HOT NEWS
എന്‍എച്ച്എസിനെതിരെ പൊരുതി മരിച്ച ഇന്ത്യന്‍ പെണ്‍കുട്ടിയുടെ കുടുംബം 8000 പൗണ്ടിലേറെ ബെനഫിറ്റ് തിരിച്ചടയ്ക്കണ്ട; സര്‍ക്കാരിന്റെ നിര്‍ണ്ണായക തീരുമാനം കുടുംബത്തിന്റെ നിസ്സഹാതയയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെ
3>ഡിപ്ലീഷന്‍ സിന്‍ഡ്രം എന്ന അപൂര്‍വ്വ രോഗത്തിന്റെ പിടിയില്‍ അമരുമ്പോളും ജീവിക്കാന്‍ കൊതിച്ച്, ജീവിക്കാന്‍ പോരാടി മരണം വരിച്ച 19 കാരിയായ ഇന്ത്യന്‍ വംശജ സുദിക്ഷ തിരുമലേഷിന്റെ കുടുംബത്തോട് ചൈല്‍ഡ് കെയര്‍ ബെനഫിറ്റ് ഇനത്തില്‍ വാങ്ങിയ ആയിരക്കണക്കിന് പൗണ്ട് തിരിച്ചടയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു എന്ന വാര്‍ത്ത വര്‍ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. എന്നാല്‍ ഇപ്പോള്‍ ഈ കുടുംബത്തിനെ തേടി ആശ്വാസ വാര്‍ത്ത എത്തിയിരിക്കുകയാണ്. ഒരു വര്‍ഷത്തോളം ആശുപത്രിയില്‍ ചെലവഴിച്ചതിന്റെ പേരില്‍ ചൈല്‍ഡ് കെയര്‍ ബെനഫിറ്റുകള്‍ തിരിച്ച് അടയ്ക്കണമെന്ന ഉത്തരവ് ഗവണ്‍മെന്റ് പിന്‍വലിച്ചു.
അപൂര്‍വ്വമായ ഡീജനറേറ്റീവ് രോഗം സുദിക്ഷ കഴിഞ്ഞ സെപ്റ്റംബറിലാണ് മരണത്തിന് കീഴടങ്ങിയത്. ആറ് മാസത്തിലേറെ ആശുപത്രിയില്‍ ചെലവഴിച്ചത് മൂലം മരണത്തിന് മുന്‍പ് നല്‍കിയ ചൈല്‍ഡ്‌കെയര്‍ വിഭാഗത്തിലെ യൂണിവേഴ്‌സല്‍ ക്രെഡിറ്റിന് പെണ്‍കുട്ടിക്ക് അര്‍ഹതയില്ലെന്നായിരുന്നു ഡിഡബ്യുപി പറഞ്ഞത്.
മകളുടെ ജീവന്‍ നിലനിര്‍ത്താന്‍ എന്‍എച്ച്എസിനെതിരായ നിയമപോരാട്ടത്തിന് മാതാപിതാക്കള്‍ തങ്ങളുടെ ജീവിതത്തിലെ സമ്പാദ്യം മുഴുവന്‍ ചെലവഴിച്ച് കഴിഞ്ഞു. ഈ ഘട്ടത്തിലായിരുന്നു വീണ്ടും 5000 പൗണ്ടോളം തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ടത്. മകളുടെ അവസ്ഥയെ കുറിച്ച് ഡിപ്പാര്‍ട്ട്‌മെന്റിനെ അതാത് സമയങ്ങളില്‍ കൃത്യമായി അറിയിച്ച ശേഷമായിരുന്നു തിരിച്ചടി ഉണ്ടായത്. ഒടുവില്‍ ഈ അന്യായം വാര്‍ത്തയായി പുറത്തുവന്നതോടെയാണ് ഡിഡബ്യുപി റിവ്യൂവിന് തയ്യാറായത്. ഇപ്പോള്‍ ബില്‍ ഇളവ് ചെയ്യുന്നതായും ഡിഡബ്യുപി വക്താവ് അറിയിച്ചിട്ടുണ്ട്.
ജീവന്‍ രക്ഷാ ഉപാധികളുടെ സഹായത്തോടെയായിരുന്നു സുദിക്ഷ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. അവരുടെ കാര്യത്തില്‍ എല്ലാ പ്രതീക്ഷയും അസ്തമിച്ച എന്‍എച്ച്എസ് ട്രസ്റ്റ് ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്യാന്‍ ഉറച്ചപ്പോള്‍, അവസാനം വരെ അതിനെതിരെ നിയമ പൊരാട്ടം നടത്തിയ ഈ 19 കാരി അവസാനം ഹൃദയാഘാതത്താല്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ലെന്‍ഡര്‍മാര്‍ മോര്‍ട്ട്ഗേജ് നിരക്ക് ഉയര്‍ത്തിയതോടെ വീടു വാങ്ങാന്‍ തയ്യാറെടുത്തവര്‍ പിന്‍വാങ്ങി; യുകെയില്‍ ഭവനവില താഴുന്നതായി റിപ്പോര്‍ട്ട്, ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്്ക്കും വരെ സ്ഥിതി തുടരും
3> യുകെയില്‍ വീടുകളുടെ വില കുറയുന്ന പ്രവണത തുടരുന്നു. നിലവില്‍ വിലയില്‍ 0.4 ശതമാനം കുറവ് വന്നതായാണ് ബില്‍ഡിങ് സൊസൈറ്റി നേഷന്‍വൈഡിന്റെ കണക്കുകള്‍ കാണിക്കുന്നത്. വീടുകളുടെ ശരാശരി വില 261,962 പൗണ്ട് ആണ്. ഈ വില 2022 വേനല്‍കാലത്ത് വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 4 ശതമാനം കുറവാണ്. കടമെടുപ്പ് ചെലവുകള്‍ വര്‍ദ്ധിക്കുന്നതാണ് നിരക്ക് താഴാന്‍ പ്രധാന ഘടകമെന്ന് സൊസൈറ്റി വ്യക്തമാക്കി.
