കഴിഞ്ഞ ദിവസം നാടിനെ നടുക്കിയ കൊലപാതമാണ് 12വയസ്സുകാരന്റേത്. സംഭവത്തില്‍ പിതൃ സഹോദരിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പക്ഷെ സംഭവം സഹോദരി ഉദ്ദേശിച്ചത് കുടുംബത്തെ മുഴുവനും ഇല്ലാതാക്കാനായിരുന്നു.
സഹോദരന്റ കുടുംബത്തെ ഇല്ലാതാക്കാന്‍ ഒരു പാക്കറ്റ് ഐസ്‌ക്രീം വാങ്ങി അതില്‍ വിഷംകലര്‍ത്തിയാണ് താഹിറ സഹോദരന്‍ മുഹമ്മദലിയുടെ വീട്ടിലെത്തിയത്. എന്നാല്‍ അത് കഴിച്ചത് സഹോദരന്റെ മകനായിരുന്നു.
താഹിറ വീട്ടിലെത്തിയനേരത്ത് മുഹമ്മദലിയുടെ മകന്‍ അഹമ്മദ് ഹസന്‍ രിഫായി മാത്രമാണ് അവിടെയുണ്ടായിരുന്നത്. പിതൃസഹോദരി സ്‌നേഹത്തോടെ വെച്ചുനീട്ടിയ ഐസ്‌ക്രീമിന്റെ ചെറിയൊരുഭാഗം ആ പന്ത്രണ്ടുകാരന്‍ അല്‍പാല്‍പമായി നുണഞ്ഞു. രുചിവ്യത്യാസം ഉണ്ടായതിനെത്തുടര്‍ന്ന് ബാക്കി ഉപേക്ഷിക്കുകയായിരുന്നു. ഉമ്മയും രണ്ടുസഹോദരങ്ങളും ഈ സമയത്ത് വീട്ടില്‍ ഇല്ലാതിരുന്നതിനാലാണ് അവര്‍ രക്ഷപ്പെട്ടത്. മുഹമ്മദലിയും ഭാര്യയും മൂന്നുമക്കളുമടങ്ങുന്ന കുടുംബം ചങ്ങരോത്തായിരുന്നു താമസം. ഈ അടുത്താണ് അരിക്കുളത്ത് വീട് വാടകയ്‌ക്കെടുത്ത് അതിലേക്ക് താമസംമാറ്റിയത്. കുട്ടികളെല്ലാം ചങ്ങരോത്ത് എം.യു.പി. സ്‌കൂളിലായിരുന്നു പഠിച്ചിരുന്നത്. മരിച്ച അഹമ്മദ് ഹസന്‍ റിഫായി ആറാംക്ലാസ് വിദ്യാര്‍ഥിയാണ്.
മുഹമ്മദലിയുടെ ഭാര്യ അസ്മയോട് താഹിറയ്ക്ക് നേരത്തേതന്നെ വിദ്വേഷമുണ്ടായിരുന്നു. കുട്ടികളോടൊപ്പം ഇവരെയും താഹിറ ലക്ഷ്യമിട്ടിരുന്നുവെന്നാണ് പോലീസ് അനുമാനം. ഐസ്‌ക്രീം കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷബാധയെത്തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന സംശയത്തെത്തുടര്‍ന്ന് ആരോഗ്യവകുപ്പധികൃരും പോലീസും ഐസ്‌ക്രീം വിറ്റ കട സീല്‍ചെയ്ത് രണ്ടുദിവസം അടപ്പിച്ചിരുന്നു. ഇവിടെനിന്ന് ഐസ്‌ക്രീം വാങ്ങിക്കഴിച്ച മറ്റുള്ളവര്‍ക്കൊന്നും ഭക്ഷ്യവിഷബാധ ഏല്‍ക്കാതിരുന്നതും, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരിച്ച അഹമ്മദ് ഹസന്‍ രിഫായിയുടെ ശരീരത്തില്‍ അമോണിയയുടെയും ഫോസ്ഫേറ്റിന്റെയും അംശം കൂടുതലായി കണ്ടെത്തിയതും പോലീസിന്റെ സംശയം ഇരട്ടിപ്പിച്ചു.
ഐസ്‌ക്രീമില്‍ ഒരു കാരണവശാലും ഉണ്ടാകാന്‍ സാധ്യതയില്ലാത്ത രാസവസ്തുവാണ് അമോണിയം ഫോസ്ഫേറ്റ്. മനഃപൂര്‍വം ചേര്‍ക്കാതെ ഇതൊരിക്കലും ഐസ്‌ക്രീമില്‍ എത്തില്ല. ഇതോടെ ഐസ്‌ക്രീം വാങ്ങി നല്‍കിയ താഹിറയിലേക്ക് പോലീസ് ശ്രദ്ധ തിരിഞ്ഞു. വടകര ഡിവൈ.എസ്.പി. ആര്‍. ഹരിപ്രസാദിന്റെ നേതൃത്വത്തില്‍ അന്വേഷണം ശക്തമാക്കി. പലവട്ടം താഹിറയെ പോലീസ് ചോദ്യംചെയ്‌തെങ്കിലും ഇവര്‍ വിദഗ്ധമായി ഒഴിഞ്ഞുമാറി.
എന്നാല്‍, മൊഴികളിലെ വൈരുധ്യങ്ങളും സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് ശേഖരിച്ച സി.സി.ടി.വി. ദൃശ്യങ്ങളും ബന്ധപ്പെടുത്തി അന്വേഷണം നടത്തിയപ്പോള്‍ താഹിറതന്നെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസിന് വ്യക്തമായി. തുടര്‍ന്നാണ് സംഭവത്തിനുശേഷം നാലാംനാള്‍ ആവുമ്പോഴേക്കും കുറ്റവാളിയെ കണ്ടെത്താന്‍ പോലീസിനായത്.
പന്ത്രണ്ടുവയസ്സുമാത്രമുള്ള കുട്ടിയെ സ്വന്തം പിതാവിന്റെ സഹോദരിതന്നെ വിഷം നല്‍കി കൊലപ്പെടുത്തിയെന്ന വാര്‍ത്തയുടെ ഞെട്ടലിലാണ് അരിക്കുളം നിവാസികള്‍. കേവലം ഭക്ഷ്യവിഷബാധയെന്ന് ആദ്യഘട്ടത്തില്‍ അനുമാനിച്ച സംഭവമാണ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണത്തിലൂടെ ചുരുളഴിഞ്ഞത്.