18
MAR 2021
THURSDAY
1 GBP =104.38 INR
1 USD =83.41 INR
1 EUR =89.28 INR
breaking news : പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങളെയും ഭാര്യയെയും ഒറ്റയ്ക്കാക്കി മടങ്ങിയ ബിനോയിക്ക് കണ്ണീരോടെ വിട നല്‍കി പ്രിയപ്പെട്ടവര്‍; മൃതദേഹം നാളെ നാട്ടിലേക്ക് >>> ഈ ആഴ്ച മുതല്‍ ബ്രിട്ടന്‍ വീണ്ടും അഭിമുഖീകരിക്കാന്‍ പോകുന്നത് ഉയര്‍ന്ന ഭക്ഷണ വിലയും ക്ഷാമവും; ബ്രെക്സിറ്റിനു ശേഷം ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ അതിര്‍ത്തി ഫീസും കര്‍ശന പരിശോധനകളും പൊതുജനത്തിന്റെ നട്ടെല്ലൊടിക്കുമെന്ന് സാരം >>> അവിശ്വാസ വോട്ടിനെ നേരിടില്ല… സ്കോട്ട്ലാൻഡ് ഫസ്റ്റ് മിനിസ്റ്റർ ഹംസ യൂസഫ് ഉടൻ രാജിവച്ചേക്കും; ഗ്രീൻസുമായുള്ള മുന്നണിബന്ധം അവസാനിപ്പിച്ചതോടെ രാഷ്ട്രീയ അനിശ്ചിതത്വം, രാജിവയ്ക്കുന്നത് ആദ്യ സ്‌കോട്ടിഷ് ന്യൂനപക്ഷ ഫസ്റ്റ് മിനിസ്റ്റർ >>> ലെസ്റ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പളളിയില്‍ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍, മെയ് നാലിന് ചെമ്പെടുപ്പ് റാസ നടത്തപ്പെടും ലിബിന്‍ രാജ് >>> ഗുരു ഭക്തര്‍ക്ക് വേണ്ടി 'സേവനം യുകെ'യുടെ യൂണിറ്റ് സ്‌കോട്ട്ലന്‍ഡില്‍ രൂപീകൃതമാകുന്നു; ഗ്ലാസ്ഗോയില്‍ ജൂണ്‍ 15ന് ശനിയാഴ്ച രൂപീകരണ യോഗം നടക്കും >>>
Home >> HOT NEWS
ഗര്‍ഭിണിയായിരിക്കെ ചെയ്യാത്ത കുറ്റത്തിന് ജയില്‍ ശിക്ഷ അനുഭവിച്ചത് 15 മാസം! ഹൊറൈസണ്‍ ഐടി തട്ടിപ്പ് കേസില്‍ മുന്‍ പോസ്റ്റ് ഓഫീസ് മേധാവിയുടെ ക്ഷമാപണം നിരസിച്ച് ഇന്ത്യന്‍ വംശജയായ മുന്‍ സബ് പോസ്റ്റ്മിസ്ട്രസ്

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2024-04-12

നിരപരാധികളായ നൂറുകണക്കിന് സബ് പോസ്റ്റ് മാസ്റ്റര്‍മാര്‍ ശിക്ഷിക്കപ്പെട്ട, ബ്രിട്ടനിലെ ഏറ്റവും വലിയ നീതിനിഷേധം എന്ന് വിശേഷിപ്പിക്കപ്പെട്ട ഹൊറൈസണ്‍ ഐടി തട്ടിപ്പ് കേസില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഇരകള്‍ക്ക് നീതി ലഭ്യമാക്കണം എന്ന മുറവിളി വ്യാപകമായി ഉയരുകയാണ്. ഹൊറൈസണ്‍ ഐടി സിസ്റ്റത്തിലെ ഗുരുതര വീഴ്ചകളാണ് നിരപരാധികളായ ജോലിക്കാരെ കുറ്റവാളികളാക്കി മാറ്റിയത്. ബ്രാഞ്ചുകളില്‍ നിന്നും പണം കാണാതായെന്ന് സോഫ്റ്റ്വെയര്‍ വിധിച്ചതിന്റെ പേരിലാണ് നൂറുകണക്കിന് സബ് പോസ്റ്റ്മാസ്റ്റര്‍മാര്‍ക്ക് ക്രിമിനല്‍ ശിക്ഷ ലഭിച്ചത്.

