കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖര്‍ഗെ തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രി ഫലം അല്‍പസമയത്തിനകം ഔദ്യോഗികമായി പ്രഖ്യാപിക്കും. ആകെ 9497 വോട്ടുകളാണ് പോള്‍ ചെയ്തത്. അവസാന കണക്കുകളില്‍ 7897 വോട്ടുകളാണ് ഖര്‍ഗെയ്ക്ക് കിട്ടിയത്. 10 ശതമാനത്തിലധികം വോട്ട് തരൂര്‍ (1,072) നേടി. 88 ശതമാനം വോട്ടാണ് ഖര്‍ഗെയ്ക്ക് ലഭിച്ചത്. വ്യാപക ക്രമക്കേട് നടന്ന ഉത്തര്‍പ്രദേശിലെ വോട്ടുകള്‍ എണ്ണരുതെന്ന തരൂര്‍ ക്യാമ്പിന്റെ പരാതി പരിഗണിച്ച തെരഞ്ഞെടുപ്പ് സമിതി, അവിടെ നിന്നുള്ള വോട്ടുകള്‍ മറ്റു വോട്ടുകള്‍ക്കൊപ്പം കൂട്ടിക്കലര്‍ത്തിയില്ല. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ അസ്വസ്ഥതയുണ്ടാക്കുന്ന വസ്തുതകള്‍ ഉണ്ടെന്ന് തരൂര്‍ ടീം ആരോപിച്ചു.
ഉത്തര്‍പ്രദേശിലെ വോട്ടുകള്‍ മുഴുവനും അസാധുവാക്കണമെന്ന് ശശി തരൂര്‍ തെരഞ്ഞെടുപ്പ് സമിതിയോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച തെളിവും തരൂര്‍ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രിക്ക് അയച്ചിട്ടുണ്ട്. വോട്ടെടുപ്പിനെക്കുറിച്ച് പരാതി നല്‍കിയെന്ന് തരൂരിന്റെ പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ സല്‍മാന്‍ സോസ് സ്ഥിരീകരിച്ചു.
ഉത്തര്‍പ്രദേശിലെ വോട്ടുകള്‍ അവസാനം മാത്രമാകും എണ്ണുക. ഖാ?ര്‍?ഗെയ്ക്ക് കിട്ടുന്ന വോട്ടുകള്‍ 4500 കഴിഞ്ഞാല്‍ മാത്രമേ യുപിയിലെ വോട്ടുകള്‍ എണ്ണു. 1200ഓളം വോട്ടാണ് യുപിയില്‍ നിന്നുള്ളത്. വോട്ടിങ് സമയത്ത് വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവരും ലക്‌നൗവില്‍ വോട്ട് ചെയ്തുവെന്നും, ബാലറ്റ് പെട്ടി സീല്‍ ചെയ്ത രീതി ശരിയല്ലെന്നും ശശി തരൂര്‍ പരാതിയായി ഉന്നയിച്ചിരുന്നു.
കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രാജ്യത്താകെ 9497 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്. കഴിഞ്ഞ തവണ സോണിയാഗാന്ധിക്കെതിരെ മത്സരിച്ച ജിതേന്ദ്രപ്രസാദിന് ആകെ 94 വോട്ടുകള്‍ മാത്രമായിരുന്നു.
കോണ്‍ഗ്രസില്‍ അഞ്ച് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള മല്ലികാര്‍ജുന്‍ ഗാര്‍ഗെക്കെതിരെ ഒറ്റയ്ക്ക് പോരാടിയ തരൂരിന്റെ മുന്നേറ്റം അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം പാര്‍ട്ടിയില്‍ ഉറപ്പിക്കുന്നതാണ്. ഒന്നിച്ച് മുന്നേറാമെന്നാണ് തരൂരിന്റെ പ്രതികരണം.
അതേസമയം, കോണ്‍ഗ്രസില്‍ ഇനി തീരുമാനങ്ങള്‍ പുതിയ അദ്ധ്യക്ഷന്റേതാണെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. പാര്‍ട്ടിയിലെ തന്റെ സ്ഥാനം ഖാര്‍ഗേ ജി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.