കേരളത്തിലെ പദ്ധതികളുപേക്ഷിച്ച് കിറ്റെക്സ് തെലങ്കാനയിലേക്ക് പോയതിനെ ഒരിക്കലും കുറ്റം പറയാനാവില്ലെന്ന് ബി.ജെ.പി. നേതാവ് സുരേഷ് ഗോപി. അതിജീവനത്തിന്റെ മാര്‍ഗം തേടിയാണ് സാബു എം. ജേക്കബ് പോയതെന്നും താനായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ സാബുവിനെ ഫോണില്‍ വിളിച്ച് പ്രശ്നം പരിഹരിക്കാന്‍ മുന്‍കൈ എടുത്തേനെ എന്നും സുരേഷ് ഗോപി പറഞ്ഞു.
ശ്രീ പിണറായി വിജയന്റെ സ്ഥാനത്തായിരുന്നെങ്കില്‍ കിറ്റെക്സ് സാബു ആദ്യം സംസാരിച്ച് തുടങ്ങുമ്പോള്‍ സെക്രട്ടറിയോട് പറഞ്ഞ് ഫോണ്‍ എടുത്ത് വിളിപ്പിച്ചിട്ട് കിറ്റെക്സ് സാബുവേ എന്റെ ഓഫീസിലേക്ക് ഉടനെ ഒന്ന് വരണം എന്ന് പറഞ്ഞേനെ എന്നായിരുന്നുവെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ചാനല്‍ ഐയാം യൂട്യൂബ് ചാനലിനോടായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. അതിജീവനത്തിന്റെ മാര്‍ഗം തേടി തെലങ്കാനയിലേക്ക് പോയതിനെ കുറ്റം പറയാന്‍ ഒന്നും പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
നമുക്ക് എല്ലാവര്‍ക്കും നല്ലതായി വന്ന ഒന്നിനെ എന്തിനാണ് നശിപ്പിച്ചതെന്ന് ആളുകള്‍ ചിന്തിക്കും. കേവലമായ രാഷ്ട്രീയക്കളിയാണ് കാരണം. ആരുടെയൊക്കേയോ അഹങ്കാരമൊക്കെയാണ് അതിന് വഴി തെളിയിച്ചത്.
അപ്പോള്‍ കുടുംബം പണയം വെച്ച് ഇന്‍വെസ്റ്റ് ചെയ്യാന്‍ നില്‍ക്കുന്ന ആള്‍ക്ക് ആ അഹങ്കാരത്തെ മറികടക്കാന്‍ പോന്ന കൗണ്ടര്‍ ഓപറേഷന്‍ വേണ്ടി വരും. അതാണ് അദ്ദേഹം ചെയ്തതെന്നും പറഞ്ഞു. മുഖ്യമന്ത്രിക്ക് ജഡ്ജാവാനുള്ള അധികാരമുണ്ട്.
കിറ്റെക്സ് സാബു പറഞ്ഞതിനെയെല്ലാം ഫാക്ട് ആയി എടുക്കുന്നതിന് പകരം ഡാറ്റയായി എടുക്കാം. കിറ്റെക്സ് സാബു അപകടകരം എന്ന രീതിയില്‍ പറഞ്ഞതിനെ ജനറലൈസ് ചെയ്ത് എല്ലാ ഇന്‍ഡസ്ട്രിയുടെയും ഒരു പ്രശ്‌നമായി കാണുക. അതിന് ശേഷം ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി സംസാരിച്ച് ഇതിനകത്ത് പറ്റിയിരുന്ന അപകടം എന്ന് സംസാരിച്ച് അത് നോക്കി ശിക്ഷാ രൂപത്തില്‍ പറഞ്ഞുവിട്ടേക്കണമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ ശമ്പളം വാങ്ങുന്ന ഒരുത്തനും കുത്സിതം കളിക്കാനുള്ള തട്ടകമാകരുത് സര്‍ക്കാരും സര്‍ക്കാര്‍ ഓഫീസുകളെന്നും സുരേഷ് ഗോപി പറഞ്ഞു.