ബ്രിട്ടീഷ് വംശജയായ വ്ളോഗര്‍ക്കെതിരേ തൃശ്ശൂര്‍ പൂരത്തിനിടെ ലൈംഗിക അതിക്രമം നടന്നതായി പരാതി. സ്ത്രീയെ ഒരാള്‍ ബലമായി ചുംബിക്കാന്‍ ശ്രമിച്ചെന്നും കൂടെയുള്ള അമേരിക്കാരനായ യുവാവിന്റെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നുമാണ് ആരോപണം. ബ്രിട്ടനില്‍നിന്നുള്ള യുവാവും യുവതിയുമാണ് പരാതിയുമായി രംഗത്തെത്തിയത്. ഇതിന്റെ വീഡിയോയും വ്ളോഗര്‍മാര്‍ പുറത്തുവിട്ടു.
പൂരത്തിനിടെ വീഡിയോ ചിത്രീകരിച്ചതിന് പിന്നാലെ ഒരാള്‍ വനിതയെ ചുംബിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് തന്റെ സ്വകാര്യഭാഗത്ത് സ്പര്‍ശിച്ചതായി യുവാവും വീഡിയോയിലൂടെ വെളിപ്പെടുത്തിയത്. തൃശ്ശൂര്‍ പൂരത്തിന്റെ ഏറ്റവും മോശപ്പെട്ട നിമിഷങ്ങള്‍ എന്ന് പറഞ്ഞാണ് ഇവര്‍ വീഡിയോ സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്.
കുടമാറ്റം കഴിഞ്ഞതിന് ശേഷമാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. ദൃശ്യങ്ങളില്‍ യുവതിയെ ചുംബിക്കാന്‍ ശ്രമിച്ചയാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ പാലക്കാട് സ്വദേശിയാണെന്നാണ് വിവരം. എന്നാല്‍, കേസെടുത്തിട്ടില്ല. സംഭവത്തില്‍ ഇരുവരും ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ല. ഒട്ടേറെ മലയാളികള്‍ വീഡിയോയ്ക്കടിയില്‍ കമന്റിട്ട് യുവതിയോട് സംഭവത്തില്‍ മാപ്പു പറയുന്നുണ്ട്. യുവതിയും സുഹൃത്തും ഇന്ത്യയിലെ ഒട്ടേറെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ഇന്‍സ്റ്റയില്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
തെക്കന്‍ വെയില്‍സിലെ സ്കൂളില്‍ നടന്ന കത്തിയാക്രമണത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റ സംഭവവുമായി ബന്ധപ്പെട്ടു 13 കൗമാരക്കാരിയെ 3 വധശ്രമ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. 11 നും 18 നും ഇടയിലുള്ള 1800 ഓളം കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ നടന്ന സംഭവം യുകെയിലുടനീളം ഞെട്ടലുളവാക്കി. ഫിയോണ എലിയസ്, ലിസ് ഹോപ്കിന് എന്നീ അധ്യാപകര്‍ക്കും ഒരു വിദ്യാര്‍ത്ഥിനിക്കുമായിരുന്നു കത്തിക്കുത്തില്‍ പരിക്കേറ്റത്. ചികിത്സ പൂര്‍ത്തിയാക്കി ഇവരെ ആശുപത്രിയില്‍ നിന്നും വിട്ടയച്ചതായി പോലീസ് അറിയിച്ചു.
ഒരു 13 കാരിയെയായിരുന്നു ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നത്. ഈ പെണ്‍കുട്ടിക്കെതിരെ മൂന്ന് വധശ്രമ കേസുകള്‍ റെജിസ്റ്റര്‍ ചെയ്തതായി ഡൈഫെഡ്- പോവിസ് പോലീസ് സൂപ്രണ്ട് റോസ്സ് ഇവാന്‍സ് അറിയിച്ചു. അതേസമയം, ഈ കേസ് സമൂഹമാധ്യമങ്ങളില്‍ ഏറെ വിവാദം ഉണ്ടാക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയ ഒരു 15 കാരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അമന് വാലി സ്കൂളില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട് നിരവധി പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ പരക്കുന്നു എന്ന പരാതി ലഭിച്ചതിന് തൊട്ടു പിന്നാലെയായിരുന്നു അറസ്റ്റ്.
ആശാസ്യമല്ലാത്ത രീതിയില്‍ ഉള്ള പോസ്റ്റിന്റെ നിര്‍മ്മാതാവ് ഈ 15 കാരനാണ് എന്ന സംശയത്തിലാണ് ഈ 15 കരനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണ്. അറസ്റ്റ് ചെയ്യപ്പെട്ട കൗമാരക്കാരന് ഇപ്പോഴും പോലീസ് കസ്റ്റഡിയില്‍ തുടരുകയാണ്.
സംഭവത്തിനോട് ബന്ധപ്പെട്ട ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കത്തി കുത്ത് നടന്നതായുള്ള വാര്‍ത്തകളെ തുടര്‍ന്ന് ആശങ്കാകുലരായ രക്ഷിതാക്കള്‍ സ്കൂള്‍ ഗേറ്റിന് പുറത്ത് തിങ്ങി കൂടി നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു.
സംഭവത്തില്‍ പ്രധാനമന്ത്രി റിഷി സുനക് കടുത്ത ഞെട്ടല്‍ രേഖപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് അടിയന്തിര സേവനം നടത്തിയവര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു . സ്കൂള്‍ നിലവില്‍ കോഡ് റെഡ് വിഭാഗത്തില്‍ പെടുത്തിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനായി എയര്‍ ആംബുലന്‍സ് സ്കൂളില്‍ എത്തിയിരുന്നു. അച്ചടക്കവും മികച്ച കുട്ടികള്‍ പഠിക്കുന്ന സ്കൂളും ആണ് ഇതെന്നും എന്നതാണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് ഒരു രക്ഷിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.
Latest News
പഴകാലത്തെ വീടുകളില്‍ നിധി ശേഖരം ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്നൊരു വിശ്വാസം പൊതുവേ ഉണ്ട്. തെക്കന്‍ ഇംഗ്ലണ്ടിലെ വെസ്റ്റ് ഡോര്‍സെറ്റില്‍ സ്ഥിതി ചെയ്യുന്ന സൗത്ത് പോര്‍ട്ടണ്‍ ഫാം എന്ന 17-ാം നൂറ്റാണ്ടിലെ ഒരു കോട്ടേജിലും നിധി കണ്ടെത്തിയത് വളരെ യാദര്‍ശ്ചികമായിട്ടാണ്.
യുകെയിലെ ഡോര്‍സെറ്റിലുള്ള ഫാം ഹൗസ് പുതുക്കിപ്പണിയുന്നതിനിടെയാണ് ദമ്പതികള്‍ക്ക് നിധി ശേഖരം കിട്ടിയത്. ദമ്പതികള്‍ ഈ വീട്ടിലേക്ക് താമസമാക്കുന്നത് 2019ല്‍ ആണ്. അടുക്കള പുതുക്കി പണിയുന്നതിനിടെ, തറയിലെ കോണ്‍ക്രീറ്റ് നീക്കം ചെയ്തപ്പോഴാണ് ഒരു പാത്രം കണ്ടെത്തിയത്. അതില്‍ 400 വര്‍ഷം പഴക്കമുള്ള പുരാതനമായ 1,000 വിലയേറിയ നാണയങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കപ്പെട്ടിരുന്നു. പതിനേഴാം നൂറ്റാണ്ടിലെ നാണയ ശേഖരം ആയിരുന്നു അത്.
ദമ്പതിമാര്‍ നാണയങ്ങള്‍ തിരിച്ചറിയുന്നതിനായി പ്രാദേശിക ഭരണാധികാരികളെ വിവരമറിയിക്കുകയും അവര്‍ നാണയങ്ങള്‍ ബ്രീട്ടീഷ് മ്യൂസിയത്തിലേക്ക് മാറ്റുകയും ചെയ്തു. ലഭിച്ചവയില്‍ 1029 നാണയങ്ങളും ജെയിംസ് ഒന്നാമന് രാജാവിന്റെയും ചാള്‍സ് ഒന്നാമന് രാജാവിന്റെയും കാലത്ത് പ്രചാരത്തിലുണ്ടായിരുന്നവയാണ്. എലിസബത്ത് ക സില്‍വര്‍ ഷില്ലിംഗുകളും ക്വീന്‍ മേരി ഒന്നാമന്റെ കാലത്തെ നാണയങ്ങളും ഈ ശേഖരത്തില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ ദിവസം നടന്ന ലേലത്തില്‍ ദമ്പതികള്‍ നാണയങ്ങള്‍ വിറ്റെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 62.88 ലക്ഷം രൂപയ്ക്കാണ് നാണയങ്ങള്‍ ലേലത്തില്‍ പോയത്. ചാള്‍സ് ഒന്നാമന് രാജാവിന്റെ സ്വര്‍ണ നാണയങ്ങളാണ് ഏറ്റവും കൂടുതല്‍ വില ലഭിച്ചത്. 5.17 ലക്ഷം രൂപയായിരുന്നു അതിന് ലഭിച്ചത്. 1621-ലെ ജെയിംസ് രാജാവിന്റെ ഒരു വെള്ളി നാണയത്തിന് 2.80 ലക്ഷം രൂപയും ലഭിച്ചു.
ASSOCIATION
യുകെ : കൊല്ലം കരുനാഗപ്പള്ളിയില്‍ കൊട്ടികലാശത്തിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വ്യാപകമായി അഴിച്ചുവിട്ട ക്രൂരമായ അക്രമങ്ങളിലും കോണ്‍ഗ്രസ് യുവനേതാവും കരുനാഗപ്പള്ളി എംഎല്‍എയുമായ സി ആര് മഹേഷിനെ അതിക്രമിച്ചു പരിക്കേല്‍പ്പിച്ചതിലും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യുകെ) - കേരള ചാപ്റ്റര്‍ ശക്തമായി അപലപിച്ചു.
പൊതുതെരഞ്ഞെടുപ്പില്‍ 20 മണ്ഡലങ്ങളിലും അലയടിക്കുന്ന യുഡിഫ് തരംഗത്തില്‍ വിളറിപൂണ്ടും സമ്പൂര്‍ണ തോല്‍വി ഭയന്നും എല്‍ഡിഎഫ് കാട്ടിക്കൂട്ടുന്ന അക്രമപരമ്പരകള്‍ കേരളത്തിലെ പൊതു സമൂഹം മനസിലാക്കികഴിഞ്ഞതായും ഇടതുപക്ഷ നേതാക്കന്മാരുടെ അറിവോടെയും ഒത്താശയോടെയും കൂടെ അരങ്ങേറുന്ന ഇത്തരം അക്രമസംഭവങ്ങള്‍ ഒരിക്കലും നീതികരിക്കാവുന്നതല്ലന്നും ഐഒസി (യുകെ) - കേരള ചാപ്റ്റര്‍ നേതാക്കള്‍ പറഞ്ഞു.
