ജീവിതച്ചിലവ് കുത്തനെ ഉയർന്ന സാഹചര്യത്തിൽ, ശമ്പള വർദ്ധനവിനായി സമരങ്ങളുടെ വേലിയേറ്റം തന്നെ അരങ്ങേറിയിട്ടും യുകെയിൽ സമരപ്രഖ്യാപനം നടത്താതിരുന്നത് ആരോഗ്യമേഖലയിലെ യൂണിയനുകൾ മാത്രമായിരുന്നെന്ന് പറയാം.
ഇപ്പോഴിതാ നഴ്‌സുമാരും സമരപ്രഖ്യാപനവുമായി രംഗത്തിറങ്ങുന്നു. യുകെയിലെ നഴ്‌സുമാരുടെ ഏറ്റവും വലിയ സംഘടനയായ റോയൽ കോളേജ് ഓഫ് നഴ്‌സിംഗ് അതിന്റെ 106 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് യുകെയിലെ എല്ലാ അംഗങ്ങളോടും സമരത്തിനായി വോട്ടുചെയ്യാൻ ആവശ്യപ്പെടുന്നത്.
അടുത്ത മാസം നടക്കാനിരിക്കുന്ന ബാലറ്റിന്റെ ഫലത്തോടെ ശമ്പളത്തിന്റെ പേരിൽ 300,000 അംഗങ്ങൾ വാക്ക് ഔട്ട് സമരം നടത്താൻ യൂണിയൻ ആവശ്യപ്പെടുന്നു.
സമരങ്ങളുമായി മുന്നോട്ട് പോകുകയാണെങ്കിൽ, അത് അടിയന്തിരമല്ലാത്ത സേവന വിഭാഗങ്ങളിൽ ജോലിചെയ്യുന്നവരെ മാത്രം ഉൾപ്പെടുത്തിയായിരിക്കും. എങ്കിലും സമരം ചെയ്യേണ്ടി വന്നാൽ അത് അടിയന്തിര പരിചരണത്തേയും ബാധിക്കുമെന്ന് RCN പറയുന്നു.
അതേസമയം സമരം നടന്നാൽ രോഗികളിൽ ഉണ്ടാകുന്ന ആഘാതം "ശ്രദ്ധാപൂർവ്വം പരിഗണിക്കാൻ" സർക്കാർ നഴ്സുമാരോട് അഭ്യർത്ഥിച്ചു.
“ഞങ്ങൾ ബാങ്കർമാരുടെയോ ശതകോടീശ്വരന്മാരുടെയോ ശമ്പളം ആവശ്യപ്പെടുന്നില്ല, നിർഭാഗ്യവശാൽ ആ വിഭാഗങ്ങളുടെ വേതനക്കുറവിനെക്കുറിച്ചാണ് ഈ സർക്കാർ കൂടുതൽ ആശങ്കപ്പെടുന്നത്” ആർസി.എൻ ജനറൽ സെക്രട്ടറി പാറ്റ് കുള്ളൻ പരിഹാസരൂപേണ പറഞ്ഞു.
"ഞങ്ങളുടെ നഴ്‌സിംഗ് സ്റ്റാഫുകൾക്ക് മാന്യമായ വേതനം ഞങ്ങൾ ആവശ്യപ്പെടുന്നു. അങ്ങനെയായാൽ അവരുടെ രോഗികൾക്ക് വേണ്ടി നഴ്‌സുമാർ ദിവസവും ചെയ്യുന്ന മികച്ച ജോലി തുടരാനും അതുവഴി ഞങ്ങൾക്ക് ലഭിച്ച സ്റ്റാഫിനെ ഞങ്ങൾക്ക് നിലനിർത്താനും കഴിയും."
ആർപിഐ പണപ്പെരുപ്പ നിരക്കായ 12 ശതമാനത്തേക്കാൾ 5% വർദ്ധനവ് ആർസിഎൻ ആവശ്യപ്പെടുന്നു, എന്നാൽ ഒരു യുകെ രാജ്യവും അതിനോട് അടുത്ത് വാഗ്ദാനം ചെയ്തിട്ടില്ല.
