18
MAR 2021
THURSDAY
1 GBP =104.81 INR
1 USD =83.46 INR
1 EUR =89.85 INR
breaking news : കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേര്‍ക്ക് വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു, സ്വകാര്യ ആശുപത്രിയില്‍ 2 പേരുടെ മരണം സ്ഥിരീകരിച്ചു >>> 'ബിഗ് ബോസ് ഷോയെ കുറിച്ച് അറിയാന്‍ എന്നെ വിളിക്കുന്നവരോട് പറയാന്‍ എനിക്ക് ഒന്നേ ഉള്ളൂ' ബിഗ് ബോസ് പഴയ സീസണ്‍ മത്സരാര്‍ത്ഥി സംവിധായകന്‍ ഒമര്‍ ലുലു >>> ബ്രിട്ടീഷ് സായുധ സേനയുടെ നിര്‍ണ്ണായകമായ വിവരങ്ങള്‍ ഹാക്ക് ചെയ്ത് ചൈന; നിലവില്‍ ജോലി ചെയ്യുന്നവരും വിരമിച്ചവരുമായ സൈനികരുടെ വിവരങ്ങള്‍ ചോര്‍ത്തി, പ്രതിരോധ സെക്രട്ടറി ഇന്ന് പാര്‍ലമെന്റില്‍ വിശദീകരണം നല്‍കും >>> നടി കനകലത അന്തരിച്ചു, മറവി രോഗവും പാര്‍ക്കിന്‍സണ്‍സ് രോഗവും ബാധിച്ച് ചികിത്സയിലായിരിക്കേ വസതിയില്‍ വച്ചായിരുന്നു അന്ത്യം >>> സിനിമയില്‍ നിന്നുള്ള പിടിയറക്കം രാഷ്ട്രീയക്കാരനായി തന്നെ, രാഷ്ട്രീയ പ്രവേശനത്തിന് മുന്‍പുള്ള അവസാന ചിത്രത്തില്‍ രാഷ്ട്രീയക്കാരനായി തന്നെ വേഷമിടാനൊരുങ്ങി വിജയ് >>>
Home >> NAMMUDE NAADU
സ്നേഹം നടിച്ചെത്തി അടുത്തിരുന്ന ജ്യൂസ് നല്‍കി, മയങ്ങിയപ്പോള്‍ മടിയില്‍ തലവച്ച് ഉറങ്ങാനും ആവശ്യപ്പെട്ടു; ലജിതയുടെ തട്ടിപ്പ് കുറച്ച് വെറൈറ്റിയാണ്!

സ്വന്തം ലേഖകൻ

Story Dated: 2022-12-07

ഡോക്ടറെ കാണാനെത്തിയ വയോധികയ്ക്ക് ജ്യൂസില്‍ ഉറക്ക ഗുളിക കൊടുത്ത് മയക്കിക്കിടത്തി, മാല മോഷ്ടിച്ച യുവതി അറസ്റ്റിലായി. തൃശൂര്‍ തളിക്കുളം എസ്.എന്‍.വി സ്‌കൂളിന് സമീപം കളരിക്കല്‍ ലജിതയെയാണ് (41) ഈസ്റ്റ് സി.ഐ പി.ലാല്‍കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ രണ്ടിനായിരുന്നു സംഭവം.തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ഡോക്ടറെ കാണാനെത്തി കാത്തിരിക്കുകയായിരുന്ന 60 വയസുള്ള സ്ത്രീയോട്, അടുത്തിരുന്ന് സ്നേഹം നടിച്ച്, ഉറക്കഗുളിക ചേര്‍ത്ത ജ്യൂസ് കുടിക്കാന്‍ നല്‍കുകയായിരുന്നു. 

ജ്യൂസ് കുടിച്ച സ്ത്രീ ഉറക്കം തൂങ്ങാന്‍ തുടങ്ങിയപ്പോള്‍, മടിയില്‍ തലവെച്ച് ഉറങ്ങിക്കൊള്ളാന്‍ പറയുകയും, മാല മോഷ്ടിക്കുകയും ചെയ്തു. മോഷ്ടിച്ച മാല പിന്നീട് ഇവര്‍ ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ചു. 
മാല മോഷ്ടിച്ച സ്ത്രീ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന്, കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. പ്രതിയെക്കുറിച്ചുള്ള ദൃശ്യങ്ങള്‍ സി.സി.ടി.വി കാമറയില്‍ നിന്നും ലഭിച്ചു.നഷ്ടപ്പെട്ട മാല സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും പൊലീസ് കണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ വിദഗ്ദ്ധ പരിശോധനയില്‍ ഇത് സ്വര്‍ണാഭരണമല്ലെന്ന് തെളിഞ്ഞു. മോഷ്ടിച്ച മാല പണയം വെച്ച സ്ത്രീക്കെതിരെ വ്യാജസ്വര്‍ണം പണയം വെച്ചതിനും കേസുണ്ട്.

