18
MAR 2021
THURSDAY
1 GBP =104.59 INR
1 USD =83.35 INR
1 EUR =89.47 INR
breaking news : എന്‍എച്ച്എസിനെതിരെ പൊരുതി മരിച്ച ഇന്ത്യന്‍ പെണ്‍കുട്ടിയുടെ കുടുംബം 8000 പൗണ്ടിലേറെ ബെനഫിറ്റ് തിരിച്ചടയ്ക്കണ്ട; സര്‍ക്കാരിന്റെ നിര്‍ണ്ണായക തീരുമാനം കുടുംബത്തിന്റെ നിസ്സഹാതയയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെ >>> ലെന്‍ഡര്‍മാര്‍ മോര്‍ട്ട്ഗേജ് നിരക്ക് ഉയര്‍ത്തിയതോടെ വീടു വാങ്ങാന്‍ തയ്യാറെടുത്തവര്‍ പിന്‍വാങ്ങി; യുകെയില്‍ ഭവനവില താഴുന്നതായി റിപ്പോര്‍ട്ട്, ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്്ക്കും വരെ സ്ഥിതി തുടരും >>> പീറ്റര്‍ബോറോ പള്ളിയില്‍ മോര്‍ ഗീവറുഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ് 5 ഞായറാഴ്ച നടക്കും, ഫാ. രാജു ചെറുവിള്ളില്‍ കാര്‍മ്മികനാകും >>> കൗൺസിൽ തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവുകൾക്ക് കനത്ത തിരിച്ചടി! 3 കൗൺസിലുകളിൽ ഭരണം നഷ്ടപ്പെട്ടു! ഉപതെരഞ്ഞെടുപ്പിലും പരാജയം, നാലിടത്ത് നേട്ടമുണ്ടാക്കി ലേബർ തരംഗം; ഋഷി സുനക്കിന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെട്ടേക്കും >>> സേവനം യുകെയുടെ ബര്‍മിങ്ങ്ഹാം യൂണിറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാമത് കുടുംബ സംഗമം, നാളെ യുകെയിലെ ശിവഗിരി ആശ്രമത്തില്‍ വെച്ച് നടക്കും >>>
Home >> HOT NEWS
യുകെ.യിലെ കാര്‍ മോഷണ സംഘങ്ങള്‍ പയറ്റുന്നത് ജിപിഎസ് ജാമറുകള്‍, കമ്പ്യൂട്ടര്‍ ഹാക്കിംഗ് കിറ്റുകള്‍, ഡ്രോണുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഹൈടെക് തന്ത്രങ്ങള്‍! ഓരോ ദിവസവും 356 കാറുകള്‍ വീതം മോഷ്ടിക്കപ്പെടുമ്പോള്‍ പോലീസ് കാഴ്ചക്കാരാകുന്നു

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2024-04-21

ബ്രിട്ടനിലെ പത്തില്‍ ഏഴ് കാര്‍ മോഷണങ്ങളിലും പോലീസ് തിരിഞ്ഞുനോക്കുന്നില്ലെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് ബ്രിട്ടീഷ് പ്ത്രം പുറത്തു വിട്ടത്. കഴിഞ്ഞ വര്‍ഷം പത്തില്‍ ഏഴ് കാര്‍ മോഷണങ്ങളിലും പോലീസ് നേരിട്ട് വന്ന് അന്വേഷണം പോലും നടത്തിയില്ലെന്നായിരുന്നു വിവരാവകാശ രേഖകള്‍ പ്രകാരം പുറത്തുവന്ന കണക്കുകള്‍ കാണിക്കുന്നത്. അതുകൊണ്ടുതന്നെ സ്വന്തം കാര്‍ മോഷണം പോകാതെ നോക്കുക എന്ന വലിയ ഉത്തരവാദിത്തം ആണ് കാര്‍ ഉടമകള്‍ക്കുള്ളത്. എന്നാല്‍ കാര്‍ മോഷണം തടയുക എന്നത് നിലവിലെ സാഹചര്യത്തില്‍ അതീവ ദുഷ്‌കരമായിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. 