ഇംഗ്ലണ്ടിലും വെയിൽസിലും, നഴ്‌സുമാർ ഉൾപ്പെടെയുള്ള NHS സ്റ്റാഫിന് ശരാശരി 4.75% കൂടുതൽ നൽകുന്നുണ്ട്. ഏറ്റവും കുറഞ്ഞ ശമ്പളമുള്ളവർക്ക് അധികമായി, സ്കോട്ട്‌ലൻഡിൽ 5% നൽകിയിട്ടുണ്ട്. നോർത്തേൺ അയർലണ്ടിൽ, നഴ്‌സുമാർക്ക് ഇതുവരെ ശമ്പള അവാർഡ് ലഭിച്ചിട്ടില്ല.
പണപ്പെരുപ്പം കണക്കിലെടുക്കുമ്പോൾ, മൊത്തത്തിലുള്ള സമ്പദ്‌വ്യവസ്ഥയുടെ ശരാശരി 4.6 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ, 2011 നും 2021 നും ഇടയിൽ നഴ്‌സുമാരുടെ ശരാശരി ശമ്പളം 6% കുറഞ്ഞുവെന്ന് കാണിക്കുന്ന പഠന റിപ്പോർട്ട് കമ്മീഷൻ ചെയ്തതായി ആർസിഎൻ പറഞ്ഞു.
ഇംഗ്ലണ്ടിലെ സീനിയർ നഴ്‌സുമാരുടെ പ്രാരംഭ ശമ്പളം നിലവിൽ 27,000 പൗണ്ടിനു മുകളിലാണ്. ഏറ്റവും മുതിർന്ന നഴ്‌സുമാർക്ക് ഏകദേശം 55,000 പൗണ്ടുവരെ സ്കെയിൽ ഉയർന്ന് ലഭിക്കുന്നു.
ഒരു മുഴുവൻ സമയ പെർമനന്റ് നഴ്‌സിന്റെ ശരാശരി ശമ്പളം കഴിഞ്ഞ വർഷം £32,000-ന് മുകളിലായിരുന്നു. ഇത് സമ്പദ്‌വ്യവസ്ഥയിലുടനീളമുള്ള ശരാശരി ശമ്പളത്തിന് സമാനമാണ്.
നിലപാടിനെ പിന്തുണച്ച് പ്രധാനമന്ത്രി ലിസ് ട്രസിന് സമർപ്പിക്കുന്ന ഒരു നിവേദനത്തിൽ ഒപ്പിടാനും യൂണിയൻ പൊതുജനങ്ങളെ ക്ഷണിക്കുന്നു.
സ്കോട്ട്ലാന്ഡിൽ ഏകദേശം 50,000 നഴ്‌സുമാർ ഉൾപ്പെടെ യൂണിസണിലെ 380,000 അംഗങ്ങൾക്ക് ഇടയിലും വോട്ടെടുപ്പ് നടക്കുന്നുണ്ട്.
ഇതിനായി ബാലറ്റ് പേപ്പറുകൾ സ്‌കോട്ട്‌ലൻഡിലേക്ക് അയച്ചു. വരും ആഴ്ചകളിൽ യുകെയിലെ മറ്റ് ഭാഗങ്ങളും ഇത് പിന്തുടരും.
റോയൽ കോളേജ് ഓഫ് മിഡ്‌വൈവ്‌സിന്റെ സമരത്തിൽ സ്‌കോട്ട്‌ലൻഡിലെ മിഡ്‌വൈഫുമാരും വോട്ട് ചെയ്തിട്ടുണ്ട്.
അതേസമയം സമരത്തിനായി ജൂനിയർ ഡോക്ടർമാരെ ബാലറ്റ് ചെയ്യുമെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനും അറിയിച്ചു. വർഷങ്ങളായി ഉയർത്തുന്ന വേതന വർദ്ധനവെന്ന ആവശ്യവും ഡ്യൂട്ടി സമയം കുറയ്ക്കലും പരിഗണിക്കാത്തതിനെ തുടർന്നാണ് നടപടി.