നിരവധി ലെന്‍ഡര്‍മാരാണ് കഴിഞ്ഞ ദിവസങ്ങളിലായി പുതിയ ഫിക്സഡ് റേറ്റ് മോര്‍ട്ട്ഗേജ് ഡീലുകളില്‍ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് വെട്ടിക്കുറയ്ക്കാന്‍ കാലതാമസം നേരിടുമെന്ന സൂചന വന്നതോടെയാണ് ഈ വര്‍ദ്ധനവുകള്‍ക്ക് വഴിതെളിച്ചത്. ഹാലിഫാക്സാണ് ഏറ്റവും ഒടുവിലായി ഉയര്‍ന്ന നിരക്കുകള്‍ പ്രഖ്യാപിച്ചത്. 0.2 ശതമാനം പോയിന്റാണ് ഇവര്‍ മോര്‍ട്ട്ഗേജ് നിരക്കുകളില്‍ പ്രതിഫലിപ്പിച്ചിരിക്കുന്നത്. ഫിക്സഡ് മോര്‍ട്ട്ഗേജിലെ പലിശ നിരക്കുകള്‍ ഡീല്‍ അവസാനിക്കുന്നത് വരെ മാറ്റമില്ലാതെ തുടരും. രണ്ട്, അല്ലെങ്കില്‍ അഞ്ച് വര്‍ഷം വരെയാണ് സാധാരണ ഡീലുകള്‍.
ചെലവ് കുറഞ്ഞ മോര്‍ട്ട്ഗേജുകള്‍ ഇനി എളുപ്പത്തില്‍ തിരിച്ചുവരില്ലെന്നാണ് എസ്പിഎഫ് പ്രൈവറ്റ് ക്ലൈന്റ്സ് ചീഫ് എക്സിക്യൂട്ടീവ് മാര്‍ക്ക് ഹാരിസിന്റെ വിലയിരുത്തല്‍. വരും ആഴ്ചകളിലും, മാസങ്ങളിലും മോര്‍ട്ട്ഗേജ് നിരക്കുകളില്‍ ഉയരലും, താഴലും പ്രതീക്ഷിക്കാം, ഹാരിസ് വ്യക്തമാക്കി. യുകെ ഭവനവിലയില്‍ തുടര്‍ച്ചയായ രണ്ടാം മാസമാണ് ഇടിവ് ഉണ്ടാകുന്നത്. അതേസമയം ആദ്യത്തെ വീട് വാങ്ങുന്നവര്‍ ഉയര്‍ന്ന ഭവനവിലയും, ഉയര്‍ന്ന കടമെടുപ്പ് ചെലവുകളും മൂലം പദ്ധതികള്‍ മാറ്റിവെയ്ക്കുന്നതായും നേഷന്‍വൈഡ് പറഞ്ഞു.
ഷെഫീല്‍ഡ് സ്‌കൂളില്‍ സ്ത്രീകളെയും കുട്ടിയെയും മൂര്‍ച്ചയുള്ള വസ്തു കൊണ്ട് പരിക്കേല്‍പ്പിച്ച 17 വയസ്സുകാരന്‍ അറസ്റ്റില്‍; കൗമാരക്കാരനെതിരെ മൂന്ന് കേസുകള്‍ ചുമത്തിയതായി പോലീസ്
3>ഷെഫീല്‍ഡിലെ ബിര്‍ലി അക്കാദമിയില്‍ 20 വയസ്സുള്ള രണ്ട് സ്ത്രീകളെയും കുട്ടിയെയും മൂര്‍ച്ചയുള്ള വസ്തു കൊണ്ട് പരിക്കേല്‍പ്പിച്ച 17 കരാന്‍ അറസ്റ്റില്‍. ഷെഫീല്‍ഡിലെ ഒരു സെക്കന്‍ഡറി സ്‌കൂളില്‍ മൂന്ന് പേരെ ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ ശ്രമിച്ചതിന് ഒരു കൗമാരക്കാരനെതിരെ മൂന്ന് കുറ്റങ്ങള്‍ ചുമത്തിയതായി സൗത്ത് യോര്‍ക്ക്ഷയര്‍ പോലീസ് അറിയിച്ചു.
നിയമപരമായ കാരണങ്ങളാല്‍ പേര് വെളിപ്പെടുത്താന്‍ കഴിയാത്ത 17 വയസ്സുള്ള ആണ്‍കുട്ടിയെ ബുധനാഴ്ച രാവിലെ ബിര്‍ലി അക്കാദമിയില്‍ ''മൂര്‍ച്ചയുള്ള വസ്തു''കൊണ്ട് പരിക്കേല്‍പ്പിച്ച സംഭവത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തു.
