18
MAR 2021
THURSDAY
1 GBP =105.79 INR
1 USD =83.29 INR
1 EUR =90.62 INR
breaking news : വിമാനത്താവളത്തില്‍ കുഴഞ്ഞ് വീണ് യുവതി മരിച്ച സംഭവം: അരളിച്ചെടിയുടെ വിഷം ഉള്ളില്‍ എത്തിയത് ഹൃദയാഘാതത്തിലേക്കു നയിച്ചെന്ന് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട് >>> കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കു ക്ലബ് ലൈസന്‍സ് പുതുക്കി നല്‍കാതെ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍, ആരാധകര്‍ക്കിടയില്‍ പ്രതിഷേധം >>> നിങ്ങളുടെയോ പ്രിയപ്പെട്ടവരുടേയോ വിരലുകള്‍ ഇങ്ങനെയാണോ കാണപ്പെടുന്നത്, സ്മാര്‍ട്ട് ഫോണ്‍ ഫിംഗര്‍ എന്ന ആരോഗ്യാവസ്ഥയെ കുറിച്ച് അറിഞ്ഞിരിക്കണം >>> യാത്രകളില്‍ ഛര്‍ദ്ദില്‍ ഒരു ബുദ്ധിമുട്ടാകാറുണ്ടോ? ഇതാ അതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ആപ്പിള്‍ >>> 'എനിക്കേറെ പ്രത്യേകതയുള്ള ഒരാള്‍ ജീവിതത്തിലേക്ക് കടന്നുവരാന്‍ പോകുന്നു, കാത്തിരിക്കൂ': ആരാധകരെ ആകാംക്ഷയിലാക്കി ബാഹുബലി താരം പ്രഭാസ് >>>
Home >> HOT NEWS
സസ്തനികളില്‍ നിന്ന് മനുഷ്യരിലേക്ക് പക്ഷിപ്പനി പടര്‍ന്നുവെന്ന് ദ ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനിലെ റിപ്പോര്‍ട്ട്;  വൈറസിന്റെ പരിണാമത്തിലുള്ള മറ്റൊരു ചുവടുവയ്പ്പാണെന്ന് വിദഗ്ധര്‍

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2024-05-04

പക്ഷിപ്പനി ആദ്യമായി സസ്തനികളില്‍ നിന്ന് മനുഷ്യരിലേക്ക് പടര്‍ന്നുവെന്നും ഇത് വൈറസിന്റെ പരിണാമത്തിലുള്ള മറ്റൊരു ചുവടുവയ്പ്പാണെന്നും ദ ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനിലെ റിപ്പോര്‍ട്ട്. എച്ച് 5 എന്‍ 1 വൈറസ് ടെസ്റ്റിന് പോസിറ്റീവായ ടെക്‌സാസിലെ ഫാം തൊഴിലാളിക്ക് രോഗബാധിതരായ കന്നുകാലികളില്‍ നിന്നാണ് ഇത് പിടിച്ചതെന്നതിന് ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നാലെയാണ് ശാസ്ത്രജ്ഞര്‍ ഈ നിഗമനത്തില്‍ എത്തിയിരിക്കുന്നത്. വൈറസ് ബാധമൂലം മരിച്ചവരില്‍ ഭൂരിഭാഗം പേര്‍ക്കും പക്ഷികളില്‍ നിന്നാണ് ഇവ ബാധിച്ചത്. വൈറസിന്റെ വ്യാപനം തടയുന്നതില്‍ അമേരിക്കന്‍ അധികാരികളുടെ പരാജയത്തെ കുറിച്ച് വര്‍ദ്ധിച്ചുവരുന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. 

