18
MAR 2021
THURSDAY
1 GBP =104.20 INR
1 USD =83.41 INR
1 EUR =89.24 INR
breaking news : കാന്‍സര്‍ ചികിത്സയില്‍ പുരോഗതി നേടിയ ശേഷം ചാള്‍സ് രാജാവ് പൊതു ചുമതലകള്‍ പുനരാരംഭിക്കുമെന്ന് കൊട്ടാരം; വരാന്‍ പോകുന്ന വലിയ ഇവന്റുകളില്‍ രാജാവ് പങ്കെടുക്കുന്ന കാര്യം അനിശ്ചിതത്വത്തില്‍ >>> പീറ്റര്‍ ചേരാനലൂര്‍ നയിക്കുന്ന സ്നേഹ സംഗീത രാവ്, അനേകം പ്രതിഭകള്‍ നയിക്കുന്ന കലാവിരുന്ന മെയ് നാലിന് ഈസ്റ്റ് ലണ്ടനില്‍; കലാപ്രേമികള്‍ക്ക് സ്വാഗതം >>> അബര്‍ഡീനില്‍ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ ഇന്നും നാളെയും; നാഗ്പൂര്‍ സെമിനാരി പ്രൊഫസര്‍ പ്രൊഫ. ഡോ. ജോണ്‍ മാത്യു മുഖ്യകാര്‍മ്മികത്വം വഹിക്കും >>> കോഴിക്കോട് ഫറോക്കില്‍ പുലര്‍ച്ചെ അപകടം, നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശിയായ ഒരാള്‍ മരിച്ചു, പതിനെട്ട് പേര്‍ക്ക് പരിക്കേറ്റു >>> വാട്‌സ്ആപ്പില്‍ ഇനി വോയ്‌സ് കോള്‍ വളരെ എളുപ്പം, ഇന്‍-ആപ്പ് ഡയലറിലൂടെ കോണ്‍ടാക്ട്സില്‍ ഇല്ലാത്ത നമ്പറിലേക്കും എളുപ്പത്തില്‍ വിളിക്കാം >>>
Home >> USA

USA

അമേരിക്കയില്‍ വീണ്ടും ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ച നിലിയില്‍, മരണ കാരണം വ്യക്തമല്ല, മൃതദേഹം എത്രയും വേഗം ഇന്ത്യയിലേക്ക് എത്തിക്കാന്‍ സഹായം നല്‍കുമെന്ന് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്

അമേരിക്കയില്‍ ഇന്ത്യന്‍ വംശയജനായ വിദ്യാര്‍ത്ഥി മരിച്ചു. ഇന്ത്യന്‍ വംശജയായ ഉമ സത്യസായ് ഗദ്ദെയെയാണ് മരിച്ചത്. അമേരിക്കയിലെ ഒഹിയോയില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് സംഭവം. വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും. അവരുടെ വീടുമായി ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും. മൃതദേഹം എത്രയും വേഗം ഇന്ത്യയിലേക്ക് കൊണ്ടുപോകാന്‍ സഹായം നല്‍കുകയും ചെയ്യുമെന്ന്- ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. അതേസമയം, ഗദ്ദെയുടെ മരണകാരണം എന്താണെന്ന് കോണ്‍സുലേറ്റ് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ മാര്‍ച്ചില്‍, കൊല്‍ക്കത്തയില്‍ നിന്നുള്ള ശാസ്ത്രീയ നര്‍ത്തകന്‍ അമര്‍നാഥ് ഘോഷ് മിസൗറിയിലെ സെന്റ് ലൂയിസില്‍ വെടിയേറ്റ് മരിച്ചിരുന്നു. അതേ മാസം, ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ പഠിക്കുന്ന ആന്ധ്രാപ്രദേശില്‍ നിന്നുള്ള 20 വയസ്സുള്ള വിദ്യാര്‍ത്ഥിയായ പരുചൂരി അഭിജിത്തും കൊല്ലപ്പെട്ടിരുന്നു. മൃതദേഹം വനത്തിനുള്ളില്‍ കാറില്‍ തള്ളിയ നിലയിലായിരുന്നു. പര്‍ഡ്യൂ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായ 23 കാരനായ സമീര്‍ കാമത്തിനെ ഫെബ്രുവരി 5 ന് ഇന്ത്യാനയിലെ പ്രകൃതി സംരക്ഷണ കേന്ദ്രത്തിലും മരിച്ച നിലയില്‍ കണ്ടെത്തി. ഫെബ്രുവരി 2 ന്, വാഷിംഗ്ടണിലെ ഒരു റെസ്റ്റോറന്റിന് പുറത്ത് നടന്ന ആക്രമണത്തിനിടെ 41 കാരനായ ഇന്ത്യന്‍ വംശജനായ ഐടി എക്സിക്യൂട്ടീവായ വിവേക് തനേജയ്ക്കും ജീവന്‍ നഷ്ടമായി. ഇങ്ങനെ അടുത്ത മാസങ്ങളിലായി അര ഡസനിലധികം വിദ്യാര്‍ത്ഥികളാണ് അമേരിക്കയില്‍ കൊല്ലപ്പെട്ടിട്ടുള്ളത്.  

