18
MAR 2021
THURSDAY
1 GBP =104.38 INR
1 USD =83.41 INR
1 EUR =89.28 INR
breaking news : ലെസ്റ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് പളളിയില്‍ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍, മെയ് നാലിന് ചെമ്പെടുപ്പ് റാസ നടത്തപ്പെടും ലിബിന്‍ രാജ് >>> ഗുരു ഭക്തര്‍ക്ക് വേണ്ടി 'സേവനം യുകെ'യുടെ യൂണിറ്റ് സ്‌കോട്ട്ലന്‍ഡില്‍ രൂപീകൃതമാകുന്നു; ഗ്ലാസ്ഗോയില്‍ ജൂണ്‍ 15ന് ശനിയാഴ്ച രൂപീകരണ യോഗം നടക്കും >>> അമ്മയുടെ കൈയ്യില്‍ നിന്നും കെട്ടിടത്തിന്റെ താല്‍ക്കാലിക സണ്‍ഷെയ്ഡിലേക്ക് വീണ് കുഞ്ഞ്, കുഞ്ഞിനെ അതി സാഹസികമായി രക്ഷിച്ച് അയല്‍വാസികള്‍, ഞെട്ടിപ്പിക്കുന്ന വീഡിയോ >>> ഇന്നു മുതല്‍ യുകെയില്‍ ദുര്‍ബലമായ പാസ് വേഡുകളും സുരക്ഷ കുറഞ്ഞതുമായ ഗാഡ്ജറ്റുകള്‍ നിരോധിക്കുന്നു; പൊതുജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി വില്‍പ്പനക്കാര്‍ക്ക് കര്‍ശനമായ നിയമങ്ങളും നിര്‍ദ്ദേശങ്ങളുമായി സര്‍ക്കാര്‍ >>> മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സില്‍ സഞ്ചരിച്ച നവ കേരള ബസ്സ് അടുത്തയാഴ്ച മുതല്‍ സര്‍വ്വീസ് ആരംഭിക്കും, കോഴിക്കോട് -ബെംഗളൂര്‍ റൂട്ടി ആദ്യ സര്‍വ്വീസ് നടത്തും >>>
Home >> NURSES DESK
ഞാനും എന്റെ നേഴ്‌സിങ്ങ് ജീവിതവും... നേഴ്‌സസ് ഡേ സന്ദേശവുമായി മിനിജ ജോസഫ്

ജിജോ വാളിപ്ലാക്കിയില്‍

Story Dated: 2023-05-12

ഭൂമിയിലെ മാലാഖമാർ എന്നൂ വിശേഷണമുള്ള നമ്മുടെ നേഴ്‌സുമാരുടെ ദിവസമാണ് ഇന്ന്. ലോകം മുഴുവനൂമുള്ള നേഴ്‌സുമാർ ഇന്ന് മെയ് 12 ാം തീയതി നേഴ്‌സസ് ഡേ ദിനമായി ആഘോഷിക്കുന്നൂ. ക്രിസ്റ്റീൻ ബെൽ എന്ന മനുഷ്യാവകാശ പ്രവർത്തക പറഞ്ഞതുപോലെ ഒരു കുഞ്ഞ് ആദ്യ ശ്വാസമെടുക്കുമ്പോഴും മരണസമയത്ത് ഒരാൾ അന്ത്യശ്വാസമെടുക്കുമ്പോഴും ഒരു നേഴ്‌സുണ്ടാകൂം കൂടെ. ജനനം ആഘോഷിക്കും പൊലെ തന്നെ പ്രധാനമാണ് ഓരാൾ അന്ത്യശ്വാസം വലിക്കുമ്പോഴും ഉണ്ടാകുന്ന നേഴ്‌സിന്റെ ആശ്വാസമേകൽ. സമീപകാലത്ത് യുകെയിൽ എത്തിച്ചേർന്ന മലയാളി നേഴ്‌സുമാർക്ക് മാതൃക ആകേണ്ട നിരവധി നേഴ്‌സുമാർ നമുക്കിടയിലുണ്ട്. അവരിൽ ഒരാളായ ലണ്ടനിലെ കിങ്ങ്‌സ് കോളേജ് ഹോസ്പിറ്റൽ തിയറ്റർ ലീഡ് നേഴ്‌സായ മിനിജ ജോസഫുമായിട്ടാണ് ഈ നേഴ്‌സ് ദിനത്തിൽ ബ്രിട്ടീഷ് പത്രം അഭിമുഖം നടത്തുന്നത്.

