18
MAR 2021
THURSDAY
1 GBP =105.79 INR
1 USD =83.29 INR
1 EUR =90.62 INR
breaking news : 'എനിക്കേറെ പ്രത്യേകതയുള്ള ഒരാള്‍ ജീവിതത്തിലേക്ക് കടന്നുവരാന്‍ പോകുന്നു, കാത്തിരിക്കൂ': ആരാധകരെ ആകാംക്ഷയിലാക്കി ബാഹുബലി താരം പ്രഭാസ് >>> ചാര്‍ലി ചിത്രത്തിലെ 'നായിക' അമ്മയായി, കാണാന്‍ മൈസൂരിലേക്ക് ഓടിയെത്തി നടന്‍ രക്ഷിത് ഷെട്ടി; ആറ് കുഞ്ഞുങ്ങള്‍ക്കാണ് 'ചാര്‍ലി' ജന്മം നല്‍കിയത് >>> ഗാസയിലെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രതികാരത്തിന് 'അല്ലാഹു അക്ബര്‍' എന്ന് ആക്രേശിച്ച് നിരപരാധിയായ 70 കാരനെ കുത്തിക്കൊന്നു; 45 കാരനായ മൊറോക്കന്‍ അഭയാര്‍ത്ഥിക്ക് ജീവപര്യന്തം തടവ് ശിക്ഷ >>> ക്യാന്‍സര്‍ ഭേദമാകാന്‍ ക്യാരറ്റ് കഴിച്ചാല്‍ മതിയെന്ന് ഇന്റര്‍നെറ്റ്, ദിവസവും പതിമൂന്ന് കപ്പ് കാരറ്റ് ജ്യൂസ് കുടിച്ച യുവതിക്ക് 'പണികിട്ടി', ഒടുവില്‍ >>> രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് ഗര്‍ഭിണിയായി; 30 കാരിയായ അധ്യാപിക കുറ്റക്കാരിയെന്ന് കോടതി, കുട്ടി വേട്ടക്കാരി റെബേക്കയുടെ 'ലീലാവിലാസങ്ങള്‍' ഞെട്ടിക്കുന്നത്! >>>
Home >> NAMMUDE NAADU
ട്രെയിനില്‍ ടിക്കറ്റ് ചോദിച്ചതിന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവം, അറസ്റ്റിലായ അന്യസംസ്ഥാന തൊഴിലാളിയുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും

സ്വന്തം ലേഖകൻ

Story Dated: 2024-04-03

തൃശൂര്‍ : ടിക്കറ്റെടുക്കാതെ യാത്ര ചെയ്തതിന് പഴയടക്കാന്‍ പറഞ്ഞ ടിടിഇയെ ട്രെയിനില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്.

കേസില്‍ പ്രതിയായ അന്യസംസ്ഥാന തൊഴിലാളി രജനീകാന്തിനെ പൊലീസ് ഇന്നലെ തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു. പിഴ അടയ്്ക്കാന്‍ പറഞ്ഞതിന്റെ വൈരാഗ്യത്തിലാണ് പ്രതി ടിടിഇ വിനോദിനെ ആക്രമിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. സംഭവം നടക്കുമ്പോള്‍ ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. 

അപ്രതീക്ഷിതമായിരുന്നു ഇയാളുടെ ആക്രമണം. പിഴയടയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ ടിടിഇയുടെ കുടുംബത്തെയും അമ്മയേയും സഹോദരിയേയുമെല്ലാം ചേര്‍ത്ത് ചീത്ത പറഞ്ഞതായും ദൃക്സാക്ഷികള്‍ പറയുന്നു.

