NAMMUDE NAADU
2016ല്‍ തെരഞ്ഞടുപ്പില്‍ വിരലില്‍ പതിഞ്ഞ ആ മഷി ഇതുവരെ മാഞ്ഞിട്ടില്ല, നാളെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സാധിക്കുമോ എന്ന ആശങ്കയില്‍ ഒരു 62കാരി
3>അന്ന് ചൂണ്ടു വിരലില്‍ പതിഞ്ഞ ആ മഷി ഇനിയും മാഞ്ഞിട്ടില്ല, നാളെ കേരളം ഒട്ടാകെ വോട്ടിങ് കേന്ദ്രങ്ങളിലേക്ക് പോകുമ്പോള്‍ തനിക്കതിന് സാധിക്കുമോ എന്ന സംശയത്തില്‍ ഒരു വൃദ്ധ. കുളപ്പുള്ളി ഗുരുവായൂരപ്പന്‍ നഗര്‍ പൂളക്കുന്നത് വീട്ടില്‍ ഉഷയാണ് 2016ലെ തെരഞ്ഞെടുപ്പില്‍ പതിഞ്ഞ മഷിയുമായി 2024ല്‍ വോട്ടിങ് കേന്ദ്രത്തിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നത്.
ഇന്ന് 2024 കേരളം വീണ്ടും ഒരു ഇലക്ഷനെ നേരിടുമ്പോള്‍ ഉഷയുടെ കൈവിരലിലെ നഖത്തിനു മുകളില്‍ അന്ന് പതിഞ്ഞ കറുത്ത വര മായാതെ നില്‍ക്കുകയാണ്. കുളപ്പുള്ളി എയുപി സ്‌കൂളിലാണ് 2016ല്‍ ഉഷ വോട്ട് ചെയ്തത്. അന്നു പതിപ്പിച്ച മഷി പിന്നീട് മാഞ്ഞില്ല.
പിന്നീട് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പോയപ്പോള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ എതിര്‍ത്തു. കാര്യം പറഞ്ഞിട്ടും വിശ്വാസമായില്ല. പിന്നീട് ഉഷയെ അറിയുന്ന രാഷ്ട്രീയ പാര്‍ട്ടി ഏജന്റുമാര്‍ തര്‍ക്കമില്ലെന്നു അറിയിച്ചതോടെയാണ് അന്ന് വോട്ട് ചെയ്യാന്‍ കഴിഞ്ഞത്. അടയാളം മായ്ക്കാന്‍ സോപ്പും ചില ലയനികളുമെല്ലാം ഉപയോഗിച്ചെങ്കിലും മാഞ്ഞില്ല. ബൂത്തില്‍ ചെന്നാല്‍ തര്‍ക്കിക്കേണ്ടി വരുമെന്നു ഭയന്ന് 2019ലെ ലോകസ്ഭാ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഉഷ വോട്ട് ചെയ്തില്ല.
കഴിഞ്ഞ ദിവസം ഇക്കാര്യ തെരഞ്ഞെടുപ്പ് വിഭാഗത്തെ അറിയിച്ചപ്പോള്‍ പരിശോധിക്കാമെന്ന മറുപടിയാണ് കിട്ടിയതെന്നു ഉഷ പറയുന്നു. ഇങ്ങനെ മഷി മായാതെ നില്‍ക്കുന്ന സംഭവം ഇല്ല എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ചര്‍മ രോഗ വിദഗ്ധരും ഇക്കാര്യം സ്ഥിരീകരിക്കുന്നു. ചിലര്‍ക്ക് നഖത്തിനുള്ളില്‍ ഇതുപോലെ കറുത്ത വര കാണാറുണ്ടെന്നു ഡോക്ടര്‍മാര്‍ പറയുന്നു. പരിശോധിച്ചാല്‍ മാത്രമേ എന്താണെന്നു വ്യക്തമാകു എന്നും അവര്‍ വ്യക്തമാക്കി.