എന്നാല്‍ പിന്നീട് എഇരകള്‍ നടത്തിയ നിരന്തരമായ നിയമ പോരാട്ടത്തിന്റെ ഫലമായി 1999 മുതല്‍ 2015 വരെ വിധിച്ച ശിക്ഷകളില്‍ കേവലം 93 കേസുകളില്‍ മാത്രമാണ് കുറ്റങ്ങള്‍ റദ്ദാക്കിയത്. ഈ തട്ടിപ്പ് നിരവധി പേരെയാണ് വഴിയാധാരമാക്കിയത്. വിവാഹബന്ധങ്ങള്‍ തകര്‍ന്നു, കുടുംബങ്ങളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു, മാനസികവും, ശാരീരികവുമായ രോഗങ്ങള്‍ നല്‍കി, നാല് പേരുടെ ആത്മഹത്യകള്‍ക്ക് വരെ വഴിവെച്ചു. ഈ ദാരുണ സംഭവത്തിന്റെ ജീവിക്കുന്ന ഒരു രക്തസാക്ഷിയാണ് ഇന്ത്യക്കാരിയായ സബ് പോസ്റ്റ്മിസ്ട്രസ് സീമ മിശ്ര. തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ ജനന ശേഷം എട്ടാഴ്ച ഗര്‍ഭിണിയായിരിക്കെ ആയിരുന്നു അവര്‍ 15 മാസത്തെ ജയില്‍ ശിക്ഷ അനുഭവിച്ചത്. താന്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നിലെ അന്വേഷണ സംഘത്തെ അഭിനന്ദിച്ച മുന്‍ പോസ്റ്റ് ഓഫീസ് ബോസ്, ഇപ്പോള്‍ തന്നോട് നടത്തിയ ക്ഷമാപണം നിരസിച്ചിരിക്കുകയാണ് അവര്‍.  

2010-ല്‍ സഹപ്രവര്‍ത്തകര്‍ക്ക് അയച്ച ഇമെയിലിലാണ് അന്നത്തെ മാനേജിംഗ് ഡയറക്ടര്‍ ഡേവിഡ് സ്മിത്ത് 'പ്രതികള്‍ക്ക്' ശ്ിക്ഷ വാങ്ങിക്കൊടുത്തതിന് സഹപ്രവര്‍ത്തകരെ അഭിനന്ദിച്ചത്. എന്നാല്‍ ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍, അവരുടെ ശിക്ഷയെ തുടര്‍ന്നുള്ള തന്റെ ഇമെയില്‍ മോശമായിപ്പോയി എന്ന് അദ്ദേഹം പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് മിശ്രയോട് സ്മിത്ത് ക്ഷമാപണം നടത്തിയത്. 

15 മാസത്തെ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് സീമ മിശ്ര തന്റെ രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചത്. സീമ ബിബിസിയോട് പറഞ്ഞു: 'എനിക്ക് എങ്ങനെയാണ് മാപ്പ് സ്വീകരിക്കാന്‍ കഴിയുക? അവര്‍ എന്റെ 10 വയസ്സുകാരനോട് മാപ്പ് പറയണം, അവര്‍ അവന്റെ ജന്മദിനത്തിലാണ് അവന്‍രെ അമ്മയെ ജയിലിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ഞാന്‍ എട്ടാഴ്ച ഗര്‍ഭിണിയായിരുന്നു. ഞാന്‍ ക്ഷമാപണം സ്വീകരിച്ചിട്ടില്ല.'സീമ പറയുന്നു.