More Latest News

കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേര്‍ക്ക് വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു, സ്വകാര്യ ആശുപത്രിയില്‍ 2 പേരുടെ മരണം സ്ഥിരീകരിച്ചു

കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേര്‍ക്ക് വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു. ഇതില്‍ 4 പേര്‍ കോഴിക്കോട് ജില്ലക്കാരാണ്. 2 പേര്‍ സ്വകാര്യ ആശുപത്രിയില്‍ മരിച്ചിട്ടുണ്ട്. വൃക്ക മാറ്റിവച്ച ശേഷം തുടര്‍ ചികിത്സയില്‍ കഴിയുന്ന ഇവരുടെ മരണം ഈ രോഗം മൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രോഗം ബാധിച്ച് കോഴിക്കോട് ജില്ലക്കാരനായ ഒരാള്‍ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. രോഗ ലക്ഷണങ്ങള്‍ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കല്‍ കോളജ് മൈക്രോബയോളജി വിഭാഗത്തിലെ വൈറസ് റിസര്‍ച് ആന്‍ഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയില്‍ (വിആര്‍ഡിഎല്‍) പരിശോധന നടത്തിയപ്പോഴാണ് രോഗം വെസ്റ്റ്‌നൈല്‍ ഫീവറാണെന്നു കണ്ടെത്തിയത്. പിന്നീട് സ്രവങ്ങള്‍ പുണെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയയ്ക്കുകയും അവിടെ നിന്നു വെസ്റ്റ്‌നൈല്‍ ഫീവറാണെന്നു സ്ഥിരീകരിക്കുകയുമായിരുന്നു. പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, ബോധക്ഷയം, കൈകാല്‍ തളര്‍ച്ച തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ഇതിനു സമാനമാണ് മസ്തിഷ്‌കജ്വരത്തിന്റെയും ലക്ഷണങ്ങള്‍. ഇതിനാല്‍ രോഗ ബാധയുണ്ടായ ചിലര്‍ക്ക് മസ്തിഷ്‌കജ്വരമാണെന്ന നിഗമനത്തിലാണ് ആദ്യം ചിലയിടത്ത് ചികിത്സ നല്‍കിയതെന്നു പറയുന്നു. മെഡിക്കല്‍ കോളജിലെ വിആര്‍ഡിഎല്‍ ലാബിലെ പരിശോധനയിലെ സ്ഥിരീകരണത്തിനു ശേഷമാണ് തുടര്‍നടപടികളുണ്ടായത്. ക്യൂലക്സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്കു രോഗം പകരില്ല. രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുകു മനുഷ്യനെ കടിക്കുമ്പോഴാണ് രോഗം പകരുക.പ്രതിരോധ ശേഷി കുറഞ്ഞവരിലാണ് രോഗം കൂടുതല്‍ അപകടകാരിയാകുക.

'ബിഗ് ബോസ് ഷോയെ കുറിച്ച് അറിയാന്‍ എന്നെ വിളിക്കുന്നവരോട് പറയാന്‍ എനിക്ക് ഒന്നേ ഉള്ളൂ' ബിഗ് ബോസ് പഴയ സീസണ്‍ മത്സരാര്‍ത്ഥി സംവിധായകന്‍ ഒമര്‍ ലുലു

