18
MAR 2021
THURSDAY
1 GBP =104.38 INR
1 USD =83.41 INR
1 EUR =89.28 INR
breaking news : യുകെയില്‍ കാര്‍ ഇന്‍ഷുറന്‍സിന്റെ ശരാശരി നിരക്കുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ മൂന്നിലൊന്ന് വര്‍ദ്ധിച്ചു; ചിലവ് ഉയരാന്‍ കാരണം മോഷണം മുതല്‍ അറ്റകുറ്റപ്പണികള്‍ വരെയുള്ള ഘടകങ്ങള്‍ >>> 'നീട്ടി വളര്‍ത്തിയ മുടി, കൂടെ കണ്ണട കൂടി വെച്ചതോടെ സ്‌റ്റൈല്‍ കംപ്ലീറ്റ്'  വീണ്ടും ചുള്ളന്‍ ലുക്കില്‍ മമ്മൂട്ടി,  ഇദ്ദേഹത്തിന്റൈ പോക്ക് എങ്ങോട്ടാണെന്ന് സോഷ്യല്‍ മീഡിയ >>> 'ഒരിക്കലും വളരാത്ത ഹോപ്പിന്റെ അപ്പനു ജന്മദിനാശംസകള്‍' ബേസില്‍ ജോസഫിന്റെ പിറന്നാള്‍ ദിനത്തില്‍ ഭാര്യ എലിസബത്തിന്റെ വക പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ചിരി പടര്‍ത്തുന്ന കുറിപ്പ് >>> 'ഇങ്ങനെ ഒരു നോട്ടിഫിക്കേഷന്‍ നിങ്ങള്‍ക്കുവന്നാല്‍ നിങ്ങള്‍ അത് നോക്കാന്‍ പോകേണ്ട', തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിനെ കുറിച്ച് വിഷ്ണു ഉണ്ണി കൃഷ്ണന്‍ >>> വീട്ടിലെ പൂച്ചയ്ക്ക് പറ്റിയൊരു അബദ്ധം, വീട്ടുടമയുടെ അടുക്കളയുടെ പാതി കത്തി നശിച്ചു, 12 ലക്ഷം രൂപയുടെ നാശനഷ്ടം, സിസിടിവിയില്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ >>>
Home >> Featured Column
അവന്‍ പറക്കാന്‍ കൊതിക്കുന്ന അവന്റെ കൗമാരത്തില്‍ ചിറകുകള്‍ വിടര്‍ത്തി പറക്കാന്‍ നിങ്ങള്‍ക്ക് ഒപ്പം നിന്നുകൂടെ?

സ്വന്തം ലേഖകൻ

Story Dated: 2021-09-12

ഒരു ടീനേജര്‍ വീട്ടിലുള്ളപ്പോളാണ് ടീനേജ് പ്രായമിത്രമാത്രം വഷളാണെന്ന് മനസിലാകുന്നത്. അങ്ങനെ, എങ്ങനെ ഒരു ടീനേജിനെ വരച്ച വരയില്‍ നിര്‍ത്തി സായൂജ്യമടയാം എന്നുള്ള അന്വേഷണ പരമ്പരയാണിവിടെ കുറിക്കുന്നത്. 

കാര്യങ്ങള്‍ അറിഞ്ഞു കഴിഞ്ഞപ്പോഴാണ് സത്യത്തില്‍ ടീനേജായ അവരാണോ അതോ നമ്മള്‍ മാതാപിതാക്കളാണോ വഷളാകുന്നത് അല്ലെങ്കില്‍ വഷളാക്കുന്നത് എന്ന് മനസിലായത്. 

ഇത്തിരി നീണ്ട ലേഖനമാണ് എങ്കിലും ഓരോ വരിയിലും ജീവനുണ്ട്. നമ്മള്‍ അറിയാതെ നരകമാകുന്ന നമ്മുടെ വീടുകള്‍ സന്തോഷത്തിലേക്ക് ഉയരുവാനുള്ള ജീവസത്ത് ഇതിലുണ്ടെന്ന് ഞാന്‍ ഉറപ്പു നല്‍കുന്നു. അപ്പോള്‍ നമുക്ക് നോക്കാം... 

നമ്മുടെ ശാരീരികമായ യാത്രയെയാണ് നമ്മള്‍ പ്രായം എന്ന് വിളിക്കുന്നത്. അങ്ങനുള്ളപ്പോള്‍ ടീനേജ് മാത്രമല്ല നമ്മുടെ ഓരോ പ്രായവും ഒരോരോ  പ്രശ്‌നങ്ങള്‍ നിറഞ്ഞതാണ്. ശൈശവം നമുക്കൊരു നാപ്പി പ്രശ്‌നമാണെങ്കില്‍ കൗമാരം വേറൊരു പ്രശ്‌നമാണ്. മധ്യവയസ് ജോലിക്കും കല്യാണത്തിനും സാമ്പത്തികവുമായ പ്രശ്‌നങ്ങള്‍ സൃഷിടിക്കുമ്പോള്‍ വാര്‍ദ്ധക്യം ഏകാകുലതയുടെയും ശരീരക്ഷയതിന്റെയും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു മുന്നോട്ടു പോവുന്നു. 