സറേയിലെ വെസ്റ്റ് ബൈഫ്‌ലീറ്റ് ഗ്രാമത്തിലുള്ള തന്റെ പോസ്റ്റ് ഓഫീസ് ശാഖയില്‍ നിന്ന് 70,000 പൗണ്ട് മോഷ്ടിച്ചതിന് തെറ്റായി ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്നാണ് സീമയെ അവരുടെ മൂത്ത മകന്റെ പത്താം ജന്മദിനത്തില്‍് ബ്രോണ്‍സ്ഫീല്‍ഡ് ജയിലിലേക്ക് അയച്ചത്. നാലര മാസം മാത്രം ജോലി ചെയ്ത അവര്‍ ചെയ്യാത്ത കുറ്റത്തിന് തടവില്‍ കഴിയവെ രണ്ടാമത്തെ മകനെ പ്രസവിച്ചു.

മിസ്റ്റര്‍ സ്മിത്തിന്റെ വിവാദ ഇമെയില്‍ താന്‍ മുമ്പ് കണ്ടിട്ടുണ്ടെന്നും അവര്‍ ബിബിസിയോട് പറഞ്ഞു. 'ഇത് വീണ്ടും കാണുന്നത് എനിക്ക് കൂടുതല്‍ ദേഷ്യം ഉണ്ടാക്കുന്നു,' അവര്‍ കൂട്ടിച്ചേര്‍ത്തു.

ഹൊറൈസണ്‍ എന്ന തെറ്റായ കമ്പ്യൂട്ടര്‍ സംവിധാനം അവരുടെ ബ്രാഞ്ചുകളില്‍ നിന്ന് പണം നഷ്ടപ്പെട്ടതായി തോന്നിപ്പിച്ചതിനെത്തുടര്‍ന്ന് 1999-നും 2015-നും ഇടയില്‍ മോഷണത്തിനും തെറ്റായ കണക്കെടുപ്പിനുമായി പ്രോസിക്യൂട്ട് ചെയ്യപ്പെട്ട 700-ലധികം സബ്-പോസ്റ്റ്മാസ്റ്റര്‍മാരില്‍ ഒരാളാണ് സീമ മിശ്ര. അവരെപ്പോലെ വലരും ശിക്ഷിക്കപ്പെടുകയും ജയിലിലേക്ക് അയക്കപ്പെടുകയും ചെയ്തു. മറ്റു പലരും സാമ്പത്തികമായി തകരുകയും ജോലിയും കച്ചവടവും വീടും നഷ്ടപ്പെടുകയും ചെയ്തു. ചിലര്‍ നീതിക്ക് വേണ്ടി കാത്തിരിക്കുന്നതിനിടെ മരിച്ചു.

തെറ്റായി ശിക്ഷിക്കപ്പെട്ട നൂറുകണക്കിന് ആളുകളുടെ പേരുകള്‍ ജൂലൈയില്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ നിയമനിര്‍മ്മാണത്തിന് കീഴില്‍ അവരുടെ പേരുകള്‍ മായ്ക്കപ്പെടും. എന്നാല്‍ സാമ്പത്തിക പരിഹാരത്തിന്റെ കാര്യത്തില്‍, ഇതുവരെ 37 പേര്‍ക്ക് മാത്രമാണ് പൂര്‍ണ്ണവും അന്തിമവുമായ നഷ്ടപരിഹാരം ലഭിച്ചത്. 

സീമയുടെ ശിക്ഷാവിധിയെ തുടര്‍ന്നുള്ള തന്റെ ഇമെയില്‍ നിയമ സംഘത്തിന് ഒരു അഭിനന്ദനം എന്നതായിരുന്നു. 'മികച്ച വാര്‍ത്ത. നന്നായി ചെയ്തു. ടീമിന് എന്റെ നന്ദി അറിയിക്കുക,' മിസ്റ്റര്‍ സ്മിത്തിന്റെ 2010ലെ ഇമെയില്‍ വാചകങ്ങളാണിവ. 

