18
MAR 2021
THURSDAY
1 GBP =106.31 INR
1 USD =83.44 INR
1 EUR =90.54 INR
breaking news : റെസ്റ്റോറന്റ് വെടിവയ്‌പ് ആസൂത്രിതം.. പിന്നിൽ തുർക്കി, കുർദിഷ് കുടിപ്പകയെന്ന് പോലീസ്, ആക്രമി ലക്ഷ്യമിട്ടത് വെടിയേറ്റ യുവാക്കളെ! മലയാളി പെൺകുട്ടിയ്ക്ക് വെടിയേറ്റത് ലക്ഷ്യംതെറ്റി; അപകടനില തരണം ചെയ്തിട്ടില്ല, മരിയ ലണ്ടനിലെത്തിയത് അവധിക്കാലം ആഘോഷിക്കാൻ! >>> ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ യുകെയിലെ മലയാളി വമ്പന്മാര്‍ കൊമ്പുകോര്‍ക്കുന്ന രണ്ടാമത് ഓള്‍ യുകെ വടംവലി മത്സരം, ഒന്നാം സമ്മാനം 1251 പൗണ്ടും ട്രോഫിയും >>> കിടപ്പു രോഗിയായ മകളുടെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം അമ്മ ജീവനൊടുക്കി, ഗുരുതരമായി പരിക്കേറ്റ മകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു >>> 'അഴിമതിപ്പണം അവര്‍ ആസ്വദിച്ചെങ്കില്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കാനും ബാധ്യതയുണ്ട്' ഭര്‍ത്താവിന്റെ കൈക്കൂലിപ്പണം കൊണ്ടു ജീവിതം ആസ്വദിച്ച ഭാര്യയും അഴിമതിക്കേസില്‍ കുറ്റക്കാരിയാണെന്ന് ഹൈക്കോടതി >>> വാണിജ്യ കോളുകള്‍ക്ക് ഇനി 160-ല്‍ തുടങ്ങുന്ന പ്രത്യേക നമ്പര്‍, ലക്ഷ്യം ഉപയോക്താക്കള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടിന് പരിഹാരം കാണുക >>>
Home >> NAMMUDE NAADU
അമ്മ വീട്ടില്‍ നിന്നും ഇറക്കിവിട്ടെന്നും സഹായിക്കണമെന്നും പറഞ്ഞ് പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ വിളിച്ചു പരാതി പറഞ്ഞു, പറന്നെത്തിയ പൊലീസ് പക്ഷെ രക്ഷപ്പെടുത്തിയത് അമ്മയെ

സ്വന്തം ലേഖകൻ

Story Dated: 2023-08-13

ഏറ്റുമാനൂര്‍ : പതിനാറു വയസ്സുള്ള വിദ്യാര്‍ത്ഥി പൊലീസ് സ്റ്റേഷനില്‍ വിളിച്ച് പറഞ്ഞ പരാതി അനുസരിച്ച് രക്ഷിക്കാനെത്തിയ പൊലീസ് പക്ഷെ ശരിക്കും രക്ഷിച്ചത് അമ്മയെ. വെള്ളിയാഴ്ച രാത്രിയാണ് അമ്മ വീട്ടില്‍ നിന്നും ഇറക്കിവിട്ടെന്ന് പരാതി പെണ്‍കുട്ടി സ്റ്റേഷനില്‍ വിളിച്ച് പറഞ്ഞത്. നിമിഷ നേരം കൊണ്ട് പൊലീസ് അവിടേക്ക് പാഞ്ഞെത്തി പെണ്‍കുട്ടിയെയും കൂട്ടി വീട്ടിലെത്തിയപ്പോള്‍ ഞെട്ടി. അവശനിലയിലായ അമ്മയെ രക്ഷപ്പെടുത്തി പൊലീസ്.

വെള്ളിയാഴ്ച രാത്രിയാണ് പെണ്‍കുട്ടി സഹായം ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചത്. എസ്‌ഐ എച്ച്.ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആണ് സംഭവ സ്ഥലത്തേക്ക് എത്തിയത്. അവിടെയെത്തിയപ്പോള്‍ വീട്ടില്‍ നിന്ന് 50 മീറ്റര്‍ ദൂരത്തില്‍ റോഡില്‍ ഇറങ്ങി നില്‍ക്കുകയാണ് വിദ്യാര്‍ഥിനി. കാര്യം അന്വേഷിച്ചപ്പോള്‍, അമ്മ തനിക്ക് സ്വാതന്ത്ര്യം നല്‍കുന്നില്ലെന്നും ഉപദ്രവിക്കുകയാണെന്നും വീട്ടില്‍നിന്ന് ഇറക്കിവിട്ടെന്നും പറഞ്ഞു.