ഇവിടെ ടീനേജും മാതാപിതാക്കളും തമ്മിലുള്ള സ്വരച്ചേര്‍ച്ചക്ക് വിഗ്‌നമുണ്ടാകുന്നത് പ്രധാനമായും വൃദ്ധര്‍ തങ്ങള്‍ വൃദ്ധരാണെന്നും ചെറുപ്പക്കാര്‍ തങ്ങള്‍ ചെറുപ്പക്കാരാണെന്നും വിശ്വസിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നതാണ് ഏറ്റവും വല്യ പ്രശ്‌നം. അതുമൂലം നമ്മളുടെ സ്ഥാനം അറിഞ്ഞോ അറിയാതെയോ അത്രവേഗം നമ്മള്‍ വിട്ടുകൊടുക്കാന്‍ തയ്യാറാകുന്നില്ല എന്നത് പ്രശ്‌നത്തിനാക്കം കൂട്ടുന്നു. അതിനൊരു ഉദാഹരണമാണ് നമ്മുടെ പൂര്‍വ്വികസ്വത്തിനോടുള്ള അടിപിടി. സത്യത്തില്‍ ഇത് മനുഷ്യരില്‍ മാത്രമല്ല ചില മൃഗങ്ങളിലും മക്കളെക്കാള്‍ ആധിപത്യം നേടിയെടുക്കാനുള്ള ത്വര കാണാന്‍ സാധിക്കും. ഇവിടെയാണ് നമ്മളൊക്കെ കേട്ടുമറന്ന വാനപ്രസ്ഥത്തിനുള്ള സ്ഥാനം. 

മക്കള്‍ ഒരു പ്രായമാകുമ്പോള്‍ മാതാവും പിതാവും സ്ഥാനമൊഴിഞ്ഞു സന്യാസത്തിലേക്ക് പോവുകയും പിന്നീടവര്‍ 60താമത്തെ വയസില്‍ തിരിച്ചുവന്ന് സ്വന്തം ഭാര്യയെത്തന്നെ വീണ്ടും മാനസിക പക്വതയയോടെ വിവാഹം കഴിച്ച് ഒരുമിച്ചു താമസിച്ചു പിന്നീടും വനാന്തരങ്ങളിക്ക് തിരിച്ചുപോയ് ശിഷ്ടകാലം ജീവിച്ചു തീര്‍ക്കുകയും ചെയ്‌തൊരു പൂര്‍വ്വിക കാലം നമുക്കുണ്ടായിരുന്നു. അവിടെ മക്കള്‍ക്ക് അവരുടേതായൊരു സ്‌പേസ് കൊടുക്കാന്‍ മാതാപിതാക്കള്‍ ശ്രമിച്ചിരുന്നു. പക്ഷെ ഇന്ന് മക്കള്‍ക്ക് വേണമെങ്കില്‍ മക്കള്‍ തന്നെ യൂണിവേര്‍സിറ്റികളിലേക്കും മറ്റുമായി ഒഴിഞ്ഞു കൊടുക്കേണ്ട അവസ്ഥയായി ഇന്നത് മാറി. 

നമ്മുടെ കുട്ടികള്‍ വളര്‍ന്നു വരുന്നത് കാണുന്നത് തന്നെ എന്തൊരു മനോഹരമായ കാഴ്ചയാണ്. കൈക്കുഞ്ഞായിരിക്കുമ്പോള്‍ നമുക്കവനോട് തോന്നുന്ന ഓമനത്തം, അവന്റെ എല്ലാ കുസൃതിക്കള്‍ക്കും കൂട്ടുനിന്നിരുന്ന നമ്മള്‍ അവന്‍ കൗമാരത്തിലേക്ക് കടക്കുമ്പോള്‍ പിന്നീട് നമുക്കെന്താണ് സംഭവിക്കുന്നത്? 

ആ ഒരു പ്രായത്തിലാണ് അവന് വേഗം നമ്മളോട് സ്‌നേഹം കുറഞ്ഞുപോയെന്നും അവന്‍ പണ്ടത്തെപ്പോലെ നമ്മളെ ബഹുമാനിക്കുന്നില്ലയെന്നുമൊക്കെ തോന്നല്‍ ഉടലെടുക്കുന്നത്. കാരണം അവനവിടെ കൗമാരകാരനാകുന്നു എന്നതാണതിനര്‍ഥം. അവന്‍  അതിവേഗം വളരുന്നു (They become teenagers means they are growing rapidly, unfortunately they beginning to become like you and you are distressed).
 
ചുരുക്കത്തില്‍ പറഞ്ഞാല്‍ നിര്‍ഭാഗ്യവശാല്‍ അവന്റെ കൗമാരത്തില്‍ അവന്‍ നമ്മളെ പോലെയാകാന്‍ തുടങ്ങുന്നു. അതുകണ്ട് നമ്മള്‍ നെഞ്ചുപൊട്ടുകയും ചെയ്യുന്നു. എന്നാല്‍ നമ്മളത്രക്കു നല്ലവരാണെങ്കില്‍ അപ്പോള്‍ നമ്മള്‍ പറയും 'ഏയ് ഇല്ല ഇല്ല അവന്‍ എന്നെപ്പോലെയെ അല്ല' എന്ന്. H is becoming osmething else. 

പക്ഷെ  കൈക്കുഞ്ഞായിരുന്ന അവന്റെ നിസ്സഹായ അവസ്ഥകളില്‍ എന്തിനും ഏതിനും കൂടെ നിന്ന നമ്മള്‍ പെട്ടെന്നൊരു ദിവസം അവന്‍ അവന്റെ സ്വന്തം കാലില്‍ നിന്ന് അവന്റെ യാചനയുടെ എണ്ണം കുറക്കുമ്പോള്‍ നമുക്കത് അംഗീകരിക്കാന്‍ കഴിയുന്നില്ല, അതാണ് സത്യം. 

അവന്റെ നിഷ്‌കളങ്കതയുടെ കൂടെ അവനോടൊപ്പം മുട്ടില്‍ ഇഴയാന്‍ താല്‍പര്യം കാണിച്ച നമുക്കെന്തുകൊണ്ട് അവന്‍ അവന്റെ കൗമാരത്തില്‍ അവനൊരു പാട്ടുപാടാന്‍ ഇഷ്ടപെടുമ്പോള്‍ കൂടെ പാടിക്കൂടാ? പകരം അവന്‍ പാടാന്‍ തുനിയുമ്പോള്‍ നമ്മള്‍ അവനെ അപ്പോളും മുട്ടില്‍ ഇഴയിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു. സത്യത്തിലവിടെ നമ്മള്‍ മാതാപിതാക്കള്‍ അവന്റെ മുമ്പില്‍ വിഡ്ഢികളാകുകയാണ് ചെയ്യുന്നത്. 

