കോവിഡ് പാന്‍ഡെമിക് മുതല്‍ ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം മോശമായിക്കൊണ്ടിരിക്കുന്നതായി അധ്യാപകര്‍ക്കിടയില്‍ ബിബിസി നടത്തിയ ഒരു സര്‍വേ പറയുന്നു. ഇംഗ്ലണ്ടിലെ ഏകദേശം അഞ്ചില്‍ ഒരു അധ്യാപകര്‍ എങ്കിലും വിദ്യാര്‍ത്ഥികളില്‍ നിന്നും മോശം അനുഭവം നേരിട്ടിട്ടുണ്ട്. കോവിഡ് പാന്‍ഡെമിക് മുതല്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് മോശമായ അക്രമങ്ങളും ദുരുപയോഗങ്ങളും തങ്ങളുടെ അംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ഒരു അധ്യാപക യൂണിയന്‍ പറയുന്നു.
ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ എഡ്യൂക്കേഷന്‍ (ഡിഎഫ്ഇ) പറയുന്നത്, സ്‌കൂളുകളെ പിന്തുണയ്ക്കുന്നതിനായി 10 മില്യണ്‍ പൗണ്ട് ബിഹേവിയര്‍ ഹബ്ബുകളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നാണ്.
ടീച്ചര്‍ ടാപ്പ് എന്ന സര്‍വേ ടൂള്‍ ഉപയോഗിച്ച്, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഇംഗ്ലണ്ടിലെ 9,000 അധ്യാപകരോട് ബിബിസി ന്യൂസ് ക്ലാസ് മുറിയിലെ പെരുമാറ്റത്തെക്കുറിച്ചുള്ള അവരുടെ അനുഭവങ്ങളെക്കുറിച്ച് നിരവധി ചോദ്യങ്ങള്‍ ചോദിച്ചു. രണ്ട് വര്‍ഷം മുമ്പത്തെ അപേക്ഷിച്ച് പ്രൈമറി, സെക്കന്‍ഡറി അധ്യാപകരില്‍ ഭൂരിഭാഗവും വിദ്യാര്‍ത്ഥികളില്‍ നിന്നും വഴക്കും പിടിച്ച് തള്ളുന്നത് പോലെയുള്ള ശാരീരിക ആക്രമണങ്ങളും നേരിടുകയും ചെയ്യുന്നു.
35 വര്‍ഷമായി പ്രൈമറി സ്‌കൂള്‍ അധ്യാപികയാണ് ലോറെയ്ന്‍ മെഹ്. അവര്‍ ഇക്കാലയളവുകളില്‍ വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം മോശമായതായി പറയുന്നു. നഴ്സറിയിലെയും റിസപ്ഷനിലെയും കുട്ടികള്‍ അദ്ധ്യാപകരെ 'തുപ്പുന്നതും ശകാരിക്കുന്നതും' താന്‍ കണ്ടിട്ടുണ്ടെന്ന് അവര്‍ പറയുന്നു. അഞ്ചും ആറും വയസ്സുള്ള കുട്ടികള്‍ കസേരകള്‍ എറിയുന്നത് പോലെയുള്ള അപകടകരമായ പ്രവൃത്തികള്‍ ചെയ്യുന്നതും ഇപ്പോള്‍ സാധാരണമായിരിക്കുന്നു.
'നിങ്ങളുടെ ക്ലാസില്‍ മൂന്നോ നാലോ കുട്ടികള്‍ വെല്ലുവിളി നിറഞ്ഞ പെരുമാറ്റം പ്രകടിപ്പിക്കും. നിങ്ങള്‍ക്ക് 30 ക്ലാസ് ലഭിക്കുമ്പോള്‍ അത് കൈകാര്യം ചെയ്യാന്‍ പ്രയാസമാണ്,' മിഡ്ലാന്‍ഡില്‍ പഠിപ്പിക്കുന്ന മിസ്സിസ് മെഹ് പറയുന്നു. മിഡ്ലാന്‍ഡ്‌സ് ആസ്ഥാനമായുള്ള മറ്റൊരു അദ്ധ്യാപകനായ സാക്ക് കോപ്ലി കു്ട്ടികളുടെ പെരുമാറ്റം മോശമാവുകയാണ് എന്നും അധ്യാപനം എന്നത് ചിലപ്പോള്‍ ഒരു യുദ്ധം' പോലെ തോന്നുമെന്നും പറയുന്നു.
