HOT NEWS
ഇന്‍ഫെക്ഷന്‍ ബാധിച്ച രക്തം കുത്തിവെച്ച് 3000 പേര്‍ മരണമടഞ്ഞ എന്‍എച്ച്എസ് ചികിത്സാ ദുരന്ത ഇരകള്‍ക്കുള്ള നഷ്ടപരിഹാരം ഈ വര്‍ഷം തന്നെ വിതരണം ചെയ്യും, ആദ്യ ഗഡുവായി 210,000 പൗണ്ട് ഉടന്‍ നല്‍കും
3>1970 മുതല്‍ 1991 വരെയുള്ള കാലഘട്ടത്തില്‍ 30,000-ത്തിലധികം ആളുകള്‍ക്ക് ഇന്‍ഫെക്ഷന്‍ ബാധിച്ച രക്തം കുത്തിവെച്ചത് വഴി 3000 പേര്‍ മരണമടഞ്ഞ എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും വലിയ ചികിത്സ ദുരന്ത ഇരകള്‍ക്കുള്ള നഷ്ടപരിഹാരത്തിന്റെ പ്രാഥമിക വിവരങ്ങള്‍ പുറത്തുവന്നു. ക്യാബിനറ്റ് മന്ത്രിയായ ജോണ്‍ ഗ്ലെന്‍ഹാസ് ആണ് വിവരങ്ങള്‍ ഹൗസ് ഓഫ് കോമണ്‍സില്‍ അവതരിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ 210,000 പൗണ്ടിന്റെ ഇടക്കാല പെയ്‌മെന്റുകള്‍ 90 ദിവസത്തിനുള്ളില്‍ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
നഷ്ടപരിഹാരത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ അന്തിമ പദ്ധതി നിലവില്‍ വരുന്നത് വരെ കാത്തിരിക്കേണ്ടതായി വരും. അധികം താമസിയാതെ സമയബന്ധിതമായി അന്തിമ നഷ്ടപരിഹാരത്തിന്റെ പൂര്‍ണ്ണരൂപം പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രക്തം സ്വീകരിച്ചത് മൂലം പ്രശ്‌നം നേരിടുന്ന ജീവിച്ചിരിക്കുന്നവര്‍, രോഗബാധിതരുടെ ആശ്രിതര്‍ എന്നിവര്‍ക്ക് സഹായം ലഭിക്കുന്നതിന് അര്‍ഹത ഉണ്ടാകും. 2024 അവസാനത്തിന് മുമ്പ് നഷ്ടപരിഹാരത്തിന്റെ അവസാന ഗഡു കൊടുത്തു തീര്‍ക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. 1970 മുതല്‍ 1991 വരെ 30,000-ത്തിലധികം ആളുകളാണ് മലിനമായ രക്തം സ്വീകരിച്ചത് മൂലം രോഗബാധിതരായത്. ഇവരില്‍ 3,000 പേര്‍ മരിച്ചു.
യുകെയില്‍ 40 വയസ്സിന് താഴെയുള്ള ടൈപ്പ് 2 ഡയബറ്റിസ് ബാധിതരുടെ എണ്ണത്തില്‍ കുത്തനെ വര്‍ദ്ധനവ്; വില്ലന്‍മാരാകുന്നത് പൊണ്ണത്തടിയും ജങ്ക്ഫുഡിന്റെ അമിതോപയോഗവും, രോഗ നിരക്ക് കൂടുതല്‍ കറുത്ത വംശജരിലും ദക്ഷിണേഷ്യന്‍ പശ്ചാത്തലമുള്ളവരിലും
3>യുകെയില്‍ 40 വയസ്സിന് താഴെയുള്ള ടൈപ്പ് 2 ഡയബറ്റിസ് ബാധിതരുടെ എണ്ണം ആറ് വര്‍ഷത്തിനുള്ളില്‍ 39% വര്‍ദ്ധിച്ചതായി കണക്കുകള്‍. ഇതിന് പ്രധാന കാരണം അമിതവണ്ണവും വിലകുറഞ്ഞ ജങ്ക് ഫുഡുമാണ്. യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന പൊണ്ണത്തടി നിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ബ്രിട്ടന്‍. മുതിര്‍ന്നവരില്‍ മൂന്നില്‍ രണ്ടുപേര്‍ അമിതഭാരമോ അമിതവണ്ണമോ ഉള്ളവരാണ്. അമിതവണ്ണവുമായി ബന്ധപ്പെട്ട അനാരോഗ്യം ചികിത്സിക്കാന്‍ എന്‍എച്ച്എസ് പ്രതിവര്‍ഷം 6 ബില്യണ്‍ പൗണ്ടാണ് ചെലവഴിക്കുന്നത്. 2050-ഓടെ ഇത് പ്രതിവര്‍ഷം 10 ബില്യണ്‍ പൗണ്ടായി ഉയരുമെന്നാണ് പ്രവചനം.
40 വയസ്സിന് താഴെയുള്ളവരില്‍ ടൈപ്പ് 2 കേസുകള്‍ 2016/17 ലെ 120,000 ല്‍ നിന്ന് ഏകദേശം 168,000 ആയി വര്‍ദ്ധിച്ചതായി പുതിയ കണക്കുകള്‍ കാണിക്കുന്നു. 40 വയസ്സിന് മുകളിലുള്ളവരേക്കാള്‍ വളരെ വേഗത്തില്‍ രോഗനിര്‍ണയം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ആറ് വര്‍ഷത്തിനുള്ളില്‍ 25% വര്‍ദ്ധനവാണ് ഉണ്ടായത്.
2020-ലെ ദേശീയ ഭക്ഷ്യ തന്ത്രത്തില്‍ വാഗ്ദാനം ചെയ്തിരിക്കുന്ന പല നടപടികളും വലിച്ചെറിയപ്പെടുകയോ വെള്ളം ചേര്‍ക്കുകയോ ചെയ്തതിന്റെ കൂടി ഫലമായാണ് ഈ നിരക്ക് ഉയരാന്‍ കാരണം.
