18
MAR 2021
THURSDAY
1 GBP =105.96 INR
1 USD =83.28 INR
1 EUR =90.18 INR
breaking news : ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈന്‍ ആയി തെരഞ്ഞെടുത്തതിന് ജീവനക്കാര്‍ക്ക് സമ്മാനം, എട്ടുമാസത്തെ ശമ്പളം ബോണസായി നല്‍കാന്‍ തീരുമാനിച്ച് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് >>> സന്ദര്‍ശന വിസയില്‍ എത്തുന്നവര്‍ക്ക് തിരിച്ചടി, റിട്ടേണ്‍ ടിക്കറ്റും എടുക്കണമെന്ന് ഗള്‍ഫ് എയര്‍, സന്ദര്‍ശന വിസയില്‍ യാത്ര ചെയ്യാനും ഈ വ്യവസ്ഥ ബാധകം >>> സൂപ്പര്‍ താരം വിരാട് കോഹ്ലിക്ക് സുരക്ഷാ ഭീഷണി, സുരക്ഷ ശക്തമാക്കി പൊലീസ് >>> വാട്‌സ്ആപ്പില്‍ വായിക്കാത്ത സന്ദേശങ്ങള്‍ സ്വയം ഇല്ലാതാക്കാനുള്ള പുതിയ ഫീച്ചര്‍ വരുന്നു, ഉപയോക്താവിന് തന്നെ തിരഞ്ഞെടുക്കാം, ഫീച്ചര്‍ ഇങ്ങനെ >>> കുടിയേറ്റ ഗ്രാജുവേറ്റുകള്‍ ബ്രിട്ടനില്‍ തങ്ങുന്ന ഓരോ വര്‍ഷവും നിര്‍ബന്ധിത ഇംഗ്ലീഷ് ടെസ്റ്റിന് വിധേയമാകണം; ഉയര്‍ന്ന ഡ്രോപ്പ്ഔട്ട് നിരക്കുള്ള സ്ഥാപനങ്ങള്‍ക്ക് വിദേശ വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യാനുള്ള ലൈസന്‍സും നഷ്ടമായേക്കും >>>
Home >> EDITOR'S CHOICE
ഒന്ന് നാട്ടില്‍ പോയി വരാമെന്ന് പറഞ്ഞ് മുങ്ങിയ കാമുകനെ പൊക്കാന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ട് യുവതി, ഒടുവില്‍ യുവതിക്ക് മനസ്സിലായി താന്‍ ചതിക്കപ്പെട്ടു എന്ന്...

സ്വന്തം ലേഖകൻ

Story Dated: 2022-06-14

പ്രണയവും ചതിയുമെല്ലാം ഇപ്പോള്‍ ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ പോലെ ആയിരിക്കുകയാണ്. പ്രണയവും ചതിയും അതിലുടലെടുക്കുന്ന പ്രതികാരവുമെല്ലാം സിനിമാ കഥ പോലെ സുപരിചിതമാകുന്ന കാലത്ത് കാമുകനെ വിശ്വസിച്ച കാമുകിക്ക് കിട്ടിയ എട്ടിന്റെ പണിയാണ് വാര്‍ത്തയാകുന്നത്.
 
റേച്ചര്‍ വാട്ടേഴ്‌സ് എന്ന യുവതി  കാണാതായ തന്റെ കാമുകനെ തേടി ഇറങ്ങിയപ്പോഴാണ് താന്‍ ചതിക്കപ്പെട്ടു എന്ന് മനസ്സിലാക്കുന്നത്. കാമുകനെ കണ്ടെത്താന്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രമടക്കം പോസ്റ്റ് ചെയ്താണ് ഇരുപത്തിയാറുകാരി ഇറങ്ങിയത്. തന്റെ കാമുകന്‍ പോള്‍ മക്ഗീയക്കൊപ്പമുള്ള ചിത്രമടക്കമാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. 