ബിഗ്‌ബോസ് ഷോയെ കുറിച്ചുള്ള കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ തന്നെ സംസാര വിഷയം. കഴിഞ്ഞ സിസണിലെ വിജയി അഖില്‍ മാരാര്‍ പറഞ്ഞ കാര്യങ്ങള്‍ അത്രയും ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്.   സിബിന്‍ എന്ന മത്സരാര്‍ത്ഥിയെ ഭ്രാന്തനാക്കി ചിത്രീകരിച്ചു, ഷോയില്‍ സെലക്ട് ചെയ്യാമെന്ന് പറഞ്ഞ് സ്ത്രീകളെ പല ഹോട്ടലുകളിലേക്കും കൊണ്ട് പോയി ഉപയോഗിച്ചിട്ടുണ്ട് എന്നൊക്കെയായിരുന്നു അഖില്‍ മാരാര്‍ പറഞ്ഞത്. ഷോയുടെ ഹെഡ് ആയ രണ്ട് പേര്‍ക്കെതിരെയാണ് അഖില്‍ മാരാര്‍ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. ബിഗ് ബോസ് സീസണ്‍ 5ലെ മത്സരാര്‍ത്ഥിയായിരുന്നു ഒമര്‍ ലുലു. എന്നാല്‍ അഖില്‍ മാരാരല്‍ ഷോയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് ആണ് ഒമര്‍ ലുലു പറയുന്നത്.  ഒമര്‍ ലുലുവിന്റെ വാക്കുകള്‍ ഇങ്ങനെ:ബിഗ് ബോസിന്റെ കാസ്റ്റിങ് കൗച്ചിനെ സംബന്ധിച്ച് അഖില്‍ മാരാര്‍ പറഞ്ഞ കാര്യത്തിനെ ചൊല്ലി വിവാദങ്ങളും ചര്‍ച്ചകളും നടക്കുന്നുണ്ട്. എന്നെ ഒരുപാട് പേര്‍ വിളിക്കുന്നുണ്ട്. ഞാന്‍ എന്റെ സിനിമയുടെ ഷൂട്ടിംഗില്‍ ആണ്. പിന്നെ ഒന്നാമത് ബിഗ് ബോസിനെ കുറിച്ച് എനിക്ക് വലിയ താല്‍പര്യമില്ല. അതില്‍ പങ്കെടുത്തപ്പോള്‍ മനസിലായി, ഞാനൊരു ബിഗ് ബോസ് മെറ്റീരിയല്‍ അല്ല, അതിന് പറ്റുന്നൊരു കണ്ടസ്റ്റന്റ് അല്ല ഞാന്‍. എനിക്കറിയില്ല അതില്‍ കാസ്റ്റിങ് കൗച്ച് ഉണ്ടോ ഇല്ലയോ എന്ന്. അഖില്‍ പറഞ്ഞപ്പോഴാണ് ഇത് എന്റെ ശ്രദ്ധയില്‍ പെടുന്നത്. എന്നെ അവര്‍ സീസണ്‍ 2 മുതല്‍ വിളിക്കാറുണ്ട്. സീസണ്‍ 5ല്‍ ആണ് ഞാന്‍ പങ്കെടുത്തത്. എന്താണ് ബിഗ് ബോസ് എന്ന് അറിയാന്‍ പോയതാണ്. എന്നാല്‍ പോയപ്പോള്‍ മനസിലായി ഇത് എനിക്ക് പറ്റുന്ന പരിപാടിയല്ല എന്നത്. എന്റെ ജീവിതത്തിലെ ഏറ്റവും മോശമായ ദിവസങ്ങളാണ് അതില്‍ ഉണ്ടായിരുന്ന 18 ദിവസവും. കാരണം നമ്മളെ മറ്റൊരാള്‍ കണ്‍ട്രോള്‍ ചെയ്യുക, ഭക്ഷണം കിട്ടാതിരിക്കുക, എനിക്ക് അതിനുള്ളില്‍ ഭയങ്കര മാനസിക പ്രശ്നങ്ങള്‍ ആയിരുന്നു. പിന്നെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് എനിക്ക് പറയാനുള്ളത്, അവര്‍ എന്നെ സീസണ്‍ മുതല്‍ വിളിക്കുന്നുണ്ട്. എനിക്ക് ആരുടെയും കൂടെ കിടന്നു കൊടുക്കണ്ടി വന്നിട്ടില്ല. അതുകൊണ്ട് ദയവു ചെയ്ത് അനാവശ്യമായിട്ടുള്ള വിവാദങ്ങള്‍ അവസാനിപ്പിക്കുക, അല്ലെങ്കില്‍ പക്കാ ക്ലാരിറ്റിയില്‍ നമ്മള്‍ പറയുക. ഈ ആളുകള്‍ക്ക് ഇങ്ങനെ പ്രശ്നമുണ്ടായിട്ടുണ്ട്, ഇവരൊക്കെ ഇതിന്റെ പിന്നിലുണ്ട് എന്നൊക്കെ പറയുക. അഖില്‍ അത് കറക്ട് പറയുക. അല്ലെങ്കില്‍ ഒരുപാട് പേരെ അത് ബാധിക്കുന്നുണ്ട്. എന്നെ തന്നെ ഒരുപാട് പേര്‍ വിളിച്ച് ചോദിക്കുന്നുണ്ട്. ഒമര്‍ വീഡിയോയില്‍ പറയുന്നു.