വിദ്യാര്‍ഥിനിയെ അനുനയിപ്പിച്ച പൊലീസ് കുട്ടിയെയും കൂട്ടി വീട്ടിലേക്കു ചെന്നു. അവിടെയെത്തിയപ്പോള്‍ വീട്ടിലെ ഉപകരണങ്ങളില്‍ ചിലത് തല്ലിത്തകര്‍ത്ത നിലയിലായിരുന്നു. ചോദിച്ചപ്പോള്‍ അമ്മയോടുള്ള ദേഷ്യത്തില്‍ താന്‍ തന്നെയാണ് അവ തല്ലിത്തകര്‍ത്തതെന്നു പെണ്‍കുട്ടി പറഞ്ഞു. രാത്രി സിനിമയ്ക്കു കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അമ്മ സമ്മതിച്ചില്ല എന്നതാണ് വിദ്യാര്‍ഥിനിയുടെ പരാതി.

യുകെയില്‍ പഠിക്കുന്ന പെണ്‍കുട്ടി കഴിഞ്ഞ ഇടയ്ക്കാണ് നാട്ടിലെത്തിയത്. നാളെ യുകെയിലേക്ക് തിരിച്ചു പോകാന്‍ ഇരിക്കുകയായിരുന്നു കുടുംബം. ഈ സാഹചര്യത്തില്‍ രാത്രികാല യാത്ര വേണ്ട എന്ന് അമ്മ പറഞ്ഞതാണ് പെണ്‍കുട്ടിയെ ചൊടിപ്പിച്ചത്.

പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പൊലീസ് കണ്ടത് കരഞ്ഞ് തളര്‍ന്നു കിടക്കുന്ന അമ്മയെയാണ്. മകള്‍ക്ക് പിടിവാശി കൂടുതലാണെന്നും തനിക്ക് സമാധാനം നല്‍കുന്നില്ലെന്നും അമ്മ പൊലീസിനോടു പറഞ്ഞു. സംസാരത്തിനിടയില്‍ വീട്ടമ്മയുടെ നാക്ക് കുഴയുകയും കണ്‍പോളകള്‍ അടയുകയും ചെയ്യുന്നതു കണ്ട് എസ്‌ഐക്ക് സംശയം തോന്നി. പൊലീസുകാര്‍ ഇവരെ ആദ്യം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു.

ആശുപത്രിയിലേക്കു പോകുന്ന വഴിയില്‍ വച്ചാണ്, താന്‍ അമിതഅളവില്‍ ഗുളിക കഴിച്ചിട്ടുണ്ടെന്ന് വീട്ടമ്മ പൊലീസിനോടു വെളിപ്പെടുത്തിയത്. അല്‍പം വൈകിയിരുന്നെങ്കില്‍ ജീവന്‍ നഷ്ടമാകുമായിരുന്നു എന്നാണ് മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. ഏറ്റുമാനൂര്‍ എസ്‌ഐ എച്ച്.ഷാജഹാന്‍, ഡ്രൈവര്‍ നിതിന്‍ ശ്രീനിവാസന്‍, ഹോം ഗാര്‍ഡ് രാജപ്പന്‍, വനിത സിവില്‍ പൊലീസ് ഓഫിസര്‍ ലേഖ എന്നിവ അടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

More Latest News

ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ യുകെയിലെ മലയാളി വമ്പന്മാര്‍ കൊമ്പുകോര്‍ക്കുന്ന രണ്ടാമത് ഓള്‍ യുകെ വടംവലി മത്സരം, ഒന്നാം സമ്മാനം 1251 പൗണ്ടും ട്രോഫിയും