ഇവരുടെ പ്രണയ ബന്ധം തുടങ്ങുന്നത് കൊവിഡ് മഹാമാരി തുടങ്ങിയതിന് ശേഷമാണ്. എന്നാല്‍ കഴിഞ്ഞ ഏപ്രിലില്‍ ഒന്ന് നാട്ടില്‍ പോയി വരാമെന്ന് പറഞ്ഞ് പോള്‍ യു കെയിലേക്ക് പോവുകയായിരുന്നു. നോര്‍വിച്ചിലാണ് ഇയാളുടെ വീട്. ആഴ്ചകള്‍ പിന്നിട്ടിട്ടും യുവാവ് തിരിച്ചെത്താതായതോടെ പേടി തോന്നിയ റേച്ചര്‍ ഫേസ്ബുക്കില്‍ പോസ്റ്റിടുകയായിരുന്നു. നോര്‍വിച്ച് കമ്യൂണിറ്റി ഫേസ്ബുക്ക് ഗ്രൂപ്പിലാണ് തനിക്കൊപ്പം നില്‍ക്കുന്ന പോളിന്റെ ചിത്രം പങ്കുവച്ചത്. കാമുകനെ കാണാനില്ലെന്നും എന്തെങ്കിലും വിവരം കിട്ടുന്നവര്‍ തന്നെ ബന്ധപ്പെടണമെന്നും യുവതി ചിത്രത്തിനൊപ്പം കുറിച്ചിരുന്നു.

പോസ്റ്റ് കണ്ട് പോളിന്റെ പരിചയക്കാരന്‍ യുവതിയെ ബന്ധപ്പെട്ടു.പോളിന് യു കെയില്‍ ഭാര്യയും കുട്ടിയുമുണ്ടെന്നായിരുന്നു അയാള്‍ പറഞ്ഞത്. പോളും ഭാര്യയും പിണക്കത്തിലായിരുന്നു. കൊവിഡിന്റെ തുടക്കത്തില്‍ ഇയാള്‍ ചൈനയിലെ ഷെന്‍ഷെനില്‍ ജോലി ചെയ്യുകയായിരുന്നു. 2019ലാണ് അമേരിക്കക്കാരിയായ റേച്ചര്‍ ചൈനയിലെത്തിയത്. ഇതിനിടെ ഇരുവരും കണ്ടുമുട്ടുകയും പ്രണയത്തിലാകുകയും ചെയ്തു.

ഭാര്യയുള്ള വിവരം പോള്‍ കാമുകിയോട് പറഞ്ഞിരുന്നില്ല. ഏപ്രിലില്‍ നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഭാര്യയുമായി ഇയാള്‍ വീണ്ടും ഒന്നിക്കുകയും, അവിടെ തന്നെ ജീവിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍ കാമുകന്‍ തന്നെ ചതിക്കുകയായിരുന്നെന്ന് ഉള്‍ക്കൊള്ളാന്‍ റേച്ചറിന് എളുപ്പമായിരുന്നില്ല. എങ്കിലും ഫേസ്ബുക്കിലെ പോസ്റ്റ് ഉടന്‍ തന്നെ അവര്‍ ഡിലീറ്റ് ചെയ്തു. യൂട്യൂബിലൂടെയാണ് തനിക്ക് പറ്റിയ ചതിയെക്കുറിച്ച് യുവതി തുറന്നുപറഞ്ഞത്.

More Latest News

ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈന്‍ ആയി തെരഞ്ഞെടുത്തതിന് ജീവനക്കാര്‍ക്ക് സമ്മാനം, എട്ടുമാസത്തെ ശമ്പളം ബോണസായി നല്‍കാന്‍ തീരുമാനിച്ച് സിംഗപ്പൂര്‍ എയര്‍ലൈന്‍സ്

