18
MAR 2021
THURSDAY
1 GBP =105.50 1INR
1 USD =82.95 INR
1 EUR =90.16 INR
breaking news : ഉപേക്ഷിക്കപ്പെട്ട കാറിനുള്ളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം, മകനെ അജ്ഞാതര്‍ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിച്ചതാണെന്ന് ആരോപിച്ച് കുടുംബം >>> ആരാധന അതിരു കടക്കുമ്പോള്‍, ദളപതി വിജയ്യുടെ കാറിന്റെ ചില്ലുകള്‍ തിക്കിലും തിരക്കിലും പെട്ട് തകര്‍ന്നു, വന്‍ സ്വീകരണമായിരുന്നു താരത്തിന് തലസ്ഥാനത്ത് >>> സ്തനാര്‍ബുദത്തെ നിരീക്ഷിക്കാന്‍ മോണിറ്റര്‍ ഘടിപ്പിച്ച ബ്രാ രൂപകല്‍പ്പന ചെയ്ത് യുകെ ശാസ്ത്രജ്ഞര്‍; ട്യൂമറുകള്‍ വേഗത്തില്‍ തിരിച്ചറിഞ്ഞ് ചികിത്സ നേരത്തേ തുടങ്ങാനാകുമെന്ന് പ്രതീക്ഷ >>> വൈവ നടക്കുന്നതിനിടെ അധ്യാപകന്‍ അടുത്തേക്കു കസേര വലിച്ചിട്ടിരുന്ന് അനാവശ്യമായ ചോദ്യങ്ങള്‍ ചോദിച്ചു, അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചതായി വിദ്യാര്‍ത്ഥിയുടെ പരാതി >>> 2007ല്‍ അവതരിപ്പിക്കപ്പെട്ട ആദ്യ ഐഫോണ്‍ വീണ്ടും ലേലത്തിന്, വില റെക്കോര്‍ഡ് അടിക്കുമെന്ന് പ്രതീക്ഷ >>>
Home >> HEALTH

HEALTH

വീണ്ടും നിപ്പ ഭീതി? രണ്ട് ജില്ലകളില്‍ നിന്നും കണ്ടെത്തിയ പഴംതീനി വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ചതായി പഠനറിപ്പോര്‍ട്ട്

കേരളം കണ്ട ഏറ്റവും ഭീതിയേറിയ കോവിഡ് വൈറസ് സാന്നിധ്യം സ്ഥിരീകരിക്കുന്നതിന് മുന്‍പ് കേരളം നേരിട്ട മറ്റൊരു വൈറസായിരുന്നു നിപ്പ വൈറസ്. കോഴിക്കോട് ജില്ലയെ അപ്പാടെ മുള്‍മുനയില്‍ നിറുത്തിയ നിമിഷമായിരുന്നു നിപ്പ വൈറസ് പരന്ന സമയം. ഇപ്പോഴിതാ വീണ്ടും നിപ്പയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യുകയാണ്. കോഴിക്കോട്, വയനാട് എന്നി ജില്ലകളിലെ പഴംതീനി വവ്വാലുകളില്‍ ആണ് നിപ വൈറസ് സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ചിരിക്കുന്നത്. പുതിയ പഠനറിപ്പോര്‍ട്ടില്‍ ആണ് ഈ കാര്യം പറയുന്നത്. പുണെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എന്‍.ഐ.വി.) ഗവേഷകര്‍ 2023 ഫെബ്രുവരി, ജൂലായ്, സെപ്റ്റംബര്‍ മാസങ്ങളില്‍ നിപബാധിതമേഖലകളില്‍നിന്ന് ശേഖരിച്ച വവ്വാല്‍ സ്രവങ്ങള്‍ പരിശോധിച്ച ഫലങ്ങളില്‍ വൈറസ് സാന്നിധ്യം വ്യക്തമായത്. വൈറസ് മനുഷ്യരിലേക്ക് ഏതുതരത്തിലാണ് പകരുന്നതെന്ന് വ്യക്തമാകാന്‍ തുടര്‍പഠനം വേണമെന്നാണ് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, മണാശ്ശേരി, കുറ്റ്യാടി, കള്ളാട്, തളീക്കര, വയനാട് ജില്ലയിലെ മാനന്തവാടി എന്നിവിടങ്ങളില്‍നിന്നാണ് പഴംതീനി വവ്വാലുകളുടെ സ്രവങ്ങള്‍ ശേഖരിച്ചത്. 272 വവ്വാലുകളുടെ സ്രവങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ 20.9 ശതമാനത്തില്‍ നിപ വൈറസ് ആന്റിബോഡി സാനിധ്യം കണ്ടെത്തി. 44 വവ്വാലുകളുടെ കരളില്‍നിന്നും പ്ലീഹയില്‍നിന്നും ശേഖരിച്ച സാംപിളുകളില്‍ നാലെണ്ണത്തില്‍ വൈറസ് സാന്നിധ്യം ഉണ്ടായിരുന്നു. മുമ്പ് കേരളത്തില്‍ കണ്ടെത്തിയ നിപ വൈറസുമായി 99 ശതമാനം ജനിതകസാമ്യമുള്ളവയാണ് തിരിച്ചറിഞ്ഞ വൈറസെന്നും വ്യക്തമായി. മുന്‍വര്‍ഷങ്ങളില്‍ സംഘടിപ്പിച്ച പരിശോധനകളിലും മേഖലയിലെ വവ്വാലുകളില്‍ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. വൈറസ് ഇനിയും പടര്‍ന്ന് പിടിക്കാതിരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണം എന്ന് മുന്നറിയിപ്പില്‍ പറയുന്നു.