ഒമ്പത് സംസ്ഥാനങ്ങളിലായി ഇതുവരെ 36 കന്നുകാലികളില്‍ പക്ഷിപ്പനി പോസിറ്റീവായിട്ടുണ്ട്. എന്നാല്‍ പാലിന്റെ പരിശോധനയില്‍ കൂടുതല്‍ കന്നുകാലികളില്‍ വൈറസ് ബാധിച്ചതായി ആണ് നിഗമനം. വളര്‍ത്തുമൃഗങ്ങളില്‍ അനിയന്ത്രിതമായി ഇത് പടരുന്ന സാഹചര്യത്തില്‍ വൈറസിന് പുതിയൊരു ജീവിവര്‍ഗവുമായി പൊരുത്തപ്പെടാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ ഇവയുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തുന്ന മനുഷ്യരിലേക്കാവും ഇത് പടരുക. 

ദ ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനിലെ റിപ്പോര്‍ട്ട് അനുസരിച്ച് പക്ഷിപ്പനി ബാധിച്ചയാള്‍ക്ക് ചീങ്കണിന്റെ ലക്ഷണങ്ങള്‍ കാണിച്ചെങ്കിലും പനിയും ശ്വസിക്കാന്‍ ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഒപ്പം താമസിച്ചിരുന്നവര്‍ക്ക് ആന്റിവൈറല്‍ മരുന്നുകള്‍ നല്‍കി. ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ വൈറസ് പടരുന്നതായും ദ ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. പക്ഷികളിലും വളര്‍ത്തുമൃഗങ്ങളിലും മാത്രം എത്തിയിരുന്ന പക്ഷിപ്പനി മനുഷ്യരിലേക്ക് എത്തുന്നത് വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. 

More Latest News

വിമാനത്താവളത്തില്‍ കുഴഞ്ഞ് വീണ് യുവതി മരിച്ച സംഭവം: അരളിച്ചെടിയുടെ വിഷം ഉള്ളില്‍ എത്തിയത് ഹൃദയാഘാതത്തിലേക്കു നയിച്ചെന്ന് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്

വിദേശത്തു ജോലിക്കായി പുറപ്പെടാന്‍ വിമാനത്താവളത്തിലെത്തിയ യുവതി വിമാനത്താവളത്തില്‍ കുഴഞ്ഞ് വീണ് മരിച്ച സംഭവത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സൂര്യ സുരേന്ദ്രന്‍ (24)ആണ് മരണപ്പെട്ടത്. അരളിച്ചെടിയുടെ വിഷം ആണോ മരണ കാരണം എന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിരുന്നു. ഇപ്പോഴിതാ അരളിച്ചെടിയുടെ വിഷം ഉള്ളില്‍ എത്തിയതാണ് ഹൃദയാഘാതത്തിലേക്കു നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.  നഴ്സായ സൂര്യ വിദേശത്തു ജോലിക്കായി പുറപ്പെടുമ്പോഴായിരുന്നു മരണം. അതേസമയം, ഇവരുടെ വീടിനു പരിസരത്തെ അരളിച്ചെടിയുടെ ഇലയും പൂവും സൂര്യയുടെ രക്തസാംപിളും മൂന്നാഴ്ച മുന്‍പ് തിരുവനന്തപുരത്തെ ലാബില്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം കിട്ടിയിട്ടില്ല. അതിനു ശേഷമാകും പൊലീസ് അന്തിമ റിപ്പോര്‍ട്ട് നല്‍കുക. കഴിഞ്ഞ 28നാണ് സൂര്യ വിമാനത്താവളത്തില്‍ കുഴഞ്ഞു വീണത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ചു. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത പൊലീസ് ഇവരെ ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴിയെടുത്തിരുന്നു. യാത്ര പുറപ്പെടുന്നതിനു മുന്‍പ് ഫോണില്‍ സംസാരിച്ചു നടക്കുമ്പോള്‍ അശ്രദ്ധമായി ഏതോ ചെടിയുടെ ഇലയും പൂവും നുള്ളി വായിലിട്ടു ചവച്ചെന്നും അപ്പോള്‍ തന്നെ തുപ്പിക്കളഞ്ഞെന്നും സൂര്യ ഡോക്ടര്‍മാരോടു പറഞ്ഞിരുന്നു. പരിശോധനയില്‍ ഇത് അരളിച്ചെടിയാണെന്നു കണ്ടെത്തി. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ആന്തരികാവയവ പരിശോധനയ്ക്കാണു തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചത്. അരളിച്ചെടിയുടെ ഇലകള്‍ക്കും പൂവിനും കായ്ക്കുമെല്ലാം വിഷാംശമുണ്ടെന്നും മരണകാരണമാകാമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് പല ദേവസ്വം ബോര്‍ഡുകളും അരളിപ്പൂ നിവേദ്യത്തില്‍ ഇടുന്നതു നിരോധിച്ചിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കു ക്ലബ് ലൈസന്‍സ് പുതുക്കി നല്‍കാതെ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍, ആരാധകര്‍ക്കിടയില്‍ പ്രതിഷേധം

