18
MAR 2021
THURSDAY
1 GBP =104.38 INR
1 USD =83.41 INR
1 EUR =89.28 INR
breaking news : മാരകമായ ലൈംഗിക രോഗം ഗൊണോറിയ പകരുന്നതെങ്ങനെ? ലക്ഷണങ്ങളും പ്രതിവിധികളൂം വായിച്ചറിയാം >>> യുകെയില്‍ ഏറ്റവും വിലയേറിയതും വില കുറഞ്ഞതുമായ വീടുകള്‍ ലഭിക്കുന്ന നഗരങ്ങള്‍ ഏതൊക്കെ? എറ്റവും പുതിയ പട്ടിക  ഇതാ.... വിലകൂടിയ വീടുകളുടെ കാര്യത്തില്‍ ഒന്നാമത് ലണ്ടന്‍ തന്നെ! >>> സ്‌കൂളുകളില്‍ തങ്ങള്‍ സുരക്ഷിതരല്ലെന്ന ചിന്തയില്‍ ഇംഗ്ലണ്ടിലെ കുട്ടികള്‍; സുരക്ഷിതത്വം തോന്നുന്നത് അഞ്ചില്‍ രണ്ട് കുട്ടികള്‍ക്ക് മാത്രം, വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം മോശമായി വരികയാണെന്ന് അധ്യാപകരും >>> പ്രവാസി മലയാളികളെ ഞെട്ടിച്ച് അപകടമരണങ്ങൾ..! യു.എസിൽ കുട്ടികളടക്കം മലയാളി കുടുംബവും ഒമാനിൽ 2 മലയാളി നഴ്‌സുമാരും കൊല്ലപ്പെട്ടു; യു.എസ് മലയാളി കുടുംബത്തിന്റെ ഇലക്ട്രിക് കാർ മരത്തിലിടിച്ച് തീപിടിച്ചു! നഴ്‌സുമാരുടെ ഇടയിലേക്ക് വാഹനം പാഞ്ഞുകയറി >>> ടൈറ്റാനിക് ദുരന്തത്തില്‍ മരിച്ച ലോക സമ്പന്നരില്‍ ഒരാളായ ബിസിനസുകാരന്റെ സ്വര്‍ണ്ണ പോക്കറ്റ് വാച്ച് റെക്കോര്‍ഡ് തുകയ്ക്ക് ലേലത്തില്‍ വിറ്റു; 1.2 മില്യണ്‍ പൗണ്ടിന് സ്വന്തമാക്കിയത് വില്‍റ്റ്ഷെയറിലെ സ്വകാര്യ കളക്ടര്‍ >>>
Home >> Featured Column
ഇന്ത്യന്‍ ലോകസഭയുടെ അപമാനം മാത്യു ജോയിസ്, ലാസ് വേഗാസ്

സ്വന്തം ലേഖകൻ

Story Dated: 2021-06-17

ഡോ. സത്യപാല്‍ സിംഗ് വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്സിആര്‍എ) ബില്ലില്‍ ചില ഭേദഗതികള്‍ അവതരിപ്പിക്കുന്നതിനിടെ ഈയിടെ ഇന്ത്യന്‍ ലോക്‌സഭയില്‍ നടത്തിയ ഒരു നികൃഷ്ടമായ പ്രസ്താവന, മതേതരത്വം ഘോരഘോരം കൊട്ടിഘോഷിക്കുന്ന ഇന്ത്യന്‍ ജനാധിപത്യത്തിന് ലജ്ജാകരം തന്നെ.

ആനപ്പുറത്തിരിക്കുമ്പോള്‍ നായയെ പേടിക്കേണ്ടെന്നു പല ഭരണാധികാരികള്‍ക്കും ഒരു മിഥ്യാ ധാരണയുണ്ടെന്നു തോന്നുന്നു. അങ്ങനെയുള്ളവര്‍, കാലയവനികക്കുള്ളില്‍ മറഞ്ഞുപോയ മാന്യ വ്യക്തികളെ തേജോവധം ചെയ്യുന്നതിലെ കുടിലതയാണ് മനസിലാകാത്തത്.
സത്യപാല്‍ സിംഗ് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ ചുമതലയുള്ള മാനവ വിഭവശേഷി സഹമന്ത്രിയും ജലവിഭവ, നദി വികസന, ഗംഗ പുനരുജ്ജീവന മന്ത്രാലയത്തിലെ സഹമന്ത്രിയുമായിരുന്നു. ഇന്ത്യന്‍ പോലീസ് സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം ബിജെപിയില്‍ ചേര്‍ന്ന അദ്ദേഹം ഉത്തര്‍പ്രദേശിലെ ബാഗ്പത് നിയോജകമണ്ഡലത്തില്‍ നിന്ന് 2014 ലെ ലോക സഭാ വോട്ടെടുപ്പില്‍ മത്സരിച്ച മുന്‍ പോലീസു മേധാവി ആയിരുന്നു.

