'മനുഷ്യാനുഭവത്തിന്റെ നാശം('destruction of the human experience) എന്ന പേരില്‍ പുറത്തിറക്കിയ തങ്ങളുടെ പുതിയ ഐപാഡ് പരസ്യം വിവാദമായതിന് പിന്നാലെ ക്ഷമാപണം നടത്തി ആപ്പിള്‍. ആപ്പിളിന്റെ ചീഫ് എക്സിക്യൂട്ടീവ് ടിം കുക്ക് ചൊവ്വാഴ്ച പുറത്തിറക്കിയ പരസ്യത്തില്‍ സംഗീതോപകരണങ്ങളും പുസ്തകങ്ങളും ഉള്‍പ്പെടെയുള്ള സര്‍ഗ്ഗാത്മക വസ്തുക്കളുടെ ശേഖരം ഒരു ഭീമന്‍ ഹൈഡ്രോളിക് പ്രസ്സ് തകര്‍ക്കുന്നതാണ് ഉള്ളടക്കം. ഒരു ഐപാഡ് പ്രോ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ്, ഒരു പിയാനോയും മെട്രോനോമും മുതല്‍ പെയിന്റ് ടിന്നുകളും ഒരു ആര്‍ക്കേഡ് ഗെയിമും വരെയുള്ള വിവിധ ഇനങ്ങള്‍ മെഷീന്‍ തകര്‍ക്കുകയാണ്. തുടര്‍ന്ന് ഒരു വോയ്സ്ഓവര്‍ പ്രസ്താവിക്കുന്നു: ''എക്കാലത്തെയും ഏറ്റവും ശക്തമായ ഐപാഡ് ഏറ്റവും കനം കുറഞ്ഞതാണ്.''
ഒരു ഐപാഡിന് മാനവികതയുടെ സാംസ്‌കാരിക വൈദഗ്ദ്ധ്യം കേവലം 5 മില്ലീമീറ്ററോളം ആഴമുള്ള ഒരു വസ്തുവിലേക്ക് ഞെരുക്കാന്‍ കഴിയുമെന്നതിന്റെ സൂചനയാണ് ഇതെന്ന് സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ വിമര്‍ശിച്ചു. മനുഷ്യാനുഭവത്തിന്റെ നാശത്തെയെണ് പരസ്യം പ്രതിനിധീകരിക്കുന്നുവെന്ന് നടന്‍ ഹ്യൂ ഗ്രാന്റ് എക്സില്‍ എഴുതി.
തന്റെ വ്യവസായത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സ്വാധീനത്തെ വിമര്‍ശിച്ച യുഎസ് ചലച്ചിത്ര നിര്‍മ്മാതാവായ ജസ്റ്റിന്‍ ബേറ്റ്മാന്‍ X-ല്‍ എഴുതി: ''കലകളെ തകര്‍ക്കുന്ന ഒരു പരസ്യം ആപ്പിള്‍ ചെയ്തത് എന്തുകൊണ്ട്? ടെക്, AI എന്നതിന്റെ അര്‍ത്ഥം കലയെയും സമൂഹത്തെയും പൊതുവെ നശിപ്പിക്കുക എന്നതാണ്.
ഇതടക്കമുള്ള വ്യാപക വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ആപ്പിള്‍ മാപ്പ് പറയുകയും പരസ്യം തെറ്റായി വിലയിരുത്തപ്പെടുമെന്ന് സമ്മതിക്കുകയും ചെയ്തു.
'ഞങ്ങളുടെ ഡിഎന്‍എയില്‍ സര്‍ഗ്ഗാത്മകതയുണ്ട്, ലോകമെമ്പാടുമുള്ള സര്‍ഗ്ഗാത്മകതയെ ശാക്തീകരിക്കുന്ന ഉല്‍പ്പന്നങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നത് ഞങ്ങള്‍ക്ക് പ്രധാനമാണ്,' ആപ്പിളിന്റെ മാര്‍ക്കറ്റിംഗ് കമ്മ്യൂണിക്കേഷന്‍സ് വൈസ് പ്രസിഡന്റ് ടോര്‍ മൈഹ്രെന്‍ ട്രേഡ് പ്രസിദ്ധീകരണമായ ആഡ് ഏജിന് അയച്ച പ്രസ്താവനയില്‍ പറഞ്ഞു. ''ഉപയോക്താക്കള്‍ സ്വയം പ്രകടിപ്പിക്കുന്ന അസംഖ്യം വഴികള്‍ ആഘോഷിക്കുകയും ഐപാഡിലൂടെ അവരുടെ ആശയങ്ങള്‍ ജീവസുറ്റതാക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. എന്നാല്‍ ഈ വീഡിയോ അതിന് വിരുദ്ധമായ രീതില്‍ പ്രചരിക്കപ്പെട്ടതില്‍ ഞങ്ങള്‍ ഖേദിക്കുന്നു.''
പരസ്യം കുക്കിന്റെ എക്സ് അക്കൗണ്ടിലും യൂട്യൂബിലും ഓണ്‍ലൈനില്‍ തുടരുന്നുണ്ടെങ്കിലും ടിവിയില്‍ കാണിക്കാനുള്ള പദ്ധതി ആപ്പിള്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ടുണ്ട്.
''ആപ്പിള്‍ തന്നെ ബിഗ് ബ്രദറായി മാറിയെന്ന് തോന്നുന്നു, നമുക്ക് പൂര്‍ണ്ണമായി മനസ്സിലാക്കാനോ അവഗണിക്കാനോ കഴിയാത്ത വിധത്തില്‍ നമ്മുടെ ഡിജിറ്റല്‍ ജീവിതത്തെ സൂക്ഷ്മമായി രൂപപ്പെടുത്തുന്നു. പുതിയ ഐപാഡ് പ്രോ പരസ്യം, അതിശയകരമാണെങ്കിലും, നമ്മുടെ സര്‍ഗ്ഗാത്മകത ഡിജിറ്റല്‍ സ്‌ക്രീനുകളില്‍ ഒതുങ്ങിനില്‍ക്കുന്ന ഒരു ഭാവിയെക്കുറിച്ച് സൂചന നല്‍കുന്നു, കൂടാതെ എല്ലാ ഭൗതികതയും സാങ്കേതികവിദ്യയുടെ നിരന്തരമായ മാര്‍ച്ചിന് കീഴില്‍ തകര്‍ന്നിരിക്കുന്നു.''യുകെ മാര്‍ക്കറ്റിംഗ് ഏജന്‍സിയായ ഇങ്ക്‌ലിംഗ് കള്‍ച്ചറിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍ ക്രിസ്റ്റഫര്‍ സ്ലെവിന്‍ ലിങ്ക്ഡ്ഇനില്‍ എഴുതി.
Meet the new iPad Pro: the thinnest product we’ve ever created, the most advanced display we’ve ever produced, with the incredible power of the M4 chip. Just imagine all the things it’ll be used to create. pic.twitter.com/6PeGXNoKgG
— Tim Cook (@tim_cook) May 7, 2024
നോര്‍ത്ത് ലണ്ടനില്‍ തെരുവില്‍ പട്ടാപ്പകല്‍ 60 വയസ്സുള്ള സ്ത്രീയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ ഡിറ്റക്ടീവുകള്‍ അറസ്റ്റ് ചെയ്തു. രാവിലെ 11.50ന് എഡ്വെയറിലെ ബേണ്‍ഡ് ഓക്ക് ബ്രോഡ്വേയില്‍ വച്ചാണ് യുവതിക്ക് കുത്തേറ്റത്. ഒരു ബസ് സ്റ്റോപ്പിന് സമീപം തെരുവില്‍ പരിക്കേറ്റ നിലയില്‍ ഒരു സ്ത്രീയെ തങ്ങള്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ആംബുലന്‍സ് സേവനത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പാരാമെഡിക്കുകളും തുടര്‍ന്ന് ലണ്ടന്‍ എയര്‍ ആംബുലന്‍സില്‍ നിന്നുള്ള സ്‌പെഷ്യലിസ്റ്റ് ട്രോമ ടീമും സ്ത്രീയെ രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും അവര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
മണിക്കൂറുകള്‍ക്ക് ശേഷം 22 കാരനായ ഒരാളെ അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. ഫോറന്‍സിക് പരിശോധനകള്‍ക്കായി ലൈംസ്ഡേല്‍ ഗാര്‍ഡന്‍സിന്റെ ജംഗ്ഷനു സമീപമുള്ള ബേണ്‍ഡ് ഓക്ക് ബ്രോഡ്വേയില്‍ ആക്രമണം നടന്ന പ്രദേശം വളഞ്ഞിരിക്കുകയാണ്.
കവര്‍ച്ചയ്ക്കിടെ അക്രമി സ്ത്രീയെ പലതവണ കുത്തുകയും അയാളെ പൊതുജനങ്ങള്‍ പിന്തുടരുകയും ചെയ്തുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
സംഭവത്തെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ 101 എന്ന നമ്പറില്‍ വിളിക്കുകയോ @MetCC എന്ന ഐഡിയില്‍ X-ല്‍ തങ്ങളെ ബന്ധപ്പെടുകയോ CAD3105/9May ഉദ്ധരിക്കുകയോ ചെയ്യണമെന്ന് പോലീസ് അറിയിച്ചു. അജ്ഞാത ഫോണ്‍ ലൈന്‍ ക്രൈംസ്റ്റോപ്പേഴ്‌സിനെ 0800 555 111 എന്ന നമ്പറില്‍ ബന്ധപ്പെട്ടും വിവരം കൈമാറാം
Latest News
വളരെ വിചിത്രമായ കാര്യങ്ങള്‍ ചെയ്ത് അല്ലെങ്കില്‍ വ്യത്യസ്തമായ കാര്യങ്ങളിലൂടെ ലോകറെക്കോര്‍ഡ് സ്വന്തമാക്കുന്നവരെ കുറിച്ച് ഇതിനു മുന്‍പും വാര്‍ത്തകള്‍ വന്നിട്ടുണ്ട്. അത്തരത്തില്‍ വളരെ വ്യത്യസ്തമായ രീതിയില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ഒരു യുവാവ്.
ഒരു മണിക്കൂര്‍ കൊണ്ട് 1100 -ലധികം മരങ്ങളെ കെട്ടിപ്പിടിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയാണ് ഘാനയില്‍ നിന്നുള്ള 29 -കാരനായ അബൂബക്കര്‍ താഹിരു ശ്രദ്ധിക്കപ്പെടുന്ന്. കേള്‍ക്കുമ്പോള്‍ വളരെ നിസ്സാരം എന്നൊക്കെ തോന്നുമെങ്കിലും സംഭവം പല തരത്തിലുള്ള മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ഇദ്ദേഹം ലക്ഷ്യം നേടിയത്.
പരിസ്ഥിതി പ്രവര്‍ത്തകനും ഫോറസ്റ്റ് വിദ്യാര്‍ത്ഥിയും ആണ് അബൂബക്കര്‍ താഹിരു. ഒരു മിനുറ്റില്‍ അദ്ദേഹം 19 മരങ്ങളെ ആണ് ഇദ്ദേഹം ആലിംഗനം ചെയ്തത്. അമേരിക്കയിലെ അലബാമയിലുള്ള ടസ്‌കെഗീ നാഷണല്‍ ഫോറസ്റ്റിലാണ് ഈ മത്സരം നടന്നത്. ഇരുകൈകളും ഒരു മരത്തില്‍ ചുറ്റിപ്പിടിക്കുക എന്നതായിരുന്നു ആലിംഗന പ്രകടനത്തിന്റെ മാനദണ്ഡം. എന്നാല്‍, ഒരു മരവും ഒന്നിലധികം തവണ കെട്ടിപ്പിടിക്കാന്‍ പാടില്ല. മാത്രമല്ല, ഒരു മരത്തിനും കേടുപാടുകള്‍ വരുത്താനും പാടില്ല. ഈ പറഞ്ഞ കാര്യങ്ങളില്‍ ഏതെങ്കിലും സംഭവിച്ചാല്‍ മത്സരത്തില്‍ നിന്ന് അയോഗ്യനാവും.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ ശ്രദ്ധേയമായ നേട്ടത്തിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. അബൂബക്കര്‍ താഹിരു ഇടതൂര്‍ന്ന വനത്തിലൂടെ ഓടുന്നതും വ്യത്യസ്ത മരങ്ങളെ വേഗത്തില്‍ കെട്ടിപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ ഇതുവരെ ഏകദേശം 10 ലക്ഷം കാഴ്ചക്കാരെ നേടിക്കഴിഞ്ഞു.
ഇത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു നേട്ടം ഒരാള്‍ സ്വന്തമാക്കുന്നത്. ഈ നേട്ടം സ്വന്തമാക്കാന്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് മുന്നോട്ടുവച്ചത് ഒരു മണിക്കൂറില്‍ 700 മരങ്ങളെ ആലിംഗനം ചെയ്യുക എന്നതായിരുന്നു. എന്നാല്‍ ആയിരത്തിലധികം മരങ്ങളെ ആലിംഗനം ചെയ്ത് അബൂബക്കര്‍ താഹിരു ആദ്യ റെക്കോര്‍ഡ് സ്വന്തം പേരില്‍ ആക്കി
ASSOCIATION
ലിവര്‍പൂള്‍: സാമൂഹ്യ സാംസ്‌കാരിക രംഗത്ത് മികച്ച പ്രതിഭാ ശാലികളെ വളര്‍ത്തിയെടുക്കാന്‍ ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ (ലിംക) മുന്‍കൈ എടുത്തു തുടങ്ങിയ ഡിജിറ്റല്‍ മാധ്യമം 'മേഴ്‌സി മ്യൂസ്' രണ്ടാം പതിപ്പ് ഇന്നിറങ്ങും.
ഈ വര്‍ഷം വിഷു ദിനത്തില്‍ ഉദ്ഘാടനം നടന്ന ഈ മാധ്യമത്തിന്റെ സമ്മര്‍ എഡിഷനില്‍ നഴ്‌സസ് ഡേ ഉള്‍പ്പെടെ നിരവധി വാര്‍ത്താ പ്രാധാന്യമുള്ള രചനകളുമായിട്ടാണ് ഇത്തവണ മേഴ്‌സി മ്യൂസ് പുറത്തിറങ്ങുന്നത്.
ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രചാരം നേടിയ മേഴ്‌സി മ്യൂസ് ലിവര്‍പൂള്‍ മലയാളികളുടെ സര്‍ഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുമെന്ന് എഡിറ്റോറിയല്‍ ബോര്‍ഡ് പ്രസ്താവിച്ചു.
