സ്റ്റുഡന്റ് വിസയിലെത്തിയ മലയാളി യുവാവാണ് താമസസ്ഥലത്തെ അപകടത്തെ തുടർന്ന് മരണപ്പെട്ടത്. പോർട്സ്മൗത്തിലെ താമസസ്ഥലത്താണ് ഇനിയും വെളിപ്പെടുത്താത്ത അപകടം നടന്നത്.
അങ്കമാലി സ്വദേശി ഇട്ടുമ്മേൽ വീട്ടിൽ അബി രത്നാകരൻ, 31, ആണ് ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ടത്.
രണ്ടുദിവസം മുമ്പുനടന്ന വീട്ടിലെ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അബിനെ പോർട്സ്മൗത്തിലെ ക്യൂൻ എലിസബത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
കവൺട്രി യൂണിവേഴ്സിറ്റിയിൽ പ്രൊജക്ട് മാനേജ്മെന്റ് ബിരുദാനന്തര വിദ്യാർഥിയായിരുന്നു അബിൻ. എന്താണ് വീട്ടിൽ നടന്ന അപകടമെന്ന് കൂടെത്താമസിച്ചിരുന്നവർ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടില്ല.
എന്നാൽ അബിൻ മാനസിക പ്രശ്നങ്ങളുള്ള വ്യക്തിയായിരുന്നുവെന്ന് കൂടെത്താമസിച്ചിരുന്നവർ പറയുന്നു. കുറച്ചുനാളുകളായി ഇതിന്റെ ചികിത്സയിലായിരുന്നെന്നും. അബിൻ സ്വയം ആത്മഹത്യയ്ക്ക് ശ്രമിച്ചതാണോയെന്നും സംശയിക്കുന്നു.
നാട്ടിലെ വീട്ടിൽ അഛനും അമ്മയും ഒരു സഹോദരനുമാണുള്ളത്. ഇവരെ മലയാളി അസ്സോസിയേഷൻ യുക്മയുടെ ഭാരവാഹികൾ ബന്ധപ്പെട്ട് വിവരങ്ങൾ ധരിപ്പിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനും മറ്റു നടപടികളും പൂർത്തീകരിച്ചുവരുന്നു.