പൊതുജനശ്രദ്ധ നേടുക മാത്രമല്ല, അധികാരങ്ങളുടെ നല്ല പിള്ളകളുടെ ലിസ്റ്റില്‍ പ്രവേശിക്കാനുമായി തയ്യാറാക്കിയ ഒരു സ്‌ക്രിപ്റ്റുമായിട്ടായിരുന്നു അദ്ദേഹം സഭയിലെത്തിയതെന്ന് സ്പഷ്ടമാണ്. അദ്ദേഹം സമര്‍പ്പിച്ച പുതിയ ഭേദഗതി ഗ്രാമീണ മേഖലയില്‍ സന്നദ്ധ സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കുന്നത് അസാധ്യമാക്കും. എല്ലാവര്‍ക്കും ന്യൂഡല്‍ഹിയില്‍ പോയി ഒരു അക്കൗണ്ട് തുറക്കാന്‍ കഴിയില്ല എന്നതാണ് പ്രശ്‌നത്തിന്റെ ഗൗരവം കൂട്ടുന്നത്. മറ്റൊരു ഭേദഗതി പ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ വിദേശ സംഭാവനയുടെ 20 ശതമാനത്തില്‍ കൂടുതല്‍ ഭരണപരമായ ചെലവുകള്‍ക്കായി ചെലവഴിക്കരുത്.

എന്നാല്‍ തന്റെ അവതരണ പ്രസംഗത്തില്‍ ഉടനീളം, ക്ഷുദ്രകരമായ ഉദ്ദേശ്യത്തോടെ അദ്ദേഹം ക്രിസ്തുമതത്തെ മൊത്തത്തില്‍ ആക്രമിക്കുകയായിരുന്നു. ചര്‍ച്ച ചെയ്യപ്പെടുന്ന എഫ്സിആര്‍എ ബില്ലില്‍ സ്വയം ഒതുങ്ങാന്‍ സ്പീക്കര്‍ അദ്ദേഹത്തെ ഉപദേശിച്ചു. പക്ഷേ, അദ്ദേഹത്തിന്റെ പ്രസംഗം ഒരു ഉത്തമ മിഷനറിയുടെ പ്രശസ്തിക്ക് കളങ്കമുണ്ടാക്കാനും ക്രിസ്തുമതം തന്നെ നശിപ്പിക്കാനും സാഹചര്യത്തെ ബുദ്ധിപൂര്‍വ്വം ഉപയോഗപ്പെടുത്തി യെന്നു പറയുന്നതാവും ശരി.

1999 ജനുവരി 22 ന് രാത്രി ഒഡീഷയിലെ കിയോഞ്ജര്‍ ജില്ലയിലെ മനോഹര്‍പൂരില്‍, ആര്‍ എസ് എസ് തീവ്രവാദികള്‍ ജീവനോടെ ചുട്ടുകൊന്ന ഓസ്ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സും, വെറും ഒമ്പതും ഏഴും മാത്രം പ്രായമുണ്ടായിരുന്ന  മക്കളായ തിമോത്തി ഹരോള്‍ഡ് സ്റ്റെയിന്‍സും ഫിലിപ്പ് ഗ്രഹാം സ്റ്റെയിന്‍സും ഉയര്‍ത്തെഴുന്നേറ്റു വന്ന് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യില്ലെന്ന് ഉറപ്പുള്ളതുകൊണ്ടല്ലേ ഇദ്ദേഹം ലോകസഭയില്‍ തന്റെ കുബുദ്ധി പ്രകടിപ്പിക്കാന്‍ കുല്‌സിതശ്രമം നടത്തി ഇത്ര മാത്രം ധൈര്യം കാട്ടിയത് !

പാര്‍ലമെന്റിലെ തന്റെ പ്രസ്താവനകള്‍ക്കായി ക്രിമിനല്‍ നടപടികളില്‍ നിന്ന് പരിരക്ഷ ലഭിക്കുമായിരിക്കാം, പക്ഷേ മരിച്ച വ്യക്തിയെ അപകീര്‍ത്തിപ്പെടുത്തുന്നത് തികച്ചും ദുരുദ്ദേശത്തോടെയാണ്, ജീവനോടെ ഒരു മിഷ്യനറിയെ ചുട്ടു കൊന്നുവെന്നത് ന്യായീകരിക്കാനും ക്രിസ്തീയ മതവിഭാഗത്തെ താറടിക്കാനും മാത്രമാണ്. ഗ്രഹാം സ്റ്റെയിനിനെയും മക്കളെയും കൊന്നതിനെക്കുറിച്ച് അന്നത്തെ രാഷ്ട്രപതി കെ ആര്‍ നാരായണന്‍ പറഞ്ഞു ''ഇത് ലോകത്തിലെ കറുത്ത ദുഷ്‌കര്‍മ്മങ്ങളുടെ പട്ടികയില്‍ പെടുന്നു''.

ഭീകരമായ കൊലപാതകത്തിന് ഇരുപത്തിയൊന്ന് വര്‍ഷത്തിന് ശേഷം, ഹിന്ദുക്കളെ മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക്  അര്‍ഹമായത് ലഭിച്ചുവെന്ന് പറഞ്ഞുകൊണ്ട് സത്യപാല്‍ അതിനെ നീചമായി ന്യായീകരിക്കുകയാണ്.

മാത്രമല്ല സത്യപാല്‍ വെറുതേ ഒരു കാര്യം തട്ടി വിട്ടിരുന്നു, ഏതോ ഒരു കോണ്‍ഗ്രസ് നേതാവാണ് സിബിഐയെ സമ്മര്‍ദ്ദത്തിലാക്കിയത് എന്ന്. കൊലപാതകം നടന്നപ്പോള്‍ അന്നത്തെ ആഭ്യന്തരമന്ത്രി എല്‍ കെ അദ്വാനിയുടെ കീഴില്‍ ആയിരുന്നു സിബിഐ പ്രവര്‍ത്തിച്ചിരുന്നുവെന്നത് അദ്ദേഹം  മറന്നിരിക്കുന്നു. ഇദ്ദേഹം ആരോപിക്കുന്നതുപോലെ  ഗ്രഹാം സ്റ്റെയിന്‍സ് ഒരു സീരിയല്‍ റേപ്പിസ്റ്റായിരുന്നുവെങ്കില്‍, ഒഡീഷയില്‍ എവിടെയെങ്കിലും ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ?അപ്പോള്‍ പിന്നെ എവിടുന്നു കിട്ടിയതാണോ ഇത്രയും സെന്‍സിറ്റിവ് ആയ ഈ ബലാല്‍സംഗ രഹസ്യം ?