കഴിഞ്ഞ വര്‍ഷത്തെ സ്‌കൈട്രാക്സ് വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡ് സിംഗപ്പൂര്‍ വിമാനക്കമ്പനിയെ ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈന്‍ ആയി തെരഞ്ഞെടുത്തതിന് പിന്നാലെ ജീവനക്കാര്‍ക്ക് വമ്പന്‍ ഓഫറുമായി വിമാന കമ്പനി. ജീവനക്കാര്‍ക്ക് എട്ടുമാസത്തെ ശമ്പളം ബോണസായി നല്‍കാന്‍ ആണ് കമ്പനിയുടെ തീരുമാനം. ആറാം തവണയാണ് കമ്പനി ഈ നേട്ടം.  2023-2024 സാമ്പത്തിക വര്‍ഷത്തില്‍ റെക്കോര്‍ഡ് വാര്‍ഷിക ലാഭം ലഭിച്ചതിന് ശേഷമാണ് ഈ തീരുമാനം. മേയ് 15ന് 1.98 ബില്യണ്‍ ഡോളര്‍ റെക്കോര്‍ഡ് അറ്റാദായം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമാണ് ബോണസ് പ്രഖ്യാപനം. ആറര മാസത്തെ ശമ്പളം ബോണസും കൂടാതെ കോവിഡ് പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട പരിശ്രമങ്ങള്‍ക്കായി ഒന്നര മാസത്തെ അധിക ശമ്പളവും ലഭിക്കും. കരസ്ഥമാക്കുന്നത്. ജീവനക്കാരുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് അവാര്‍ഡെന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സിഇഒ ഗോഹ് ചൂന്‍ ഫോംഗ് പറഞ്ഞു. കോവിഡ് കാലത്ത് നിന്നും കൂടുതല്‍ ശക്തരായി ഉയര്‍ന്നുവരാന്‍ ടീമിന്റെ ആത്മവിശ്വാസം തങ്ങളെ സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  എമിറേറ്റ്സ് എയര്‍ലൈന്‍ ആന്‍ഡ് ഗ്രൂപ്പിന്റെ ചെയര്‍മാനും സിഇഒയുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം എമിറേറ്റ്സ് ഗ്രൂപ്പ് സ്റ്റാഫിനു നന്ദി പറഞ്ഞു. തന്റെ കത്തില്‍, അവരുടെ പ്രതിബദ്ധതയെ അദ്ദേഹം പ്രശംസിച്ചു, ''ഞങ്ങളുടെ കൂട്ടായ അഭിലാഷങ്ങളെ ശക്തിപ്പെടുത്തുന്നതിനും അവ നേടിയതിനും, 20 ആഴ്ചത്തെ ലാഭ വിഹിതത്തിന്റെ ഓരോ ദിര്‍ഹത്തിനും നിങ്ങള്‍ അര്‍ഹരാണ്'', അദ്ദേഹം പറഞ്ഞു കഴിഞ്ഞ വര്‍ഷം എമിറേറ്റിന്റെയും ഡിനാറ്റയുടെയും ശ്രദ്ധേയമായ ലാഭവും വില്‍പ്പനയും മെച്ചപ്പെടുത്തിയതോടെ, ഗ്രൂപ്പിന്റെ മൊത്തത്തിലുള്ള തൊഴില്‍ 10% വര്‍ധിച്ച് 112,406 ആയി.

സന്ദര്‍ശന വിസയില്‍ എത്തുന്നവര്‍ക്ക് തിരിച്ചടി, റിട്ടേണ്‍ ടിക്കറ്റും എടുക്കണമെന്ന് ഗള്‍ഫ് എയര്‍, സന്ദര്‍ശന വിസയില്‍ യാത്ര ചെയ്യാനും ഈ വ്യവസ്ഥ ബാധകം