തൃശൂര്‍ എത്തിയപ്പോള്‍ ആണ് ടിക്കറ്റ് ചോദിച്ച് ടിടിഇ ആയ വിനോദ് എത്തുന്നത്. എന്നാല്‍ രജനീകാന്തിന്റെ കയ്യില്‍ ടിക്കറ്റ് ഇല്ലായിരുന്നു. തുടര്‍ന്ന് വിനോദ് 1000 രൂപ പിഴയടയ്ക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തയ്യാറാകാതെ വന്നപ്പോള്‍ വിനോദ് റെയില്‍വേ പോലീസിനെ വിളിക്കുന്നത് ശ്രദ്ധയില്‍ പെട്ട രജനീകാന്ത വിനോദ് വാതിലിന് അരികിലേക്ക് ചെന്നപ്പോള്‍ ചവിട്ടി വീഴ്ത്തുകയായിരുന്നെന്നാണ് ദൃക്സാക്ഷി മൊഴികളില്‍ പറയുന്നത്. വിനോദിന്റെ മൃതദേഹം പോസ്റ്റുമാര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

More Latest News

'എനിക്കേറെ പ്രത്യേകതയുള്ള ഒരാള്‍ ജീവിതത്തിലേക്ക് കടന്നുവരാന്‍ പോകുന്നു, കാത്തിരിക്കൂ': ആരാധകരെ ആകാംക്ഷയിലാക്കി ബാഹുബലി താരം പ്രഭാസ്

ബാഹുബലിക്ക് ശേഷം എല്ലാവരും ചിന്തിച്ചിരുന്ന അല്ലെങ്കില്‍ ആഗ്രഹിച്ചിരുന്ന കാര്യമായിരുന്നു പ്രഭാസ് അനുഷ്‌ക വിവാഹം. ഇരുവരും നല്ല കപ്പിളായിരിക്കും എന്നാണ് പലരും പറയുന്നത്. ഇപ്പോഴിതാ പ്രഭാസിന്റെ ജീവിത്തിലെ ആ പ്രധാന വിശേഷം ആണ് താരം പങ്കുവെച്ചിരിക്കുന്നത്. താരം തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരിക്കുന്ന ഒരു കുറിപ്പാണ് ആരാധകരെ കണ്‍ഫ്യൂഷനിലാക്കിയിരിക്കുന്നത്. എന്തിനേക്കുറിച്ചാണ് പ്രഭാസ് പറയാന്‍ പോകുന്നത് എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഓരോരുത്തരും. പ്രിയപ്പെട്ടവരേ, എനിക്കേറെ പ്രത്യേകതയുള്ള ഒരാള്‍ ജീവിതത്തിലേക്ക് കടന്നുവരാന്‍ പോകുന്നു, കാത്തിരിക്കൂ എന്നാണ് പ്രഭാസ് സ്റ്റോറിയായി കുറിച്ചിരിക്കുന്നത്. സ്റ്റോറി വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയും തുടങ്ങിക്കഴിഞ്ഞു. വിവാഹം അല്ലെങ്കില്‍ പ്രണയത്തെക്കുറിച്ചായിരിക്കും പ്രഭാസ് പറയാന്‍ പോകുന്നതെന്നാണ് ഒരു വിഭാ?ഗം ആളുകള്‍ പറയുന്നത്. എന്നാലിത് പ്രഭാസിന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനായിരിക്കും എന്ന് പറയുന്നവരും കുറവല്ല. നടിമാരായ അനുഷ്‌ക ഷെട്ടി, കൃതി സനോണ്‍ എന്നിവരുമായി പ്രഭാസ് പ്രണയത്തിലാണെന്ന തരത്തില്‍ മുന്‍പ് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. കല്‍ക്കി 2898 എഡിയാണ് പ്രഭാസിന്റെ റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. നാ?ഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ 27 നാണ് തിയറ്ററുകളിലെത്തുന്നത്. അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍, ജൂനിയര്‍ എന്‍ടിആര്‍, വിജയ് ദേവരക്കൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അ

ചാര്‍ലി ചിത്രത്തിലെ 'നായിക' അമ്മയായി, കാണാന്‍ മൈസൂരിലേക്ക് ഓടിയെത്തി നടന്‍ രക്ഷിത് ഷെട്ടി; ആറ് കുഞ്ഞുങ്ങള്‍ക്കാണ് 'ചാര്‍ലി' ജന്മം നല്‍കിയത്