അവന്‍ വളരുമ്പോള്‍ അവനെ അംഗീകരിക്കാതെ അവിടെ നമ്മുടെ ഈഗോ വര്‍ക് ഔട്ട് ആകുന്നു. കാരണം നമ്മള്‍ രാരീരം പാടുമ്പോള്‍ ഉറങ്ങിയിരുന്ന അല്ലെങ്കില്‍ ചിരിക്കാന്‍ പറയുമ്പോള്‍ ചിരിച്ചിരുന്ന ആ അവനെയാണ് നമ്മളിന്നും നിര്‍ഭാഗ്യവശാല്‍ ആഗ്രഹിക്കുന്നത്. 

അവന്‍ അവന്റെ കുഞ്ഞുന്നാളില്‍ നമ്മളിലേക്ക് മുഖമുയര്‍ത്തി നോക്കിയിരുന്നപ്പോള്‍ നമ്മളില്‍ നിന്നും അവനെന്തെങ്കിലുമൊക്കെ പഠിക്കാനുണ്ടായിരുന്നു. നമ്മളെ കണ്ടവന്‍ നടക്കാന്‍ പഠിച്ചു, ഓടാനും ചാടാനും ഭക്ഷണം വാരി കഴിക്കാനുമൊക്കെ പഠിച്ചു. പക്ഷെ ഇന്നവന്‍ അവന്റെ കൗമാരത്തില്‍ നമ്മടെ മുഖത്തേക്ക് മുഖമുയര്‍ത്തുമ്പോള്‍ അവന് പഠിക്കാനായി നമ്മളിലൊന്നും നമ്മള്‍ അവശേഷിപ്പിക്കാതെ ഇപ്പോഴുമവനെ നമ്മള്‍ കാക്ക പൂച്ച പറയിക്കാന്‍ ശ്രമിച്ചാല്‍ നമ്മളവന്റെ മുമ്പില്‍ പരമവിഡ്ഢികള്‍ ആകുകയേയുള്ളൂ എന്നത് മറന്നുകൂടാ. 

നമ്മില്‍നിന്ന് കാര്യമായൊന്നും പഠിക്കാന്‍ അവന്‍ കാണുന്നില്ലങ്കില്‍ അവിടെ അവന്റെ ദൃഷ്ടിയില്‍ നമ്മള്‍ക്ക് വളര്‍ച്ച മുരടിക്കുകയും അവന്‍ വളരുകയും ചെയ്യുന്നതായി അവന് തോന്നുന്നു. അപ്പോള്‍ അവന് നമ്മളോട് ബഹുമാനത്തിനു പകരം പുച്ഛം തോന്നുക അത് പ്രകൃതി ദത്തമാണ്.

ഇതിനൊരു ഉദാഹരണമാണ്, നീണ്ടയൊരു ചര്‍ച്ചയ്ക്ക് ശേഷം ഒരു ഭര്‍ത്താവും ഭാര്യയും അവര്‍ക്ക് ഒരു കുഞ്ഞ് വേണോ അതോ നായ വേണോ എന്ന് തീരുമാനമെടുക്കാനാവാതെ ഒരു കൗണ്‍സിലറുടെ അഭിപ്രായത്തിനായി പോയി. അപ്പോള്‍ കൗണ്‍സിലര്‍ അവരോടു ചോദിച്ചു whether you want to spoil you carpet or life?

ഇവിടെ നമ്മള്‍ മനസിലാക്കേണ്ടത് നമ്മള്‍ ആഗ്രഹിക്കുന്ന പോലെ കളിക്കാന്‍ നമുക്ക് വേണ്ടത് കളിപ്പാട്ടമോ നായയോ ആണ്. മക്കളല്ല കാരണം മക്കള്‍ വലുതാകുമ്പോള്‍ അവരുടെ ഫിസിക്കല്‍ വളര്‍ച്ച മാത്രമേ നമ്മള്‍ കാണുന്നുള്ളൂ. അവനില്‍ നടക്കുന്ന മാനസിക വളര്‍ച്ച നമ്മള്‍ കാണുന്നില്ല. അതുകൊണ്ടുതന്നെ അവനെ അല്ലങ്കില്‍ അവളെ അവരായി അംഗീകരിക്കാന്‍ നമുക്കാവുന്നില്ല.

I can't live without you എന്ന് നമ്മള്‍ ഒരാളോട് പറയുന്നത് ഊന്നുവടിയില്ലാതെ എനിക്ക് നടക്കാനേ പറ്റില്ല എന്ന് പറയും പോലാണ്. അതേസമയം  when you say that I am fine the way I am  എന്ന് പറയുമ്പോള്‍ നമ്മള്‍ക്ക് വേറൊരാളെ അത് മക്കളോ പങ്കാളിയോ ആയിക്കൊള്ളട്ടെ അവര്‍ ആയിരിക്കുന്ന അവസ്ഥയില്‍തന്നെ അവരെ നമ്മോടൊപ്പം ഉള്‍പ്പെടുത്താനും ജീവിക്കാനും ഞാന്‍ തയ്യാറാണ് എന്നതുകൂടിയാണ് കാണിക്കുന്നത്.