എന്തുകൊണ്ടാണ് മിസ്സിസ് മിശ്രയുടെ ശിക്ഷ 'മികച്ച വാര്‍ത്ത' ആയതെന്ന് വ്യാഴാഴ്ച അന്വേഷണ അഭിഭാഷകനായ സാം സ്റ്റീവന്‍സിന്റെ ചോദ്യത്തിന്, മിശ്ര സ്മിത്ത് മറുപടി പറഞ്ഞു: 'ഇത് മനസ്സിലാക്കിയ രീതി കാരണം സീമ മിശ്രയോടും കുടുംബത്തോടും ഒരു ക്ഷമാപണം രേഖപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ കണ്ണിലൂടെയല്ലാതെ അവരുടെ കണ്ണുകളിലൂടെ നോക്കുമ്പോള്‍ അത് കാര്യമായ അസ്വസ്ഥത ഉണ്ടാക്കിയിരിക്കാമെന്ന് എനിക്ക് ഇപ്പോള്‍ മനസ്സിലാകുന്നു. അതിന് ഞാന്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു.'അദ്ദേഹം പറഞ്ഞു. 

2010-ല്‍ സബ്പോസ്റ്റ്മിസ്ട്രസിന്റെ വിചാരണയ്ക്ക് മുമ്പ് ഹൊറൈസണ്‍ ബഗിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് സ്മിത്ത് വാദിച്ചു. കൂടാതെ സീമ മിശ്രയെ പ്രോസിക്യൂട്ട് ചെയ്യുമ്പോള്‍ ഐടി സംവിധാനത്തിലെ പിഴവുകള്‍ തപാല്‍ ഓഫീസിന് അറിയാമായിരുന്നു എന്ന അവകാശവാദത്തില്‍ താന്‍ ഞെട്ടിപ്പോയെന്നും പറഞ്ഞു.

കംപ്യൂട്ടര്‍ സിസ്റ്റത്തിന്റെ സമഗ്രതയെ കുറിച്ച് ഇസ്മയ് റിപ്പോര്‍ട്ട് എന്നറിയപ്പെടുന്ന ഒരു അന്വേഷണം മൂടിവെക്കലാണെന്ന വാദങ്ങളും സ്മിത്ത് നിരസിച്ചു. 2010ല്‍ പോസ്റ്റ് ഓഫീസില്‍ ഫിനാന്‍സില്‍ ജോലി ചെയ്ത റോഡ് ഇസ്മയ് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ സാരം, ഹൊറൈസണുമായി അടിസ്ഥാനപരമായ പ്രശ്നങ്ങളൊന്നുമില്ലെന്നായിരുന്നു.

More Latest News

ലെസ്റ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പളളിയില്‍ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍, മെയ് നാലിന് ചെമ്പെടുപ്പ് റാസ നടത്തപ്പെടും ലിബിന്‍ രാജ്

ലെസ്റ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പളളിയില്‍ വര്‍ഷംതോറും നടന്ന വരാറുള്ള വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ മെയ് 3,4 തീയതികളില്‍ നടത്തുന്നു. റവ ഫാ ജോസഫ് കെ ജോണ്‍ മുഖ്യ കാര്‍മികത്വം വഹിച്ച് റ. ഫാ ജോസണ്‍ ജോണിന്റെ സഹകാര്‍മികത്വത്തില്‍ നടക്കുന്ന പെരുന്നാള്‍ ചടങ്ങുകള്‍ക്കൊപ്പം ചെമ്പെടുപ്പ് റാസയും നടത്താന്‍ തീരുമാനിച്ചു. മെയ് നാലിന് ശനിയാഴ്ച്ചയാണ് ചെമ്പെടുപ്പ് റാസ നടക്കുക. തുടര്‍ന്ന് നേര്‍ച്ചയും ആദ്യ ഫലലേലവും വെച്ചൂട്ടൂം ഉണ്ടായിരിക്കും. പെര്‍ന്നാള്‍ നേര്‍ച്ചക്ക് 25 പൗണ്ടാണ് നിരക്ക്. കൂടാതെ ചെമ്പെടുപ്പ് നേര്‍ച്ചയ്ക്ക് ആവശ്യമായ അരിയും ലഭ്യമായിരിക്കും. നേര്‍ച്ചയപ്പം നല്കുന്നവര്‍ പെരുന്നാള്‍ കണ്‍വീനറുമായി ബന്ധപ്പെടേണ്ടതാണ്. കൂടാതെ എല്ലാ വിശ്വാസികളും 15 പൗണ്ടില്‍ കുറയാത്ത ആദ്യ ഫലങ്ങള്‍ നല്കണമെന്നും കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