20 വയസ് പ്രായമുള്ള രണ്ട് സ്ത്രീകള്‍ക്കും ഒരു കുട്ടിക്കും ആശുപത്രിയില്‍ ചികിത്സ ആവശ്യമില്ലാത്ത നിസാര പരിക്കേറ്റു. സ്‌കൂള്‍ പരിസരത്ത് ബ്ലേഡ് അല്ലെങ്കില്‍ മൂര്‍ച്ചയുള്ള വസ്തു കൈവശം വച്ചതിനും കേസെടുത്തിട്ടുള്ള 17 കാരനെ റിമാന്‍ഡ് ചെയ്തു. കൗമാരക്കാരനെ വെള്ളിയാഴ്ച ഷെഫീല്‍ഡ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
മൂര്‍ച്ചയുള്ള വസ്തു പൊട്ടിയ ചില്ലിന്റെ കഷണമാണെന്ന് കരുതുന്നതായി ബുധനാഴ്ച പോലീസ് പറഞ്ഞു. അപകടത്തില്‍പ്പെട്ട മൂന്ന് പേരെയും സംഭവസ്ഥലത്ത് പാരാമെഡിക്കുകള്‍ പരിശോധിച്ചതായും കുട്ടിക്ക് 'പ്രകടമായ പരിക്കുകളൊന്നുമില്ല' എന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് സ്‌കൂള്‍ പൂട്ടിയിരിക്കുകയാണ്,
തെക്ക്-പടിഞ്ഞാറന്‍ വെയില്‍സിലെ കാര്‍മര്‍ഥന്‍ഷെയറിലെ അമ്മന്‍ വാലി സ്‌കൂളില്‍ രണ്ട് അധ്യാപകരും ഒരു വിദ്യാര്‍ത്ഥിയും കുത്തേറ്റു സംഭവത്തിന് ഒരാഴ്ച കഴിഞ്ഞാണ് ഈ സംഭവവും.
ഇംഗ്ലണ്ടിലെയും വെയില്‍സിലെയും പ്രാദേശിക തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി; ടോറികള്‍ക്ക് കനത്ത തിരിച്ചടി പ്രവചിച്ച് സര്‍വേകള്‍, സുനകിന്റെ നിലയും പരുങ്ങലിലെന്ന് സൂചന
3>ഇംഗ്ലണ്ടിലും വെയില്‍സിലും ഇന്നലെ നടന്ന ലോക്കല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പിനുള്ള വോട്ടിങ്ങ് അവസാനിച്ചപ്പോള്‍ സകല പ്രതീക്ഷകളും നഷ്ടമായ അവസ്ഥയിലാണ് ടോറികള്‍. 107 ഇംഗ്ലീഷ് കൗണ്‍സിലുകളിലായി 2,600-ലധികം സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് സര്‍വേകള്‍ സൂചിപ്പിക്കുന്നത് പോലെ വരുന്ന പൊതു തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വോട്ടര്‍മാര്‍ക്കിടയില്‍ അനഭിമതമാണോ എന്നതിന്റെ പ്രധാന പരിശോധനയായാണ് കാണുന്നത്. പൊതുതിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയുടെ തകര്‍ച്ച സംബന്ധിച്ച ഊഹാപോഹങ്ങള്‍ തടയാനും അതിനുമുമ്പ് അദ്ദേഹത്തെ പുറത്താക്കാന്‍ ആഗ്രഹിക്കുന്ന ടോറി ഗൂഢാലോചനക്കാരില്‍ നിന്നുള്ള കലാപം ഇല്ലാതാക്കാനുമുള്ള പ്രധാനമന്ത്രി ഋഷി സുനകിന്‍രെ അവസാന അവസരം കൂടിയായിരുന്നു ഇത്.
ലോബിയിംഗ് അഴിമതിയില്‍ സ്റ്റാന്‍ഡേര്‍ഡ് നിയമങ്ങള്‍ ലംഘിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മുന്‍ ടോറി എംപി സ്‌കോട്ട് ബെന്റണ്‍ രാജിവച്ച ബ്ലാക്ക്പൂള്‍ സൗത്തിലെ പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പാണ് അദ്ദേഹത്തിന്റെ ആദ്യത്തെ വലിയ പരീക്ഷണം. 2019-ല്‍ 3,690 ഭൂരിപക്ഷത്തില്‍ ബെന്റണ്‍ വിജയിച്ച സീറ്റ് തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ലേബര്‍ പറഞ്ഞു. എന്നാല്‍ ടോറികള്‍ പുറത്തായാല്‍ രണ്ടാം സ്ഥാനത്തേക്കുള്ള റിഫോം പാര്‍ട്ടിയുടെ കടന്നു വരവ് സുനക്കിന് വെല്ലുവിളിയാകും.
വെസ്റ്റ് മിഡ്ലാന്‍ഡ്സ്, ടീസ് വാലി മേയര്‍ സ്ഥാനങ്ങള്‍ ടോറികള്‍ക്ക് നഷ്ടപ്പെട്ടാല്‍ 10-ാം നമ്പറില്‍ സുനക്ക് നേതൃത്വ വെല്ലുവിളി നേരിടേണ്ടി വരുമെന്ന ആശങ്കയും ഉണ്ട്. വെസ്റ്റ് മിഡ്ലാന്‍ഡ്സില്‍ കടുത്ത മത്സരമാണ് നടന്നത് എന്ന് വോട്ടിംഗ് ആരംഭിക്കുന്നതിന് മുമ്പ് തന്നെയുള്ള പോളിംഗ് സൂചിപ്പിക്കുന്നു. യൂഗോവ് ലേബര്‍ സ്ഥാനാര്‍ത്ഥിയായ റിച്ചാര്‍ഡ് പാര്‍ക്കറെ സ്ട്രീറ്റിന് രണ്ട് പോയിന്റ് പിന്നിലാക്കി. ടീസ് വാലിയില്‍ ലേബര്‍ പാര്‍ട്ടിയുടെ എതിരാളിയായ ക്രിസ് മക്ഇവാനേക്കാള്‍ ഏഴ് പോയിന്റ് മുന്നിലായിരുന്നു ഹൂച്ചന്‍. അവരില്‍ ആരെങ്കിലും തോറ്റാല്‍, സുനക്ക് വിശ്വാസവോട്ട് നേരിടേണ്ടിവരുമെന്ന് ടോറിയിലെ ചില ആളുകള്‍ ഭയപ്പെടുന്നു.