അതിനാല്‍ അവനെ അവനായി അംഗീകരിക്കാന്‍ നമ്മള്‍ നമുക്ക് അതിരുകള്‍ വച്ചുകൂടാ. അവന്‍ വളരുന്നതിനൊപ്പം നമ്മളും വളരണം. അല്ലാതെ കൗമാരത്തിന്റെ കണ്ണില്‍ നമ്മളൊരു പരിഹാസ്യ കഥാപാത്രമായി മാറാന്‍ നമ്മളായി  ഇടവരുത്തരുത്.

നമ്മള്‍ക്കെല്ലാം നല്ല പരിചയമുള്ള വേറൊരു അനുഭവമാണ് ഗ്രാന്‍ഡ്പേരന്‍സും ചെറുമക്കളും തമ്മിലുള്ള അടുപ്പ കൂടുതല്‍. അതിനുള്ള പ്രഥാന കാരണം 
Teenage means you are slowly getting poiosn by hormones. Old age means you are slowly releasing from that. So they kind of understand.
 അതേസമയം മിഡിലെജിലൂടെ സഞ്ചരിക്കുന്ന നമ്മളുടെ അവസ്ഥ വളരെ കണ്‍ഫ്യൂസ്ഡ് സ്റ്റേറ്റ് ആണ്.

അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ കുട്ടിയെ ശരിക്കും സ്‌നേഹിക്കുന്നുവെങ്കില്‍ ദയവായി അവരെ മാനസികമായി വളരാന്‍ അനുവദിക്കുക. കാരണം അവരുടെ ശരീരത്തോടൊപ്പം മാനസികമായുമവന്‍ വളരുന്ന അവസ്ഥയില്‍ നമ്മള്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചാല്‍ അത് വളരെയധികം അവരുടെ ജീവിതത്തെ തകര്‍ക്കും.
അതിനാല്‍ അവരെ നിയന്ത്രിക്കുന്നതിന് പകരം നമ്മള്‍ക്ക് ധൈര്യമുണ്ടങ്കില്‍ ഒരു നിശ്ചിതമായ എമൗണ്ട് 
കുടുംബചെലവിനായി അവനെ ഏല്പിച്ചു ഉത്തരവാദിത്തം പഠിപ്പിക്കുക. അവന്‍ ആ തുക ഒന്നിലും ഉള്‍കൊള്ളിക്കാതെ ചിലപ്പോള്‍ ചിലവാക്കി കളഞ്ഞേക്കാം. അപ്പോള്‍ അവനെ ആ വീട്ടില്‍ അതുമൂലം നേരിടുന്ന പ്രശനങ്ങളെ കുറിച്ചറിയാന്‍ വിടുക. ഒരുനേരത്തെ ഭക്ഷണത്തിലെ കുറവ് വരുത്തി അതവനെ അറിയിക്കുക. അങ്ങനെ അവന്‍ അവന്റെ ജീവിതത്തെക്കുറിച്ചു പഠിക്കട്ടെ. കാരണം This is the way let him understand the protective caring atmosphere than the out of the street tomorrow morning. 

എല്ലാറ്റിനുമുപരിയായി, നമ്മളുടെ കുട്ടി നമ്മളുടെ സ്വന്തമാണെന്ന ചൈല്‍ഡിഷ് ചിന്താഗതി ഉപേക്ഷിക്കുക. നമ്മളുടെ ഉടമസ്ഥാനമെന്ന ചിന്താഗതി മാറ്റിവെച്ചു നല്ലൊരു കൂട്ടുകാരനായി അവനോടൊട്ടിനിന്നു മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിനോക്കു. അവനെ അവന്റെ കൗമാരത്തിലും രാരീരം പാടി ഉറക്കിപ്പിക്കാന്‍ നോക്കാതെ അവനൊപ്പം നമ്മളും വളര്‍ന്ന് ഒരു സുഹൃത്തായി ചേര്‍ന്ന് നില്‍ക്കൂ... കാരണം അവര്‍ക്ക് പ്രശ്‌നങ്ങളുണ്ടെങ്കില്‍ അവര്‍ ഒരു സുഹൃത്തിനെ തേടുന്നത് സ്വാഭാവികമാണ്. അപ്പോള്‍ അവന്‍ തേടുന്ന ആ സുഹൃത്ത് എന്തുകൊണ്ട് നമ്മളായി കൂടാ...

ജോസ്ന സാബു സെബാസ്റ്റ്യന്‍ 

 

More Latest News

'നീട്ടി വളര്‍ത്തിയ മുടി, കൂടെ കണ്ണട കൂടി വെച്ചതോടെ സ്‌റ്റൈല്‍ കംപ്ലീറ്റ്'  വീണ്ടും ചുള്ളന്‍ ലുക്കില്‍ മമ്മൂട്ടി,  ഇദ്ദേഹത്തിന്റൈ പോക്ക് എങ്ങോട്ടാണെന്ന് സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടിയുടെ ലുക്ക് ചെറുപ്പക്കാര്‍ക്കിടയില്‍ എപ്പോഴും സെന്‍സേഷന്‍ ആകാറുണ്ട്. ചെറുപ്പക്കാരുടെ സ്‌റൈല്‍ എൈക്കണായി മമ്മൂട്ടി മാറിയിട്ട് വര്‍ഷങ്ങളായി. ഏതൊരു ചെറുപ്പക്കാരനും മമ്മൂട്ടിയുടെ ഓരോ ലുക്കും കണ്ട് അസൂയ വന്നിട്ടുണ്ടാകും.  ഇപ്പോള്‍ വൈറലാവുന്നത് മമ്മൂട്ടിയുടെ പുതിയ ചിത്രമാണ്. കൗ ബോയ് ഹാറ്റ് ധരിച്ച് സൂപ്പര്‍ കൂള്‍ ലുക്കില്‍ നില്‍ക്കുന്ന മമ്മൂട്ടിയെ ആണ് ഫോട്ടോയില്‍ കാണുന്നത്. വീണ്ടും സോഷ്യല്‍ ഹിറ്റാവുകയാണ് മമ്മൂട്ടിയുടെ ചിത്രം. വെള്ള ടീ ഷര്‍ട്ടും ബ്ല്യൂ ഡെനിം ജീന്‍സും ധരിച്ചാണ് നില്‍പ്പ്. നീട്ടി വളര്‍ത്തിയ മുടി താരം കെട്ടിവച്ചിരിക്കുകയാണ്. കൂടെ കണ്ണട കൂടി വെച്ചതോടെ സ്റ്റൈല്‍ കംപ്ലീറ്റായി. ഊരുചുറ്റുന്നവന്‍ (rambler) എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഷാനി ഷാകിയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. എന്തായാലും ആരാധകര്‍ക്കിടയില്‍ വൈറലാവുകയാണ് ചിത്രം. ചെറുപ്പക്കാരെയൊന്നും ജീവിക്കാന്‍ സമ്മതിക്കില്ല അല്ലേ- എന്നായിരുന്നു അഭിഭാഷകന്‍ ഹരീഷ് വാസുദേവന്റെ കമന്റ്. ഇന്ന് സോഷ്യല്‍മീഡിയ കത്തും എന്റെ പൊന്ന് ഇക്ക എന്നാണ് മറ്റൊരാള്‍ കുറിച്ചത്. അതിനിടെ മമ്മൂട്ടിയുടെ ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് അജു വര്‍ഗീസ് കുറിച്ചത് ദി റിയല്‍ ജാഡ എന്നാണ്.