മനുഷ്യനും നായയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞ ചിത്രമാണ് '777 ചാര്‍ലി'. സിനിമയുടെ അവസാനം എല്ലാവരെയും കരയിപ്പിച്ച ചിത്രം കൂടിയായിരുന്നു ചാര്‍ലി. ചിത്രത്തില്‍ ചാര്‍ലിയായത് ലാബ്രഡോര്‍ ഇനത്തില്‍പ്പെടുന്ന നായയായിരുന്നു.  ഇപ്പോഴിതാ ആ മനോഹര ബന്ധത്തിന്റെ കഥയിലെ ഏറ്റവും മനോഹരമായ നിമിഷം നടന്നിരിക്കുന്നു എന്നാണ് സിനിമയിലെ നായകന്‍ ആയിരുന്ന രക്ഷിത് ഷെട്ടി പറയുന്നത്. ഒരു സന്തോഷവാര്‍ത്തയുമായാണ് രക്ഷിത് ഷെട്ടി എത്തിയത്. ചിത്രത്തില്‍ 'നായിക'യായി എത്തിയ ചാര്‍ളി അമ്മയായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് രക്ഷിത് സന്തോഷ വാര്‍ത്ത പങ്കുവച്ചത്. നായ പരിശീലകനായ ബി.സി. പ്രമോദ് ആണ് ഇപ്പോള്‍ ചാര്‍ളിയെ സംരക്ഷിക്കുന്നത്. കുഞ്ഞു ജനിച്ച വിവരം അറിഞ്ഞ താരം ചാര്‍ളിയെ കാണാനായി മൈസൂരില്‍ എത്തുകയായിരുന്നു. 777 ചാര്‍ളി യാത്ര പൂര്‍ണമായി എന്നാണ് കരുതുന്നത്. ചാര്‍ളി അമ്മയായി കാണണമെന്ന് ഞങ്ങള്‍ വളരെ അധികം ആഗ്രഹിച്ചിരുന്നു. സംവിധായകന്‍ കിരണ്‍ രാജാണ് ഈ ആഗ്രഹം ആദ്യം പറഞ്ഞത്. ഞാന്‍ പ്രമോദിനെക്കുറിച്ച് എപ്പോഴും ചോദിക്കുമായിരുന്നു. എന്നാല്‍ അവള്‍ പ്രായമായിട്ടില്ല എന്നാണ് പറയാറ്. മേയ് 9നാണ് ചാര്‍ളി ആറ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ചാര്‍ളിയേയും കുഞ്ഞുങ്ങളേയും കാണാനാണ് ഞാന്‍ മൈസൂരില്‍ വന്നത്.- താരം പറഞ്ഞു. മലയാളിയായ കിരണ്‍ രാജ് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് 777 ചാര്‍ളി. കന്നഡ ചിത്രമായി ഒരുക്കിയ സിനിമ മലയാളത്തിലടക്കം ഹിറ്റായിരുന്നു. മികച്ച കന്നഡ സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരവും സിനിമ നേടുകയുണ്ടായി. 20 കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രം ബോക്‌സ്ഓഫിസില്‍ നിന്നും 100 കോടിയാണ് വാരിയത്.

ക്യാന്‍സര്‍ ഭേദമാകാന്‍ ക്യാരറ്റ് കഴിച്ചാല്‍ മതിയെന്ന് ഇന്റര്‍നെറ്റ്, ദിവസവും പതിമൂന്ന് കപ്പ് കാരറ്റ് ജ്യൂസ് കുടിച്ച യുവതിക്ക് 'പണികിട്ടി', ഒടുവില്‍