ഫോമാ 'ടീം യുണൈറ്റഡ്' ഒറ്റക്കെട്ടായി ന്യൂജേഴ്‌സി ട്വിലൈറ്റ് മീഡിയ-ഐ.പി.സി.എന്‍.എ. സംഗമത്തില്‍ തിളങ്ങി നിന്നു

ന്യൂജേഴ്സി : പ്രമുഖ ഫോട്ടോഗ്രാഫറും വിഡിയോഗ്രാഫറുമായ സിജോ പൗലോസും ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയും (IPCNA) സംയുക്തമായി ന്യൂജേഴ്‌സിയില്‍ സംഘടിപ്പിച്ച മലയാളീ സംഗമത്തില്‍ ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിലുള്ള ഫോമാ 'ടീം യുണൈറ്റഡ്' ആറ് അംഗങ്ങളും ഒറ്റക്കെട്ടായി നിന്ന് എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. ഒരേ മനസ്സോടെ, ഒരേ സ്വരത്തോടെ ആറ് പേരും അവിടെ എത്തിയ എല്ലാ സംഘടനാ ഭാരവാഹികളെയും നേതാക്കന്മാരെയും സുഹൃത്തുക്കളെയും അഭിവാദ്യം ചെയ്തപ്പോള്‍ ഫോമായെ 2024-2026 കാലാവധിയില്‍ നയിക്കുവാന്‍ യോഗ്യരായ നേതാക്കളെ ഒരുമിച്ചു കണ്ട സംതൃപ്തിയിലായി എല്ലാവരും. ഫോമായുടെയും ഫൊക്കാനയുടെയും മറ്റു പല സ്ഥാനാര്‍ഥികളും പരിചയപ്പെടലിന്റെയും സൗഹൃദം പതുക്കലിന്റേയും വോട്ടഭ്യര്‍ഥനയുടെയും ഒറ്റപ്പെട്ട സമീപനം സ്വീകരിച്ചപ്പോള്‍  'ടീം യുണൈറ്റഡ്' ഒരുമിച്ച് ഓരോരുത്തയെയും സമീപിച്ചത് ഏവര്‍ക്കും വേറിട്ടൊരനുഭവമായി. ട്വിലൈറ് മീഡിയയുടെ 15-മത് വാര്‍ഷികവും പ്രസ് ക്ലബ്ബിന്റെ പുതിയ വര്‍ഷത്തെ ചുമതലക്കാരുടെ സ്ഥാനാരോഹണവും പ്രവര്‍ത്തനോദ്ഘാടനവും ഒരേ വേദിയില്‍ അരങ്ങേറിയപ്പോള്‍ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും, കാനഡയില്‍ നിന്നും ധാരാളം സംഘടനാ നേതാക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുക്കുന്നതിനായി എത്തിച്ചേര്‍ന്നു. അതൊരു അസുലഭ അവസരമായി മനസ്സിലാക്കിയ 'ടീം യുണൈറ്റഡ്' സ്ഥാനാര്‍ത്ഥികളായ ആറു പേരും പല സംസ്ഥാനങ്ങളില്‍ നിന്നും ഒരുമിച്ച് ആ വേദിയില്‍ എത്തിച്ചേര്‍ന്നു എന്നത് പ്രത്യേകത ആയിരുന്നു. ഫോമായുടെ 2024-2026 കാലാവധിയിലേക്കുള്ള ചുമതലക്കാരുടെ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന പ്രസിഡന്റ് സ്ഥാനാര്‍ഥി ബേബി മണക്കുന്നേല്‍ ടെക്‌സസില്‍ (ഹ്യൂസ്റ്റണ്‍) നിന്നും, ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി ബൈജു വര്‍ഗ്ഗീസ് ന്യൂ ജേഴ്‌സിയില്‍ നിന്നും, ട്രഷറര്‍ സ്ഥാനാര്‍ഥി സിജില്‍ ജോര്‍ജ് പാലക്കലോടി കാലിഫോര്‍ണിയയില്‍ നിന്നും, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഷാലൂ പുന്നൂസ് പെന്‍സില്‍വാനിയയില്‍ (ഫിലാഡല്‍ഫിയ) നിന്നും, ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ഥി പോള്‍ പി. ജോസ് ന്യൂയോര്‍ക്കില്‍ (ലോങ്ങ് ഐലന്‍ഡ്) നിന്നും ജോയിന്റ് ട്രഷറര്‍ സ്ഥാനാര്‍ഥി അനുപമ കൃഷ്ണന്‍ ഒഹായോയില്‍ നിന്നും എത്തിയപ്പോള്‍ ഫോമാ നേതൃത്വത്തിലെ വിവിധ സംസ്ഥാനങ്ങളുടെ പ്രധിനിത്യവും ഒത്തൊരുമയും എല്ലാവര്‍ക്കും മനസ്സിലാക്കാന്‍ സാധിച്ചു. അതിനാല്‍ 'ടീം യുണൈറ്റഡ്' മത്സരാര്‍ത്ഥികളെ വിജയിപ്പിച്ചാല്‍ അടുത്ത രണ്ടു വര്‍ഷത്തെ കാലാവധിയില്‍ ഫോമായെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ ഈ ടീമിന് സാധിക്കും എന്ന് അവരുടെ കൂട്ടായ പ്രവര്‍ത്തനം കണ്ടപ്പോള്‍ എല്ലാവര്‍ക്കും വിശ്വാസമായി. തങ്ങളുടെ ടീമിനെ അടുത്ത കാലാവധിയിലേക്ക് വിജയിപ്പിച്ചാല്‍ ഫോമായുടെ പ്രവര്‍ത്തന മികവ് ഇരട്ടിയായി വര്‍ദ്ധിപ്പിക്കാമെന്നും ഫോമായുടെ പ്രശസ്തി നിലവിലുള്ളതിനേക്കാള്‍ മെച്ചപ്പെടുത്താമെന്നും മാത്രമാണ്  'ടീം യുണൈറ്റഡ്' വാക്കു നല്‍കുന്നത്. അല്ലാതെ മുന്‍ വര്‍ഷങ്ങളിലെ സ്ഥാനാര്‍ഥികള്‍ നല്കിയതുപോലെ നടപ്പിലാകാത്ത സ്വപ്ന വാഗ്ദാനങ്ങളൊന്നും ഈ ടീം വാഗ്ദാനം ചെയ്യുന്നില്ല. ഏതായാലും ന്യൂജേഴ്സിയില്‍ കണ്ടതുപോലുള്ള ഒത്തൊരുമയും കൂട്ടായ്മയും 2024-2026 വര്‍ഷം ഫോമായില്‍ കാഴ്ചവെച്ച് ഫോമായേ അടുത്ത തലങ്ങളിലേക്ക് ഉയര്‍ത്തും എന്ന് മാത്രമാണ് വിവിധ സംഘടനകളില്‍ വിജയപ്രദമായ പ്രവര്‍ത്തനം കാഴ്ചവച്ച് പരിചയസമ്പന്നരായ ആറു സ്ഥാനാര്‍ഥികളും അവകാശപ്പെടുന്നത്. ഈ ആറു പേരെയും ഫോമയുടെ നന്മക്കായി ഒറ്റക്കെട്ടായി വിജയിപ്പിക്കണമെന്ന് ബേബി മണക്കുന്നേല്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.    