ക്യാന്‍സര്‍ വീണ്ടും വരുന്നു, ക്യാന്‍സര്‍ തടയാനുള്ള പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുത്ത് പ്രമുഖ ക്യാന്‍സര്‍ ഗവേഷണ-ചികിത്സാ കേന്ദ്രമായ മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട്

ക്യാന്‍സര്‍ വരാതിരിക്കാനുള്ള മരുന്ന്് വികസിപ്പിച്ചെടുത്ത് പ്രമുഖ ക്യാന്‍സര്‍ ഗവേഷണ-ചികിത്സാ കേന്ദ്രമായ മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട്. മരുന്ന് വികസിപ്പിച്ചെടുത്തത് പത്തു വര്‍ഷത്തെ ഗവേഷണത്തിനൊടുവിലണ്.  100 രൂപക്ക് പ്രതിരോധ ഗുളികകള്‍ ലഭ്യമാക്കാനാകുമെന്ന് ടാറ്റ മെമ്മോറിയല്‍ ആശുപത്രിയിലെ സീനിയര്‍ കാന്‍സര്‍ സര്‍ജന്‍ ഡോ രാജേന്ദ്ര ബദ്വെ ആണ് ഈ കാര്യം അറിയിച്ചത്. ഇത് രോഗികളില്‍ രണ്ടാം തവണ കാന്‍സര്‍ ഉണ്ടാകുന്നത് തടയുമെന്നും റേഡിയേഷന്‍, കീമോതെറാപ്പി തുടങ്ങിയ ചികിത്സകളുടെ പാര്‍ശ്വഫലങ്ങള്‍ 50 ശതമാനം കുറയ്ക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. രണ്ടാം തവണ ക്യാന്‍സര്‍ തടയുന്നതിന് ഇത് 30 ശതമാനം ഫലപ്രദമാണ്.പാന്‍ക്രിയാറ്റിക്, ശ്വാസകോശം, വായിലെ അര്‍ബുദം എന്നിവയുടെ ചികിത്സയിലും ഇത് ഫലം ചെയ്യും. കാന്‍സര്‍ വീണ്ടും വരാന്‍ കാരണമാകുന്ന ശരീരത്തിലെ ക്രൊമാറ്റിന്‍ ഘടകങ്ങളെ നശിപ്പിക്കുന്ന പ്രോ ഓക്സിഡന്റ് ഗുളികയാണിത്. റെഡ് വെറേട്രോള്‍, കോപ്പര്‍ സംയുക്തമാണ് ഗുളികയില്‍ അടങ്ങിയിട്ടുള്ളത്. ഗവേഷണത്തിനായി മനുഷ്യരിലെ കാന്‍സര്‍ കോശങ്ങളെ എലികളില്‍ കുത്തിവെച്ച് അത് പ്രോ ഓക്സിഡന്റ് ഉപയോഗിച്ച് പ്രതിരോധിക്കുന്ന പരീക്ഷണം വിജയം കണ്ടു. പാര്‍ശ്വഫലങ്ങള്‍ തടയുന്നതിലുള്ള പരീക്ഷണം മനുഷ്യരിലും വിജയം കണ്ടു.'ഏതാണ്ട് ഒരു പതിറ്റാണ്ടായി ടാറ്റ ഡോക്ടര്‍മാര്‍ ഈ മരുന്നിനു വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു. ടാബ്ലെറ്റ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) അംഗീകാരത്തിനായി കാത്തിരിക്കുകയാണ്.അനുമതി ലഭിച്ചാല്‍ ജൂണ്‍-ജൂലെ മാസങ്ങളോടെ വിപണിയില്‍ ലഭ്യമാകും. ക്യാന്‍സര്‍ ചികിത്സ മെച്ചപ്പെടുത്താന്‍ ഈ ഗുളിക ഒരു പരിധി വരെ സഹായിക്കും'' രാജേന്ദ്ര ബദ്‌വെ പറഞ്ഞു.   