വാട്ടര്‍ മെട്രോയ്ക്ക് ഒന്നാം പിറന്നാള്‍, വാട്ടര്‍ മെട്രോ ഒരു വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ യാത്രക്കാരുടെ എണ്ണം 20 ലക്ഷത്തിലേക്ക് അടുക്കുന്നു, സന്തോഷകരമായ നേട്ടം
3>ജലഗതാഗതത്തിന് പുതിയ മുഖം നല്‍കി കൊച്ചി വാട്ടര്‍ മെട്രോ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നു. കൊച്ചി മെട്രോ റെയില്‍, കൊച്ചി വാട്ടര്‍ മെട്രോ എന്നിങ്ങനെ കൊച്ചിയിലെ ഗതാഗത സൗകര്യത്തില്‍ ജനങ്ങള്‍ സന്തോഷിക്കുന്ന നിമിഷമാണിത്.
ഈ വാര്‍ഷികത്തില്‍ ഇതുവരെയുള്ള യാത്രക്കാരുടെ എണ്ണമാണ് കൊച്ചി വാട്ടര്‍ മെട്രോ പുറത്തു വിടുന്നത്. ഒരു വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ യാത്രക്കാരുടെ എണ്ണം 20 ലക്ഷത്തിലേക്ക് അടുക്കുന്നു എന്നാണ് പുറത്തു വരുന്ന വിവരം. രണ്ട് റൂട്ടുകളില്‍ ഒമ്പത് ബോട്ടുകളുമായി തുടങ്ങിയ യാത്ര ഇന്ന് അഞ്ചു റൂട്ടുകളിലേക്ക് വ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്.14 ബോട്ടുകളും കൊച്ചി വാട്ടര്‍ മെട്രോക്ക് സ്വന്തമായി.
20 രൂപ മുതല്‍ 40 രൂപ വരെയാണ് ടിക്കറ്റ് ചാര്‍ജ്. വിവിധ യാത്രാ പാസ് ഉണ്ടെങ്കില്‍ പത്തു രൂപ നിരക്കില്‍ വരെ യാത്ര ചെയ്യാം. ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വ്യക്തികളുമായി മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തു. മുരളി തുമ്മാരുകുടി, അഭിനേത്രി മിയ ജോര്‍ജ്ജ്, പ്രഫസര്‍ എം.കെ.സാനു, റോയല്‍ ഡ്രൈവ് സി.എം.ഡി മുജീബ് റഹ്‌മാന്‍, ദീപക് അസ്വാനി തുടങ്ങിയ പ്രമുഖര്‍ കൊച്ചി വാട്ടര്‍ മെട്രോയുടെ സേവനങ്ങള്‍ അനുഭവിച്ചറിയുകയും അഭിനന്ദിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസമാണ് ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിച്ചത്. ഇതുവരെ 10 ടെര്‍മിനലുകളുടെ നിര്‍മ്മാണം കഴിഞ്ഞു. 38 ടെര്‍മിനലുകളാണ് മെട്രോയുടെ ലക്ഷ്യം. കൊച്ചി വാട്ടര്‍ മെട്രോ പൂര്‍ണ്ണതോതിലാകുമ്പോള്‍ വ്യവസായ നഗരത്തിന്റെ വികസന കുതിപ്പിന് മുതല്‍ക്കൂട്ടാകുമെന്ന കാര്യത്തില്‍ ഉറപ്പാണ്.
ഇന്ത്യയ്ക്കിത് അഭിമാനകരമായ നേട്ടം; വെടിയുണ്ടകളില്‍ നിന്ന് സംരക്ഷണം നല്‍കുന്ന, രാജ്യത്തെ തന്നെ ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വികസിപ്പിച്ച് ഇന്ത്യ
3>ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ രാജ്യത്തെ തന്നെ ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് ജാക്കറ്റ് വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഇന്ത്യ. അഭിമാനകരമായ ഒരു നേട്ടമാണ് ഇന്ത്യ കൈവരിച്ചിരിക്കുന്നത്.
ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ ആണ് രാജ്യത്തെ ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് വെസ്റ്റ് വിജയകരമായി വികസിപ്പിച്ചത്. വെടിയുണ്ടകളില്‍ നിന്നും സംരക്ഷണം നല്‍കുന്ന ജാക്കറ്റ് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ വികസിപ്പിച്ചിരിക്കുന്നത്.