ഇന്ന് അസുഖം വന്ന് ഹോസ്പറ്റിലിലേക്ക് ഒരു ചികിത്സയ്ക്ക് പോകുന്നതിന് മുന്‍പ് സ്വയം ചികിത്സ നടത്തുന്നവരാണ് ചിലരെങ്കിലും. അത്തരക്കാര്‍ അറിഞ്ഞിരിക്കേണ്ട ഒരു യുവതിയുടെ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വരുന്നത്. യുകെ സ്വദേശിനിയായ യുവതിയ്ക്കാണ് ഇന്റര്‍നെറ്റില്‍ നോക്കി മരുന്ന് കഴിച്ച് പണികിട്ടിയത്. 39-കാരി ഐറീന സ്റ്റോയ്നോവ 2021 മുതല്‍ കാന്‍സര്‍ ബാധിതയാണ്. എന്നാല്‍ ക്യാന്‍സറിന് ചികിത്സ തേടാന്‍ ഇവര്‍ സോഷ്യല്‍ മീഡിയയില്‍ ആണ് മരുന്ന് തിരഞ്ഞത്. അര്‍ബുദം ഭേദമാകാന്‍ സോഷ്യല്‍മീഡിയയില്‍ നിന്ന് ഐറീന കണ്ടെത്തിയ പരിഹാരമായിരുന്നു കാരറ്റ് ജ്യൂസ്. സമൂഹമാദ്ധ്യമത്തില്‍ പ്രചരിച്ച വ്യാജവീഡിയോ ആയിരുന്നു ഇതിനാധാരം. കാരറ്റ് ജ്യൂസ് കുടിച്ചാല്‍ കാന്‍സര്‍ മാറുമെന്ന് വിശ്വസിച്ച യുവതി വീഡിയോയില്‍ നിര്‍ദേശിച്ചിരുന്നത് പ്രകാരം ജ്യൂസ് കുടിക്കാന്‍ തുടങ്ങി. ദിവസവും 13 കപ്പ് കാരറ്റ് ജ്യൂസ് ഐറീന കുടിച്ചിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ യുവതിയുടെ നില മോശമാകാന്‍ തുടങ്ങി. കീമോതെറാപ്പി അടക്കമുള്ള ചികിത്സകള്‍ ഉപേക്ഷിച്ച് വീട്ടുവൈദ്യവുമായി അവര്‍ മുന്നോട്ട് പോയി. എന്നാല്‍ വൈകാതെ തന്നെ ഐറീന വീണു. സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച വ്യാജ വാര്‍ത്ത വിശ്വസിച്ച് നീങ്ങിയതിന്റെ ഫലമായി ഇപ്പോള്‍ ജീവന്‍ നഷ്ടമാകുന്ന അവസ്ഥയിലാണ് ഐറീന. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് നേരാംവണ്ണം ശ്വാസമെടുക്കാന്‍ പോലും ഐറീനയ്ക്ക് പ്രയാസമായിരുന്നു. കാരണം ശ്വാസകോശത്തിലടക്കം ദ്രാവകം കയറിയ നിലയിലാണ് യുവതി എത്തിയതെന്നും അപകടകരമായ ആഹാരക്രമീകരണം കാരണം ഒറ്റയടിക്ക് 20 കി.?ഗ്രാം തൂക്കമായിരുന്നു യുവതി കുറഞ്ഞതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. സാമൂഹിക മാദ്ധ്യമങ്ങളെ സമ്പൂര്‍ണമായും വിശ്വസിച്ച് ജീവിക്കുന്നവര്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഐറീനയുടെ അവസ്ഥ വലിയൊരു പാഠമാണ്. രോഗം ഭേദമാകാന്‍ ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്ന രീതിക്കെതിരെ മെഡിക്കല്‍ കൗണ്‍സിലടക്കം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അവസാനമായി ഭക്ഷണവും വെള്ളവും കുടിച്ചത് പത്താമത്തെ വയസ്സില്‍!!! ഭക്ഷണവും വെള്ളവും കഴിക്കാതെ ജീവിക്കാന്‍ തുടങ്ങിയിട്ട് 16 വര്‍ഷമായെന്ന് യുവതി