'ഒരിക്കലും വളരാത്ത ഹോപ്പിന്റെ അപ്പനു ജന്മദിനാശംസകള്‍' ബേസില്‍ ജോസഫിന്റെ പിറന്നാള്‍ ദിനത്തില്‍ ഭാര്യ എലിസബത്തിന്റെ വക പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ചിരി പടര്‍ത്തുന്ന കുറിപ്പ്

നടനും സംവിധായകനുമായ ബേസില്‍ ജോസഫിന്റെ പിറന്നാള്‍ ദിനത്തില്‍ താരത്തിന് പലയിടത്ത് നിന്നും ആശംസകള്‍ അറിയിച്ച് സുഹൃത്തുക്കള്‍ എത്തിയിരുന്നു. ബേസിലിന്റെ പ്രിയപ്പെട്ട സുഹൃത്തായ ടൊവിനോ ഒരു വീഡിയോ ആണ് ആശംസ ആയി അറിയിച്ചത്.  'വെണ്ണിലാ ചന്ദനക്കിണ്ണം പുന്നമടക്കായലില്‍ വീണേ...' എന്നു പാടികൊണ്ട് വള്ളം തുഴഞ്ഞുപോവുന്ന ബേസിലിന്റെ രസകരമായൊരു വീഡിയോ ആണ് ടൊവിനോ പങ്കുവച്ചിരിക്കുന്നത്. മുടി ഒരുവശത്തേക്ക് ചീവിയൊതുക്കി, കണ്ണാടിവച്ച് വിന്റേജ് ലുക്കിലുള്ള ബേസിലിനെയാണ് വീഡിയോയില്‍ കാണുക. ഈ വീഡിയോ ആരാധകര്‍ ഇതിനകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു. പതിവു പോലെ പരസ്തപരം ട്രോളിയും ചിരിപടര്‍ത്തിയും ആശംസകള്‍ അറിയിക്കുന്നത് ഇക്കുറിയും തെറ്റിക്കാതെ ടൊവിനോ ചെയ്തിട്ടുണ്ട്. എന്നാല്‍ ബേസിലിന്റെ ഭാര്യ എലിസബത്ത് അറിയിച്ച ആശംസ ആണ് വൈറലാകുന്നത്. മകള്‍ ഹോപ്പിനെ അരമണിക്കൂര്‍ സമയത്തേക്ക് ബേസിലിനെ ഏല്‍പ്പിച്ചു പോയപ്പോഴുണ്ടായ രസകരമായൊരു അനുഭവം വീഡിയോയിലൂടെ പങ്കിടുകയാണ് എലിസബത്ത്. എലിസബത്ത് എവിടെയോ പോയി തിരിച്ചു വരുമ്പോള്‍ വാതിലും തുറന്നിട്ട് പുറത്തേക്ക് നോക്കിയിരിക്കുന്ന ബേസിലിനെയും കുഞ്ഞു ഹോപ്പിനെയുമാണ് വീഡിയോയില്‍ കാണാനാവുക.'ഇതെന്താ ഇവിടെയിരിക്കുന്നേ? ഞാന്‍ പോയപ്പോള്‍ ഹോപ്പിന് ഇച്ചിരി കൂടി തുണിയുണ്ടായിരുന്നല്ലോ? ആ പാന്റ് എവിടെ പോയി?' എലിസബത്ത് തിരക്കുന്നു.'അത് വാഷ് ബേസിലിലെ വെള്ളം മേലായിട്ട് ഊരി കളഞ്ഞെന്നാണ്' ബേസിലിന്റെ മറുപടി.അതിന് വാഷ് ബേസിലില്‍ എന്തിനാ പോയതെന്നായി എലിസബത്ത്.'കരഞ്ഞപ്പോള്‍ ഞാന്‍ അതിനകത്തുകൊണ്ടിരുത്തി. പിന്നെ കുറച്ചുനേരം ഫ്രിഡ്ജില്‍ കയറ്റി. ചോക്ക്‌ലേറ്റൊക്കെ നിലത്തിട്ടിട്ടുണ്ട്. പിന്നെ ബോറടിച്ചപ്പോ ലിഫ്റ്റ് കാണിക്കാമെന്നോര്‍ത്ത് പുറത്തിറങ്ങി ഇരുന്നതാ.ലിഫ്റ്റ് കണ്ടപ്പോള്‍ ഇച്ചിരി സമാധാനമായി,' സ്വതസിദ്ധമായ ചിരിയുടെ അകമ്പടിയോടെ ബേസിലിന്റെ മറുപടിയിങ്ങനെ.'ഒരിക്കലും വളരാത്ത ഹോപ്പിന്റെ അപ്പനു ജന്മദിനാശംസകള്‍,' എന്ന അടിക്കുറിപ്പോടെയാണ് എലിസബത്ത് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