ഇതൊടൊപ്പം ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉറ്റു നോക്കുന്നത് ലണ്ടന്‍ മേയര്‍ തിരഞ്ഞെടുപ്പാണ്. ഇവിടെ സാദിഖ് ഖാനും സൂസന്‍ ഹാളും ആണ് ഏറ്റുമുട്ടുന്നത്. മൂന്നാം തവണയും സാദിഖ് ഖാന്‍ ലണ്ടന്‍ മേയര്‍ ആയി തിരഞ്ഞെടുത്താല്‍ അത് ഒരു ചരിത്ര വിജയമായി മാറും. പൊതു തിരഞ്ഞെടുപ്പിന് മുന്‍പ് നടന്ന ലോക്കല്‍ ഇലക്ഷന്‍ തിരഞ്ഞെടുപ്പിനെ സെമിഫൈനല്‍ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിശേഷിപ്പിക്കുന്നത്
മെയ് 3 അര്‍ദ്ധരാത്രിക്ക് ശേഷം ആദ്യ ഫലങ്ങള്‍ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗ്രേറ്റര്‍ ലണ്ടന്‍, വെസ്റ്റ് മിഡ്ലാന്‍ഡ്സ്, ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെയുള്ള മേയര്‍ ഫലങ്ങള്‍ വെള്ളി, ശനി ദിവസങ്ങളില്‍ പ്രഖ്യാപിക്കും.
വിസാ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ ബ്രിട്ടന്റെ റെക്കോര്‍ഡ് ഇമിഗ്രേഷന്‍ കുറഞ്ഞ് തുടങ്ങി; നിര്‍ണ്ണായകമായത് വിദ്യാര്‍ത്ഥി വിസകളിലുള്ള നിയന്ത്രണം, റുവാണ്ട ബില്ലിന്‍മേലുള്ള കര്‍ശന നടപടികളും തുടങ്ങി
3>ബ്രിട്ടനിലേക്കുള്ള കുടിയേറ്റത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടികള്‍ ഫലം കണ്ടു തുടങ്ങിയതായി പുതിയ കണക്കുകള്‍. രാജ്യത്തേക്കുള്ള റെക്കോര്‍ഡ് ഇമിഗ്രേഷന്‍ കുറഞ്ഞ് തുടങ്ങിയതായാണ് പുറത്തു വരുന്ന വിവരം. വിസാ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ രാജ്യത്ത് എത്തുന്ന വിദേശ ജോലിക്കാരുടെയും, വിദ്യാര്‍ത്ഥികളുടെയും ഒഴുക്ക് കുറയുകയാണ്. വിദ്യാര്‍ത്ഥികളുടെ ബന്ധുക്കളെ കൊണ്ടുവരാനുള്ള നിയന്ത്രണം ആണ് ഇമിഗ്രേഷന്‍ കുറയാനും വാഴയൊരുക്കിയത്. വിസാ നിയന്ത്രണങ്ങള്‍ക്ക് പിന്നാലെ വര്‍ഷത്തിലെ ആദ്യ മൂന്ന് മാസത്തില്‍ തന്നെ ബ്രിട്ടനിലെത്തുന്ന വിദേശ വിദ്യാര്‍ത്ഥികളുടെയും, ജോലിക്കാരുടെയും എണ്ണം താഴ്ന്നു.
ജനുവരി മുതല്‍ മൂന്ന് മാസങ്ങള്‍ക്കിടെ സ്‌കില്‍ഡ് വര്‍ക്കേഴ്സ്, വിദ്യാര്‍ത്ഥികള്‍, അവരുടെ കുടുംബങ്ങള്‍, ഹെല്‍ത്ത് & കെയര്‍ വര്‍ക്കേഴ്സ് എന്നിവര്‍ക്കായി യുകെ നല്‍കിയത് 139,100 വിസകളാണ് അനുവദിച്ചത്. 2023-ലെ ആദ്യ പാദത്തില്‍ 184,000 വിസകള്‍ നല്‍കിയ ഇടത്താണ് ഈ കുത്തനെയുള്ള ഇടിവ്. 2023-ല്‍ ഈ വിഭാഗങ്ങള്‍ക്ക് 1.13 മില്ല്യണ്‍ വിസകളാണ് നല്‍കിയത്. രാജ്യത്തേക്കുള്ള കുടിയേറ്റത്തില്‍ പ്രധാന പങ്ക് വഹിച്ചത് ഇവരുടെ വരവാണ്. സുനാകിന്റെ അഭയാര്‍ത്ഥി നിയന്ത്രണ പദ്ധതികളുടെ ഭാഗമായി റുവാന്‍ഡയിലേക്ക് ആദ്യത്തെ അഭയാര്‍ത്ഥി അപേക്ഷകനെ അയച്ച സമയത്ത് തന്നെയാണ് നിയമപരമായ കുടിയേറ്റത്തിന്റെയും എണ്ണം കുറയുന്നതായി വ്യക്തമാകുന്നത്.
ബ്രിട്ടനിലേക്ക് വിദേശ വിദ്യാര്‍ത്ഥികള്‍ ബന്ധുക്കളെ കൊണ്ടുവരുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് കണക്കുകള്‍ പെട്ടെന്ന് കുറഞ്ഞതിന് പിന്നില്‍. പഠിക്കാനെത്തിയവരുടെ കുടുംബാംഗങ്ങള്‍ക്ക് 6700 വിസകള്‍ മാത്രമാണ് നല്‍കിയത്. കഴിഞ്ഞ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ ഇത് 32,900 ആയിരുന്നു.
