വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ച കാമുകിയെ 35 കഷ്ണങ്ങളായി വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച് കാട്ടില്‍ ഉപേക്ഷിച്ച യുവാവ് അറസ്റ്റില്‍. ഡല്‍ഹിയിലാണ് ക്രൂര കൊലപാതകം നടന്നത്. തുടര്‍ന്ന് ഇയാള്‍ 18 ദിവസം തുടര്‍ച്ചയായി രാത്രി രണ്ട് മണിക്ക് പങ്കാളിയുടെ ശരീര ഭാഗങ്ങള്‍ ദില്ലിയിലെ മെഹ്റൗളി വനത്തില്‍ തള്ളിയത് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മുംബയിലെ മള്‍ട്ടിനാഷണല്‍ കമ്പനിയിലെ കോള്‍ സെന്റര്‍ ജീവനക്കാരിയായ ശ്രദ്ധ (26) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ശ്രദ്ധയുടെ പങ്കാളിയായ അഫ്താബ് അമീന്‍ പൂനവാല കഴിഞ്ഞ ശനിയാഴ്ച ഡല്‍ഹിയില്‍ അറസ്റ്റിലായി.
ലിവിംഗ് പാര്‍ട്ണറായ ശ്രദ്ധ വാള്‍ക്കറു (26)മായി മേയ് 18ന് വഴക്കുണ്ടായി. ഇതേതുടര്‍ന്ന് ഇയാള്‍ ശ്രദ്ധയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് മൃതദേഹം 35 കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു. തുടര്‍ന്നുള്ള 18 ദിവസവും രാത്രി രണ്ടുമണിയോടെ മൃതദേഹ ഭാഗങ്ങളുമായി പുറത്തിറങ്ങി വനത്തില്‍െ വിവിധ ഭാഗങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു. പോലീസ് അറസ്റ്റു ചെയ്ത അല്‍ത്താഫിനെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു.
മുംബൈയില്‍ ജോലി ചെയ്തുകൊണ്ടിരിക്കേയാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് ഏപ്രില്‍ അവസാനത്തോടെ ഡല്‍ഹിയിലെത്തിയ ഇവര്‍ ഒരുമിച്ച് താമസിക്കുകയായിരുന്നു. ഇതിനിടെ വിവാഹത്തെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടു. ഇത് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് അഡീഷണല്‍ ഡിസിപി അങ്കിത് ചൗഹാന്‍ പറഞ്ഞു.
എന്നാല്‍ ശ്രദ്ധയുടെ ഫോണ്‍ രണ്ട് മാസമായി സ്വിച്ച് ഓഫ് ആണെന്ന് അറിഞ്ഞ സുഹൃത്തുക്കള്‍ വിവരം സഹോദരനെ അറിയിക്കുകയായിരുന്നു. ഇതിനിടെ, നവംബര്‍ എട്ടിന് ശ്രദ്ധയുടെ പിതാവ് വികാസ് മദന്‍ വാള്‍ക്കര്‍ മകളെ കാണാന്‍ ഡല്‍ഹിയിലെ ഫ്ളാറ്റിലെത്തി. എന്നാല്‍ ഫ്ളാറ്റ് പൂട്ടിയ നിലയിലായിരുന്നു. ഇതോടെ മെഹ്രൗളി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.