ഗുരു ഭക്തര്‍ക്ക് വേണ്ടി 'സേവനം യുകെ'യുടെ യൂണിറ്റ് സ്‌കോട്ട്ലന്‍ഡില്‍ രൂപീകൃതമാകുന്നു; ഗ്ലാസ്ഗോയില്‍ ജൂണ്‍ 15ന് ശനിയാഴ്ച രൂപീകരണ യോഗം നടക്കും

യൂറോപ്പില്‍ ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഒരുപറ്റം ഗുരുദേവ വിശ്വാസികള്‍ ചേര്‍ന്ന് ഗുരു ഭക്തര്‍ക്ക് വേണ്ടി 'സേവനം യുകെ'യുടെ യൂണിറ്റ് സ്‌കോട്ട്ലന്‍ഡില്‍ രൂപീകൃതമാകുന്നു. യുകെയില്‍ സ്‌കോലന്‍ഡ് പ്രദേശത്തുള്ള അംഗങ്ങളുടെ ആവശ്യപ്രകാരം സ്‌കോട്ട്‌ലന്‍ഡിലെ വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്ന ഗുരു വിശ്വാസികളെ ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് ഒരു യൂണിറ്റിന് രൂപം നല്‍കുകയാണ്. ജൂണ്‍ 15ന് ശനിയാഴ്ച രാവിലെ പത്ത് മണിക്ക് ഗ്ലാസ്ഗോയില്‍ വച്ച് രൂപികരണ യോഗം നടത്തപ്പെടുകയാണ്. ഈ യൂണിറ്റ് രൂപീകരണ ചടങ്ങിലേക്ക് സ്‌കോട്ട്ലാന്‍ഡിലെ എല്ലാ ഗുരുഭക്തരെയും സ്വാഗതം ചെയ്യുന്നു. രൂപീകരണ യോഗത്തിന്റെ വിശദ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്. ഈ യൂണിറ്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്ന ഗുരു വിശ്വാസികള്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്. Mr Jeemon Krishnankutty : 07480616001

അമ്മയുടെ കൈയ്യില്‍ നിന്നും കെട്ടിടത്തിന്റെ താല്‍ക്കാലിക സണ്‍ഷെയ്ഡിലേക്ക് വീണ് കുഞ്ഞ്, കുഞ്ഞിനെ അതി സാഹസികമായി രക്ഷിച്ച് അയല്‍വാസികള്‍, ഞെട്ടിപ്പിക്കുന്ന വീഡിയോ

ചെന്നൈ : കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ നിറയെ പരന്ന വീഡിയോ വാര്‍ത്തകളിലും നിറയുകയാണ്. ആവഡിക്ക് സമീപമുള്ള അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ താല്‍ക്കാലിക സണ്‍ഷെയ്ഡിന്റെ അരികില്‍ കുടുങ്ങിയ പെണ്‍കുഞ്ഞിനെ രക്ഷിക്കുന്ന നെഞ്ചിടിപ്പ് കൂട്ടുന്ന വീഡിയോ ഞായറാഴ്ചയാണ് പുറത്ത് വന്നത്. ഏഴ് മാസം പ്രായമായ കുഞ്ഞാണ് വീണത്. ഏഴുമാസം പ്രായമുള്ള ഹൈറിന്‍ മാതാപിതാക്കളായ വെങ്കിടേഷിനും രമ്യയ്ക്കും ഒപ്പം തിരുമുല്ലൈവോയലിലെ വിജിഎന്‍ സ്റ്റാഫോര്‍ഡ് ഫ്ളാറ്റിലെ പി2 ബ്ലോക്കിലെ നാലാം നിലയിലാണ് താമസിച്ചിരുന്നുത്.മകളോടൊപ്പം ബാല്‍ക്കണിയില്‍ കളിച്ചുകൊണ്ടിരുന്ന രമ്യയുടെ കൈകള്‍ വഴുതി, താഴെയുള്ള താല്‍ക്കാലിക സണ്‍ഷെയ്ഡിലേക്ക് കുഞ്ഞ് വീണു. സണ്‍ഷെയ്ഡിന്റെ അരികില്‍ കുഞ്ഞിനെ കണ്ടപ്പോള്‍, താഴത്തെ നിലയിലെ താമസക്കാര്‍ ബഡ്ഷീറ്റ് വിരിച്ച് കുഞ്ഞ് താഴേയ്ക്ക് പതിച്ചാല്‍ രക്ഷിയ്ക്കാമെന്ന് പ്രതീക്ഷയില്‍ നിലയുറപ്പിച്ചു.അതിനിടെ, ഏതാനും പേര്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ചില്ല് ചില്ലു തകര്‍ത്ത് കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ചു. അവരില്‍ ഒരാള്‍ കുഞ്ഞിനെ പിടികൂടി, മറ്റുള്ളവരുടെ സഹായത്തോടെ അവളെ സുരക്ഷിതമായി സണ്‍ഷെയ്ഡില്‍ നിന്ന് താഴെയിറക്കി.

മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സില്‍ സഞ്ചരിച്ച നവ കേരള ബസ്സ് അടുത്തയാഴ്ച മുതല്‍ സര്‍വ്വീസ് ആരംഭിക്കും, കോഴിക്കോട് -ബെംഗളൂര്‍ റൂട്ടി ആദ്യ സര്‍വ്വീസ് നടത്തും

നവകേരള ബസ് അടുത്തയാഴ്ച മുതല്‍ സര്‍വ്വീസ് നടത്തും. ബസ്സ് സര്‍വീസിനിറക്കാനുള്ള അവാസനഘട്ടത്തില്‍ ആണ് കെഎസ്ആര്‍ടിസി. ടിക്കറ്റ് നിരക്ക്, സ്റ്റോപ്പുകള്‍ എന്നിവ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ആരഭിച്ചുകഴിഞ്ഞതായാണ് വിവരം. കോഴിക്കോട് - ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്താനാണ് നിലവിലെ തീരുമാനം. നേരത്തെ ഉണ്ടായിരുന്ന കോണ്‍ട്രാക്ട് കാര്യേജ് പെര്‍മിറ്റ് സ്റ്റേജ് ക്യാരേജ് പെര്‍മിറ്റ് ആക്കിയിട്ടുണ്ട്. ഇന്റര്‍ സ്റ്റേറ്റ് പെര്‍മിറ്റ് കൂടി ലഭിച്ചാല്‍ ഉടന്‍ സര്‍വീസ് തുടങ്ങാനാണ് ധാരണ. സ്റ്റോപ്പുകളും ടിക്കറ്റ് നിരക്കും സംബന്ധിച്ചുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്. നവ കേരള ബസ് സര്‍വ്വീസ് വിജയിച്ചാല്‍ ഇതേ മാതൃകയില്‍ കൂടുതല്‍ ബസുകള്‍ വാങ്ങാനും ആലോചനയുണ്ട്. സര്‍വീസ് പരാജപ്പെട്ടാല്‍ കെ എസ് ആര്‍ ടി സിയുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈ മാറും. സംസ്ഥാന സര്‍ക്കാരിന്റെ നവ കേരള യാത്രയ്ക്കായി 1. 15 കോടി രൂപ മുടക്കിയാണ് ഭാരത് ബെന്‍സിന്റെ പുതിയ ബസ് വാങ്ങിയത്. രണ്ടാമത് വരുത്തിയ മാറ്റത്തിന് ഒന്നര ലക്ഷം രൂപയോളം ചെലവ് വന്നതായാണ് വിവരം. നവ കേരള സദസ്സിന് ശേഷം ബസ്സിനുള്ളില്‍ ആവശ്യമായ മാറ്റം വരുത്തുന്നതിനായി ഈ ബസ്സിന്റെ ബോഡി നിര്‍മ്മിച്ച ബെംഗളൂരുവിലെ പ്രകാശ് ബസ് ബോഡിംഗ് ബില്‍ഡിംഗ് കമ്പനിയിലേക്ക് മാറ്റിയിരുന്നു. ബസ്സിനുള്ളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനായി ജനുവരിയലാണ്.