ഐഒസി (യുകെ) - കേരള ചാപ്റ്റര്‍ പ്രസിഡന്റ് സുജു ഡാനിയല്‍, ഐഒസി (യുകെ) വക്താവ് അജിത് മുതയില്‍, ഐഒസി (യുകെ) - കേരള ചാപ്റ്റര്‍ മീഡിയ കോര്‍ഡിനേറ്റര്‍ റോമി കുര്യാക്കോസ്, സീനിയര്‍ ലീഡര്‍ അപ്പച്ചന് കണ്ണഞ്ചിറ, സീനിയര്‍ ലീഡര്‍ ബോബിന് ഫിലിപ്പ്, സുരാജ് കൃഷ്ണന്, ഐഒസി (യുകെ) വനിത വിഭാഗം ലീഡര്‍ അശ്വതി നായര്‍, ഐഒസി (യുകെ) യൂത്ത് വിംഗ് പ്രസിഡന്റ് എഫ്രേം സാം, സാം ജോസഫ്, നിസാര്‍ അലിയാര് തുടങ്ങിയവര്‍ പ്രതിഷേധ യോഗത്തില്‍ പങ്കെടുത്തു.
വടകരയില്‍ കഴിഞ്ഞ ദിവസം നടന്ന സ്ഫോടനവും ഇന്നലെ കേരളത്തിന്റെ പല സ്ഥലങ്ങളിലും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വ്യാപകമായി അഴിച്ചുവിട്ട അക്രമപരമ്പരകളും നാളെ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍, യുഡിഫ് - നിക്ഷ്പക്ഷ വോട്ടര്‍മാരെ പോളിങ് ബൂത്തുകളില്‍ നിന്നും അകറ്റിനിര്‍ത്തുവാനും തെരഞ്ഞെടുപ്പ് തന്നെ അട്ടിമറിക്കാനുമായി നടത്തുന്ന ഗൂഢശ്രമങ്ങളുടെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ജനാതിപത്യം കാശാപ്പു ചെയ്യുന്ന ഇത്തരം അക്രമങ്ങള്‍ക്കെതിയുള്ള പ്രതിഷേധങ്ങളില്‍ ഐഒസി എന്നും മുന്‍പന്തിയില്‍ തന്നെ നിലനില്ക്കും. നാടിനു തന്നെ ആപത്തും അപമാനകരവുമായ ഇത്തരം അക്രമങ്ങള്‍ക്ക് കുടപിടിക്കുന്ന ഇടതുപക്ഷത്തിന് ശക്തമായ താക്കീത് ബാലറ്റിലൂടെ നല്കാന് പൊതുജനം തയ്യാറാകണമെന്നും ഐഒസി (യു കെ) - കേരള ചാപ്റ്റര്‍ ഭാരവാഹികള്‍ പറഞ്ഞു.
യുകെ : യുകെയിലെ വിവിധ യുഡിഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഫ് (യുകെ) - യുടെ നേതൃത്വത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പു കണ്വന്ഷന് 'ഇന്ത്യ ജീതേഗാ 2024' സംഘടിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഓണ്‍ലൈനായി സംഘടിപ്പിച്ച കണ്വന്ഷന്, കെപിസിസി ജനറല്‍ സെക്രട്ടറിയും മൂവാറ്റുപുഴ എംഎല്‍എയുമായ അഡ്വ. മാത്യു കുഴല്നാടന് ഉത്ഘാടനം ചെയ്തു.
രാജ്യം അതി നിര്‍ണ്ണായകമായ ഒരു തിരഞ്ഞെടുപ്പിനാണ് സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്നും അതില്‍ പ്രവാസികള്‍ അടക്കമുള്ള ജനാതിപത്യ വിശ്വാസികള്‍ ഇന്ത്യയില്‍ ഒരു മതേതര സര്‍ക്കാര്‍ രൂപം കൊള്ളുന്നതിനായി കാത്തിരിക്കുകയാണെന്നും കണ്വന്ഷന് ഉത്ഘാടനം ചെയ്തുകൊണ്ട് അഡ്വ. മാത്യു കുഴല്‍നടന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ 20 മണ്ഡലങ്ങളിലെയും യുഡിഫ് സ്ഥാനര്‍ഥികളുടെ വിജയത്തിനായി അഹോരാത്രം പ്രവര്‍ത്തിക്കുന്ന പ്രവാസികളുടെ ശ്രമങ്ങള്‍ ശ്ലാഘനീയമാണെന്നും ഇന്ത്യയുടെ ആത്മാവും പൈതൃകവും സംരക്ഷിക്കാന്‍ 'INDIA' മുന്നണിയുടെ നേതൃത്വത്തില്‍ രാജ്യത്ത് ഒരു മതേതര സര്‍ക്കാര്‍ തീര്‍ച്ചയായും രൂപം കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രവാസത്തിലും യുഡിഫ് വികാരം അലതല്ലിയ കണ്‍വെന്‍ഷനില്‍, ഒഐസിസി യു കെ പ്രസിഡന്റ് കെ കെ മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. യുഡിഎഫിന്റെ യു കെയിലെ മുതിര്‍ന്ന നേതാവും കെഎംസിസി ബ്രിട്ടന് ചെയര്‍മാനുമായ കരീം മാസ്റ്റര്‍ സ്വാഗതം ആശംസിച്ചു.
പൊതുതെരഞ്ഞെടുപ്പും പ്രചാരണഘട്ടവും വളരെ നിര്‍ണ്ണായകമായ ഘട്ടത്തിലെത്തിയ വേളയില്‍, ഇരു സര്‍ക്കാരിന്റെയും ഭരണവിരുദ്ധ വികാരം മുതലാക്കിയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള 'INDIA' മുന്നണിയുടെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ മുഴുവന്‍ ജനങ്ങളിലേക്കെത്തിച്ചു കൊണ്ട് ഇരുപതു മണ്ഡലങ്ങളിലേയും പരമാവധി വോട്ടുകള്‍ യുഡിഫ് സ്ഥാനര്‍ഥികള്‍ക്ക് അനുകൂലമാക്കി അവരെ വിജയിപ്പിക്കുന്നതിന് കണ്‍വന്‍ഷനില്‍ തീരുമാനമെടുക്കുകയും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.
നാട്ടിലെ വോട്ടര്‍മാരായ പരമാവധി പ്രവാസികളെയും, പഠനം - ജോലി സംബന്ധമായി കേരളത്തിന് പുറത്തു വസിക്കുന്നവരെയും വോട്ട് ചെയ്യുന്നതിനായി നാട്ടിലെത്തിക്കുവാനും യുവജനങ്ങളുടെയും കന്നി വോട്ടര്‍മാരുടെയും വോട്ട് യുഡിഎഫിന് അനുകൂലമായി ഉറപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തനം ക്രമീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.
എല്ലാ വിഭാഗങ്ങളിലുമുള്ള വോട്ടര്‍മാരിലേക്ക് ക്ഷണനേരം കൊണ്ട് കടന്നുചെല്ലാന്‍ പാകത്തിലുള്ള ആശയങ്ങളുമായി സോഷ്യല്‍ മീഡിയ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനും വ്യാപിപ്പിക്കുന്നതിനും സാധ്യമായ നടപടികള്‍ യോഗത്തില്‍ അംഗങ്ങള്‍ മുന്നോട്ട് വച്ചു.
നാട്ടില്‍ തെരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ ഇപ്പോള്‍ സജീവമായി പങ്കെടുത്തുകൊണ്ടിരിക്കുന്ന പ്രവാസികള്‍, യുഡിഫ് നേതാക്കള്‍ ഉള്‍പ്പടെ നിരവധി പ്രതിനിധികളും പ്രവര്‍ത്തകരും പങ്കെടുത്ത കണ്‍വന്‍ഷനില്‍ വിവിധ പ്രവാസി സംഘടനകളെ പ്രതിനിധീകരിച്ച് ഷൈനു മാത്യൂസ് ചാമക്കാല (ഒഐസിസി - യു കെ വര്‍ക്കിംഗ് പ്രസിഡന്റ്), അര്‍ഷാദ് കണ്ണൂര്‍ (കെഎംസിസി - ബ്രിട്ടന് ഓര്‍ഗനൈസിങ് സെക്രട്ടറി), അപ്പച്ചന് കണ്ണഞ്ചിറ (ഐഒസി - യു കെ സീനിയര്‍ ലീഡര്‍), അപ്പ ഗഫൂര്‍ (ഒഐസിസി - യു കെ വര്‍ക്കിംഗ് പ്രസിഡന്റ്), ജോവ്ഹര്‍ (കെഎംസിസി), ബോബ്ബിന് ഫിലിപ്പ് (ഐഒസി), തോമസ് ഫിലിപ്പ് (ഒഐസിസി), മുഹ്സിന് തോട്ടുങ്കല്‍ (കെഎംസിസി), റോമി കുര്യാക്കോസ് (ഐഒ സി - യു കെ കേരള ചാപ്റ്റര്‍ മീഡിയ കോര്‍ഡിനേറ്റര്‍), നുജൂo എരീലോട് (കെഎംസിസി) തുടങ്ങിയവര്‍ പ്രസംഗിച്ചു.
കേരളത്തിലെ ഇരുപതു മണ്ഡലങ്ങളിലെയും യുഡിഫ് പ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളും കൂടി വിലയിരുത്തിയ യോഗത്തിന് ഐഒസി - യു കെ കേരള ചാപ്റ്റര്‍ പ്രസിഡന്റും ഒഐസിസി - യു കെ വര്‍ക്കിംഗ് പ്രസിഡന്റുമായ സുജു ഡാനിയേല്‍ നന്ദി അര്‍പ്പിച്ചു. കെഎംസിസി - ബ്രിട്ടന് പ്രതിനിധി എന്‍ കെ സഫീര്‍ ആയിരുന്നു ചടങ്ങിന്റെ കോര്‍ഡിനേറ്റര്‍.
യുവതലമുറയുടെ നവ നേതൃത്വനിരയുമായി എസ്എംഎ തങ്ങളുടെഇരുപതാം വര്‍ഷത്തിലേക്ക് കടന്നു. യുകെയിലെ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സ്റ്റഫോര്‍ഡ്ഷെയര്‍ മലയാളി അസോസിയേഷന് (SMA)വര്‍ഷങ്ങളായി യുകെയിലെ വിവിധ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ വളരെയധികം സംഭാവനകള്‍ നല്‍കിയിട്ടുള്ള സംഘടനയാണ്. എസ്എംഎയുടെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങളും ഈ വര്‍ഷത്തെ വാര്‍ഷിക ജനറല്‍ ബോഡിയും ടണ്‍സ്റ്റാള്‍ കോ-ഓപ് അക്കാഡമി ഓഡിറ്റോറിയത്തില്‍ വെച്ചാണ് നടന്നത്.