നോവല്‍ മെറ്റീരിയല്‍ ഉപയോഗിച്ച് പുതിയ ഡിസൈനില്‍ ആണ് ജാക്കറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. 6 സ്‌നൈപ്പര്‍ വെടിയുണ്ടകളെ നേരിടാന്‍ സാധിക്കുന്ന ഹാര്‍ഡ് ആര്‍മര്‍ പാനലും ജാക്കറ്റിന് മുന്നില്‍ ഉണ്ട്. 7.62 x 54 ആര്‍ എപിഐ അമ്യൂണിഷനെ നേരിടാനാണ് വെസ്റ്റ് തയ്യാറാക്കിയിരിക്കുന്നത് എന്നും രാജ്യത്ത് നിലവിലുള്ളതില്‍ ഏറ്റവും ഭാരം കുറഞ്ഞ വെച്ചാണ് പുതിയതായി നിര്‍മ്മിച്ചിരിക്കുന്നത് എന്നും ഡി ആര്‍ ഡി അറിയിച്ചു.
വിജയകരമായി ചണ്ഡീഗഡില്‍ വച്ച് നടന്ന പരീക്ഷണം പൂര്‍ത്തിയാക്കിയതോടെ വെസ്റ്റ് ഡിആര്‍ഡിഒ പുറത്തിറക്കുകയായിരുന്നു. മുന്നിലെ ഹാര്‍ഡ് ആര്‍മര്‍ പാനല്‍ ഒരുക്കുന്നതിന് മോണോലിതിക് സെറാമിക്ക് പ്ലേറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. ആര്‍മര്‍ പാനലിന് പിന്നില്‍ ധരിക്കാനുള്ള എളുപ്പത്തിനും ഓപ്പറേഷന്‍ നടത്തുമ്പോള്‍ ഉള്ള കംഫര്‍ട്ടിനുമായി പോളിമറും ഉപയോഗിച്ചിട്ടുണ്ട്.
മകള്‍ നിമിഷ പ്രിയയെ 12 വര്‍ഷങ്ങള്‍ക്ക് ശേഷം കാണാന്‍ അമ്മ പ്രേമകുമാരിക്ക് അനുമതി, കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷയുടെ മോചനം സാധ്യമാക്കാനാകുമെന്ന പ്രതീക്ഷയില്‍ അമ്മ
3>യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മകള്‍ നിമിഷപ്രിയയെ നേരില്‍ കാണാന്‍ അമ്മ പ്രേമകുമാരിക്ക് അനുമതി ലഭിച്ചു. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമ്മ മകളെ നേരില്‍ കാണുന്നത്.
ഇന്ന് ഉച്ചയ്ക്ക് ജയിലില്‍ എത്തി മകളെ നേരില്‍ കാണാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. നിമിഷ പ്രിയയുടെ മോചനത്തിനായി കഴിഞ്ഞ ആഴ്ചയാണ് അമ്മ പ്രേമകുമാരി യമനിലേക്ക് തിരിച്ചത്. ഈ വരവില്‍ കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷയുടെ മോചനം സാധ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അമ്മ. സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ അംഗം സാമുവല്‍ ജെറോമും അമ്മയ്ക്കൊപ്പം യെമനില്‍ എത്തിയിട്ടുണ്ട്. പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് ജയിലിലുള്ള നിമിഷ പ്രിയ.
തലാല്‍ അബ്ദുള്‍ മഹ്ദിയെന്ന യമന്‍ സ്വദേശിയെ കൊലപ്പെടുത്തിയെന്നാണ് നിമിഷയ്ക്കെതിരായ കേസ്. തൊടുപുഴ സ്വദേശിയായ ടോമിയെ കല്യാണം കഴിച്ച് 2012ലാണ് നിമിഷപ്രിയ നഴ്‌സായി യെമനില്‍ ജോലിക്ക് പോയത്. ഭര്‍ത്താവിന്‌സ്വ കാര്യ സ്ഥാപനത്തിലും നിമിഷ ക്ലിനിക്കിലും ജോലിക്ക് പ്രവേശിച്ചു. അതിനിടെ യമന്‍ പൗരനായ തലാല്‍ അബ്ദുള്‍ മഹ്ദിയെ പരിചയപ്പെടുകയും ഇരുവരും ചേര്‍ന്ന് കച്ചവട പങ്കാളിത്തത്തോടെ ക്ലിനിക്ക് ആരംഭിക്കാനും തീരുമാനമെടുത്തു.