കുട്ടികളിലും യുവാക്കളിലും ടൈപ്പ് 2 പ്രമേഹം വര്‍ദ്ധിക്കുന്നത് ആശങ്കാജനകമാണെന്നും പ്രതിസന്ധി പരിഹരിക്കാന്‍ മന്ത്രിമാരോട് ആവശ്യപ്പെട്ടതായും ഡയബറ്റിസ് യുകെ ചീഫ് എക്സിക്യൂട്ടീവ് കോളെറ്റ് മാര്‍ഷല്‍ പറഞ്ഞു.
''കഴിഞ്ഞ 25 വര്‍ഷമായി നാം ജീവിക്കുന്ന ചുറ്റുപാടുകളിലും നാം കഴിക്കുന്ന ഭക്ഷണത്തിലും വലിയ മാറ്റങ്ങള്‍ നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നു,'' അവര്‍ പറഞ്ഞു. ''വിലകുറഞ്ഞതും അനാരോഗ്യകരവുമായ ഭക്ഷണത്തിനായുള്ള പരസ്യങ്ങളാല്‍ നങ്ങള്‍ ആക്രമിക്കപ്പെടുന്നു. നമ്മുടെ ഭക്ഷണങ്ങളില്‍ കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ കൂടുതലാണ്. വര്‍ദ്ധിച്ചുവരുന്ന ജീവിത ചെലവുകള്‍ ദശലക്ഷക്കണക്കിന് ആളുകളെ അനാരോഗ്യകരമായ ഒരു ഭക്ഷണക്രമത്തിലേക്കാണ് തള്ളിവിടുന്നത്.
'ഈ അവസ്ഥകളും ജനിതക ഘടകങ്ങളും ചേര്‍ന്ന്, പൊണ്ണത്തടിയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇത് ടൈപ്പ് 2 പ്രമേഹം വികസിപ്പിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു എന്നും അവര്‍ പറഞ്ഞു.
ഹൃദ്രോഗം, വൃക്കരോഗം, കാഴ്ച നഷ്ടപ്പെടല്‍, നേരത്തെയുള്ള മരണം എന്നിവ പോലുള്ള വിനാശകരമായ സങ്കീര്‍ണതകള്‍ ഇതുമൂലം ഉണ്ടാകാനുള്ള സാധ്യതയും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
'യുകെയില്‍ 40 വയസ്സിന് താഴെയുള്ള 168,000 പേര്‍ക്ക് ടൈപ്പ് 2 പ്രമേഹം ഉണ്ടെന്ന് lങ്ങള്‍ കണക്കാക്കുന്നുവെന്നും ഇംഗ്ലണ്ടില്‍ മാത്രം 40 വയസ്സിന് താഴെയുള്ള 150,000 പേര്‍ക്ക് രോഗനിര്‍ണയം നടത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിന്റെ രചയിതാക്കള്‍ പറയുന്നു. ആയിരക്കണക്കിന് ആളുകള്‍ രോഗനിര്‍ണയം നടത്താതെ ജീവിക്കുന്നു. ടൈപ്പ് 2 പ്രമേഹമുള്ള 16-നും 44-നും ഇടയില്‍ പ്രായമുള്ളവരില്‍ പകുതി പേര്‍ക്കും തങ്ങള്‍ക്ക് അത് ഉണ്ടെന്ന് അറിയില്ലെന്നാണ് വിശകലനം സൂചിപ്പിക്കുന്നത്. ഏറ്റവും പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്നുള്ളവരും കറുത്തവരും ദക്ഷിണേഷ്യന്‍ പശ്ചാത്തലമുള്ളവരുമായ ആളുകള്‍ക്ക് ഈ അവസ്ഥ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
യുകെയിലെ വാട്ടര്‍ ബില്ലുകളിന്‍മേല്‍ 24 മുതല്‍ 91 ശതമാനം വരെ വര്‍ദ്ധനവിന് സാധ്യത! നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി വാട്ടര്‍ കമ്പനികള്‍ രംഗത്ത്, റെഗുലേറ്റര്‍ പച്ചക്കൊടി കാട്ടിയാല്‍ കുടിവെള്ളത്തിന് 'വലിയ വില' കൊടുക്കേണ്ടിവരും!
3>അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വാട്ടര്‍ ബില്ലുകള്‍ 24% മുതല്‍ 91% വരെ വര്‍ദ്ധിപ്പിക്കണമെന്ന് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും വാട്ടര്‍ കമ്പനികള്‍ ആവശ്യപ്പെടുന്നതായി കണ്‍സ്യൂമര്‍ വാച്ച്‌ഡോഗിന്റെ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. കണ്‍സ്യൂമര്‍ കൗണ്‍സില്‍ ഫോര്‍ വാട്ടര്‍ (സിസിഡബ്ല്യു) റിപ്പോര്‍ട്ട് പ്രകാരം സൗത്ത് സ്റ്റാഫോര്‍ഡ്‌ഷെയറും കേംബ്രിഡ്ജ് വാട്ടറും മിനിമം 24% വര്‍ധനവാണ് ആവശ്യപ്പെടുന്നത്. ഈ കാലയളവില്‍ പൈപ്പുകളുടെ കാലപ്പഴക്കം, ചോര്‍ച്ച, നദികളിലേക്കും കടലുകളിലേക്കും മലിനജലം പുറന്തള്ളുന്നത് കുറയ്ക്കല്‍ എന്നിവ പരിഹരിക്കുന്നതിനായി 100 ബില്യണ്‍ പൗണ്ട് ചിലവഴിക്കേണ്ടി വരുമെന്നും അതിനാല്‍ തങ്ങള്‍ക്ക് മുന്നില്‍ ബില്‍ വര്‍ദ്ധിപ്പിക്കുക എന്നതല്ലാതെ മറ്റ് വഴികളില്ലെന്നും കമ്പനികള്‍ പറയുന്നു.
2025 നും 2030 നും ഇടയില്‍ കമ്പനികള്‍ക്ക് എന്ത് നിരക്ക് ഈടാക്കാമെന്ന് നിശ്ചയിക്കുന്നതിനായി വ്യവസായ റെഗുലേറ്റര്‍ ഓഫ്വാട്ട് ഈ ആഴ്ച ചേരുന്ന നിര്‍ണായക യോഗത്തിന് മുന്നോടിയായാണ് കമ്പനികള്‍ ഏറ്റവും പുതിയ ബില്‍ വര്‍ധന ആവശ്യങ്ങള്‍ ഉയര്‍ത്തുന്നത്. വ്യാപകമായ ലീക്കേജുകളുടെയും പുറന്തള്ളുന്ന മലിനജലത്തിന്റെ അളവിന്റെയും പേരില്‍ വാട്ടര്‍ കമ്പനികള്‍ കടുത്ത വിമര്‍ശനത്തിനാണ് വിധേയമായിക്കൊണ്ടിരിക്കുന്നത്. ഇത് രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളിലെ നിക്ഷേപത്തിന്റെ കുറവ് മൂലമാണെന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു.