അതിനിടെ റുവാണ്ട ബില്‍ നിയമമായി മാറിയതോടെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുമായി ബോര്‍ഡര്‍ പോലീസും രംഗത്തെത്തിയിരിക്കുകയാണ്. ആദ്യ ഘട്ട അനധികൃത കുടിയേറ്റക്കാരെ റുവാണ്ടയിലേക്ക് അയയ്ക്കാനായി വീടുകളില്‍ നിന്നും പുറത്തിറക്കുന്ന നാടകീയ രംഗങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വിവിധ ഇടങ്ങളിലായി നടത്തിയ റെയ്ഡുകളില്‍ നിരവധി പേരെ അറസ്റ്റ് ചെയ്ത് കൈവിലങ്ങ് വെച്ച് വാനില്‍ കയറ്റുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
ആദ്യ കുടിയേറ്റക്കാരനെ ഇതിനകം പാരലല്‍ വോളണ്ടറി സ്‌കീം പ്രകാരം കിഗാലിയിലേക്ക് അയച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ച റുവാന്‍ഡ സേഫ്റ്റി ബില്‍ പാസായതോടെയാണ് അനധികൃത കുടിയേറ്റക്കാരെ പിടികൂടി റുവാന്‍ഡയിലേക്ക് അയയ്ക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായത്.
നയാപൈസ ചിലവില്ലാതെ നിങ്ങളുടെ ഫ്‌ളൈറ്റ് ടി്ക്കറ്റുകള്‍ ഫസ്റ്റ് ക്ലാസിലേയ്ക്ക് അപ്‌ഗ്രേഡ് ചെയ്യാം...!! ലളിതമായ ഈ ടിപ്‌സുകള്‍ പരീക്ഷിച്ചാല്‍ ചിലപ്പോള്‍ 'ബിരിയാണി കിട്ടിയേക്കാം'....
3>ഒരു വിമാനത്തിലെ ഇക്കോണമി ക്ലാസില്‍ യാത്രചെയ്യുമ്പോള്‍ അല്‍പ സ്വല്‍പം അസ്വസ്ഥത അനുഭവപ്പെടുന്നത് അസാധാരണമല്ല. എന്നാല്‍ നമ്മള്‍ ഫസ്റ്റ് ക്ലാസില്‍ ഇരിക്കുകയാണെങ്കില്‍ നമുക്കെല്ലാവര്‍ക്കും അല്‍പ്പം സുഖം തോന്നും, അല്ലേ? ഇതിനായി ഭാഗ്യശാലികളായ കുറച്ചുപേര്‍ക്ക് സ്വയം പണമടയ്ക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ ഇതിന് സാധിക്കാത്തവര്‍ക്കായി സൗജന്യമായി ഫസ്റ്റ് ക്ലാസ് അപ്‌ഗ്രേഡ് ചെയ്യാന്‍ വഴിയൊരുക്കുന്നതിനായിഏഴ് ടിപ്‌സുകള്‍ പങ്ക് വയ്ക്കുകയാണ് സ്‌കൈ ന്യൂസ്. അവ ഏതൊക്കെയെന്ന് പരിശോധിക്കാം.....
എയര്‍ലൈനിനോട് വിശ്വസ്തത പുലര്‍ത്തുക
വിശ്വസ്തരായ ഉപഭോക്താക്കള്‍ക്ക് സൗജന്യ അപ്ഗ്രേഡുകള്‍, നേരത്തെയുള്ള ചെക്ക്-ഇന്‍, സൗജന്യ ഫ്‌ലൈറ്റുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന ഒരു റിവാര്‍ഡ് സ്‌കീം പല എയര്‍ലൈനുകള്‍ക്കും ഉണ്ട്. ഒരു ഗവേഷണ സര്‍വേയില്‍ 80% ജീവനക്കാരും എയര്‍ലൈനിന്റെ ഫ്രീക്വന്റ് ഫ്‌ലയര്‍ സ്‌കീമിലെ ഒരു ഉപഭോക്താവിന് സൗജന്യ അപ്ഗ്രേഡ് ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞു. കൂടാതെ, നേരത്തെയുള്ള ചെക്ക്-ഇന്‍ ലഭിക്കുന്നത്, വിമാനത്തിന്റെ മുന്‍ഭാഗത്ത് സീറ്റ് ഉറപ്പാക്കാന്‍ നിങ്ങളെ ആദ്യം വരിയില്‍ നിര്‍ത്തും.
ഒറ്റയ്ക്ക് അല്ലെങ്കില്‍ ശാന്തമായ സമയങ്ങളില്‍ യാത്ര ചെയ്യുക
ബുക്കുചെയ്ത വിമാനത്തില്‍ ആറുപേരടങ്ങുന്ന ഒരു കുടുംബത്തേക്കാള്‍ ആളൊഴിഞ്ഞ ഫ്‌ലൈറ്റിലെ ഒരു വ്യക്തിക്ക് അപ്ഗ്രേഡ് ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.
ശാന്തമായ ഫ്‌ളൈറ്റ് ലഭിക്കാന്‍ ആഴ്ചയുടെ മധ്യത്തിലോ തിരക്കില്ലാത്ത സമയങ്ങളിലോ പറക്കാന്‍ ശ്രമിക്കുക.
മതിപ്പുളവാക്കുന്ന വസ്ത്രധാരണം
നിങ്ങള്‍ സ്മാര്‍ട്ടായി വസ്ത്രം ധരിക്കുകയും ഇടയ്ക്കിടെ വിമാന യാത്ര നടത്തുന്ന ആളാണെന്ന് തോന്നിപ്പിക്കുകയും ചെയ്താല്‍ ടിക്കറ്റ് അപ്ഗ്രേഡ് ചെയ്യാനുള്ള നിങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കും.
ബിസിനസ്സ് യാത്രക്കാര്‍ ഒരു എയര്‍ലൈനിന്റെ പ്രിയപ്പെട്ട യാത്രക്കാരാണ്, അവര്‍ പതിവായി പറക്കുന്നതിനാല്‍ അവരുടെ കമ്പനി കാര്‍ഡുകളില്‍ സ്വതന്ത്രമായി ചെലവഴിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ബിസിനസ്സ് വസ്ത്രം ധരിക്കുന്നത് അഭികാമ്യമാണ്.