ലിവര്‍പൂള്‍ : പതിവുപോലെ ഇത്തവണയും അതിവിപുലമായ പരിപാടികളോടെ നേഴ്‌സസ് ഡേ ആഘോഷങ്ങള്‍ നടത്തപ്പെടുകയാണ്. ഈ വര്‍ഷത്തെ നഴ്‌സസ് ഡേ ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ നൂറില്‍പ്പരം നഴ്‌സുമാര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് കൃത്യം രണ്ടുമണിക്ക് ലിവര്‍പൂളിലെ ചില്‍ഡ് വാളില്‍ ഉള്ള മെല്ലെനിയം സെന്ററില്‍ വച്ചാണ് ആഘോഷങ്ങള്‍ നടത്തപ്പെടുക. ഡിബേറ്റ്, സെമിനാര്‍, നഴ്‌സ്മാരുടേതായ കലാപരിപാടികള്‍ അതുപോലെ എന്‍എച്ച്എസ് നോര്‍ത്ത് വെസ്റ്റിലെ പ്രഗല്‍ഭരായവരുടെ ക്ലാസുകള്‍, അത്താഴ വിരുന്ന് എന്നിവയാണ് കാര്യപരിപാടികള്‍. കൂടാതെ എന്‍ എച്ച് എസ് യൂണിയന്‍ ഭാരവാഹികള്‍ യോഗത്തില്‍ സംസാരിക്കുന്നതായിരിക്കും.
ഈ വര്‍ഷത്തെ നഴ്‌സസ് ഡേയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് തോമസുകുട്ടി ഫ്രാന്‍സിസ്, സെക്രട്ടറി വിപിന്‍ വര്‍ഗീസ്, ട്രഷറര്‍ അജി ജോര്‍ജ്, പ്രോഗ്രാം കോഡിനേറ്റേഴ്‌സ് ആയ റീന ബിനു, രാജി തോമസ്, ബിന്ദു റെജി, Dr. ശ്രീബ എന്നിവര്‍ അറിയിച്ചു.
വേറിട്ട ആശയങ്ങളിലൂടെ സാമൂഹിക ഉന്നമനത്തിനായി ലിവര്‍പൂളിലെയും പരിസര പ്രദേശങ്ങളിലുമുള്ള മലയാളികള്‍ക്കിടയില്‍ കര്‍മ്മനിരതമായി പ്രവര്‍ത്തിക്കുന്ന ലിംകയുടെ ഒരു വലിയ സംഭാവനയാണ് എല്ലാവര്‍ഷവും നടത്തിവരുന്ന ഈ നഴ്‌സസ് ഡേ.
യുകെയിലെ അറിയപ്പെടാത്തതും അറിയപ്പെടുന്നതുമായ കഴിവുള്ള ഇന്ത്യന്‍ കലാപ്രതിഭകള്‍ക്ക് ഒരു സുവര്‍ണ്ണ വേദിയുമായി കലാഭവന്‍ ലണ്ടന്‍. BRITAIN'S GOT TALENT മാതൃകയില്‍ ദി ഗ്രേറ്റ് ഇന്ത്യന്‍ ടാലെന്റ്‌റ് ഷോ (INDIAN'S GOT TALENT) സംഘടിപ്പിക്കുന്നു. ആദ്യ പരിപാടി ലണ്ടനില്‍ വെച്ചാണ് സംഘടിപ്പിക്കുന്നത്. മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യന്‍ വംശജരായ അനേകായിരങ്ങള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലങ്ങളായി മാറിയിരിക്കുന്നു യുകെയിലെ ഓരോ നഗരങ്ങളും പട്ടണങ്ങളും. ഒട്ടേറെ കഴിവുറ്റ കലാ പ്രവര്‍ത്തകരാണ് യുകെയിലേക്ക് ഈ അടുത്ത നാളുകളില്‍ ജോലിക്കും പഠന ആവിശ്യങ്ങള്‍ക്കുമായി കുടിയേറിയിരിക്കുന്നത്. അതില്‍ അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമുണ്ട്. തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം കിട്ടിയവരും കിട്ടാത്തവരുമുണ്ട്. അവരുടെ കലാപരമായ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള ഒരു വേദിയാണ് 'THE GREAT INDIAN TALENT SHOW'.
ആദ്യ ഷോ ഈസ്റ്റ് ലണ്ടനിലെ ഹോണ്‍ചര്‍ച്ചിലുള്ള ക്യാമ്പ്യന്‍ അക്കാദമി ഹാളില്‍ വെച്ച് ജൂലൈ 13 ശനിയാഴ്ച്ച ഒരു മണി മുതലാണ് സംഘടിപ്പിക്കുന്നത്. സംഗീതത്തിനും നൃത്തത്തിനും അഭിനയത്തിനും പ്രാധാന്യം നല്‍കുന്നതാണ് 'THE GREAT INDIAN TALENT SHOW'. ആദ്യ ഷോയില്‍ മ്യൂസിക്, ഡാന്‍സ് തുടങ്ങിയവയോടൊപ്പം സൗന്ദര്യ മത്സരവും സംഘടിപ്പിക്കുന്നു. ടാലെന്‍സ് ഷോ യില്‍ ഇത്തവണ മത്സരങ്ങള്‍ ഉണ്ടാകില്ല, മ്യൂസിക്, ഡാന്‍സ് തുടങ്ങിയവയില്‍ പ്രധാനമായും ഗ്രൂപ്പ് പെര്‍ഫോമന്‍സിനായിരിക്കും മുന്‍ഗണന.
സൗന്ദര്യ മത്സരങ്ങള്‍ മിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടണ്‍, മിസ്റ്റര്‍ ഇന്ത്യ ഗ്രേറ്റ് ബ്രിട്ടണ്‍, മിസ്സിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടണ്‍ എന്നീ വിഭാഗങ്ങളില്‍ ആയിരിക്കും മത്സരങ്ങള്‍. ക്യാഷ് അവാര്‍ഡുകളും മറ്റ് ആകര്‍ഷകങ്ങളായ സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിജയികള്‍ക്ക് ലഭിക്കും, ഓരോ വിഭാഗത്തിലും മൂന്ന് ടൈറ്റില്‍ വിന്നേഴ്സിനെ കൂടാതെ നിരവധി സബ് ടൈറ്റില്‍ വിന്നേഴ്സിനെയും തിരഞ്ഞെടുക്കും. സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടുന്നവര്‍ക്ക് ആവിശ്യമായ പരിശീനം നല്‍കുന്നതായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് mobile : 07841613973 email : kalabhavanlondon@gmail.com
മറ്റൊരു സന്തോഷ വാര്‍ത്ത കലാഭവന്‍ ലണ്ടന്‍ യുകെയില്‍ സ്വന്തമായി ഒരു പ്രൊഫഷണല്‍ മ്യൂസിക് ബാന്‍ഡ് ആരംഭിക്കുന്നു എന്നതാണ്, പുതു മുഖങ്ങള്‍ക്കും പുതു തലമുറക്കും ഏറെ പ്രാധാന്യം നല്‍കുന്നതായിരിക്കും കലാഭവന്‍ ലണ്ടന്റെ മ്യൂസിക് ബാന്‍ഡ്. യുകെയില്‍ ഉള്ള ഗായകര്‍ക്കും ഉപകരണ വാദ്യ സംഘത്തിനൊപ്പം മലയാള ചലച്ചിത്ര ഗാന രംഗത്തെ പ്രശസ്തരെ കൂടി ഉള്‍പ്പെടുത്തി ആയിരിക്കും കലാഭവന്‍ ലണ്ടന്‍ മ്യൂസിക് ബാന്‍ഡ് പെര്‍ഫോമന്‍സുകള്‍ പ്ലാന്‍ ചെയ്യുന്നത്. താല്‍പര്യമുള്ളവര്‍ കലാഭവന്‍ ലണ്ടനുമായി ബന്ധപ്പെടുക.
ജയ്സണ്‍ ജോര്‍ജ് (ഡയറക്ടര്‍ കലാഭവന്‍ ലണ്ടന്‍)Email : kalabhavanlondon@gmail.comഫോണ്‍ : 07841613973
നിങ്ങള്‍ യുകെയില്‍ പുതുതായി എത്തിയവാണോ? യുകെയിലെ വിവിധ നിയമങ്ങളെ കുറിച്ചും പോലീസ്, ക്രൈം, പണിഷ്‌മെന്റ് തുടങ്ങി യുകെയെ സംബന്ധിക്കുന്ന കാര്യങ്ങളെ കുറിച്ച് അറിയാത്തവരാണെങ്കില്‍ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ 'ചോദിക്കൂ പറയൂ' നിങ്ങള്‍ക്ക് ഉപകാരപ്പെടും.
മേഴ്‌സിസൈഡില്‍ പുതിയതായി എത്തിപ്പെട്ട മലയാളികള്‍ക്ക് വേണ്ടി ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ലിമയാണ് 'ചോദിക്കൂ.. പറയാം' എന്ന പരിപാടി ഒരുക്കുന്നത്. യുകെയില്‍ ജീവിക്കുന്ന നാം ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട യുകെയിലെ വിവിധ നിയമങ്ങളെ പറ്റിയും പോലീസ്, ക്രൈം, പണിഷ്‌മെന്റ്, ഹേറ്റ് ക്രൈം, വിദ്യാഭ്യാസം, സ്‌കൂള്‍, കോളേജ്, യൂണിവേഴ്സിറ്റി അഡ്മിഷന്‍ കാര്യങ്ങളെ കുറിച്ചും യുകെയിലെ ഡ്രൈവിങ്, റോഡ് നിയമങ്ങളെ കുറിച്ചും, ഡിബിഎസിനെ കുറിച്ചും, വിവിധങ്ങളായ ടാക്സുകളെ കുറിച്ചും, മോര്‍ട്ട്ഗേജ്, വിവിധ ലോണ്‍, ടാക്സ് റിട്ടേണ്‍, തൊഴിലാളി യൂണിയന്‍ എന്നിവയെ കുറിച്ചും ഈ രംഗത്തെ വിദഗ്ധര്‍ ക്ലാസുകള്‍ എടുക്കുന്നു, കൂടാതെ നിങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടിയും തരുന്നു.
പുതിയതായി മേഴ്‌സിസൈഡിലേക്ക് കുടിയേറിയവര്‍ക്ക് പരസ്പരം പരിചയപ്പെടാനും അവരുടെ നിരവധി സംശയങ്ങള്‍ ദുരീകരിക്കുവാനും, അവരെ ലിമ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിനും വേണ്ടി ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ലിമ ഒരുക്കുന്ന 'ചോദിക്കു.. പറയാം 'എന്ന പ്രോഗ്രാമിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു. കുടിയേറ്റത്തിന്റെ ആദ്യഘട്ടം എന്നത് വളരെ കഷ്ടപ്പാട് നിറഞ്ഞതാണ് ഈ സമയത്തു കുടിയേറി വരുന്നവര്‍ക്ക് ഒരു കൈത്താങ്ങാകുന്നതിനു വേണ്ടിയാണ് സേവനത്തിന്റെ 24 വര്‍ഷങ്ങള്‍ പിന്നിടുന്ന ലിമ ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.
വിസ്റ്റണ്‍ ടൗണ്‍ ഹാളില്‍ ജൂണ്‍ 15നാണ് ഇത് അരങ്ങേറുന്നത്. വൈകിട്ടു നാലു മണി മുതല്‍ 10 മണി വരെയാണ് ഈ പ്രോഗാം. ഈ പ്രോഗ്രാമിന് പ്രവേശനം തികച്ചും സൗജന്യം ആണ്. അറിവിന്റെ മണിചെപ്പ് തുറക്കുന്ന ഈ ഇന്‍ഫര്‍മേറ്റീവ് ക്ലാസ്സുകളിലേക്ക് ഏവര്‍ക്കും സ്വാഗതം. പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും ലിമയുടെ സെക്രട്ടറിയുടെയോ, ജോയിന്റ് സെക്രട്ടറിയുടെയോ അടുത്ത് പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:ലിമ സെക്രട്ടറി - ആതിര ശ്രീജിത്ത് 07833724062ലിമ ജോയിന്റ് സെക്രട്ടറി - അനില്‍ ഹരി 07436099411സ്ഥലത്തിന്റെ വിലാസം:Whiston Town Hall, L35 3QX
SPIRITUAL
അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ ഈമാസം 11ന് ബര്‍മിങ്ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ സജി മലയില്‍ പുത്തന്‍പുര മുഖ്യ കര്‍മികത്വം വഹിക്കും. അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ പ്രശസ്ത വചനപ്രഘോഷകന്‍ ഫാ. സാംസണ്‍ മണ്ണൂര്‍, അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെ യുടെ നേതൃത്വം ഫാ. ഷൈജു നടുവത്താനിയില്‍ എന്നിവര്‍ കണ്‍വെന്‍ഷന്‍ നയിക്കും. ബര്‍മിങ്ഹാം അതിരൂപതയിലെ ഫാ. സ്റ്റീവന്‍ ഫ്ലമിങും പങ്കെടുക്കും.
മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക കണ്‍വെന്‍ഷന്‍, 5 വയസ്സുമുതലുള്ള കുട്ടികള്‍ക്ക് ക്‌ളാസ്സ് അടിസ്ഥാനത്തില്‍ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വല്‍ ഷെയറിങിനുമുള്ളസൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്റെ ഭാഗമാകും. ശുശ്രൂഷകള്‍ രാവിലെ 8ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും.
കണ്‍വെന്‍ഷനില്‍ കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും എഎഫ്സിഎം മിനിസ്ട്രിയുടെ കിഡ്സ് ഫോര്‍ കിങ്ഡം, ടീന്‍സ് ഫോര്‍ കിങ്ഡം ടീമിന്റെ നേതൃത്വത്തില്‍ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും. കണ്‍വെന്‍ഷനിലുടനീളം കുമ്പസാരത്തിനും സ്പിരിച്വല്‍ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. ഇംഗ്ലീഷ്, മലയാളം ബൈബിള്‍, മറ്റ് പ്രാര്‍ത്ഥന പുസ്തകങ്ങള്‍, ജപമാല, തിരുസ്വരൂപങ്ങള്‍ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ് ബുക്ക് മിനിസ്ട്രി കണ്‍വെന്‍ഷനില്‍ പ്രവര്‍ത്തിക്കും.
ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുക്കുന്ന ജപമാല, വി. കുര്‍ബാന, വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉള്‍പ്പെടുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷനിലേക്ക് അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ. ഷൈജു നടുവത്താനിയിലും എഎഫ്സിഎം യുകെ കുടുംബവും ഏവരെയും ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:ഷാജി ജോര്‍ജ് 07878 149670ജോണ്‍സണ്‍ +44 7506 810177അനീഷ് 07760 254700ബിജുമോന്‍ മാത്യു 07515 368239
നിങ്ങളുടെ പ്രദേശങ്ങളില്‍ നിന്നും കണ്‍വെന്‍ഷനിലേക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാന്‍:ജോസ് കുര്യാക്കോസ് 07414 747573.ബിജുമോന്‍ മാത്യു 07515 368239
സ്ഥലത്തിന്റെ വിലാസം:Bethel Convention Centre, Kelvin Way, West Bromwich, Birmingham, B707JW
കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഏറ്റവും അടുത്തുള്ള ട്രെയിന്‍ സ്റ്റേഷന്‍:Sandwell & Dudley, West Bromwich, B70 7JD
ലണ്ടന്‍ : ലണ്ടന്‍ റീജണല്‍ നൈറ്റ് വിജില്‍ പ്രശസ്ത ധ്യാന ഗുരുവും, സീറോമലബാര്‍ ലണ്ടന്‍ റീജിയന്‍ കോര്‍ഡിനേറ്ററുമായ ഫാ.ജോസഫ് മുക്കാട്ടും, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഡയറക്ടറും, പ്രശസ്ത ഫാമിലി കൗണ്‍സിലറുമായ സിസ്റ്റര്‍ ആന്‍ മരിയായും സംയുക്തമായി നയിക്കും. ബാസില്‍ഡനിലെ ഹോളി ട്രിനിറ്റി ദേവാലയത്തില്‍ വെച്ചാണ് നൈറ്റ് വിജില്‍ ശുശ്രുഷകള്‍ ക്രമീകരിച്ചിരിക്കുന്നത്.
ക്രിസ്തുവില്‍ സ്‌നേഹവും, വിശ്വാസവും, പ്രത്യാശയും അര്‍പ്പിച്ച് രാത്രിയാമങ്ങളില്‍ ത്യാഗപൂര്‍വ്വം ഉണര്‍ന്നിരുന്ന് നടത്തുന്ന പ്രാര്‍ത്ഥനയും, ആരാധനയും,സ്തുതിപ്പും, ക്രിസ്തുവില്‍ അനുരഞ്ജനപ്പെടുവാനും, ദൈവീക കൃപകളും, കരുണയും പ്രാപിക്കുവാനും സഹായകമാവും.
ബാസില്‍ഡനില്‍ വെച്ച് നടത്തപ്പെടുന്ന നൈറ്റ് വിജില്‍, പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ വൈകുന്നേരം ആറരക്ക് ആരംഭിക്കും. വിശുദ്ധ കുര്‍ബ്ബാന, പ്രെയ്സ് & വര്‍ഷിപ്പ്, തിരുവചന ശുശ്രുഷ, ആരാധന തുടര്‍ന്ന് സമാപന ആശീര്‍വ്വാദത്തോടെ രാത്രി പതിനൊന്നു മണിക്ക് അവസാനിക്കും. കുമ്പസാരത്തിനും, കൗണ്‍സിലിംഗിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.
പരിശുദ്ധ അമ്മയുടെ വണക്കത്തിനായി തിരുസഭ പ്രത്യേകമായി നീക്കി വെച്ചിരിക്കുന്ന മെയ് മാസത്തില്‍ ക്രമീകരിച്ചിരിക്കുന്ന, അനുഗ്രഹീത ദൈവീക കൃപകളുടെ കലവറയായ നൈറ്റ് വിജിലിലേക്ക് ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:മനോജ് - 07848808550മാത്തച്ചന്‍ വിളങ്ങാടന്‍- 07915602258
നൈറ്റ് വിജില്‍ സമയം: മെയ് 24, വെള്ളിയാഴ്ച, രാത്രി 6:30 മുതല്‍ 11:00 വരെ. HOLY TRINITY CATHOLIC CHURCH, BASILDON,SS15 5AD.
ഓള്‍ഡാം: മാഞ്ചസ്റ്ററിലെ ഓള്‍ഡാം ക്രിസ്ത്യന്‍ അസംബ്ലി ചര്‍ച്ചിന്റെ ഡിസ്‌കവര്‍ ലിവിംഗ് ഹോപ്പ് 2024 മ്യൂസിക് നൈറ്റ് ഈമാസം 25ന് നടത്തപ്പെടും. 25 ശനിയാഴ്ച മൂന്നു മണി മുതല്‍ ഏഴു മണി വരെയാണ് ഓള്‍ഡാം ക്രിസ്ത്യന്‍ അസംബ്ലി ചര്‍ച്ചിന്റെ നേതൃത്വത്തില്‍ ചാഡേട്ടണ്‍ റിഫോം ക്ലബ്ബില്‍ വെച്ച് ഡിസ്‌കവര്‍ ലിവിംഗ് ഹോപ്പ് 2024 മ്യൂസിക് നൈറ്റ് നടക്കുന്നത്. റാണ പ്രതാപ് (സ്വീഡന്‍)സുമി സണ്ണി, സ്റ്റഫി സോളമന്‍, ഷാജി ജോസഫ്, ഡന്‍സില്‍ വില്‍സണ്‍, സ്റ്റെഫി ഡാര്‍വിന്‍ എന്നിവര്‍ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കുന്നു.
ഷാരോണ്‍ ഫെല്ലോഷിപ്പ് യുകെ & അയര്‍ലണ്ട് പ്രസിഡന്റ് പാസ്റ്റര്‍ സാംകുട്ടി പാപ്പച്ചന്‍ ഉദ്ഘാടനം ചെയ്യുന്നതും പാസ്റ്റര്‍. സുനൂപ് മാത്യു, സിസ്റ്റര്‍ ഷൈനി തോമസ്, പാസ്റ്റര്‍. ജോസഫ് റൈനോള്‍ഡ്, പാസ്റ്റര്‍. സോണി ചാക്കോ, പാസ്റ്റര്‍ ജോണ്‍ വര്‍ഗീസ്, പാസ്റ്റര്‍. ജിന്‍സ് മാത്യു, പാസ്റ്റര്‍. സന്തോഷ് കുമാര്‍, പാസ്റ്റര്‍ റിജോ ജോയ് എന്നിവരുടെ സാനിധ്യം ഉണ്ടാകുമെന്ന് പ്രോഗ്രാം കോഡിനേറ്റര്‍ ലിജു വേങ്ങല്‍ അറിയിച്ചു. പ്രോഗ്രാമിന് പ്രവേശനം, പാര്‍ക്കിംഗ് സൗജന്യം ആയിരിക്കും.
സ്ഥലത്തിന്റെ വിലാസം:CHADDERTON REFORM CLUB OL9 OLG
SPECIAL REPORT
ഡിജിറ്റല്‍ വാലറ്റ് ആപ്പായ ഗൂഗിള്‍ വാലറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍. 2022 ല്‍ യുഎസില്‍ ആദ്യമായി അവതരിപ്പിച്ച ഗൂഗിള്‍ വാലറ്റ് രണ്ട് വര്‍ഷത്തിനുശേഷമാണ് ഗൂഗിള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.
ഡിജിറ്റല്‍ പെയ്‌മെന്റ്കള്‍ അടക്കം ചെയ്യാനാണ് യുഎസില്‍ വാലറ്റ് ആപ്പ് ഉപയോഗിക്കുന്നത് എങ്കിലും ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ഡിജിറ്റല്‍ പെയ്‌മെന്റുകള്‍ ചെയ്യാനല്ല ഉപയോഗിക്കുക. ഉപഭോക്താക്കളുടെ രേഖകള്‍ ഏറ്റവും സുരക്ഷിതവും സ്വകാര്യവുമായി സൂക്ഷിക്കാന്‍ അനുവദിക്കുന്ന ഡിജിറ്റല്‍ പേഴ്‌സ് ആണ് ഗൂഗിള്‍ വാലറ്റ്.
ഗൂഗിള്‍ വാലറ്റ് ഉപയോഗിച്ച് ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍, ഡെബിറ്റ് കാര്‍ഡുകള്‍, ബോര്‍ഡിങ് പാസ്സുകള്‍, ട്രെയിന്‍ /ബസ് ടിക്കറ്റുകള്‍, ലോയല്‍റ്റി കാര്‍ഡുകള്‍, ഓണ്‍ലൈനായിഎടുക്കുന്ന സിനിമാ ടിക്കറ്റുകള്‍,റിവാര്‍ഡ് കാര്‍ഡുകള്‍ തുടങ്ങിയവയൊക്കെ സൂക്ഷിച്ചുവെക്കാന്‍ ഗൂഗിള്‍ വാലറ്റില്‍ സാധിക്കും.
ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് കോണ്‍ടാക്ട് ലെസ്സ് പെയ്‌മെന്റുകള്‍ നടത്താന്‍ സാധിക്കുന്ന ഗൂഗിള്‍ വാലറ്റില്‍ ഗൂഗിള്‍ പേ പോലെ യുപിഐ സേവനം ലഭ്യമല്ല. ഗൂഗിളുമായി പി വി ആര്‍ ഇനോക്‌സ്, മേക്ക് മൈ ട്രിപ്പ്, എയര്‍ ഇന്ത്യ, ഇന്‍ഡിഗോ,ഷോപ്പേഴ്‌സ് സ്റ്റോപ്പ്, ബിഎംഡബ്ലിയു, ഫ്‌ലിപ്കാര്‍ട്ട്, പൈന്‍ ലാബ്‌സ്, കൊച്ചി മെട്രോ, അബിബസ് തുടങ്ങി ഇരുപതോളം സ്ഥാപനങ്ങള്‍ വാലറ്റിനു വേണ്ടി സഹകരിക്കുന്നുണ്ട്. ഭാവിയില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ ഗൂഗിള്‍ വാലറ്റുമായി സഹകരിക്കുകയും ചെയ്യും.
CINEMA
ലോകം അറിയപ്പെടുന്ന നടനാണ് രജനീകാന്ത്. പക്ഷെ കടുത്ത ദാരിദ്രത്തില്‍ നിന്നും ഇന്ന് കാണുന്ന രജനീകാന്ത് എന്ന ലോകം അറിയപ്പെടുന്ന നടനിലേക്ക് ഉള്ള ദൂരത്തില്‍ ഒരുപാട് കടമ്പകള്‍ കടന്ന് താരം സഞ്ചരിച്ചിട്ടുണ്ട്. ബസ് ഡ്രൈവില്‍ നിന്നും കഷ്ടപ്പാടുകളിലൂടെയാണ് ഇന്നത്തെ നടനാകന്നത്. ആ കാര്യങ്ങളെ കുറിച്ചാണ് താരം ഇപ്പോള്‍ പങ്കുവെക്കുന്നത്.
ആരാധകരെ പ്രചോദിപ്പിക്കുന്ന അനുഭവ കഥയാണ് താരം പങ്കുവെച്ചിരിക്കുന്നത്. പൊതു ഇടങ്ങളില്‍ സംസാരിക്കാനുള്ള തന്റെ കഴിവും മനോധൈര്യവും തമിഴ് ജനതയുടെ പിന്തുണയുമാണ് തന്റെ വിജയത്തിന്റെ അടിസ്ഥാനമെന്നും രജനി പറഞ്ഞു. അത്കൊണ്ടാണ് ബസ് കണ്ടക്ടറില്‍ നിന്നും സെലിബ്രിറ്റി നടനായി തനിക്ക് ഉയര്‍ന്നു വരാന്‍ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതു ഇടങ്ങളില്‍ സംവദിക്കാനുള്ള കഴിവാണ് ഏതൊരു രാഷ്ട്രീയക്കാരനും വേണ്ടത് എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ആദ്യം ഓഫീസ് ബോയ്, കൂലിപ്പണി , മരപ്പണി, തുടങ്ങി നിരവധി ജോലികള്‍ ചെയ്തിട്ടുണ്ട്. അതെല്ലാം തന്റെ കുടുംബത്തിലെ ദാരിദ്രം കൊണ്ടാണ് ചെയ്തത്. കടുത്ത ദാരിദ്യം അനുഭവിച്ച താന്‍ പട്ടിണി എന്നത് നേരിട്ട് അറിഞ്ഞയാളാണെന്നും അദ്ദേഹം പറഞ്ഞു.
'' വലിയ പണക്കാരന്‍ ആവണമെന്ന ആഗ്രഹമുണ്ടായിരുന്ന താന്‍ ചെറുപ്പത്തില്‍പ്പോലും ഒന്നിനെയും പേടിച്ചിട്ടില്ല. പക്ഷെ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച നിമിഷമുണ്ടായിരുന്നു. അന്ന് എനിക്ക് വല്ലാത്ത പേടി തോന്നിയിരുന്നു. ചുറ്റും ആളുകള്‍ കൂടി നില്‍ക്കുന്ന ഒരു ദൈവീകന്റെ ഛായ ചിത്രം കണ്ടപ്പോഴാണ് ആത്മഹത്യയില്‍ നിന്നും പിന്തിരിഞ്ഞത് '' നടന്‍ പറഞ്ഞു.
തന്റെ വിജയത്തില്‍ തമിഴ് ജനതയുടെ പങ്ക് അവിസ്മരണീയമാണ്. ബസ് കണ്ടക്ടറായ തന്നെ സ്യൂട്ട് ധരിച്ച് നില്‍ക്കാന്‍ കഴിയുന്ന ഒരാളാക്കി അവര്‍ മാറ്റി എന്നും രജനീകാന്ത് പറഞ്ഞു.
ഇന്ത്യന്‍ സിനിമയെ തന്നെ അത്ഭുതപ്പെടുത്തുകയായിരുന്നു ബാഹുബലി ഒന്നും രണ്ടും. ബാഹുബലി ഒന്നാം ഭാഗം പുറത്തിറങ്ങിയപ്പോള്‍ ഉണ്ടായ ഓളം രണ്ടാം ഭാഗത്തിനും സൃഷ്ടിക്കാന്‍ കഴിഞ്ഞു. ഇപ്പോഴിതാ ബിഗ്‌ബോസ് മൂന്നാം ഭാഗം ദ ക്രൗണ്‍ ഓഫ് ബ്ലഡ് എന്ന അനിമേറ്റഡ് സീരിസുമായാണ് രാജമൗലി എത്തുകയാണ്. ഈ വാര്‍ത്തകള്‍ കൂടി പുറത്ത് വന്നതോടെ ബാഹുബലി ആരാധകര്‍ വളരെ പ്രതീക്ഷയിലാണ്.
ചിത്രത്തിന്റെ പ്രഖ്യാപന ചടങ്ങില്‍ സംസാരിച്ച രാജമൗലിയുടെ വാക്കുകളാണ് ഇപ്പോള്‍ ഏറെ ശ്രദ്ധേയമാകുന്നത്. ബാഹുബലിയുടെ ബജറ്റിനെ കുറിച്ച് പറയുന്നതിനിടയിലാണ് രാജമൗലി കേള്‍വിക്കാരെ പോലും അത്ഭുതപ്പെടുത്തിയ കാര്യങ്ങള്‍ സംസാരിച്ചത്.