സത്യപാലിന്റെ മനസ്സ് ഇങ്ങനെയാണെങ്കില്‍, ഇദ്ദേഹം അടിച്ചമര്‍ത്തപ്പെട്ടവരെ സംരക്ഷിക്കേണ്ട ഒരു ഉദ്യോഗസ്ഥനായിരുന്നപ്പോള്‍, ദരിദ്രര്‍, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങള്‍, എത്രമാത്രം നീചത്വവും വിവേചനവും അനുഭവിച്ചിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു.

ഓസ്ട്രേലിയയെപ്പോലുള്ള മറ്റൊരു രാജ്യത്തെ നാം അപലപിക്കുമ്പോള്‍, ചില ധാര്‍മ്മികതയെങ്കിലും നിരീക്ഷിക്കാമായിരുന്നു. മറ്റു പാശ്ചാത്യ രാജ്യങ്ങളെക്കാള്‍, ഓസ്ട്രേലിയ ഇപ്പോള്‍ ജോലിയുടെയും സുരക്ഷയുടെയും മികച്ച സ്ഥലമാണെന്ന് കൂടുതലായി കരുതുന്ന ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സ്ഥലമാണ്. വെറുതെ ഓസ്ട്രേലിയാക്കാരെയും വിരോധികള്‍ ആക്കാനേ ഇന്ത്യയിലെ ഒരു പാര്‌ലമെന്റേറിയന്റെ വിടുവായത്തം ഉപകാരപ്രദമാകുവെന്നു ചിന്തിക്കാമായിരുന്നു. ഈ രാഷ്ട്രീയ നേതാക്കളുടെ പലരുടെയും മക്കള്‍ ഉന്നത നിലവാരം കാഴ്ചവെക്കുന്ന ക്രിസ്തീയ സ്‌കൂളുകളിലും കോളജുകളിലും പഠിച്ചു മിടുക്കരായി, ഓസ്ട്രേലിയ പോലെയുള്ള രാജ്യങ്ങളില്‍ നല്ല ജോലിയും നേടി, ക്രിസ്തീയതയുടെ നന്മയും മാഹാത്മ്യവും അനുഭവിക്കുന്നവരുമാണ്.

ഓസ്ട്രേലിയയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരില്‍ നിന്ന് വ്യത്യസ്തമായി, ഓസ്ട്രേലിയയിലെ ബ്രിസ്ബേനില്‍ ജനിച്ച ഗ്രഹാം സ്റ്റെയിന്‍സ്, ഇന്ത്യയിലെ ഏറ്റവും അവികസിത മേഖലകളിലൊന്ന് തന്റെ ജനസേവനത്തിനു തിരഞ്ഞെടുത്തുവെന്നത് തികച്ചും യാദൃശ്ചികം.

അദ്ദേഹത്തിന്റെ തൂലികാ സുഹൃത്തായ സത്പതിയുടെ ക്ഷണം സ്വീകരിച്ചാണ് സ്റ്റെയിന്‍സ് ആദ്യമായി ഇന്‍ഡ്യാ സന്ദര്‍ശിച്ചതെങ്കിലും, കുഷ്ഠരോഗികളുടെ ആശ്രയകേന്ദ്രമായ ലെപ്രസി ഹോമില്‍ ദരിദ്രരെ സേവിക്കുന്നതിനായി തന്റെ ജീവിതകാലം മുഴുവന്‍ നീക്കിവയ്ക്കാന്‍ അദ്ദേഹം തീരുമാനിച്ചു. തുടര്‍ച്ചയായ ബലാത്സംഗങ്ങളുമായി കൂടിച്ചേര്‍ന്ന് മിഷനറി ജോലി ചെയ്യാമെന്ന രഹസ്യ അജണ്ടയുമായിട്ടാണ് അദ്ദേഹം വന്നതെന്ന് ആരും കരുതുന്നില്ല. പ്രത്യേകിച്ചും ഒരു വെളുത്ത മിഷനറി, കുഷ്ഠ രോഗവുമായി മല്ലിടുന്ന സ്ത്രീ രോഗികളെ ബലാത്സംഗം ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതുപോലും ഒരു വൃത്തികെട്ട മനസ്സിന്റെ ഉടമയ്ക്ക് മാത്രമെ സാധ്യമാവൂ.

ലെപ്രസി ഹോമില്‍ താമസിക്കുന്നവര്‍ക്ക് ഒരു നിര്‍ണ്ണായക ദിവസമായിരുന്നു സ്റ്റെയിനിന്റെ വരവ്. അങ്ങനെ വാസ്തവത്തില്‍ മയൂര്‍ഭഞ്ചിലെ ലെപ്രസി ഹോം ഈ പ്രദേശത്തെ കുഷ്ഠരോഗികളുടെ സങ്കേതമായി മാറി. വാധ്വ കമ്മീഷന്‍ പോലും സ്റ്റെയിനിന്റെ മാനുഷിക പ്രവര്‍ത്തനത്തെ പ്രശംസിക്കുകയും അവരുടെ എളിയ ജീവിതത്തെ അദ്ദേഹം എങ്ങനെ മാറ്റിമറിച്ചുവെന്ന് വിശദീകരിക്കുകയും ചെയ്തു?