എന്നാല്‍ യുകെയുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും നവീകരിക്കുന്നതിനും സര്‍ക്കാര്‍ കൂടുതല്‍ പണം നീക്കിയിരുത്തണമെന്നാണ് കമ്പനികള്‍ ആവശ്യപ്പെടുന്നത്. ഒരു സര്‍വേ പ്രകാരം രാജ്യത്തെ ആറ് ഉപഭോക്താക്കളില്‍ ഒരാള്‍ മാത്രമാണ് വാട്ടര്‍ ബില്‍ താങ്ങാവുന്ന വിലയായി കണക്കാക്കുന്നത്.
ബില്ലുകള്‍ പൂര്‍ണ്ണമായി ഉയരുന്നത് റെഗുലേറ്റര്‍ അംഗീകരിക്കാന്‍ സാധ്യതയില്ല. എന്നാല്‍ കമ്പനികള്‍ ആവശ്യപ്പെടുന്ന തുകയുടെ പകുതിയെങ്കിലും ബില്‍ വര്‍ധനവ് അംഗീകരിക്കുമെന്നാണ്് സൂചന.
കമ്പനികള്‍ എത്രയാണ് ബില്ലുകള്‍ വര്‍ദ്ധിപ്പിക്കുന്നത് എന്നതിന്റെ ഏകദേശ കണക്കുകള്‍ ഇങ്ങനെയാണ്
സതേണ്‍ വാട്ടര്‍ - 91% വര്‍ദ്ധനവ് (പ്രതിവര്‍ഷം £436)തേംസ് വാട്ടര്‍ - 59% (£278)ഹഫ്രെന്‍ ഡൈഫ്രെഡ്വി - 56% (£243)സെവേണ്‍ ട്രെന്റ് - 50% (£219)വെസെക്സ് വാട്ടര്‍ - 50% (£274)യോര്‍ക്ക്ഷയര്‍ വാട്ടര്‍ - 46% (£215)Dംr Cymru - 43% (£210)യുണൈറ്റഡ് യൂട്ടിലിറ്റീസ് - 38% (£185)സൗത്ത് ഈസ്റ്റ് വാട്ടര്‍ - 35% (£85)പെന്നോണ്‍ - 33% (£158)പോര്‍ട്ട്സ്മൗത്ത് വാട്ടര്‍ - 31% (£37)SES - 30% (£73)ആംഗ്ലിയന്‍ വാട്ടര്‍ - 29% (£153)നോര്‍ത്തംബ്രിയന്‍ & എസെക്സ് സഫോക്ക് വാട്ടര്‍ - 26% (£108)അഫിനിറ്റി വാട്ടര്‍ 25% (£59)സൗത്ത് സ്റ്റാഫ് & കേംബ്രിഡ്ജ് വാട്ടര്‍ - 24% (£43)
ലണ്ടന്‍-സിംഗപ്പൂര്‍ യാത്രയ്ക്കിടെ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് ബ്രിട്ടീഷ് യാത്രക്കാരന് ദാരുണാന്ത്യം; 30 പേര്‍ക്ക് പരിക്ക്, ഏഴുപേരുടെ നില ഗുരുതരം
3>ലണ്ടനില്‍ നിന്നും സിംഗപ്പൂരിലേയ്ക്ക് പോകുകയായിരുന്ന സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് 73 കാരനായ ബ്രിട്ടീഷുകാരന്‍ മരിക്കുകയും 30 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സൗത്ത് ഗ്ലൗസെസ്റ്റര്‍ഷയറിലെ ഒരു പ്രാദേശിക നാടകസംഘമായ തോണ്‍ബറി മ്യൂസിക്കല്‍ തിയറ്റര്‍ ഗ്രൂപ്പ് അംഗമായ ജെഫ് കിച്ചന്‍ ആണ് മരണമടഞ്ഞത്. ഭാര്യക്കൊപ്പമായിരുന്ന അദ്ദേഹം യാത്ര ചെയ്തത്. 'എല്ലായ്പ്പോഴും അങ്ങേയറ്റം സത്യസന്ധതയും മാന്യതയും പുലര്‍ത്തിയിരുന്ന മനുഷ്യന്‍' എന്നാണ് അദ്ദേഹത്തെ നാടകസംഘം വിശേഷിപ്പിച്ചത്.
'ഞങ്ങളുടെ ബഹുമാന്യനായ സഹപ്രവര്‍ത്തകന്റെ വിയോഗത്തെക്കുറിച്ചുള്ള വാര്‍ത്തയെക്കുറിച്ച് ഞങ്ങള്‍ അറിയുന്നത് ഹൃദയഭാരത്തോടെയാണ്'. അദ്ദേഹം 35 വര്‍ഷത്തിലേറെയായി തോണ്‍ബറിയിലെ ഗ്രൂപ്പിനെയും പ്രാദേശിക സമൂഹത്തെയും സേവിക്കുന്നു'. ''ഞങ്ങളുടെ ചിന്തകളും പ്രാര്‍ത്ഥനകളും ഈ പ്രയാസകരമായ സമയത്ത് അദ്ദേഹത്തിന്റെ ഭാര്യയ്ക്കും കുടുംബത്തിനുമൊപ്പമാണ്.'' നാടക സംഘം പ്രസ്ഥാവനയില്‍ പറഞ്ഞു.
ജെഫ് കിച്ചന് ഹൃദയ സംബന്ധമായ അസുഖം ഉണ്ടായിരുന്നുവെന്നും സംഭവ സമയം ഒരുപക്ഷേ ഹൃദയാഘാതം സംഭവിച്ചിരിക്കാമെന്നുമാണ് ലാന്റിങ്ങിന് തൊട്ടുപിന്നാലെ നടത്തിയ പ്രതികരണത്തില്‍ തായ്‌ലന്‍ഡ് അധികൃതര്‍ പറഞ്ഞത്.