വെള്ളവും ഭക്ഷണവും കഴിക്കാതെ ജീവിക്കുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പറ്റുമോ? എന്നാല്‍ കഴിഞ്ഞ പതിനാറ് വര്‍ഷമായി താന്‍ ഭക്ഷണവും വെള്ളവും കഴിച്ചിട്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഒരു യുവതി. എത്യോപ്യയില്‍ നിന്നുള്ള ഒരു സ്ത്രീയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എത്തിയത്.  മുളുവര്‍ക്ക് അമ്പാവ് എന്നാണ് സ്ത്രീയുടെ പേര്. താന്‍ അവസാനമായി വെള്ളവും ഭക്ഷണവും കഴിച്ചത് പത്താം വയസ്സില്‍ ആണെന്നാണ് ഇവര്‍ പറയുന്നത്. തനിക്ക് ഭക്ഷണമോ വെള്ളമോ കഴിക്കണം എന്ന് തോന്നുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. അതിനാലാണ് കഴിക്കാത്തതെന്നും ഇവര്‍ പറയുന്നു. 10 വയസ്സായിരിക്കുമ്പോഴാണത്രെ അവര്‍ അവസാനമായി ഭക്ഷണം കഴിച്ചത്. അത് പച്ചക്കറി സ്റ്റ്യൂ ആയിരുന്നു എന്നും അവര്‍ പറയുന്നു. തനിക്ക് ഒരിക്കലും വിശപ്പ് തോന്നിയിട്ടില്ല എന്നാണ് ഇവര്‍ പറയുന്നത്. താന്‍ ഭക്ഷണം കഴിക്കുന്നില്ലെങ്കിലും തന്റെ കുടുംബത്തിന് വേണ്ടി ഭക്ഷണം പാകം ചെയ്യാറുണ്ട് എന്നും ഇവര്‍ പറയുന്നു. ഒരു കുട്ടിയുടെ അമ്മയാണ് ഇവര്‍. അതേസമയം, ഇവരെ പലരാജ്യത്തു നിന്നുമുള്ള പല ഡോക്ടര്‍മാരും മാറിമാറി പരിശോധിച്ചു. എന്നാല്‍, അസാധാരണമായ ഒന്നും കണ്ടെത്താനായില്ല എന്നാണ് ഡോക്ടര്‍മാരെല്ലാം പറയുന്നത്. മാത്രവുമല്ല, പരിശോധിച്ച ഡോക്ടര്‍മാരെല്ലാം പറയുന്നത് അവള്‍ പൂര്‍ണ്ണാരോഗ്യവതിയാണ് എന്നാണ്.  അടുത്തിടെ, ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഉടമയും യുകെയില്‍ നിന്നുള്ള യൂട്യൂബറുമായ ഡ്രൂ ബിന്‍സ്‌കി അവളെക്കുറിച്ച് കൂടുതലറിയാന്‍ വേണ്ടി അമ്പാവിനെ സന്ദര്‍ശിച്ചിരുന്നു. ''ഞാന്‍ എന്റെ കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നത്, അവര്‍ എന്നോട് രാവിലെ ഭക്ഷണം കഴിച്ച് സ്‌കൂളില്‍ പോകാന്‍ ആവശ്യപ്പെടുമായിരുന്നു. ഞാന്‍ കഴിക്കില്ല, കഴിച്ചു എന്ന് അഭിനയിക്കും. എനിക്ക് വെള്ളം കുടിക്കാനോ ഭക്ഷണം കഴിക്കാനോ കഴിഞ്ഞിരുന്നില്ല. എനിക്ക് വിശന്നിരുന്നില്ല'' എന്നാണ് അവള്‍ ബിന്‍സ്‌കിയോട് പറഞ്ഞത്.  ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് അവള്‍ക്ക് ശരീരത്തിന്റെ ഊര്‍ജ്ജം നിലനിര്‍ത്തുന്നതിന് വേണ്ടി ഗ്ലൂക്കോസ് നല്‍കുകയായിരുന്നു. അതുപോലെ പ്രസവിച്ച സമയത്തും മുലപ്പാലില്ലാത്തതിനാല്‍ അവള്‍ക്ക് കുഞ്ഞിനെ മുലയൂട്ടാന്‍ സാധിച്ചിരുന്നില്ല എന്നും പറയുന്നു. എന്തായാലും, ഇത്രയധികം കാലം എങ്ങനെയാണ് ഭക്ഷണവും വെള്ളവും കഴിക്കാതെ ഒരാള്‍ ജീവിക്കുക എന്നാണ് യുവതിയുടെ കഥയറിഞ്ഞവരെല്ലാം ചോദിക്കുന്നത്.

