കനത്ത മഞ്ഞുപെയ്ത്തും അതിനുശേഷം കൊടുങ്കാറ്റുകളും വെള്ളപ്പൊക്കവും വന്നതോടെ യുകെയിലെ പലയിടങ്ങളിലും ഇപ്പോൾ മഞ്ഞുകാല അതിസാര രോഗമായ നോറോ വൈറസ്സ് ഫ്ലൂ അതിവേഗം പടരുന്നു.
ഇംഗ്ലണ്ടിലെ എൻഎച്ച്എസ് ആശുപത്രികളിൽ ഫ്ലൂ ബാധിതരുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളിൽ ക്രമാതീതമായി ഉയർന്നിട്ടുണ്ട്. ഇതേത്തുടർന്ന് രണ്ട് എൻഎച്ച്എസ് ട്രസ്റ്റ് ആശുപത്രികൾ വാർഡുകൾ വരെ അടച്ചതായി അറിയിച്ചു.
ഈസ്റ്റ് സറേ ഹോസ്പിറ്റൽ നോറോ വൈറസ് ബാധ രൂക്ഷമായതിനെ തുടർന്ന് മൂന്ന് വാർഡുകൾ അടച്ചു. ഇൻഫ്ലുവൻസ കേസുകളിൽ വൻ വർദ്ധനവ് ഉണ്ടായതിനാൽ വാർഡുകൾ അടച്ചുവെന്നും രോഗികൾക്കും സന്ദർശകർക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്നും ലിവർപൂളിലെ ചെസ്റ്റർ ഹോസ്പിറ്റൽ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് അധികൃതരും അറിയിച്ചു.
ഫ്ലൂ അഥവാ ശീതകാല ഛർദ്ദി ബഗ് ബാധിച്ച നിരവധി രോഗികളെ നിലവിൽ പരിചരിക്കുന്നുണ്ടെന്ന് ഈസ്റ്റ് സറേ ഹോസ്പിറ്റൽ നടത്തിപ്പുകാരായ സറേ ആൻഡ് സസെക്സ് ഹെൽത്ത് കെയർ ട്രസ്റ്റ് പറഞ്ഞു.
വാർഡ് അടച്ചുപൂട്ടൽ കൂടുതൽ അണുബാധയ്ക്കുള്ള സാധ്യത തടയാൻ സഹായിക്കുമെന്ന് ട്രസ്റ്റ് വ്യക്തമാക്കി. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്കുള്ള സന്ദർശക പ്രവേശനത്തിനും നിയന്ത്രണമുണ്ട്.
ഞങ്ങൾ നിലവിൽ നോറോവൈറസ് ബാധിച്ച നിരവധി രോഗികളെ പരിചരിക്കുന്നു, കൂടുതൽ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിന് ഞങ്ങളുടെ മൂന്ന് വാർഡുകൾ അടച്ചിട്ടിരിക്കുന്നു.” സറേ ആൻഡ് സസെക്‌സ് ഹെൽത്ത്‌കെയർ ട്രസ്റ്റിൻ്റെ ചീഫ് മെഡിക്കൽ ഡയറക്ടർ ഡോ എഡ് സെറ്റി പറഞ്ഞു.
രോഗികളോടും ആശുപത്രിയിലെ സന്ദർശകരോടും ക്ലിനിക്കൽ ഏരിയകളിൽ പ്രവേശിക്കാൻ അവരെ അനുവദിച്ചാൽ മാസ്ക്ക് ധരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
എമർജൻസി യൂണിറ്റുകളിൽ സന്ദർശകരെ നിരോധിച്ചു. വാർഡുകളിൽ രോഗികളുടെ കൂടെ ഒരു ബൈസ്റ്റാൻഡറേയോ അല്ലെങ്കിൽ സന്ദർശകനെയോ മാത്രമേ അനുവദിക്കൂ.
കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ വയറിളക്കമോ ഛർദ്ദി ലക്ഷണങ്ങളോ ഉള്ളവർ ആശുപത്രിയിലേക്ക് പോകരുതെന്ന് ട്രസ്റ്റ് അഭ്യർത്ഥിച്ചു. അതിനുപകരം 111 നമ്പറിൽ ലഭിക്കുന്ന നിർദേശപ്രകാരം ഇവർ വീടുകളിൽ തന്നെ ചികിത്സയിൽ കഴിയണം.
ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഒരു രോഗിക്ക് ഒരു സന്ദർശകൻ എന്ന താൽക്കാലിക നിയന്ത്രണവും നിലവിലുണ്ട്.
ബുധനാഴ്ച മുതൽ എല്ലെസ്മിയർ പോർട്ട് ഹോസ്പിറ്റലിലും കൗണ്ടസ് ഓഫ് ചെസ്റ്റർ ഹോസ്പിറ്റലിലെ മുതിർന്നവർക്കുള്ള അക്യൂട്ട് ഇൻപേഷ്യൻ്റ് ഏരിയകളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇൻഫ്ലുവൻസ രോഗികളുടെ എണ്ണം വർധിച്ചതിനാൽ ഈ രണ്ട് ആശുപത്രികളിലെ സന്ദർശനം എൻഎച്ച്എസ് ട്രസ്റ്റ് താൽക്കാലികമായി നിരോധിച്ചു.
ഇൻഫ്ലുവൻസ കേസുകളിൽ ശ്രദ്ധേയമായ വർദ്ധനവ് ഉണ്ടായതായി ചെസ്റ്റർ ഹോസ്പിറ്റൽ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് കൗണ്ടസ് പറഞ്ഞു. രോഗികളുടെ സംഖ്യ കഴിഞ്ഞ ആഴ്‌ചയ്‌ക്കുള്ളിൽ ഇരട്ടിയായി വർദ്ധിച്ചു, അത് ഇപ്പോഴും കൂടിക്കൊണ്ടിരിക്കുന്നു.
സ്ഥിരീകരിച്ച ഇൻഫ്ലുവൻസ ബാധിതരായ 41 രോഗികളെ ട്രസ്റ്റ് നിലവിൽ പരിചരിക്കുന്നു, അവർക്ക് നിലവിൽ ഇൻഫ്ലുവൻസ ഉള്ള മറ്റുള്ളവർക്കൊപ്പം പ്രത്യേക ഒറ്റമുറികളിലാണ് ചികിത്സ നൽകുന്നത്.
പീഡിയാട്രിക് വാർഡിലേക്കും നവജാതശിശു വിഭാഗത്തിലേക്കുമുള്ള സന്ദർശനം രക്ഷിതാക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു, ചുമതലയുള്ള നഴ്‌സ് വ്യക്തിഗത അടിസ്ഥാനത്തിൽ ഇവരെ നിയന്ത്രിക്കും. എന്നാൽ പ്രസവ വാർഡിലെ സന്ദർശനം പതിവുപോലെ തുടരും.
കൈകൾ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകുക. ചൂടുള്ള ഭക്ഷണപദാർത്ഥങ്ങൾ മാത്രം കഴിക്കുക, ആശുപത്രികളിലും മെഡിക്കൽ സെന്ററുകളിലും ഫാര്മസികളിലും മറ്റും പോകുന്നവർ മാസ്‌ക്കുകൾ ഉപയോഗിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും ഈ സ്ഥലങ്ങളിലെ പൊതുജനങ്ങൾക്കായി നൽകിയിട്ടുണ്ട്.