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കു ക്ലബ് ലൈസന്‍സ് പുതുക്കി നല്‍കാതെ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍. എഎഫ്സി നടപടിയില്‍ ആരാധകര്‍ക്കിടയില്‍ പ്രതിഷേധം. കലൂര്‍ ജവഹല്‍ലാല്‍ നെഹ്റു സ്റ്റേഡിയവുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എഎഫ്സി ലൈസന്‍സ് നിഷേധിച്ചതെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം കലൂരിലെത്തിയ എഎഫ്സി സെക്രട്ടറി ജനറല്‍ വിന്‍ഡ്സര്‍ ജോണ്‍ സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിച്ചിരുന്നു. കാണികളും താരങ്ങളും ഇടകലര്‍ന്ന് സ്റ്റേഡിയം വിട്ടിറങ്ങുന്നത് സുരക്ഷാ വീഴ്ചയാണെന്ന് അന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. സ്റ്റേഡിയത്തിന്റെ കച്ചവട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതും മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്നും അറിയിച്ചു. 2024-25 സീസണിലേക്ക് നേരിട്ട് ലൈസന്‍സ് ലഭിച്ച ഏക ക്ലബ്ബാണ് പഞ്ചാബ് എഫ്.സി. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്സ്, മുംബൈ സിറ്റി എഫ്സി, ഈസ്റ്റ് ബംഗാള്‍, എഫ്‌സി ഗോവ, ബെംഗളൂരു എഫ്‌സി, ചെന്നൈയിന്‍ എഫ്‌സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി എന്നിവര്‍ക്കാണ് ഉപാധികളോടെ ലൈസന്‍സ് അനുവദിച്ചത്. ഐ-ലീഗ് ചാമ്പ്യന്മാരായതിന് ശേഷം ഐഎസ്എല്ലിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗ് ക്ലബ്ബിനും ഉപാധികളോടെ എഎഫ്സി ലൈസന്‍സ് അനുവദിച്ചിട്ടുണ്ട്. അതേസമയം, ലൈസന്‍സ് നിഷേധിച്ചതായി ക്ലബിനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. അപേക്ഷ നിരസിച്ചെങ്കിലും വീണ്ടും അപേക്ഷ നല്‍കാനാകും. കേരളാ ബ്ലാസ്റ്റേഴ്സിന് പുറമെ ഒഡീഷ എഫ്.സി, ഹൈദരാബാദ് എഫ്.സി,ജംഷഡ്പൂര്‍ എഫ്.സി എന്നീ ക്ലബുകളുടെ ലൈസന്‍സ് അപേക്ഷകളും എഎഫ്സി നിഷേധിച്ചിട്ടുണ്ട്. ഈ സീസണില്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ബ്ലാസ്റ്റേഴ്സ് പ്ലേഓഫില്‍ ഒഡീഷ എഫ്.സിയോട് തോറ്റ് പുറത്താകുകയായിരുന്നു. മോഹന്‍ ബഗാനെ കീഴടക്കി മുംബൈ സിറ്റി എഫ്.സിയാണ് ഐഎസ്എല്‍ കിരീടം ചൂടിയത്.