'മഞ്ഞുമ്മല്‍ ബോയ്‌സിനെതിരെ ഉള്ളത് സിവില്‍ കേസ് ക്രിമിനല്‍ നടപടികള്‍ക്ക് പ്രസക്തിയില്ല', നിര്‍മ്മാതാക്കള്‍ക്കെതിരായ നീക്കത്തില്‍ പരാതിക്കാരന് തിരിച്ചടി, നടപടിക്ക് കോടതി സ്റ്റേ

ഹിറ്റുകളുടെ ചരിത്രം തിരുത്തി കുറിച്ച സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. യഥാര്‍ത്ഥ കഥ ദൃശ്യവത്കരിച്ചപ്പോള്‍ മലയാളികളും മറ്റ് ഭാഷക്കാരും ഒന്നിച്ച് കയ്യടിച്ചു. എന്നാല്‍ സിനിമ തീയറ്ററില്‍ നിന്നും ഓടിടിയിലേക്ക് പ്രഖ്യാപിച്ചപ്പോഴാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ കേസുമായി സിറാജ് വലിയതറ എന്ന വ്യക്തി എത്തിയത്. സിനിമയുടെ ലാഭവിഹിതം പങ്കുവച്ചില്ലെന്നതായിരുന്നു കേസ്. ഇപ്പോഴിതാ കേസിന് കോടതി സ്‌റ്റേ കൊടുത്തിരിക്കുകയാണ്. 'മഞ്ഞുമ്മല്‍ ബോയ്‌സ്' നിര്‍മ്മാതാക്കള്‍ക്കെതിരായ ക്രിമിനല്‍ നടപടികള്‍ക്കാണ് കോടതിയുടെ സ്റ്റേ. സൗബിന്റെ പിതാവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. കേസിലെ ആരോപണ വിധേയരായ സൗബിന്റേയും ഷോണ്‍ ആന്റണിയുടേയും അറസ്റ്റ് നേരത്തെ കോടതി തടഞ്ഞിരുന്നു. സിനിമയുടെ ലാഭവിഹിതം പങ്കുവച്ചില്ലെന്നായിരുന്നു സിറാജ് വലിയ തറയുടെ പരാതി. എന്നാല്‍ ഇതൊരു സിവില്‍ കേസാണെന്നും ക്രിമിനല്‍ നടപടികള്‍ക്ക് പ്രസക്തിയില്ലെന്നുമായിരുന്നു സൗബിന്റെ പിതാവും കുറ്റാരോപിതരില്‍ ഒരാളുമായ ഷാഹിര്‍ ബാബുവിന്റെ വാദം. ജസ്റ്റിസ് വിജു എബ്രഹാം ആണ് ഒരു മാസത്തേക്ക് ഇത് സംബന്ധിച്ച നടപടികള്‍ക്ക് സ്റ്റേ നല്‍കിയത്. സിറാജ് വലിയതറ എന്ന പരാതിക്കാരന്‍ സിനിമക്ക് വേണ്ടി നല്‍കേണ്ടിയിരുന്ന പണം കൃത്യ സമയത്ത് നല്‍കാതിരിക്കുകയും, അത് മൂലം കനത്ത നഷ്ടം സഹിക്കേണ്ടി വന്നു എന്നും ആയിരുന്നു കുറ്റാരോപിതരുടെ വാദം. കൃത്യ സമയത്ത് പണം ലഭിക്കാത്തതിനാല്‍ ഷൂട്ട് ഷെഡ്യൂളുകള്‍ മുടങ്ങുകയും, ഷൂട്ടിംഗ് നീണ്ടു പോകുകയും ചെയ്തെന്നും അവര്‍ കോടതിയെ അറിയിച്ചു. ഇരുന്നൂറ് കോടിയോളം രൂപ നേടി ഇന്‍ഡസ്ട്രിയല്‍ ഹിറ്റ് ആയി മാറിയ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ചിദംബരം സംവിധാനം ചെയ്ത ചിത്രം കേരളത്തിനകത്തും പുറത്തും വലിയ രീതിയിലുള്ള സ്വീകാര്യത നേടി. ഫെബ്രുവരി 22 നാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.