ബാഹുബലിയുടെ പ്രമോഷന് വേണ്ടി ഞങ്ങള്‍ പണം ചിലവഴിച്ചിട്ടില്ലെന്നായിരുന്നു രാജമൗലി പറഞ്ഞത്. ആ പണവും ചിത്രത്തിന്റെ നിര്‍മാണത്തിന് വേണ്ടി മാറ്റിവയ്ക്കുകയായിരുന്നു അത്രേ.
'ബാഹുബലിയുടെ പ്രമോഷന് ഞങ്ങള്‍ ഞങ്ങളുടെ തലച്ചോറും ബുദ്ധിയുമാണ് ഉപയോഗിച്ചത്. ഞങ്ങളുടെ സമയവും ബാഹുബലിക്ക് വേണ്ടി ഞങ്ങള്‍ മാറ്റിവച്ചു. ഡിജിറ്റല്‍ പോസ്റ്ററുകളിലൂടെയും ചെറിയ വീഡിയോകളിലൂടെയും ചിത്രത്തെ കുറിച്ച് എങ്ങനെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കാമെന്ന് ഞങ്ങള്‍ ചിന്തിച്ചു. അതിനായി ഒരുപാട് വീഡിയോകള്‍ പുറത്തിറക്കിയിരുന്നു.
ചിത്രത്തിലെ കഥാപാത്രങ്ങളെ പ്രമോഷനായി ഞങ്ങള്‍ ഉപയോ?ഗിച്ചു. ചിത്രത്തിന്റെ മേക്കിംഗ് വീഡിയോകള്‍ പുറത്തിറക്കി. ഇത്തരത്തില്‍ ഒരുപാട് കാര്യങ്ങള്‍ ബാഹുബലിക്കായി ചെയ്തു. ഇതിലൂടെയാണ് ചിത്രത്തിന് പ്രേക്ഷക ശ്രദ്ധ ലഭിച്ചത്. എന്നാല്‍ ഞങ്ങള്‍ക്ക് പണം ചെലവഴിക്കേണ്ടി വന്നില്ല. അത് തന്നെയായിരുന്നു ചിത്രത്തിന് ഇത്രയും പ്രേക്ഷകരെ കിട്ടാനുള്ള പ്രധാന കാരണം.
പുതിയ പ്രേക്ഷകരെ കൊണ്ടുവരാനാണ് ഞാന്‍ ശ്രമിക്കുന്നത്. എങ്ങനെ പുതിയ പ്രേക്ഷകരിലേക്ക് ചിത്രമെത്തിക്കാം, അവരെ എങ്ങനെ കണ്ടെത്താം എന്നൊക്കെയാണ് ഇപ്പോള്‍ ഞാന്‍ ചിന്തിക്കുന്നതെന്നും' രാജമൗലി പറഞ്ഞു.
കേരളത്തില്‍ സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. കൂട്ടത്തില്‍ ഒരാള്‍ക്ക് ആപത്ത് വരുമ്പോള്‍ അയാളെ ഉപേക്ഷിക്കാതെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയ സിജുവിന്റെയും കൂട്ടരുടേയും കഥ പറഞ്ഞ മഞ്ഞുമ്മല്‍ ബോയ്‌സ് ഒരു യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയതാണ്.
ചിത്രത്തില്‍ എല്ലാവരുടേയും കണ്ണ് നിറച്ച സംഭവമായിരുന്നു തമിഴ്‌നാട്ടില്‍ വെച്ച് അപകടം നടന്നപ്പോള്‍ പൊലീസ് സംഭവത്തില്‍ ഇടപ്പെട്ട രീതി. എന്നാല്‍ ഇപ്പോഴിതാ ആ സംഭവത്തില്‍ അന്നത്തെ പൊലീസുകാര്‍ക്ക് നേരെ അന്വേഷണത്തിന് ഒരുങ്ങിയിരിക്കുകയാണ്.
സിനിമയില്‍ യഥാര്‍ത്ഥ സംഭവങ്ങള്‍ എന്ന് പറഞ്ഞു അവതരിപ്പിച്ച രംഗംങ്ങളില്‍ സത്യമുണ്ടോ എന്ന് നോക്കി നടപടിയെടുക്കാന്‍ തമിഴ്‌നാട് ഡിജിപിക്ക് ആഭ്യന്തര വകുപ്പ് സെക്രട്ടറി അമുദ ഉത്തരവു നല്‍കിയിട്ടുണ്ട്. വലിയ വിജയം നേടി മുന്നേറുന്നതിനിടെയാണ് മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയില്‍ പറഞ്ഞ 'യഥാര്‍ഥ' സംഭവങ്ങള്‍ പൊലീസ് അന്വേഷിക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ തങ്ങള്‍ അന്ന് അനുഭവിച്ച മര്‍ദ്ദനത്തില്‍ പരാതിയില്ലെന്ന് പറഞ്ഞിരിക്കുകയാണ് റിയല്‍ മഞ്ഞുമ്മല്‍ ബോയ്‌സ്.
'അന്നത്തെ പൊലീസുകാരെല്ലാം വിരമിച്ച് വിശ്രമ ജീവിതത്തിലാകും. ഇനി അന്വേഷണമോ നടപടിയോ വേണ്ടെന്ന് അപകടത്തില്‍ രക്ഷകനായ സിജു ഡേവിഡ് പ്രതികരിച്ചു. ഇനിയെങ്കിലും കാര്യങ്ങളെ മുന്‍വിധിയോടെ സമീപിക്കരുതെന്നാണ് അഭ്യര്‍ത്ഥനയെന്നും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേസില്‍ അന്വേഷണം അനാവശ്യമാണെന്ന് 'മഞ്ഞുമ്മല്‍ ബോയ്‌സ്' സിനിമയുടെ സംവിധായകന്‍ ചിദംബരവും പ്രതികരിച്ചു. സംഘാംഗങ്ങള്‍ ഗുണ കേവിലേക്ക് കടന്നു കയറിയതാണ്. തിരഞ്ഞെടുപ്പുകാലത്ത് എത്തിയ പൊലീസുകാരാണ് അന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. പൊലീസുകാരെ കുറ്റം പറയാനാകില്ലെന്നും ചിദംബരം പറഞ്ഞു.
NAMMUDE NAADU
കേരളത്തില്‍ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌ക്കരണത്തിന്റെ പേരില്‍ സമരത്തിലേക്ക് നീങ്ങുകയാണ് ഡ്രൈവിംഗ് സ്‌കൂളുകള്‍. നിലവില്‍ വന്ന ഡ്രൈവിംങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന ഗതാഗതമന്ത്രി ഗണേഷ് കുമാറിന്റെ നിലപാടില്‍ സമരപരിപാടിയിലേക്ക് നീങ്ങാനാണ് തീരുമാനം.
ടെസ്റ്റ് തടയാന്‍ തന്നെയാണ് സംയുക്ത സമരസമിതി സ്വീകരിച്ചിരിക്കുന്ന തീരുമാനം. കഴിഞ്ഞ ഒമ്പത് ദിവസമായി സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്നില്ല. പുതിയ സജ്ജീകരണങ്ങള്‍ തയ്യാറാക്കി ടെസ്റ്റ്മായി മുന്‍പോട്ട് നീങ്ങാനാണ് മന്ത്രിയുടെ നിര്‍ദേശം.
കെ.എസ്.ആര്‍.ടി.സിയുടെ ഭൂമിയിലും ടെസ്റ്റ് നടത്താന്‍ മന്ത്രി അനുമതി കൊടുത്തിട്ടുണ്ട്. സ്ലോട്ട് ലഭിച്ച ആളുകള്‍ ഉറപ്പായും ടെസ്റ്റിന് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യമെങ്കില്‍ പോലീസ് സംരക്ഷണം തേടാനും ആര്‍.ടി.ഒമാര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ പാലക്കാട്ടും പ്രതിഷേധം നടന്നിരുന്നു. മലമ്പുഴയിലെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ കുത്തുപാള കഞ്ഞി വെച്ചായിരുന്നു ഉടമകള്‍ പ്രതിഷേധിച്ചത്. കഴിഞ്ഞ 9 ദിവസമായി ആളുകള്‍ സ്വമേധയാ ഡ്രൈവിംഗ് ടെസ്റ്റുകളില്‍ നിന്നും മാറി നില്‍ക്കുകയാണെന്നും സ്‌കൂള്‍ ഉടമകള്‍ പറഞ്ഞു.
പാലക്കാട് മലമ്പുഴ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിലായിരുന്നു സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തിയത്. കുത്തുപാളക്കഞ്ഞി എന്ന പേരില്‍ കഞ്ഞി വെച്ചായിരുന്നു ഇവര്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
എയര്‍ ഇന്ത്യ എക്പ്രസ് സര്‍വ്വീസ് പ്രതിസന്ധി തുടരുന്നു. കൂട്ട അവധിയെടുത്ത ജീവനക്കാര്‍ തിരികെയെത്താത്തതാണ് സര്‍വ്വീസ് മുടങ്ങാന്‍ കാരണം. നെടുമ്പാശ്ശേരിയില്‍ നിന്നും കണ്ണൂരില്‍ നിന്നുമുള്ള എട്ട് സര്‍വീസുകള്‍ റദ്ദാക്കി.
നെടുമ്പാശ്ശേരിയില്‍ നിന്ന് രാവിലെ 8.35ന് പുറപ്പെടേണ്ട ദമാം സര്‍വീസ്, 8.50 ന് പുറപ്പെടേണ്ട മസ്‌കത്ത് സര്‍വീസ് എന്നിവയാണ് റദ്ദാക്കിയത്. കണ്ണൂരില്‍ നിന്ന് ഷാര്‍ജ, ദുബൈ, ദമാം, റിയാദ്, അബുദാബി, റാസല്‍ ഖൈമ, മസ്‌കത്ത്, ദോഹ സര്‍വീസുകളുമാണ് റദ്ദാക്കിയത്. അതേസമയം തിരുവനന്തപുരത്ത് നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം പുറപ്പെട്ടു. 1.10നുള്ള അബുദാബി വിമാനമാണ് പുറപ്പെട്ടത്. കണ്ണൂരില്‍ നിന്നും വൈകിട്ട് പുറപ്പെടേണ്ട ഷാര്‍ജ, ദുബായ് വിമാനങ്ങളും സര്‍വ്വീസ് നടത്തുമെന്നാണ് വിവരം.
കഴിഞ്ഞ ദിവസമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം പിന്‍വലിച്ചത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാനേജ്‌മെന്റും ജീവനക്കാരും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തിയതോടെയാണ് സമരം അവസാനിപ്പിച്ചത്. പിരിച്ചുവിട്ട എല്ലാവരെയും തിരിച്ചെടുക്കാമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് തൊഴിലാളി യൂണിയന് ഉറപ്പ് നല്‍കിയിരുന്നു. ജീവനക്കാര്‍ ഉയര്‍ത്തിയ പ്രശ്നങ്ങള്‍ പരിശോധിക്കുമെന്നും കമ്പനി ഉറപ്പു നല്‍കി. ഇതോടെ സമരം പിന്‍വലിക്കാമെന്ന് തൊഴിലാളി യൂനിയനും അറിയിക്കുകയായിരുന്നു.
എയര്‍ ഇന്ത്യ ജീവനക്കാര്‍ കൂട്ട അവധിയെടുത്തതോടെ നിരവധി ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീസുകളാണ് കഴിഞ്ഞ ദിവസം മുതല്‍ റദ്ദാക്കിയത്. അപ്രതീക്ഷിതമായി സര്‍വീസുകള്‍ റദ്ദാക്കിയതുമൂലം നൂറുകണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. ഫ്‌ളൈറ്റ് റദ്ദാക്കിയതില്‍ യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ ഇന്ത്യ ക്ഷമ ചോദിച്ചിരുന്നു.
Channels
മിനിസ്‌ക്രീിനിലൂടെ ബിഗ്‌സ്‌ക്രീനിലെത്തിയ താരമാണ് സ്വാസിക. അടുത്തിടയ്ക്കാണ് താരം വിവാഹിതയാണ്. അഭിനേതാവും മോഡലുമായ പ്രേമുമായുള്ള പ്രണയ വിവഹമായിരുന്നു. ഇപ്പോഴിതാ പ്രേമിനെക്കുറിച്ച് സ്വാസിക പറഞ്ഞ വാക്കുകള്‍ ഏറെ വൈറല്‍ ആകുന്നത്. താന്‍ പൈങ്കിളി ആണെന്നാണ് സ്വാസിക പറയുന്നത്. തനിക്ക് ഭര്‍ത്താവിന്റെ എല്ലാ കാര്യങ്ങളും ചെയ്യാന്‍ ഇഷ്ടം ആണെന്നും താരം തുറന്നു സമ്മതിക്കുന്നുണ്ട്.
'വിവാഹത്തിന് ശേഷം പ്രേമില്‍ യാതൊരു മാറ്റവുമില്ല. എപ്പോഴും ഒരുപോലെയാണ്. പ്രേം അന്നും വളരെ കുറച്ച് മാത്രം സംസാരിക്കുന്നയാളാണ്. ഇന്നും അങ്ങനെയാണ്. ഞാന്‍ കുറച്ചൊരു പൈങ്കിളിയാണ്. എന്റെ സീത എന്ന സീരിയലിലും വളരെ ക്രിഞ്ച് പ്രേമമായിരുന്നു. എന്റെ ആഗ്രഹം അങ്ങനൊരാളെയായിരുന്നു. പക്ഷേ, പ്രേമിനെ കണ്ടപ്പോള്‍ ഞാന്‍ അട്രാക്റ്റഡായി. പിന്നീടാണ് എനിക്ക് മനസ്സിലായത് എപ്പോഴും കൊഞ്ചിക്കുന്നതല്ല, ശരിക്കുള്ള സ്‌നേഹം നമുക്ക് എപ്പോഴും സമാധാനമുള്ള അവസ്ഥയില്‍ ആ റിലേഷനില്‍ നില്‍ക്കാന്‍ പറ്റുക എന്നുള്ളതാണ്. പ്രേമിന്റെ കൂടെയുള്ളപ്പോള്‍ നല്ല സമാധാനമുണ്ടായിരുന്നു.
ഇപ്പോഴത്തെ ജെനറേഷനിലുള്ള പലരും പ്രേമിനെ പോലൊരു ഭര്‍ത്താവിനെയാണ് ആഗ്രഹിക്കുക. പ്രേം കഴിച്ച പ്ലേറ്റ് എടുത്തു കൊണ്ടുപോകാനും അത് കഴുകാനുമൊക്കെ എനിക്ക് ഇഷ്ടമാണ്. ഭര്‍ത്താവിന്റെ എല്ലാ കാര്യങ്ങളും ചെയ്യാന്‍ ഇഷ്ടമുള്ളൊരു ഭാര്യയാണ് ഞാന്‍. പക്ഷേ, പ്രേം അങ്ങനെയൊന്നുമല്ല. പ്രേമിന്റെ കാര്യങ്ങളൊക്കെ പ്രേം തന്നെയാണ് ചെയ്യുക. പാര്‍ട്ണര്‍ക്ക് എല്ലാ ഫ്രീഡവും കൊടുക്കുന്ന ആളാണ് പ്രേം.