ലേക്‌സഭ തിരഞ്ഞെടുപ്പ് ദിവസം അധിക സര്‍വീസ് നടത്താന്‍ ഒരുങ്ങി കെഎസ്ആര്‍ടിസി, ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യമുള്ള 150ലധികം ബസുകളാണ് സര്‍വീസ് നടത്തുന്നത്
3>കേരളത്തില്‍ തെരഞ്ഞെടുപ്പ് ദിവസം അധിക സര്‍വീസ് നടത്താന്‍ ഒരുങ്ങി കെഎസ്ആര്‍ടിസി. വോട്ട് ചെയ്യുന്നതിന് വിവിധ ജില്ലകളിലേക്ക് യാത്ര ചെയ്യുന്നതിലുള്ള തിരക്ക് പരിഗണിച്ചു കൊണ്ടാണ് കെഎസ്ആര്‍ടിസി അധിക സര്‍വീസ് തീരുമാനിച്ചിരിക്കുന്നത്.
ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യമുള്ള 150ലധികം ബസുകളാണ് സര്‍വീസ് നടത്തുന്നത്. കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, വടകര, സുല്‍ത്താന്‍ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ, നിലമ്പൂര്‍, പെരിന്തല്‍മണ്ണ തുടങ്ങിയ ഡിപ്പോകളില്‍ നിന്ന് തൃശൂര്‍, എറണാകുളം, തിരുവനന്തപുരം ഭാഗത്തേക്ക് സൂപ്പര്‍ എക്‌സ്പ്രസ്സ്, സൂപ്പര്‍ ഫാസ്റ്റ്-സൂപ്പര്‍ ഡീലക്‌സ്, എസി ലോഫ്‌ളോര്‍ ബസുകളാണ് ഓടിക്കുക.
തിരുവനന്തപുരം സെന്‍ട്രല്‍, ആറ്റിങ്ങല്‍, കണിയാപുരം ഡിപ്പോകളില്‍ നിന്ന് കോട്ടയം, എറണാകുളം ഭാഗത്തേക്കും ബസുകളുണ്ടാകും. സൂപ്പര്‍ ക്ലാസ് ബസുകള്‍ ലഭ്യമല്ലാത്തയിടങ്ങളില്‍ ഫാസ്റ്റ് പാസഞ്ചറുകള്‍ സര്‍വീസിന് അയയ്ക്കും. തിരുവനന്തപുരം നഗരപരിധിയിലെ വോട്ടര്‍മാരുടെ സൗകര്യാര്‍ഥം വെഞ്ഞാറമൂട്, പേരൂര്‍ക്കട, മണ്ണന്തല, വട്ടപ്പാറ, കിഴക്കേക്കോട്ട ഭാഗങ്ങളിലേക്ക് ഓര്‍ഡിനറി ബസുകളുമുണ്ടാകും.
അതേസമയം, ബംഗളൂരുവില്‍ നിന്ന് കേരളത്തിലെത്തി വോട്ട് ചെയ്യാന്‍ കാത്തിരിക്കുന്നവര്‍ക്ക് വോട്ട് ചെയ്ത് വൈകിട്ട് മടങ്ങിപ്പോകുന്ന വിധത്തില്‍ റെയില്‍വേ സ്‌പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. ബംഗളൂരു എസ്എംവിടി സ്റ്റേഷനില്‍ നിന്ന് കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലേക്കാണ് സര്‍വീസ്.26 നാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ്. 25-ന് വൈകുന്നേരം 3.50-ന് ട്രെയിന്‍ ബംഗളൂരുവില്‍ നിന്ന് പുറപ്പെടും. 26 ന് രാവിലെ ഏഴ് മണിക്ക് കൊച്ചുവേളിയില്‍ എത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
ആര്‍എല്‍വി രാമകൃഷ്ണനെ അപമാനിച്ച കേസ്: നര്‍ത്തകി സത്യഭാമ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ നെടുമങ്ങാട്ടെ പ്രത്യേക കോടതി തള്ളി
3>നര്‍ത്തകി സത്യഭാമയ്‌ക്കെതിരെ ആര്‍എല്‍വി രാമകൃഷ്ണന്‍ സമര്‍പ്പിച്ച പരാതിയില്‍ സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടി തള്ളി. പട്ടികജാതി- പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കു എതിരെയുള്ള കേസുകള്‍ പരിഗണിക്കുന്ന നെടുമങ്ങാട്ടെ പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭമുഖത്തിലാണ് സത്യഭാമ ആര്‍എല്‍വി രാമകൃഷ്ണനെതിരെ മോശം പരാമര്‍ശം നടത്തിയത്. പക്ഷെ രാമകൃഷ്ണനെ കുറിച്ചായിരുന്നില്ലെന്നും രാമകൃഷ്ണന്‍ മാത്രമാണോ ചാലക്കുടിയിലെ കലാകാരന്‍ എന്നുമായിരുന്നു സത്യഭാമ പിന്നീട് ഇതിന് വിശദീകരണം നല്‍കിയത്.