Other News in this category

  • നാലുവയസുകാരിയുടെ വിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവം: കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ ചികിത്സാ പിഴവില്‍ നടപടി സ്വീകരിച്ചു
  • പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസ് : പ്രതിയെ ബാംഗ്ലൂരിലെത്താന്‍ സഹായം ചെയ്ത സുഹൃത്ത് അറസ്റ്റില്‍, ഇരയെ ആക്രമിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്താണ് അറസ്റ്റലായത്
  • ഡ്രാഗന്‍ ഫ്രൂട്ടിന്റെ മുള്ള് കാലില്‍ തറച്ചു മണിക്കൂറുകള്‍ക്ക് ശേഷം വയറിളക്കവും ഛര്‍ദിയും, ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥി മരിച്ചു, വിഷം ഉള്ളില്‍ച്ചെന്ന് മരണമെന്ന് എഫ് ഐ ആര്‍
  • പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം, മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീരപ്രകൃതമുള്ള ആളാണ് പ്രതിയെന്ന കുട്ടിയുടെ മൊഴിയനുസരിച്ച് തിരച്ചില്‍
  • ഗോശ്രീ പാലം കാണാന്‍ ഗൂഗിള്‍ മാപ്പിന്റെ സഹായം തേടി, പക്ഷെ വഴി തെറ്റി ചെന്നെത്തിയത് അതീവ സുരക്ഷാ മേഖലയായ രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലില്‍, റഷ്യന്‍ പൗരനെ അറസ്റ്റ് ചെയ്ത് പൊലീസ്
  • വിവാഹം കഴിഞ്ഞുള്ള ആദ്യ നാളുകളില്‍ കുര്‍ക്കുറെ വാങ്ങി നല്‍കുന്നത് പതിവ്, ഒരു ദിവസം കുര്‍ക്കുറെ വാങ്ങാന്‍ മറന്ന് പോയി, ഒടുവില്‍ വിവാഹമോചനം ആവശ്യപ്പെട്ട് യുവതി
  • ഗുണ്ടാത്തലവന് ജയില്‍ മോചനം, 'ആവേശം' ചിത്രം മോഡലില്‍ പാര്‍ട്ടി, സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ റീല്‍സ് ആക്കി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു
  • ഭര്‍തൃവീട്ടില്‍ നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം: മുഖ്യമന്ത്രിക്ക് പരാതി നല്‍കി കുടുംബം, പൊലീസ് കേസെടുക്കാന്‍ വൈകിയ സാഹചര്യം ഉള്‍പ്പെടെ ചൂണ്ടികാട്ടിയാണ് പരാതി
  • പൊന്നാനിയില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി, ഇന്ന് പുലര്‍ച്ചെ പൊന്നാനിയില്‍ നിന്ന് 38 നോട്ടിക്കല്‍മൈല്‍ അകലെവച്ചാണ് അപകടം
  • എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നും താഴേക്ക് ചാടുമെന്ന് യാത്രക്കാരന്‍, വിമാനത്തില്‍ പ്രശ്‌നമുണ്ടാക്കിയ യുവാവിനെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു
  • Most Read

    British Pathram Recommends