ഒരു അവസരത്തില്‍ വിദ്യാര്‍ത്ഥികള്‍ പരസ്പരം 'പഞ്ച്' എറിയാന്‍ തുടങ്ങിയതിന് ശേഷം തനിക്ക് അവരെ ക്ലാസില്‍ നിന്നു പുറത്താക്കേണ്ടി വന്നുവെന്ന് അദ്ദേഹം പറഞ്ഞു. ക്ലാസ് മുറി പൂര്‍ണ്ണമായും കൊള്ളയടിക്കപ്പെട്ടു. അവര്‍ ഭിത്തിയില്‍ നിന്ന് ഡിസ്‌പ്ലേകള്‍പറിച്ചെടുത്തു. അദ്ദേഹം വെളിപ്പെടുത്തി. മറ്റൊരവസരത്തില്‍, ക്ലാസില്‍ നിന്ന് പുറത്താക്കിയ ഒരു വിദ്യാര്‍ത്ഥി ക്രിക്കറ്റ് ബാറ്റുമായി തിരികെ കയറാന്‍ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു.
വെസ്റ്റ് യോര്‍ക്ക്‌ഷെയറിലെ ഡ്യൂസ്ബറിയില്‍, 11 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്കുള്ള സെന്റ് ജോണ്‍ ഫിഷര്‍ കാത്തലിക് അക്കാദമി കുട്ടികളുടെ സ്വഭാവം മെച്ചപ്പെടുത്താന്‍ കഠിനമായി പരിശ്രമിക്കുന്നു. 2022-ല്‍, ഓഫ്സ്റ്റെഡ് ഇത് 'അപര്യാപ്തമാണ്' എന്നാണ് പറയുന്നത്. അവരുടെ ഇന്‍സ്‌പെക്ടര്‍മാര്‍ വിദ്യാര്‍ത്ഥികളുടെ മോശം പെരുമാറ്റം കണ്ടെത്തി. അടിക്കടിയുള്ള വഴക്കുകള്‍ ഉള്‍പ്പെടെ, മറ്റുള്ളവര്‍ സുരക്ഷിതരല്ലെന്നും വിലയിരുത്തി.
എല്ലാ അധ്യാപകരും അവര്‍ പ്രതികരിച്ച ആഴ്ചയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വഴക്കിടുന്നത് കണ്ടതായി പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ അക്രമാസക്തമായ പെരുമാറ്റം തങ്ങള്‍ കണ്ടതായി പ്രതികരിച്ച അഞ്ചില്‍ രണ്ടുപേര്‍ പറഞ്ഞു. 15% സെക്കന്‍ഡറി അധ്യാപകരും സ്‌കൂളില്‍ ജോലി ചെയ്യുമ്പോള്‍ ഒരു വിദ്യാര്‍ത്ഥിയില്‍ നിന്ന് ലൈംഗിക പീഡനം അനുഭവിച്ചതായി പറഞ്ഞു. പാന്‍ഡെമിക്കിന് ശേഷം സ്‌കൂളുകളില്‍ അക്രമ സംഭവങ്ങള്‍ വളരെയധികം വര്‍ധിച്ചു എന്ന് അധ്യാപകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് NASUWT യൂണിയന്‍ ജനറല്‍ സെക്രട്ടറി ഡോ. പാട്രിക് റോച്ച് പറയുന്നു.