യുകെയില്‍ ഓരോ 240 സെക്കന്‍ഡിലും ഒരു കാര്‍ വീതം മോഷ്ടിക്കപ്പെടുന്നു എന്നാണ് കണക്കുകള്‍. ഇവയില്‍ പലതിും കമ്പ്യൂട്ടര്‍ ഹാക്കിംഗ് ഉപകരണങ്ങള്‍, ജിപിഎസ് ജാമറുകള്‍, ഡ്രോണുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഹൈടെക് റോബറി കിറ്റുകള്‍ ഉപയോഗിച്ച് നടത്തുന്ന മോഷണങ്ങളാണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന സത്യം. ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ കുതിച്ചുയരുന്നതിനാല്‍, എല്ലാ ഡ്രൈവര്‍മാരെയും പോക്കറ്റിടിക്കുന്ന ഒരു പകര്‍ച്ചവ്യാധിയുടെ പിടിയിലാണ് രാജ്യത്തെ കാര്‍ ഉടമകളെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കാര്‍ മോഷണങ്ങളുടെ വര്‍ദ്ധനവ് കാര്‍ ഇന്‍ഷുറന്‍സിന്റെ  നിരക്കുകള്‍ കുതിച്ചുയരുകയാണ്. കഴിഞ്ഞ വര്‍ഷത്തെ 58 ശതമാനം വര്‍ദ്ധനയെത്തുടര്‍ന്ന് ശരാശരി ക്വോട്ട് ഇപ്പോള്‍ 995 പൗണ്ട് ആയി ഉയര്‍ന്നതായി വില താരതമ്യം സൈറ്റ് കണ്‍ഫ്യൂസ്ഡ്.കോമിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 

ഡ്രൈവേഴ്സ് ഇന്‍സ്ട്രക്ടേഴ്സ് അസോസിയേഷന്‍ പറയുന്നതനുസരിച്ച്, കഴിഞ്ഞ വര്‍ഷം 130,000-ലധികം കാറുകള്‍ മോഷ്ടിക്കപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്, അതായത് മണിക്കൂറില്‍ 15 എന്ന നിരക്കില്‍!  2022-ല്‍ മോഷ്ടിക്കപ്പെട്ട 72,000 ന്റെ ഇരട്ടിയാണിത്.

കിഴക്കന്‍ യൂറോപ്പ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ക്രൈം ഗ്രൂപ്പുകള്‍ക്ക്, വിന്‍ഡോ തകര്‍ക്കുക, തീ കത്തിക്കുക തുടങ്ങിയ പരമ്പരാഗത മോഷണ തന്ത്രങ്ങള്‍ ഒന്നും പയറ്റാതെ തന്നെ നിമിഷങ്ങള്‍ക്കുള്ളില്‍ ഒരു കാര്‍ തട്ടിയെടുക്കാന്‍ കഴിയും. അവരുടെ രീതികള്‍ വളരെ സങ്കീര്‍ണ്ണമായിരിക്കുന്നതിനാല്‍ തന്നെ പോലീസിന് പലപ്പോഴും ഫോറന്‍സിക് തെളിവുകളും ലഭിക്കില്ല. 

ക്രിമിനലുകള്‍ ഉപയോഗിക്കുന്ന ഏറ്റവും പുതിയ സാങ്കേതികവിദ്യ എന്നത് മോഷ്ടിച്ച വാഹനം എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് ഉടമകളെയും സുരക്ഷാ സ്ഥാപനങ്ങളെയും അറിയിക്കാനുള്ള ജിപിഎസ് സംവിധാനം ഡിസേബിള്‍ ചെയ്യുക എന്നതാണ്. കീ കോഡ്-ഗ്രാബിംഗ് കിറ്റുകള്‍ വഴി വിദൂരമായി ഇലക്ട്രോണിക് കീ ഫോബുകള്‍ ഹാക്ക് ചെയ്യാന്‍ മോഷണ സംഘങ്ങള്‍ക്ക് സാധിക്കും. നിരവധി ആഡംബര കാറുകളില്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട് കീ സിസ്റ്റങ്ങള്‍ ഹാക്ക് ചെയ്യാന്‍ റിലേ ആക്രമണ ഡിവൈസുകള്‍ അവരെ സഹായിക്കുന്നു. അതുവഴി അവര്‍ക്ക് വാഹനമോടിക്കുന്നതിന് മുമ്പ് ഡോറുകള്‍ അണ്‍ലോക്ക് ചെയ്യാനും എഞ്ചിന്‍ ഓണാക്കാനും കഴിയും.