കോടതിയിലും സത്യഭാമ ഇതേ വിശദീകരണം തന്നെയാണ് നല്‍കിയത്. ചാലക്കുടിയിലെ ഒരു നൃത്താധ്യാപകനെക്കുറിച്ചാണു പറഞ്ഞതെന്നും അതു ആര്‍എല്‍വി രാമകൃഷ്ണന്‍ അല്ലെന്നുമുള്ള സത്യഭാമയുടെ വാദം കോടതി അംഗീകരിച്ചില്ല. ചാലക്കുടി സ്വദേശിയായ രാമകൃഷ്ണനും സത്യഭാമയും തമ്മില്‍ നേരത്തെ കേസുകള്‍ ഉണ്ടായിരുന്നുവെന്നും രാമകൃഷ്ണന്റെ പഠന, പ്രവേശന, അക്കാദമിക കാര്യങ്ങളെക്കുറിച്ചു സത്യഭാമയ്ക്കു അറിവുണ്ടായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. പട്ടികജാതി- പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ആളാണെന്നു അറിയില്ലെന്ന വാദവും തള്ളി.
കാക്ക പോലെ കറുത്തവന്‍, പെറ്റമ്മ കണ്ടാല്‍ പോലും സഹിക്കില്ല, സുന്ദരികളായ സ്ത്രീകള്‍ മാത്രമേ മോഹിനിയാട്ടം കളിക്കാന്‍ പാടുള്ളു തുടങ്ങിയ പരാമര്‍ശങ്ങളാണ് സത്യഭാമ നടത്തിയത്. ജാതീയമായി തന്നെ അധിക്ഷേപിക്കാന്‍ ശ്രമിച്ചെന്നു കാട്ടിയാണ് രാമകൃഷ്ണന്‍ പരാതി നല്‍കിയത്. പട്ടികജാതി കലാകാരനു നൃത്ത രംഗത്തു പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത സാഹചര്യം ചിലര്‍ സൃഷ്ടിക്കുന്നതായും അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു.
പിറന്നാള്‍ ദിവസം കേക്ക് കഴിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥിനി മരിച്ച സംഭവം: കേക്കില്‍ അമിതമായ അളവില്‍ അടങ്ങിയ കൃത്രിമ മധുരമാണ് കാരണക്കാരനെന്ന് കണ്ടെത്തല്‍
3>പിറന്നാള്‍ ദിനത്തില്‍ മധുരം നുണഞ്ഞ് നിമിഷങ്ങള്‍ക്കകം മരണത്തിന് കീഴടങ്ങിയ വിദ്യാര്‍ത്ഥിയുടെ വാര്‍ത്ത കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് പുറതത് വന്നത്. കുട്ടിയുടെ വീഡിയോ അടക്കം സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. ഇപ്പോഴിതാ കുട്ടിയുടെ മരണത്തിന് കാരണമായ കാര്യം ആണ് പുറത്ത് വരുന്നത്.
കേക്കില്‍ അമിതമായ അളവില്‍ അടങ്ങിയ കൃത്രിമ മധുരമാണ് മരണത്തിന് കാരണക്കാരനെന്ന് കണ്ടെത്തിയതായി പോലീസ്. മാര്‍ച്ച് 24 നാണ് ചോക്ലേറ്റ് കേക്ക് കഴിച്ചതിന് പിന്നാലെ പെണ്‍കുട്ടിക്കും കുടുംബാംഗങ്ങള്‍ക്കും ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ആരോഗ്യനില വഷളായി. അധികം വൈകാതെ മരണം സംഭവിക്കുകയും ചെയ്തിരുന്നു.