'ഇങ്ങനെ ഒരു നോട്ടിഫിക്കേഷന്‍ നിങ്ങള്‍ക്കുവന്നാല്‍ നിങ്ങള്‍ അത് നോക്കാന്‍ പോകേണ്ട', തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിനെ കുറിച്ച് വിഷ്ണു ഉണ്ണി കൃഷ്ണന്‍

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫെയ്സ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അക്കൗണ്ട് തിരിച്ചു ലഭിച്ചെങ്കിലും സംഭവം വലിയ വാര്‍ത്തയായിരുന്നു. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് പാക്കിസ്ഥാനില്‍ നിന്നായിരുന്നു എന്ന് പിന്നീട് വിഷ്ണു തന്നെ പറയുകയുണ്ടായി. ഇപ്പോഴിതാ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാന്‍ കാരണമായി ടെക്‌നീഷ്യന്‍സ് പറഞ്ഞ കാര്യങ്ങളാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പറയുന്നത്. ഫെയ്സ്ബുക്ക് എങ്ങനെയാണ് നഷ്ടപ്പെട്ടതെന്നും എങ്ങനെയാണ് വീണ്ടെടുത്തതെന്നും ചോദിച്ച് നിരവധിപേര്‍ തന്നെ സമീപിച്ചെന്നും അതിനാലാണ് വിഡിയോ ചെയ്യുന്നത് എന്നാണ് താരം പറഞ്ഞത്. കമ്യൂണിറ്റി ഗൈഡ്ലൈന്‍ തെറ്റിച്ചു എന്ന് പറഞ്ഞുവെന്ന നോട്ടിഫിക്കേഷന്‍ ക്ലിക്ക് ചെയ്തതാണ് ഫെയ്സ്ബുക്ക് പോകാന്‍ കാരണമായത് എന്നാണ് താരം പറയുന്നത്. വീഡിയോ സന്ദേശത്തിലൂടെയാണ് താരം ഈ കാര്യം അറിയിച്ചത്.വിഷ്ണു ഉണ്ണികൃഷ്ണന്റെ വാക്കുകള്‍:'ഒടുവില്‍ ആ സത്യം ഞാന്‍ തുറന്നു പറയുകയാണ്. എങ്ങനെ എന്റെ പേജ് നഷ്ടപ്പെട്ടു എന്ന്. ഞാന്‍ ടൂ ഫാക്റ്റര്‍ ഓഥന്റിഫിക്കേഷന്‍ എല്ലാം ചെയ്തിരുന്നു. എന്നിട്ടും എന്റെ പേജ് പോയതില്‍ എനിക്ക് അത്ഭുതമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം എന്റെ ഒരു സുഹൃത്തിന്റെ പേജും പോയി എന്ന് പറഞ്ഞ് വിളിച്ചു. ഒരുപാട് പേര് എങ്ങനെയാണ് പേജ് പോയതെന്നും എങ്ങനെയാണ് അത് തിരിച്ചുകിട്ടിയതെന്നും ചോദിച്ച് ഒരുപാട് മെസേജുകളും കോളുകളും എനിക്ക് വരുന്നുണ്ട്. എല്ലാവര്‍ക്കും വേണ്ടിയാണ് ഈ വിഡിയോ. വിഷുവിന്റെ അന്ന് ഞാന്‍ എന്റെ കുടുംബത്തിനൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. നന്ദനം സിനിമയിലെ പാട്ട് അതില്‍ ഞാന്‍ ആഡ് ചെയ്തിട്ടുണ്ടായി. രണ്ട് ദിവസം കഴിഞ്ഞ് ഫെയ്സ്ബുക്കില്‍ നിന്ന് എനിക്കൊരു നോട്ടിഫിക്കേഷന്‍ വന്നു. കമ്യൂണിക്കേഷന്‍ ഗൗഡ്ലൈന്‍ വയലേറ്റ് ചെയ്തു എന്ന് പറഞ്ഞുകൊണ്ട്. 24 മണിക്കൂറിനുള്ളില്‍ റിവ്യൂ ചെയ്തില്ലെങ്കില്‍ അക്കൗണ്ട് റെസ്ട്രിക്റ്റ് ആകും എന്നാണ് പറഞ്ഞിരുന്നത്. ആറേഴ് നോട്ടിഫിക്കേഷന്‍ വന്നപ്പോള്‍ ഞാന്‍ അത് എന്താണെന്ന് നോക്കി. പാട്ട് ആഡ് ചെയ്തതുകൊണ്ട് അതിന്റെ കോപ്പിറൈറ്റ് വന്നതാണ് എന്നാണ് ഞാന്‍ കരുതിയത്. ഞാന്‍ അത് നോക്കിയെങ്കിലും അത് കംപ്ലീറ്റായില്ല. അതാണ് ഹാക്കേഴ്സ് അയച്ച ലിങ്ക് എന്നാണ് ഫെയ്സ്ബുക്ക് ടീം എന്നോട് പറഞ്ഞത്. ഇങ്ങനെ ഒരു നോട്ടിഫിക്കേഷന്‍ നിങ്ങള്‍ക്കുവന്നാല്‍ നിങ്ങള്‍ അത് നോക്കാന്‍ പോകേണ്ട. അങ്ങനെയൊരു നോട്ടിഫിക്കേഷന്‍ അവര്‍ അയക്കില്ല. അത് നോക്കാന്‍ പോയാല്‍ ഗുദാഹവാ. ആദ്യം ചെയ്ത വിഡിയോയ്ക്ക് കുറേ ട്രോളൊക്കെ വന്നതുകണ്ടിട്ട് ക്ലാരിഫിക്കേഷനുവേണ്ടി ചെയ്തതാണെന്ന് ആരും പറയരുത്. എന്റെ ആയിരത്തോളം ഫ്രണ്ട്സ് ആവശ്യപ്പെട്ടതുകൊണ്ടാണ് ഞാന്‍ ഈ വിഡിയോ ചെയ്തത്. തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക.'