ദിവസവുമുള്ള പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ ഉപയോഗം മാസം തികയാതെയുള്ള ജനന നിരക്ക് ഉയര്‍ത്തുന്നു, പുതിയ പഠനത്തില്‍ പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

പ്ലാസ്റ്റിക്കിന്റെ ഉപയോഗം പലതരം ആരോഗ്യ പ്രശനങ്ങളിലേക്ക് എത്തിക്കുമെന്ന് അറിയാം. എന്നാല്‍ ഇതാ പുതിയ പഠനങ്ങളില്‍ പറയുന്ന കാര്യങ്ങള്‍ ഏറെ ഞെട്ടലാണ് ഉണ്ടാക്കുന്നത്. കാരണം പ്ലാസ്റ്റിക്കിന്റെ ഉപയോഗം നമുക്ക് മാത്രമല്ല ഗര്‍ഭസ്ഥ ശിശുവിനെയും സാരമായി തന്നെ ബാധിക്കുമെന്നും മാസം തികയാതെയുള്ള ജനനത്തിന്റെ നിരക്ക് ഉയര്‍ത്തുന്നതായാണ് പ്ലാസ്റ്റിക്ക് ഉപയോഗം കാരണമാകും എന്നാണ് പഠനം പറയുന്നത്. ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ ഗ്രോസ്മാന്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കാര്യം പറയുന്നത്. താലേറ്റ്സ് എന്നയിനം രാസവസ്തുക്കള്‍ ആണ് പ്ലാസ്റ്റിക്കില്‍ വില്ലനായി വരുന്നത്. ഇവ പ്ലാസ്റ്റിക്കിനെ മൃദുവും ഫ്ലെക്സിബിളും ഏറെക്കാലം നിലനില്‍ക്കുന്നതും ആക്കാന്‍ വിവിധ ഉല്‍പന്നങ്ങളില്‍ ചേര്‍ക്കാറാണ് പതിവ്. പക്ഷെ ഇത് ഏറ്റവും അപകടകരമായി മാറുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഇത് തെളിയിക്കുന്നതിനായി അയ്യായിരം അമ്മമാരിലാണ് പഠനം നടത്തിയത്. ഗര്‍ഭകാലത്തിന്റെ വ്യത്യസ്തഘട്ടങ്ങളില്‍ മൂത്രസാംപിളുകള്‍ പരിശോധിച്ചു. ഇതില്‍ 20 വ്യത്യസ്ത താലേറ്റ് മെറ്റബോളൈറ്റുകളുടെ നില അളന്നു. വളരെ സാധാരണമായി ഉപയോഗിക്കുന്ന താലേറ്റ് ആയ ഡി.ഇ.എച്ച്.പി (di-2-ethyl hexyl phthalate) മാസം തികയാതെയുള്ള പ്രസവവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു വ്യക്തമായി. മൂത്രത്തില്‍ DEHP ഉള്ളവരെക്കാള്‍ മാസം തികയാതെയുള്ള പ്രസവത്തിന് സാധ്യത 50 ശതമാനം കൂടുതലാണന്നു കണ്ടു. ഈയടുത്ത് ഡിഇഎച്ച്പി ക്കു പകരം ഉപയോഗിച്ചു തുടങ്ങിയ ചില രാസവസ്തുക്കള്‍ ഡിഇഎച്ച്പിയേക്കാള്‍ കൂടുതല്‍ വിനാശകരമാണെന്നു കണ്ടെത്തി. മാസം തികയാതെയുള്ള പ്രസവത്തിനുള്ള സാധ്യത വളരെയധികം കൂടുന്നതായി ശ്രദ്ധയില്‍പെട്ടു. താലേറ്റുകള്‍ക്ക് പകരം മറ്റ് വസ്തു ഉപയോഗിക്കാമെങ്കിലും കമ്പനികള്‍ അത് ചെയ്യാറില്ല. ഇത് പൊതുജനാരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടു വരേണ്ടതാണെന്ന് പഠനം പറയുന്നു. മൂലകാരണം കണ്ടെത്തി മാസം തികയാതെയുള്ള ജനനനിരക്ക് കുറയ്ക്കാനുള്ള ഭാവി തലമുറയുടെ ആരോഗ്യം സുരക്ഷിതമാക്കാനും ഉള്ള നടപടികള്‍ അധികാരികള്‍ കൈക്കൊള്ളണമെന്നും ഗവേഷകര്‍ പറയുന്നു.