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി പൊലീസ് വാഹനം ഇടിച്ച് മരിച്ച സംഭവം: ക്രിമിനല്‍ കുറ്റം ചുമത്തേണ്ടതില്ലെന്ന കോടതി തീരുമാനം പുനഃപരിശോധിക്കണമെന്ന് ഇന്ത്യ

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി പൊലീസ് വാഹനം ഇടിച്ച് മരിച്ച സംഭവത്തില്‍ കോടതിയുടെ തീരുമാനം പുനപരിശോധിക്കണം എന്ന് ഇന്ത്യ. പൊലീസ് ഉദ്യോഗസ്ഥനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തേണ്ടതില്ലെന്ന കോടതി തീരുമാനം ആണ് പുനഃപരിശോധിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ജനുവരി 23നാണ് ഇന്ത്യന്‍ വിദ്യാര്‍ഥിനിയായ ജാഹ്നവി കണ്ടുല (23) പൊലീസ് വാഹനം ഇടിച്ച് മരിച്ചത്. കേസില്‍ സിയാറ്റില്‍ പൊലീസ് ഓഫിസര്‍ കെവിന്‍ ഡേവിനെതിരെയുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ റദ്ദാക്കിയ യുഎസ് കോടതി വിധിക്കെതിരെ ഇന്ത്യന്‍ എംബസി സിയാറ്റില്‍ അറ്റോര്‍ണി ജനറല്‍ ഓഫിസില്‍ ഹര്‍ജി നല്‍കി. ജാഹ്നവി കണ്ടുലയ്ക്കും കുടുംബത്തിനും നീതി ഉറപ്പാക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സിയാറ്റില്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കുന്നതിനായി കാത്തിരിക്കുകയാണെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. മതിയായ തെളിവുകളുടെ അഭാവം കാരണം ഉദ്യോഗസ്ഥനെതിരെ ക്രിമിനല്‍ കുറ്റം ചുമത്താന്‍ കഴിയില്ലെന്ന നിലപാടിനെതിരെയാണ് ഇന്ത്യ രംഗത്ത് വന്നിരുന്നത്. അപകടം നടന്ന ശേഷം മരണത്തെ കുറിച്ച് പറയുന്നതിനിടെ ഓഫിസര്‍ ഡാനിയല്‍ ഓഡറര്‍ ചിരിക്കുന്നതായി സിയാറ്റില്‍ പൊലീസ് പുറത്തുവിട്ട വീഡിയോയില്‍ വ്യക്തമായിരുന്നു. 'അവള്‍ മരിച്ചു' എന്നു പറഞ്ഞ് പൊലീസ് ഓഫിസര്‍ ഡാനിയല്‍ പൊട്ടിച്ചിരിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. ഇത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

യുഎസില്‍ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത, മൃതദേഹങ്ങളുടെ അടുത്ത് നിന്ന് പൊലീസ് പിസ്റ്റള്‍ കണ്ടെത്തി!!!

കഴിഞ്ഞ ദിവസം യുഎസിലെ കാലിഫോര്‍ണിയയില്‍ മലയാളി കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം വലിയ വാര്‍ത്തയായിരുന്നു. വിഷവാതകം ശ്വസിച്ചായിരുന്നു മരണം എന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ ഇപ്പോള്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തിലാണ് പൊലീസ്. പൊലീസ് നടത്തിയ തിരച്ചിലില്‍ മൃതദേഹങ്ങളുടെ അടുത്ത് നിന്ന് പൊലീസ് പിസ്റ്റള്‍ കണ്ടെത്തിയതോടെയാണ് സംശയം വര്‍ദ്ധിച്ചത്.  കൊല്ലം സ്വദേശി ആനന്ദ്, ഭാര്യ ആലീസ് മക്കളായ നോഹ, നെയ്തന്‍ എന്നിവരാണ് മരിച്ചത്. ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം വെടിവെച്ചതാകാം എന്നാണ് പൊലീസിന്റെ നിഗമനം. ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നാണ് സമീപവാസികള്‍ പറയുന്നതെങ്കിലും 2016 ല്‍ ഇരുവരും വിവാഹ മോചനത്തിന് നല്‍കിയ അപേക്ഷയുടെ കോടതി രേഖകള്‍ പ്രചരിക്കുന്നുണ്ട്. ആനന്ദിന്റെയും ഭാര്യയുടെയും മൃതദേഹം ശുചിമുറിയില്‍ നിന്നും മക്കളുടെ മൃതദേഹങ്ങള്‍ കിടപ്പുമുറിയില്‍ നിന്നുമാണ് കണ്ടെത്തിയത്. വിഷ വാതകം ശ്വസിച്ചുള്ള മരണമെന്നായിരുന്നു പോലീസ് ആദ്യം അറിയിച്ചത്.