ചോദിക്കാന്‍ ഭയപ്പെടരുത്
നിങ്ങള്‍ മര്യാദയുള്ളവരായിരിക്കുന്നിടത്തോളം കാലം ഒരു അപ്‌ഗ്രേഡിനുള്ള സാധ്യത അന്വേഷിക്കുന്നതില്‍ തെറ്റില്ല
ഫ്‌ളക്‌സിബിള്‍ ആയിരിക്കുക
നോ-ഷോകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും വിമാനങ്ങള്‍ നിറഞ്ഞിരിക്കുന്നുവെന്ന് ഉറപ്പാക്കാനും എയര്‍ലൈനുകള്‍ പതിവായി ഫ്‌ലൈറ്റുകള്‍ ഓവര്‍ബുക്ക് ചെയ്യും. ആയതിനാല്‍ എല്ലാവരും ചെക്ക് ഇന്‍ ചെയ്തതിന് ശേഷം മതിയായ സീറ്റുകള്‍ ഇല്ലെങ്കില്‍, പിന്നീടുള്ള ഫ്‌ലൈറ്റിലേക്ക് മാറാന്‍ തയ്യാറുള്ള യാത്രക്കാര്‍ക്ക് അവര്‍ പലപ്പോഴും ഇന്‍സെന്റീവ് നല്‍കും. ഇത് സീറ്റ് അപ്ഗ്രേഡുകളോ ക്യാഷ് ഇന്‍സെന്റീവുകളോ ആകാം.
പ്രത്യേക അവസരങ്ങള്‍ പ്രയോജനപ്പെടുത്തുക
ഇത് നിങ്ങളുടെ ജന്മദിനമോ ഹണിമൂണോ പ്രത്യേക വാര്‍ഷികമോ ആണെങ്കില്‍, ചെക്ക്-ഇന്‍ സ്റ്റാഫുമായുള്ള സംഭാഷണത്തില്‍ ഇത് ഇടയ്ക്ക് പറയുുന്നത് പ്രയോജനകരമാണ്
ചെക്ക് ഇന്‍ ചെയ്യുമ്പോള്‍ മര്യാദ പാലിക്കുക
ഒരുപക്ഷേ ഈ ടിപ്‌സുകളെക്കാളെല്ലാം ഉപരിയായി മാന്യമായും സൗഹാര്‍ദപരമായും എല്ലാവരോടും ഇടപെട്ടാല്‍ തന്നെ കാര്യങ്ങള്‍ ഏറെക്കുറെ അനുകൂലമായിത്തീരും. സൗജന്യ അപ്ഗ്രേഡുകള്‍ നല്‍കാന്‍ എയര്‍ലൈന്‍ ജീവനക്കാര്‍ എങ്ങനെ തിരഞ്ഞെടുക്കാം എന്നതിന് കര്‍ശനമായ മാനദണ്ഡങ്ങളൊന്നും പലപ്പോഴും ഇല്ലാത്തതിനാല്‍, ഒരു എയര്‍ലൈനിനോട് വിശ്വസ്തത പുലര്‍ത്തുക എന്ന ഒന്നാം നമ്പര്‍ ടിപ്പ് നല്ലതായിരിക്കും.
ഫ്‌ലൈറ്റ് ഹാക്ക്‌സില്‍ നിന്നുള്ള യാത്രാ വിദഗ്ധന്‍ ഇമ്മാനുവല്‍ ഡെബീര്‍ പറയുന്നു, 'മാന്യവും സൗഹൃദപരവുമായിരിക്കുക എന്നതാണ് നിങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം'. നിങ്ങളുടെ അപ്ഗ്രേഡ് ലഭിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതിന് ധാരാളം ലളിതമായ തന്ത്രങ്ങളുണ്ട്, എന്നാല്‍ ഓര്‍ക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം എയര്‍ലൈന്‍ ജീവനക്കാര്‍ മനുഷ്യരാണെന്നതാണ്.'
ലിംഗ-പ്രായ വിവേചനവും തുല്യ വേതനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളും; ബിബിസിക്കെതിരെ നിയമനടപടിയുമായി നാല് സീനിയര്‍ സ്ത്രീ വാര്‍ത്താ അവതാരകര്‍
3>ലിംഗ-പ്രായ വിവേചനവും ശമ്പള വിവേചനം കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടെന്നും ആരോപിച്ച് ബിബിസിക്കെതിരെ ലണ്ടനിലെ ട്രൈബ്യൂണല്‍ കോടതിയെ സമീപിച്ച് നാല് മുതിര്‍ന്ന സ്ത്രീ വാര്‍ത്താ അവതാരകര്‍. കഴിഞ്ഞ വര്‍ഷം ബിബിസി ആഭ്യന്തര, ആഗോള വാര്‍ത്താ ചാനലുകള്‍ സംയോജിപ്പിച്ചപ്പോള്‍ ജോലി നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ബ്രോഡ്കാസ്റ്റര്‍ 'ഷാം റിക്രൂട്ട്മെന്റ് എക്‌സര്‍സൈസ്' നടത്തിയെന്ന് അവതാരകന്‍ മാര്‍ട്ടിന്‍ ക്രോക്സാല്‍ - കരിന്‍ ജിയാനോണ്‍, കാസിയ മഡേര, അന്നിറ്റ മക്വീഗ് എന്നിവര്‍ ആരോപിച്ചു. സാക്ഷി മൊഴികളില്‍ 48 നും 54 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍, തങ്ങളുടെ ലിംഗഭേദം, പ്രായം, യൂണിയന്‍ അംഗത്വം എന്നിവ കാരണം വിവേചനം നേരിടുന്നുവെന്ന് പറഞ്ഞു.