പെണ്‍കുട്ടിയുടെ പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട ചടങ്ങിലേക്കാണ് പാട്യാലയിലെ പ്രമുഖ ബേക്കറിയില്‍ നിന്നും ഓണ്‍ലൈനായി കേക്ക് ഓര്‍ഡര്‍ ചെയ്തത്. കൂടുതല്‍ പരിശോധനയ്ക്കായി കേക്കിന്റെ കഷ്ണം അയച്ചതോടെയാണ് മരണകാരണം പുറത്ത് വന്നത്. മധുരം വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന കൃതിമ സാമഗ്രിയായ സാക്കറിന്‍ ശരീരത്തില്‍ അമിതമായ അളവില്‍ കടന്നതാണ് മരണകാരണമെന്നാണ് വിലയിരുത്തല്‍.
ഭക്ഷണങ്ങളിലും പാനീയങ്ങളിലും സാകറീന്‍ ചെറിയ അളവില്‍ ചേര്‍ക്കാറുണ്ടെങ്കിലും ഇത് വലിയതോതില്‍ ഉപയോഗിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് നില കുത്തനെ ഉയരാനിടയാക്കുമെന്നും ഇത് ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സാക്കറിന്‍ അടങ്ങിയ ഭക്ഷ്യ വസ്തുക്കള്‍ പൂര്‍ണമായും ഒഴിവാക്കുന്നതാണ് നല്ലതെന്ന് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ഈ സാഹചര്യത്തില്‍ ബേക്കറിക്കെതിരെ നടപടിയെടുക്കുമെന്നും ഉയര്‍ന്ന പിഴയീടാക്കുമെന്നും അധികൃതര്‍ അറിയിച്ചു. കുട്ടി മരണത്തിന് കീഴടങ്ങിയതിനെ തുടര്‍ന്നായിരുന്നു കേക്കിന്റെ സാമ്പിള്‍ ശേഖരിച്ച് വിദഗ്ധ പരിശോധനയ്ക്ക് അയച്ചത്.
കാന്‍സറിന് കാരണമാകുന്നു, പ്രമുഖ ഇന്ത്യന്‍ കറിമസാല ബ്രാന്‍ഡുകള്‍ ഹോങ്കോങ്ങിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു, ഇതിലെ രാസവസ്തുക്കള്‍ മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലെന്ന് കണ്ടെത്തല്‍
3>പ്രമുഖ ഇന്ത്യന്‍ ബ്രാന്റുകളായ എംഡിഎച്ച് എവറസ്റ്റ് എന്നിവയുടെ നാല് സുഗന്ധവ്യഞ്ജന ഉല്‍പ്പന്നങ്ങള്‍ ഹോങ്കോങ്ങിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു. കാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം.
എംഡിഎച്ചിന്റെ മദ്രാസ് കറി പൗഡര്‍, മിക്സഡ് മസാല പൗഡര്‍, സാമ്പാര്‍ മസാല, എവറസ്റ്റിന്റെ ഫിഷ് കറി മസാല എന്നീ ഉല്‍പന്നങ്ങളില്‍ കാര്‍സിനോജന്‍ വിഭാഗത്തില്‍പ്പെട്ട കീടനാശിനിയായ എഥിലീന്‍ ഓക്സൈഡ് കണ്ടെത്തിയതായി സെന്റര്‍ ഫോര്‍ ഫുഡ് സേഫ്റ്റി (സിഎഫ്എസ്) ഏപ്രില്‍ 5 ന് അറിയിച്ചിരുന്നു. എഥിലീന്‍ ഓക്സൈഡ് ക്യാന്‍സറിന് കാരണമാകുന്ന ഒരു രാസവസ്തുവാണ്. ഇത് മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ല. സുഗന്ധവ്യഞ്ജന മിശ്രിതങ്ങളില്‍ കാണപ്പെടുന്ന എഥിലീന്‍ ഓക്സൈഡിന്റെ അളവ് അനുവദനീയമായ പരിധി കവിഞ്ഞതായി സിഎഫ്എസ് ചൂണ്ടിക്കാട്ടിയിരുന്നു. ഈ ഉത്പ്പന്നങ്ങള്‍ വില്‍ക്കരുതെന്നും വ്യാപാരികളോട് സിഎഫ്എസ് അറിയിച്ചിരുന്നു. വിഷയത്തില്‍ ഉചിതമായ നടപടി സ്വീകരിക്കാമെന്നും അധികൃതര്‍ സൂചിപ്പിച്ചു.