മലയാളി അസോസിയേഷന്‍ ഓഫ് ലോംഗ് ഐലന്റിന് പുതിയ നേതൃത്വം; ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷത്തില്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് ലോംഗ് ഐലന്റിലുള്ള മലയാളി സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് ലോംഗ് ഐലന്റിന് പുതിയ നേതൃത്വം. ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്റിലുള്ള കൊട്ടിലിയന്‍ റസ്റ്റോറന്റില്‍ വച്ചു നടന്ന ക്രിസ്മസ്-ന്യൂഇയര്‍ സെലിബ്രേഷനിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. പ്രസിഡന്റായി ജെയിംസ് മാത്യു, വൈസ് പ്രസിഡന്റായി മാത്യു ചിറമണ്ണില്‍, സെക്രട്ടറിയായി ഡോ. അന്ന ജോര്‍ജ്, ജോയിന്റ് സെക്രട്ടറിയായി ആല്‍ഫി ജോര്‍ജ്, ട്രഷററായി സണ്ണി ജോര്‍ജ്, ജോയിന്റ് ട്രഷറായി സുരേഷ് തോമസ് എന്നിവരെ തെരഞ്ഞെടുത്തു. ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാനായി ജേക്കബ് ഏബ്രഹാമും, വൈസ് ചെയര്‍മാനായി ജിന്‍സ്മോന്‍ പി. സക്കറിയ, ബോര്‍ഡ് സെക്രട്ടറിയായി തോമസ് ഉമ്മനും ഓഡിറ്റര്‍മാരായി ബാബു ഉത്തമന്‍ സിപിഎ, ഷാജി മാത്യു എന്നിവര്‍ ചുമതലയേറ്റു. അമേരിക്കയിലെ മലയാളി സാന്നിധ്യംകൊണ്ട് പ്രമുഖമായ ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്റിലുള്ള മലയാളി അസോസിയേഷന്‍ ഓഫ് ലോംഗ് ഐലന്റിന് അതിന്റെ അടുത്ത പ്രവര്‍ത്തന വര്‍ഷങ്ങളില്‍ പുതിയ നേതൃത്വത്തിന് ഭാരിച്ച ചുമതലകള്‍ നിറവേറ്റാനുണ്ടെന്ന് സ്ഥാനമേറ്റെടുത്ത ജെയിംസ് മാത്യു ഓര്‍മിപ്പിച്ചു. സംഘടന ഈ വര്‍ഷത്തെ ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷം വളരെ വിപുലമായി രീതിയില്‍ ആഘോഷിക്കപ്പെട്ടു.  

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍, മരണം മകനെ കാണാനില്ലെന്ന് അമ്മ സോഷ്യല്‍ മീഡിയയില്‍ കുറിച്ച് മണിക്കൂറുകള്‍ക്കകം