നടി കനകലത അന്തരിച്ചു, മറവി രോഗവും പാര്‍ക്കിന്‍സണ്‍സ് രോഗവും ബാധിച്ച് ചികിത്സയിലായിരിക്കേ വസതിയില്‍ വച്ചായിരുന്നു അന്ത്യം

നിരവധി സിനിമകളില്‍ ചെറുതും വലുതുമായി വേഷമിട്ട മലയാളികളുടെ പ്രിയപ്പെട്ട കനകലത അന്തരിച്ചു. ഇന്നലെ തിരുവനന്തപുരത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. 350ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് താരം. മറവി രോഗവും പാര്‍ക്കിന്‍സണ്‍സ് രോഗവും ബാധിച്ച് ചികിത്സയിലായിരുന്നു. ചെറിയവേഷങ്ങളാണെങ്കിലും മലയാളികള്‍ക്ക മറക്കാനാകാത്ത വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. നാടകത്തിയില്‍ നിന്നായിരുന്നു സിനിമാരംഗത്തേക്ക് എത്തിയത്. മുപ്പതിലധികം സീരിയലുകളിലും കനകലത വേഷമിട്ടു. പ്രമാണി ഇന്ദുലേഖ, സ്വാതി തിരുനാള്‍ തുടങ്ങിയ നാടകങ്ങളിലും കനക ലത അഭിനയിച്ചിട്ടുണ്ട്. ചില്ല്, കരിയിലക്കാറ്റുപോലെ, രാജാവിന്റെ മകന്‍, ജാഗ്രത, കിരീടം, എന്റെ സൂര്യപുത്രിക്ക്, കൗരവര്‍, അമ്മയാണെ സത്യം, ആദ്യത്തെ കണ്‍മണി, തച്ചോളി വര്‍ഗീസ് ചേകവര്‍, സ്ഫടികം, അനിയത്തിപ്രാവ്, ഹരികൃഷ്ണന്‍സ്, മാട്ടുപ്പെട്ടി മച്ചാന്‍, പ്രിയം, പഞ്ചവര്‍ണതത്ത, ആകാശഗംഗ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അവര്‍ തന്റെ വേഷങ്ങള്‍ മികച്ചതാക്കി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പൂക്കാലമാണ് ഒടുവില്‍ അഭിനയിച്ച ചിത്രം.

സിനിമയില്‍ നിന്നുള്ള പിടിയറക്കം രാഷ്ട്രീയക്കാരനായി തന്നെ, രാഷ്ട്രീയ പ്രവേശനത്തിന് മുന്‍പുള്ള അവസാന ചിത്രത്തില്‍ രാഷ്ട്രീയക്കാരനായി തന്നെ വേഷമിടാനൊരുങ്ങി വിജയ്

നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം ആരാധകര്‍ ആവേശത്തോടെയാണ് ഏറ്റെടുത്തതെങ്കിലും താരം സിനിമകളില്‍ നിന്നും എന്നന്നേക്കുമായി പിന്‍മാറുന്ന വാര്‍ത്ത വലിയ ഞെട്ടലോടെയാണ് കേട്ടത്. വിജയ്‌യുടെ ദളപതി 69 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം ആകാംക്ഷയും നിരാശയും നിറഞ്ഞതായിരിക്കും ആരാധകര്‍ക്ക്. ആ ചിത്രത്തിന് ശേഷം ഇനിയും താരം സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹിക്കാത്ത ഒരു വിജയ് ആരാധകര്‍ പോലും ഉണ്ടാകില്ല. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ദളപതി 69. ചിത്രം രാഷ്ട്രീയ പശ്ചാത്തലത്തില്‍ ആണെന്ന് നേരത്തെ തന്നെ പ്രഖ്യാപനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴിതാ യാദൃശ്ചികമായ കാര്യമാണ് പുറത്ത് വരുന്നത്. അവസാന ചിത്രത്തില്‍ ഒരു തികഞ്ഞ രാഷ്ട്രീയക്കാരന്റെ വേഷത്തിലായിരിക്കും വിജയ് എത്തുക എന്നാണ് പുറത്ത് വരുന്ന വിവരം. ഇതിനു മുന്‍പും രാഷ്ട്രീയ പശ്ചാത്തലമുള്ള ചിത്രങ്ങളില്‍ വിജയ് അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ പൂര്‍ണമായും രാഷ്ട്രീയത്തിലേക്കു ഇറങ്ങുന്ന വിജയ് അവസാനമായി അഭിനയിക്കുന്നത് രാഷ്ട്രീയക്കാരനായി എന്നത് ആരാധകര്‍ക്ക് കൗതുകമാവുകയാണ്.  വിജയ്യുടെ 50-ാം പിറന്നാള്‍ ദിനമായ ജൂണ്‍ 22 ന് ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും എന്നാണ് പ്രതീക്ഷ. ആഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. അടുത്ത വര്‍ഷം മധ്യത്തില്‍ ചിത്രം റിലീസ് ചെയ്യും. കെ.വി.എന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആണ് നിര്‍മ്മാണം. യഷ് നായകനായി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്‌സിക്കിനുശേഷം കെ.വി.എന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രമാണ് ദളപതി 69. ദളപതി 69ല്‍ വന്‍താരനിര അണിനിരക്കുന്നുണ്ട്. കമല്‍ഹാസനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ജോലികള്‍ തത്ക്കാലം മാറ്റിവച്ചാണ് എച്ച്. വിനോദ് ദളപതി 69ല്‍ മുഴുകിയിരിക്കുന്നത്. ദളപതി 69ലേക്ക് പല സംവിധായകരുടെയും പേരുകള്‍ ഉയര്‍ന്നെങ്കിലും വിജയ് വിനോദിനെയാണ് പരിഗണിച്ചത്.

'ഒരു മനുഷ്യന്‍ പോലും അതിനെതിരെ മോശമായി പറഞ്ഞില്ല, പക്ഷേ, ഒരാള്‍ മോശമായ കമന്റ് പറഞ്ഞിട്ടുണ്ട്' മഞ്ജു പിള്ള പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നു

നിരവധി സിനിമകളിലൂടെയും ടെലിഫിലിമുകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജു പിള്ള. 2021ല്‍ പുറത്തിറങ്ങിയ ഹോം, 2023ല്‍ പുറത്തിറങ്ങിയ ഫാലിമി എല്ലാം മഞ്ജുവിന്റെ മികച്ച അഭിനയം കണ്ട ഒന്നായിരുന്നു. താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു ഈ ചിത്രങ്ങളിലെ അമ്മ വേഷങ്ങളിലൂടെ. ദിവസങ്ങള്‍ക്ക് മുമ്പ് റിലീസ് ചെയ്ത നിവിന്‍ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ'യില്‍ മഞ്ജു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. നിവിന്‍ പോളിയുടെ അമ്മയായാണ് താരം എത്തുന്നത്. എന്നാല്‍ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെ താരം പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധ നേടുകയാണ്.  ആര്‍ക്കും ആരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് ഒരു സിനിമയെടുക്കാന്‍ സാധിക്കില്ലെന്നാണ് മഞ്ജു പറയുന്നത്. എല്ലാവരും മികച്ച അഭിപ്രായം പ്രകടിപ്പിച്ച തന്റെ ഒരു സിനിമയെക്കുറിച്ച് ഒരാള്‍ മോശമായി പറഞ്ഞെന്നും മഞ്ജു തുറന്ന് പറഞ്ഞു.  മഞ്ജുവിന്റെ വാക്കുകള്‍ ഇങ്ങനെ:'എന്റെ വ്യക്തിപരമായ അഭിപ്രായമാണ്, ചിലപ്പോള്‍ ഇതിനെതിരെ വിമര്‍ശനങ്ങള്‍ വന്നേക്കാം. നമുക്ക് ആരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് ഒന്നും ചെയ്യാന്‍ പറ്റില്ല. നമുക്ക് ഈ പ്രേക്ഷകരെ തൃപ്തിപ്പെടുത്തിക്കൊണ്ട് ഒരു സിനിമയെടുക്കാന്‍ സാധിക്കില്ല. എല്ലാവരും പുകഴ്ത്തിപ്പറഞ്ഞ സിനിമയാണ് 'ഹോം'. ഒരു മനുഷ്യന്‍ പോലും അതിനെതിരെ മോശമായി പറഞ്ഞില്ല. പക്ഷേ, ഒരാള്‍ പറഞ്ഞു, ഒരാള്‍ മോശമായ കമന്റ് പറഞ്ഞിട്ടുണ്ട്. അതാ പറയുന്നത്, നമുക്ക് എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് ഒന്നും ചെയ്യാന്‍ പറ്റില്ല. ഫാലിമിയിലും അങ്ങനെ മോശമായി ഒന്നും കേട്ടിട്ടില്ല. ഒരു പ്രത്യേക വിഭാഗം എപ്പോഴും അതിനെതിരെ പറഞ്ഞുകൊണ്ടിരിക്കും.'