കേരളത്തില്‍ അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ അന്തരീക്ഷതാപനില 38 ഡിഗ്രിവരെ ഉയരും, ദാഹമില്ലെങ്കിലും പരമാവധി ശുദ്ധജലം കുടിക്കുന്നത് തുടരണം

തിരുവനന്തപുരം : കേരളത്തില്‍ ചൂടു കൂടുന്ന സാഹചര്യത്തില്‍ കൂടുതല്‍ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് താപനില വലിയതോതില്‍ ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നത്.  അടുത്ത രണ്ടുദിവസങ്ങളില്‍ അന്തരീക്ഷതാപനില 38 ഡിഗ്രിവരെ ഉയരുമെന്നും അവര്‍ അറിയിച്ചു. ഇതേതുടര്‍ന്ന് അഞ്ചുജില്ലകളില്‍ ഉയര്‍ന്നതാപനില മുന്നറിയിപ്പും നല്‍കി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് താപനില 37ഡിഗ്രി വരെയും ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ 36 ഡിഗ്രി വരെയും ഉയരാന്‍ സാധ്യതയുണ്ട്. ഇത് സാധാരണയെക്കാള്‍ 2 - 4 ഡിഗ്രി കൂടുതലാണെന്ന മുന്നറിയിപ്പും അവര്‍ നല്‍കി. സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ പാലിക്കണമെന്നു സര്‍ക്കാരും നിര്‍ദ്ദേശിച്ചു. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരണമാകും. അതുകൊണ്ട് പകല്‍ 11 മുതല്‍ മൂന്നു വരെയുള്ള സമയത്തു നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. അതുപോലെ പരമാവധി ശുദ്ധജലം കുടിക്കണം. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നതു തുടരണം. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കണം.  അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് ഉത്തമം. പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കണം. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നതും നല്ലതായിരിക്കും. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണം. ഒ.ആര്‍.എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതും ഈ സമയത്ത് അനുഗുണമായിരിക്കുമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

ആലപ്പുഴ തണ്ണീര്‍മുക്കത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു, രോഗം സ്ഥിരീകരിച്ച വളര്‍ത്തല്‍കേന്ദ്രത്തിലെ പന്നികളെ കൊന്നു സംസ്‌കരിച്ചു