മകനെ കാണാനില്ലെന്ന് അമ്മ സോഷ്യല്‍ മീഡിയയില്‍ കുറിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ മകനെ മരിച്ച നിലയില്‍ കണ്ടെത്തി പൊലീസ്. അമേരിക്കയില്‍ ആണ് ഇന്ത്യന്‍ വിദ്യാര്‍ഥിയായ നീല്‍ ആചാര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.  പര്‍ഡ്യൂ സര്‍വകലാശാല വിദ്യാര്‍ഥിയാണ് മരിച്ച നീല്‍ ആചാര്യ. പര്‍ഡ്യൂ സര്‍വകലാശാലയിലെ ജോണ്‍ മാര്‍ട്ടിന്‍സണ്‍ ഓണേഴ്സ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സിലും ഡാറ്റാ സയന്‍സിലും പഠനം നടത്തുകയായിരുന്നു നീല്‍. മകന്‍ നീല്‍ ആചാര്യയെ ജനുവരി 28 മുതല്‍ കാണാനില്ലെന്ന് കാട്ടി ഞായറാഴ്ച അമ്മ എക്സില്‍ കുറിച്ചിരുന്നു. 'അവനെ അവസാനമായി കണ്ടത് ഡ്രൈവര്‍ ആണ്. അവനെ പര്‍ഡ്യൂ സര്‍വകലാശാലയില്‍ ഇറക്കിവിട്ടു. ഞങ്ങള്‍ അവനെക്കുറിച്ച് അന്വേഷിക്കുകയാണ്. നിങ്ങള്‍ക്ക് എന്തെങ്കിലും അറിയാമെങ്കില്‍ ദയവായി ഞങ്ങളെ സഹായിക്കൂ.'- എന്നായിരുന്നു അമ്മ കുറിച്ചത്. ഇതിനു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.  ഞായറാഴ്ച രാവിലെ 11:30 ഓടെ ഒരു മൃതദേഹം കണ്ടെത്തിയതായി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പര്‍ഡ്യൂ കാമ്പസില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.  

അമേരിക്കയില്‍ മൂന്നിടങ്ങളിലായി വെടിവെപ്പ്, എട്ട് പേര്‍ കൊല്ലപ്പെട്ട ആക്രമണത്തിന്റെ കാരണം വ്യക്തമല്ല, അക്രമി ഒളിവിലാണെന്നും തിരച്ചില്‍ ആരംഭിച്ചതായും പൊലീസ്

ന്യൂയോര്‍ക് : അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്. മൂന്നിടങ്ങളിലായി നടന്ന വെടിവെപ്പില്‍, ചിക്കാഗോയില്‍ നടന്ന വെടിവെപ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അക്രമത്തിന്റെ കാരണം വ്യക്തമല്ല. അക്രമി ഒളിവിലാണെന്നും തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു. എട്ട് പേരും അവരവരുടെ വീടുകളില്‍ വച്ചാണ് കൊല്ലപ്പെട്ടിരിക്കുന്നത്. രണ്ട് ദിവസങ്ങളായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒരാളുടെ മൃതദേഹം ഞായറാഴ്ച അയാളുടെ വീട്ടില്‍ നിന്നും മറ്റ് ഏഴ് പേരുടെ മൃതദേഹം തിങ്കളാഴ്ച രണ്ട് വീടുകളില്‍ നിന്നുമായി കണ്ടെത്തി. പ്രതി ആയുധധാരിയാണെന്നും ജാഗ്രത സ്വീകരിക്കണമെന്നും പ്രദേശവാസികള്‍ക്ക് നിര്‍ദേശമുണ്ട്.

വിമാനത്തില്‍ യാത്രക്കാരന്‍ അടിച്ചു പാമ്പായി ക്യാബിന്‍ അറ്റന്ററെ കടിച്ചു, ചോദ്യം ചെയ്യലില്‍ സംഭവത്തെ കുറിച്ച് 'ഒന്നും ഓര്‍മ്മയില്ലെന്ന്' യാത്രക്കാരന്‍