അനുവദനീയമായ അളവില്‍ എഥിലീന്‍ ഓക്സൈഡിന്റെ അളവ് കൂടുതലായതിനാല്‍ സിംഗപ്പൂരിലെ ഫുഡ് ഏജന്‍സിയും (എസ്എഫ്എ) എവറസ്റ്റിന്റെ ഫിഷ് കറി മസാല വിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു. കുറഞ്ഞ അളവിലുള്ള എഥിലീന്‍ ഓക്സൈഡില്‍ നിന്ന് പെട്ടെന്നുള്ള അപകടസാധ്യതയില്ലെന്ന് എസ്എഫ്എ വ്യക്തമാക്കിയെങ്കിലും, രാസവസ്തുവിന്റെ തുടര്‍ച്ചയായ ഉപയോഗം അര്‍ബുദത്തിന് കാരണമാക്കുമെന്നും കണ്ടെത്തി.
ഉത്പ്പന്നങ്ങള്‍ക്കെതിരായ പരാതിയില്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഉല്‍പന്നങ്ങളുടെ ഗുണനിലവാര പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഹോങ്കോങ്ങും സിംഗപ്പൂരും ഉതപ്പന്നങ്ങള്‍ തിരികെ വിളിച്ചതിന് പിന്നാലെയാണ് എഫ്എസ്എസ്എഐയുടെ നീക്കം.
പത്മ അവാര്‍ഡുകള്‍ ഇന്ന് സമ്മാനിക്കും, രാഷ്ട്രപതിഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു പുരസ്‌കാരങ്ങള്‍ സമ്മാനിക്കും, രാജ്യം ഉറ്റുനോക്കുന്ന നിമിഷം
3>പത്മ അവാര്‍ഡുകള്‍ ഇന്ന് സമ്മാനിക്കും. രാഷ്ട്രപതിഭവനില്‍ നടക്കുന്ന ചടങ്ങില്‍ വെച്ചാണ് ഇന്ന് പത്മ അവാര്‍ഡുകള്‍ ഇന്ന് സമ്മാനിക്കുന്നു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുക.
മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, നര്‍ത്തകി പത്മ സുബ്രഹ്‌മണ്യം എന്നിവര്‍ക്ക് പത്മവിഭൂഷണ്‍ സമ്മാനിക്കും. മരണാനന്തര ബഹുമതിയായി സാമൂഹിക ശാസ്ത്രജ്ഞന്‍ ബിന്ദ്വേശ്വര്‍ പഥക്കിനും പത്മവിഭൂഷണും രാജ്യത്തെ ആദ്യ വനിത സുപ്രീംകോടതി ജഡ്ജിയും മുന്‍ തമിഴ്‌നാട് ഗവര്‍ണറുമായ ജസ്റ്റിസ് ഫാത്തിമ ബീവിക്ക് പത്മഭൂഷണും സമ്മാനിക്കും.
കേരളത്തിലെ ഏറ്റവും മുതിര്‍ന്ന ബിജെപി നേതാവായ ബിജെപി നേതാവ് ഒ. രാജഗോപാല്‍, ഇന്ത്യന്‍ പോപ് സംഗീത വിസ്മയം ഗായിക ഉഷ ഉതുപ്പ് എന്നിവര്‍ക്കും പത്മഭൂഷണ്‍ സമ്മാനിക്കും. ചിത്രന്‍ നമ്പൂതിരിപ്പാട്, ഗുരു മുനി നാരായണ പ്രസാദ്, കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍, കര്‍ഷകനായ സത്യനാരായണ ബെളേരി, തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി തുടങ്ങിയവര്‍ക്ക് പത്മശ്രീ പുരസ്‌കാരവും രാഷ്ട്രപതി ദ്രൗപതി മുര്‍മു സമ്മാനിക്കും.