കൂടാതെ 'CAN ഇഞ്ചക്ഷനുകള്‍ എന്നറിയപ്പെടുന്ന ഡാര്‍ക്ക് വെബില്‍ വാങ്ങാന്‍ കഴിയുന്ന ഏറ്റവും പുതിയ ഗാഡ്ജെറ്റ് വഴി, കീ ആവശ്യമില്ലാതെ തന്നെ ഒരു കാറിന്റെ സെന്‍ട്രല്‍ കണ്‍ട്രോള്‍ നെറ്റ്വര്‍ക്കിലേക്ക് ഹാക്ക് ചെയ്യാനുള്ള അവസരം കള്ളന്മാര്‍ക്ക് നല്‍കുന്നു.

മോഷ്ടിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന നിര്‍ദ്ദിഷ്ട കാര്‍ മോഡലുകള്‍ക്കായി തിരയാന്‍ സംഘങ്ങള്‍ ഡ്രോണുകള്‍ പോലും ഉപയോഗിക്കുന്നു എന്ന വിവരം ഞെട്ടിപ്പിക്കുന്നതാണ്. മോഷണങ്ങള്‍ നടത്തുമ്പോള്‍ കാണുന്നവരെ കബളിപ്പിക്കാന്‍ കുറ്റവാളികള്‍ ഹൈ-വിസ് ജാക്കറ്റുകള്‍ ധരിക്കുന്നതും പതിവാണ്. 

കുറ്റവാളികള്‍ക്ക് ഇത് വളരെ ലാഭകരമായ ഒരു പണിയാണെന്ന് സുരക്ഷാ സ്ഥാപനമായ ട്രാക്കറിന്റെ പോലീസ് ലെയ്സന്‍ തലവനായ റിട്ടയേര്‍ഡ് ഡിറ്റക്റ്റീവ് ചീഫ് സൂപ്രണ്ട് ക്ലൈവ് വെയ്ന്‍ പറഞ്ഞു. ''കിഴക്കന്‍ യൂറോപ്പില്‍ ഞങ്ങള്‍ക്ക് ഇപ്പോള്‍ ഒരു പ്രത്യേക പ്രശ്‌നമുണ്ട്, കാരണം യൂറോപ്പിലും പ്രത്യേകിച്ച് യുകെയിലും മോഷണങ്ങള്‍ സംഘടിപ്പിക്കുന്ന ധാരാളം ക്രിമിനല്‍ സംഘങ്ങള്‍ അവിടെയുണ്ട്. അവര്‍ ക്ൃത്യത്തിനായി പ്രാദേശിക കുറ്റവാളികളെ ഉപയോഗിക്കും, അവര്‍ക്ക് പുറത്ത് പോകാനും ഒരു വാഹനം മോഷ്ടിക്കാനും താരതമ്യേന ചെറിയ തുക നല്‍കും. മോഷ്ടിച്ച വാഹനം ഒരു തുറമുഖത്തേക്ക് പോകും, തുടര്‍ന്ന് ഒരു ഷിപ്പിംഗ് കണ്ടെയ്നറില്‍ വിദേശത്തേക്ക് കയറ്റി അയയ്ക്കും.
അല്ലെങ്കില്‍ ഭാഗങ്ങളായി പൊട്ടിച്ച് ഇവിടെയോ വിദേശത്തോ വില്‍ക്കും. കഴിഞ്ഞ വര്‍ഷം, ഞങ്ങള്‍ കണ്ടെടുത്ത വാഹനങ്ങളില്‍ 93 ശതമാനവും താക്കോല്‍ ഇല്ലാതെ മോഷ്ടിക്കപ്പെട്ടവയാണ്. മാര്‍ച്ചില്‍, ഞങ്ങള്‍ കണ്ടെടുത്ത എല്ലാ വാഹനങ്ങളുടെയും 100 ശതമാനവും താക്കോല്‍ ഇല്ലാതെയാണ് എടുത്തത്.''അദ്ദേഹം പറഞ്ഞു. 