സ്റ്റെയിന്‍സ് തന്റെ ജോലിയില്‍ തനിച്ചായിരുന്നില്ല. ഭാര്യ ഗ്ലാഡിസ്, സ്റ്റെയിന്‍സില്‍ സ്‌നേഹവാനായ ഒരു കൂട്ടുകാരനെയും കഴിവുള്ള ഒരു മനുഷ്യ സ്‌നേഹിയെയും  കണ്ടിരുന്നുവെന്നും സ്പഷ്ടമാണ്. ഓസ്ട്രേലിയയിലെ സിഡ്നിയില്‍ ജനിച്ച അവര്‍ കൊല്ലപ്പെടുന്നതിന് 15 വര്‍ഷം മുമ്പ് സ്റ്റെയിനായി വിവാഹം ഉറപ്പിക്കുന്നതിനു മുമ്പ്, ബാരിപാഡ സന്ദര്‍ശിക്കുകയും സ്റ്റെയിനിന്റെ പ്രവര്‍ത്തനങ്ങള്‍ എന്താണെന്ന് കണ്ടു പരിചയപ്പെടുകയും ചെയ്തിരുന്നു. സ്റ്റെയിന്‍സ് ഒരു പീഡനവീരന്‍ ആയിരുന്നെങ്കില്‍, അവള്‍ അവനെ വിവാഹം കഴിക്കുകയില്ലായിരുന്നു. ഈ കുലീന സ്വഭാവമുള്ള സാമൂഹ്യ സ്‌നേഹികളോട് വിദ്വേഷം പുലര്‍ത്താന്‍  ആര്‍ക്കും കഴിയില്ല. മിഷനറി സ്റ്റെയിന്‍സ് ഒരു സീരിയല്‍ റേപ്പിസ്റ്റാണെന്ന് സത്യപാല്‍ ടെലിവിഷനില്‍ ലോകമെമ്പാടും ക്രൂരമായി പ്രഖ്യാപിച്ചു. അദ്ദേഹത്തെ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുത്ത ഇന്ത്യന്‍ ജനാധിപത്യത്തില്‍ ലജ്ജിക്കുന്നു.

എന്നിട്ടും, ആ നിര്‍ഭാഗ്യകരമായ രാത്രിയില്‍, സ്റ്റേഷന്‍ വാഗണില്‍ ഉറങ്ങുകയായിരുന്ന സ്റ്റെയിന്‍സും അദ്ദേഹത്തിന്റെ രണ്ട് ആണ്‍മക്കളും ഒരു കൊലപാതക സംഘത്താല്‍ വലയം ചെയ്യപ്പെട്ടു. അവര്‍ വാഹനത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീയിട്ടു. മൂന്നുപേരെയും ജീവനോടെ ചുട്ടുകൊന്നു.
ജസ്റ്റിസ് വാധ്വ തന്റെ റിപ്പോര്‍ട്ട് ആരംഭിക്കുന്നു, ''കുറ്റകൃത്യത്തിന്റെ ക്രൂരത രാജ്യത്തെയാകെ നടുക്കി. ഓരോ ഇന്ത്യക്കാരനും ലജ്ജയോടെ തല താഴ്‌ത്തേണ്ടി വന്നിരിക്കുന്നു '. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ടെലിവിഷന്‍ കാഴ്ചക്കാര്‍ സ്റ്റെയിനിനും മക്കള്‍ക്കും അന്ത്യാഞ്ജലി അര്‍പ്പിക്കുമ്പോള്‍ വിങ്ങിപ്പൊട്ടി  കരയുന്നത് കണ്ടതില്‍ അതിശയിക്കാനില്ല.

അത്തരം മാന്യനായ ഒരു മനുഷ്യസ്‌നേഹി  ''സീരിയല്‍ റേപ്പിസ്റ്റ്'' ആണെന്ന പ്രഖ്യാപനം നമ്മുടെ ബഹുമാനപ്പെട്ട പാര്‍ലമെന്റ് കേട്ടു. തീര്‍ച്ചയായും, സ്റ്റെയിന്‍സിനെതിരെ ബലാത്സംഗ കുറ്റം ഉന്നയിക്കുന്നത് ഇദ്ദേഹം മാത്രമായിരിക്കാം ''പരിവര്‍ത്തനം'' എന്ന വാക്ക് അദ്ദേഹം എത്ര തവണ പരാമര്‍ശിച്ചുവെന്ന് ഓര്‍മ്മയില്ല. പക്ഷേ അതിന് യാതൊരു തെളിവും ഇല്ല താനും. സ്റ്റെയിന്‍സിനെ കൊല്ലാന്‍ പദ്ധതിയിട്ട വ്യക്തി ധാരാ സിംഗ് എന്നറിയപ്പെടുന്ന രബീന്ദ്ര കുമാര്‍ പാലാണ്. അദ്ദേഹം ഒഡീഷയിലേക്ക് പോയി, ആദ്യം മുസ്ലീങ്ങളെയും പിന്നെ ക്രിസ്ത്യാനികളെയും ഉപദ്രവിക്കാന്‍ തുടങ്ങി.

