ആലുവയില്‍ അഞ്ചു വയസ്സുകാരി കൊലചെയ്യപ്പെട്ട സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞ് സാക്ഷികള്‍. മൂന്ന് സാക്ഷികളാണ് ആലുവ സബ് ജയിലില്‍ തിരിച്ചറിയല്‍ പരേഡിനെത്തിച്ചത്.
ആലുവ മാര്‍ക്കെറ്റിലെ സിഐടിയു നേതാവ് താജുദീന്‍, പ്രതി കുഞ്ഞുമായി കയറിയ ബസിലെ കണ്ടക്ടര്‍ സന്തോഷ്, ബസിലെ യാത്രക്കാരി സുസ്മിത തുടങ്ങിയ സാക്ഷികളാണ് തിരിച്ചറിയല്‍ പരേഡിനായി എത്തിച്ചത്. സാക്ഷികളെ സബ് ജയിലിലെത്തിച്ചാണ് തിരിച്ചറിയല്‍ പരേഡ് നടത്തുന്നത്.
പ്രതിയെ അസ്ഫാക്കിനെ തിരിച്ചറിഞ്ഞതായി പ്രധാന സാക്ഷിയായ താജുദ്ദീന്‍ തിരിച്ചറില്‍ പരേഡിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. കുഞ്ഞുമായി പ്രതി ആലുവ മാര്‍ക്കറ്റിലേക്ക് പോകുന്നത് താജുദ്ദീന്‍ കണ്ടിരുന്നു. ആരുടെ കുഞ്ഞാണിതെന്നും എന്തിനാണ് മാര്‍ക്കറ്റിലേക്ക് വന്നതെന്നും ചോദിച്ച് താജുദ്ദീന്‍ പ്രതിയെ ചോദ്യം ചെയ്യുകയുമുണ്ടായി. എന്നാല്‍ തന്റെ കുഞ്ഞാണെന്നും മദ്യപിക്കാന്‍ വന്നതാണെന്നുമായിരുന്നു പ്രതി നല്‍കിയ മറുപടി. ഇത് സത്യമെന്ന് താജുദ്ദീന്‍ വിശ്വസിച്ചു. പിറ്റേദിവസം മാധ്യമങ്ങളില്‍ നിന്നുമാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന വിവരം താജുദ്ദീന്‍ അറിഞ്ഞത്. കുഞ്ഞുമായി പോകുന്നത് കണ്ടെങ്കിലും തടയാന്‍ കഴിയാതെ പോയതില്‍ അതിയായ ദുഖമുണ്ടെന്നും അപ്പോഴത്തെ സാഹചര്യം അതായിരുന്നുവെന്നും സാക്ഷി താജുദ്ദീന്‍ വ്യക്തമാക്കി.