നും വ്യക്തമായി അറിയാവുന്ന ആരോ ആണ് സംഭവത്തിന് പിന്നിലെന്ന് തുടക്കത്തിലേ സംശയമുണ്ടായിരുന്നു.

300 ഗ്രാം ബിസ്‌കറ്റിന്റെ പാക്കറ്റില്‍ 52 ഗ്രാം കുറവുണ്ടെന്ന് ഉപഭോക്താവിന്റെ പരാതി, ഉപയോക്താവിന് 60,000 രൂപയും പലിശയും നല്‍കണമെന്ന് ഉപഭോക്തൃ നഷ്പരിഹാര കോടതി

തൃശൂര്‍ : ബിസ്‌കറ്റ് പാക്കറ്റില്‍ തൂക്കക്കുറവ് കണ്ടതിനെ തുടര്‍ന്ന് ഉപഭേക്താവ് നല്‍കിയ പരാതിയില്‍ നടപടിയെടുത്ത് ഉപഭോക്തൃ കോടതി. ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ആണ് ഉപഭോക്താവിന് നഷ്പരിഹാരം നല്‍കാന്‍ വിധിച്ചത്. 300 ഗ്രാം ബിസ്‌കറ്റിന്റെ പാക്കറ്റില്‍ 52 ഗ്രാം കുറവുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉപഭോക്തൃ കോടതിയുടെ നടപടി. തൃശൂര്‍ സ്വദേശി ജോര്‍ജ് തട്ടിലാണ് പരാതി നല്‍കിയത്. ജോര്‍ജിന് 60,000 രൂപയും പലിശയും നല്‍കണമെന്നാണ് കോടതി വിധിയില്‍ പറയുന്നത്. കൗതുകത്തിന്റെ പേരിലാണ് വരാക്കരയിലെ ബേക്കറിയില്‍ നിന്ന് വാങ്ങിയ ന്യൂട്രി ചോയ്സ് ആരോറൂട്ട് ബിസ്‌ക്കറ്റ് പാക്കറ്റ് ജോര്‍ജ് തൂക്കി നോക്കിയത്. 300 ഗ്രാമില്‍ 52 ഗ്രാം കുറവ് കണ്ടതോടെ കൂടുതല്‍ പായ്ക്കറ്റുകള്‍ വാങ്ങി തൂക്കി നോക്കി. എല്ലാത്തിനും തൂക്കക്കുറവ് കണ്ടതോടെ ഈ ബിസ്‌കറ്റ് പാക്കറ്റുകളുമായി തൃശൂരിലെ ലീഗല്‍ മെട്രോളജി ഓഫീസില്‍ എത്തി. അവിടെ വച്ചും പരിശോധിച്ച് തൂക്കം കുറവാണെന്ന് രേഖപ്പെടുത്തിയ ശേഷമാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. പരാതിക്കാരന് സംഭവിച്ച സാമ്പത്തിക നഷ്ടത്തിനും വിഷമതകള്‍ക്കുമായി 50,000 രൂപ, ചെലവിലേക്ക് 10,000 രൂപ, ഹര്‍ജി തീയതി മുതല്‍ ഒമ്പത് ശതമാനം പലിശയും നല്‍കാനാണ് കോടതി വിധിച്ചത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് കമ്പനിക്ക് കോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാത്രമല്ല, സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ടോയെന്ന് വ്യാപക പരിശോധന നടത്തണമെന്ന് ലീഗല്‍ മെട്രോളജി വകുപ്പിനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു.

വാട്‌സ്ആപ്പ് ഓഡിയോ വീഡിയോ കോളിനായി ആശ്രയിക്കുന്നവര്‍ക്ക് പുതിയ അപ്‌ഡേഷന്‍, പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