നിങ്ങളുടെയോ പ്രിയപ്പെട്ടവരുടേയോ വിരലുകള്‍ ഇങ്ങനെയാണോ കാണപ്പെടുന്നത്, സ്മാര്‍ട്ട് ഫോണ്‍ ഫിംഗര്‍ എന്ന ആരോഗ്യാവസ്ഥയെ കുറിച്ച് അറിഞ്ഞിരിക്കണം

മനുഷ്യര്‍ ഫോണുമായി കൂടുതല്‍ സമയം ചിലവഴിക്കുന്ന കാലമാണ്. അതിനാല്‍ തന്നെ നിരവധി രോഗങ്ങള്‍ ഇതിലൂടെ ശരീരത്തെ ബാധിക്കുന്ന കാലം കൂടിയാണ്. ഇപ്പോഴിതാ സ്മാര്‍ട്ട് ഫോണ്‍ ഫിംഗര്‍ അഥവാ ഐ ഫോണ്‍ ഫിംഗര്‍ എന്ന രോഗാവസ്ഥയെ കുറിച്ചുള്ള കാര്യമാണ് പുറത്ത് വരുന്നത്. സ്മാാര്‍ട്ട് ഫോണുകളുടെ അമിതമായ ഉപയോഗത്തില്‍ നിന്ന് ഉണ്ടാകുന്ന പൊതുവായ ശാരീരിക അസ്വാസ്ഥ്യങ്ങളെയോ ബുദ്ധിമുട്ടുകളെയോ വിവരിക്കാന്‍ ഉപയോഗിക്കുന്ന പദമാണിത്. സ്മാര്‍ട്ട് ഫോണുകള്‍ പോലുള്ള ഉപകരണങ്ങളുടെ ഉപയോഗം വര്‍ദ്ധിച്ചതിനാല്‍ സമീപ വര്‍ഷങ്ങളില്‍ ഈ അവസ്ഥ കൂടുതല്‍ സാധാരണമായിരിക്കുന്നു. അമിതമായ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കൈവിരലുകളുടെ ഷേപ്പില്‍ മാറ്റങ്ങള്‍ വരുത്താമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. സ്‌ക്രീനില്‍ ടൈപ്പു ചെയ്യുമ്പോഴോ സൈ്വപ്പു ചെയ്യുമ്പോഴോ ടാപ്പു ചെയ്യുമ്പോഴോ ആവര്‍ത്തിച്ചുള്ള എല്ലാ ചലനങ്ങളും നിങ്ങളുടെ ചെറുവിരലിന് മാറ്റം വരുത്തുന്നു. ഐ ഫോണ്‍ ഫിംഗര്‍ എന്നും പറയപ്പെടുന്ന ഈ പ്രതിഭാസം നമ്മുടെ കൈവിരലുകളെ എങ്ങനെ ബാധിക്കുന്നു എന്ന് നോക്കാം. ടിക്ക് ടോക്കില്‍ ഷെയര്‍ ചെയ്ത ടി.ജെ ഷോയുടെ മാര്‍ച്ച് മാസത്തെ എപ്പിസോഡിലാണ് ഈ പ്രതിഭാസത്തെക്കുറിച്ച് നവലിയ രീതിയില്‍ ചര്‍ച്ച ചെയ്യുന്നത്. നിങ്ങള്‍ ഫോണുകള്‍ പിടിക്കുന്ന രീതി കാരണം സ്മാര്‍ട്ട് ഫോണുകളുടെ ഭാരം നമ്മുടെ ചെറുവിരലുകള്‍ താങ്ങുന്നുവെന്നും ഇത് ചെറുവിരലുകളുടെ ആകൃതിയില്‍ വ്യത്യാസമുണ്ടാക്കുമെന്നാണ് ഷോയില്‍ ചിലര്‍ പറയുന്നത്. ഒക്യുപേഷണല്‍ തെറാപ്പിസ്റ്റായ ആന്‍ഡ്രു ബാക്കന്‍ പറയുന്നതനുസരിച്ച് ഐ ഫോണ്‍ ഫിംഗര്‍ എന്നത് ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല. ഔദ്യോഗികമായി ഈ രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ക്യൂബിറ്റല്‍ ടണല്‍ സിന്‍ഡ്രോം, കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രോം എന്നിവ അമിതമായ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കാരണമുണ്ടാകാം എന്നും അദ്ദേഹം പറയുന്നു.