ബോയിംഗ് 777-300ER വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ബാങ്കോക്കിലേക്ക് തിരിച്ചുവിട്ട വിമാനം, പ്രാദേശിക സമയം 3:45 ന് (08:45 GMT) ബാങ്കോക്കിലെ സുവര്‍ണഭൂമി വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി. വിമാനം പെട്ടെന്ന് താഴേക്ക് വീഴുകയും ആളുകളും വസ്തുക്കളും ക്യാബിന് ചുറ്റും തെറിക്കുകയുമായിരുന്നുവെന്ന് അപകടത്തെക്കുറിച്ച് യാത്രക്കാര്‍ പറഞ്ഞു.
വിമാനയാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ആവശ്യമായ മെഡിക്കല്‍ സഹായം ലഭ്യമാക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കി. 211 യാത്രക്കാരും 18 ക്രൂ അംഗങ്ങളുമായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്.
ഒരു പത്രസമ്മേളനത്തില്‍, തായ്‌ലന്‍ഡിലെ എയര്‍പോര്‍ട്ട്‌സ് ജനറല്‍ മാനേജര്‍ കിറ്റിപോംഗ് കിറ്റിക്കചോണ്‍ സംഭവം സ്ഥിരീകരിച്ചു. അപകടത്തില്‍ ഒരാള്‍ മരിച്ചുവെന്നും ഏഴുപേരുടെ നില ഗുരുതരമാണെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതല്‍ പേര്‍ക്കും തലയ്ക്കാണ് പരിക്കേറ്റതെന്നും അദ്ദേഹം പറഞ്ഞു.
പരിക്കുകള്‍ വിലയിരുത്താന്‍ മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ വിമാനത്തില്‍ കയറിയതായും പരിക്കേല്‍ക്കാത്ത യാത്രക്കാര്‍ ഇറങ്ങിയതായും തായ് ഇമിഗ്രേഷന്‍ പോലീസ് പറഞ്ഞു.
എന്താണ് ആകാശച്ചുഴി?
ഏവിയേഷന്‍ രംഗത്ത് സാധാരണമായി ഉപയോഗിക്കുന്ന പദമാണ് ടര്‍ബുലന്‍സ്. കാറ്റിന്റെ സമ്മര്‍ദത്തിലും , ചലനവേഗത്തിലും പെട്ടെന്നുണ്ടാകുന്ന മാറ്റം വിമാനത്തെ തള്ളുകയും , വലിക്കുകയും ചെയ്യും ഇതിനെ വിശേഷിപ്പിക്കുന്ന പദമാണ് ടര്‍ബുലന്‍സ് അഥവാ ആകാശച്ചുഴി. ചെറിയതോതില്‍ വിമാനം കുലുങ്ങുന്നതു കൂടാതെ, ശക്തിയേറിയ രീതിയില്‍ എടുത്തിട്ട് അടിക്കുന്നതു പോലെയും അനുഭവപ്പെടാം. അന്തരീക്ഷ വായുവിന്റെ പ്രവാഹത്തിലുണ്ടാകുന്ന ശക്തമായ വ്യതിയാനമാണ് ഇതിന് കാരണം. എയര്‍പോക്കറ്റ് അല്ലെങ്കില്‍ എയര്‍ഗട്ടര്‍ അഥവാ ക്ലിയര്‍ എയര്‍ ടര്‍ബുലന്‍സ് (Clear-air turbulence എന്നൊക്കെ ഇതിനെ വിശേഷിപ്പിക്കാറുണ്ട്.
യുകെയില്‍ ഭവന വിലകള്‍ കുതിച്ചുയരുന്നു; ശരാശരി വില 375131 പൗണ്ടിലെത്തി, ഒരു മാസം കൊണ്ട് ഉണ്ടായത് 0.8 ശതമാനത്തിന്റെ വര്‍ദ്ധനവ്
3>പ്രവചനങ്ങളെ കാറ്റില്‍പ്പറത്തില്‍ ബ്രിട്ടനില്‍ വീടുകളുടെ വില കുതിച്ചുയരുന്നു. ശരാശരി വില 375131 പൗണ്ടിലെത്തി കഴിഞ്ഞ മാസം വച്ചു നോക്കുമ്പോള്‍ 0.8 ശതമാനം വര്‍ദ്ധനവാണുള്ളത്. വീട് വില കുറയുമെന്നായിരുന്നു പ്രവചനം. പലിശ നിരക്ക് കുറക്കാത്തതും മോര്‍ട്ട്ഗേജ് കൂടി നില്‍ക്കുന്നതും മൂലം ആളുകള്‍ വീടു വാങ്ങുന്നത് മാറ്റിവയ്ക്കുമെന്നും വീടുകളുടെ വില്‍പ്പന കാര്യമായി നടക്കില്ലെന്നുമായിരുന്നു വിലയിരുത്തല്‍. എന്നാല്‍ പ്രോപ്പര്‍ട്ടി വെബ്സൈറ്റുകളുടെ റിപ്പോര്‍ട്ട് പ്രകാരം ആളുകള്‍ വീടു വാങ്ങാന്‍ കൂടുതലായി ആഗ്രഹിക്കുന്നുവെന്നു വ്യക്തമാക്കുന്നു.