യുകെ മലയാളികൾക്കിടയിൽ മുഖവരയുടെ ആവശ്യമില്ലാത്ത നേഴ്‌സാണ് മിനിജ. ഇരുപതിലധികം
 ഓപ്പറേഷൻ തിയയറ്ററുകളുള്ള കിങ്ങ്‌സ് ഹോസ്പറ്റലിൽ മിനിജയുടെ കീഴിൽ നൂറിലേറെ തിയറ്റർ നേഴ്‌സുമാർ ജോലി ചെയ്യുന്നൂ. യുകെ സർക്കാരിന്റെയും നിരവധി മലയാളി സംഘടനകളുടെയും അവാർഡുകൾ മിനിജയ്ക്ക് ലഭിച്ചിട്ടുണ്ട്. മിനിജയുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ വായിക്കാം...

മിനിജയുടെ നേഴ്‌സിങ്ങ് കരിയറിന്റെ തുടക്കം ഒന്ന് വിശദീകരിക്കാമോ?

എന്റെ നേഴ്‌സിങ്ങ് കരിയർ ആരംഭിക്കുന്നത് 1989 ലാണ്. നേഴ്‌സിങ്ങ് പഠനത്തിന് ശേഷം ഇൻഡ്യയിലും ബംഗ്ലാദേശിലുമായി ജോലി ചെയ്തു. അതിന് ശേഷം 2000 ത്തിലാണ് ഞാൻ യുകെയിൽ എത്തുന്നത്. യുകെയിലേക്ക് ഇൻഡ്യയിൽ നിന്നൂള്ള മലയാളി നേഴ്‌സുമാരുടെ കുടിയേറ്റത്തിന്റെ പ്രാരഭ ഘട്ടമായിരുന്നൂ. അന്ന് കിങ്ങ്‌സിൽ ഞാനൂൾപ്പെടുന്ന ഏഴ് വിദേശ നേഴ്‌സുമാരായിരുന്നൂ ആദ്യം ഉണ്ടായിരുന്നത് അതിൽ മലയാളി ഞാൻ മാത്രം. എല്ലാം കൊണ്ടും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നെനിക്ക്. പുതിയ ആളുകൾ, പുതിയ ജോലി സംസ്‌കാരംവും ഇംഗ്ലീഷ് ജീവിത രീതിയും അതിനേക്കാളുപരി ഫ്രൊഫഷണൽ ലൈഫിൽ അവരുടെ നിലപാടുകളും കൃത്യനിഷ്ടതയും എന്നെ അത്ഭുതപ്പെടുത്തിയിരുന്നൂ. 