മലയാള മണ്ണില്‍ നിന്നും യുകെയിലെത്തി കഴിവു തെളിയിച്ച മലയാളികളുടെ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ യുകെയിലെ മലയാളി വമ്പന്മാര്‍ കൊമ്പുകോര്‍ക്കുന്ന രണ്ടാമത് ഓള്‍ യുകെ വടംവലി മത്സരം 2024 അരങ്ങേറുവാന്‍ പോകുന്നു. ഈമാസം എട്ടിന് ശനിയാഴ്ചയാണ് മത്സരം നടക്കുക. ബാസില്‍ഡണിലെ സെന്റ് ആന്‍ ലൈന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ചു നടക്കുന്ന മത്സരത്തില്‍ നിരവധി ടീമുകളാണ് പങ്കെടുക്കുന്നത്. ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് 1251 പൗണ്ടും ട്രോഫിയും രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് 801 പൗണ്ടും ട്രോഫിയും മൂന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് 501 പൗണ്ടും ട്രോഫിയും നാലാം സ്ഥാനം ലഭിക്കുന്ന ടീമിന് 251 പൗണ്ടും ട്രോഫിയുമാണ് സമ്മാനിക്കുക. കൂടാതെ അഞ്ചു മുതല്‍ എട്ടു വരെ സ്ഥാനക്കാര്‍ക്ക് പ്രൈസ് മണിയും ട്രോഫിയും ലഭിക്കും. മത്സരിക്കാനുള്ള ടീമുകളുടെ രജിസ്ട്രേഷന്‍ ഇപ്പോഴും തുടരുകയാണ്. ഇതോടൊപ്പം രുചിയേറിയ നാടന്‍ വിഭവങ്ങളുടെ ഫുഡ് ഫെസ്റ്റിവലും ഉണ്ടായിരിക്കും. നിങ്ങളേവരേയും ബാസില്‍ഡണിലെ വടംവലി പോരാട്ട വേദിയിലേക്ക് സംഘാടകര്‍ സ്വാഗതം ചെയ്യുന്നു.കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ബന്ധപ്പെടുക:Basil chacko -07714855313 Ajith Kumar -07765162470

കിടപ്പു രോഗിയായ മകളുടെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം അമ്മ ജീവനൊടുക്കി, ഗുരുതരമായി പരിക്കേറ്റ മകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കിടപ്പുരോഗിയായ മകളുടെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം അമ്മ ജീവനൊടുക്കി. നാടിനെ നടുക്കിയ സംഭവം വെള്ളിയാഴ്ച രാത്രിയാണ് നടന്നത്. ഇന്ന് വെളുപ്പിനാണ് സംഭവം നാട്ടുകാര്‍ അറിയുന്നത്. നെയ്യാറ്റിന്‍കര റെയില്‍വേ പാലത്തിനു സമീപമുള്ള വീട്ടില്‍ താമസിക്കുന്ന ലീല (75) ആണ് മകളെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കിടപ്പ് രോഗിയായ മകള്‍ ബിന്ദുവിനെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ശേഷം ഇവര്‍ ആത്മഹത്യ ചെയ്തു. ഗുരുതരമായി പരിക്കേറ്റ ബിന്ദുവിനെ നെയ്യാറ്റിന്‍കര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെയ്യാറ്റിന്‍കര പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

'അഴിമതിപ്പണം അവര്‍ ആസ്വദിച്ചെങ്കില്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കാനും ബാധ്യതയുണ്ട്' ഭര്‍ത്താവിന്റെ കൈക്കൂലിപ്പണം കൊണ്ടു ജീവിതം ആസ്വദിച്ച ഭാര്യയും അഴിമതിക്കേസില്‍ കുറ്റക്കാരിയാണെന്ന് ഹൈക്കോടതി