തങ്ങളുടെ ക്ലെയിമുകള്‍ കൊണ്ടുവന്നതിന്റെ പേരില്‍ തങ്ങള്‍ ഇരകളാക്കപ്പെട്ടുവെന്നും ഹരാസ്‌മെന്റുകള്‍ക്കും, അനാരോഗ്യം, പ്രശസ്തിക്ക് മങ്ങല്‍ എന്നിവയ്ക്ക് കാരണമായെന്നും ഇത് ഒരു വര്‍ഷത്തിലേറെയായി തങ്ങളെ സംപ്രേഷണം ചെയ്യാതിരിക്കാന്‍ കാരണമായെന്നും നാലുപേരും പറഞ്ഞു. എന്നാല്‍ ബിബിസി ഈ ആരോപണങ്ങള്‍ നിഷേധിച്ചു.
2023 ജനുവരിയില്‍ പുതിയ ബിബിസി ന്യൂസ് ചാനലിനായി ചീഫ് അവതാരകരെ റിക്രൂട്ട് ചെയ്യുന്ന പ്രക്രിയയില്‍ ബിബിസി തിരിമറി നടത്തിയതായി തെളിവുണ്ടെന്നും അവര്‍ പറഞ്ഞു. ബിബിസിയുടെ അന്നത്തെ വാര്‍ത്താ ചാനലുകളുടെ എഡിറ്ററായിരുന്ന ജെസ് ബ്രമ്മര്‍, 'രണ്ട് പുരുഷന്മാരും രണ്ട് ചെറുപ്പക്കാരികളും - മറ്റ് നാല് പ്രധാന അവതാരകര്‍ക്കും അവരുടെ ജോലി സുരക്ഷിതമാണെന്ന് സ്വകാര്യമായി ഉറപ്പുനല്‍കി, എന്നാല്‍ നിയമപരമായ കാരണങ്ങളാല്‍ ഇപ്പോള്‍ തനിക്ക് കൂടുതലൊന്നും പറയാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു.
തങ്ങളില്‍ ചിലര്‍ തരംതാഴ്ത്തപ്പെട്ടപ്പോള്‍ മറ്റുള്ളവരുടെ ശമ്പളം വെട്ടിക്കുറച്ചതായും അവര്‍ പറഞ്ഞു. അവര്‍ കൂട്ടിച്ചേര്‍ത്തു: ''ഞങ്ങളെക്കാള്‍ പ്രായമുള്ള ഒരു പുരുഷന്മാരും സ്ത്രീകളും ഈ ദോഷങ്ങള്‍ അനുഭവിച്ചിട്ടില്ല.''ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ബിബിസിയുടെ നടപടി മൂലം കാരണം തങ്ങള്‍ക്ക് ശാരീരികവും മാനസികവുമായ ആരോഗ്യ പ്രത്യാഘാതങ്ങള്‍ ഉണ്ടായതായി തെളിയിക്കുമെന്നും അവര്‍ പറഞ്ഞു.
വടക്ക് കിഴക്കേ ലണ്ടനില്‍ വാള്‍ആക്രമണത്തില്‍ 14 കാരന്‍ കൊല്ലപ്പെട്ട സംഭവം; 36 കാരനെതിരെ കൊലപാതകക്കുറ്റം ചുമത്തി, പ്രതി സ്പാനിഷ്-ബ്രസീല്‍ ഇരട്ട പൗരത്വമുള്ള ആള്‍
3>വടക്ക് കിഴക്കേ ലണ്ടനില്‍ വാള്‍ ആക്രമണത്തില്‍ 14 കാരനായ കൗമാരക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 36 കാരനായ പ്രതിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. ന്യൂഹാമില്‍ നിന്നുള്ള മാര്‍ക്കസ് ഔറേലിയോ അര്‍ഡുനി മോണ്‍സോയ്ക്കെതിരെ രണ്ട് കൊലപാതകശ്രമം, രണ്ട് ഗുരുതരമായ ദേഹോപദ്രവം, വഷളാക്കിയ മോഷണം, ബ്ലേഡുള്ള സാധനങ്ങള്‍ കൈവശം വയ്ക്കല്‍ എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. സ്പാനിഷ്-ബ്രസീല്‍ ഇരട്ട പൗരത്വമുള്ള പ്രതിയെ നാളെ ബാര്‍ക്കിംഗ്സൈഡ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. വാന്‍ ഇടിച്ച് പരിക്കേറ്റ മോണ്‍സോയെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഇന്നലെ ഹൈനോള്‍ട്ടിലെ ബാക്ന്റോഫ്റ്റ് സ്‌കൂളില്‍ ക്ലാസിലേക്ക് നടക്കുമ്പോളാണ് ഡാനിയല്‍ അന്‍ജോറിന്‍ എന്ന ബാലന്‍ ദാരുണമായി കൊല്ലപ്പെട്ടത്. മൂന്ന് സഹോദരങ്ങളില്‍ ഇളയവനായിരുന്നു ഡാനിയല്‍. 'സൗമ്യനായ' കൗമാരക്കാരന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചതിനാല്‍, അദ്ദേഹത്തിന്റെ മരണത്തില്‍ തങ്ങള്‍ 'അഗാധമായ ഞെട്ടലിലും ദുഃഖത്തിലും' അവശേഷിച്ചതായി സ്വതന്ത്ര സ്‌കൂളിലെ ജീവനക്കാരും വിദ്യാര്‍ത്ഥികളും പറഞ്ഞു.
പ്രതിയെ അതിസാഹസികമായി പൊലീസ് കീഴടക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തി പോലീസ് ഉടനെ ഇരയായ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പ്രതിയെ ഇയാളെ കീഴടക്കാനുള്ള ശ്രമത്തിനിടെ രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്ക് പറ്റിയ രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്നും സൂചനയുണ്ട്. മറ്റ് രണ്ടു പേരുടെ ആരോഗ്യ സ്ഥിതി ഗുരുതരമല്ല. സംഭവത്തില്‍ തീവ്രവാദ ബന്ധമുള്ളതായി കരുതുന്നില്ലെന്നും വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.