50,000 പൗണ്ടിനും 120,000 പൗണ്ടിനും ഇടയില്‍ വിലമതിക്കുന്ന കാറുകളാണ് അല്‍ബേനിയന്‍ സംഘങ്ങള്‍  ലക്ഷ്യമിടുന്നതെന്ന് സറേയിലെ പോലീസും ക്രൈം കമ്മീഷണറുമായ ലിസ ടൗണ്‍സെന്‍ഡ് പറയുന്നു. ''കീലെസ് കാര്‍ മോഷണത്തില്‍ വന്‍ വര്‍ധനവ് ഞങ്ങള്‍ കണ്ടു. നിരവധി മോഷ്ടാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയക്കുന്നതില്‍ ഞങ്ങള്‍ വളരെ വിജയിച്ചു. എന്നാല്‍ ഇത് ഒരു വെല്ലുവിളിയാണ്, ഇന്‍ഷുറന്‍സ് കമ്പനികള്‍ അവരുടെ നഷ്ടം നികത്താന്‍ ശ്രമിക്കുമ്പോള്‍ പ്രീമിയങ്ങള്‍ വര്‍ദ്ധിക്കുന്നതിലും ഇത് സ്വാധീനം ചെലുത്തുന്നു''. അവര്‍ പറഞ്ഞു.

ഗില്‍ഡ്ഫോര്‍ഡ് ക്രൗണ്‍ കോര്‍ട്ടില്‍ കഴിഞ്ഞ മാസം, 53 കാര്‍ മോഷണ കേസുകളിലായി പെറി ലവ്ജോയ്, 29, ലൂക്ക് ജാക്സണ്‍, 28, ബില്ലി ഹാരിസണ്‍, 30, ഹാരി സെയില്‍സ്, 28 എന്നീ പ്രതികളെ മൂന്നര വര്‍ഷം വീതമാണ് കോടതി ജയിലിലടച്ചത്. 

ഉടമയുടെ വീടിനുള്ളില്‍ നിന്ന് ഒരു പ്രധാന സിഗ്‌നല്‍ ഹൈജാക്ക് ചെയ്ത ശേഷം ബാലക്ലാവ ധരിച്ച സംഘം ബെന്റ്‌ലിയുമായി ഒളിച്ചോടുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ്  ഒരു കേസുമായി ബന്ധപ്പെട്ട് പോലീസ് പുറത്തുവിട്ടത്. രണ്ട് ഉപകരണങ്ങളാണ് സംഘം ഇതിനായി ഉപയോഗിച്ചത്. ഒന്ന് കാറിനടുത്തും മറ്റൊന്ന് വീടിനടുത്തും. ഇത് ഉപയോഗിച്ച് സിഗ്‌നല്‍ കണ്ടെത്തുകയും അത് പകര്‍ത്തുകയും കീ ഫോബിനും കാറിന്റെ ആന്തരിക കമ്പ്യൂട്ടറിനുമിടയില്‍ റിലേ ചെയ്യുകയും ചെയ്യുന്നു, ഇതിലൂടെ മോഷ്ടാക്കള്‍ക്ക് കാര്‍ അണ്‍ലോക്ക് ചെയ്യാനും ഓടിക്കാനും സാധിക്കും. എന്തായായും പുറത്തു വരുന്ന റിപ്പോര്‍ട്ടുകല്‍ സൂചിപ്പിക്കുന്നത് യുകെയിലെ കാര്‍ ഉടമകള്‍ക്ക് വരും നാളുകള്‍ ഉറക്കമില്ലാത്തത് ആയിരിക്കും എന്നു തന്നെയാണ്. 

