ക്രിസ്മസിനുശേഷം രോഗികളുടെ എണ്ണം കുത്തനെ കൂടിയതിനാൽ നോർത്തേൺ അയർലണ്ടിലെ മിക്ക ഹെൽത്ത് ട്രസ്റ്റുകളും അടിയന്തിരമല്ലാത്ത ഓപ്പറേഷനുകൾ റദ്ദാക്കാൻ തുടങ്ങിയതായി സ്ഥിരീകരിച്ചു.
ബെൽഫാസ്റ്റ് ഒഴികെയുള്ള എല്ലാ ട്രസ്റ്റുകളും ഷെഡ്യൂൾ ചെയ്യാത്ത അഡ്മിഷനുകൾക്കായി ബെഡ് കപ്പാസിറ്റി വർദ്ധിപ്പിക്കുന്നതിന് നടപടിയെടുക്കുകയാണെന്ന് പറഞ്ഞു.
അത്യാഹിത വിഭാഗങ്ങളിലേക്ക് രോഗികളെ എത്തിക്കുന്ന ആംബുലൻസുകൾ മണിക്കൂറുകളോളം വൈകിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണിത്. ആംബുലൻസുകൾ വൈകിയത് മൂലം എട്ടോളം ജീവനുകൾ നഷ്ടപ്പെട്ടതായും കണ്ടെത്തിയിരുന്നു.
കോവിഡിന്റെ പുതിയ ഒമൈക്രോൺ വകഭേദം XBB.1.5 അതിവേഗം വ്യാപിക്കുന്നതിനാൽ സമ്മർദം തുടരുമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന സൂചന. മഞ്ഞുകാല ഫ്ലൂ ബാധിച്ചവരുടെ എണ്ണവും ഓരോദിവസവും കൂടിവരുന്നു.
ഈ ഘട്ടത്തിൽ രോഗികളുടെ എണ്ണം സ്ഥിരീകരിക്കാൻ കഴിയില്ലെന്നും എന്നാൽ അടുത്ത 24 മണിക്കൂറിനുള്ളിൽ അത് ചെയ്യുമെന്നും ബെൽഫാസ്റ്റ് ഹെൽത്ത് ട്രസ്റ്റ് അറിയിച്ചു.
ഓർത്തോപീഡിക് ചികിത്സകൾ ഉൾപ്പെടെ കുറച്ച് നടപടിക്രമങ്ങൾ മാറ്റിവച്ചതായി വെസ്റ്റേൺ ട്രസ്റ്റ് പറഞ്ഞു.
അതേസമയം, സൗത്ത് ഈസ്റ്റേൺ ട്രസ്റ്റ് റദ്ദാക്കുന്നത് ഒഴിവാക്കാൻ, മുൻകൂട്ടി ആസൂത്രണം ചെയ്തിട്ടുണ്ടെന്നും പകരം ശൈത്യകാല മാസങ്ങളിൽ അപ്പോയിന്റ്മെന്റിനായി ബുക്ക് ചെയ്ത രോഗികളുടെ എണ്ണം കുറച്ചതായും അറിയിച്ചു.
അഭൂതപൂർവമായ സമ്മർദ്ദം കണക്കിലെടുത്ത്, ട്രസ്റ്റിന് ആസൂത്രണം ചെയ്ത ചില ശസ്ത്രക്രിയകളും ഔട്ട്‌പേഷ്യന്റ് അപ്പോയിന്റ്‌മെന്റുകളും ഹ്രസ്വ അറിയിപ്പിൽ മാറ്റിവയ്ക്കേണ്ടിവരുമെന്ന് ആശുപത്രി അറിയിച്ചു.
സതേൺ ഹെൽത്ത് ട്രസ്റ്റിൽ ചില ഓലക്ടീവ് ഓർത്തോപീഡിക് സർജറികൾ റദ്ദാക്കിയിട്ടുണ്ട്.
പുറത്തിറങ്ങുന്നവർ മാസ്‌ക്കുകൾ ധരിക്കണമെന്നും അസുഖമുള്ളവർ വീടുകളിൽ കഴിയണമെന്നും സാമൂഹിക അകലം പാലിക്കണമെന്നുമുള്ള നിർദ്ദേശങ്ങൾ ആരോഗ്യവകുപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.