യാത്രകളില്‍ ഛര്‍ദ്ദില്‍ ഒരു ബുദ്ധിമുട്ടാകാറുണ്ടോ? ഇതാ അതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ആപ്പിള്‍

യാത്രകള്‍ ചെയ്യുമ്പോള്‍ ഛര്‍ദ്ദില്‍ ഒരു ബുദ്ധിമുട്ടാകാറുണ്ടെങ്കില്‍ അതിന് ഒരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ആപ്പിളിന്റെ പുതിയൊരു ഫീച്ചര്‍. ഐഫോണുകള്‍ക്കും ഐപാഡുകള്‍ക്കുമായി വെഹിക്കിള്‍ മോഷന്‍ ക്യൂസ് എന്ന പുതിയ ഫീച്ചര്‍ ആണ് കൊണ്ടുവരുന്നത്. മോഷന്‍ സിക്ക്‌നസിനെ പിടിച്ച് നിര്‍ത്തുക എന്നതാണ് പുതിയ ഫീച്ചര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. നിങ്ങള്‍ കാണുന്നതും ശരീരത്തിന് അനുഭവപ്പെടുന്നതും തമ്മിലുള്ള പൊരുത്തക്കേടാണ് മോഷന്‍ സിക്ക്‌നെസിലേക്ക് നയിക്കുന്നത്. നിങ്ങള്‍ ഒരു കാറില്‍ സഞ്ചരിക്കുമ്പോള്‍, ശരീരത്തിന് ചലനം ഉണ്ടാകുന്നു. എന്നാല്‍ ആ ചലനങ്ങളുമായി പൊരുത്തപ്പെടാത്ത സ്‌ക്രീനിലേക്ക് നിങ്ങള്‍ നോക്കുമ്പോള്‍ ബുദ്ധിമുട്ട് തോന്നാം. ഇത് മോഷന്‍ സിക്‌നസ് ഉണ്ടാക്കുന്നു. ഈ പ്രശ്‌നം പലരെയും അവരവരുടെ ഡിവൈസുകള്‍ ഉപയോഗിക്കുന്നതില്‍ നിന്നു വരെ പിന്തിരിപ്പിക്കും. ഈ പ്രശ്‌നം പരിഹരിക്കുക എന്നതാണ് ആപ്പിളിന്റെ പുതിയ വെഹിക്കിള്‍ മോഷന്‍ ക്യൂസ് ഫീച്ചറിന്റെ ലക്ഷ്യം. വാഹനത്തിന്റെ ചലനവുമായി ചേര്‍ത്ത് നീങ്ങുന്ന സ്‌ക്രീനിന്റെ അരികുകളില്‍ ആനിമേറ്റഡ് ഡോട്ടുകള്‍ കാണിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഈ ഡോട്ടുകള്‍ നിങ്ങളുടെ മസ്തിഷ്‌കത്തിന് തോന്നിക്കുന്ന ചലനത്തെ നിങ്ങളുടെ കണ്ണുകള്‍ കാണുന്നതുമായി പൊരുത്തപ്പെടുത്താന്‍ സഹായിക്കുന്നു. ഇത് വഴി മോഷന്‍ സിക്ക്‌നെസ് ബാലന്‍സ് ചെയ്യാന്‍ സാധിക്കും.  ആപ്പിളിന്റെ വെഹിക്കിള്‍ മോഷന്‍ ക്യൂസിന്റെ ഫീച്ചറിന് മികച്ച പ്രതികരണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിങ്ങള്‍ ഒരു ദീര്‍ഘദൂര യാത്ര ചെയ്യുന്ന ആളോ അല്ലെങ്കില്‍ ദൈനംദിന യാത്രികനോ അല്ലെങ്കില്‍ യാത്രാ സമയം പരമാവധി പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഒരാളോ ആകട്ടെ, ഈ പുതിയ ഫീച്ചര്‍ വലിയ ഉപകാരമാകും.