സംഘാടക മികവുകൊണ്ടും, വിവിധ കമ്മറ്റികളുടെ അശ്രാന്ത പരിശ്രമം കൊണ്ടും ഈ വര്‍ഷവും പതിവു പോലെ ഈസ്റ്റര്‍ വിഷു പരിപാടികള്‍ ആഘോഷങ്ങളുടെ ആരവം തീര്‍ക്കുകയായിരുന്നു. വൈവിധ്യങ്ങളുടെ രസക്കൂട്ടുമായി നയന മനോഹരമായ വിവിധ കലാപരിപാടികള്‍ 'റിധം 2024' എന്നപേരില്‍ നടത്തപ്പെട്ടു. ഈ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടിയത് എസ്എംഎയുടെ സ്വന്തം കലാപ്രിതിഭകള്‍ അണിയിച്ചൊരുക്കിയ വിവിധ കലാ പരിപാടികള്‍ ആയിരുന്നു.
അതോടൊപ്പം പ്രശസ്ത പിന്നണി ഗായകര്‍ ഡെല്‍സി നൈനാനും വില്യം ഐസക്കും ശ്രുതിമധുരമായ സംഗീത വിരുന്ന് കാഴ്ച്ചവെച്ചു. തുടര്‍ന്ന് നടന്ന വാര്‍ഷിക പൊതുയോഗത്തില്‍വെച്ച് 2024 - 25 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് എബിന് ബേബി, സെക്രട്ടറി ജിജോ ജോസഫ്, ട്രഷറര്‍ ആന്റണി സെബാസ്റ്റ്യന്‍, വൈസ് പ്രസിഡന്റ് ജെ. ജേക്കബ് & ജയ വിബിന്, ജോയിന്റ് സെക്രട്ടറി സെബാസ്റ്റ്യന്‍ ജോര്‍ജ് & മഞ്ജു അനീഷ്, പിആര്‍ഒ സിബി ജോസ് & ഐനിമോള്‍ സാജു, എക്സ് ഓഫീസ് കോ റോയ് ഫ്രാന്‍സിസ് & ബേസില്‍ ജോയ്, സ്പോര്‍ട്സ് കോഡിനേറ്റര്‍ സജി ജോര്‍ജ് മുളക്കല്‍, ജെ ജേക്കബ് & ജോസ് ജോണ്‍, ആര്‍ട്സ് കോര്‍ഡിനേറ്റര്‍ രാജലക്ഷ്മി രാജന് & ജയ വിബിന്, എക്സിക്യൂട്ടീവ് കമ്മിറ്റി മെംബേര്‍സ് അനൂപ് പി ജേക്കബ്, ജോബി ജോസഫ്, സ്നേഹ റോയ്സണ്‍.
ലണ്ടന്‍ : ആശയ വ്യത്യസ്ത കൊണ്ടും പ്രവര്‍ത്തനമികവു കൊണ്ടും സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി 'A DAY FOR INDIA' ക്യാമ്പയിന്. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യുകെ) - കേരള ചാപ്റ്റര്‍, കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി ഏപ്രില്‍ 20 - നാണ് പ്രവാസികളുടെ ഇടയിലും കേരളത്തിലും തരംഗമായി മാറിയ മുഴുദിന സോഷ്യല്‍മീഡിയ ക്യാമ്പയിന് സംഘടിപ്പിച്ചത്.
പ്രമുഖ കോണ്‍ഗ്രസ് നേതാവും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം, കെപിസിസി വാര് റൂം ചെയര്മാന് എന്നീ ചുമതലകള്‍ വഹിക്കുന്ന അഡ്വ. കെ ലിജു ഓണ്‍ലൈനായി ക്യാമ്പയിന് ഉല്‍ഘാടനം ചെയ്തു. 2024 ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പ്രചാരണ തന്ത്രങ്ങളൊരുക്കാന്‍ നിയോഗിക്കപ്പെട്ട എം ലിജു, ഐഒസി (യുകെ) കേരള ഘടകം ഒരുക്കിയ 'A DAY FOR 'INDIA''ക്യാമ്പയിനിന്റെ ഉല്‍ഘാടകനായി എത്തിയത്, പ്രവാസികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വലിയ ആവേശഭരിതരാക്കി എന്നതിന്റെ തെളിവായി, വിവിധ രാജ്യങ്ങളില്‍ നിന്നും നിരവധി ജനാതിപത്യ വിശ്വാസികളാണ് ഓണ്‍ലൈനായി ഉദ്ഘാടനത്തിലും ക്യാമ്പയിനിലും പങ്കാളികളായത്.
രാജ്യം തന്നെ അപകടത്തിലായ വളരെ സങ്കീര്‍ണ്ണമായ സാഹചര്യത്തില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ പ്രാധാന്യം പ്രവാസലോകത്തിനും അവരിലൂടെ വോട്ടര്‍മാരായ അവരുടെ ബന്ധു - മിത്രാധികളിലേക്ക് എത്തിക്കുക, കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികളോടടക്കം ചെയ്ത ജനദ്രോഹ നടപടികള്‍ തുറന്നു കാട്ടുക, കേരളത്തിലെ ഇരുപതു ലോക്സഭ മണ്ഡലങ്ങളിലും യുഡിഫ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങള്‍ ക്യാമ്പയിനിലൂടെ വിജയകരമായതായി പൂര്‍ത്തീകരിച്ചതായി ക്യാമ്പയിനിന് നേതൃത്വം നല്കിയ ഐഒസി (യുകെ) - കേരള ചാപ്റ്റര്‍ പ്രസിഡന്റ് സുജു ഡാനിയല്‍, ഐഒസി (യുകെ) വക്താവ് അജിത് മുതയില്‍, ഐഒസി (യുകെ) - കേരള ചാപ്റ്റര്‍ മീഡിയ കോര്‍ഡിനേറ്റര്‍ റോമി കുര്യാക്കോസ്, തെരഞ്ഞെടുപ്പു കമ്മിറ്റി കണ്‍വീനര്‍ സാം ജോസഫ്, കോ - കണ്‍വീനര്‍മാരായ സുരാജ് കൃഷ്ണന്, നിസാര്‍ അലിയാര് എന്നിവര്‍ പറഞ്ഞു.
ക്യാമ്പയിനിന്റെ ഭാഗമായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ (വാര് റൂം) ഐഒസി (യുകെ) - കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുമിച്ചുകൂടി, വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റഫോമുകള്‍ മുഖേന മുഴുവന്‍ സമയ തീവ്രപ്രചാരണമാണ് യുഡിഫ് സ്ഥാനര്‍ഥികള്‍ക്കായി സംഘടിപ്പിച്ചത്.
ക്യാമ്പയിനിന്റെ ഏകോപനത്തിനും സുഗമമായ പ്രവര്‍ത്തനത്തിനും ഐഒസി പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ ലണ്ടന്‍, ബോള്ട്ടന്, ബിര്‍മിങ്ഹാം, മാഞ്ചസ്റ്റര്‍, പ്ലിമൊത്ത്, ഇപ്സ്വിച്, പ്രെസ്റ്റന്, വിതിന്‍ഷോ എന്നിവിടങ്ങളില്‍ സജ്ജീകരിച്ചിരുന്ന 'വാര് റൂമുകളില്‍ നിന്നും വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റഫോം മുഖേന യുഡിഫ് സ്ഥാനര്‍ഥികള്‍ക്കായി പതിനായിരക്കണക്കിന് പോസ്റ്റുകളാണ് ഷെയര്‍ ചെയ്യപ്പെട്ടത്. ഇത്രയും പോസ്റ്റുകള്‍ കേരളത്തിലും മറ്റിടങ്ങളിലുമായി ഏകദേശം പതിനായിരത്തിലധികം സമൂഹമാധ്യമ ഗ്രൂപ്പുകളില്‍ എത്തിക്കാനായതായും നിക്ഷ്പക്ഷരുടെ ഗ്രൂപ്പുകളില്‍ രാഷ്ട്രീയം പറയാതെ ആശയങ്ങള്‍ പ്രചരിപ്പിക്കാനായതായും ഐഒസി (യുകെ) തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
ക്യാമ്പയിനിന്റെ വിവിധ ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളായ ജെന്നിഫര്‍ ജോയ്, അജി ജോര്‍ജ്, അരുണ്‍ പൗലോസ്, അരുണ്‍ പൂവത്തുമ്മൂട്ടില്‍, വിഷ്ണു ദാസ്, വിഷ്ണു പ്രതാപ്, ജിതിന് തോമസ് എന്നിവര്‍ ചേര്‍ന്ന് ഏകോപനമൊരുക്കി.
വാര് റൂം ലീഡേഴ്സ്:ബോബിന് ഫിലിപ്പ് (ബിര്‍മിങ്ഹാം), റോമി കുര്യാക്കോസ് (ബോള്ട്ടന്), സാം ജോസഫ് (ലണ്ടന്‍), വിഷ്ണു പ്രതാപ് (ഇപ്സ്വിച്), അരുണ്‍ പൂവത്തുമൂട്ടില്‍ (പ്ലിമൊത്ത്), ജിപ്സണ്‍ ഫിലിപ്പ് ജോര്‍ജ് (മാഞ്ചസ്റ്റര്‍), ഷിനാസ് ഷാജു (പ്രെസ്റ്റണ്), സോണി പിടിവീട്ടില്‍ (വിതിന്‍ഷോ)
SPIRITUAL
ഈ വര്‍ഷവും പതിവ് തെറ്റിക്കാതെ സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ച് ലിമെറിക്കിന്റെ ആഭിമുഖ്യത്തില്‍ 'ലിമെറിക് ബൈബിള്‍ കണ്വെന്ഷന്'. ഈ വര്‍ഷം ഓഗസ്റ്റ് 16,17,18 (വെള്ളി,ശനി,ഞായര്‍) ദിവസങ്ങളില്‍ ആണ് കണ്വെന്ഷന് നടത്തപ്പെടുന്നത്.
രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ ലിമെറിക്ക്, പാട്രിക്സ്വെല്‍ റേസ് കോഴ്സ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ അട്ടപ്പാടി PDM ന്റെ നേതൃത്വത്തില്‍ പ്രശസ്ത ധ്യാന ഗുരു റെവ.ഫാ.ബിനോയ് കരിമരുതുങ്കല്‍ PDM ഈ വര്‍ഷത്തെ കണ്വെന്ഷന് നയിക്കും.
വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്ക് പ്രത്യേക ധ്യാനവും ലിമറിക്ക് ബൈബിള്‍ കണ്വെന്ഷന് 2024 ന്റെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്. കണ്‍വെന്‍ഷന്റെ വിജയത്തിനായി എല്ലാവരുടെയും പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെടുന്നതായി ലിമെറിക്ക് സീറോ മലബാര്‍ ചര്‍ച്ച് ചാപ്ലയിന്‍ ഫാ.പ്രിന്‍സ് മാലിയില്‍ അറിയിച്ചു .
കൂടുതല്‍ വിവരങ്ങള്‍ക്ക്:ഫാ.പ്രിന്‍സ് സക്കറിയ മാലിയില്‍: 0892070570സിബി ജോണി അടപ്പൂര്: 0871418392ബിനോയി കാച്ചപ്പിള്ളി: 0874130749.
