കണ്ണൂരില്‍ 15 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി വ്യവസായി ഷറാറ ഷറഫുദ്ദീന് ലൈംഗിക ശേഷിയില്ലെന്ന വൈദ്യ പരിശോധനാ റിപ്പോര്‍ട്ട് വിവാദമാകുന്നു. റിപ്പോര്‍ട്ട് വ്യാജമായി ഉണ്ടാക്കിയതാണെന്നാണ് വാദം. കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയിലാണ് ഷറാറ ഷറഫുദ്ദീന് ലൈംഗിക ശേഷിയില്ലെന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
തലശേരിയില്‍ 15 വയസ് പ്രായമായ പെണ്‍കുട്ടിയെ ഇളയച്ഛനും ഇളയമ്മയും ചേര്‍ന്ന് ഷറാറ ഷറഫുദ്ദീന് കാഴ്ചവച്ചു എന്നതായിരുന്നു കേസ്. തുടര്‍ന്ന് മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇയാളുടെ ജാമ്യാപേക്ഷയിലാണ് ലൈംഗിക ശേഷിയില്ലെന്ന റിപ്പോര്‍ട്ട് ഉള്ളത്. എന്നാല്‍ റിപ്പോര്‍ട്ടിനെതിരെ പ്രോസിക്യൂഷന്‍ അഭിഭാഷകര്‍ നടപടി ആരംഭിച്ചു. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷയും നല്‍കിയിട്ടുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. വ്യവസായ പ്രമുഖനായ ഷറാറ ഷറഫുദ്ദീന്‍ അനാരോഗ്യം കാണിച്ച് നിരവധി തവണ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ആദ്യം തലശേരി താലൂക്ക് ആശുപത്രിയിലും, പരിയാരം മെഡിക്കല്‍ കോളജിലും ചികിത്സ തേടിയിരുന്നു.
നേരത്തെ തന്നെ കേസില്‍ നിന്ന് രക്ഷപ്പെടാനായി ഷറാറ ഷറഫുദ്ദീന്‍ വലിയ രീതിയില്‍ പണം ഉപയോഗിച്ചെന്ന ആരോപണം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഈ നീക്കം. അതേസമയം പ്രതിയെ സംരക്ഷിക്കുന്നത് സിപിഎം ആണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരെയും കുട്ടികള്‍ക്കെതിരെയും നാടെങ്ങും സമരജ്വാല തെളിയിക്കുന്ന സിപിഎം പുതിയ വിവാദ കുടുക്കിലാക്കുന്നതാണ് ഈകേസിലെ സിപിഎം അഭിഭാഷകന്റെ ഇടപെടല്‍.
പതിനഞ്ച് വയസുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ വ്യവസായ പ്രമുഖ നായി കോടതിയില്‍ 'കേസ് നടത്തുന്നത് ലോയേഴ്‌സ് യൂനിയന്‍ നേതാവും സിപിഎം സഹയാത്രികനുമായ അഭിഭാഷകന്‍ തലശേരിയിലെ അഭിഭാഷകനായ കെ. വിശ്വനാണ് പോക്‌സോ കേസില്‍ പ്രതിയായ തലശേരി കുയ്യാലി ഷുഡ് ഷെഡ് റോഡില്‍ പ്രവാസി വ്യവസായി ഷറാറ ബംഗ്‌ളാവില്‍ ഷറഫുദ്ദിനായി പ്രതിഭാഗത്തിനായി കേസെറ്റെടുത്തത് ' ഈ വിഷയം പാര്‍ട്ടിക്കുള്ളില്‍ തന്നെ വിവാദമായിരിക്കുകയാണ്.
കഴിഞ്ഞ മാര്‍ച്ച് 25നാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ അമ്മയുടെ സഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് വ്യവസായിയുടെ അടുത്തേയ്ക്ക് ലൈംഗിക ചൂഷണം ചെയ്യുന്നതിനായി കാഴ്ച്ചവയ്ക്കാനായി കൂട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്നാണ് കേസ്. ധര്‍മ്മടം സി.ഐ അബ്ദുള്‍ കരീമാണ് പ്രതിയെ അറസ്റ്റു ചെയ്യുന്നത്.