മഗ്സസെ പുരസ്‌കാരം നിരസിച്ച് കെ കെ ശൈലജ. 2022ലെ രമണ്‍ മഗ്സസെ പുരസ്‌കാരത്തിന് അര്‍ഹയായ മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ അന്താരാഷ്ട്ര പുരസ്‌കാരം സ്വീകരിക്കേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ നിപയും കൊവിഡും പൊട്ടിപ്പുറപ്പെട്ട സമയത്ത് ആരോഗ്യമന്ത്രിയായിരുന്ന ശൈലജയുടെ മികവാര്‍ന്ന പ്രവര്‍ത്തനമാണ് 64ാമത് മഗ്സസെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ശൈലജയുടെ പ്രവര്‍ത്തനം അന്താരാഷ്ട്ര തലത്തില്‍ കൈയ്യടി നേടിയിരുന്നു.ജൂലായ് അവസാനത്തോടെ ശൈലജയെ മഗ്സസെ ഫൗണ്ടേഷന്‍ അവാര്‍ഡിനെക്കുറിച്ച് അറിയിച്ചിരുന്നു എന്നാണ് വിവരം. അവാര്‍ഡ് സ്വീകരിക്കുന്നതിനുള്ള സന്നദ്ധത രേഖാമൂലം അറിയിക്കണമെന്ന് ഇ മെയിലിലൂടെ ആവശ്യപ്പെടുകയും ചെയ്തു.
അവാര്‍ഡ് സ്വീകരിക്കാനാകില്ലെന്ന് ശൈലജ സംഘാടക സമിതിയെ അറിയിച്ചു. പുരസ്‌കാര വിവരം ശൈലജ പാര്‍ട്ടിയെ അറിയിച്ചെന്നും നേതാക്കളുമായി സംസാരിച്ച ശേഷമാണ് നിരസിച്ചതെന്നുമാണ് സൂചന.കൊവിഡ് പ്രതിരോധം സര്‍ക്കാരിന്റെ കൂട്ടായ പ്രവര്‍ത്തനമായിരുന്നെന്നും ആരോഗ്യമന്ത്രിയെന്ന നിലയില്‍ ശൈലജ തന്റെ കടമ നിര്‍വഹിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍
അതേസമയം, മഗ്സസെ അവാര്‍ഡ് സ്വീകരിക്കണ്ടാ എന്ന് സി പി എം തിരുമനിച്ച വിവരം ഇപ്പോള്‍ പുറത്ത് വന്നതിന് പിന്നില്‍ സി പി എമ്മില്‍ അതിശക്തമായിക്കൊണ്ടിരുന്ന ആഭ്യന്ത തര്‍ക്കങ്ങളെന്ന് സൂചന. എം വി ഗോവിന്ദന്‍ സി പി എം സംസ്ഥാന സെക്രട്ടറിയാവുകയും, ആ സ്ഥാനത്തേക്ക് സ്പീക്കറായിരുന്ന എം ബി രാജേഷ് വരികയും, കണ്ണൂരില്‍ നിന്ന് എ എന്‍ ഷംസീര്‍ സ്പീക്കറാവുകയും ചെയ്തതോടെ ഈ തര്‍ക്കം മൂര്‍ഛിച്ചിരിക്കുകയാണ്. കെ കെ ശൈലജയെ വീണ്ടും മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരുമെന്ന് പ്രചരണം അതിശക്തമായിരുന്നു. എന്നാല്‍ കഴിഞ്ഞ മന്ത്രി സഭയിലെ ആരും ഈ മന്ത്രിസഭയില്‍ വേണ്ടെന്ന തിരുമാനത്തില്‍ പിണറായി ഉറച്ച് നിന്നതോടെ സി പി എം കേന്ദ്ര കമ്മിറ്റിയംഗമായ കെ കെ ശൈലജയുടെ വഴി വീണ്ടും അടഞ്ഞു.