അമേരിക്കയില്‍ ബാങ്കുകളുടെ തകര്‍ച്ച തുടര്‍ക്കഥയാകുന്നു, ഏറ്റവും ഒടുവില്‍ പൂര്‍ണമായും അടച്ചുപൂട്ടി റിപ്പബ്ലിക് ഫസ്റ്റ് ബാങ്ക്

കഴിഞ്ഞവര്‍ഷം നവംബര്‍ മൂന്നിന് സിറ്റിസണ്‍സ് ബാങ്ക് അടച്ചു പൂട്ടിയതിന് പിന്നാലെ അമേരിക്കയില്‍ ബാങ്കുകളുടെ തകര്‍ച്ച തുടര്‍ക്കഥയാകുന്നു. ഏറ്റവും ഒടുവിലായി ഫിലാഡല്‍ഫിയ ആസ്ഥാനമായുള്ള റിപ്പബ്ലിക് ഫസ്റ്റ് ബാങ്കും അടച്ചുപൂട്ടിയതായി റിപ്പോര്‍ട്ട്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്ക് തകര്‍ച്ചയാണിത്. പ്രതിസന്ധിയെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിയ ബാങ്കിന്റെ നിയന്ത്രണം ഫെഡറല്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഏല്‍പ്പിക്കുകയായിരുന്നു. പെന്‍സില്‍ വാനിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫുള്‍ട്ടണ്‍ ബാങ്ക് ബാങ്കിനെ ഏറ്റെടുക്കാന്‍  തയ്യാറായി രംഗത്ത് എത്തിയതോടെ റിപ്പബ്ലിക് ബാങ്ക് പൂര്‍ണ്ണമായും ഇല്ലാതായി. ഫുള്‍ട്ടന്‍ ബാങ്ക് എന്ന പേരില്‍ റിപ്പബ്ലിക് ബാങ്കിന്റെ 32 ശാഖകളും പ്രവര്‍ത്തനം പുനരാരംഭിക്കും. ചെക്ക് ബുക്കുകളോ എടിഎം  വഴിയോ റിപ്പബ്ലിക് ഫസ്റ്റ് ബാങ്കിലെ എല്ലാ നിക്ഷേപകര്‍ക്കും ഫുള്‍ട്ടണ്‍ ബാങ്കിന്റെ ശാഖകളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാം. റിപ്പബ്ലിക് ഫസ്റ്റ് ബാങ്കില്‍ നിന്ന് വായ്പ എടുത്ത ആളുകള്‍ തിരിച്ചടവ് തുടരുകയും വേണം. അമേരിക്കയിലെ പലിശ നിരക്കുകളിലെ വര്‍ധനയാണ് ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന്റെ തകര്‍ച്ചയുടെ പ്രധാന കാരണം.ബാങ്കിന്  നിരക്ക് വര്‍ദ്ധനവുമായി പൊരുത്തപ്പെടാനുള്ള കഴിവ്  ഇല്ലായിരുന്നു. ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന്റെ പ്രധാന പ്രശ്നം കുറഞ്ഞ നിരക്കില്‍ അതിന്റെ സമ്പന്നരായ ഉപഭോക്താക്കള്‍ക്ക്  വായ്പ നല്‍കുന്നതാണ്. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ ഉയര്‍ന്ന പലിശ നല്‍കുന്നതിന് നിക്ഷേപകരില്‍ നിന്ന് സമ്മര്‍ദ്ദം നേരിടേണ്ടിവരുകയും ചെയ്തു.