'എനിക്കേറെ പ്രത്യേകതയുള്ള ഒരാള്‍ ജീവിതത്തിലേക്ക് കടന്നുവരാന്‍ പോകുന്നു, കാത്തിരിക്കൂ': ആരാധകരെ ആകാംക്ഷയിലാക്കി ബാഹുബലി താരം പ്രഭാസ്

ബാഹുബലിക്ക് ശേഷം എല്ലാവരും ചിന്തിച്ചിരുന്ന അല്ലെങ്കില്‍ ആഗ്രഹിച്ചിരുന്ന കാര്യമായിരുന്നു പ്രഭാസ് അനുഷ്‌ക വിവാഹം. ഇരുവരും നല്ല കപ്പിളായിരിക്കും എന്നാണ് പലരും പറയുന്നത്. ഇപ്പോഴിതാ പ്രഭാസിന്റെ ജീവിത്തിലെ ആ പ്രധാന വിശേഷം ആണ് താരം പങ്കുവെച്ചിരിക്കുന്നത്. താരം തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരിക്കുന്ന ഒരു കുറിപ്പാണ് ആരാധകരെ കണ്‍ഫ്യൂഷനിലാക്കിയിരിക്കുന്നത്. എന്തിനേക്കുറിച്ചാണ് പ്രഭാസ് പറയാന്‍ പോകുന്നത് എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഓരോരുത്തരും. പ്രിയപ്പെട്ടവരേ, എനിക്കേറെ പ്രത്യേകതയുള്ള ഒരാള്‍ ജീവിതത്തിലേക്ക് കടന്നുവരാന്‍ പോകുന്നു, കാത്തിരിക്കൂ എന്നാണ് പ്രഭാസ് സ്റ്റോറിയായി കുറിച്ചിരിക്കുന്നത്. സ്റ്റോറി വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയും തുടങ്ങിക്കഴിഞ്ഞു. വിവാഹം അല്ലെങ്കില്‍ പ്രണയത്തെക്കുറിച്ചായിരിക്കും പ്രഭാസ് പറയാന്‍ പോകുന്നതെന്നാണ് ഒരു വിഭാ?ഗം ആളുകള്‍ പറയുന്നത്. എന്നാലിത് പ്രഭാസിന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനായിരിക്കും എന്ന് പറയുന്നവരും കുറവല്ല. നടിമാരായ അനുഷ്‌ക ഷെട്ടി, കൃതി സനോണ്‍ എന്നിവരുമായി പ്രഭാസ് പ്രണയത്തിലാണെന്ന തരത്തില്‍ മുന്‍പ് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. കല്‍ക്കി 2898 എഡിയാണ് പ്രഭാസിന്റെ റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. നാ?ഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ 27 നാണ് തിയറ്ററുകളിലെത്തുന്നത്. അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍, ജൂനിയര്‍ എന്‍ടിആര്‍, വിജയ് ദേവരക്കൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അ