ആലപ്പുഴ: ആലപ്പുഴ തണ്ണീര്‍മുക്കം ഗ്രാമപ്പഞ്ചായത്ത് അഞ്ചാംവാര്‍ഡില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. പന്നിപ്പനി സ്ഥിരീകരിച്ച പ്രദേശത്തെ പന്നികളെ കൊന്നു സംസ്‌കരിച്ചു. രോഗം സ്ഥിരീകരിച്ച വളര്‍ത്തല്‍കേന്ദ്രത്തിലെയും സമീപത്തെ വളര്‍ത്തു കേന്ദ്രത്തിലെയും 18 പന്നികളെയാണു പ്രത്യേക സംഘം വൈദ്യുതാഘാതമേല്‍പ്പിച്ചു കൊന്ന് ശാസ്ത്രീയമായി കുഴിച്ചിട്ടത്. തണ്ണീര്‍മുക്കം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ശശികലയുടെ നേതൃത്വത്തില്‍ ഗ്രാമപ്പഞ്ചായത്തും രംഗത്തുണ്ടായിരുന്നു. രണ്ടു കേന്ദ്രങ്ങളിലായി 13 പന്നികളെയാണു കഴിഞ്ഞദിവസം കൊല്ലാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞദിവസം ഒരു പന്നി പ്രസവിച്ചപ്പോള്‍ അഞ്ചു കുഞ്ഞുങ്ങളുമായി. ഇതോടെയാണ് എണ്ണം 18 ആയത്. വ്യാഴാഴ്ചയാണ് ഇവിടെ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. രണ്ടു പന്നികള്‍ രോഗംബാധിച്ചു ചത്തിരുന്നു. തുടര്‍ന്നാണ് ഉന്നതതല സംഘം സ്ഥലം സന്ദര്‍ശിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയത്. എല്ലാ നടപടികളും മാനദണ്ഡങ്ങളും പൂര്‍ത്തിയാക്കിയാണു പന്നികളെ കൊന്നു സംസ്‌കരിച്ചതെന്നു മൃഗസംരക്ഷണവകുപ്പ് അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച സംഘം വീണ്ടുമെത്തി പന്നികളെ കുഴിച്ചിട്ടയിടങ്ങളില്‍ അണുനാശിനിയായി സോഡിയം സൈപ്പോക്ലോറൈറ്റ് തളിക്കും. തുടര്‍ന്നും വകുപ്പിന്റെ നിരീക്ഷണം ഏര്‍പ്പെടുത്തും. അഞ്ചുദിവസം കൂടുമ്പോള്‍ അണുനശീകരണം നടത്തും. നിലവില്‍ ഒരു കിലോമീറ്റര്‍ പരിധിയില്‍ പന്നിവളര്‍ത്തുന്നതിനും വില്‍പ്പനയ്ക്കും നിയന്ത്രണമുണ്ട്. ഇതും 10 കിലോമീറ്റര്‍ പരിധിയിലെ നിരീക്ഷണവും അടുത്ത രണ്ടുമാസം തുടരും.  

ക്യാന്‍സര്‍ വരാന്‍ കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തി, പുതുച്ചേരിയില്‍ പഞ്ഞി മിഠായിക്ക് നിരോധനം