നിലവിലെ വീട് മാറ്റി പുതിയ വീട് വാങ്ങുന്നവരുടെ എണ്ണം കൂടിയതായി വിദഗ്ധര്‍ പറയുന്നു. ഹോം മൂവ്സ് ആക്ടിവിറ്റി എന്നാണ് ഇത് പൊതുവെ അറിയപ്പെടുന്നത്. ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ക്രയ വിക്രയം 17 ശതമാനം കൂടുതലാണ്. മേയില്‍ വീടുവില കുതിക്കുന്ന രീതിയാണ് പൊതുവേ കാണാറുള്ളത്. വീടിന്റെ വില മാത്രമല്ല വാടകയിലും വര്‍ദ്ധനവുണ്ട്. വാടകയില്‍ 8.3 ശതമാനമാണ് ഉയര്‍ന്നിരിക്കുന്നത്. ലണ്ടന്‍ ഉള്‍പ്പെടെ പ്രദേശങ്ങളില്‍ വീടുവില വളരെ കൂടുതലായതിനാല്‍ പലരും വില കുറഞ്ഞ പ്രദേശങ്ങളില്‍ വീടു വാങ്ങാന്‍ താല്‍പര്യപ്പെടുന്നതായി മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഈസ്റ്റ് ലണ്ടനിലെ വീട്ടില്‍ 50 കാരിയെ എക്‌സ്എല്‍ ബുള്ളി നായക്കള്‍ ആക്രമിച്ച് കൊലപ്പെടുത്തി; ദാരുണമായി കൊല്ലപ്പെട്ടത് നായക്കളുടെ ഉടമയെ തന്നെയെന്ന് പോലീസ്
3>ഈസ്റ്റ് ലണ്ടനിലെ വീട്ടില്‍ നായയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. സംഭവ സ്ഥലത്തു നിന്ന് രണ്ട് എക്‌സ്എല്‍ ബുള്ളി നായക്കളെ പോലീസ് പിടികൂടി. കൊല്ലപ്പെട്ടത് 50 വയസ് പ്രായമുള്ള സ്ത്രീയാണെന്നും തിങ്കളാഴ്ച ഉച്ചയ്ക്ക് ഹോണ്‍ചര്‍ച്ചിലാണ് ആക്രമണമുണ്ടായതെന്നും പോലീസ് പറഞ്ഞു. രജിസ്റ്റര്‍ ചെയ്ത രണ്ട് നായ്ക്കളെ ഒരു മുറിക്കുള്ളില്‍ നിന്നും സുരക്ഷിതമായി പിടികൂടിയതായി പോലീസ് വക്താവ് പറഞ്ഞു.
''ഉച്ചയ്ക്ക് 1.12 ഓടെ ഒരു സ്ത്രീയെ നായ ആക്രമിച്ചതായി റിപ്പോര്‍ട്ട് ചെയ്ത് കോണ്‍വാള്‍ ക്ലോസിലേക്ക് പോലീസിനെ വിളിച്ചിരുന്നു. തുടര്‍ന്ന് ആംബുലന്‍സ് സേവനത്തില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ സ്ഥലത്തെത്തുകയും അവര്‍ക്ക് ചികിത്സ നല്‍കുകയും ചെയ്തു. പക്ഷേ സങ്കടകരമെന്നു പറയട്ടെ, അവര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഭീഷണിയെത്തുടര്‍ന്ന് സായുധരായ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. സ്ഥിതിഗതികള്‍ വിലയിരുത്തിയ ഉദ്യോഗസ്ഥര്‍ രണ്ട് നായ്ക്കളെ സുരക്ഷിതമായി പിടികൂടി. മെറ്റിന്റെ വക്താവ് പറഞ്ഞു.
'ഇവ രജിസ്റ്റര്‍ ചെയ്ത എക്‌സ് എല്‍ ബുള്ളി നായ്ക്കളാണ്, ഉദ്യോഗസ്ഥര്‍ എത്തുന്നതിന് മുമ്പ് വീട്ടിലെ ഒരു മുറിയില്‍ അടക്കപ്പെട്ടിരുന്നു. സംഭവസമയത്ത് ഒരു സമയത്തും ഇവ വീടിന് പുറത്തിറങ്ങിയില്ല. നായ്ക്കളുടെ ഉടമയായ കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബത്തിന് ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ട്.'അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി 1 മുതല്‍, ഇംഗ്ലണ്ടിലും വെയില്‍സിലും ഒരു ഇളവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ XL ബുള്ളി ബ്രീഡ് സ്വന്തമാക്കുന്നത് ക്രിമിനല്‍ കുറ്റമായി മാറിയിരുന്നു. നായ്ക്കളെ ഉടമസ്ഥര്‍ വന്ധ്യംകരിച്ചിരിക്കണം. കൂടാതെ മൈക്രോചിപ്പ് ചെയ്ത് വായ മൂടിക്കെട്ടി, മറ്റ് നിയന്ത്രണങ്ങള്‍ക്കൊപ്പം മാത്രമേ പൊതുസ്ഥലത്ത് കൊണ്ടുവരാവൂ എന്നുമാണ് നിര്‍ദ്ദേശം.
ആളുകള്‍ക്ക് നേരെയുള്ള നിരന്തര ആക്രമണങ്ങള്‍ക്ക് പിന്നമാലെയാണ് ഇത്തരം നായ്ക്കളെ നിരോധിക്കാനുള്ള സര്‍ക്കാര്‍ നീക്കം. തോളിനും കൈയ്ക്കും പരിക്കേറ്റ 11 വയസ്സുകാരി ഉള്‍പ്പെടെ, ബിര്‍മിംഗ്ഹാമിലെ തെരുവില്‍ പൊതുജനങ്ങളെ ആക്രമിക്കുന്ന XL ബുള്ളി നായയുടെ ദൃശ്യങ്ങള്‍ സെപ്റ്റംബറില്‍ വന്‍ ചര്‍ച്ചാ വിഷയമായി മാറിയിരുന്നു.
അതേ മാസം തന്നെ, വെസ്റ്റ് മിഡ്ലാന്‍ഡിലെ സ്റ്റോണലില്‍ രണ്ട് നായ്ക്കളുടെ ആക്രമണത്തെ തുടര്‍ന്ന് ഇയാന്‍ പ്രൈസ് (52) മരിച്ചതായി സ്ഥിരീകരിച്ചിരുന്നു. കൊല്ലപ്പെട്ട രണ്ട് മൃഗങ്ങളും XL ബുള്ളി നായ്ക്കളാണെന്ന് പോലീസ് വിശ്വസിക്കുന്നു.
2021 നവംബറില്‍, 10 വയസ്സുള്ള ജാക്ക് ലിസിനെ ബീസ്റ്റ് എന്ന് വിളിക്കുന്ന XL ബുള്ളി നായ ദാരുണമായി കൊന്നിരുന്നു. ഈ സംഭവത്തില്‍ ഉടമയ്ക്ക് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയാണ് ലഭിച്ചത്.