ലണ്ടനിലെ കിംങ്ങ്‌സ് ആശുപത്രിയിലെ ആദ്യത്തെ ഇൻഡ്യൻ നേഴ്‌സ് എന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നൂ. നേഴ്‌സിങ്ങിന്റെ ഓരോ പടവുകൾ നടന്നൂ കയറുമ്പോഴും ഞാൻ കാത്തുസൂക്ഷിക്കുന്ന എന്റെ തൊഴിലിനോടുള്ള ആത്മാർത്ഥതയും സത്യസന്ധതയും ഞാൻ ഇന്നൂം മുറകെ പിടിക്കുകയും ചെയ്യുന്നൂ. കിങ്ങ്‌സ് ഹോസ്പറ്റലിൽ ജോലി തുടങ്ങിയ സമയത്ത് ജോലി സംബന്ധമായ നിരവധി പ്രതിസന്ധിയിലൂടെ ഞാൻ കടന്നൂപോയിട്ടുണ്ട്. പക്ഷെ അതിനെയെല്ലാം തരണം ചെയ്ത് പ്രതിസന്ധികളെയെല്ലാം അവസരങ്ങളായി കാണാൽ ശ്രമിച്ച് മുന്നോട്ട് നീങ്ങാൻ സാധിച്ചത് ഇനിക്ക്  പ്രഫഷണൽ ലൈഫിൽ വലിയ അനൂഗ്രഹമായി. ഈ അടുത്ത കാലയളവിൽ യുകെയിൽ എത്തിച്ചേർന്ന നേഴ്‌സുമാരോട് എനിക്ക് പറയുവാനൂള്ളത് നിങ്ങൾക്ക് കിട്ടുന്ന അവസരങ്ങളെല്ലാം നന്നായി ഉപയോഗിച്ചാൽ എൻ എച്ച് എസിൽ നിങ്ങൾക്ക് നിരവധി അവസരങ്ങളുണ്ട്. ജോലിയോടൊപ്പമുള്ള പഠനവും നിങ്ങളൂടെ സ്‌പെഷ്യലിറ്റിയിൽ നേടാവുന്ന എല്ലാ പുതിയ അറിവുകളും സ്വന്തം അപ്‌ഡേറ്റ് ചെയ്യുക. അങ്ങനെയെങ്കിൽ അവസരങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുമെന്നാണ് എന്റെ അനൂഭവം.


കരിയറിലെ ആദ്യ ചുവടുവെപ്പ് എങ്ങനെയായിരുന്നൂ?

നാടുമായി താരതമ്മ്യപ്പെടുത്തുമ്പോൾ നേഴ്‌സിങ്ങ് പ്രാക്ടീസിലെ വ്യത്യസ്ഥത എന്നെ കുറച്ചൊന്നുമല്ല ആദ്യകാലങ്ങളിൽ നിരാശപ്പെടുത്തിയത് എന്നാൽ അധിക സമയം കണ്ടെത്തി എൻ എച്ച് എസ് പോളിസികളും രോഗികളെ പരിചരിക്കേണ്ട ഗൈഡ് ലൈൻസുമെല്ലാം റഫർ ചെയ്തു മനസ്സിലാക്കി. ഇതിലൂടെ എന്റെ ആത്മവിശ്വാസം വാനോളം വർദ്ധിച്ചു. രണ്ടായിരത്തിന്റെ ആദ്യ നാളുകളിൽ വിദേശത്ത് പ്രാക്ടീസ് ചെയ്ത നേഴ്മാർ ഉയർന്ന ഗ്രേഡുകളിൽ അപേക്ഷിക്കുവാൻ വിമുഖത പ്രകടിച്ച് നിന്നപ്പോൾ ഞാൻ രണ്ടും കല്പിച്ച് സീനിയർ നേഴ്‌സിങ്ങ് ഗ്രേഡിനായുള്ള അഭിമുഖത്തിൽ സധൈര്യം അപേക്ഷിച്ചു. ആദ്യ അവസരത്തിൽ തന്നെ ആദ്യ കടമ്പ കടന്ന് സീനിയർ നേഴ്‌സായി. ഈ സമയങ്ങളിലെല്ലാം ജോലി സമയത്തിന് പുറമേ കിട്ടാവുന്ന അവസരങ്ങളിലെല്ലാം സ്റ്റഡി ദിനങ്ങളിൽ പങ്കെടുത്ത് സ്വന്തമായി അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരുന്നൂ. എല്ലാ നേഴ്‌സിങ്ങ് സംബന്ധമായ മാഗസിനൂകളും വായിച്ച് യുകെ നേഴ്‌സിങ്ങ് പ്രാക്ടീസിനെകുറിച്ച് പ്രത്യേകിച്ച് എൻ എച്ച് എസ് മാനേജ്‌മെന്റിൽ വൈദഗ്ധ്യം നേടി.