അങ്ങനെ നടന്ന സാമൂഹ്യവിരുദ്ധന്‍ നിഷ്ടൂരമായി ഒരു മിഷ്യനറിയെയും രണ്ട്  ആണ്മക്കളെയും ചുട്ടു കരിച്ചതിന്റെ പിന്നിലെ യഥാര്‍ത്ഥ ഉദ്ദേശ്യങ്ങള്‍ ആര്‍ക്കും അറിയില്ല. സ്റ്റെയ്നിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിശദമായി  അനീഷ് ഡാനിയേലിന്റെ 'ദി ലീസ്റ്റ് ഒഫ് ദീസ്' എന്ന സിനിമയില്‍, ഒരു ക്രിസ്ത്യന്‍ മിഷനറിയുടെ കുഷ്ഠരോഗികളുമായുള്ള ആതുരസേവന പ്രവര്‍ത്തനവും, ഇന്ത്യയില്‍ വെച്ച് ആ മനുഷ്യസ്‌നേഹിയെ എങ്ങനെ കൊന്നുവെന്നും അവതരിപ്പിച്ചിട്ടുണ്ട്. കുടുംബക്കാര്‍ പോലും ഉപേക്ഷിക്കപ്പെട്ടവരെ സഹായിക്കാന്‍ തന്റെ ജീവന്‍ പണയപ്പെടുത്തിയ ഒരു മനുഷ്യനോടുള്ള ആദരവോടെയാണ് സിനിമ കാഴ്ചക്കാരില്‍ എത്തിച്ചിരിക്കുന്നത്.

ഗ്രഹാം സ്റ്റെയിന്റെ ഭാര്യ ഗ്ലാഡിസ് പോലും കൊലയാളിക്ക് മാപ്പ് നല്‍കി. ''ക്ഷമിക്കുന്നതും തെറ്റ് ചെയ്യുന്നതും കൂടിച്ചേരരുത്. പാപമോചനം എന്ന ക്രിസ്തീയ ചിന്തയാല്‍, എന്റെ കുടുംബത്തെ കൊന്ന വ്യക്തിയോട് ഞാന്‍ യാതൊരു വെറുപ്പും കാണിക്കുന്നില്ല. ക്ഷമ, വിദ്വേഷത്തില്‍ നിന്നും അക്രമത്തില്‍ നിന്നും എല്ലായിടത്തും ആവശ്യമായ സമാധാനം കൊണ്ടുവന്നു. അവള്‍ കൊലയാളിയോട് മാപ്പുനല്‍കി, പക്ഷേ കുറ്റസമ്മതം നടത്തിയില്ലെങ്കില്‍ ദൈവം മാപ്പ് നല്‍കില്ല.

ഇന്ത്യയെപ്പോലുള്ള ഏറ്റവും ജനാധിപത്യ രാജ്യത്ത്, സത്യപാലിനെപ്പോലെ വികല ചിന്തയുള്ളവര്‍ നടത്തുന്ന ജാതിമത വിദ്വേഷ പ്രസംഗങ്ങള്‍ക്ക് ആരാണ് മാപ്പ് നല്‍കുന്നത്. അതെ ശരിയാണ്, ഇപ്പോള്‍ ഇന്ത്യയില്‍ വൈവിധ്യത്തില്‍ ഏകത്വം ഇല്ലേയില്ല; ഇവരെപ്പോലുള്ളവര്‍ പരിപോഷിപ്പിച്ചു വിടുന്ന വിദ്വേഷ ചിന്തകള്‍ മാത്രം!

More Latest News

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നേതൃത്വ പരിശീലന ക്യാമ്പ് മെയ് 10 മുതല്‍, രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം ചെയ്യും

ബര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ലീഡര്‍ഷിപ് ക്യാമ്പ് സംഘടിപ്പിക്കുന്നു. മെയ് മാസം പത്താം തീയതി ആറ് മണിക്ക്  ആരംഭിച്ച് പന്ത്രണ്ടാം തീയതി 2 മണിക്ക്  സമാപിക്കുന്ന രീതിയില്‍ ക്രമീകരിച്ചിരിക്കുന്ന ലീഡര്‍ഷിപ്പ് ഡവലപ്മെന്റ് പ്രോഗ്രാം രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം ചെയ്യും. നേതൃത്വ പരിശീലന രംഗത്ത് വ്യക്തി മുദ്ര പതിപ്പിക്കുകയും, കാലങ്ങളായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഡോ ജാക്കി ജെഫ്‌റി, രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ ആന്റണി ചുണ്ടെലികാട്ട്, റെവ. ഫാ ജോസ് അഞ്ചാനിക്കല്‍, റെവ, ഡോ ടോം ഓലിക്കരോട്ട്, റെവ. ഡോ സിസ്റ്റര്‍ ജീന്‍ മാത്യു എസ്എച്ച്, ഡോ ജോസി മാത്യു എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ളാസുകള്‍ നയിക്കും. റാംസ് ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ വച്ച് നടത്തുന്ന ഈ പരിശീലന പരിപാടിയിലേക്ക് രൂപതയിലെ ഇടവക /മിഷന്‍ /പ്രൊപ്പോസഡ് മിഷന്‍ തലങ്ങളില്‍ നേതൃ നിരയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ  വനിതകളെയും സ്വാഗതം ചെയ്യുന്നതായി കമ്മീഷന്‍ ചെയര്‍മാന്‍ ഫാ ജോസ് അഞ്ചാനിക്കല്‍ , വിമന്‍സ് ഫോറം ഡയറക്ടര്‍ റെവ. ഡോ സി. ജീന്‍ മാത്യു എസ്  എച്ച് . വിമന്‍സ് ഫോറം പ്രസിഡന്റ് ട്വിങ്കിള്‍ റെയ്‌സണ്‍  സെക്രെട്ടറി അല്‍ഫോന്‍സാ കുര്യന്‍ എന്നിവര്‍ അറിയിച്ചു , ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെക്കാണുന്ന ലിങ്കില്‍  പേരുകള്‍ എത്രയും പെട്ടന്ന് രജിസ്റ്റര്‍ ചെയ്യണമെന്നും ഭാരവാഹികള്‍ അറിയിച്ചു.

ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്‍ ഉദയം, മേയര്‍ എമിറെറ്റസ് കൗണ്‍സിലര്‍ ടോം ആദിത്യ മുഖ്യാതിഥിയാകുന്ന ചടങ്ങ് മേയ് 25ന് ബ്രിസ്റ്റോള്‍ ട്രിനിറ്റി അക്കാഡമി ഹാളില്‍ വെച്ച്

ബ്രിസ്റ്റോള്‍: ബ്രിസ്റ്റോളിലും സമീപപ്രദേശങ്ങളിലുമായി കഴിയുന്ന പഴയകാല മലയാളി കുടിയേറ്റ സമൂഹത്തിന് പുറമെ പുതിയ കുടിയേറ്റക്കാരും അണിനിരക്കുന്ന പുതിയ സംഘടനയായ ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്റെ ഔദ്യോഗിക ഉദ്ഘാടനം മേയ് 25ന് ബ്രിസ്റ്റോള്‍ ട്രിനിറ്റി അക്കാഡമി ഹാളില്‍ വെച്ച് നടക്കും. മേയര്‍ എമിറെറ്റസ് കൗണ്‍സിലര്‍ ടോം ആദിത്യ മുഖ്യാതിഥിയാകും. 'ഉദയം' എന്ന് പേരുനല്‍കിയിട്ടുള്ള ഉദ്ഘാടന ചടങ്ങ് ആധുനിക കാലത്തെ വൈവിധ്യാത്മകമായ ഒരു മലയാളി സംഘടനയുടെ ഉദയം അടയാളപ്പെടുത്തുന്നു. കുടുംബ, സാംസ്‌കാരിക, വിദ്യാഭ്യാസ, കുടിയേറ്റ രംഗങ്ങളില്‍ മലയാളി സമൂഹത്തിന് ആവശ്യമായ പിന്തുണ കൂടി ഉറപ്പാക്കുകയാണ് ബിഎംഎയുടെ ലക്ഷ്യം. അതിന്റെ ഭാഗമായാണ് ഉദ്ഘാടന ദിവസം തന്നെ ഇമിഗ്രേഷന്‍ മുതല്‍ മോര്‍ട്ട്‌ഗേജ് വരെ വിഷയങ്ങളെ കുറിച്ച് വിവരങ്ങള്‍ നല്‍കാന്‍ പ്രത്യേക സെഷനുകളും ഉദയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ ആകര്‍ഷകമായ കലാപരിപാടികള്‍ കൂടി വേദിയില്‍ ആവേശമൊരുക്കും. പുതിയ കുടിയേറ്റക്കാരെ സംബന്ധിച്ച് യുകെ നല്‍കുന്ന ഇമിഗ്രേഷന്‍ അവകാശങ്ങള്‍, അവസരങ്ങള്‍ എന്നിവ കൂടാതെ വീട് സ്വന്തമാക്കാന്‍ മോര്‍ട്ട്‌ഗേജ് പോലുള്ള വിഷയങ്ങള്‍ ഏത് വിധത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നത് ഉള്‍പ്പെടെ കാര്യങ്ങളില്‍ വ്യക്തത അനിവാര്യമാണ്. ഇത്തരം വിഷയങ്ങള്‍ സംബന്ധിച്ച് സംശയദൂരികരണത്തിനായി നടത്തുന്ന ബോധവത്കരണ സെഷനുകളാണ് 'ഉദയത്തിന്റെ' മറ്റൊരു സവിശേഷത. ഓരോ വിഷയങ്ങളിലും അതാത് മേഖലകളില്‍ നിന്നുള്ള യുകെയിലെ വിദഗ്ധരാണ് പങ്കെടുക്കുന്നത്. ഇവരില്‍ നിന്നും നിയമസംബന്ധമായതും, പ്രത്യേകിച്ച് ഇമിഗ്രേഷന്‍ നിയമങ്ങളെ കുറിച്ചും വിശദമായി ചോദിച്ചറിയാം. കൂടാതെ മോര്‍ട്ട്‌ഗേജ് അഡൈ്വസര്‍മാര്‍, നഴ്‌സിംഗ് മേഖലയില്‍ കരിയര്‍ ഡെവലപ്‌മെന്റ് സംബന്ധിച്ച് വിവരം നല്‍കാന്‍ നഴ്‌സിംഗ് വിദഗ്ധര്‍, യുകെയിലെ ഡ്രൈവിംഗ് നിയമങ്ങളെ കുറിച്ച് വിശദമാക്കാന്‍ സ്‌പെഷ്യലിസ്റ്റുകള്‍ എന്നിവരും പങ്കെടുക്കും. മേയ് 25, ഉച്ചയ്ക്ക് രണ്ടു മണിക്ക് ബ്രിസ്റ്റോളിലെ ട്രിനിറ്റി അക്കാഡമി ഹാളില്‍ 'ഉദയം' ചടങ്ങുകള്‍ക്ക് തിരിതെളിയും. യുകെയിലെയും, ബ്രിസ്റ്റോളിലെയും പ്രമുഖ കലാകാരന്‍മാര്‍ അണിനിരക്കുന്ന വിവിധ കലാപരിപാടികള്‍ക്ക് പുറമെ വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിട്ടുണ്ട്. വര്‍ണ്ണാഭമായ പരിപാടികളിലേക്ക് ബ്രിസ്റ്റോളിലെ പഴയകാലത്തെയും, പുതിയ കാലത്തെയും മലയാളി കുടിയേറ്റ സമൂഹത്തെ മുഴുവന്‍ സ്വാഗതം ചെയ്യുന്നതായി ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്‍ ചെയര്‍മാന്‍ നോയിച്ചന്‍ അഗസ്റ്റിന്‍, പ്രസിഡന്റ് സെന്‍ കുര്യാക്കോസ്, സെക്രട്ടറി ചാക്കോ വര്‍ഗ്ഗീസ്, ട്രഷറര്‍ റെക്‌സ് ഫിലിപ്പ് എന്നിവര്‍ അറിയിച്ചു.