വൈഫ് എന്നോ സ്വീറ്റ് എന്നോ ഒക്കെ ഫോണില്‍ എന്റെ നമ്പര്‍ സേവ് ചെയ്യാന്‍ പറഞ്ഞിട്ട് പോലും പ്രേം ചെയ്തിട്ടില്ല. സ്വാസിക എന്നാണ് സേവ് ചെയ്തത്. ഒരു ഹാര്‍ട്ടെങ്കിലും പേരിനൊപ്പം ഇടാമോ എന്നു ചോദിച്ചിട്ട് പോലും ചെയ്തിട്ടില്ല. ഞാന്‍ ഹാപ്പിനെസ് എന്നാണ് പ്രേമിന്റെ പേര് സേവ് ചെയ്തത്. പിന്നെ എല്ലാവരും കൂടെയിരിക്കുമ്പോള്‍ എന്നെ എന്തെങ്കിലും പേര് വിളിച്ചൂടെ എന്നെല്ലാം ചോദിച്ചിട്ടുണ്ട്. എന്നാല്‍ എന്നെ വിളിക്കുന്നത് സ്വാസിക എന്നു തന്നെയാണ്'. സ്വാസിക പറഞ്ഞു.
മലയാളികള്‍ക്ക് ഒരു വിധത്തിലും ഉള്ള ആമുഖം വേണ്ട നടി കനകലതയെ കുറിച്ച് പറയാന്‍. സിനിമാ സീരിയല്‍ രംഗത്ത് തിളങ്ങി നിന്ന താരം. പക്ഷെ താരം അസുഖം ബാധിച്ച് ദുരിതാവസ്ഥയില്‍ ആയിരുന്നു മരണത്തിന് മുന്‍പ്. ആ കാലത്ത് താരത്തെ സന്ദര്‍ശിച്ച നടനും അവതാരകനുമായ അനീഷ് രവി പങ്കുവെച്ച കുറിപ്പ് ഇപ്പോള്‍ കനകലതയുടെ മരണ ശേഷം വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ്.
കഴിഞ്ഞ വര്‍ഷം ഒരു ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ കനകലതയുടെ സഹോദരിയും മകനും താമസിക്കുന്ന വീട്ടിലാണ് അനീഷ് രവി എത്തിയത്. സഹോദരിയും സഹോദരന്റെ മകനും കുടുംബവും നടിയെ നല്ല രീതിയിലാണ് നോക്കിയിരുന്നതെന്ന് അനീഷ് പറഞ്ഞിരുന്നു. വിറയ്ക്കുന്ന ചുണ്ടുകളോടും നനയുന്ന മിഴികളോടുമായി ചിതറിയ ശബ്ദത്തില്‍ തന്റെ പേര് പറയാന്‍ കനകലത ശ്രമിക്കുന്നുണ്ടായിരുന്നുവെന്ന് അനീഷ് പറയുന്നു
അനീഷ് രവിയുടെ വാക്കുകള്‍ ഇങ്ങനെ
''കലയും കാലവും എന്ന പുതിയ പ്രോഗ്രാമിന്റെ ഭാഗമായി ഒരിക്കല്‍ക്കൂടി രഞ്ജിത്തേട്ടനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. ഒരുപാടു സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നു അത്. വില്ലടിച്ചാന്‍ പാട്ടെന്നും വില്ലുകൊട്ടി പാട്ടൊന്നുമൊക്കെ അറിയപ്പെടുന്ന കലാരൂപത്തിനെക്കുറിച്ചും ആ കലാരൂപത്തോടൊപ്പം സഞ്ചരിക്കുന്ന ശുദ്ധകലാകാരന്മാരോടൊപ്പവുമായി കുറേ നിമിഷങ്ങള്‍. കലയുടെ അറിയാത്ത വഴികളിലൂടെ കുറേ ഏറെ നിമിഷങ്ങള്‍.
രണ്ടാം പകുതി ഷൂട്ട് കഴിഞ്ഞ് നേരെ പോയത് മങ്കാട്ടു കടവിന് സമീപമുള്ള കനകം എന്ന വീട്ടിലേക്കാണ്, കനകലത ചേച്ചിയെ കാണാന്‍. ഉള്ളിലുള്ളത് പറഞ്ഞാലല്ലേ അറിയൂ എന്ന് ചിലര്‍ ചിലപ്പോ പറയാറുണ്ട് എന്നാല്‍. എത്രപറഞ്ഞാലും മറ്റുള്ളവര്‍ക്ക് മനസിലാകാത്ത ചില ബന്ധങ്ങള്‍ കൂടി ഉണ്ട്. പരസ്പരം കാണുമ്പോള്‍ ഒന്നും പറയാതെ തന്നെ കണ്ണുകളില്‍ നിറയുന്ന നനവിന്റെ സ്നേഹ ജലം അലിഞ്ഞിറങ്ങുന്നത്. ഇന്നലെ ഞാന്‍ കണ്ടു, ജീവിതത്തിന്റെ പകുതി മുക്കാലും കുടുംബത്തിനായി മാറ്റിവച്ച് ചെയ്തു തീര്‍ക്കണമെന്ന് മനസ്സിലാഗ്രഹിച്ച കാര്യങ്ങളൊക്കെ ചെയ്തു തീര്‍ത്ത് പിന്നെ ഒന്നുമറിയാത്ത ബാല്യത്തിലേയ്ക്കൊരു തിരിഞ്ഞു പോക്ക്. എങ്കിലും എന്നെ കണ്ടതും വിറയ്ക്കുന്ന ചുണ്ടുകളോടും നനയുന്ന മിഴികളോടുമായി ചിതറിയ ശബ്ദത്തില്‍ ചേച്ചി പറയുന്നുണ്ടായിരുന്നു, 'അ നീ ..ശ് ഷ്'എന്റെ കണ്ണ് നിറഞ്ഞൊഴുകാന്‍ തുടങ്ങി. ചേച്ചിയെ ഞാനും അപ്പുണ്ണിയും ചേര്‍ന്ന് പിടിച്ചെഴുന്നേല്‍പിച്ചു പുറത്തു കൊണ്ട് വന്നിരുത്തി. കുറെ നേരം ഞങ്ങള്‍ നോക്കിയിരുന്നു.. നിശബ്ദമായ കുറെ നിമിഷങ്ങള്‍. രാവിലെ എല്ലാവരോടും വാതോരാതെ ചിരിച്ചും തമാശകള്‍ പറഞ്ഞുമൊക്കെ ഇരുന്ന എന്റെ നാവുകള്‍. ഈ ദിവസത്തിന്റെ രണ്ടാം പകുതിയില്‍ വറ്റി വരണ്ടത് പോലെ തോന്നി. കണ്ണുകള്‍ തുളുമ്പുന്നത് കൊണ്ടാവും, ഇടയ്ക്കിടയ്ക്ക് എനിയ്ക്ക് ചേച്ചിയുടെ മുഖം വ്യക്തമാകുന്നുണ്ടായിരുന്നില്ല. ഒന്നും പറയാതെ മിണ്ടാതിരിക്കുമ്പോഴും എന്റെ ഓര്‍മകള്‍ വര്‍ഷങ്ങള്‍ക്കു പിന്നിലേയ്ക്ക് ഓടിനടക്കുകയായിരുന്നു. ഞാന്‍ ആദ്യമായി ഒരു മെഗാ ഷോയ്ക്ക് അവതാരകന്റെ വേഷം കെട്ടുന്നത്. സ്റ്റേജില്‍ ഡാന്‍സ് കളിക്കുന്നതും സ്‌കിറ്റ് കളിക്കുന്നതൊക്കെ കൈരളി കലാമന്ദിര്‍ ടീമിനൊപ്പമാണ്. അതിന്റെ അമരക്കാരാണ് ഗുരു തുല്യരായ കാര്യവട്ടം ശശികുമാറും കനകലത ചേച്ചിയും. അന്ന് പാപ്പനംകോടുള്ള അവരുടെ മനോഹരമായ വീട്ടിലായിരുന്നു ഞങ്ങളെല്ലാം.
യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഓറഞ്ച് വാങ്ങാനായി ഞാന്‍ കൊടുത്ത പൈസ വാങ്ങാന്‍ കൂട്ടാക്കാതെ തിരികെ തരാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. മുടിമുറിച്ച നരകള്‍ വീണു തുടങ്ങിയ തലയില്‍ ഉമ്മ വച്ചു കൊണ്ട് ഞാന്‍ പറഞ്ഞു എന്ത് മാത്രം പൈസ തന്ന കൈ ആണ് ഇത്. വീണ്ടും വരും എന്ന് പറഞ്ഞിറങ്ങുമ്പോ എന്റെ ശബ്ദവും ചേച്ചിയുടേതെന്നപോലെ ചിതറുന്നുണ്ടായിരുന്നു.'
ബിഗ്‌ബോസ് ഷോയെ കുറിച്ചുള്ള കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ തന്നെ സംസാര വിഷയം. കഴിഞ്ഞ സിസണിലെ വിജയി അഖില്‍ മാരാര്‍ പറഞ്ഞ കാര്യങ്ങള്‍ അത്രയും ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്.
സിബിന്‍ എന്ന മത്സരാര്‍ത്ഥിയെ ഭ്രാന്തനാക്കി ചിത്രീകരിച്ചു, ഷോയില്‍ സെലക്ട് ചെയ്യാമെന്ന് പറഞ്ഞ് സ്ത്രീകളെ പല ഹോട്ടലുകളിലേക്കും കൊണ്ട് പോയി ഉപയോഗിച്ചിട്ടുണ്ട് എന്നൊക്കെയായിരുന്നു അഖില്‍ മാരാര്‍ പറഞ്ഞത്. ഷോയുടെ ഹെഡ് ആയ രണ്ട് പേര്‍ക്കെതിരെയാണ് അഖില്‍ മാരാര്‍ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. ബിഗ് ബോസ് സീസണ്‍ 5ലെ മത്സരാര്‍ത്ഥിയായിരുന്നു ഒമര്‍ ലുലു. എന്നാല്‍ അഖില്‍ മാരാരല്‍ ഷോയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് ആണ് ഒമര്‍ ലുലു പറയുന്നത്.
ഒമര്‍ ലുലുവിന്റെ വാക്കുകള്‍ ഇങ്ങനെ:ബിഗ് ബോസിന്റെ കാസ്റ്റിങ് കൗച്ചിനെ സംബന്ധിച്ച് അഖില്‍ മാരാര്‍ പറഞ്ഞ കാര്യത്തിനെ ചൊല്ലി വിവാദങ്ങളും ചര്‍ച്ചകളും നടക്കുന്നുണ്ട്. എന്നെ ഒരുപാട് പേര്‍ വിളിക്കുന്നുണ്ട്. ഞാന്‍ എന്റെ സിനിമയുടെ ഷൂട്ടിംഗില്‍ ആണ്. പിന്നെ ഒന്നാമത് ബിഗ് ബോസിനെ കുറിച്ച് എനിക്ക് വലിയ താല്‍പര്യമില്ല. അതില്‍ പങ്കെടുത്തപ്പോള്‍ മനസിലായി, ഞാനൊരു ബിഗ് ബോസ് മെറ്റീരിയല്‍ അല്ല, അതിന് പറ്റുന്നൊരു കണ്ടസ്റ്റന്റ് അല്ല ഞാന്‍. എനിക്കറിയില്ല അതില്‍ കാസ്റ്റിങ് കൗച്ച് ഉണ്ടോ ഇല്ലയോ എന്ന്. അഖില്‍ പറഞ്ഞപ്പോഴാണ് ഇത് എന്റെ ശ്രദ്ധയില്‍ പെടുന്നത്.
എന്നെ അവര്‍ സീസണ്‍ 2 മുതല്‍ വിളിക്കാറുണ്ട്. സീസണ്‍ 5ല്‍ ആണ് ഞാന്‍ പങ്കെടുത്തത്. എന്താണ് ബിഗ് ബോസ് എന്ന് അറിയാന്‍ പോയതാണ്. എന്നാല്‍ പോയപ്പോള്‍ മനസിലായി ഇത് എനിക്ക് പറ്റുന്ന പരിപാടിയല്ല എന്നത്. എന്റെ ജീവിതത്തിലെ ഏറ്റവും മോശമായ ദിവസങ്ങളാണ് അതില്‍ ഉണ്ടായിരുന്ന 18 ദിവസവും. കാരണം നമ്മളെ മറ്റൊരാള്‍ കണ്‍ട്രോള്‍ ചെയ്യുക, ഭക്ഷണം കിട്ടാതിരിക്കുക, എനിക്ക് അതിനുള്ളില്‍ ഭയങ്കര മാനസിക പ്രശ്നങ്ങള്‍ ആയിരുന്നു.
പിന്നെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് എനിക്ക് പറയാനുള്ളത്, അവര്‍ എന്നെ സീസണ്‍ മുതല്‍ വിളിക്കുന്നുണ്ട്. എനിക്ക് ആരുടെയും കൂടെ കിടന്നു കൊടുക്കണ്ടി വന്നിട്ടില്ല. അതുകൊണ്ട് ദയവു ചെയ്ത് അനാവശ്യമായിട്ടുള്ള വിവാദങ്ങള്‍ അവസാനിപ്പിക്കുക, അല്ലെങ്കില്‍ പക്കാ ക്ലാരിറ്റിയില്‍ നമ്മള്‍ പറയുക. ഈ ആളുകള്‍ക്ക് ഇങ്ങനെ പ്രശ്നമുണ്ടായിട്ടുണ്ട്, ഇവരൊക്കെ ഇതിന്റെ പിന്നിലുണ്ട് എന്നൊക്കെ പറയുക. അഖില്‍ അത് കറക്ട് പറയുക. അല്ലെങ്കില്‍ ഒരുപാട് പേരെ അത് ബാധിക്കുന്നുണ്ട്. എന്നെ തന്നെ ഒരുപാട് പേര്‍ വിളിച്ച് ചോദിക്കുന്നുണ്ട്. ഒമര്‍ വീഡിയോയില്‍ പറയുന്നു.