മധുര : ഭര്‍ത്താവ് വാങ്ങിയ കൈക്കൂലിപ്പണം കൊണ്ട് ഭാര്യ ജീവിതം ആസ്വദിച്ചെങ്കില്‍ സംഭവത്തില്‍ ഭാര്യയും കുറ്റക്കാരിയെന്ന് കോടതി. മദ്രാസ് ഹൈക്കോടതി ആണ് ഈ സംഭവത്തില്‍ വിധി പറഞ്ഞത്. എന്നാല്‍  ഭര്‍ത്താവ് കൈക്കൂലി വാങ്ങിയ കേസില്‍ തന്നെ ശിക്ഷിച്ച വിചാരണക്കോടതി വിധിക്കെതിരെ ഭാര്യ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. ഭര്‍ത്താവ് കൈക്കൂലി വാങ്ങുന്നതു തടയാനുള്ള ഉത്തരവാദിത്വം ഭാര്യയ്ക്കുണ്ടെന്ന് മധുര ബെഞ്ചിലെ ജസ്റ്റിസ് കെകെ രാമകൃഷ്ണന്‍ ആണ് അറിയിച്ചത്. അഴിമതിയില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുകയെന്നതു തന്നെയാണ് ജീവിതത്തിന്റെ അടിസ്ഥാന പ്രമാണമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരാള്‍ അഴിമതി നടത്തുമ്പോള്‍ അയാളും ഒപ്പം കുടുംബവുമാണ് നാശമാവുന്നത്. അഴിമതിപ്പണം അവര്‍ ആസ്വദിച്ചെങ്കില്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കാനും ബാധ്യതയുണ്ട്- കോടതി പറഞ്ഞു. വീട്ടില്‍ നിന്നാണ് അഴിമതി തുടങ്ങുന്നത്. വീട്ടുകാരി അഴിമതിയില്‍ പങ്കാളിയെങ്കില്‍ അതിന് ഒരു അവസാനവും ഉണ്ടാവില്ല. ഹര്‍ജിക്കാരിയായ ദൈവനായകി ഭര്‍ത്താവിന്റെ അഴിമതിപ്പണം കൊണ്ടു സുഖജീവിതം നയിച്ചയാളാണ്. അതുകൊണ്ടുതന്നെ ശിക്ഷ അനുഭവിക്കാന്‍ ബാധ്യസ്ഥയാണെന്ന് കോടതി വ്യക്തമാക്കി. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് 1992ലാണ് പൊലീസ് സബ് ഇന്‍സ്പെക്ടറായിരുന്ന ശക്തിവേലിനും ഭാര്യയ്ക്കുമെതിരെ കേസെടുത്തത്. വിചാരണയ്ക്കിടെ ശക്തിവേല്‍ മരിച്ചു. ഭാര്യ ദൈവനായകി ഒരു വര്‍ഷം തടവു ശിക്ഷയും ആയിരം രൂപ പിഴയും ഒടുക്കണമെന്നായിരുന്നു പ്രത്യേക കോടതിയുടെ വിധി.

വാണിജ്യ കോളുകള്‍ക്ക് ഇനി 160-ല്‍ തുടങ്ങുന്ന പ്രത്യേക നമ്പര്‍, ലക്ഷ്യം ഉപയോക്താക്കള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടിന് പരിഹാരം കാണുക

വാണിജ്യ കോളുകള്‍ക്ക് പ്രത്യേക നമ്പര്‍ അനുവദിക്കാനൊരുങ്ങി കേന്ദ്ര ടെലികോം മന്ത്രാലയം. പല നമ്പറുകളില്‍ നിന്ന് കോളുകള്‍ വരുന്നതു കാരണം ഉപയോക്താക്കള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ രീതിയിലേക്ക് മാറുന്നത്. അനുവദിക്കുന്നത് 160-ല്‍ തുടങ്ങുന്ന പത്തക്ക നമ്പറാണ്. ഇത്തരം നമ്പറുകളില്‍ നിന്ന് വരുന്ന കോളുകള്‍ ആവശ്യക്കാര്‍ക്ക് മാത്രം സ്വീകരിക്കാവുന്നതാണ്. ടെലിമാര്‍ക്കറ്റിങ് കമ്പനികള്‍ക്ക് 140-ല്‍ തുടങ്ങുന്ന നമ്പറുകള്‍ അനുവദിച്ചിട്ടുണ്ടായിരുന്നു.  ഉപഭോക്താക്കള്‍ സാധാരണയായി ഇത്തരം കോളുകളോട് പ്രതികരിക്കാറില്ല. യഥാര്‍ഥസ്ഥാപനങ്ങള്‍ ഇതോടെ തങ്ങളുടെ പത്തക്ക നമ്പറുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത് തട്ടിപ്പുകാരും അവസരമാക്കി.