പെരുമാറ്റച്ചട്ട ലംഘനം, മുംബൈ ഇന്ത്യന്‍സ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന് ശാസനയും പിഴശിക്ഷയും

മുംബൈ ഇന്ത്യന്‍സ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന് ശാസനയും പിഴശിക്ഷയും. പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ആണ് ശിക്ഷ. മാച്ച് ഫീയുടെ 10 ശതമാനമാണ് പിഴ ചുമത്തിയത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിനിടെ ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് നടപടി. ശനിയാഴ്ച ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024ന്റെ 43-ാം മത്സരത്തിനിടെയാണ് സംഭവം. ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.2 പ്രകാരം ലെവല്‍ 1 കുറ്റമാണ് കിഷനെതിരെ ചുമത്തിയിരുന്നത്. ഇഷാന്‍ കിഷന്‍ കുറ്റം സമ്മതിച്ചെന്നും, മാച്ച് റഫറിയുടെ നടപടി അംഗീകരിച്ചതായും ഐപിഎല്‍ ഗവേണിങ് കമ്മിറ്റി അറിയിച്ചു. മത്സരത്തില്‍ 258 റണ്‍സ് പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സ്, 10 റണ്‍സിനോട് ഡല്‍ഹി ക്യാപിറ്റല്‍സിനോട് പരാജയപ്പെട്ടു. ഇഷാന്‍ കിഷന്‍ 14 പന്തില്‍ 20 റണ്‍സെടുത്ത് പുറത്തായി.

എക്കോ ഫ്രെണ്ട്ലി സ്‌ട്രോകള്‍ അപകടകരം, പേപ്പര്‍ സ്‌ട്രോകള്‍ വിഷലിപ്തവും അപകടകരവുമാണെന്ന് പഠനം

ഇന്ന് എല്ലാ കടകളിലും ലഭിക്കുന്ന എക്കോ ഫ്രെണ്ട്‌ലി സ്‌ട്രോകള്‍ ശരീരത്തിന് അപകടകരമാണെന്ന് പഠനം പറയുന്നു. ഫുഡ് അഡിറ്റീവ്‌സ് ആന്റ് കണ്ടാമിനന്‍സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ആണ് ഈ കാര്യങ്ങള്‍ പറയുന്നത്. പേപ്പര്‍ സ്‌ട്രോകള്‍ വിഷലിപ്തവും അപകടകരവുമാണെന്ന് പഠനം പറയുന്നു. ഇവ വിഘടിക്കാത്ത രാസപദാര്‍ങ്ങള്‍  അടങ്ങിയതാണെന്ന് പഠനം വ്യക്തമാക്കുന്നു. പഠനം നടത്തിയിരിക്കുന്നത് 39 ബ്രാന്റുകളിലാണ്. ഇതില്‍ 27 എണ്ണത്തിലും വിഷലിപ്തമായ രാസപദാര്‍ത്ഥങ്ങള്‍ കണ്ടെത്തി. പേപ്പര്‍ സ്‌ട്രോകളില്‍ പിഎഫ്എഎസ് കണ്ടെത്തിയിട്ടുണ്ട്.പിഎഫ്എഎസ് ഫോര്‍ എവര്‍ കെമിക്കലില്‍ ഉള്‍പ്പെടുന്നവയാണ്. പേപ്പറും വെള്ളവും തമ്മില്‍ പ്രവര്‍ത്തിക്കാതിരിക്കാന്‍ ഈ രാസപദാര്‍ത്ഥങ്ങള്‍ സ്‌ട്രോകളില്‍ ഉപയോഗിക്കുന്നുണ്ട്.പഠനം നടത്തിയത് പേപ്പര്‍, ബാംബൂ, പ്ലാസ്റ്റിക്, സ്റ്റെയിന്‍ലസ് സ്റ്റീല്‍ എന്നിവയുടെ 39 ബ്രാന്റുകളിലാണ്.പിഎഫ്എഎസ് കണ്ടെത്താതിരുന്നത് ഇതില്‍ സ്റ്റീല്‍ സ്‌ട്രോകളില്‍ മാത്രമാണ്. എല്ലാ തരം സ്‌ട്രോകളിലും പിഎഫ്എഎസ് കണ്ടെത്തിയെങ്കിലും  പ്രാഥമികമായി ഇത് കണ്ടെത്തിയത് സസ്യങ്ങളില്‍ നിന്നുള്ള വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച സ്‌ട്രോകളിലാണ്.  