ബിഗ്‌ബോസ് സീസണ്‍ ആറില്‍ ഏറ്റവും ജനപ്രീതി നേടിയ താരമാണ് ഗബ്രി. എവിക്ഷന്‍ ദിവസമായിരുന്ന ഇന്നലെ ഗബ്രി പുറത്തായി. ഗബ്രിയുടെ പുറത്താകല്‍ ജാസ്മിനെ ഏറെ വേദനിപ്പിച്ചിരുന്നു. ജാസ്മിന്‍ നിലവിട്ട് കരയുന്ന വീഡിയോ ഇന്നലെ എപ്പിസോഡില്‍ പുറത്ത് വന്നിരുന്നു. തീര്‍ത്തും അപ്രതീക്ഷിതമായ ഔട്ടാകല്‍ ആയിരുന്നു എന്നും, ഗബ്രി ഔട്ടാകാന്‍ കാത്തിരിക്കുകയായിരുന്നു എന്നും പലതരം കമന്റുകളാണ് ഇതേ കുറിച്ച് ആരാധകര്‍ പറയുന്നത്.
ഇപ്പോഴിതാ ഷോയ്ക്ക് പുറത്തിറങ്ങിയ ശേഷം ഗബ്രി പറഞ്ഞ വാക്കുകള്‍ ആണ് വൈറലാകുന്നത്. 'ഒരുപാട് അപ് ആന്‍ഡ് ഡൌണ്‍സിലൂടെ ആയിരുന്നു ഇത്രയും ദിവസം മുന്‍പോട്ട് പോയ്‌കൊണ്ടിരുന്നത്. സങ്കടവും ദേഷ്യവും ബ്രെക്ക് ടൗണും എല്ലാം അടങ്ങിയ ഒരു യാത്ര ആയിരുന്നു എന്റേത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എല്ലാവരോടും യാത്ര പറഞ്ഞിട്ടും എന്തുകൊണ്ട് ജാസ്മിന്റെ പേര് എടുത്തുപറഞ്ഞില്ല എന്നത് മനഃപൂര്‍വ്വം ചെയ്തെയാണ്. അവളോട് യാത്ര പറഞ്ഞിട്ടാണ് ഞാന്‍ ഇറങ്ങുന്നത്. അവളുടെ മുന്‍പില്‍ വന്നു നിന്ന് വീണ്ടും ഞാന്‍ ആ പേര് പറഞ്ഞാല്‍ അവള്‍ക്ക് അത് വീണ്ടും വേദന ഉണ്ടാകും എന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഞാന്‍ പറയാതിരുന്നത് . എനിക്ക് എല്ലാവരെയും കെട്ടിപിടിച്ചു ബൈ പറയണം ഇന്നുണ്ടായി എന്നാല്‍ അത് നടന്നില്ല. അഭിമുഖത്തില്‍ തന്നെ ആളുകള്‍ എന്നോട് പറഞ്ഞിരുന്നു എന്റെ സ്വഭാവം വച്ചിട്ട് ഇങ്ങോട്ട് ആളുകള്‍ ഉടക്ക് ഉണ്ടാക്കും എന്ന്. എന്നാല്‍ ആളുകള്‍ കേറിയാല്‍ അല്ലെ നമുക്ക് നമ്മുടെ സ്‌ട്രെങ്ത് ഈ ഗെയിം എക്‌സ്പീരിയന്‍സ് ചെയ്യാന്‍ ആകൂ എന്നാണ് ഞാന്‍ പറഞ്ഞത്. ഞാന്‍ കോണ്‍സ്റ്റന്റ് ആയിരുന്നു. വിമര്‍ശനങ്ങള്‍ വരുന്നത് ഞാന്‍ ആസ്വദിച്ചിരുന്നു. ആദ്യമൊക്കെ വിമര്‍ശനം വേദനിപ്പിച്ചിരുന്നു. എന്നാല്‍ പിന്നെ പിന്നെ 24 മണിക്കൂറുകള്‍ മാത്രമായി ആ വേദന. ഞാന്‍ ആരോടും കൂടുതല്‍ അടുക്കില്ല എന്ന് തീരുമാനിച്ചത് ആണ് എന്നാല്‍ 24 മണിക്കൂറുകള്‍ കൊണ്ട് അവളുമായി വൈബ് ഫീല്‍ചെയ്യുന്നു. ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നത് ആ വീട്ടില്‍ എന്നെ ഇത്രയും നാള്‍ പിടിച്ചു നിര്‍ത്തിയത് ജാസ്മിന്റെ സാമിപ്യം തന്നെ ആയിരുന്നു എന്നാണ്. ആ കൈ പിടിച്ചു നില്‍ക്കുമ്പോള്‍ എനിക്ക് കിട്ടുന്ന ബലം എന്ന് പറയുന്നത് പറഞ്ഞറിയിക്കാന്‍ ആകാത്ത ആണ്. അത് മറ്റുള്ളവര്‍ എങ്ങനെ എടുക്കുന്നു എന്നത് അറിയാന്‍ എനിക്ക് താത്പര്യമില്ല. ജാസ്മിനും ഞാനും ഒരുമിച്ചിരുന്നത് കൊണ്ട് എന്റെ ഗെയിമിനെ ബാധിച്ചിട്ടില്ല. ജാസ്മിനെ എതിര്‍ക്കേണ്ട സ്ഥലത്ത് എതിര്‍ത്തിട്ടുണ്ട്. എന്നെ ആ ബന്ധം ശക്തമാക്കിയിട്ടേ ഉള്ളൂ. അത് തളര്‍ത്തിയിട്ടില്ല.ഞങ്ങളെ തകര്‍ക്കാന്‍ ആര്‍ക്കും പറ്റും എന്ന് തോന്നുന്നില്ല. ജാസ്മിന്‍ നല്ല സ്‌ട്രോങ്ങ് പ്ലെയറാണ്. ഇനി ഫയര്‍ കാട്ടുതീ ആയിരിക്കും ജാസ്മിന്‍.
ഞങ്ങള്‍ ഇത് വരെ ഒരുമിച്ചായിരുന്നു, നമ്മുടെ ഇഷ്ടമുള്ള ആളിന്റെ അടുത്തുനിന്നും മാറി നടക്കാന്‍ ആകില്ല. ജാസ്മിന്‍ തന്നെ പല അവസരത്തില്‍ പറഞ്ഞിട്ടുണ്ട് ഒരാള്‍ പോയാല്‍ മറ്റേയാള്‍ക്ക് പിടിച്ചു നില്ക്കാന്‍ ആകില്ല എന്ന്. പക്ഷെ സ്‌ട്രോങ്ങ് പേഴ്‌സണ്‍ ആണ് ജാസ്മിന്‍, അവള്‍ ഒന്നോ രണ്ടോ ദിവസം വീക്ക് ആകും. ഞങ്ങളുടെ ബന്ധത്തെ കുറിച്ച് വ്യക്തമായ ധാരണ ഞങ്ങള്‍ക്ക് ഉണ്ട്. എത്രത്തോളം ഇഷ്ടം ഉണ്ട് എന്ന് ഞങ്ങള്‍ക്ക് അറിയാം. അത് വളരെ ക്ലിയര്‍ ആണ്.'- ഗബ്രി പറയുന്നു.
ബിഗ്‌ബോസ് സീസണ്‍ ആറിന്റെ പോക്ക് എങ്ങോട്ടാണെന്നാണ് ഇക്കുറി പ്രേക്ഷകര്‍ ചോദിക്കുന്നത്. ഫിസിക്കല്‍ അസോള്‍ട്ടിന്റെ പേരിലും ശാരീരിക ബുദ്ധിമുട്ടുകളുടെ പേരിലും ഷോയില്‍ നിന്നും പോകേണ്ടി വന്നവര്‍ ആണ് ഇക്കുറി കൂടുതലും. ഇപ്പോഴിതാ അതില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ സായ് കൃഷ്ണയും.
സായ്ക്ക് കഴിഞ്ഞ ദിവസത്തെ ഗെയിമിന് ശേഷം ബുദ്ധിമുട്ടുകള്‍ വന്നിരുന്നു. സീക്രട്ട് ഏജന്റ് എന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ അറിയപ്പെടുന്ന വ്യക്തിയാണ് സായ്. ഷോയില്‍ താരം തന്റേതായ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയാണ്. ഇപ്പോഴിതാ ബിബി ടീം ആരോഗ്യരപ്രശ്‌നങ്ങളാല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്.
കഠിനമായ നടുവേദന മൂലമാണ് സായിയെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്. നടുവേദനയും സഹിച്ച് ഹൗസില്‍ തുടരാന്‍ സായ് ശ്രമിച്ചുവെങ്കിലും ദിവസങ്ങള്‍ കഴിയുന്തോറും വേദന വര്‍ധിച്ചതോടെയാണ് സായിയെ ബിബി ടീം ആശുപത്രിയിലേക്ക് മാറ്റിയത്. ആദ്യഘട്ടത്തില്‍ പരിശോധന നടത്തി തുടര്‍ന്ന് സായിക്ക് ബിഗ് ബോസ് പൂര്‍ണ്ണ വിശ്രമം അനുവദിച്ചിരുന്നു. ടാസ്‌ക്കുകളില്‍ നിന്ന് പോലും ഒഴിവാക്കിയിരുന്നു. എന്നാല്‍ പിന്നീട് വേദന വര്‍ധിച്ച് നടക്കാനോ ഇരിക്കാനോ സായ്ക്ക് സാധിക്കാത്ത അവസ്ഥയായി. സായ് തന്നെ കണ്‍ഫഷന്‍ റൂമില്‍ വന്ന് വേദന നല്ല രീതിയിലുണ്ടെന്നും അതിനാല്‍ ഇതിനൊരു പരിഹാരം വേണമെന്നും പറയുകയായിരുന്നു. ഗെയിം കളിക്കാനാണ് വന്നതെന്നും എന്നാല്‍ തനിക്ക് ടാസ്‌കില്‍ അടക്കം പങ്കെടുക്കാന്‍ പറ്റില്ലെന്നും സായി പറഞ്ഞു. ഇതോടെയാണ് നടുവേദനയില്‍ പുളഞ്ഞ സായിയെ ബിബി ടീം ആശുപത്രിയിലേക്ക് മാറ്റിയത്. പവര്‍ റൂമില്‍ കയറുന്ന അല്ലെങ്കില്‍ മികച്ചതെന്ന് പ്രേക്ഷകര്‍ക്ക് തോന്നുന്ന മത്സരാര്‍ത്ഥികള്‍ ശാരീരിക കാരണങ്ങളാല്‍ ഷോയില്‍ നിന്നും പോകേണ്ടി വരുന്നത് ആരാധകര്‍ക്ക് ഏറെ നിരാശ കൊടുക്കുന്നുണ്ട്.
FEATURED ARTICLE
പൂച്ച പ്രസവിക്കുന്നപോലെ പെറ്റു കൂട്ടുക ....സ്വയം കടിച്ചു ദൂരെ എറിയുക ഇതാണിപ്പോ നാട്ടിലെ പ്രഥാന കലാപരിപാടി. അതെ നമ്മുടെ ഈ കൊച്ചു കേരളത്തിൽ പത്തുവയസുകാരി പോലും സ്വന്തം അച്ഛനാൽ ഗർഭിണിയാകുന്നു, മറ്റുചിലർ ടോയ്‌ലെറ്റിലും, വാതിലിന്റെ മറവിലുമൊക്കെ സ്വയം പെറ്റുകൂട്ടി വലിച്ചെറിയുന്നു, ഇതൊക്കെ കേൾക്കുമ്പോൾ നമ്മുടെ സാക്ഷരത എവിടെയാണ് ? എന്തിനാണ് ? ഇതിനെയൊക്കെ പൊക്കി പറയാൻ നാട്ടുകാരും മീഡിയക്കാരും.
സെസ്‌ക് എഡ്യൂകേഷന്നെകുറിച്ചു പറയുമ്പോ കണ്ണ് മൂടുകയും, സെക്സ് ചെയ്യുമ്പോൾ നാണവും മാനവും സ്വയം മറക്കുകയും ചെയ്യുന്ന ലോകത്താണ് നമ്മളിന്ന്. എന്നും പറഞ്ഞു സെക്സ് പാപമാണോ ? ഒരിക്കലുമല്ല... സെക്സ് പാപമോ ഉപേക്ഷിക്കപ്പെടേണ്ട ഒന്നോ അല്ല. കാരണം മനുഷ്യജീവിതത്തിൽ ലൈംഗികതയുടെ പങ്ക് മികച്ചതാണ്. നമ്മുടെ ജീവശാസ്ത്രം (സെക്സ്) അത് പാപമാണെന്നും നരകത്തിൽ പോകുമെന്നുമൊക്കെ പല മതങ്ങളും, ആചാര്യന്മാരും നമ്മളോടൊക്കെ ആണയിട്ട് പറഞ്ഞതാണ് ഇന്ന് ഏറ്റവും വലിയ പ്രശ്നമായി മാറി ഇരിക്കുന്നത്. കാരണം ശ്വാസം എടുക്കണ്ട അത് പാപമാണെന്നു ആരെങ്കിലും പറഞ്ഞെന്നും കരുതി നമുക്ക് ശ്വാസമെടുക്കാതിരിക്കാൻ പറ്റുമോ ഇല്ല.
അതുപോലെതന്നെയാണ് ലൈംഗികതയും. ചെയ്യരുത് എന്ന് വിലക്കീട്ടോ ബഹളം വച്ചിട്ടോ ഒരു കാര്യവുമില്ല. കാരണം നി ഒന്ന് ഒച്ചവെച്ചിരുന്നെങ്കിൽ ഒന്നുറക്കെ കരഞ്ഞിരുന്നെങ്കിൽ ഞാൻ ഉണർന്നേനെ എന്ന് പറഞ്ഞിരുന്ന കാലമൊക്കെ പോയി .... ഇന്ന് ഒച്ച വക്കൽ പോയിട്ട് കഥന പൊട്ടീച്ചാൽ പോലും ഉണരാത്ത മനുഷ്യർ മാരാണ് നമുക്ക് ചുറ്റും. എല്ലാരും മദ്യവും മയക്കു മരുന്നും എടുത്തു കിറുങ്ങി കാണിച്ചു കൂട്ടുന്നവ ഒച്ച വച്ചൊന്നും അകറ്റി നിർത്താൻ പറ്റില്ല .....
പക്ഷെ നമുക്ക് ഇവിടെ ചെയ്യാൻ പറ്റുന്ന ഒട്ടനവധി മാര്ഗങ്ങൾ ഇന്ന് നിലവിൽ ഉണ്ട്.... അതിൽ ചിലതാണ് ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഉപയിഗിക്കാവുന്ന തരത്തിലുള്ള കൊണ്ടൊംസ് , cervical cap and contraceptive sponge. ബെർത്ത് കൺട്രോൾ ചെയ്യാനുള്ള ഗുളികകൾ, vaginal ring (NuvaRing), skin patch (Xulane) അല്ലെങ്കിൽ ഗർഭനിരോധന കുത്തിവയ്പ്പ് (Depo-Provera) എന്നിവ...