ലണ്ടന്‍ : തെക്കുമുറി ഹരിദാസ് യുകെയിലുള്ളവരുടെ സ്വന്തം ഹരിയേട്ടനായിരുന്നു. ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ചെയര്‍മാനായിരുന്ന അദ്ദേഹം അന്തരിച്ചിട്ട് മാര്‍ച്ച് 24 ന് മൂന്ന് വര്‍ഷം തികഞ്ഞു. 29 വര്‍ഷങ്ങളായി ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ മുടക്കമില്ലാതെ വിഷുദിനത്തില്‍ പ്രത്യേക വിഷുവിളക്ക് നടത്താന്‍ അത്യപൂര്‍വ്വ ഭാഗ്യം സിദ്ധിച്ച വ്യക്തി കൂടിയായിരുന്നു ഹരിയേട്ടന്.
32 വര്‍ഷങ്ങള്‍ക്കു മുന്‍പ് എല്ലാ വര്‍ഷവും, ഉദാരമതികളായ ഭക്തജനങ്ങളില്‍ നിന്നും സ്വരൂപിക്കുന്ന സംഭാവനകളിലൂടെയും ഗുരുവായൂരിലെ ചില വ്യക്തികളുടെ അശ്രാന്ത പരിശ്രമത്തിലൂടെയും ചെറിയ തോതില്‍ നടത്തിവന്നിരുന്ന വിഷുവിളക്ക് പിന്നീട് ഭഗവാന്റെ നിയോഗം എന്നപോലെ ഹരിയേട്ടന് മുന്‍കൈയെടുത്തു സ്ഥിരമായി സ്പോണ്സര് ചെയ്തു വിപുലമായി നടത്തി വരികയായിരുന്നു. ലണ്ടനിലെ ഇന്ത്യന്‍ എംബസ്സിയിലെ ഔദ്യോഗികത്തിരക്കും, കുടുംബ-ബിസിനസ്സ് തിരക്കും, പൊതുകാര്യ സന്നദ്ധ പ്രവര്‍ത്തനങ്ങളുമെല്ലാം എത്രയേറെയുണ്ടെങ്കിലും, 29 വര്‍ഷവും മുടങ്ങാതെ വിഷുദിനത്തില്‍ ഗുരുവായൂരപ്പനെ കാണുവാനും വിഷുവിളക്കു ഭംഗിയായി നടത്തുവാനും ഭഗവത് സന്നിധിയില്‍ എത്തിയിരുന്നു ഹരിയേട്ടന്. ഗുരുവായൂര്‍ ചേംബര്‍ ഓഫ് കോമേഴ്സ് സംഘടിപ്പിക്കാറുള്ള പാവങ്ങള്‍ക്കായുള്ള വിഷുസദ്യയും വര്‍ഷങ്ങളായി അമ്മയുടെ പേരില്‍ മുടങ്ങാതെ സ്പോണ്സര് ചെയ്ത് നടത്തിയിരുന്നതും ഹരിയേട്ടനായിരുന്നു.
ഹരിയേട്ടന്റെ ഓര്‍മ്മക്കായി 2022 ഏപ്രില്‍ മുതല്‍ ലണ്ടനില്‍ എല്ലാ വര്‍ഷവും വിഷു വിളക്കും സൗജന്യ വിഷു സദ്യയും ഹരിയേട്ടന്റെ കുടുംബവും ലണ്ടന്‍ ഹിന്ദു ഐക്യവേദിയും ചേര്‍ന്ന് നടത്തിവരുന്നു. ഈ വര്‍ഷത്തെ ലണ്ടന്‍ വിഷു വിളക്ക് 2024 ഏപ്രില്‍ 27 ന് വെസ്റ്റ് തൊണ്ടന് കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് പൂര്‍വ്വാധികം ഭംഗിയായി നടത്തുവാനുള്ള തയ്യാറെടുപ്പിലാണ് ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെയും മോഹന്‍ജി ഫൗണ്ടേഷന്റെയും സന്നദ്ധസേവകര്‍.
ഗുരുവായൂര്‍ ദേവസ്വം കീഴേടം പുന്നത്തൂര്‍ കോട്ട മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരി വിഷു പൂജയ്ക്ക് നേതൃത്വം നല്‍കും. വാസുദേവന്‍ നമ്പൂതിരിയുടെ കയ്യില്‍നിന്ന് ഭദ്രദീപം ഏറ്റുവാങ്ങി ഹരിയേട്ടന്റെ കുടുംബാങ്ങങ്ങളോടൊപ്പം വിശിഷ്ടാതിഥികളും വിഷുവിളക്ക് കൊളുത്തി കാര്യ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. ഹരിയേട്ടന്റെ ഓര്‍മ്മക്കായ് തെളിയിക്കുന്ന വിഷു വിളക്ക്, LHA കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന് സമര്‍പ്പിക്കുന്ന വിഷു കാഴ്ച, പ്രശസ്ത നര്‍ത്തകരായ വാണി സുതന്, വിനീത് വിജയകുമാര്‍ പിള്ള, കോള്‍ചെസ്റ്ററില്‍ നിന്നുള്ള നൃത്യ ടീം മുതലായവര്‍ അവതരിപ്പിക്കുന്ന നൃത്തശില്പം, യുകെയിലെ അനുഗ്രഹീത ഗായകരായ രാജേഷ് രാമന്, ലക്ഷ്മി രാജേഷ്, ഗൗരി വരുണ്‍, വരുണ്‍ രവീന്ദ്രന് മുതലായവര്‍ അണിയിച്ചൊരുക്കുന്ന സംഗീത വിരുന്ന് 'മയില്‍പീലി', മുരളി അയ്യരുടെ നേതൃത്വത്തില്‍ ദീപാരാധന, വിഭവ സമൃദ്ധമായ വിഷു സദ്യ (അന്നദാനം) എന്നിവയാണ് ലണ്ടന്‍ വിഷുവിളക്കിനോടനുബന്ധിച് ഏപ്രില്‍ 27 ന് നടത്തുവാനുദ്ദേശിച്ചിരിക്കുന്ന കാര്യപരിപാടികള്‍.
ഹരിയേട്ടനുമായുള്ള ഓര്‍മ്മകള്‍ അദ്ദേഹത്തിന്റെ കുടുംബാങ്ങങ്ങളും സുഹൃത്തുക്കളും 'ഓര്‍മ്മകളില്‍ ഹരിയേട്ടന്' എന്ന പേരില്‍ പങ്കുവെക്കുന്നതും വിഷു വിളക്കിന്റെ പ്രത്യേകതയാണ്. ഹരിയേട്ടനോട് അടുത്ത് നില്‍ക്കുന്നവരും യുകെയിലെ പ്രമുഖ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ പ്രമുഖരും പങ്കെടുക്കുന്ന ലണ്ടന്‍ വിഷു വിളക്കിലേക്ക് എല്ലാ സഹൃദയരെയും ഭഗവത് നാമത്തില്‍ സ്വാഗതം ചെയ്തുകൊള്ളുന്നതായി ഹരിയേട്ടന്റെ കുടുംബത്തോടൊപ്പം ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും അറിയിച്ചു.
Vishu Vilakku Venue: West Thornton Communtiy Cetnre, London Road, Thornton Heath, Croydon CR7 6AUDate and Time: 27 April 2024
For further details please contactSuresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536.Email: info@londonhinduaikyavedi.org
ബിര്‍മിംഗ്ഹാം : ഗ്രേറ്റ് ബ്രിട്ടന് രൂപത സംയുക്ത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ശനിയാഴ്ച. ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളിയില്‍ ഈ ശനിയാഴ്ച രൂപതയിലെ മുന്‍പുണ്ടായിരുന്ന അഡ്ഹോക് പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളുടെയും പുതുതായി നിലവില്‍ വരുന്ന രൂപത തല പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളുടെയും സംയുക്ത സമ്മേളനം ആണ് നടക്കുക.
മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനം രാവിലെ പത്തേ മുക്കാലിന് യാമ പ്രാര്‍ഥനയോടെ ആരംഭിക്കും. പ്രോട്ടോ സിഞ്ചെല്ലൂസ് ഡോ. ആന്റണി ചുണ്ടെലികാട്ട് സ്വാഗതം ആശംസിക്കുന്ന സമ്മേളനത്തില്‍ ഡോ. ടോം ഓലിക്കരോട്ട് മുഖ്യ പ്രഭാഷണം നടത്തും.
രൂപത ചാന്‍സിലര്‍ ഡോ. മാത്യു പിണക്കാട്ട്, ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോ മൂലച്ചേരി, ട്രസ്റ്റി സേവ്യര്‍ എബ്രഹാം എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു സംസാരിക്കും. തുടര്‍ന്ന് നടക്കുന്ന ഗ്രൂപ്പ് ചര്‍ച്ചകള്‍ക്കായുള്ള വിഷയങ്ങള്‍ അഡ്ഹോക് പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി റോമില്‍സ് മാത്യു അവതരിപ്പിക്കും. ജോയിന്റ് സെക്രട്ടറി ജോളി മാത്യു സമ്മേളനത്തിലെ പരിപാടികളുടെ ഏകോപനം നിര്‍വഹിക്കും.
ചര്‍ച്ചകള്‍ക്ക് ശേഷം വിവിധ ഗ്രൂപ്പുകളുടെ അവതരണങ്ങള്‍ക്ക് ട്രസ്റ്റി ആന്‍സി ജാക്സണ് മോഡറേറ്റര്‍ ആയിരിക്കും. ഡോ. മാര്ട്ടിന് ആന്റണി സമ്മേളനത്തിന് നന്ദി അര്‍പ്പിക്കും. തുടര്‍ന്ന് മൂന്നരക്ക് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയോടെ ആണ് സമ്മേളനം അവസാനിക്കുക.
SPECIAL REPORT
സ്വകാര്യ ചാറ്റുകള്‍ക്ക് ആളുകള്‍ ഏറെ ആശ്രയിക്കുന്ന വാട്സ്ആപ്പ് തങ്ങളുടെ ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട സുരക്ഷ നല്കാന് എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ ഐഫോണിന്റെ വാട്സ്ആപ്പ് ഉപയോക്താക്കക്ക് വേണ്ടി ഒരു സുരക്ഷ ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്.
ഉപയോക്താക്കളുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പുനല്കുന്നതിനായി പാസ് കീ വെരിഫിക്കേഷന് സംവിധാനം ആണ് കൊണ്ടുവന്നിരിക്കുന്നത്. ആറ് മാസങ്ങള്‍ക്ക് മുമ്പ് ആന്‍ഡ്രോയിഡ് പതിപ്പില്‍ ഈ ഫീച്ചര്‍ കൊണ്ടുവന്നിരുന്നു. അക്കൗണ്ടുകളുടെ വെരിഫിക്കേഷന് പ്രക്രിയ കൂടുതല്‍ മെച്ചമാക്കാന്‍ വേണ്ടിയാണ് ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്.