More Latest News

പീറ്റര്‍ബോറോ പള്ളിയില്‍ മോര്‍ ഗീവറുഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ് 5 ഞായറാഴ്ച നടക്കും, ഫാ. രാജു ചെറുവിള്ളില്‍ കാര്‍മ്മികനാകും

പീറ്റര്‍ബോറോ മോര്‍ ഗ്രിഗോറീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ വിശുദ്ധ ഗീവറുഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ മറ്റന്നാള്‍ അഞ്ചാം തിയതി ഞായറാഴ്ച ആഘോഷിക്കുന്നു. ഞായറാഴച്ച ഉച്ചക്ക് 12 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് വികാരി ഫാ. രാജു ചെറുവിള്ളില്‍ കോര്‍ എപ്പിസ്‌കോപ്പായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും ആശിര്‍വാദവും നേര്‍ച്ച സദ്യയും നടത്തപ്പെടുന്നു. എല്ലാ വിശ്വാസികളെയും പെരുന്നാള്‍ ചടങ്ങിലേക്ക് ക്ഷണിച്ച് പ്രവര്‍ത്തകര്‍. ദേവാലയത്തിന്റെ വിലാസം:Christ Church Orton Goldhay, 2 Benstead, Peterborough, PE2 5JJ · കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:സെക്രട്ടറി: കുര്യാക്കോസ് വര്‍ഗ്ഗീസ് കക്കാടന്‍ (Ph:07837876416)ട്രസ്റ്റി: സന്തോഷ് പോള്‍ (Ph:79447129998)  

സേവനം യുകെയുടെ ബര്‍മിങ്ങ്ഹാം യൂണിറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാമത് കുടുംബ സംഗമം, നാളെ യുകെയിലെ ശിവഗിരി ആശ്രമത്തില്‍ വെച്ച് നടക്കും

സേവനം യുകെ ബര്‍മിഹ്ഹാം യൂണിറ്റിന്റെ കുടുംബ സംഗമം യുകെയിലെ ശിവഗിരി ആശ്രമത്തില്‍ വെച്ച് നടക്കും. രണ്ടാമത് കുടുംബ സംഗമം നാളെ ശനിയാഴ്ച രാവിലെ 10 മണിക്കാണ് നടക്കുന്നത്. യുകെയിലെ ശിവഗിരി ആശ്രമത്തില്‍ ഗുരു പൂജയോട് കൂടിയാണ് തുടക്കം കുറിക്കുന്നത്. സേവനം യുകെയുടെ ഭജന്‍സ് ടീം ഗുരുദേവ കൃതികളെ കോര്‍ത്തിണക്കി കൊണ്ടുള്ള ഗുരുഭജന്‍സ്. സമൂഹപ്രാര്‍ത്ഥന തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, സേവനം യു കെ യുടെ വനിതാ വിഭാഗം ഗുരുമിത്രയുടെ ഭാരവാഹികള്‍ വിവിധ കുടുംബ യൂണിറ്റ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. സേവനം യുകെയില്‍ പുതിയതായി അംഗങ്ങള്‍ ആയിട്ടുള്ള കുടുംബങ്ങളെ പരിചയപ്പെടുവാനും സേവനം കുടുംബത്തിലെ ബാലദീപത്തിലെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും ഉള്ള വേദിയായും ഈ കുടുംബ സംഗമത്തെ മറ്റുവാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സേവനം യുകെ നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗവും ബര്‍മിങ്ങ്ഹാം യൂണിറ്റ് പ്രധിനിധിയുമായ സാജന്‍ കരുണാകരന്‍ അറിയിച്ചു. എല്ലാ കുടുംബങ്ങളെയും ശിവഗിരി ആശ്രമത്തിലേക്ക് സ്വാഗതം ചെയ്യുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:സാജന്‍ കരുണാകരന്‍ : 07828851527സജീഷ് ദാമോദരന്‍ : 07912178127

ഡീഗോ മറഡോണയുടെ മൃതദേഹം സ്വകാര്യ സെമിത്തേരിയില്‍ നിന്നു ശവക്കല്ലറയിലേക്ക് മാറ്റണം, ആവശ്യവുമായി മക്കള്‍ അര്‍ജന്റീന കോടതിയില്‍