ചിചെസ്റ്ററിലെ ആദ്യകാല മലയാളി ജോണിക്ക് ഉറക്കത്തിനിടെ ആകസ്മിക നിര്യാണം; ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ പോയ ജോണിയെ കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് ഏകമകള്‍
3>ചിചെസ്റ്റര്‍ മലയാളിയ്ക്ക് ഉറക്കത്തിനിടെ അപ്രതീക്ഷിത വിയോഗം. ചിചെസ്റ്ററിലെ ആദ്യകാല മലയാളികളില്‍ ഒരാളായ ജോണിയെയാണ് ഉറക്കത്തിനിടെ മരണം തേടിയെത്തിയത്. ഞായറാഴ്ചയാണ് മരണം സംഭവിച്ചത്. ഉച്ച ഭക്ഷണം കഴിച്ച് 2.30ഓടെ പതിവുപോലെ ഉറങ്ങാന്‍ പോയ ജോണി വൈകിട്ട് 7.30 ആയിട്ടും പുറത്തേക്ക് ഇറങ്ങിവന്നില്ല. തുടര്‍ന്ന് മകള്‍ മുറിയിലേക്ക് അന്വേഷിച്ചെത്തിയപ്പോഴാണ് ചലനമറ്റ നിലയില്‍ ജോണിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ എമര്‍ജന്‍സി സംവിധാനങ്ങള്‍ പാഞ്ഞെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു.
ജോണിയുടെ ഭാര്യ റെജി കഴിഞ്ഞ വര്‍ഷമാണ് കാന്‍സര്‍ ബാധിതയായി മരണത്തിനു കീഴടങ്ങിയത്. അമ്മയുടെ മരണത്തിനു പിന്നാലെ പിതാവും പോയപ്പോള്‍ 20-ാം വയസില്‍ തനിച്ചായിരിക്കുകയാണ് അവരുടെ ഏക മകള്‍ അമ്മു.
2023 ഏപ്രിലിലാണ് നഴ്സായിരുന്ന റെജിയുടെ മരണം സംഭവിച്ചത്. ചിചെസ്റ്റര്‍ എന്‍എച്ച്എസ് ഹോസ്പിറ്റലിലെ ബാന്‍ഡ് 7 നഴ്സായിരുന്നു റെജി. 2022 മേയില്‍ യുകെയിലെ ഹോസ്പിറ്റലില്‍ വച്ച് ജോലി ചെയ്യവെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വൈദ്യ സഹായം തേടിയിരുന്നു. തുടര്‍ പരിശോധനയിലാണ് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചത്. യുകെയില്‍ എത്തുന്നതിന് മുന്‍പ് കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലെ നഴ്സായിരുന്നു. അമ്മയുടെ അകാല മരണത്തിന്റെ വേദനയില്‍ നിന്നും മോചിതയാകും മുന്‍പാണ് അമ്മുവിനെ തേടി പിതാവിന്റെ വിയോഗവും എത്തിയത്.
ജോണിയുടെ അപ്രതീക്ഷിത നിര്യാണത്തില്‍ ബ്രിട്ടീഷ്പത്രം അനുശോചനം നേരുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഈ വേര്‍പ്പാട് താങ്ങാനാകട്ടെ എന്ന് പ്രത്യാശിക്കുകയും ചെയ്യുന്നു.
നോര്‍ത്ത് ഈസ്റ്റ ലണ്ടനില്‍ വാള്‍ ആക്രമണം; 14 വയസ്സുകാരനായ ആണ്‍കുട്ടി ദാരുണമായി കൊല്ലപ്പെട്ടു, പോലിസുകാര്‍ അടക്കം നിരവധി പേര്‍ക്ക് മുറിവ്, ആക്രമണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍
3>വടക്കുകിഴക്കന്‍ ലണ്ടനില്‍ വാളുമായി അക്രമി നടത്തിയ ആക്രമണത്തില്‍ 14 വയസ്സുള്ള ആണ്‍കുട്ടി മരിച്ചു. ഇന്നലെ വൈകിട്ട് ഏഴു മണിയോടെ ഹൈനോള്‍ട്ടില്‍ ഒരു കാര്‍ വീട്ടിലേക്ക് ഇടിച്ചുകയറുകയും ആളുകള്‍ക്ക് കുത്തേള്‍ക്കുകയും ചെയ്തു റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് പോലീസ് സംഭവ സ്ഥലത്ത് എത്തിയത്. ഇതിനെ തുടര്‍ന്ന് ഉടന്‍തന്നെ പോലീസ് സ്ഥലത്ത് എത്തി ചേര്‍ന്ന് അക്രമത്തിന് ഇരയായ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു.
പൂന്തോട്ട വേലികള്‍ക്ക് മുകളിലൂടെ ചാടിക്കയറിയ പ്രതിയെ കീഴടക്കുന്നതിനിടെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പെടെ മറ്റ് നാല് പേര്‍ക്ക് പരിക്കേറ്റു. 36 കാരനായ ഇയാളെ അറസ്റ്റ് ചെയ്തു, ഇയാള്‍ സഞ്ചരിച്ച വാഹനം വീട്ടിലേക്ക് ഇടിച്ച് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് മെട്രോപൊളിറ്റന്‍ പോലീസ് പറഞ്ഞു. ഇയാളെ ഇതുവരെ ചോദ്യം ചെതിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
പരിക്കു പറ്റിയ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ശാസ്ത്രക്രിയയ്ക്ക് വേണ്ടിവരുന്ന മുറിവുകള്‍ ഉണ്ട് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. മറ്റു രണ്ടുപേരുടെ ആരോഗ്യസ്ഥിതി സാരമുള്ളതല്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധമുള്ളതായി കരുതുന്നില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.