ഉപഭോക്താക്കള്‍ക്ക് വാട്‌സ്ആപ്പ് വീഡിയോ ഓഡിയോ കോളുകളില്‍ പുത്തന്‍ അനുഭവം ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ അപ്‌ഡേഷന്‍ ഒരുങ്ങുന്നു. മെസേജ് അയക്കുന്നതിനൊപ്പം വീഡിയോ -ഓഡിയോ കോളുകള്‍ ചെയ്യുന്നവര്‍ക്ക് വേണ്ടി വാട്ട്‌സാപ്പ് ഓഡിയോ കോള്‍ ബാര്‍ ഫീച്ചര്‍കൊണ്ടുവന്നിരിക്കുന്നത്. നേരത്തെ തന്നെ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക്  ഈ ഫീച്ചര്‍ ലഭ്യമായി തുടങ്ങിയിരുന്നു. ഇപ്പോഴിതാ ഐഒഎസിലും അവതരിപ്പിച്ചിരിക്കുകയാണ്. ഓഡിയോ കോള്‍ വിന്‍ഡോ മിനിമൈസ് ചെയ്യുമ്പോള്‍ ചാറ്റ് ലിസ്റ്റിന് മുകളിലായാണ് പുതിയ ഓഡിയോ കോള്‍ ബാറുള്ളത്. പുതിയ അപ്‌ഡേഷനിലൂടെ മെയിന്‍ സ്‌ക്രീനിലേക്ക് പോവാതെ തന്നെ കോളുകള്‍ മ്യൂട്ട് ചെയ്യാനും കട്ട് ചെയ്യാനാകും. ആന്‍ഡ്രോയിഡിലും വാട്ട്‌സാപ്പ് ഐഒഎസ് ബീറ്റാ ഉപഭോക്താക്കള്‍ക്കും മാത്രമാണ് ഈ ഫീച്ചര്‍ ലഭ്യമായിട്ടുള്ളത് .ആപ്പിന്റെ ഐഒഎസ് സ്റ്റേബിള്‍ വേര്‍ഷനിലും ഈ ഫീച്ചര്‍ എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വാട്ട്‌സാപ്പ്  അടുത്തിടെയായി നിരവധി ഫീച്ചറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ആപ്പ് ഡയലര്‍ ഫീച്ചറുമായി വാട്ട്‌സാപ്പെത്തിയത് കഴിഞ്ഞിടെയാണ്. വാട്ട്‌സാപ്പിനുള്ളില്‍ തന്നെ നമ്പറുകള്‍ അടിച്ച് കോള്‍ ചെയ്യാനുള്ള ഡയലര്‍ ഓപ്ഷനാണിത്. വാട്ട്‌സാപ്പ് ട്രാക്കറായ വാബെറ്റ്ഇന്‍ഫോയാണ് ഇതെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. ഈ ഫീച്ചര്‍ വരുന്നതോടെ നമ്പറുകള്‍ സേവ് ചെയ്യാതെ തന്നെ  കോള്‍ ചെയ്യാനാകും.  ഗൂഗിള്‍ ഡയലറിനും ട്രൂകോളറിനും വെല്ലുവിളി ഉയര്‍ത്തുന്നതായിരിക്കും വാട്ട്‌സാപ്പിന്റെ പുതിയ ഫീച്ചര്‍. ആന്‍ഡ്രോയിഡ് ബീറ്റ 2.24.9.28- പതിപ്പിലാണ് ഇന്‍-ആപ്പ് ഡയലര്‍ ഫീച്ചര്‍ വന്നിരിക്കുന്നത്.

Other News in this category

  • ലൈംഗിക അവയത്തില്‍ മരവിപ്പോ നീറ്റലോ ഉണ്ടെങ്കില്‍ ഒരിക്കലും പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടരുത്, ഹെര്‍പ്പസ് രോഗലക്ഷണവും ചികിത്സയും അറിയുക
  • ലൈംഗിക ആസക്തിയും പിഞ്ചു കുഞ്ഞിന്റെ കൊലപാതകവും, ജോസ്‌ന സാബു സെബാസ്റ്റ്യന്‍ എഴുതുന്നൂ
  • രതിമൂർച്ഛയോ സ്ഖലനമോ ഇല്ലെങ്കിൽപ്പോലും ലൈംഗിക ഭാഗങ്ങളിലെ സ്പര്ശനം മൂലവും ക്ലമീഡിയ ലഭിക്കാം
  • മാരകമായ ലൈംഗിക രോഗം ഗൊണോറിയ പകരുന്നതെങ്ങനെ? ലക്ഷണങ്ങളും പ്രതിവിധികളൂം വായിച്ചറിയാം
  • പൂര്‍ണ്ണ ആരോഗ്യമുള്ളവരും ലൈംഗിക രോഗ വാഹകരാകാം, സുരക്ഷിതമായ ലൈംഗിക ബന്ധത്തിന്റെ പ്രസക്തിയെക്കുറിച്ച് അറിയാം.. ജോസ്‌ന സാബു സെബാസ്റ്റ്യന്‍ എഴുതുന്നൂ
  • ശരീര വില്പന ശാലകളിലെ ലൈംഗിക ആസക്തിയും സുരക്ഷയും, പ്രമുഖ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റും സെക്‌സ് എഡ്യൂക്കേഷന്‍ നഴ്‌സുമായ ജോസ്‌ന സാബു സെബാസ്റ്റ്യൻ എഴുതുന്നൂ.....
  • ബ്രിട്ടനിലെ തൊഴില്‍ നിയമസംരക്ഷണത്തില്‍ തൊഴിലാളികള്‍ക്ക് നല്‍കുന്ന പ്രസവകാല അവകാശങ്ങള്‍
  • പി.ടി.തോമസിനോട് മാപ്പ് പറയേണ്ടത് സഭയും മെത്രാനും അല്ല...
  • നിങ്ങളുടെ തൊഴില്‍ മേഖലയില്‍ പ്രശ്‌നങ്ങളുണ്ടോ എങ്കില്‍ അച്ചടക്ക നടപടിയെക്കുറിച്ചും തൊഴില്‍ നിയമങ്ങളെക്കുറിച്ചും അറിയുക
  • Most Read

    British Pathram Recommends