ഈ കഴിഞ്ഞ ദിവസം ഒരമ്മ തന്റെ 14 വയസുള്ള മകളുമായി സെക്ഷ്വൽ ഹെൽത് ക്ലിനിക്കിൽ വന്നു. തന്റെ 14 വയസുള്ള മകൾക്ക് പ്രെഗ്‌നൻസി തടയാൻ കയ്യിൽ ഇമ്പ്ലാന്റേഷൻ ചെയ്യാൻ കൂട്ടികൊണ്ടു വന്നതാണ് (കൗമാര ഗർഭധാരണം തടയാൻ ഉപയോഗിക്കുന്ന മാർഗങ്ങളിൽ ഒന്നാണ് ഗർഭനിരോധന ഇംപ്ലാന്റുകൾ).
ഇത് ആ കുട്ടി ഗർഭിണി ആയതുകൊണ്ടോ അല്ലങ്കിൽ ആരെയെങ്കിലും പേടിച്ചിട്ടോ കൊണ്ടുവന്നതല്ല. മറിച്ച് ഇവിടെ ഓരോ അമ്മയും തന്റെ മകളുമായി അത്ര അധികം മാനസീക ബന്ധം വച്ച് പുലർത്തുന്നു. തന്റെ കൗമാരത്തിൽ നടക്കുന്ന എന്തും, പ്രണയങ്ങളും, ലൈംഗികതയുമെല്ലാം തന്റെ അമ്മയോട് മറയില്ലാതെ തുറന്നു പറയാനുള്ള ഒരു സ്വാതന്ത്രം വളരെ ചെറുപ്പം മുതൽ തന്നെ അത് അവർക്കിടയിൽ വളർത്തികൊണ്ടേ വരുന്നു.
പക്ഷെ നമ്മൾ ഇന്ത്യാക്കാരെ സംബന്ധിച്ചു ഇത്തരം കാര്യങ്ങളൊക്കെ വളരെ നാണക്കേടുണ്ടാക്കുന്ന അല്ലങ്കിൽ തീരെ കൊള്ളരുതാത്ത ഒരു വിഷയമായി ചിത്രീകരിച്ചു വച്ചിരിക്കുന്നു. അതുമല്ലങ്കിൽ തന്റെ മകൾ / മകൻ ഒരിക്കലും പ്രണയിക്കില്ലയെന്നും ലൈംഗിക ബന്ധത്തിൽ ഏർപ്പെടില്ലയെന്നും നമ്മൾ വിശ്വസിക്കുന്നു.
എന്നാൽ അങ്ങനെയുള്ള കാലമൊക്കെ എവിടെയോ ഓടി ഒളിച്ചു എന്ന നഗ്ന സത്യം നമ്മൾ മാതാപിതാക്കൾ മനസിലാക്കണം. ഇന്ന് അവർക്ക് പണ്ടത്തെ പോലെ ഒരു കത്ത് കൊടുക്കാനും മറുപടി കിട്ടാനും മറ്റും ആഴ്ചകളോ മാസങ്ങളോ കാത്തിരിക്കേണ്ട ആവശ്യമില്ല. മക്കൾ അവർ പ്രേമബന്ധങ്ങളിൽ പെടാനും, ലൈംഗികതയിലേക്ക് തിരിയാനുമൊക്കെ ഇന്നത്തെ കാലത്തു വല്യ കാലതാമസമില്ല. അവർ തിരിയുക തന്നെചെയ്യും എന്ന് മനസിലാക്കി കൊണ്ട് തന്നെ അവരോട് ഗർഭനിരോധന മാർഗ്ഗങ്ങളെക്കുറിച്ചു, ലൈംഗിക അസുഖങ്ങളെ കുറിച്ച്, വരാവുന്ന പ്രേമ നൈരാശ്യത്തെകുറിച്ചൊക്കെ മറയില്ലാതെ തുറന്നുതന്നെ സംസാരിക്കുക.
കാരണം കൗമാരത്തിലെ ഹോർമോണിന്റെ വിഷം അവരിൽ പെട്ടെന്ന് തന്നെ പടരാനും, അടിമപ്പെടാനും സാധ്യതകൾ ഏറെയാണ്. അതിനാൽ ഈ പ്രായത്തിൽ എതിർക്കാതെ സാധ്യതകളും പ്രതിവിധികളും പറഞ്ഞുകൊടുത്തു അവരുടെ കൂടെ നിൽക്കുക എന്നത് മാത്രമേ നമുക്കിന്ന് ചെയ്യാനുള്ളൂ. എതിർത്തതെന്തും അറിയുകയും ചെയ്യുകയും വേണമെന്നുള്ളത് മനുഷ്യ സഹചമാണ്..
നമ്മളും നമ്മുടെ മക്കടെ കൂടെ വളരുക.... അവരെ എതിർക്കാനല്ല മറിച്ചു അവർ വീണുപോകാതിരിക്കാൻ......തണലേകാൻ... അവിടെയാണ് ഞാനീ പറയുന്ന സെക്സ് എഡ്യൂകേഷന്റെ മഹത്വം. അല്ലാതെ സെക്സ് എഡ്യൂകേഷനെകുറിച്ച് പറയുമ്പോഴേ അവൾ 'ദാണ്ടെ' അവളുടെ ബുക്ക് വിറ്റഴിക്കാൻ കഥ മിനയുന്നു എന്ന് പറയുന്നവരോടും... സെസ്‌ക്സ് എഡ്യൂകേഷന്റെ പ്രാധാന്യത്തെ കുറിച്ച് പറയുന്നവരെ ഇക്കിളി കണ്ണിലൂടെ മാത്രം കാണുന്നവർക്കും ഈ പറഞ്ഞത് മനസിലാവില്ല....
ജോസ്‌ന സാബു സെബാസ്റ്റ്യന്‍
ലൈംഗികമായി പകരുന്ന രോഗങ്ങളുടെ ലിസ്റ്റ് തീർന്നോ എന്ന് ചോദിച്ചാൽ ഇല്ല. അതിനാൽത്തന്നെ ഇനി അടുത്ത ആൾ ക്ലമീഡിയ, അതെന്താണെന്ന് നോക്കാം. യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഏറ്റവും പ്രചാരമുള്ള ബാക്ടീരിയകളിൽ ഒന്നാണ് ക്ലമീഡിയ. മറ്റ് അണുബാധകളെപ്പോലെ, ക്ലമീഡിയയും വളരെ നിശബ്ദത പാലിക്കുന്നു, എന്നതിനാൽ തന്നെ ഈ രോഗം കൂടുതൽ ഗുരുതരമാകുന്നതുവരെ രോഗനിർണയം നടത്താൻ ആകുന്നില്ല. കൂടാതെ 40 ശതമാനം കേസുകളിലും, ഈ രോഗത്തോട് അനുബന്ധിച്ചു ഒരു പെൺകുട്ടി വൈദ്യസഹായം തേടുമ്പോഴേക്കും, രോഗം പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസ് ആയി മാറിയിരിക്കും. ഇത് പിന്നീട് സ്ത്രീകളിൽ വന്ധ്യതയ്ക്കും പെൽവിക് വേദനയ്ക്കും കാരണമാകുന്നു.
പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസ് (പിഐഡി) എന്നത് സ്ത്രീകളുടെ പ്രത്യുത്പാദന അവയവങ്ങളിലുണ്ടാകുന്ന അണുബാധയാണ്. ഇതിൽ ലൈംഗികമായി പകരുന്ന ബാക്ടീരിയകൾ നിങ്ങളുടെ യോനിയിൽ നിന്ന് ഗർഭപാത്രത്തിലേക്കോ ഫാലോപ്യൻ ട്യൂബുകളിലേക്കോ അണ്ഡാശയത്തിലേക്കോ വ്യാപിക്കുന്നു. എന്നിരുന്നാലും ചില സ്ത്രീകൾക്ക് ലക്ഷണങ്ങൾ ഒന്നും തന്നെ അനുഭവപ്പെടുകയില്ലെങ്കിലും അത് സ്ത്രീകളിൽ ഗർഭധാരണം തടയുന്നതിന് കാരണമാകുകയോ അല്ലെങ്കിൽ വിട്ടുമാറാത്ത പെൽവിക് (ഇടുപ്പ്) വേദന ഉണ്ടാകുന്നത് വരെ നിങ്ങൾക്കത് ഉണ്ടെന്ന് നിങ്ങൾ മനസ്സിലാക്കിയേക്കില്ല.
ഗർഭധാരണം നടക്കുന്ന ഫാലോപ്യൻ ട്യൂബുകളെ PID ബാധിക്കുന്നതിനാൽ ആൺ ബീജം പെൺ അണ്ഡത്തിൽ എത്തുന്നത് തടയാം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വന്ധ്യതയാണ് PID യുടെ അന്തിമ ഫലം കൂടാതെ ഈ രോഗമുള്ളവരിൽ മൂത്രമൊഴിക്കുമ്പോൾ വേദന, യോനിയിൽ നിന്നോ ലിംഗത്തിൽ അസാധാരണമായ ഡിസ്ചാർജ് ഉണ്ടാകുക, സ്ത്രീകളിൽ അതിഖടിനമായ വയറുവേദന, അല്ലങ്കിൽ ലൈംഗിക ബന്ധത്തിന് ശേഷം രക്തസ്രാവമുണ്ടാകുക, പുരുഷന്മാരിൽ, വൃഷണങ്ങളിൽ വേദനയും വീക്കവും ഉണ്ടാകുക ഇവയൊക്കെ ക്ലമടിയായുടെ ലക്ഷണങ്ങളാണ്.
സുരക്ഷിതമല്ലാത്ത യോനി, മലദ്വാര അല്ലെങ്കിൽ ഓറൽ ലൈംഗികതയിലൂടെ ഇത് പകരാം . രതിമൂർച്ഛയോ സ്ഖലനമോ ഇല്ലെങ്കിൽപ്പോലും ലൈംഗിക ഭാഗങ്ങളിലെ സ്പര്ശനം മൂലവും നിങ്ങൾക്ക് മറ്റൊരാളിൽ നിന്ന് ക്ലമീഡിയ ലഭിക്കാം. ചുംബിക്കലും ആലിംഗനവും പോലെയുള്ള സാധാരണ സമ്പർക്കത്തിലൂടെയോ കുളികൾ, ടവലുകൾ, നീന്തൽക്കുളങ്ങൾ, ടോയ്‌ലറ്റ് സീറ്റുകൾ അല്ലെങ്കിൽ കട്ട്ലറികൾ എന്നിവ പങ്കിടുന്നതിലൂടെയോ ക്ലമീഡിയക്ക് പകരാൻ കഴിയില്ല.
നിങ്ങൾ ഒരു പുതിയ ലൈംഗിക പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ കോണ്ടം പോലെയുള്ള ഗർഭനിരോധന മാർഗ്ഗം ഉപയോഗിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് ഏറ്റവും അപകടസാധ്യതയുണ്ട്. എന്നിരുന്നാലും തുടർച്ചയായ ചെക്കപ്പുകളും നല്ലൊരു ക്വാളിഫൈഡ് ആയിട്ടുള്ള ഡോക്ടർമാരുടെ നിർദ്ദേശാനുസരണമുള്ള മരുന്നുകളുമൊക്കെ ക്ലമടിയക്കെതിരെ ഫലം ചെയ്യാം. തുടരും ഇത് ആരുടെയും കയ്യടി പ്രേതീക്ഷിച്ചു കൊണ്ട് എഴുതുന്നവ അല്ല. സെക്ഷ്വൽ ഹെൽത് ക്ലിനിക്കിൽ പ്രാക്ടീസ് ചെയ്യാൻ അവസരം ലഭിച്ച ഒരു നഴ്‌സ് എന്ന നിലയിലും, കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ എന്ന ബുക്ക് എഴുതാനായി ഒത്തിരി ബുക്കുകൾ വായിച്ച അറിവ് വെച്ചും ആളുകളെ ബോധവാൻമാർ ആക്കുക എന്ന ഉദ്ദേശ ശുദ്ദിയുടെയും എഴുതുന്നതാണ് ഇത് . വായിച്ചറിഞ്ഞ അറിവുകൾ പൂർണമായി ശരിയായ രീതിയിൽ മനസിലാക്കാനും ഉപയോഗപ്പെടുത്താനും നിങ്ങളുടെ അടുത്തുള്ള ഒരു രെജിസ്റ്റേർഡ് ഡോക്ടറിന്റെ സഹായം തേടുക.
ജോസ്‌ന സാബു സെബാസ്റ്റ്യൻ
ഭാഗം-4
ലൈംഗിക ബന്ധത്തിലൂടെ പടരാവുന്ന അടുത്ത വൈറസാണ് ഗൊണോറിയ. bacterium Neisseria gonorrhea ആണ് ഇതിന് കാരണമായ ബാക്ടീരിയ. ഇത് പടരുന്നതിലൂടെ നമുക്ക് ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്കും വന്ധ്യതയ്ക്കും ഇടയാക്കും . എങ്കിലും ചില ആൻറിബയോട്ടിക്കുകൾക്ക് ഇത് ഒരു പരുധിവരെ സുഖപ്പെടുത്താനും ഇവ മൂലമുണ്ടാകാനിടയുള്ള പ്രശ്നങ്ങളുടെ സാധ്യത കുറയ്ക്കാനും കഴിയും. ഈ അണുബാധ സാധാരണമായി കാണപ്പെടുന്നത് ശരീരത്തിലെ ചൂടുള്ളതും ഈർപ്പമുള്ളതുമായ സ്ഥലങ്ങൾ അതായത് മൂത്രനാളി, കണ്ണുകൾ, തൊണ്ട, യോനി, മലദ്വാരം ഫാലോപ്യൻ ട്യൂബുകൾ, സെർവിക്സ്, ഗർഭപാത്രം എന്നിവയിലാണ്. ഈ അണുബാധ ആർക്കുവേണംമെങ്കിലും പടരാമെങ്കിലും 15 നും 24 നും ഇടയിൽ പ്രായമുള്ള കൗമാരക്കാർക്കും യുവാക്കൾക്കമിടയിലാണ് സാധാരണമായി കണ്ടുവരുന്നത്.
ഗൊണോറിയ എങ്ങനെയാണ് പകരുന്നത് എന്ന് നോക്കാം
വായ്, മലദ്വാരം, അല്ലെങ്കിൽ യോനിയുമായുള്ള ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിലൂടെ അല്ലെങ്കിൽ ഫ്രഞ്ച് കിസ്സ് ഇനി അതുമല്ലങ്കിൽ നാവുകൊണ്ട് ചുംബിക്കുന്നതിലൂടെയോ ഒക്കെ ഗൊണോറിയ പകരാം. കോണ്ടം ഉപയോഗിക്കുന്നത് ഒരു പരുധിവരെ ഈ അണുബാധ തടയുമെങ്കിലും പൂർണമായും സേഫ് ആയിരിക്കില്ല. മാത്രവുമല്ല, ഒരിക്കൽ ഗൊണോറിയ ബാധിച്ച വ്യക്തികൾക്ക് അത് പിന്നീടും ബാധിക്കാനുള്ള സാധ്യതയും കൂടുതലാണ്. കൂടാതെ ഗൊണോറിയ പ്രസവസമയത്ത് മാതാപിതാക്കളിൽ നിന്ന് കുഞ്ഞിലേക്കും പകരാം.