3000 പേര്‍ മരണമടഞ്ഞ എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും വലിയ ചികിത്സാ ദുരന്തം എന്‍എച്ച്എസും സര്‍ക്കാരും മറച്ചുവച്ചു; മാപ്പ് ചോദിക്കാന്‍ പ്രധാനമന്ത്രി, ഇരകളുടെ കുടുംബങ്ങള്‍ക്ക് 10 ബില്ല്യണിലേറെ നഷ്ടപരിഹാരം
3>1970 മുതല്‍ 1991 വരെയുള്ള കാലഘട്ടത്തില്‍ 30,000-ത്തിലധികം ആളുകള്‍ക്ക് ഇന്‍ഫെക്ഷന്‍ ബാധിച്ച രക്തം കുത്തിവെച്ചത് വഴി 3000 പേര്‍ മരണമടഞ്ഞ എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും വലിയ ചികിത്സ ദുരന്തം അധികാരികള്‍ മൂടിവച്ചതായി റിപ്പോര്‍ട്ട്. എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് എന്നിവ പിടിപെടാന്‍ ബോധപൂര്‍വം ഇരകളെ അപകടസാധ്യതകളിലേക്ക് നയിച്ചുവെന്ന്് അഞ്ചുവര്‍ഷത്തെ അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു. 1970 മുതല്‍ 1991 വരെ 30,000-ത്തിലധികം ആളുകളാണ് മലിനമായ രക്തം മൂലം രോഗബാധിതരായത്. ഇവരില്‍ 3,000 പേര്‍ മരിച്ചു.
ഡോക്ടര്‍മാരും എന്‍എച്ച്എസും സര്‍ക്കാരും ഉത്തരവാദികളായ മറ്റുള്ളവരും സ്വയരക്ഷയ്ക്കായി ഇരകളെ 'ഒരിക്കലല്ല, ആവര്‍ത്തിച്ച്' വഞ്ചിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശത്ത് നിന്നുള്ള രക്തത്തിന്റെ തുടര്‍ച്ചയായ ഇറക്കുമതി (അതില്‍ യുഎസിലെ ഉയര്‍ന്ന അപകടസാധ്യതയുള്ള ദാതാക്കളില്‍ നിന്നുള്ള രക്തം ഉള്‍പ്പെടുന്നു) അവിടെ തടവുകാര്‍ക്കും മയക്കുമരുന്നിന് അടിമകളായവര്‍ക്കും പണം നല്‍കിയാണ് രക്തം വാങ്ങിയത്.
എന്‍ക്വയറി ചെയര്‍മാന്‍ സര്‍ ബ്രയാന്‍ ലാങ്സ്റ്റാഫ് ഇതിനെ ഭായനകം എന്നാണ് വിശേഷിപ്പിച്ചത്. കൂടാതെ അപകടസാധ്യതകളോട് അധികാരികള്‍ മന്ദഗതിയിലാണ് പ്രതികരിച്ചതെന്നും പറഞ്ഞു. തുറന്നുപറച്ചിലിന്റെയും അന്വേഷണത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും അഭാവവും രേഖകള്‍ നശിപ്പിക്കുന്നതുള്‍പ്പെടെയുള്ള 'വ്യക്തമായ വഞ്ചന'യുടെ ഘടകങ്ങളും കേസില്‍ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍, സത്യം മറച്ചുവെക്കുന്നതില്‍ മനഃപൂര്‍വം മറച്ചുവെക്കല്‍ മാത്രമല്ല, അര്‍ദ്ധസത്യങ്ങള്‍ പറയുകയോ ആളുകള്‍ക്ക് അറിയാനുള്ള അവകാശം എന്താണെന്ന് പറയാതിരിക്കുകയോ ഉള്‍പ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഈ അഴിമതി ഇരകളുടെ ജീവിതം, സ്വപ്നങ്ങള്‍, സൗഹൃദങ്ങള്‍, കുടുംബങ്ങള്‍, സാമ്പത്തികം എന്നിവ നശിപ്പിച്ചതായി സര്‍ ബ്രയാന്‍ പറഞ്ഞു. മരിക്കുന്നവരുടെ എണ്ണം ആഴ്ചതോറും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഈ ദുരന്തം ആകസ്മികമായിരുന്നില്ല. അധികാരത്തിലുള്ളവര്‍, ഡോക്ടര്‍മാര്‍, രക്ത സേവനങ്ങള്‍, മാറിമാറി വരുന്ന സര്‍ക്കാരുകള്‍ എന്നിവര്‍ രോഗികളുടെ സുരക്ഷയ്ക്ക് ഒന്നാം സ്ഥാനം നല്‍കാത്തതിനാലാണ് അണുബാധ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഗവണ്‍മെന്റിന്റെ പേരില്‍ പ്രധാനമന്ത്രി ഔദ്യോഗികമായി ഖേദം പ്രകടിപ്പിക്കും. ആയിരങ്ങളുടെ മരണത്തിന് ഉപരി നിരവധി പേരുടെ ജീവിതം ഇപ്പോഴും ഇതുമൂലം ദുരിതത്തിലാണ്. ഈ സംഭവത്തിന്റെ പേരില്‍ 10 ബില്ല്യണിലേറെ വരുന്ന നഷ്ടപരിഹാര സ്‌കീമിനും മന്ത്രിമാര്‍ തുടക്കമിടും. ഹെല്‍ത്ത് സര്‍വ്വീസിന്റെ ചരിത്രത്തിലെ നാണക്കേടായി മാറിയ സംഭവത്തില്‍ എന്‍എച്ച്എസ് മേധാവി അമാന്‍ഡ പ്രിച്ചാര്‍ഡും ഖേദം അറിയിക്കും.