മഴ ശക്തമാകുന്നു, പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം

കേരളത്തില്‍ മഴ ശക്തമായി തുടരുകയാണ്. തുടക്കത്തില്‍ തന്നെ മഴ തകര്‍ത്ത് പെയ്ത് പലയിടങ്ങളിലും വെള്ളം കയറി. ഇപ്പോഴിതാ ഈ സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിരിക്കുകയാണ്.  എലിപ്പനി, ഡെങ്കിപ്പനി, വയറിളക്ക രോഗങ്ങള്‍, എച്ച് 1 എന്‍ 1 തുടങ്ങിയ പകര്‍ച്ചവ്യാധികളാണ് പൊതുവേ കൂടുതലായി കാണുന്നത്. പലയിടത്തും വെള്ളക്കെട്ടുണ്ടാകുന്നതിനാല്‍ എലിപ്പനിക്കെതിരെ വളരെയേറെ ശ്രദ്ധിക്കണം. എലിപ്പനി പ്രതിരോധത്തിനായി മണ്ണുമായും മലിനജലവുമായും ഇടപെടുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കണം. ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാനും മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. മഞ്ഞപ്പിത്തം ബാധിച്ച സ്ഥലങ്ങളില്‍ പ്രത്യേകം ശ്രദ്ധ വേണം. കുടിവെള്ളത്തില്‍ മഴ വെള്ളം കലരുന്നതിനാല്‍ കിണറുകള്‍ ഉള്‍പ്പെടെയുള്ള കുടിവെള്ള സ്രോതസുകള്‍ സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യണം. വയറിളക്ക രോഗങ്ങള്‍ക്കെതിരേയും ശ്രദ്ധയുണ്ടാവണം. ഭക്ഷണം മൂടിവയ്ക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. എല്ലാ സ്‌കൂളുകളും കുടിവെള്ള സ്രോതസുകളുടെ ശുദ്ധത ഉറപ്പാക്കണം. സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കുട്ടികള്‍ക്ക് തിളപ്പിച്ചാറ്റിയ വെള്ളം നല്‍കണം. പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉള്ള കുട്ടികളെ സ്‌കൂളില്‍ വിടരുത്. കുട്ടികള്‍ക്ക് യഥാസമയം ചികിത്സ ഉറപ്പാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

Other News in this category

  • കിടപ്പു രോഗിയായ മകളുടെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം അമ്മ ജീവനൊടുക്കി, ഗുരുതരമായി പരിക്കേറ്റ മകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
  • 'അഴിമതിപ്പണം അവര്‍ ആസ്വദിച്ചെങ്കില്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കാനും ബാധ്യതയുണ്ട്' ഭര്‍ത്താവിന്റെ കൈക്കൂലിപ്പണം കൊണ്ടു ജീവിതം ആസ്വദിച്ച ഭാര്യയും അഴിമതിക്കേസില്‍ കുറ്റക്കാരിയാണെന്ന് ഹൈക്കോടതി
  • ഉത്തരേന്ത്യയില്‍ ഉഷ്ണ തരംഗം വര്‍ധിച്ചു വരുന്നു, മരിച്ചവരുടെ എണ്ണം 50 ആയി ഉയര്‍ന്നു, ജല നിയന്ത്രണം കര്‍ശനമാക്കി സര്‍ക്കാര്‍, ജനങ്ങള്‍ക്ക് മുന്നറിയിപ്പ്
  • തിരുവനന്തപുരം വിമാനത്താവള പരിസരത്ത് ബലൂണുകള്‍, പട്ടം എന്നിവ പറത്തുരുത്, അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനം ഏര്‍പ്പെടുത്തി ഉത്തരവ്
  • കോഴിക്കോട് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ഭക്ഷ്യവിഷബാധ, പതിനൊന്നുകാരി സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍
  • കടയില്‍ സാധനം വാങ്ങാന്‍ പോയ ഏഴാം ക്ലാസ്സുകാരിയില്‍ നിന്നും പൈസ പിടിച്ചുവാങ്ങി യുവാവ്, എതിര്‍ത്തപ്പോള്‍ പെണ്‍കുട്ടിയുടെ മുടി മുറിച്ചു
  • കേരളത്തില്‍ ഇന്നും ശക്തമായ മഴ, തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഇങ്ങനെ
  • കാറിനുള്ളില്‍ ആവേശം സ്‌റ്റൈല്‍ മോഡല്‍ സ്വിമ്മിങ് പൂള്‍, വാഹനം പിടിച്ചെടുത്ത അധികൃതര്‍ കാര്‍ ഉടമയുടെയും ഡ്രൈവറുടെയും ലൈസന്‍സ് റദ്ദാക്കി
  • അധിക്ഷേപിക്കാനോ വേദനിപ്പിക്കാനോ ഉദ്ദേശിച്ചിട്ടില്ല, സ്വവര്‍ഗാനുരാഗികളെ അധിക്ഷേപിക്കുന്ന വാക്കുപയോഗിച്ച സംഭവത്തില്‍ മാപ്പ് ചോദിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ
  • ഡല്‍ഹിയില്‍ നിന്ന് വാരാണസിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി, മുഴുവന്‍ യാത്രക്കാരെയും എമര്‍ജന്‍സി വാതിലിലൂടെ പുറത്തെത്തിച്ചു
  • Most Read

    British Pathram Recommends