ടോക്യോ : പറന്നുയര്‍ന്ന വിമാനത്തില്‍ അടിച്ചു പാമ്പായ യാത്രക്കാരന്‍ ക്യാബിന്‍ അറ്റന്ററെ ആക്രമിച്ചു. യുഎസിലേക്ക് പറക്കുകയായിരുന്ന ജാപ്പനീസ് വിമാനം ഓള്‍ നിപ്പോണ്‍ എയര്‍വേയ്സിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. വിമാനത്തില്‍ നിന്നും ലഭിച്ച മദ്യം കഴിച്ച് ഫിറ്റായ യാത്രക്കാരന്‍ ക്യാബിന്‍ അറ്റന്ററായ യുവതിയെ കടിക്കുകയായിരുന്നു. അതോടെ വിമാനം അടിയന്തരമായി ടോക്യോ ഹനേദ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചിറക്കുകയും ചെയ്തു.  അമേരിക്കന്‍ യാത്രക്കാരനായ 55കാരനാണ് മദ്യലഹരിയില്‍ 'പാമ്പാ'യത്. എന്നാല്‍ പീന്നീട് മദ്യത്തിന്റെ കെട്ടിറങ്ങിയ ശേഷം ഈ പെരുമാറ്റത്തെക്കുറിച്ച് ഓര്‍മ്മയില്ലെന്നാണ് ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞത്. രണ്ടാഴ്ചയ്ക്കിടെ ഇതേ രീതിയിലുള്ള നാലാമത്തെ സംഭവമാണ് ഉണ്ടായത്. വിമാനത്തില്‍ 159 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

ഗാസയില്‍ ആക്രമണം ശക്തമാകുന്നു, ഇസ്രായേലിനുള്ള പിന്തുണ ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍

ഗാസയില്‍ ആക്രമണം ശക്തമായ സാഹചര്യത്തില്‍ വീണ്ടും പിന്തുണ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ്. ഇസ്രായേലിനുള്ള പിന്തുണ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍.  സ്വതന്ത്ര ജൂതരാഷ്ട്രമായി നിലകൊള്ളാനുള്ള ഇസ്രായേലിന്റെ അവകാശത്തെ യുഎസ് എന്നും പിന്തുണക്കുമെന്ന് പറഞ്ഞു കൊണ്ടാണ് തങ്ങളുടെ പിന്തുണ അറിയിച്ചിരിക്കുന്നത്. ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവുമായി കഴിഞ്ഞ വര്‍ഷങ്ങളില്‍ പലതരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ഹമാസിനെ തുടച്ചുനീക്കാനുള്ള പോരാട്ടത്തില്‍ എല്ലാവിധ സൈനിക സഹായവും നല്‍കുമെന്നും ബൈഡന്‍ പറഞ്ഞു. ഗാസയിലെ വെടിനിര്‍ത്തലിനായി ഐക്യരാഷ്ട്രസമിതിയില്‍ കൊണ്ടുവരുന്ന പ്രമേയങ്ങള്‍ അമേരിക്ക വീറ്റോ ചെയ്ത് റദ്ദാക്കുകയാണ്. യു.എന്‍ ചാര്‍ട്ടറിലെ 99ാം അനുച്ഛേദ പ്രകാരം സെക്രട്ടറി ജനറല്‍ വിളിച്ചുചേര്‍ത്ത അടിയന്തര രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയമാണ് വെള്ളുിയാഴ്ച അമേരിക്ക വീറ്റോ ചെയ്തത്. 

യുഎസിലെ വെര്‍മോണ്ടില്‍ മൂന്ന് പലസ്തീന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വെടിയേറ്റു, ആക്രമണം നടക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ പലസ്തീനിയന്‍ കെഫിയ ധരിച്ചിരുന്നതായി റിപ്പോര്‍ട്ട്