സൗദിയിലേക്കുള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ റിട്ടേണ്‍ ടിക്കറ്റും എടുക്കണമെന്ന് ഗള്‍ഫ് എയര്‍. ഇരുടിക്കറ്റും എടുക്കാത്ത സന്ദര്‍ശകവിസക്കാര്‍ക്ക് ബോഡിങ് അനുവദിക്കില്ലെന്നും ഗള്‍ഫ് എയര്‍ അറിയിച്ചു. ഇതോടെ ഗള്‍ഫ് എയറില്‍ യാത്ര ചെയ്യുന്നവര്‍ രണ്ട് ടിക്കറ്റും അവരില്‍ നിന്ന് തന്നെ എടുക്കേണ്ടി വരും.  ബഹറൈന്റെ ദേശീയ വിമാന കമ്പനി ട്രാവല്‍ ഏജന്‍സികള്‍ക്കയച്ച സര്‍ക്കുലറിലാണ് ഗള്‍ഫ് എയര്‍ ഇക്കാര്യമറിയിച്ചത്. ഏതൊരു ഗള്‍ഫ് രാജ്യത്തേക്കും സന്ദര്‍ശന വിസയില്‍ യാത്ര ചെയ്യാനും ഈ വ്യവസ്ഥ ബാധകമായിരിക്കും. രണ്ട് വ്യത്യസ്ത വിമാന കമ്പനികളുടെ ടിക്കറ്റുകളെടുക്കുന്ന സന്ദര്‍ശക വിസക്കാര്‍ക്ക് ബോഡിംഗ് അനുവദിക്കില്ലെന്നാണ് ഗള്‍ഫ് എയര്‍ നല്‍കുന്ന നിര്‍ദേശം. വിവിധ വിമാന കമ്പനികളുടെ ടിക്കറ്റ് നിരക്കുകള്‍ പരിശോധിച്ച ശേഷമാണ് സന്ദര്‍ശക വിസക്കാര്‍ ടിക്കറ്റെടുക്കുന്നത്. മാത്രമല്ല സന്ദര്‍ശന വിസ കാലാവധി പുതുക്കി ലഭിക്കുന്നതിനെയും ആശ്രയിച്ചായിരിക്കും ടിക്കറ്റെടുക്കുക. വിസ കാലാവധി അവസാനിക്കാറാകുമ്പോള്‍ നാട്ടിലേക്ക് തിരിച്ച് പോകുന്നതിന് തൊട്ടു മുമ്പാണ് കൂടുതല്‍ പേരും ടിക്കെറ്റെടുക്കാറുള്ളത്. അവര്‍ക്കെല്ലാം ഇതൊരു തിരിച്ചടിയാണ്. അതെസമയം, ദോഹ- ബഹ്‌റൈന്‍ സെക്ടറില്‍ പ്രതിവാര സര്‍വീസുകള്‍ വര്‍ധിപ്പിച്ചതായി പ്രഖ്യാപിച്ച് ഗള്‍ഫ് എയര്‍. പ്രതിവാര സര്‍വീസുകള്‍ 21ല്‍ നിന്ന് 37 ആയി ഉയര്‍ത്തിയതായി കമ്പനി അറിയിച്ചു. പുതിയ സര്‍വീസുകള്‍ നിലവില്‍ വന്നു. യാത്രക്കാര്‍ വര്‍ധിച്ചതിനെത്തുടര്‍ന്നാണ് തീരുമാനം. മിഡില്‍ ഈസ്റ്റ്, ഏഷ്യ, യൂറോപ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്കുള്ള കണക്ടിവിറ്റി മെച്ചപ്പെടുത്താനും പുതിയ സര്‍വീസുകള്‍ ഗുണകരമാണ്. യാത്രക്കാര്‍ക്ക് ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള സേവനവും സൗകര്യവും നല്‍കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് ഗള്‍ഫ് എയര്‍ വക്താവ് പറഞ്ഞു.