ഇതിനെ തൊട്ട് പിന്നാലേയാണ് മാഗ്സേസെ അവാര്‍ഡ് സ്വീകരിക്കേണ്ട എന്ന് കെ കെ ശൈലജയോടെ പാര്‍ട്ടി ആവശ്യപ്പെട്ടുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്ത് വന്നത്. തന്നെ മൂലക്കിരുത്താനുള്ള ശ്രമങ്ങള്‍ക്കുള്ള ശൈലജയുടെ തിരിച്ചടിയാണ് ഈ വാര്‍ത്ത പുറത്ത് വന്നതിന് പിന്നിലെന്നാണ് സൂചനകള്‍.മാംഗ്സേസെ അവാര്‍ഡിന് വരെ പരിഗണിക്കപ്പെട്ടയാളാണ് താനെന്നും എന്നിട്ടും തന്നെ മന്ത്രി സഭയില്‍ നിന്ന് മാറ്റി നിര്‍ത്തുകയാണെന്നുമാണ് ഇതിലൂടെ കെ കെ ശൈലജ വ്യക്തമാക്കുന്നത്. ഇപ്പോഴത്തെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് വലിയ പരാജയമാണെന്ന വാര്‍ത്തകള്‍ പുറത്ത് വരികയും സി പി എം തന്നെ അത് ഏറെക്കുറെ ശരിവയ്കുകയും ചെയ്തിരുന്നു. ആരോഗ്യ വകുപ്പിനെ നയിക്കാന്‍ കൂടുതല്‍ കാര്യക്ഷമതയുള്ള മന്ത്രി വേണമെന്ന് സി പി എമ്മില്‍ തന്നെ അഭിപ്രായമുയരുകയും ചെയ്തിരുന്നു. എന്നാല്‍ എന്തായാലും കെ കെ ശൈലജ വേണ്ടാ എന്ന നിലപാടില്‍ പിണറായി ഉറച്ച് നില്‍ക്കുകയായിരുന്നു. ഇതോടെ ശൈജലയുടെ രാഷ്ട്രീയ ഭാവി തന്നെയാണ് ഇല്ലാതായത്.
മഗ്സസെ പുരസ്‌കാരം സ്വീകരിക്കേണ്ടതില്ലെന്ന സിപിഎം നിലപാടിനെ വിമര്‍ശിച്ച് അഡ്വ. എ ജയശങ്കര്‍ രംഗത്തെത്തി. രമണ്‍ മഗ്സസെയോടോ, സാമ്രാജ്യത്വത്തോടോയുള്ള എതിര്‍പ്പില്ല, ഈ അവാര്‍ഡ് ശൈലജ ടീച്ചര്‍ക്ക് കൊടുത്തത് കൊണ്ടാണ് മഗ്സസെ പുരസ്‌കാരം സ്വീകരിക്കരുതെന്ന് പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടതെന്ന് എ ജയശങ്കര്‍ പറഞ്ഞു.
ഈ അവാര്‍ഡ് മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപിച്ചതെങ്കില്‍ അദ്ദേഹം മനിലയില്‍ പോയി രണ്ടുകൈയും നീട്ടി സ്വീകരിക്കുമായിരുന്നു. മുഹമ്മദ് റിയാസിനായിരുന്നു കിട്ടിയതെങ്കില്‍ ഡിവൈഎഫ്ഐക്കാര്‍ ആഗോളവിഷയമാക്കി നാട്ടിലെമ്പാടും ഫ്ലക്സ് ബോര്‍ഡുകള്‍ വച്ചേനെയെന്നും ജയശങ്കര്‍ പരിഹസിച്ചു. ശൈലജ ടീച്ചര്‍ പാര്‍ട്ടിക്ക് അനഭിമതനാണ്. അവര്‍ക്ക് മുഖ്യമന്ത്രിയെക്കാള്‍ ഭൂരിപക്ഷം കിട്ടി. ഇതാണ് അവര്‍ക്ക് പറ്റിയ ദുരന്തം. കമ്യൂണിസ്റ്റുകാരെ കൂട്ടക്കൊല ചെയ്ത ഇന്തോനേഷ്യന്‍ ഭരണാധികാരിയെ നന്ദിഗ്രാമില്‍ കൊണ്ടുവന്നത് സിപിഎം സര്‍ക്കാരല്ലേ?. കമ്യൂണിസ്റ്റ് നേതാക്കള്‍ ചികിത്സയ്ക്ക് പോകുന്നത് അമേരിക്കയിലല്ലേ?. ന്യായം പറയുന്നതിന് വേണ്ടിയുള്ള ന്യായങ്ങളാണ് ഇവര്‍ പറയുന്നത്. പിണറായിക്കും റിയാസിനുമാണ് ഈ അവാര്‍ഡ് ലഭിച്ചതെങ്കില്‍ മഗ്സസെ വലിയ മനുഷ്യനും, വലിയ മനുഷ്യസ്നേഹിയുമാകുമായിരുന്നെന്നും ജയശങ്കര്‍ പറഞ്ഞു.