സമ്മറില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ വെട്ടിക്കുറച്ചേക്കുമെന്ന് സൂചന; വായ്പാ ചെലവുകളിലെ ആദ്യ കുറവ് അടുത്ത മാസം പ്രകടമാകുമെന്ന പ്രതീക്ഷ പങ്കുവച്ച് ഡെപ്യൂട്ടി ഗവര്‍ണര്‍
3>ഈ സമ്മറില്‍ പലിശനിരക്കുകള്‍ വെട്ടിക്കുറച്ചേക്കാമെന്ന പ്രതീക്ഷ പങ്കുവച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഡെപ്യൂട്ടി ഗവര്‍ണര്‍ ബെന്‍ ബ്രോഡ്ബെന്റ്. തത്ഫലമായുണ്ടായേക്കാവുന്ന വായ്പാ ചെലവുകളിലെ ആദ്യ കുറവ് അടുത്ത മാസം ഉടന്‍ പ്രകടമാകുമെന്ന ശുഭാപ്തി വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. സമ്പദ്വ്യവസ്ഥ പ്രതീക്ഷിച്ചതുപോലെ വികസിക്കുകയാണെങ്കില്‍, പണപ്പെരുപ്പത്തിലെ കുത്തനെയുള്ള ഇടിവിനെ തുടര്‍ന്ന് 'വേനല്‍ക്കാലത്ത് കുറച്ച് സമയത്തേക്ക്' കടം വാങ്ങുന്നതിനുള്ള ചെലവ് കുറയ്ക്കാന്‍ കഴിയുമെന്നും ബെന്‍ ബ്രോഡ്ബെന്റ് പറഞ്ഞു.
കഴിഞ്ഞ രണ്ട് വര്‍ഷമായി രാജ്യത്ത് പണപ്പെരുപ്പം ഉയര്‍ന്നതിന്റെ പ്രധാന കാരണങ്ങള്‍ കോവിഡ് -19 പാന്‍ഡെമിക്കും ഉക്രെയ്ന്‍ യുദ്ധവുമാണ്. പലിശ നിരക്കുകളിലെ ആദ്യത്തെ വെട്ടിക്കുറയ്ക്കലിന് മുമ്പ് വിലയില്‍ ദീര്‍ഘകാല ആഭ്യന്തര പ്രത്യാഘാതങ്ങള്‍ കുറയുമോയെന്ന് പരിശോധിക്കാന്‍ ബാങ്ക് നിരീക്ഷിക്കുകയാണെന്നും ബ്രോഡ്‌ബെന്റ് പറഞ്ഞു. ആഭ്യന്തര വിലയിലും വേതനത്തിലുമുള്ള ആ 'രണ്ടാം റൗണ്ട് ഇഫക്റ്റുകള്‍' അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പണപ്പെരുപ്പത്തിന്റെ ഗതി എങ്ങനെ മാറ്റുമെന്ന് മോണിറ്ററി പോളിസി കമ്മിറ്റിയുടെ (എംപിസി) ഒമ്പത് അംഗങ്ങള്‍ വിലയിരുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
വര്‍ഷാവസാനം പണപ്പെരുപ്പം തിരിച്ചുവരാനുള്ള സാധ്യതയെയും വിശകലന വിദഗ്ധര്‍ പഠന വിധേയമാക്കി. ഇത് നിരക്ക് കുറയ്ക്കുന്നതിനുള്ള പദ്ധതികള്‍ താല്‍ക്കാലികമായി നിര്‍ത്താന്‍ ബാങ്കിനെ നിര്‍ബന്ധിതരാക്കിയേക്കാം. ഏപ്രില്‍ മാസത്തെ കണക്കുകള്‍ ബുധനാഴ്ച പ്രസിദ്ധീകരിക്കുമ്പോള്‍ പണപ്പെരുപ്പം സെന്‍ട്രല്‍ ബാങ്കിന്റെ ലക്ഷ്യമായ 2% ന് താഴെയായി കുറയുമെന്നും വര്‍ഷാവസാനത്തിന് മുമ്പ് 1% ല്‍ താഴെയായി താഴുമെന്നും കണ്‍സള്‍ട്ടന്‍സി ക്യാപിറ്റല്‍ ഇക്കണോമിക്സ് പ്രവചിക്കുന്നു.
നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നതുപോലെ 3.75% എന്നതിനേക്കാള്‍ ബാങ്ക് ഇപ്പോള്‍ 5.25% മുതല്‍ അടുത്ത വര്‍ഷം 3% വരെ പലിശനിരക്ക് കുറയ്ക്കുമെന്ന തങ്ങളുടെ പ്രവചനത്തെ ഇത് അടിവരയിടുന്നുവെന്ന് കണ്‍സള്‍ട്ടന്‍സി പറഞ്ഞു.
സാമ്പത്തിക-ബിസിനസ് സേവന വ്യവസായത്തിലെ സ്ഥിരമായ ഉയര്‍ന്ന സേവന പണപ്പെരുപ്പവും വേതന വര്‍ദ്ധനവും ഉയര്‍ന്ന വിലയില്‍ തുടരുന്നതിനാല്‍ വര്‍ഷാവസാനത്തിന് മുമ്പ് പണപ്പെരുപ്പം 3% ന് മുകളില്‍ കുതിച്ചുയരുമെന്ന് മറ്റ് വിശകലന വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു.
വടക്കന്‍ ഫ്രാന്‍സില്‍ നിന്ന് യുകെയിലേക്ക് ചെറു വിമാനത്തിലും ലോറിയിലുമായി മനുഷ്യക്കടത്ത്; അല്‍ബേനിയന്‍ ക്രിമിനല്‍ സംഘാംങ്ങള്‍ക്ക് തടവ് ശിക്ഷ
3>വടക്കന്‍ ഫ്രാന്‍സില്‍ നിന്ന് വിമാനത്തില്‍ എസെക്‌സിലെ എയറോഡ്രോമിലേക്ക് ആളുകളെ കടത്തിയ രണ്ട് പേര്‍ ജയിലിലായി. കിഴക്കന്‍ ലണ്ടനിലെ ലെയ്റ്റണില്‍ നിന്നുള്ള മിര്‍ട്ടെസ ഹിലാജിനെയും ക്രെഷ്നിക് കഡേനയെയും ആണ് തടവ് ശിക്ഷയ്ക്ക് വിധിച്ചത്. ഇമിഗ്രേഷന്‍ നിയമലംഘനം നടത്താന്‍ സഹായിച്ചതിന് സൗത്ത്വാര്‍ക്ക് ക്രൗണ്‍ കോടതി മാര്‍ച്ചില്‍ ഇരുവരെയും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. അല്‍ബേനിയന്‍ പൗരന്മാരെ മൊത്തം അഞ്ച് വര്‍ഷവും രണ്ട് മാസവും തടവിന് ശിക്ഷിച്ചതായി നാഷണല്‍ ക്രൈം ഏജന്‍സി (എന്‍സിഎ) അറിയിച്ചു.