Other News in this category

  • പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങളെയും ഭാര്യയെയും ഒറ്റയ്ക്കാക്കി മടങ്ങിയ ബിനോയിക്ക് കണ്ണീരോടെ വിട നല്‍കി പ്രിയപ്പെട്ടവര്‍; മൃതദേഹം നാളെ നാട്ടിലേക്ക്
  • ഈ ആഴ്ച മുതല്‍ ബ്രിട്ടന്‍ വീണ്ടും അഭിമുഖീകരിക്കാന്‍ പോകുന്നത് ഉയര്‍ന്ന ഭക്ഷണ വിലയും ക്ഷാമവും; ബ്രെക്സിറ്റിനു ശേഷം ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ അതിര്‍ത്തി ഫീസും കര്‍ശന പരിശോധനകളും പൊതുജനത്തിന്റെ നട്ടെല്ലൊടിക്കുമെന്ന് സാരം
  • ഇന്നു മുതല്‍ യുകെയില്‍ ദുര്‍ബലമായ പാസ് വേഡുകളും സുരക്ഷ കുറഞ്ഞതുമായ ഗാഡ്ജറ്റുകള്‍ നിരോധിക്കുന്നു; പൊതുജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി വില്‍പ്പനക്കാര്‍ക്ക് കര്‍ശനമായ നിയമങ്ങളും നിര്‍ദ്ദേശങ്ങളുമായി സര്‍ക്കാര്‍
  • യുകെയില്‍ കാര്‍ ഇന്‍ഷുറന്‍സിന്റെ ശരാശരി നിരക്കുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ മൂന്നിലൊന്ന് വര്‍ദ്ധിച്ചു; ചിലവ് ഉയരാന്‍ കാരണം മോഷണം മുതല്‍ അറ്റകുറ്റപ്പണികള്‍ വരെയുള്ള ഘടകങ്ങള്‍
  • യുകെയില്‍ ഏറ്റവും വിലയേറിയതും വില കുറഞ്ഞതുമായ വീടുകള്‍ ലഭിക്കുന്ന നഗരങ്ങള്‍ ഏതൊക്കെ? എറ്റവും പുതിയ പട്ടിക  ഇതാ.... വിലകൂടിയ വീടുകളുടെ കാര്യത്തില്‍ ഒന്നാമത് ലണ്ടന്‍ തന്നെ!
  • സ്‌കൂളുകളില്‍ തങ്ങള്‍ സുരക്ഷിതരല്ലെന്ന ചിന്തയില്‍ ഇംഗ്ലണ്ടിലെ കുട്ടികള്‍; സുരക്ഷിതത്വം തോന്നുന്നത് അഞ്ചില്‍ രണ്ട് കുട്ടികള്‍ക്ക് മാത്രം, വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം മോശമായി വരികയാണെന്ന് അധ്യാപകരും
  • ടൈറ്റാനിക് ദുരന്തത്തില്‍ മരിച്ച ലോക സമ്പന്നരില്‍ ഒരാളായ ബിസിനസുകാരന്റെ സ്വര്‍ണ്ണ പോക്കറ്റ് വാച്ച് റെക്കോര്‍ഡ് തുകയ്ക്ക് ലേലത്തില്‍ വിറ്റു; 1.2 മില്യണ്‍ പൗണ്ടിന് സ്വന്തമാക്കിയത് വില്‍റ്റ്ഷെയറിലെ സ്വകാര്യ കളക്ടര്‍
  • അഞ്ച് റസ്റ്റോറന്റുകളില്‍ നിന്നായി അകത്താക്കിയത് ആയിരം പൗണ്ടിന്റെ ഭക്ഷണം; വെയില്‍സില്‍ ബില്ലടക്കാതെ മുങ്ങിയ ദമ്പതികള്‍ അറസ്റ്റില്‍, ദൃശ്യങ്ങള്‍ വൈറല്‍
  • എന്‍എച്ച്എസിനെതിരെ പൊരുതി മരിച്ച ഇന്ത്യന്‍ പെണ്‍കുട്ടിയുടെ കുടുംബം ആയിരക്കണക്കിന് പൗണ്ട് തിരിച്ചടയ്ക്കണമെന്ന് ഉത്തരവ്; ചൈല്‍ഡ് കെയര്‍ ബെനഫിറ്റ് ഇനത്തില്‍ വാങ്ങിയ അയ്യാരത്തോളം പൗണ്ടാണ് തിരിച്ചടയ്‌ക്കേണ്ടത്
  • മലയാളിയായ മുന്‍കാമുകിയെ കുത്തി കൊല്ലാന്‍ ശ്രമിച്ച ഹൈദരാബാദ് സ്വദേശിക്ക് 16 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി; ജോലി ചെയ്തിരുന്ന റസ്റ്റോറന്റില്‍ വച്ച് ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ കഴിഞ്ഞത് ആഴ്ചകളോളം
  • Most Read

    British Pathram Recommends