പാസ് കീ സൗകര്യം വരുന്നതോടെ വാട്സാപ്പില്‍ ലോഗിന്‍ ചെയ്യുന്നതിന് എസ്എംഎസ് വഴിയുള്ള വണ്‍ ടൈം പാസ് കോഡിന്റെ ആവശ്യം വേണ്ടാതാകും. ഇതിന് പകരമായി ഫേഷ്യല്‍ റെക്കഗ്നിഷന്‍, ബയോമെട്രിക്സ്, ആപ്പിള്‍ പാസ് കീ മാനേജറില്‍ ശേഖരിച്ച പിന് എന്നിവ ഉപയോഗിച്ച് അക്കൗണ്ട് വെരിഫൈ ചെയ്യാന്‍ സാധിക്കും.
നിങ്ങളുടെ സിം കാര്‍ഡിന്റെ പകര്‍പ്പുണ്ടാക്കുകയോ, ഫോണിലെ ഒടിപി ഏതെങ്കിലും വിധത്തില്‍ കൈക്കലാക്കുകയോ ചെയ്താല്‍ വാട്സാപ്പ് മറ്റൊരാള്‍ക്ക് എളുപ്പത്തില്‍ ഹാക്ക് ചെയ്യാന്‍ സാധിക്കും. എന്നാല്‍ പാസ് കീയുടെ സംരക്ഷണത്തിലാണെങ്കില്‍ ആ ആശങ്കയുടെ കാര്യമില്ല. വാട്സാപ്പ് അപ്ഡേറ്റ് ചെയ്താല്‍ ഈ ഫീച്ചര്‍ ലഭിക്കും. സെറ്റിങ്സില്‍ അക്കൗണ്ട് തിരഞ്ഞെടുത്താല്‍ പാസ് കീ ഓപ്ഷന് കാണാം.
CINEMA
മലയാളത്തിന്റെ പ്രിയതാരമാണ് നീരജ് മാധവ്. നല്ലൊരു നടനും ഒപ്പും നല്ത്തകനും ഗായകനും കൂടിയാണ് അദ്ദേഹം അതിനാല്‍ തന്നെ പല വേദികളിലും താരം തിളങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ നീരജിനും കൂട്ടാളികള്‍ക്കും ലണ്ടനിലെ ഒരു പരിപാടിയില്‍ നേരിടേണ്ടി വന്ന ഒരു ദുരനുഭവമാണ് താരം വിശദീകരിക്കുന്നത്.
ബ്ലാക്ക്ജാക്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഇവന്റ് മാനേജ്മെന്റുമായി സഹകരിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും തങ്ങളെ അധിക്ഷേപിക്കുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നുമാണ് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
നീരജിന്റെ കുറിപ്പ് ഇങ്ങനെ:'ലണ്ടന്‍ ആസ്ഥാനമായുള്ള ബ്ലാക്ക്ജാക്ക് പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്ന് നടത്താനിരുന്നു ഒരു പരിപാടിയുമായി ബന്ധപ്പെട്ട് നടന്ന ഹൃദയഭേതകമായ സംഭവങ്ങള്‍ നിങ്ങളോട് പങ്കുവെയ്ക്കാന്നു. ഇവന്റ് ഓര്‍ഗനൈസര്‍മാരുമായുള്ള ആശയവിനിമയത്തിലുടനീളം ഞങ്ങള്‍ നിരവധി വെല്ലുവിളികളും നിരാശയുമാണ് നേരിട്ടത്.
ഇവന്റ് മാനേജ്മെന്റുമായി സഹകരിക്കാനും തടസ്സങ്ങള്‍ തരണം ചെയ്യാനും ഞങ്ങള്‍ പരമാവധി ശ്രമിച്ചെങ്കിലും ഞങ്ങളോട് അനാദരവോടെ പെരുമാറുകയും വാക്കാലുള്ള അധിക്ഷേപം നടത്തുകയും അപകീര്‍ത്തികരമായ ഭാഷ ഞങ്ങളുടെ മേല്‍ ഉപയോഗിക്കുകയുമാണ് ചെയ്തത്.
ഡബ്ലിനില്‍ നടന്ന ഇവന്റിന് ശേഷമുള്ള രാത്രി വലിയ വാക്കേറ്റത്തിലാണ് കലാശിച്ചത്. ഈ സമയത്ത് ഞാനും ഞങ്ങളുടെ മാനേജരും ഉള്‍പ്പെടെയുള്ള ഞങ്ങളുടെ ടീമിന് നേരെ അപകീര്‍ത്തികരമായ പദങ്ങള്‍ പ്രയോഗിക്കുകയും ശാരീരിക ആക്രമണത്തിന് പോലും ശ്രമിക്കുകയും ചെയ്തു. ചുറ്റും കൂടിയിരുന്ന ആളുകള്‍ ഇല്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ക്കു പരുക്ക് പറ്റിയേനെ.
ഈ പെരുമാറ്റത്തെ തുടര്‍ന്ന്, തുടര്‍ന്നുള്ള പരിപാടികളില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം ഞങ്ങള്‍ എടുത്തിരിക്കുകയാണ്. അത്തരം ദുഷ്പെരുമാറ്റത്തിനും അനാദരവിനും സ്വയം വിധേയരായി തുടരാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. പ്രൊഫഷണല്‍ നിലവാരം ഉയര്‍ത്തിപ്പിടിക്കുന്നതിലും നല്ല തൊഴില്‍ അന്തരീക്ഷം നിലനിര്‍ത്തുന്നതിലും ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു, അത് നിര്‍ഭാഗ്യവശാല്‍ പരിപാടിയുടെ സംഘാടകര്‍ നല്‍കിയില്ല.
പക്വതയോടെയും പ്രൊഫഷണലിസത്തോടെയും സാഹചര്യത്തെ കൈകാര്യം ചെയ്യുന്നതിനുപകരം, പ്രശ്നം കൂടുതല്‍ വഷളാക്കാന്‍ സംഘാടകര്‍ തിരഞ്ഞെടുത്ത വഴി അങ്ങേയറ്റം നിരാശാജനകമാണ്. ഞങ്ങളുടെ സമ്മതമില്ലാതെ ഈ പര്യടനത്തില്‍ നിന്ന് ഞങ്ങളെ പിരിച്ചുവിടല്‍ പരസ്യമായി പ്രഖ്യാപിക്കാനുള്ള അവരുടെ തീരുമാനം അനാദരവ് മാത്രമല്ല, തെറ്റ് കൂടിയാണ്. സാഹചര്യം സ്വകാര്യമായി കൈകാര്യം ചെയ്യാനുള്ള അറിയിപ്പോ അവസരമോ ഞങ്ങള്‍ക്ക് അവര്‍ നല്‍കിയിട്ടില്ല.
കൂടാതെ, ഞങ്ങളുടെ കലാകാരന് ലണ്ടനില്‍ കുടുങ്ങിയതിനാല്‍ ഞങ്ങളുടെ മടക്കയാത്രയ്ക്കുള്ള ക്രമീകരണങ്ങള്‍ ചെയ്തുതരാനും സംഘാടകര്‍ തയാറായില്ല എന്നറിഞ്ഞപ്പോള്‍ ഞെട്ടലാണുണ്ടായത്. ഇത് അം?ഗീകരിക്കാന്‍ കഴിയില്ല. അത്തരം പെരുമാറ്റത്തിനും മോശമായ പ്രവണതയ്ക്കും എതിരെ ശബ്ദിക്കുകയാണ് ഞങ്ങള്‍.
സംഘാടകര്‍ അവരുടെ പ്രവര്‍ത്തനങ്ങളില്‍ ബഹുമാനം പുലര്‍ത്താനും പ്രൊഫഷണലിസം, ഉത്തരവാദിത്തം സംസ്കാരം എന്നിവ വളര്‍ത്തിയെടുക്കാനും ശ്രമിക്കാണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഞങ്ങളുടെ അനുഭവം ഇവിടെ പങ്കുവയ്ക്കുന്നത്. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ഞങ്ങള്‍ക്ക് ഒപ്പം നിന്ന ഞങ്ങളുടെ ആരാധകര്‍ക്കും ഫോളോവേഴ്സിനും സഹപ്രവര്‍ത്തകര്‍ക്കും ഞങ്ങളുടെ ആത്മാര്‍ത്ഥമായ നന്ദി അറിയിക്കുന്നു. ഞങ്ങളുടെ പ്രേക്ഷകര്‍ക്ക് സാധ്യമായ ഏറ്റവും മികച്ച അനുഭവം നല്കാന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.'
ജീവിതം തന്നെ നൃത്തത്തിനായി ഒഴിഞ്ഞു വെച്ച വ്യക്തിയാണ് നടി ശേഭന. താരത്തിന്റെ ഡാന്‍സ് പെര്‍ഫോമന്‍സ് കണ്ട് ഇരുന്ന് പോകാത്തവരില്ല. മുഖത്ത് അനുനിമിഷം വരുന്ന ഭാവങ്ങള്‍ക്ക് വല്ലാത്തൊരു ആകര്‍ഷണ ശക്തിയുണ്ട്. ഇന്ത്യയിലും പുറത്തുമായി നിരവധി വേദികളില്‍ ശോഭന പെര്‍ഫോം ചെയ്യാറുണ്ട്. സിനിമാ സംബന്ധമായ, അല്ലെങ്കില്‍ സിനിമയിലെ വ്യക്തികള്‍ക്കൊപ്പമുള്ള ഷോകളിലും ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ശോഭനയുടെ നൃത്തം.
ശോഭനയ്ക്കൊപ്പം നിരവധി സ്റ്റേജുകള്‍ പങ്കുവെച്ച വ്യക്തിയാണ് നടന് മുകേഷ്. പലതാരങ്ങള്ക്കൊപ്പം മുകേഷും ശോഭനയുമെല്ലാം പല രാജ്യങ്ങളില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ ശോഭനയെ കുറിച്ച് മുകേഷ് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ശോഭന ഒരു പ്രത്യേക രീതിയില്‍ പൊതു ഇടങ്ങളിലും പെരുമാറുന്നത് കൊണ്ട് പലപ്പോഴും താരത്തെ രക്ഷിക്കേണ്ട ചുമതല തങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ടെന്നാണ് മുകേഷ് പറയുന്നത്.
'ശോഭനയെ പലതവണ തങ്ങള്‍ വിദേശികളുടെ കയ്യില്‍നിന്നു രക്ഷിച്ചിട്ടുണ്ട്. സിനിമയില്‍ ഉള്ളവര്‍ക്കറിയാം ഷോയ്ക്കും മറ്റും പോകുമ്പോള്‍ ശോഭന മിക്കപ്പോഴും മുദ്രകളും ഡാന്‍സ് സ്റ്റെപ്പുകളും ഒക്കെ കാണിച്ചുകൊണ്ടാകും നടക്കുന്നത്. ഇത് കാണുന്ന വിദേശികള്‍ അന്തം വിട്ടാണ് ശോഭനയെ നോക്കുന്നത്. നമ്മള് നാട്ടിലുളളവര്ക്കറിയാം ശോഭന എന്താണ് കാണിക്കുന്നത് എന്ന്. എന്നാല്‍ അവര്‍ക്ക് അത് അറിയില്ലല്ലോ. പോകുമ്പോഴും വരുമ്പോഴുമെല്ലാം ശോഭന കൈകാലുകള്‍ കൊണ്ട് ഡാന്‍സ് മുദ്രകളും സ്റ്റെപ്പുകളുമൊക്കെ കാണിച്ചു ആണ് നടക്കുന്നത്. എയര്‍പോര്‍ട്ടിലൊക്കെ എത്തുമ്പോള്‍ പലപ്പോഴും വിദേശികള്‍ രൂക്ഷമായി ശോഭനയെ തുറിച്ചു നോക്കുന്നത് കാണാം. ഒപ്പം പലപ്പോഴും അവര്‍ അങ്ങോട്ടുമിങ്ങോട്ടും അടക്കം പറയുന്നതും കാണാം, കാരണം ഇവര്‍ കാണിക്കുന്നത് എന്താണ് എന്ന് അവര്‍ക്കറിയില്ലല്ലോ.