അനധികൃത കുടിയേറ്റം, കള്ളപ്പണം വെളുപ്പിക്കല്‍, മയക്കുമരുന്ന് കടത്ത്, വ്യാജ രേഖകള്‍ വിതരണം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന അല്‍ബേനിയന്‍ സംഘടിത ക്രൈം ഗ്രൂപ്പിനെതിരെ ഓപ്പറേഷന്‍ മൈക്രോപസ് എന്ന രഹസ്യനാമത്തില്‍ ഏജന്‍സി നടത്തിയ എട്ട് വര്‍ഷത്തെ അന്വേഷണത്തെ തുടര്‍ന്നാണ് പ്രതികല്‍ പിടിയിലായത്.
2016 ലും 2017 ലും അല്‍ബേനിയക്കാരുടെ ഒമ്പത് അനധികൃത കുടിയേറ്റമെങ്കിലും ഹിലാജുമായി ബന്ധപ്പെട്ടതാണെന്ന് പറയുന്നു. മൂന്നെണ്ണം ലൈറ്റ് എയര്‍ക്രാഫ്റ്റുകളിലും മറ്റുള്ളവ ലോറികളുടെ പിന്നില്‍ കയറിയുമായിരുന്നു ആളുകളെത്തിയത് എന്ന് NCA പറഞ്ഞു.
ചെറു വിമാനം ഉപയോഗിച്ച് ആളുകളെ കടത്താന്‍ കൂട്ടുപ്രതി കഡേന ഹിലാജിനെ സഹായിക്കുകയായിരുന്നു. ഗ്രൂപ്പിന്റെ പൈലറ്റ് എസെക്‌സിലെ എപ്പിംഗ് ഫോറസ്റ്റിലെ നോര്‍ത്ത് വെല്‍ഡ് എയര്‍ഫീല്‍ഡില്‍ നിന്നാണ് പറന്നുയര്‍ന്നിരുന്നത്. ഓരോ യാത്രയിലും യുകെയിലേക്ക് കടത്താന്‍ മൂന്നോ നാലോ ആളുകളെ വടക്കന്‍ ഫ്രാന്‍സിന്റെ തീരത്തുള്ള ലെ ടൂക്കെറ്റ് വിമാനത്താവളത്തില്‍ സജ്ജരായി നിര്‍ത്തും.
പൈലറ്റ് പിന്നീട് എപ്പിംഗ് ഫോറസ്റ്റിലെ സ്റ്റാപ്പിള്‍ഫോര്‍ഡ് എയര്‍ഡ്രോമിലേക്ക് പറക്കും, അവിടെയുള്ള യാത്രക്കാരെ വിമാനം വിട്ട് കഡേന ശേഖരിക്കും. ഇത്തരത്തില്‍ കടത്തപ്പെട്ട ഓരോ വ്യക്തിയും യുകെയിലേക്കുള്ള ട്രാന്‍സിറ്റിന് '10,000 പൗണ്ട് വരെ' നല്‍കുകയും വ്യാജ രേഖകള്‍ക്കായി 'ഏതാനും നൂറ് പൗണ്ട് അധികമായി' നല്‍കുകയും ചെയ്യുമെന്ന് NCA പറഞ്ഞു.
ഡെര്‍ബിയില്‍ കുഴഞ്ഞു വീണു മരിച്ച ജെറീന ജോര്‍ജ്ജിന്റെ പൊതുദര്‍ശനം 22ന്; ബര്‍ട്ടണ്‍ ഓണ്‍ ട്രെന്റിലെ കാത്തലിക് ചര്‍ച്ചിലേക്ക് അന്ത്യോപചാരം എത്തുക നൂറു കണക്കിന് പേര്‍
3>ഡെര്‍ബിക്ക് സമീപത്തുള്ള ബര്‍ട്ടന്‍ ഓണ്‍ ട്രെന്റില്‍ അന്തരിച്ച ജെറീന ജോര്‍ജിന്റെ (25) പൊതുദര്‍ശനം ഈ മാസം 22 ന് നടക്കും. ബര്‍ട്ടന്‍ ഓണ്‍ ട്രെന്റിലെ സെന്റ് മേരി സെന്റ് മോഡ്വന്‍ ചര്‍ച്ചിലാണ് പൊതുദര്‍ശനം ക്രമീകരിച്ചരിക്കുന്നത്. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ നടക്കുന്ന പൊതുദര്‍ശന ചടങ്ങില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അന്ത്യാഞ്ജലി അര്‍പ്പിക്കാനുള്ള അവസരം ഉണ്ടായിരിക്കും.
ജോര്‍ജ് വറീത് - റോസിലി ജോര്‍ജ് ദമ്പതികളുടെ ഇളയ മകളായിരുന്ന ജെറീനയുടെ അപ്രതീക്ഷിത വിയോഗം ഇനിയും ഉള്‍ക്കൊള്ളാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഈമാസം നാലിന് രാത്രി ഒന്‍പതു മണിയോടെയാണ് ജെറീനയുടെ മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. പൂര്‍ണ ആരോഗ്യ വതിയായിരുന്ന ജെറീനയുടെ വിയോഗം നല്‍കിയ വേദനയിലാണ് ഇപ്പോഴും പ്രിയപ്പെട്ടവരെല്ലാം ഉള്ളത്.
എറണാകുളം ജില്ലയിലെ അങ്കമാലി പാലിശ്ശേരി വെട്ടിക്കയില്‍ കുടുംബാംഗമാണ്. നോട്ടിങ്ഹാമില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു. ജോര്‍ജ്, റോസിലി ദമ്പതികളുടെ ഇളയ മകളായിരുന്നു ജെറീന. സഹോദരങ്ങള്‍: മെറീന ലിയോ, അലീന ജോര്‍ജ്. സഹോദരി ഭര്‍ത്താവ്: ലിയോ തോലത്ത്.
ദേവാലയത്തിന്റെ വിലാസം
Saint Mary Saint Modwen Catholic Church, 78a Guild St Burton-on-Trent DE14 1NB
വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള വിലാസം
Middleway Retail Park, DE141NA. Burton-on-Trent