പത്മ പുരസ്‌കാരങ്ങള്‍ അതായത് പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, പത്മശ്രീ എന്നിവ രാജ്യത്തെ പരമോന്നത സിവിലിയന്‍ പുരസ്‌കാരങ്ങളാണ്. 1954 മുതല്‍ എല്ലാ വര്‍ഷവും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് ഇവ പ്രഖ്യാപിക്കുന്നത്. കല, സാഹിത്യം, വിദ്യാഭ്യാസം, കായികം, വൈദ്യം, സാമൂഹിക പ്രവര്‍ത്തനം, ശാസ്ത്രം തുടങ്ങി നിരവധി മേഖലകളില്‍ അസാധാരണമായ നേട്ടങ്ങള്‍ കൈവരിക്കുകയും സവിശേഷമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നവര്‍ക്കാണ് പത്മ അവാര്‍ഡുകള്‍ നല്‍കുന്നത്.
ഡോക്ടറുടെ അഭാവത്തില്‍ ആശുപത്രിയിലെ കമ്പൗണ്ടര്‍ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി, ശസ്ത്രക്രിയക്ക് വിധേയയായ യുവതിക്ക് ദാരുണാന്ത്യം, ബന്ധുക്കള്‍ ആശുപത്രിയില്‍ ബഹളമുണ്ടാക്കി
3>പാറ്റ്ന : ഡോക്ടര്‍ ഇല്ലാതിരുന്ന സമയം ഗര്‍ഭനിരോധന ശസ്ത്രക്രിയ നടത്തി കമ്പൗണ്ടര്‍. ശസ്ത്രക്രിയയ്ക്ക് വിധേയായ 28 വയസ്സുകാരിയായ യുവതിക്ക് ദാരുണാന്ത്യം. സ്വകാര്യ ക്ലിനിക്കില്‍ വെച്ചാണ് യുവതി മരിച്ചത്.
ബബിത ദേവി ആണ് മരണപ്പെട്ട യുവതി. മുബാറക്പൂര്‍ സ്വദേശിയായ ചന്ദന്‍ കുമാറിന്റെ ഭാര്യയാണ് ഇവര്‍. ബിഹാറിലെ സമസ്പൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന അനിഷ ഹെല്‍ത്ത് കെയര്‍ എന്ന സ്ഥാപനത്തിലാണ് സംഭവം നടന്നത്. യുവതിയുടെ മരണത്തിന് പിന്നാലെ ബന്ധുക്കള്‍ ആശുപത്രിയില്‍ ബഹളമുണ്ടാക്കി.
ശനിയാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് യുവതിയെ അഡ്മിറ്റ് ചെയ്തത്. ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ആരുമില്ലെന്ന് കമ്പൗണ്ടറും മറ്റ് ജീവനക്കാരും ആദ്യം യുവതിയുടെ ബന്ധുക്കളോട് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് കമ്പൗണ്ടര്‍ തന്നെ ശസ്ത്രക്രിയ നടത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആശുപത്രിയുടെ രണ്ടാം നിലയിലെ മുറിയില്‍ യുവതിക്ക് ട്രിപ്പ് നല്‍കിയ ശേഷം രാവിലെ 11 മണിയോടെ ശസ്ത്രക്രിയ തുടങ്ങി.
ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ യുവതിയെ 10 കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബന്ധുക്കളുടെ അനുമതിയില്ലാതെയാണ് ഇത് ചെയ്തത്. എന്നാല്‍ അവിടെയെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പിന്നീട് മൃതദേഹം തിരികെ കൊണ്ടുവന്നു. യുവതിയുടെ ബന്ധുക്കള്‍ ആശുപത്രിക്ക് പുറത്ത് ബഹളം വെയ്ക്കുകയും പിന്നീട് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഡോക്ടറെയും ജീവനക്കാരെയും പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ ശസ്ത്രക്രിയ നടത്തിയ കമ്പൗണ്ടര്‍ അപ്പോഴേക്കും ക്ലിനിക്കില്‍ നിന്ന് രക്ഷപ്പെട്ടു. ഇയാളെ ഇനിയും പൊലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.