സൂപ്പര്‍ താരം വിരാട് കോഹ്ലിക്ക് സുരക്ഷാ ഭീഷണി, സുരക്ഷ ശക്തമാക്കി പൊലീസ്

വിരാട് കോഹ്ലിക്ക് സുരക്ഷാ ഭീഷണി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെ നേരിടാനൊരുങ്ങുകയായിരുന്നു റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. സുരക്ഷാ കാരണങ്ങളാല്‍, രാജസ്ഥാന്‍ റോയല്‍സിനെതിരായ ഐപിഎല്‍ എലിമിനേറ്ററിന് മുമ്പുള്ള ഏക പരിശീലനം റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു റദ്ദാക്കിയതായാണ് റിപ്പോര്‍ട്ട്. വീരാട് കൊഹ്ലിയുടെ സുരക്ഷയെ ചൊല്ലിയുള്ള ആശങ്കയെ തുടര്‍ന്നാണ് ഇവ ഉപേക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. നോക്കൗട്ട് മത്സരത്തിന്റെ തലേന്നത്തെ വാര്‍ത്താ സമ്മേളനവും ഇരുടീമുകളും റദ്ദാക്കിയിരുന്നു. അതേസമയം രാജസ്ഥാന്‍ അതേ ഗ്രൗണ്ടില്‍ പരിശീലനം നടത്തുകയും ചെയ്തു സംഭവവുമായി ബന്ധപ്പെട്ട് അഹമ്മദാബാദ് പൊലീസ് നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന.ഇവരില്‍ നിന്നും ആയുധങ്ങളും സംശയാസ്പദമായ വീഡിയോകളും മെസേജുകളും പൊലീസ് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. തുടര്‍ന്ന് വിവരങ്ങള്‍ രാജസ്ഥാനെയും ആര്‍സിബിയെയും അറിയിക്കുകയായിരുന്നു. എന്നാല്‍ രാജസ്ഥാന്‍ പരിശീലനം തുടര്‍ന്നു. പ്രാക്ടീസ് സെഷന്‍ റദ്ദാക്കാനുള്ള തീരുമാനത്തെക്കുറിച്ച് ആര്‍സിബി കൃത്യമായ കാരണങ്ങളൊന്നും പറഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മത്സരത്തിന്റെ ഭാഗമായി തിങ്കളാഴ്ചയാണ് ആര്‍സിബിയും രാജസ്ഥാനും അഹമ്മദാബാദില്‍ ഇറങ്ങിയത്. നിലവില്‍ ടീം ഹോട്ടലിന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സിനും പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. പൊലീസ് നിര്‍ദ്ദേശിക്കുന്ന വഴിയിലൂടെയാണ് താരങ്ങള്‍ പരിശീലനത്തിനെത്തുന്നത്. കനത്ത സുരക്ഷയിലാവും ഇന്നത്തെ മത്സരം നടക്കുക.

വാട്‌സ്ആപ്പില്‍ വായിക്കാത്ത സന്ദേശങ്ങള്‍ സ്വയം ഇല്ലാതാക്കാനുള്ള പുതിയ ഫീച്ചര്‍ വരുന്നു, ഉപയോക്താവിന് തന്നെ തിരഞ്ഞെടുക്കാം, ഫീച്ചര്‍ ഇങ്ങനെ