ഇതിഹാസ ഫുട്ബോളര്‍ ഡീഗോ മറഡോണയുടെ മൃതദേഹം സ്വകാര്യ സെമിത്തേരിയില്‍ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് മക്കള്‍ കോടതിയില്‍. അദ്ദേഹത്തിന്റെ മൃതദേഹം സ്വകാര്യ സെമിത്തേരിയില്‍ നിന്നു ശവക്കല്ലറയിലേക്ക് മാറ്റണമെന്നാണ് മക്കള്‍ അര്‍ജന്റീന കോടതിയില്‍ ആവശ്യപ്പെട്ടത്.  ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍ക്ക് ഇതിഹാസ താരത്തിനു ആദരാഞ്ജലി അര്‍പ്പിക്കാന്‍ അവസരം ഒരുക്കുന്നതിനായി ബ്യൂണസ് അയേഴ്സില്‍ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ശവകുടീരം നിര്‍മിക്കുന്നുണ്ട്. ഇവിടേക്ക് മൃതദേഹം മാറ്റണമെന്നാണ് മക്കളുടെ ആവശ്യം. മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ നിലവില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. അതിനാലാണ് മൃതദേഹം മാറ്റുന്നതിനു കോടതിയുടെ അനുമതി ആവശ്യമായി വന്നത്. ഉചിതമായ പരിശോധനകളെല്ലാം നടത്തിയെന്നും മതിയായ വ്യവസ്ഥകളോടെ സുരക്ഷയും രഹസ്യ സ്വഭാവവും നിലനിര്‍ത്തി തന്നെ ഇവ കൈമാറ്റം ചെയ്യാന്‍ അനുമതി നല്‍കണമെന്നു മക്കള്‍ കോടതിയോടു ആവശ്യപ്പെട്ടു. 2020ലാണ് ലോകം കണ്ട എക്കാലത്തേയും മികച്ച ഫുട്ബോള്‍ താരമായ ഡിഗോ മറഡോണ ജീവിതത്തോടു വിട പറഞ്ഞത്. മമോറിയല്‍ ഡെല്‍ ഡീസ് എന്നാണ് ഓര്‍മക്കുടീരത്തിന്റെ പേര്. നിലവിലുള്ള സെമിത്തേരിയിലെ ശലക്കല്ലറയേക്കാള്‍ സുരക്ഷിതമായിരിക്കും പുതിയ സ്ഥലമെന്നു മക്കള്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.  

'ആ വാക്ക് അങ്ങനെയല്ല പറയേണ്ടത്, ലാലേട്ടന്‍ പറയുന്നതിലും തെറ്റുണ്ട്, അങ്ങനെ ഒരു വാക്ക് ഡിക്ഷ്ണറിയില്‍ ഇല്ല' ആ വാക്കിനെ തിരുത്തി പറഞ്ഞ് രഞ്ജിനി ഹരിദാസ്

ബിഗ്‌ബോസ് മുന്‍ സീസണിലെ ഒരു മത്സരാര്‍ത്ഥിയാണ് രഞ്ജിനി ഹരിദാസ്. ബിഗ്‌ബോസ് സീസണ്‍ വണ്ണില്‍ വിജയി ആയില്ലെങ്കിലും അറുപത്തി മൂന്ന് ദിവസം രഞ്ജിനി നിന്നു. മികച്ച് ഒരു മത്സരാര്‍ത്ഥിയായിരുന്നു താരം. ഒരു സമയത്ത് രഞ്ജിനി ഇംഗ്ലീഷ് പറയുന്നത് പോലെ അനുകരിക്കാന്‍ പല അവതാരകരും ശ്രമിച്ചിരുന്നു. അവതരണത്തില്‍ വലിയൊരു മാറ്റം കൊണ്ടുവന്നതില്‍ രഞ്ജിനിക്ക് വലിയൊരു പങ്കുണ്ട്. രഞ്ജിനിയുടെ ഇംഗ്ലീഷും മലയാളവും കലര്‍ന്നുള്ള അവതരണം പ്രേക്ഷകര്‍ക്ക് അത്രയും പ്രിയപ്പെട്ടതായി മാറി. ഇപ്പോഴിതാ രഞ്ജിനി പറഞ്ഞ ഒരു കാര്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബിഗ് ബോസ് ഹൗസില്‍ ഫേവറിസം ഉണ്ടെന്ന് ജാന്‍മണി പറഞ്ഞപ്പോള്‍ ഉടനെ രഞ്ജിനി ഇടപെട്ടാണ്  ആ കാര്യം വ്യക്തമാക്കിയത്. അത്തരമൊരു വാക്ക് ഇല്ലെന്നാണ് രഞ്ജിനി പറയുന്നത്. 'എന്താണത് ഫേവറിസമോ, അങ്ങനെ ഒരു വാക്ക് ഡിക്ഷ്ണറിയില്‍ ഇല്ല. ലാലേട്ടന്‍ പോലും ഫേവറിസം എന്നാണ് ഉപയോഗിക്കുന്നത്. എനിക്കതില്‍ പ്രശ്നമുണ്ട്. അത് ഫേവറിസം അല്ല, ഫേവറൈറ്റിസം (favoritism) ആണ്.' രഞ്ജിനി ഹരിദാസ് പറഞ്ഞു. വീണ്ടും ജാന്‍ മണി ആ വാക്ക് ഉപയോഗിക്കുമ്പോള്‍ രഞ്ജിനി തിരുത്തുന്നുണ്ട്.