കേരളത്തില്‍ പരിഷ്‌ക്കരിച്ച സ്രൈവിങ് ടെസ്റ്റ് മെയ് ഒന്നു മുതല്‍, തിരക്കിട്ട നീക്കത്തിനെതിരെ സമരപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ സിഐടിയു

കേരളത്തില്‍ മെയ് ഒന്നുമുതല്‍ ഡ്രെവിങ് ടെസ്റ്റ് പരിഷ്‌കരണം നടപ്പിലാക്കാനൊരുങ്ങി ഗതാഗത വകുപ്പ്. പുതിയ രീതിയില്‍ ടെസ്റ്റ് നടത്തുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കാതെയാണ് തീരുമാനം. തിരക്കിട്ട നീക്കത്തിനെതിരെ സമരപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ തിങ്കളാഴ്ച സിഐടിയു യോഗം വിളിച്ചു. ഡ്രൈവിങ് കാര്യക്ഷമമാക്കാനായി കൊണ്ടുവന്ന പുതിയ ഡ്രൈവിങ് ടെസ്റ്റ് രീതിയുമായി മുന്നോട്ടുപോവുമെന്നാണ് ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ അറിയിച്ചത്. 86 ഇടത്ത് ഇതിനായി ഗ്രൗണ്ടുകള്‍ സജ്ജമാക്കണം. എന്നാല്‍ മാവേലിക്കരയില്‍ മാത്രമാണ് പരിഷ്‌കരിച്ച രീതിയില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്താന്‍ ഗ്രൗണ്ട് സജ്ജമായത്. എംവിഡിയുടെ കീഴില്‍ വരുന്ന എട്ട് ഓട്ടോമേറ്റഡ് ട്രാക്കുകളാണ് ഇനിയും സജ്ജമാക്കേണ്ടതായിട്ടുള്ളത്. 77 ഓഫീസുകളില്‍ ടെസ്റ്റിന് ആവശ്യമായ സജ്ജീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ഉത്തരവില്‍ പരാമര്‍ശിച്ചിരുന്നു. ഇതിന് അനുസൃതമായി വേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും ഒന്നരമാസം കഴിഞ്ഞിട്ടും തുക അനുവദിക്കാത്തത് കൂടുതല്‍ ആശങ്കയ്ക്ക് കാരണമായിരിക്കുകയാണ്. മെയ് ഒന്ന് മുതല്‍ റിവേഴ്‌സ് പാര്‍ക്കിംഗ്, ഗ്രേഡിയന്റ് പരീക്ഷണം എന്നിവയാണ് കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ അടിസ്ഥാന സജ്ജീകരണങ്ങള്‍ നടത്താത്തതെ എങ്ങനെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം പ്രായോഗികമാക്കും എന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥര്‍. നിലവിലെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണങ്ങളില്‍ ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കാന്‍ മാത്രമാണ് പ്രാബല്യത്തില്‍ വരുത്താനാകുകയെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സിഐടിയുവിന് കീഴിലെ ഓള്‍ കേരള ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രത്യക്ഷ സമരത്തിനിറങ്ങിയെങ്കിലും തെരഞ്ഞെടുപ്പ് കഴിയുംവരെ കാത്തിരിക്കാന്‍ യൂണിയന്‍ നേതൃത്വം അറിയിക്കുകയായിരുന്നു. ഡ്രൈവിങ് പരിഷ്‌കരണം മരവിപ്പിക്കാന്‍ മന്ത്രി തയാറാവാത്ത സാഹചര്യത്തിലാണ് തിങ്കളാഴ്ച തിരുവനന്തപുരത്ത് അടിയന്തര യോഗം വിളിച്ചത്.

Other News in this category

  • 'സമയദലങ്ങള്‍' ആസ്വാദക ഹൃദയങ്ങളിലേക്ക്... ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറില്‍വച്ച് നവംബര്‍ ഏഴാം തിയതി പ്രകാശനം ചെയ്തു...
  • '2021 എക്കോ ചാരിറ്റി അവാര്‍ഡ്' ലോങ്ങ് ഐലന്‍ഡ് എന്‍. വൈ. യു. ലോങ്കോണ്‍ ഹോസ്പിറ്റലിലെ മെഡിക്കല്‍ ടെക്ക്നോളജിസ്റ്റ് ആയ ജോണ്‍ മാത്യുവിന്
  • കുട്ടികള്‍ക്കു നേരെ വടിയെടുക്കുന്നതിനു മുന്‍പ് ഒരുപാട് ചിന്തിക്കണം; ഈ പറയുന്ന കാര്യങ്ങള്‍ ഒന്ന് മനസ്സില്‍ വച്ചോളൂ
  • അവന്‍ പറക്കാന്‍ കൊതിക്കുന്ന അവന്റെ കൗമാരത്തില്‍ ചിറകുകള്‍ വിടര്‍ത്തി പറക്കാന്‍ നിങ്ങള്‍ക്ക് ഒപ്പം നിന്നുകൂടെ?
  • ഒരു സ്ത്രീ ഏറ്റവും മനോഹരിയാകുന്ന നിമിഷം; സദാചാര കണ്ണുകളോടെ ഇതിനെ കാണരുതേ...
  • കുട്ടിത്തം മറന്നു പോകുന്ന, സോഷ്യല്‍ ആകാന്‍ മീഡിയ കണ്ടെത്തുന്ന കുട്ടിക്കാലം...
  • Most Read

    British Pathram Recommends