Other News in this category

  • കൊച്ചി സ്മാര്‍ട്ട് സിറ്റി കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം, പെയിന്റിങ്ങിനായി നിര്‍മ്മിച്ച വലിയ ഗോവണി തകര്‍ന്നു വീണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു
  • കൊച്ചി പനമ്പിള്ളിനഗറില്‍ നവജാതശിശുവിന്റെ കൊലപാതകം: കുഞ്ഞിന്റെ സംസ്‌കാരം ഇന്ന് രാവിലെ, പൊലീസിന്റെ നേതൃത്വത്തിലാണ് സംസ്‌ക്കര ചടങ്ങുകള്‍
  • എറണാകുളം നഗരമധ്യത്തിലെ ഹോസ്റ്റലിലെ ശുചിമുറിയില്‍ അവിവാഹിതയായ യുവതി പ്രസവിച്ചു, പൊലീസ് സ്ഥലത്തെത്തി അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി
  • നവകേരള ബസ് സര്‍വ്വീസ് ആരംഭിച്ചു, കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്കുള്ള ഗരുഡപ്രീമിയം നാലരയോടെയാണ് സര്‍വ്വീസ് ആരംഭിച്ചത്
  • വിദേശ നാടുകളിലേതു പോലെ നാലു വര്‍ഷം നീളുന്ന ബിരുദ കോഴ്‌സ് ഇനി കേരളത്തിലും, വലിയ പ്രതിക്ഷയോടൊപ്പം ആശങ്കയും നല്‍കുന്ന പുതിയ മാറ്റം
  • പനമ്പിള്ളി നഗറില്‍ നവജാത ശിശുവിന്റെ മരണം: ജനിച്ചയുടനെ വായില്‍ തുണി തിരുകി, ശ്വാസം മുട്ടിച്ചതിന്റെ ലക്ഷണങ്ങള്‍, താഴേക്കുള്ള വീഴ്ചയില്‍ തലയോട്ടി പൊട്ടി, ഒരു വാഹനം കുഞ്ഞിന് മേല്‍ കയറിയിറങ്ങിയിരുന്നു
  • കൊച്ചിയില്‍ നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക്ക് കവറില്‍ കണ്ടെത്തി, റോഡില്‍ കിടന്ന മൃതദേഹം കണ്ടെത്തിയത് ക്ലീനിങ് തൊഴിലാളികള്‍, ഫ്‌ളാറ്റില്‍ നിന്നും താഴേക്ക് വീഴുന്ന ദൃശ്യങ്ങള്‍ ലഭിച്ചു
  • ട്രാഫിക്ക് സിഗ്നലിലെ ചൂട് കുറയ്ക്കാന്‍ പുതിയ ആശയം, റോഡിലെ സിഗ്നലുകളിലെ കൊടും ചൂടില്‍ തണലൊരുക്കി പൊതുമരാമത്ത് വകുപ്പ്, സോഷ്യല്‍ മീഡിയയില്‍ സംഭവം ഹിറ്റ്
  • കൊവിഡ് പ്രതിരോധ വാക്‌സീന് ഗുരുതര പാര്‍ശ്വഫലമുണ്ടെന്ന് വാക്‌സിന്‍ കമ്പനി ആസ്ട്രസെനെക വ്യക്തമാക്കിയതിന് പിന്നാലെ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും മോദി ഫോട്ടോ നീക്കി
  • റോഡ് ടെസ്റ്റിന് ശേഷം മാത്രം എച്ച് ടെസ്റ്റ്, കേരളത്തില്‍ പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്നു മുതല്‍,  പരിഷ്‌ക്കരണങ്ങളോട് ഇടഞ്ഞ് ഡ്രൈവിംഗ് സ്‌കൂളുകള്‍
  • Most Read

    British Pathram Recommends