വാട്‌സ്ആപ്പിലൂടെ ആ പഴയ കള്ളകള്ളികള്‍ നടക്കില്ല, 'അക്കൗണ്ട് റിസ്ട്രിക്ഷന്‍' എന്ന ഫീച്ചറിലൂടെ  ഉപയോക്താക്കള്‍ക്ക് തട്ടിപ്പ് അക്കൗണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും

ഇന്ത്യയില്‍ വാട്‌സ്ആപ്പിന്റെ സ്വാധീനം വേറെ ലെവലിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. സുരക്ഷ ഉറപ്പാക്കുന്ന പ്രവര്‍ത്തികളില്‍ മുന്നിട്ട് നില്‍ക്കുന്നതിനാലാണ് വാട്‌സ്ആപ്പിന് ഇത്രയും ആരാധകര്‍ ഉള്ളത്. അതിനാല്‍ തന്നെ സുരക്ഷയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്ന ഫീച്ചറുകളാണ് വാട്‌സ്ആപ്പ് ഒരുക്കുന്നത്. സംശയാസ്പദമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അക്കൗണ്ടുകളെ വിലക്കാന്‍ സാധിക്കുന്ന പുതിയ സുരക്ഷാ ഫീച്ചര്‍ വാട്ട്‌സ്ആപ്പ് പരീക്ഷിക്കുകയാണെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു. 'അക്കൗണ്ട് റിസ്ട്രിക്ഷന്‍' എന്ന ഈ ഫീച്ചറിലൂടെ ഉപയോക്താക്കള്‍ക്ക് തട്ടിപ്പ് അക്കൗണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും. നിയമവിരുദ്ധമായ ഏതെങ്കിലും തരത്തിലുള്ള വാക്കുകളോ സന്ദേശങ്ങളോ അയയ്ക്കാന്‍ ശ്രമിക്കുന്നതോ, ഏതെങ്കിലും ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നതോ ആയ അക്കൗണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ഇത്തരം അക്കൗണ്ടുകളെ താല്‍ക്കാലികമായി വിലക്കും. ഇത്തരം അക്കൗണ്ടുകള്‍ക്ക് പിന്നീട് സന്ദേശങ്ങള്‍ അയക്കാന്‍ കഴിയില്ല. എന്നാല്‍ സന്ദേശങ്ങളും കോളുകളും സ്വീകരിക്കാന്‍ കഴിയും. ടെലിമാര്‍ക്കറ്റിംഗ് ഏജന്‍സികളില്‍ നിന്നും തട്ടിപ്പ് അക്കൗണ്ടുകളില്‍ നിന്നുമുള്ള സ്പാം സന്ദേശങ്ങളെ തടയുന്നതിന് ഈ ഫീച്ചര്‍ സഹായിക്കും. ഫീച്ചര്‍ നിലവില്‍ പരീക്ഷണത്തിലാണ്. എല്ലാ ബഗ്ഗുകളും നീക്കം ചെയ്തുകഴിഞ്ഞാല്‍ ഫീച്ചര്‍ എല്ലാവരിലേക്കും എത്തും.