വിദേശികള്‍ പരസ്പരം പറയുന്നത് കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ കൂടെയുള്ളവര്‍ പറഞ്ഞു കൊടുക്കും, അവരെ തെറ്റിദ്ധരിക്കരുത് അവര്‍ നൃത്തകിയാണ്. അവര്‍ മുദ്രകള്‍ ഓര്‍ത്തെടുക്കുന്നതാണ് എന്ന്. അപ്പോള്‍ അവര്‍ തങ്ങളോട് പറയും തങ്ങള്‍ അവരുടെ ചേഷ്ടകള്‍ കണ്ടു തെറ്റിദ്ധരിച്ചുപ്പോയി എന്ന്. അങ്ങനെ തങ്ങളെല്ലാവരും ചേര്‍ന്ന് പലപ്പോഴും ശോഭനയെ രക്ഷിക്കുന്നത് എന്ന് മുകേഷ് തമാശയായി പറയുന്നു. ഇപ്പോളും കുട്ടിത്തം നിറഞ്ഞു നില്ക്കുന്ന പ്രകൃതമാണ് ശോഭനക്ക് എന്നും താരം പറയുന്നു.'
തെരഞ്ഞെടുപ്പ് കമ്മീഷന് ഓരോ വോട്ടും ചെയ്യേണ്ട ആവശ്യകതയെ കുറിച്ച് സാധാരണക്കാര്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ തെരഞ്ഞെടുത്ത യുവതാരം ആയിരുന്നു. പക്ഷെ വോട്ട് ചെയ്യേണ്ട സമയം അടുത്തപ്പോള്‍ താരത്തിന് വോട്ടില്ലെന്നാണ് പുറത്ത് വരുന്ന വിവരം.
താരത്തിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലാതിരുന്നതോടെയാണ് താരത്തിന് കന്നിവോട്ട് നഷ്ടപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിനു മുന്നോടിയായി നടിയുടെ കിടങ്ങൂരിലെ വസതിയില്‍ വോട്ടിങ് സ്ലിപ് എത്തിച്ചപ്പോഴാണ് വോട്ടര്‍പട്ടികയില്‍ പേരില്ലെന്ന് കുടുംബം അറിയുന്നത്. സിനിമാത്തിരക്കുകള്‍ മൂലമാണ് വോട്ട് ഉറപ്പാക്കാന്‍ കഴിയാതെ പോയതെന്ന് താരത്തിന്റെ അച്ഛന് ഡോ ബൈജു പറഞ്ഞു.
വോട്ടര്‍മാരെ ബോധവല്‍ക്കരിക്കാനും വോട്ടര്‍ സാക്ഷരത പ്രോത്സാഹിപ്പിക്കാനുമുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ പദ്ധതിയാണ് സ്വീപ് എന്നറിയപ്പെടുന്ന സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം. കന്നിവോട്ടര്‍മാരെ ആകര്‍ഷിക്കാനാണ് മമിത ബൈജുവിനെ സ്വീപ് യൂത്ത് ഐക്കണായി തെരഞ്ഞെടുത്തത്.
NAMMUDE NAADU
കണ്ണൂര്‍ : കേരളം വീണ്ടുമൊരു ഇലക്ഷനെ നേരിടുകയാണ് ഇന്ന്. ആര് ഭരിക്കുമെന്നറിയാന്‍ കേരളത്തിലെ ജനങ്ങളെല്ലാം പോളിങ് ബൂത്തിലേക്കെത്തും. ഇക്കുറിയും പതിവ് തെറ്റിക്കാതെ മുഖ്യമന്ത്രി പിണറായി വിജയനും സകുടുംബം വോട്ട് ചെയ്തു. മുഖ്യമന്ത്രിയുടെ വീടിനടുത്തുള്ള ബൂത്തിലാണ് പിണറായി വോട്ട് രേഖപ്പെടുത്തിയത്.
ഭാര്യ കമല, മകള്‍ വീണ വിജയന് എന്നിവര്‍ക്കൊപ്പം പ്രാദേശിക നേതാക്കളും കൂടെ ഉണ്ടായിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായുള്ള പതിവ് തെറ്റിക്കാതെ ഇത്തവണയും വീട്ടില്‍ നിന്ന് കാല്‍നടയായാണ് മുഖ്യമന്ത്രി പോളിങ് ബൂത്തിലേക്ക് വന്നത്. ജനങ്ങളെ അഭിവാദ്യം ചെയ്തും കുശലം ചോദിച്ചുമാണ് ബൂത്തിലേക്ക് പിണറായി നടന്നത്. പിണറായിയിലെ അമല യൂപി സ്കൂളിലെ 161-ാം നമ്പര്‍ ബൂത്തിലാണ് മുഖ്യമന്ത്രിക്കും കുടുബംത്തിനും വോട്ട് ഉള്ളത്. ബൂത്തില്‍ നീണ്ട ക്യൂവിലേക്കായിരുന്നു മുഖ്യമന്ത്രി വോട്ട് ചെയ്യാന്‍ വന്നത്. എന്നാല്‍ നേരിട്ട് വോട്ട് ചെയ്യാന്‍ ബൂത്തിലേക്ക് കയറാന്‍ തയ്യാറാകാതെ ഇരുപതോളം പേര് നില്ക്കുമ്പോള് ക്യൂവില്‍ നിന്നായിരുന്നു മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തിയത്.
വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി പത്തു സീറ്റ് ലഭിക്കുമെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിന് എന്താണ് മറുപടി എന്നായിരുന്നു മാധ്യമങ്ങള്‍ ചോദിച്ചത്. എന്നാല്‍ ഇതിന് 'ബിജെപി ഒരിടത്തും രണ്ടാം സ്ഥാനത്ത് പോലും എത്തില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. കേരളത്തില്‍ ബിജെപിക്ക് നേരത്തെ തന്നെ സ്വീകാര്യതയില്ല. പത്ത് എന്ന അക്കത്തില്‍ പൂജ്യമുണ്ടാകും ഇടതുവശത്ത് ഒന്നുണ്ടാകില്ലെന്ന് മാത്രം' എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹസിച്ചുള്ള മറുപടി.
ഡല്‍ഹി : വിവാഹത്തിന് വധുവിന് വീട്ടുകാര്‍ നല്കുന്ന പണത്തിനും സ്വര്‍ണ്ണാഭരണത്തിനും അവകാശി ഭര്‍ത്താവല്ലെന്ന് സുപ്രീംകോടതി. മലയാളി ദമ്പതിമാരുടെ കേസില്‍ ആണ് കോടതിയുടെ നിര്‍ണ്ണായകമായ വിധി.
ഭര്‍ത്താവിന് ഉണ്ടാകുന്ന പ്രതിസന്ധിഘട്ടത്തില്‍ ഭാര്യയുടെ സമ്പത്ത് ഉപയോഗിക്കാമെങ്കിലും അതുതിരിച്ചുകൊടുക്കാനുള്ള ധാര്‍മികമായ ബാധ്യത ഭര്‍ത്താവിന് ഉണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. മലയാളി ദമ്പതിമാരുടെ കേസില്‍ സ്വര്‍ണം നഷ്ടപ്പെടുത്തിയതിന് 25 ലക്ഷം രൂപ നല്കാന് നിര്‍ദേശിച്ചുകൊണ്ട് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് വിഷയത്തില്‍ ഇത്തരമൊരു നിരീക്ഷണം നടത്തിയത്.
വിവാഹത്തിന് മുമ്പോ വിവാഹസമയത്തോ ശേഷമോ വധുവിന്റെ വീട്ടുകാര്‍ വധുവിന് നല്കുന്ന വസ്തുക്കള്‍ ഇതിലുള്‍പ്പെടുമെന്നും കോടതി വ്യക്തമാക്കി. ഇവയുടെ പരിപൂര്‍ണമായ അവകാശം സ്ത്രീക്ക് തന്നെയാണ്. ഈ വസ്തുക്കള്‍ അവര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം വിനിയോഗിക്കാം. ഭര്‍ത്താവിന് ഇക്കാര്യത്തില്‍ ഒരു നിയന്ത്രണവുമില്ല. പങ്കാളികള്‍ തമ്മിലുള്ള പരസ്പര ബഹുമാനമാണ് വിവാഹമെന്ന സങ്കല്പത്തിന്റെ അടിസ്ഥാനമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
Channels
ബിഗ്ബോസിന്റെ ടാഗ് ലൈന്‍ പോലെ വീടിനുള്ളില്‍ കളികള്‍ മാറി മറിയുകയാണ്. സുഹൃത്തുക്കള്‍ ശത്രുക്കളും ശത്രുക്കള്‍ സുഹൃത്തുക്കളും ആകുമ്പോള്‍ ഷോ കൂടുതല്‍ ജനപ്രിയമാകുകയാണ്. ജനപ്രിയമാകുന്ന ഷോയിലേക്ക് അപ്പോള്‍ ജനപ്രിയതാരം തന്നെ എത്തിയാലോ? ഷോയില്‍ ജനപ്രിയതാരം ദിലീപ് അതിഥിയായി എത്തുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.
ദിലീപ് നായകനാവുന്ന പുതിയ ചിത്രം പവി കെയര്‍ടേക്കറിന്റെ വിശേഷങ്ങള്‍ മത്സരാര്‍ഥികളുമായി പങ്കുവെക്കുന്നതിനാണ് താരം അവിടേക്ക് എത്തുന്നത്. കൂടാതെ മത്സരാത്ഥികളോട് ബിഗ് ബോസിലെ ഗെയിമുകളെക്കുറിച്ചും പ്ലാനുകളെക്കുറിച്ചുമൊക്കെ ദിലീപ് ചോദിച്ചറിയുന്നുമുണ്ട്. ഈ പ്രത്യേക എപ്പിസോഡ് ഏഷ്യാനെറ്റില്‍ ഇന്ന് രാത്രി 9.30 ന് സംപ്രേഷണം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ബിഗ് ബോസ് മലയാളം സീസണ് 6 ആവേശകരമായ ഏഴാം വാരത്തിലാണ് ഇപ്പോള്‍. 19 മത്സരാര്‍ഥികളുമായി ആരംഭിച്ച സീസണില്‍ നിരവധി എവിക്ഷനുകളും ഒപ്പം വൈല്‍ഡ് കാര്‍ഡുകളുടെ എന്‍ട്രിയും നടന്നിരുന്നു. അന്‍പത് ദിനങ്ങള്‍ പിന്നിടാനൊരുങ്ങുമ്പോള്‍ ഏതൊക്കെ മത്സരാര്‍ഥികള്‍ക്കാണ് മുന്‍തൂക്കമെന്ന് പറയാനാവാത്ത സ്ഥിതിയുണ്ട്. പ്രേക്ഷക പിന്തുണ കൂടുതലുള്ളവരും കുറഞ്ഞവരും ഈ സീസണിലുണ്ട്. എന്നാല്‍ താരപരിവേഷത്തിലേക്ക് എത്തിയിട്ടുള്ള മത്സരാര്‍ഥികള്‍ ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു.
