യുകെയിലുടനീളമുള്ള 27 ദശലക്ഷം തൊഴിലാളികൾക്ക് നാഷണൽ ഇൻഷുറൻസ് (എൻഐ) പേയ്‌മെൻ്റുകളിൽ ശനിയാഴ്ച മുതൽ കുറവ് പ്രാബല്യത്തിൽ വരും.
ഈ വർഷത്തെ രണ്ടാമത്തെ വെട്ടിക്കുറയ്‌ക്കലിൽ, നാഷണൽ ഇൻഷുറൻസ് കട്ടിങ് നിരക്ക് 10% ൽ നിന്ന് 8% ആയി കുറയുന്നു
അതേസമയം മരവിപ്പിച്ച വരുമാന പരിധികൾ അർത്ഥമാക്കുന്നത് പലരും ആദായനികുതിയിൽ കൂടുതൽ അടക്കേണ്ടി വരുമെന്നാണ്.
ഇതുമൂലം £35,000 ശരാശരി ശമ്പളമുള്ള ഒരു ജീവനക്കാരന് പ്രതിവർഷം £450 അധികവരുമാനം ലഭിക്കുന്നു.
എന്നാൽ 2028 വരെ നികുതി അടയ്‌ക്കേണ്ട വരുമാന നിലവാരം നേരത്തേ മരവിപ്പിച്ചിട്ടുള്ളതിനാൽ പലർക്കും ഉയർന്ന ആദായ നികുതി ബില്ലിനും കാരണമാകും.
പല ആനുകൂല്യങ്ങളും വിലക്കയറ്റത്തിന് അനുസൃതമായി ഉയരുന്നു, കൂടാതെ സംസ്ഥാന പെൻഷനും വർദ്ധിക്കും. എന്നാൽ ഈ മാസത്തിൻ്റെ തുടക്കത്തിൽ ഒരുകൂട്ടം ഗാർഹിക ബില്ലുകൾ കൂടുതൽ വർദ്ധിച്ചതിന് ശേഷമാണ് ഇത് സംഭവിക്കുന്നത്.
ജനുവരി 6 മുതൽ, യുകെയിലെ ദശലക്ഷക്കണക്കിന് ജീവനക്കാർ അവരുടെ £12,571 നും £ 50,270 നും ഇടയിലുള്ള വരുമാനത്തിൻ്റെ 10% അടയ്ക്കുന്നു. അവർ മുമ്പ് 12% നൽകിയിരുന്നു. എന്നാൽ ശനിയാഴ്ച മുതൽ അവർ 8% മാത്രം നൽകിയാൽ മതിയാകും.
സ്വയംതൊഴിൽ ചെയ്യുന്നവർക്കും, £12,570 നും £50,270 നും ഇടയിലുള്ള എല്ലാ വരുമാനത്തിലുമുള്ള നാഷണൽ ഇൻഷുറൻസ് കട്ടിങ്ങുകൾ 9% എന്ന നിരക്കിൽ നിന്ന് 6% ആയി കുറയും.
അതേസമയം പെൻഷൻകാർക്ക് ഈ കുറവിൽ നിന്ന് പ്രയോജനം ലഭിക്കില്ല, കാരണം സംസ്ഥാന പെൻഷൻ പ്രായം കഴിഞ്ഞവർ എൻഐ അടയ്ക്കുന്നില്ല എന്നതുതന്നെ.
എന്നിരുന്നാലും, വയോധികർക്ക് ആശ്വാസമായി തിങ്കളാഴ്ച മുതൽ സംസ്ഥാന പെൻഷൻ 8.5% വർദ്ധിക്കും.