പുതുച്ചേരി : പുതുച്ചേരിയില്‍ പഞ്ഞി മിഠായിക്ക് നിരോധനം ഏര്‍പ്പെടുത്തി. ക്യാന്‍സര്‍ വരാന്‍ കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം. എന്നാല്‍, ഭക്ഷ്യസുരക്ഷാ വകുപ്പില്‍ നിന്ന് ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് കിട്ടുന്ന വില്‍പനക്കാര്‍ക്ക് കോട്ടണ്‍ മിഠായി വില്‍പന തുടരാവുന്നതാണ്. പുതുച്ചേരിയില്‍ വില്‍പ്പന നടത്തുന്ന പഞ്ഞി മിഠായിയില്‍ റോഡോമൈന്‍ ബി എന്ന രാസവസ്തുവിന്റെ സാന്നിധ്യം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതായി പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ വെള്ളിയാഴ്ച പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു.  സാധാരണയായി വ്യാവസായിക ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്ന ഒരു കെമിക്കല്‍ ഡൈയാണ് റോഡോമൈന്‍ ബി. തീപ്പെട്ടിക്കമ്പുകളിലും, പച്ചക്കറികളിലും മറ്റും നിറം കൊടുക്കാനായി ഇവ ഉപയോഗിക്കാറുണ്ട്. ഈ രാസവസ്തു ശരീരത്തിലെത്തിയാല്‍ അര്‍ബുദത്തിന് പോലും കാരണമാകുന്ന ഈ രാസപദാര്‍ഥമാണ് പഞ്ഞി മിഠായിലും അടങ്ങിയിട്ടുള്ളത്.

കേരളത്തില്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിനികള്‍ക്ക് സെര്‍വിക്കല്‍ കാന്‍സര്‍ വാക്‌സിനേഷന്‍ നല്‍കാന്‍ തീരുമാനം, വാക്‌സിന്റെ മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും

കേരളത്തില്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിനികള്‍ക്ക് സെര്‍വിക്കല്‍ കാന്‍സര്‍ വാക്‌സിനേഷന്‍ നല്‍കാന്‍ തീരുമാനമായി. ഹ്യൂമണ്‍ പാപ്പിലോമ വൈറസ് വാക്‌സിനാണ് വിദ്യാര്‍ത്ഥിനികള്‍ക്ക് വേണ്ടി നല്‍കുന്നത്.  ആരോഗ്യ, വിദ്യാഭ്യാസ, തദ്ദേശ വകുപ്പുകള്‍ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. വാക്‌സിന്റെ മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും എന്നാണ് പുറത്ത് വരുന്ന വിവരം. ആദ്യഘട്ടമായി ആലപ്പുഴയിലും വയനാട്ടിലും ഉടന്‍ നടപ്പാക്കുമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നേരത്തെ പറഞ്ഞിരുന്നു. സ്തനാര്‍ബുദം കഴിഞ്ഞാല്‍ സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കാണുന്ന സെര്‍വിക്കല്‍ കാന്‍സര്‍ പ്രതിരോധിക്കാനുള്ള വാക്‌സീന്‍ വിതരണം ചെയ്യുമെന്നു കഴിഞ്ഞവര്‍ഷം തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യയില്‍ വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്നു, 157 പുതിയ കോവിഡ് കേസുകള്‍ രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ലോകമാകെ ഭീതിയോടെ കണ്ട ഒന്നാണ് കോവിഡ് വൈറസ്. കോവിഡിന് വാക്‌സിനേഷന്‍ കണ്ടെത്തിയതോടെയാണ്് ആ ഭീകരാന്തരീക്ഷത്തിന് മാറ്റം വന്നത്. എന്നാല്‍ ഇപ്പോഴിതാ ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.  ഇന്ത്യയില്‍ 157 പുതിയ കോവിഡ് കേസുകള്‍ രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. സജീവമായ കേസുകളുടെ എണ്ണം 1,496 ആയി ഉയര്‍ന്നു. 24 മണിക്കൂറില്‍ രണ്ട് മരണം. ഛത്തീസ്ഗഡിലും ഉത്തര്‍പ്രദേശിലുമാണ് മരണം റിപ്പോര്‍ട്ട് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, നിലവിലെ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കൃത്യമായ മുന്‍കരുതല്‍ സ്വീകരിച്ച് ജാഗ്രത പാലിച്ച മതിയെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ഡിസംബര്‍ 5 വരെ പ്രതിദിന കേസുകളുടെ എണ്ണം കുറഞ്ഞിരുന്നു. എന്നാല്‍ പുതിയ സബ്വേരിയന്റായ ജെ.എന്‍.1 വന്നതിനു ശേഷവും തണുത്ത കാലാവസ്ഥയും കോവിഡ് 19 കേസുകള്‍ വര്‍ധിക്കാന്‍ കാരണമായത് എന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു.