വാട്‌സ്ആപ്പില്‍ ഇനി വരുന്നത് വായിക്കാത്ത സന്ദേശങ്ങള്‍ സ്വയം ഇല്ലാതാകുന്ന പുതിയ ഓപ്ഷന്‍. ഇനി മുതല്‍ അണ്‍റീഡ് മെസേജ് എന്ന രീതിയില്‍ സന്ദേശങ്ങള്‍ കെട്ടികിടക്കില്ലെന്നാണ് വാട്‌സ്ആപ്പ് പറയുന്നത്. നിലവില്‍ വാട്‌സ്ആപ്പില്‍ വായിക്കാത്ത സന്ദേശങ്ങള്‍ ചാറ്റ് ലിസ്റ്റില്‍ കാണുകയും അത് നമ്മുടെ ശ്രദ്ധയില്‍പ്പെടുകയും ചെയ്യാറുണ്ട്. പക്ഷെ പുതിയ ഫീച്ചറിന്റെ വരവോടെ ഇനി കാര്യങ്ങള്‍ വേറെ രീതിയിലാകുമെന്നാണ് വാട്‌സ്ആപ്പ് പറയുന്നത്. ഈ ഫീച്ചര്‍ ഓപ്ഷണല്‍ ആയിരിക്കും എന്നാണ് സൂചനകളില്‍ പറയുന്നത്. അതായത്, ഉപയോക്താവിന് വേണമെങ്കില്‍ ഈ ഫീച്ചര്‍ ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യാവുന്നതാണ്. ഈ ഫീച്ചര്‍ ഓണാക്കിയിട്ടുണ്ടെങ്കില്‍, നിങ്ങള്‍ വാട്‌സ്ആപ്പ് തുറക്കുമ്‌ബോള്‍ നിലവിലുള്ള വായിക്കാത്ത സന്ദേശങ്ങള്‍ സ്വയം ഇല്ലാതാകും. ദിവസം മുഴുവന്‍ ധാരാളം സന്ദേശങ്ങള്‍ ലഭിക്കുന്ന ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ഏറെ പ്രയോജനകരമാകും. വാട്‌സ്ആപില്‍ വരുന്ന അനാവശ്യ സന്ദേശങ്ങളും ഗ്രൂപ്പ് മെസേജുകളും കാരണം ചാറ്റ് ലിസ്റ്റ് നിറഞ്ഞു കവിഞ്ഞേക്കാം. ഗ്രൂപ്പ് ചാറ്റുകളില്‍ വായിക്കാത്ത സന്ദേശങ്ങളാണ് പലപ്പോഴും കൂടുതലുണ്ടാവുക. അവയില്‍ മിക്കതും പ്രാധാന്യമുള്ളതായിരിക്കില്ല. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായാണ് പുതിയ ഫീച്ചര്‍ കൊണ്ടുവരാന്‍ മെറ്റ തയ്യാറെടുക്കുന്നത്. പുതിയ ഫീച്ചര്‍ നിലവില്‍ വാട്‌സ്ആപ്പ് ബീറ്റാ പതിപ്പില്‍ പരീക്ഷണത്തിലാണ്. എല്ലാ ഉപയോക്താക്കള്‍ക്കും എപ്പോള്‍ ലഭ്യമാകുമെന്ന് കമ്ബനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വൈകാതെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ടെലിഗ്രാം മെസേജിംഗ് ആപ്ലിക്കേഷണില്‍ ഇത്തരമൊരു ഫീച്ചര്‍ നിലവിലുണ്ട്. നിശ്ചിത സമയം കഴിഞ്ഞ ശേഷം ഈ ചാറ്റുകളിലെ സന്ദേശങ്ങള്‍ സ്വയം ഇല്ലാതാകും.

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയാല്‍ കര്‍ശന നടപടി, രോഗികളുടെ ചികിത്സാ രേഖകളും മരുന്നു കുറിപ്പടികളും ഡിജിറ്റലാക്കണം: വീണാ ജോര്‍ജ്ജ്

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയാല്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആലപ്പുഴ മെഡിക്കല്‍ കേളജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസിംഗിനെ സംബന്ധിച്ച പരാതിയിലും ചികിത്സാ പിഴവിലും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ മന്ത്രി നിര്‍ദേശം നല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുട്ടിക്ക് അവയവം മാറി ശസ്ത്രക്രിയ നടത്തിയതു വലിയ വിവാദമായ സാഹചര്യത്തിലാണ് ഇന്നലെ മന്ത്രി ഉന്നതതല യോഗം വിളിച്ചത്. കോഴിക്കോട്, ആലപ്പുഴ മെഡിക്കല്‍ കോളജുകളുടെ പ്രിന്‍സിപ്പല്‍മാര്‍, ആശുപത്രി സൂപ്രണ്ടുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നു വീഴ്ചയുണ്ടാവാന്‍ പാടില്ല. രോഗികളോട് ഇടപെടുമ്പോള്‍ എല്ലാക്കാര്യങ്ങളും ശ്രദ്ധിച്ചു കൈകാര്യം ചെയ്യണം. രോഗികളുടെ ചികിത്സാ രേഖകളും മരുന്നു കുറിപ്പടികളും ഡിജിറ്റലാക്കണം. ആലപ്പുഴ മെഡിക്കല്‍ കോളജിനെതിരേ ഉയര്‍ന്ന പരാതികളില്‍ ഡിഎംഒ റിപ്പോര്‍ട്ട് നല്‍കണമെന്നും യോഗത്തില്‍ മന്ത്രി നിര്‍ദേശം നല്‍കി.