Other News in this category

  • ഗാസയിലെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രതികാരത്തിന് 'അല്ലാഹു അക്ബര്‍' എന്ന് ആക്രേശിച്ച് നിരപരാധിയായ 70 കാരനെ കുത്തിക്കൊന്നു; 45 കാരനായ മൊറോക്കന്‍ അഭയാര്‍ത്ഥിക്ക് ജീവപര്യന്തം തടവ് ശിക്ഷ
  • രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് ഗര്‍ഭിണിയായി; 30 കാരിയായ അധ്യാപിക കുറ്റക്കാരിയെന്ന് കോടതി, കുട്ടി വേട്ടക്കാരി റെബേക്കയുടെ 'ലീലാവിലാസങ്ങള്‍' ഞെട്ടിക്കുന്നത്!
  • കറിപ്പൊടികളില്‍ കീടനാശിനിയായ എഥിലീന്‍ ഓക്സൈഡ് കണ്ടെത്തി; ഇന്ത്യയില്‍ നിന്നുള്ള സുഗന്ധവ്യഞ്ജന ഇറക്കുമതിക്ക് ബ്രിട്ടനില്‍ കര്‍ശന നിയന്ത്രണം
  • ഒമ്പത് വര്‍ഷത്തിനുള്ളില്‍ അടച്ചു പൂട്ടിയത് യുകെയിലെ 6,000-ലധികം ബാങ്ക് ശാഖകള്‍; ഏറ്റവുമധികം ശാഖകള്‍ക്ക് ഷട്ടറിട്ടത് ബാര്‍ക്ലേയ്സ് ബാങ്ക്, ബദല്‍ സംവിധാനമായി 'ബാങ്കിങ്ങ് ഹബുകള്‍'
  • വിദ്യാര്‍ത്ഥികളുടെ മാനസികവും കുടുംബപരവുമായ പ്രശ്നങ്ങളാല്‍ ഇംഗ്ലണ്ടിലെ അധ്യാപകര്‍ വലയുന്നുവെന്ന് എംപിമാര്‍; ശമ്പളക്കുറവിനേക്കാള്‍ അധ്യാപകര്‍ ജോലി ഉപേക്ഷിക്കാന്‍ കാരണം ഉയര്‍ന്ന ജോലിഭാരം
  • ആറു വയസ്സുകാരിയുടെ മരണം ആശുപത്രിയുടെ ഗുരുതരമായ അവഗണനയെ തുടര്‍ന്ന്; കെന്റ് എന്‍എച്ച്എസിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍, വീഴ്ച സമ്മതിച്ച് ട്രസ്റ്റ്
  • സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടില്‍ ജലജന്യ രോഗങ്ങള്‍ പടരുന്നുവെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ കണ്ടെത്തല്‍; കുടിക്കാന്‍ തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കണമെന്ന് മുന്നറിയിപ്പ്
  • ഇംഗ്ലണ്ടിലെ പത്തില്‍ ഒമ്പത് നഴ്സുമാരും അസുഖമുള്ളപ്പോള്‍ ജോലി ചെയ്യുന്നതായി സര്‍വേ റിപ്പോര്‍ട്ട്; ഭൂരിഭാഗം നഴ്‌സുമാരും രോഗീ പരിചരണത്തില്‍ മുഴുകുന്നത് സ്വന്തം രോഗവും വേദനകളും പ്രതിസന്ധികളും അവഗണിച്ച്
  • സ്വതന്ത്ര മധ്യസ്ഥതനുമായി ചര്‍ച്ചയ്ക്ക് സമ്മതംമൂളി ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാരും സര്‍ക്കാരും; ഒരു വര്‍ഷത്തിലേറെയായി തുടരുന്ന സമര പരമ്പരകള്‍ക്ക് പരിഹാരമാകുമെന്ന ശുഭ പ്രതീക്ഷയില്‍ പൊതുജനം
  • യുകെയില്‍ തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയരുന്നുവെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റസ്റ്റിക്‌സിന്റെ കണക്കുകള്‍; തിരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കെ സുനക് സര്‍ക്കാരിന് പുതിയ തിരിച്ചടി
  • Most Read

    British Pathram Recommends