കോവിഡ് കാലത്ത് 70ലക്ഷം പേര്‍ കൊവിഡ് മൂലം മരണപ്പെട്ടെന്ന് ലോകാരോഗ്യ സംഘടന, പുറത്ത് വന്നത് 2020 മുതല്‍ 2023 വരെയുള്ള കണക്ക്

ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയാണ് കോവിഡ്. പലര്‍ക്കും ഉറ്റവരെ നഷ്ടപ്പെട്ട ആ വേദന ഇന്നും മാറിയിട്ടില്ല. മാത്രമല്ല കോവിഡ് ഉണ്ടാക്കിയ ആശങ്ക ഇന്നും നിലനില്‍ക്കുകയാണ്. ഇപ്പോഴിതാ കോവിഡ് കാലത്ത് മരണപ്പെട്ടെവരുടെ കണക്കാണ് പുറത്തുവിട്ടിരിക്കുന്നത്. 2020നും 23നും ഇടയ്ക്കുള്ള കണക്കക്ക് പ്രകാരം കൊവിഡ് വ്യാപനകാലത്ത് ലോകത്ത് ഏഴ് മില്യണ്‍ അഥവാ 70ലക്ഷം പേര്‍ കൊവിഡ് മൂലം മരണപ്പെട്ടെന്ന് ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കില്‍ പറയുന്നത്.  എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥകണക്ക് മൂന്നിരട്ടിയെങ്കിലുമായിരിക്കുമെന്നും കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന പറഞ്ഞു. അതേസമയം പകര്‍ച്ചവ്യാധി മാറിയെങ്കിലും കൊവിഡ് മൂലമുള്ള പ്രശ്നങ്ങള്‍ക്ക് ശമനം ഉണ്ടായിട്ടില്ലെന്നും സംഘടന പറഞ്ഞു. മരണങ്ങള്‍ പലതും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കാരണം രാജ്യങ്ങള്‍ പലമരണങ്ങളും കൊവിഡിന്റെ കണക്കില്‍ കൂട്ടിയിട്ടില്ല. 2023ഡിസംബറില്‍ വീണ്ടും കൊവിഡ് വ്യാപനം ഉണ്ടായി. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവരുടെ എണ്ണം 42 ശതമാനം കൂടി. ഐസിയുവില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണത്തില്‍ 62 ശതമാനം വര്‍ധിച്ചിരുന്നു.

ലോകം തന്നെ വിറച്ചു പോയ കോവിഡിന് ശേഷം അടുത്ത 'ഫംഗല്‍ രോഗം', മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് അതിവേഗം പടരുന്ന അപകടകരമായ രോഗം