വീട്ടിലെ പൂച്ചയ്ക്ക് പറ്റിയൊരു അബദ്ധം, വീട്ടുടമയുടെ അടുക്കളയുടെ പാതി കത്തി നശിച്ചു, 12 ലക്ഷം രൂപയുടെ നാശനഷ്ടം, സിസിടിവിയില്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍

വീട്ടില്‍ അരുമയായി വളര്‍ത്തിയിരുന്ന പൂച്ചയ്ക്ക് സംഭവിച്ച ഒരു കൈയ്യബദ്ധം ഉടമയ്ക്ക് ഉണ്ടാക്കിയത് വലിയ നാശനഷ്ടമായിരുന്നു. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലുള്ള ദണ്ഡന്‍ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റാണ് പാതിയും കത്തി നശിച്ചത്. ഉടമ ഫ്‌ലാറ്റിലുണ്ടാകാതിരുന്ന സമയത്ത് അയാളുടെ പൂച്ചയായ ജിങ്കൗഡിയോ മാത്രമാണ് ഉണ്ടായിരുന്നത്. ഏപ്രിന്‍ നാലിനാ് സംഭവം. ഫ്ലാറ്റിന് തീ പിടിച്ചുവെന്ന് കോമ്പൗണ്ടിലെ പ്രോപ്പര്‍ട്ടി മാനേജുമെന്റ് സ്റ്റാഫില്‍ നിന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ദണ്ഡന്‍ സ്ഥലത്തെത്തിയത്. ഫ്ലാറ്റിലെത്തി പരിശോധിച്ചപ്പോഴാണ് അടുക്കളയുള്‍പ്പെടുന്ന വീടിന്റെ ഒരു ഭാഗം കത്തിനശിച്ചതായി കണ്ടെത്തിയത്.  സിസിടിവി വീഡിയോ കണ്ടപ്പോഴാണ് ഫ്‌ലാറ്റ് എങ്ങനെ കത്തി നശിച്ചു എന്ന് മനസ്സിലായത്.  ഇന്‍ഡക്ഷന്‍ കുക്കര്‍ ഓണായ വിവരം വീട്ടുടമ അറിയാതെ പോയതാണ് അപകടത്തിന് കാരണമായത്. പൂച്ചയുടെ കാല്‍ തട്ടി ഇന്‍ഡക്ഷന്‍ കുക്കര്‍ ഓണായത് കണ്ടെത്തിയത്. ജിന്‍ഗൗഡിയാവോ അടുക്കളയില്‍ കളിക്കുന്നതിനിടയില്‍  ഇന്‍ഡക്ഷന്‍ കുക്കറിന്റെ  ടച്ച് പാനലില്‍ അബദ്ധത്തില്‍ ചവിട്ടിയതോടെ അത് ഓണാവുകയായിരുന്നു. തീപിടുത്തതില്‍ 1,00,000 യുവാന്‍ അതായത് 12 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കായിരിക്കുന്നത്. തീപിടുത്തതില്‍ ജിങ്കൗഡിയോ സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്‍ഡക്ഷന്‍ കുക്കര്‍ അധിക സമയം ഓണായി ഇരുന്നതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. സിസടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് .  ദണ്ഡന്‍ തന്നെയാണ് തന്റെ  സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. വീടിന്റെ  പകുതിയും കത്തി നശിച്ചിട്ടും അപകടത്തോടുള്ള ഉടമയുടെ ലഘുവായ പ്രതികരണവും പൂച്ചയുടെ ഭംഗിയുള്ള രൂപവും കുറിപ്പ് ഏറെ പേരെ ആകര്‍ഷിച്ചു. 8 ദശലക്ഷം പേരാണ് ഇതിനകം ഡൂയിനിലെ കുറിപ്പ് കണ്ടത്. നിരവധി ആളുകളാണ് ഉടമയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയ  

ഭക്ഷണം വരാന്‍ വൈകിയാല്‍ ഈ ഹോട്ടലില്‍ ഫോണ്‍ നോക്കി ഇരിക്കേണ്ട, ആളുകളെ വീണ്ടും പുസ്തക വായനാ ശീലത്തിലേക്കെത്തിക്കാന്‍ കണ്ടുപിടിച്ച ഈ ബുദ്ധി ഒരു പഴയ ആറാം ക്ലാസ്സുകാരിയുടേത്