Other News in this category

  • എന്‍എച്ച്എസിനെതിരെ പൊരുതി മരിച്ച ഇന്ത്യന്‍ പെണ്‍കുട്ടിയുടെ കുടുംബം 8000 പൗണ്ടിലേറെ ബെനഫിറ്റ് തിരിച്ചടയ്ക്കണ്ട; സര്‍ക്കാരിന്റെ നിര്‍ണ്ണായക തീരുമാനം കുടുംബത്തിന്റെ നിസ്സഹാതയയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെ
  • ലെന്‍ഡര്‍മാര്‍ മോര്‍ട്ട്ഗേജ് നിരക്ക് ഉയര്‍ത്തിയതോടെ വീടു വാങ്ങാന്‍ തയ്യാറെടുത്തവര്‍ പിന്‍വാങ്ങി; യുകെയില്‍ ഭവനവില താഴുന്നതായി റിപ്പോര്‍ട്ട്, ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്്ക്കും വരെ സ്ഥിതി തുടരും
  • ഷെഫീല്‍ഡ് സ്‌കൂളില്‍ സ്ത്രീകളെയും കുട്ടിയെയും മൂര്‍ച്ചയുള്ള വസ്തു കൊണ്ട് പരിക്കേല്‍പ്പിച്ച 17 വയസ്സുകാരന്‍ അറസ്റ്റില്‍; കൗമാരക്കാരനെതിരെ മൂന്ന് കേസുകള്‍ ചുമത്തിയതായി പോലീസ്
  • ഇംഗ്ലണ്ടിലെയും വെയില്‍സിലെയും പ്രാദേശിക തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി; ടോറികള്‍ക്ക് കനത്ത തിരിച്ചടി പ്രവചിച്ച് സര്‍വേകള്‍, സുനകിന്റെ നിലയും പരുങ്ങലിലെന്ന് സൂചന
  • വിസാ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ ബ്രിട്ടന്റെ റെക്കോര്‍ഡ് ഇമിഗ്രേഷന്‍ കുറഞ്ഞ് തുടങ്ങി; നിര്‍ണ്ണായകമായത് വിദ്യാര്‍ത്ഥി വിസകളിലുള്ള നിയന്ത്രണം, റുവാണ്ട ബില്ലിന്‍മേലുള്ള കര്‍ശന നടപടികളും തുടങ്ങി
  • നയാപൈസ ചിലവില്ലാതെ നിങ്ങളുടെ ഫ്‌ളൈറ്റ് ടി്ക്കറ്റുകള്‍ ഫസ്റ്റ് ക്ലാസിലേയ്ക്ക് അപ്‌ഗ്രേഡ് ചെയ്യാം...!! ലളിതമായ ഈ ടിപ്‌സുകള്‍ പരീക്ഷിച്ചാല്‍ ചിലപ്പോള്‍ 'ബിരിയാണി കിട്ടിയേക്കാം'....
  • ലിംഗ-പ്രായ വിവേചനവും തുല്യ വേതനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളും; ബിബിസിക്കെതിരെ നിയമനടപടിയുമായി നാല് സീനിയര്‍ സ്ത്രീ വാര്‍ത്താ അവതാരകര്‍
  • വടക്ക് കിഴക്കേ ലണ്ടനില്‍ വാള്‍ആക്രമണത്തില്‍ 14 കാരന്‍ കൊല്ലപ്പെട്ട സംഭവം; 36 കാരനെതിരെ കൊലപാതകക്കുറ്റം ചുമത്തി, പ്രതി സ്പാനിഷ്-ബ്രസീല്‍ ഇരട്ട പൗരത്വമുള്ള ആള്‍
  • ചിചെസ്റ്ററിലെ ആദ്യകാല മലയാളി ജോണിക്ക് ഉറക്കത്തിനിടെ ആകസ്മിക നിര്യാണം; ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ പോയ ജോണിയെ കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് ഏകമകള്‍
  • നോര്‍ത്ത് ഈസ്റ്റ ലണ്ടനില്‍ വാള്‍ ആക്രമണം; 14 വയസ്സുകാരനായ ആണ്‍കുട്ടി ദാരുണമായി കൊല്ലപ്പെട്ടു, പോലിസുകാര്‍ അടക്കം നിരവധി പേര്‍ക്ക് മുറിവ്, ആക്രമണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍
  • Most Read

    British Pathram Recommends