ദൂരദര്ശന് കേന്ദ്രത്തിന്റെ ബംഗാള്‍ ശാഖയിലെ വാര്‍ത്ത അവതാരക തത്സമയ വാര്‍ത്ത അവതരണത്തിനിടെ കുഴഞ്ഞു വീണു. ലോപമുദ്ര സിന്‍ഹ എന്ന വാര്‍ത്ത അവതാരകയാണ് വായനയ്ക്കിടെഫ്ളോറില്‍ തലകറങ്ങി വീണത്.
സഹപ്രവര്‍ത്തകര്‍ ഇവരെ ഉടന്‍ തന്നെ ഇവര്‍ക്ക് വേണ്ട പരിചരണം നല്‍കുകയായിരുന്നു. സംഭവത്തെ കുറിച്ച് ഇവര്‍ തന്നെ പിന്നീട് സോഷ്യല്‍ മീഡിയിയല്‍ പങ്കുവച്ചു. രക്ത സമ്മര്‍ദം താഴ്ന്നതോടെയാണ് താന്‍ ബ്ലാക്ക് ഔട്ടായി വീണതെന്ന് അവര്‍ വീഡിയോയില്‍ പറഞ്ഞു. എനിക്ക് വയ്യാതിരിക്കുകയായിരുന്നു. വെള്ളം കുടിച്ചാല്‍ ശരിയാകുമെന്നാണ് കരുതിയത്.
'നാലു സ്റ്റോറിയുണ്ടായിരുന്നു. മൂന്നാമത്തെ സ്റ്റോറി വായിക്കുന്നതിനിടെ കനത്ത ചൂട് അനുഭവപ്പെട്ടു. പിന്നീട് പതിയെ വയ്യാതായി.ഞാന്‍ വിചാരിച്ചത് വാര്‍ത്ത വായിച്ച് പൂര്‍ത്തിയാക്കാനാകുമെന്നാണ് പക്ഷേ നടന്നില്ല. കുറച്ചുനേരം വായിച്ചതിന് പിന്നാലെ കാഴ്ച മങ്ങി. പിന്നീട് ബ്ലക്ക് ഔട്ടായി''.-ലോപമുദ്ര സിന്‍ഹ പറഞ്ഞു. വെള്ളിയാഴ്ച ബംഗാളില്‍ രേഖപ്പെടുത്തിയത് ഉയര്‍ന്ന താപനിലയാണ്. 42.5 ഡിഗ്രി സെല്‍ഷ്യസാണ് പനഡഡില്‍ രേഖപ്പെടുത്തിയത്. ഉഷ്ണ തരംഗത്തിന് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു.
മിനിസ്ക്രീനില്‍ ഏറെ ജനപ്രീതിയുള്ള റിയാലിറ്റി ഷോയാണ് ബിഗ്ബോസ്. നിരവധി ഭാഷകളില്‍ ഉള്ള റിയാലിറ്റി ഷോ ആണ് ബിഗ്ബോസ്. മലയാളത്തില്‍ പരിപാടിയുടെ അവതാരകനായി എത്തുന്നത് മോഹന്‍ലാലാണ്.
ഇപ്പോഴിതാ ഉളളടക്കത്തില്‍ നിയമ വിരുദ്ധതയുണ്ടെങ്കില്‍ പരിപാടി നിര്‍ത്തിവെപ്പിക്കാമെന്ന് പറഞ്ഞിരിക്കുകയാണ് ഹൈക്കോടതി. ബിഗ്ബോസ് മലയാളം ആറാം സീസണ് സംപ്രേക്ഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയുടെ ഇടപെടല്‍ വന്നിരിക്കുന്നത്.
ബിഗ്ബോസ് മലയാളം ആറാം സീസണ് സംപ്രേക്ഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയുടെ ഇടപെടല്‍. റിയാലിറ്റി ഷോ അടിയന്തിരമായി പരിശോധിക്കാന്‍ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് കോടതി നിര്‍ദേശം നല്കി. പ്രശ്നം ഗൗരവതരമെന്നും ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിലയിരുത്തി. മോഹന്‍ലാലിനും ഡിസ്നി ഹോട്ട് സ്റ്റാറിനും എന്‍ഡമോള്‍ ഷൈനിനും നോട്ടീസ് നല്കി.
ശാരീരിക ഉപദ്രവമടക്കമുള്ള നിയമവിരുദ്ധ നടപടികള്‍ പരിപാടിക്കിടെയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകനായ ആദര്‍ശ് എസ് ആണ് ഹര്‍ജി നല്‍കിയത്. ഈ മാസം 25 ന് കോടതി ഹര്‍ജി വീണ്ടും പരിഗണിക്കും.
നിലയും നിറ്റാരയും ഇന്ന് പേളിയും ശ്രീനിഷിനേക്കാളും ആരാധകരുള്ള താരപുത്രിമാരാണ്. നിലയോടായിരുന്നു ആദ്യം സ്നേഹമെങ്കിലും നിറ്റാരയുടെ ജനനത്തോടെ ആ സ്നേഹം നിറ്റാരയോടും കൂടിയായി. നിലയും നിറ്റാരയും ഒരുപോലെ ഇരിക്കുന്നു എന്ന് പലപ്പോഴും കമന്റുകള്‍ വന്നിട്ടുണ്ട്. ഇപ്പോഴിതാ അത് തെളിയിക്കുന്ന മറ്റൊരു ചിത്രമാണ് പുറത്ത് വരുന്നത്.
പേളിയും നിറ്റാരയും ഒപ്പമുള്ള ചിത്രമാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വന്നത്. അമ്മയും മോളും കലക്കന്‍ ലുക്കിലാണ് വന്നത്. എന്നാല്‍ ചിത്രം കണ്ട് ശ്രീനിഷ് നല്കിയ കമന്റാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്.
പേളിയും കുഞ്ഞും കൂളിംഗ് ഗ്ലാസ് ഓക്കെ വെച്ച് ഗ്ലാമറായി ഇരിക്കുന്നതാണ് ചിത്രത്തിലുള്ളത്. 'അമ്മേ എനിക്കും ഒരു കണ്ണട ആവശ്യമുണ്ടെന്ന്', മകള്‍ പറയുന്ന തരത്തിലാണ് ഫോട്ടോയ്ക്ക് പേളി ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്. ഈ ഫോട്ടോയിലുള്ളത് മൂത്തമകള്‍ നിലു ആണോ നിതാരയാണോ? എന്നായിരുന്നു ശ്രീനിഷിന്റെ കമന്റ്.
അല്ലെങ്കിലേ കാണുന്നവര്‍ക്ക് കണ്ഫ്യൂഷന് ആണ്.. അപ്പഴാണ് അച്ഛന്റെ വക കമന്റ്. അച്ഛന് തന്നെ മനസിലാവുന്നില്ല. അപ്പോള്‍ ഞങ്ങളുടെ അവസ്ഥ ഒന്ന് നോക്കിയേ. ശരിക്കും ഇത് നിലയാണോ അതോ നിതാരയാണോ എന്ന് പേളി വ്യക്തമാക്കണം. രണ്ട് പേരും തമ്മില്‍ രണ്ടു വയസിന്റെ വ്യത്യാസം ഉണ്ടെങ്കിലും ഇരട്ടകള്‍ ആണെന്നേ പറയുകയുള്ളു. നിലുവിന്റെ പഴയ ഫോട്ടോസ് കണ്ടാല്‍ അത് നിതാരയാണെന്ന് തോന്നും.. എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.
മിനിസ്ക്രീനിലെ പ്രധാന വില്ലത്തിയാണ് ജിസ്മി. ജിസ്മി അമ്മയായ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇപ്പോഴിതാ തന്റെ കുഞ്ഞിനെ പരിചയപ്പെടുത്തി താരം പുറത്ത് വിട്ട വീഡിയോ ആണ് വൈറലാകുന്നത്.
നോര്‍മല്‍ ഡെലിവറി ആയിരുന്നെന്ന് ജിസ്മി പറയുന്നു. 'ഞങ്ങളുടെ നായകനെ ഇതാ പരിചയപ്പെടുത്തുന്നു. ദൈവത്തിന്റെ അനുഗ്രഹത്തോടെ ആണ് കുഞ്ഞ് പിറന്നു. നോര്‍മല്‍ ഡെലിവറി ആയിരുന്നു. മൂന്ന് മണിക്കൂര്‍ നീണ്ട പ്രസവയാത്ര. 10 മണിക്ക് ഡ്രസ്സ് എല്ലാം ഇട്ട് സെറ്റായി. എന്റെ പ്രിയപ്പെട്ട ഡോക്ടര്‍ മണി ജോര്‍ജ് വാട്ടര്‍ ബ്രേക്ക് ചെയ്യുന്നുണ്ടെന്ന് പറഞ്ഞു, അത് കഴിഞ്ഞപ്പോള്‍ വേദന തുടങ്ങി... മൂന്ന് മണിക്കൂറില്‍ പ്രസവം നടന്നു. ഡോക്ടറിന്റെ പിന്തുണയും എന്റെ ഭര്‍ത്താവ് മിഥുന്റെ പരിചരണവും എല്ലാം കൊണ്ട് കാര്യങ്ങള്‍ വളരെ എളുപ്പമായി.
മൂന്ന് മണിക്കൂറിന് ശേഷം ആ വാക്കുകള്‍ ഞാന്‍ കേട്ടു, ജിസ്മി ആണ് കുഞ്ഞ് പിറന്നു എന്ന്... അതില്‍ എനിക്കുണ്ടായ വേദനയെല്ലാം മറന്നു പോയി. എന്നെ പിന്തുണച്ച പ്രാര്‍ത്ഥിച്ച എല്ലാവര്ക്കും നന്ദി' നടി കുറിച്ചു.
അപ്രതീക്ഷിതമായിട്ടായിരുന്നു മിഥുന്റെയും ജിസ്മിയുടെയും വിവാഹം. വിവാഹ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചപ്പോഴാണ് താരത്തിന്റെ വിവാഹം കഴിഞ്ഞെന്ന് പലരും അറിഞ്ഞത്. 2020 ല്‍ ക്യാമറമാന് ജിന്‍ജിത്തിനെയാണ് ജിസ്മി ആദ്യം വിവാഹം ചെയ്തത്.