ജീവിതത്തില്‍ തിരക്ക് കൂടി വന്നപ്പോള്‍ ആളുകള്‍ മറന്നു പോയ ഒന്നാണ് പുസ്തക വായന. എവിടെയും ഒരു അഞ്ച് മിനുറ്റ് ലഭിച്ചാല്‍ ഫോണില്‍ നോക്കി സമയം കളയുന്ന ജനത ഇന്ന് പുസ്തകങ്ങള്‍ വായിക്കാന്‍ മറന്നു പോകുന്നു. എന്നാല്‍ ഈ ഹോട്ടലിലെത്തിയാല്‍ നിങ്ങള്‍ ഒരു പുസ്തകത്തിലെ ഒരു വരിയെങ്കിലും വായിക്കാതെ പോകില്ല. 'അജ്ജിച്യ പുസ്തകാഞ്ച' ഹോട്ടല്‍ ആണ് വേറിട്ട ഒരു അനുഭവത്തിലൂടെ ആളുകളെ പഴയ ശീലത്തിലേക്ക് എത്തിക്കുന്നത്. ചെറുപ്പം മുതല്‍ വായന ഏറെ ഇഷ്ടപ്പെട്ടിരുന്ന ഭീമാബായി ആണ് ഈ ഹോട്ടലിന്റെ ഉടമ. ജീവിതത്തില്‍ നേരിടേണ്ട വന്ന കഷ്ടപ്പാടുകളില്‍ നിന്നും ഇന്ന് ഒരു സംരംഭകയിലേക്ക് എത്തിയപ്പോള്‍ പഴയ മൂല്യങ്ങളെയും കൂട്ട് പിടിക്കുകയാണ് ഇവര്‍. വെറും ആറാം ക്ലാസ്സ് വിദ്യാഭ്യാസ യോഗ്യത ഉള്ളപ്പോഴാണ് ഇവരുടെ വിവാഹം. ഒരു ചെറിയ ഗ്രാമത്തിലേക്ക് പിന്നീട് ജീവിതം പറിച്ചു നടപ്പെട്ടപ്പോള്‍ കഷ്ടപ്പാടുകളും ഭര്‍ത്താവിന്റെ ദുശീലങ്ങളും അവരെ തളര്‍ത്തിയില്ല. കുഞ്ഞുങ്ങള്‍ക്ക് വേണ്ടി എല്ലാത്തിനോടും പടവെട്ടി ജീവിച്ചു. ഒടുവിലാണ് അവര്‍ ചെറിയ രീതിയില്‍ കട തുടങ്ങുന്നത്. അതിനു മുന്‍പ് മകന്‍ തുടങ്ങിയ പബ്ലിഷിങ് കമ്പനി പൂട്ടേണ്ടി വന്നിരുന്നു. അന്ന് അവിടെ ബാക്കിയായത് കുറച്ച് മറാത്തി പുസ്തങ്ങളായിരുന്നു. പുതിയ ചായക്കടയിലേക്ക് അവര്‍ ആ പുസ്തകങ്ങളും കൂട്ടി.  പുതിയ ചായക്കടയിലൂടെ പുതിയൊരു കാഴ്ചപ്പാടാണ് ഇവര്‍ ഉണ്ടാക്കിയത്. ഭക്ഷണം വരാന്‍ കാത്തിരിക്കുന്ന സമയത്ത് എല്ലാവരും ഫോണില്‍ തന്നെ മുഖം താഴ്ത്തിയിരിക്കുന്ന കാഴ്ച ബീമാഭായിക്ക് മാറ്റണമെന്ന് തോന്നി. വായനയില്‍ താല്‍പ്പര്യമുണ്ടെങ്കിലും അതിന് ഒരിക്കലും അവസരം ലഭിക്കാത്ത സ്ത്രീ എന്ന നിലയില്‍, ആളുകളില്‍ വായനാ ശീലം പുനരാരംഭിക്കാന്‍ അവര്‍ തീരുമാനിച്ചു. ഭക്ഷണശാലയിലെ ഒരു സ്റ്റാന്‍ഡില്‍ വെറും 25 പുസ്തകങ്ങളുമായി അവര്‍ തുടങ്ങി. പിന്നീടത് വളര്‍ന്നുകൊണ്ടിരുന്നു. ഇന്ന് ഭക്ഷണം മേശയില്‍ എത്തുമ്പോഴേക്കും പലരും പുസ്തകത്തിന്റെ രണ്ടാം അധ്യായത്തില്‍ എത്തിയിരിക്കും. ഭീമാബായിയുടെ ഉദ്യമത്തെ ആളുകള്‍ അഭിനന്ദിക്കാന്‍ തുടങ്ങി. കേവലം 25 പുസ്തകങ്ങളുമായി തുടങ്ങിയ പുസ്തക ശേഖരം ഇന്ന് 5000 പുസ്തകങ്ങളായി വളര്‍ന്നിരിക്കുന്നു.  

Other News in this category

  • 'സമയദലങ്ങള്‍' ആസ്വാദക ഹൃദയങ്ങളിലേക്ക്... ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറില്‍വച്ച് നവംബര്‍ ഏഴാം തിയതി പ്രകാശനം ചെയ്തു...
  • '2021 എക്കോ ചാരിറ്റി അവാര്‍ഡ്' ലോങ്ങ് ഐലന്‍ഡ് എന്‍. വൈ. യു. ലോങ്കോണ്‍ ഹോസ്പിറ്റലിലെ മെഡിക്കല്‍ ടെക്ക്നോളജിസ്റ്റ് ആയ ജോണ്‍ മാത്യുവിന്
  • കുട്ടികള്‍ക്കു നേരെ വടിയെടുക്കുന്നതിനു മുന്‍പ് ഒരുപാട് ചിന്തിക്കണം; ഈ പറയുന്ന കാര്യങ്ങള്‍ ഒന്ന് മനസ്സില്‍ വച്ചോളൂ
  • ഒരു സ്ത്രീ ഏറ്റവും മനോഹരിയാകുന്ന നിമിഷം; സദാചാര കണ്ണുകളോടെ ഇതിനെ കാണരുതേ...
  • കുട്ടിത്തം മറന്നു പോകുന്ന, സോഷ്യല്‍ ആകാന്‍ മീഡിയ കണ്ടെത്തുന്ന കുട്ടിക്കാലം...
  • ഇന്ത്യന്‍ ലോകസഭയുടെ അപമാനം മാത്യു ജോയിസ്, ലാസ് വേഗാസ്
  • Most Read

    British Pathram Recommends