മോണ്ട്പെല്ലിയര്‍ : അമേരിക്കയില്‍ വെര്‍മോണ്ടില്‍ മൂന്ന് പലസ്തീന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വെടിയേറ്റു. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ബ്രൗണ്‍, ഹാവര്‍ഫോര്‍ഡ്, ട്രിനിറ്റി എന്നിവിടങ്ങളിലെ ബിരുദ വിദ്യാര്‍ത്ഥികളായ ഹിഷാം അവര്‍ട്ടാനി, തഹ്‌സീന്‍ അഹമ്മദ്, കിന്നന്‍ അബ്ദല്‍ഹമിദ് എന്നിവര്‍ക്കാണ് വെടിയേറ്റത്. ബര്‍ലിംഗ്ടണില്‍ ഒരു കുടുംബ അത്താഴത്തിന് പോകവേ വെര്‍മോണ്ട് യൂണിവേഴ്‌സിറ്റി കാമ്പസിന് സമീപത്ത് വെച്ചാണ് മൂന്ന് പേര്‍ക്കും വെടിയേറ്റത്. ആക്രമണം നടക്കുമ്പോള്‍വിദ്യാര്‍ത്ഥികള്‍ പലസ്തീനിയന്‍ കെഫിയ ധരിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. റോഡ് ഐലന്‍ഡിന്റെ തലസ്ഥാന നഗരമായ പ്രൊവിഡന്‍സിലെ ഒരു പള്ളിക്ക് പുറത്ത് മുസ്ലീം സാധനങ്ങള്‍ വില്‍ക്കുന്ന ഒരാള്‍ വെടിയേറ്റ് ഒരു ആഴ്ച കഴിയുമ്പോഴാണ് ശനിയാഴ്ച വീണ്ടും വെടിവയ്പ്പ് നടന്നത്. സംഭവം വിദ്വേഷ കുറ്റകൃത്യമാണ് എന്നാണ് ബര്‍ലിംഗ്ടണ്‍ പൊലീസ് പറയുന്നത്. എന്നാല്‍ വെടിവെച്ചയാളെ തിരിച്ചറിയാനോ പിടികൂടാനോ സാധിച്ചിട്ടില്ല. സമഗ്രമായ അന്വേഷണം നടത്തണം എന്നും അക്രമിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം എന്നും വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ പറഞ്ഞു.  

More Articles

നയാഗ്ര വെള്ളച്ചാട്ടത്തിനു സമീപമുള്ള റെയിന്‍ബോ ബ്രിഡ്ജില്‍ കാര്‍ പൊട്ടിത്തെറിച്ച് അപകടം, വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരും മരിച്ചതായി റിപ്പോര്‍ട്ട്
ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് അറബ് രാജ്യങ്ങള്‍, ആവശ്യം എതിര്‍ത്ത് അമേരിക്ക, ഒരുകാരണത്താലും വെടിനിറുത്തല്‍ പ്രഖ്യാപിക്കില്ലെന്ന് ഇസ്രയേല്‍ 
അമേരിക്കയില്‍ പതിനെട്ട് പേരെ വെടിവെച്ച് കൊന്ന അക്രമി മരിച്ച നിലയില്‍, മൃതദേഹം കണ്ടെത്തുന്നത് അക്രമണം നടന്ന് രണ്ട് ദിവസത്തിന് ശേഷം, ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം
സഖ്യരാജ്യങ്ങളെ ഉപേക്ഷിക്കാനാവില്ല, ഇസ്രയേലിന് കൂടുതല്‍ സാമ്പത്തിക സഹായം നല്‍കുമെന്ന് അമേരിക്ക
ബൈഡന്‍ ഇന്ന് ഇസ്രായേലിലേക്ക്, ബൈഡനുമായുള്ള കൂടിക്കാഴ്ചയില്‍ നിന്നും പിന്‍മാറി പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസും ജോര്‍ദാന്‍ രാജാവും
പാലസ്തീന്‍ ബന്ധം ആരോപിച്ച് കൊലപാതകം, അമേരിക്കയില്‍ ആറു വയസുകാരനെ വീട്ടില്‍ കയറി കുത്തിക്കൊന്നു, കുട്ടിക്ക് കുത്തേറ്റത് 26 പ്രാവശ്യം!!!
സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മര്‍ത്തമറിയം വനിതാ സമാജം പതിനാലാമത് വാര്‍ഷികകോണ്‍ഫ്രന്‍സ് ഹൂസ്റ്റണില്‍, അറുനൂറോളം മര്‍ത്തമറിയം വനിതാ സമാജ പ്രതിനിധികള്‍ പങ്കെടുക്കും
വോളിബാള്‍ മാമാങ്കത്തിന് വേദിയാകാന്‍ നയാഗ്ര, ഒക്ടോബര്‍ ഇരുപത്തിയെട്ടിന് നയാഗ്ര റീജിയണിലെ തൊറോള്‍ഡിലെ ഗെയിംസ് വില്ലേജിലാണ് വോളീബോള്‍ മത്സരം

Most Read

British Pathram Recommends