BUSINESS
ദിവസേന 10 ലക്ഷം രൂപ സമ്മാനമായി നല്കുന്ന ബോചെ ടീ ലക്കി ഡ്രോയിലെ ആദ്യ വിജയിയായ ശ്രീദേവിക്ക് ബോചെ 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. തൃശൂരില്‍ നടന്ന ചടങ്ങിലാണ് ചെക്ക് കൈമാറിയത്. ചെട്ടികുളങ്ങര സ്വദേശിയാണ് ശ്രീദേവി ആര്.
ദിവസേനയുള്ള നറുക്കെടുപ്പിലൂടെ 10 ലക്ഷം രൂപയും കൂടാതെ 13704 ഭാഗ്യവാന്മാര്ക്ക് 25000, 10000, 5000, 1000, 100 എന്നിങ്ങനെ ക്യാഷ് പ്രൈസുകളും ലഭിക്കുന്നുണ്ട്. 25 കോടി രൂപയാണ് ബമ്പര്‍ സമ്മാനം. www.bochetea.com സന്ദര്‍ശിച്ച് 40 രൂപയുടെ ബോചെ ടീ പാക്കറ്റ് വാങ്ങുമ്പോള്‍ സൗജന്യമായി ബോചെ ലക്കി ഡ്രോ ടിക്കറ്റ് ലഭിക്കും. എല്ലാ ദിവസവും രാത്രി 10.30 നാണ് നറുക്കെടുപ്പ്. ബോചെ ടീ യുടെ വെബ്സൈറ്റ്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവ വഴിയാണ് നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിക്കുന്നത്.
അയോദ്ധ്യ മഹര്‍ഷി വാല്മീകി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് 24 മണിക്കൂര്‍ സേവനം ഉറപ്പു വരുന്നി ഒല. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഇനി ഇവിടെ ലഭ്യമാക്കുമെന്ന് ഇലക്ട്രിക് വിപണിയിലെ വമ്പനായ ഒല അറിയിച്ചു.
അറൈവല്‍, എക്സിറ്റ് പോയിന്റുകളില്‍ പ്രത്യേക ക്യാബ് പിക്ക്-അപ്പ് സോണ്‍ സ്ഥാപിച്ച വിവരം ഒല തന്നെയാണ് അറിച്ചത്. രാജ്യത്തേറ്റവും വേഗത്തില്‍ വളരുന്ന സാംസ്കാരിക, വിനോദസഞ്ചാര ഇടമാണ് അയോദ്ധ്യയെന്നും ഒലയുടെ സേവനങ്ങള്‍ ഇവിടെ വിപുലീകരിക്കാന്‍ തങ്ങള്‍ ആവേശഭരിതരാണെന്നും ഒല മൊബിലിറ്റി സിഇഒ ഹേമന്ത് ബക്ഷി പറഞ്ഞു. പ്രദേശത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് പുറമേ അയോദ്ധ്യയുടെ പുണ്യഭൂമിയിലെത്തുന്നവര്‍ക്ക് മികച്ച യാത്രാനുഭവം നല്കാന് തങ്ങള്‍ പ്രതിജ്ഞബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രാണ പ്രതിഷ്ഠ കഴിഞ്ഞ് മൂന്ന് മാസമാകുമ്പോഴും അയോദ്ധ്യയില്‍ ഇപ്പോഴും തിരക്കാണ്. ഇതുവരെ ദര്‍ശനം നടത്തിയത് ഒന്നരക്കോടിയലേറെ പേരാണ്. ഇതെല്ലാം കണ്ടാണ് ഒല തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അയോദ്ധ്യയില്‍ തുടങ്ങിയത്.
കേരളം വീണ്ടുമൊരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ തയ്യാറെടുക്കുകയാണ്. ഓരോ പൗരനും തന്റെ വോട്ടുകള്‍ രേഖപ്പെടുത്തേണ്ട ആവശ്യകതയെയും പ്രാധാന്യത്തെയും കുറിച്ച് അറിയിക്കാന്‍ പുതിയൊരു ഓഫറുമായാണ് ഇന്ത്യയിലെ പ്രമുഖ അമ്യൂസ്മെന്റ് പാര്‍ക്കായ വണ്ടര്‍ല ഹോളിഡേയ്സ് കൊച്ചി ഒരുങ്ങുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നവര്‍ക്ക് പ്രത്യേക ഓഫറാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വോട്ട് ചെയ്യുന്നവര്‍ നേരെ വണ്ടര്‍ലയിലേക്ക് പോന്നോളാന്‍ ആണ് പറയുന്നത്. 15 ശതമാനം ഇളവാണ് വോട്ട് ചെയ്തവരെ കാത്തിരിക്കുന്നത്.
വോട്ടിംഗ് മാര്‍ക്ക് കാണിക്കുന്ന സന്ദര്‍ശകര്‍ക്ക് 15 ശതമാനം ഇളവ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇലക്ഷന് ദിനമായ ഏപ്രില്‍ 26 മുതല്‍ 28 വരെയുള്ള മൂന്നു ദിവസങ്ങളില്‍ ആണ് ഈ ഓഫര്‍ ലഭ്യമാവുക. ഈ ഓഫര്‍ ഓണ്‍ലൈന്‍ വഴി മുന്‍കൂട്ടി ബുക്ക് ചെയ്യാം. ഓഫര്‍ ലഭ്യമാക്കാന്‍ മഷി പുരട്ടിയ വിരല്‍ പാര്‍ക്ക് പ്രവേശന കവാടത്തില്‍ പരിശോധിച്ച് ഉറപ്പിക്കും.
ഓണ്‍ലൈന്‍ ബുക്കിങ് നടത്തിയാല്‍ മാത്രമേ ഓഫര്‍ ലഭ്യമാവുകയുള്ളൂ. പാര്‍ക്ക് ടിക്കറ്റുകള്‍ക്കും പാര്‍ക്ക് ടിക്കറ്റ് + ഫുഡ് കോമ്പോകള്‍ക്കും ആണ് 15 ശതമാനം ഇളവ് ബാധകമായിട്ടുള്ളത്. ഓഫര്‍ ലഭ്യമായിട്ടുള്ള തിയതികളില്‍ രാവിലെ 8.00 മണിക്ക് മുമ്പായി ടിക്കറ്റ് ബുക്ക് ചെയ്യണം. എട്ടു മണിക്ക് ശേഷമുള്ള ടിക്കറ്റുകള്‍ക്ക് ഓഫര്‍ ലഭ്യമായിരിക്കില്ല.
വോട്ടര്‍ ഐഡിയും സന്ദര്‍ശകര്‍ കൊണ്ടുവരണം.നിങ്ങളുടെ വോട്ടവകാശം വണ്ടര്‍ല ബെംഗളൂരു, കൊച്ചി പാര്‍ക്കുകളില്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ആഘോഷിക്കാനും വാരാന്ത്യം അടിപൊളിയായി ചെലവഴിക്കാനും ഉള്ള മികച്ച അവസരമാണ് ലഭിക്കുന്നത്. ആവേശമുണര്‍ത്തുന്ന റൈഡുകള്‍, വാട്ടര്‍ പാര്‍ക്ക്, രുചികരമായ ഭക്ഷണം എന്നിങ്ങനെ ഒരു ദിവസം അടിപൊളിയായി ചെലവഴിക്കാന്‍ വേണ്ടെതെല്ലാം ഇവിടെയുണ്ട്.
വണ്ടര്‍ലയുടെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി (https://bookings.wonderla.com) എന്‍ട്രി ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കൊച്ചി വണ്ടര്‍ലാ- 0484-3514001, 7593853107 , ബാഗ്ലൂര് വണ്ടര്‍ ലാ- 080 372 30333, 080 350 73966 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
BP SPECIAL NEWS
കാമുകി കാമുകന്മാര് പ്രണയദിനങ്ങളില്‍ അന്യോന്യം ഫോണില്‍ സല്ലപിക്കുകയും മെസേജ് അയക്കുകയും ചെയ്യുക പതിവാണ്. എന്നാല്‍ അതിനെല്ലാം ഇരുവരും ഒരു പരിധി നിശ്ചയിക്കാറുണ്ട്. പക്ഷെ പരിധിയില്ലാതെ കാമുകനോ കാമുകിയോ ആരെങ്കിലും വിളിച്ചാല്‍ അതൊരു ശല്യമായി മാറാതിരിക്കില്ല. അത്തരം ഒരു സംഭവം ആണ് ഇപ്പോള്‍ ചൈനയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്.
18 കാരിയായ സിയാവു എന്ന പെണ്‍കുട്ടിയായിരുന്നു അസഹ്യമായ രീതിയില്‍ കാമുകനോട് പെരുമാറിയത്. കാമുന് ശല്യമാകും വിധം ആയിരുന്നു യുവതി കാമുകനെ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തുകൊണ്ടിരുന്നത്.
കാമുകിയുടെ സ്വഭാവം പരിധിവിട്ടു തുടങ്ങി എന്ന് തോന്നിപ്പോള് കാമുകന് തന്നെ അതൊരു ശല്യവും അസഹനീയവുമായി മാറുകയായിരുന്നു. ഇതോടെ കാമുകന് കോളുകള്‍ എടുക്കാതെയായി. എന്നാല്‍ ഇതോടെ കാമുകിയുടെ സ്വഭാവം മാറി.
തന്റെ കോളിന് മറുപടി ലഭിക്കാതായതോടെ പെണ്‍കുട്ടിയുടെ സമനില തെറ്റി. ദേഷ്യം കൊണ്ട് സിയാവു വീട്ടിലെ സാധനങ്ങള്‍ എറിഞ്ഞുടയ്ക്കുകയും മരിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. സിയാവു തന്റെ കാമുകനെ വീഡിയോ കോളിലൂടെ നിരന്തരം ബന്ധപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. കടുത്ത നിരാശയും ദേഷ്യവും കൊണ്ട് മനോനില തെറ്റിയ ഭയാനകമായ അവസ്ഥയിലായിരുന്നു 18കാരിയെ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് സിയാവുവിന് ബോര്‍ഡര്‍ലൈന്‍ പേഴ്സണാലിറ്റി ഡിസോര്‍ഡര്‍ ഉണ്ടെന്നും പരിശോധനയില്‍ ഡോക്ടര്‍ സ്ഥിരീകരിച്ചു. ഇത് 'ലൗ ബ്രെയിന്‍ ' എന്നും അറിയപ്പെടുന്നു. കുട്ടിക്കാലത്ത് ഉണ്ടാകുന്ന ഏതെങ്കിലും മാനസികാഘാതത്തില്‍ നിന്നോ ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസിക പ്രശ്നങ്ങള്‍ മൂലമോ ഈ രോഗാവസ്ഥ ഉണ്ടാകാമെന്നും ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു. ചെംഗ്ഡുവിലെ ഫോര്‍ത്ത് പീപ്പിള്‍സ് ഹോസ്പിറ്റലിലെ സ്പെഷ്യലിസ്റ്റായ ഡോക്ടര്‍ ഡു നായാണ് പെണ്‍കുട്ടിയെ ചികിത്സിക്കുന്നത്.
PRAVASI VARTHAKAL
HEALTH
BUSINESS
SPORTS
CHARITY