ലോകം ഏറെ ഭീതിയോടെ കണ്ട വര്‍ഷങ്ങളായിരുന്നു 2020. കോവിഡ് എന്ന മഹാമാരി ലോകത്തെ തന്നെ വിഴുങ്ങിയ വര്‍ഷം. അതില്‍ നിന്നും കരകയറാന്‍ ഒടുവില്‍ വാക്‌സിന്‍ തന്നെ വരേണ്ടി വന്നു. പക്ഷെ കോവിഡ് കാലത്ത് നിരവധി മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോഴിതാ കോവിഡ് മഹാമാരിക്ക് ശേഷം ആശങ്ക പടര്‍ത്തുന്ന പുതിയ രോഗത്തെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. അമേരിക്കയിലാണ് കാന്‍ഡിഡ ഓറിസ് എന്ന ഫംഗസ് ബാധ പടരുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് അതിവേഗം പടരുന്ന ഈ ഫംഗസ് ബാധയുടെ ലക്ഷണങ്ങള്‍ പലതരത്തിലാണ്.  ജനുവരി പത്തിനാണ് ആദ്യ കേസ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ മൂന്ന് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കുറഞ്ഞ രോഗപ്രതിരോധ ശേഷിയുള്ളവരെയാണ് ഈ രോഗം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫംഗസ് ബാധയുണ്ടാകാം. ചെവിയിലോ, തുറന്ന മുറിവുകളിലോ രക്തത്തിലാകെയോ അണുബാധ പിടിപെടാം. പലരിലും പലരീതിയിലാണ് രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. ചിലരില്‍ രോഗമൊന്നുമില്ലാതെ തന്നെ ത്വക്കിന് പുറത്തും ശരീരഭാഗങ്ങളിലും ഫംഗസ് കാണപ്പെടാം.. ഈ ഫംഗസ് മറ്റുള്ളവരിലേക്കും പടരാം. രോഗികള്‍ സ്പര്‍ശിച്ച പ്രതലങ്ങള്‍, ഉപയോഗിച്ച വസ്തുക്കള്‍ ഇവ വഴി അണുബാധ പടരാം. രോഗബാധിതര്‍ക്ക് ഐസൊലേഷന്‍ നിര്‍ബന്ധമാണ്. അണുവിമുക്തമായ ഇടത്തേക്കായിരിക്കണം രോഗിയെ മാറ്റേണ്ടേത്. 2009ല്‍ ജപ്പാനിലാണ് ആദ്യമായി കാന്‍ഡിഡ ഓറിസ് റിപ്പോര്‍ട്ട് ചെയ്തത്. ഈ ഫംഗസിന് ആന്റി ഫംഗല്‍ മരുന്നുകളെ പ്രതിരോധിക്കാനാവും, ഇംഗ്ലണ്ടില്‍ 2016ല്‍ ഇതേ ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഊ ഫംഗസ് മരുന്നു മൂലം പ്രതിരോധിക്കാന്‍ കഴിയില്ലെന്നും ഗവേഷകര്‍ പറയുന്നു.

More Articles

ഉത്തര കന്നഡ ജില്ലയില്‍ കുരങ്ങ് പനി, ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 31 കേസുകള്‍, ഗുരുതരമായ കേസുകളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
ഗസ്സയില്‍ നിന്ന് എണ്ണായിരത്തിലധികം പേരെ അടിയന്തര ചികിത്സക്കായി മറ്റു രാജ്യങ്ങളിലേക്ക് മാറ്റേണ്ടതുണ്ട്: ലോകാരോഗ്യ സംഘടന
കൊല്ലത്ത് നാലുവയസ്സുകാരന് ഷിഗെല്ല വൈറസ് ബാധ സ്ഥിരീകരിച്ചു, മരണപ്പെട്ട സഹോദരന് ഷിഗെല്ലയാണോ എന്നറിയാന്‍ വിശദപരിശോധന നടത്തുന്നു
ആരുമായും ഇതുവരെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ല, പക്ഷെ വിവാഹപൂര്‍വ്വ ആരോഗ്യ പരിശോധനയില്‍ യുവതി എയ്ഡ്‌സ് ബാധിതയാണെന്ന് കണ്ടെത്തി
സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് ക്ഷാമം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം, എന്നാല്‍ കേരളത്തില്‍ അത്തരമൊരു മരുന്ന്ക്ഷാമം ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജിന്റെ മറുപടി
ഇനി മുതല്‍ ആന്റിബയോട്ടിക് മരുന്നുകള്‍ ബോധവല്‍ക്കരണ നിര്‍ദേശങ്ങളോടെയുള്ള പ്രത്യേക നീല കവറില്‍, 'ഗോ ബ്ലൂ' പ്രചാരണത്തിന്റെ ഭാഗമായുള്ള പുതിയ പദ്ധതി
കൊവിഡ് പുതിയ വകഭേതത്തെ പേടിക്കേണ്ടതില്ല, പക്ഷെ ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കരുതി ഇരിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍!!!
നൂറുശതമാനം മരണനിരക്കുള്ള പുതിയ കൊവിഡ് വൈറസിനെ എലികളില്‍ പരീക്ഷിച്ച് ചൈന, പരീക്ഷിച്ചത് ജനിതക വ്യത്യാസം വരുത്തിയ വൈറസ്

Most Read

British Pathram Recommends