ഗൊണോറിയയുടെ രോഗ ലക്ഷണങ്ങൾ നോക്കാം.
ഈ ഒരു രോഗം വല്യധികം രോഗലക്ഷണങ്ങളൊന്നും തന്നെ പ്രേകടമായി കാണിക്കുന്നില്ല എന്നത് തന്നെ ഇവ മറ്റുള്ളവരിലേക്ക് പടർത്താനുള്ള സാധ്യതയും കൂടുതലായിരിക്കും. എക്സ്പോഷർ കഴിഞ്ഞ് ഏകദേശം 2 മുതൽ 30 ദിവസത്തിനുള്ളിൽ ഗൊണോറിയയുടെ പ്രകടമായ ലക്ഷണങ്ങൾ ചിലപ്പോൾ കണ്ടുവെന്ന് വരാം. അതിൽ മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന പൊള്ളിയപോലത്ത വേദന ആയിരിക്കും ആദ്യ ലക്ഷണം. അതുമല്ലങ്കിൽ ലിംഗത്തിൽ നിന്ന് പഴുപ്പ് പോലെയുള്ള ഡിസ്ചാർജ് (ഈ ഡിസ്ചാർജ് മഞ്ഞയോ വെള്ളയോ അല്ലെങ്കിൽ പച്ചയോ ആകാം) ആ ഭാഗത്തുതന്നെഉണ്ടാകാവുന്ന നിറവ്യത്യാസം, വീക്കം അല്ലെങ്കിൽ വൃഷണ വീക്കം വേദന, മലദ്വാരത്തിൽ ഉണ്ടാകുന്ന ചൊറിച്ചിലും വേദനയും മലാശയത്തിൽ രക്തസ്രാവം അതുമല്ലങ്കിൽ മലവിസർജ്ജനം നടക്കുമ്പോൾ അല്ലങ്കിൽ ലൈംഗിക ബന്ധത്തിൽ ഉണ്ടാകുന്ന വേദന എന്നിവയൊക്കെ ലക്ഷണങ്ങളാണ്.
ഈ ലക്ഷണങ്ങൾ പലപ്പോഴും വളരെ സൗമ്യമാണ്. എന്തിനധികം, അവ യോനിയിലെ യീസ്റ്റ് അല്ലെങ്കിൽ മറ്റ് ബാക്ടീരിയ അണുബാധകളുടെ ലക്ഷണങ്ങളോട് വളരെ സാമ്യമുള്ളതായി തോന്നാം, അത് അവയെ തിരിച്ചറിയാൻ കൂടുതൽ ബുദ്ധിമുട്ടാക്കും. ഗൊണോറിയ കൂടുതലായും വായയെയും തൊണ്ടയെയുമാണ് ബാധിക്കുന്നത്. ഓറൽ ഗൊണോറിയ സാധാരണയായി ലക്ഷണമില്ലാത്തതാണ്. പക്ഷെ ചില ലക്ഷണങ്ങൾ നിരന്തരമായ തൊണ്ടവേദന, തൊണ്ടയിലെ വീക്കവും ചുവപ്പും, കഴുത്തിലെ ലിംഫ് നോഡുകളിൽ വീക്കം ഇവയൊക്കെ പിന്നീട് പനിക്ക് കാരണമാകും.
നിങ്ങളുടെ ജനനേന്ദ്രിയത്തിലോ അണുബാധയുള്ള സൈറ്റിലോ സ്പർശിട്ട് കൈകൾ നന്നായി കഴുകുന്നതിന് മുമ്പ് കണ്ണിൽ സ്പർശിക്കുകയാണെങ്കിൽ പിന്നീടത് നിങ്ങളുടെ കണ്ണുകളിലേക്കും പടർന്നേക്കാം. ഗൊണോകോക്കൽ കൺജങ്ക്റ്റിവിറ്റിസ് ഇതിനൊരു ഉദാഹരണമാണ്. ഒരു ഹെൽത്ത് കെയർ പ്രൊഫഷണലിന് ഗൊണോറിയയെ ചില വ്യത്യസ്ത വഴികളിൽ നിർണ്ണയിക്കാൻ കഴിയും. അതിൽ മൂത്രം, രക്ത സാമ്പിൾ ,ശരീര ദ്രാവക സാമ്പിൾ എന്നിവ ഉൾപ്പെടാം. അല്ലെങ്കിൽ ഒരു ഹെൽത്ത് കെയർ പ്രൊഫെഷനലിന് ലിംഗം, യോനി, തൊണ്ട, മലാശയം എന്നിവ ചെക്ക് ചെയ്ത് അതിന്റെ ദ്രവത്തിൻ്റെ സാമ്പിൾ പരിശോധനയ്ക്കായി അയക്കാവുന്നതാണ് . അതും അല്ലെങ്കിൽ വീട്ടിൽ തന്നെ ഗൊണോറിയയുടെ ടെസ്റ്റ് കിറ്റ് വാങ്ങി സ്വയം ചെക്ക് ചെയ്യുന്നതും പരിഗണിക്കാവുന്നതാണ്.
കൂടാതെ നിങ്ങൾക്ക് ഗൊണോറിയ ഉണ്ടെന്ന് നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, നെഗറ്റീവ് പരിശോധനാ ഫലം ലഭിക്കുന്നതുവരെ ലൈംഗികപരമായ കാര്യങ്ങൾ ഒഴിവാക്കേണ്ടത് പ്രധാനമാണ്. അതിന് ഈ ഗൊണോറിയ അത്ര കുഴപ്പക്കാരനാണോ എന്ന് ചോദിച്ചാൽ, അതെ, ഗൊണോറിയയും ക്ലമീഡിയയും പോലെയുള്ള ചികിത്സയില്ലാത്ത എസ്ടിഐകൾ പ്രത്യുൽപ്പാദന സംവിധാനത്തെ തന്നെ സാരമായി ബാധിക്കാം. കാരണം ഇത് ഗർഭപാത്രം, ഫാലോപ്യൻ ട്യൂബുകൾ, അണ്ഡാശയങ്ങൾ എന്നിവയെ ബാധിക്കാം. കൂടാതെ ഇത് പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസ് (പിഐഡി) എന്നറിയപ്പെടുന്ന ഒരു അവസ്ഥയിലേക്ക് നയിച്ചേക്കാം. PID ഇത് കഠിനവും വിട്ടുമാറാത്തതുമായ വേദനയ്ക്കും പ്രത്യുത്പാദന അവയവങ്ങൾക്ക് കേടുപാടുകൾക് ഉണ്ടാകുന്നതിനും, ഗർഭിണിയാകുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കാനും, എക്ടോപിക് ഗർഭധാരണം ഉണ്ടാകാനും കാരണമായേക്കും.
അവിടേയും തീർന്നില്ല , ഇത് ആണുങ്ങളിൽ മൂത്രനാളിയിലുണ്ടാകാവുന്ന വേദനകൾ , ലിംഗത്തിനുള്ളിലെ വേദനാജനകമായ കുരു ഇവ നിങ്ങളുടെ പ്രത്യുൽപാദനക്ഷമതയെ വരെ ബാധിക്കാം. കൂടാതെ എപ്പിഡിഡൈമൈറ്റിസ്, അല്ലെങ്കിൽ നിങ്ങളുടെ വൃഷണങ്ങൾക്ക് സമീപമുള്ള ബീജം വഹിക്കുന്ന ട്യൂബുകളുടെ വീക്കം ചികിത്സിക്കാത്ത അണുബാധ, ഇവ രക്തപ്രവാഹത്തിലേക്കും പിന്നീടത് സന്ധിവാതം, ഹൃദയ വാൽവിന് വരാവുന്ന കേടുപാടുകൾ എന്നിവക്കും കാരണമാകാം . കൂടാതെ പ്രസവസമയത്ത് ഗൊണോറിയ നവജാത ശിശുവിലേക്കും പകരാം.
ഗൊണോറിയ ചികിത്സയുണ്ടോ എന്ന് ചോദിച്ചാൽ, ആധുനിക ആൻറിബയോട്ടിക്കുകൾക്ക് മിക്ക കേസുകളിലും ഗൊണോറിയയെ സുഖപ്പെടുത്താൻ കഴിയും. ഗൊണോറിയ പകരുന്നത് തടയാൻ ഒരു വാക്സിൻ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകർ ഇപ്പോഴും. STI ട്രാൻസ്മിഷൻ തടയുന്നതിനുള്ള മറ്റൊരു പ്രഥാന മാർഗ്ഗം ലൈംഗിക ബന്ധം ആരംഭിക്കുന്നതിന് മുമ്പ് എല്ലായ്പ്പോഴും പുതിയ പങ്കാളികളുമായി തുറന്ന സംഭാഷണം നടത്തുക എന്നത് മാത്രമാണ്. ഒരു പങ്കാളിക്ക് ഗൊണോറിയയുടെയോ മറ്റേതെങ്കിലും STI യുടെയോ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ, പരിശോധനയ്ക്ക് വിധേയരാകാനും നെഗറ്റീവ് ഫലം ലഭിക്കുന്നതുവരെ ലൈംഗിക പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
തുടരും ....
സെക്ഷ്വൽ ഹെൽത് ക്ലിനിക്കിൽ പ്രാക്ടീസ് ചെയ്യാൻ അവസരം ലഭിച്ച ഒരു നഴ്‌സ് എന്ന നിലയിലും, കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ എന്ന ബുക്ക് എഴുതാനായി ബുക്കുകൾ വായിച്ച അറിവ് വെച്ചും ആളുകളെ ബോധവാൻമാർ ആക്കുക എന്ന ഉദ്ദേശ ശുദ്ദിയുടെയും എഴുതുന്നതാണ് ഇത്. വായിച്ചറിഞ്ഞ അറിവുകൾ പൂർണമായി ശരിയായ രീതിയിൽ മനസിലാക്കാനും ഉപയോഗപ്പെടുത്താനും നിങ്ങളുടെ അടുത്തുള്ള ഒരു രെജിസ്റ്റേർഡ് ഡോക്ടറിന്റെ സഹായം തേടുക.
ജോസ്‌ന സാബു സെബാസ്റ്റ്യൻ
(ലേഖിക 'കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ, മാതാപിതാക്കൾക്കൊരു കൈപ്പുസ്തകം' എഴുതിയിട്ടുണ്ട്.)
BP SPECIAL NEWS
വിവാഹം എന്നത് വളരെ മഹത്തായ ഒന്നാണ്. ഏറ്റവും പ്രധാനപ്പെട്ട മൂഹൂര്‍ത്തത്തില്‍ പുതിയ ജീവിതത്തിലേക്ക് രണ്ട് പേര്‍ ഒന്നിച്ച് കടക്കുമ്പോള്‍ എല്ലാവരാലും അനുഗ്രഹം ചൊരിയാന്‍ എത്തുന്ന ദിവസം. എന്നാല്‍ ആ ദിവസം അപ്രതീക്ഷിതമായ സംഭവങ്ങള്‍ ഉണ്ടായാലോ? വെറുതേ ചെറിയ കാര്യത്തിന്റെ പേരില്‍ വിവാഹം തന്നെ മാറി പോയാലോ? അത്തരത്തില്‍ ഒരു സംഭവമാണ് കര്‍ണ്ണാടകയില്‍ സംഭവിച്ചത്. മെയ് അഞ്ചിന് ഹനഗല്ലു ഗ്രാമത്തില്‍ നിന്നുള്ള യുവതിയുടെയും തുംകൂര്‍ നഗരത്തിലെ തുംകുരു സ്വദേശിയായ യുവാവിന്റെയും വിവാഹത്തിനാണ് അപ്രതീക്ഷിതമായ സംഭവം നടന്നത്. വിവാഹത്തിന് വധുവിന്റെ കുടുംബത്തോട് വരന്റെ വീട്ടുകാര്‍ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നു. വരന്റെ വീട്ടുകാരുടെ ആവശ്യപ്രകാരം സ്വര്‍ണ്ണവും പണവും എല്ലാം കൊടുക്കാമെന്ന് ഏറ്റിരുന്നു. അതുപോലെ തന്നെ കൊടുക്കുകയും ചെയ്തു. വധുവും വരനും വിവാഹത്തിന് മുന്‍പേ തന്നെ എല്ലാം പറഞ്ഞ സമ്മതിക്കുകയും ചെയ്തു.
പക്ഷെ ഇങ്ങനെയെല്ലാം നല്ല രീതിയില്‍ പോയെങ്കിലും വിവാഹ ദിവസം വിവാഹം മുടങ്ങുകയായിരുന്നു. അതും വളരെ നിസ്സാരമായ കാരണം കൊണ്ടാണ് വിവാഹം മുടങ്ങിയത്.
വധുവിന്റെ വീട്ടുകാര്‍ വിവാഹത്തിന് മധുരം വിളമ്പിയില്ല എന്നാരോപിച്ച് വരന്റെ വീട്ടുകാര്‍ ബഹളം വയ്ക്കുകയായിരുന്നു. പിന്നാലെ എല്ലാവരും പൊലീസ് സ്റ്റേഷനിലെത്തി. അതോടെ യുവാവ് മോതിരം ഊരി നല്‍കുകയും വിവാഹത്തില്‍ നിന്നും പിന്മാറുന്നു എന്ന് അറിയിക്കുകയുമായിരുന്നു. നടന്ന സംഭവങ്ങളില്‍ ആകെ വേദനിച്ചുപോയ യുവതിയും തനിക്ക് വിവാഹം വേണ്ട എന്ന് ഉറപ്പിച്ചു.
വിവാഹവുമായി ബന്ധപ്പെട്ട് വിചിത്രമായ പല സംഭവങ്ങളും ഇതിന് മുമ്പും നടന്നിട്ടുണ്ട്. ബിഹാറിലെ ബെഗുസാരായിയില്‍ അടുത്തിടെ വിവാഹത്തിന് ക്ഷണിച്ചില്ല എന്നാരോപിച്ച് ഒരു ബന്ധു വിവാഹദിവസം വരനെയും കുടുംബത്തെയും വടികളും മറ്റും ഉപയോഗിച്ച് അക്രമിച്ചിരുന്നു. സംഭവത്തിന് പിന്നാലെ നിരവധിപ്പേരാണ് അന്ന് ആശുപത്രിയിലായത്. പിന്നാലെ ഈ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. വിവാഹത്തിന് ക്ഷണിക്കാത്ത ദേഷ്യത്തിലാണ് അതിക്രമം കാണിച്ചത് എന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.
PRAVASI VARTHAKAL
HEALTH
BUSINESS
SPORTS
CHARITY