Other News in this category

  • പായല്‍ അല്ല, ലോകത്ത് ലഭ്യമായ ഏറ്റവും ചെറിയ പഴം ഇതാണ്!!! ഒപ്പം മറ്റൊരു രഹസ്യം കൂടി 'വോള്‍ഫിയ ഗ്ലോബോസ'യെ കുറിച്ച് പറയാനുണ്ട്
  • സ്വര്‍ണത്തേക്കാള്‍ വിലയുള്ള ഒരു തൂവല്‍: വംശനാശം സംഭവിച്ച് പോയ ഹുയ പക്ഷിയുടെ തൂവലിനാണ് സ്വര്‍ണത്തേക്കാള്‍ വിലയിട്ടിരിക്കുന്നത്, വില കേട്ടാല്‍ ഞെട്ടും
  • യുകെയില്‍ ഡെലിവറി സേവന കമ്പനിയിലെ പാക്കേജില്‍ നിന്നും വീണ ചോക്ലേറ്റ് കഴിച്ച് ജീവനക്കാര്‍, സ്റ്റാഫ് അംഗം തിരിച്ചെത്തിയപ്പോള്‍ ജീവനക്കാര്‍ക്കെല്ലാം പാനിക് അറ്റാക്ക്, കഴിച്ചത് കഞ്ചാവ്
  • അമേരിക്കയില്‍ പൂച്ചയ്ക്ക് ഡോക്ടറേറ്റ് നല്‍കി ആദരിച്ച് കാസില്‍ടണിലെ വെര്‍മണ്ട് സര്‍വകലാശാല, ഇനി മാക്‌സ് വെറും പൂച്ച അല്ല, ഡോക്ടര്‍ പൂച്ച: സംഭവം ഇങ്ങനെ
  • 55 കോടി രൂപ മുടക്കി ഇവിടം വാങ്ങുന്നുണ്ടോ? എന്നാല്‍ നിങ്ങള്‍ ഇനി മുതല്‍ ഈ പട്ടണത്തിന്റെ തന്നെ ഉടമയായിരിക്കും!!! സംഭവം ഇങ്ങനെ
  • അവസാനമായി ഭക്ഷണവും വെള്ളവും കുടിച്ചത് പത്താമത്തെ വയസ്സില്‍!!! ഭക്ഷണവും വെള്ളവും കഴിക്കാതെ ജീവിക്കാന്‍ തുടങ്ങിയിട്ട് 16 വര്‍ഷമായെന്ന് യുവതി
  • പത്തൊമ്പതാം വയസ്സില്‍ അയല്‍വാസി തട്ടിക്കൊണ്ടു പോയി തടവിലാക്കി, തൊട്ടടുത്ത വീട്ടില്‍ നിന്ന് 26 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തുമ്പോള്‍ പുറത്ത് വന്നത് ക്രൂരതയുടെ ഞെട്ടിക്കുന്ന കഥ
  • ഒന്ന് വാ തുറന്നതാണ് പിന്നെ വായ അടക്കാന്‍ പറ്റിയിട്ടില്ല, താടിയെല്ലു കുടുങ്ങിയ അവസ്ഥയില്‍ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
  • പറന്നുയര്‍ന്ന വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറില്‍ തകരാര്‍, അപകടം ശ്രദ്ധയില്‍പെട്ട പൈലറ്റ് കാണിച്ച സമയോചിത ഇടപെടല്‍ കാരണം പ്രശ്‌നങ്ങളൊന്നുമില്ലാതെ വിമാനം ടാറിങ്ങില്‍ ലാന്‍ഡ് ചെയ്തു!!!
  • ചുവന്ന ലിപ്സ്റ്റിക്ക് ധരിച്ച് ഈ രാജ്യത്ത് നടക്കാന്‍ സാധിക്കില്ല, ലിപ്സ്റ്റിക്ക് നിരോധനത്തിന് കാരണമായി രാജ്യത്തെ അധികാരികള്‍ പറയുന്ന കാരണം വ്യത്യസ്തം!!!
  • Most Read

    British Pathram Recommends