കിങ്ങ്‌സിൽ സീനിയർ നേഴ്‌സായി ജോലി ചെയ്തപ്പോൾ ലഭിച്ച ആത്മ വിശ്വാസം എന്നെ എഫ് ഗ്രേഡ് റോളിലേയ്ക്ക് അപേക്ഷിക്കുവാൻ നിർബന്ധിതയാക്കി. തുടർന്ന് തൊഴിൽ അവസരത്തിനായി എല്ലാ എൻ എച്ച് എസ് ആശുപത്രികളിലും അപേക്ഷിച്ചു അങ്ങനെ ന്യൂകാസിൽ ഫ്രീമാൻ ആശുപത്രിയിൽ കാർഡിയാക് തിയറ്ററിലെ എഫ് ഗ്രേഡ് നേഴ്‌സായി ജോലി ലഭിച്ചു. ഇവിടെ നിന്ന് കാർഡിയാക് ലങ്ങ്‌സ് സർജറിയിൽ പ്രത്യേക പരിശീലനം നേടി ഏകദേശം മൂന്നൂ വർഷത്തോളം അവിടെ ജോലി ചെയ്തു. 

ഫ്രീമാൻ ഹോസ്പിറ്റലിൽ നിന്ന് ലഭിച്ച അനുഭവ പരിഞ്ജാനം ഏതു റോളുകൾ ഏറ്റെടുക്കുന്നതിനും എന്നെ പ്രാപ്തയാക്കി. ഞാൻ ആദ്യം ജോലി ചെയ്തിരുന്ന കിങ്ങ്‌സ് കോളേജിൽ കാർഡിയാക് തിയറ്റർ കോർഡിനേറ്ററെന്ന ഒഴിവ് (ഇപ്പോഴത്തെ ബാൻഡ് 7) കാണൂവാൻ ഇടയായി. തുടർന്ന് ഈ ജോലിക്കായി അപേക്ഷിക്കുകയും അതിശയമെന്ന് പറയട്ടെ ജോലി ലഭിക്കുകയും ചെയ്തു. അങ്ങനെ 2007 ൽ ബാൻഡ് 7 റോളിൽ കിങ്ങ്‌സ് ഹോസ്പിറ്റലിൽ ഞാൻ തിരിച്ചെത്തി. കിങ്ങ്‌സിൽ എത്തിയ ശേഷം കാർഡിയാക് തിയറ്ററിൽ നിരവധി പരിഷ്‌കാരങ്ങൾ നടപ്പിലാക്കി. പേഷ്യന്റ് സേഫ്റ്റിക്ക് മുൻഗണന നല്കി പോളിസികൾ അപ്‌ഡേറ്റ് ചെയ്തു. ഓപ്പറേഷൻ തിയറ്റർ നേഴ്‌സുമാക്ക് വേണ്ടി പ്രത്യേക പരിശീലന പദ്ധതികൾ തയ്യാറാക്കി. ഞാൻ അപ്‌ഡേറ്റ് ആകുന്നതൊടൊപ്പം എന്റെ ടീമിനെയും അപ്‌ഡേറ്റ് ചെയ്ത് ഒരു പുതിയ വർക്കിങ്ങ് കൾച്ചർ ഉണ്ടാക്കിയെടുക്കുവാൻ സാധിച്ചത് നിരവധി അംഗീകാരങ്ങൾക്ക് എന്നെ അർഹയാക്കി.

എന്തെല്ലാം അവാർഡുകൾ ലഭിച്ചിട്ടുണ്ട് ?

പെരി ഓപ്പറേറ്റീവ് പ്രാക്ടീഷണർ ഓഫ് ദി ഇയർ രണ്ടു പ്രാവശ്യം

നേഴ്‌സസ് ഓഫ് ദ ഡെക്കേഡ് 

മോസ്റ്റ് ഇൻഫ്ൽളുവൻഷ്യൽ യുകെ മലയാളിഅംഗീകാരം

നേഴ്‌സിങ്ങ് റെക്കങ്ങ്‌നീഷ്യൻ അവാർഡ്

ഏഞ്ചൽ യുക്മ അവാർഡ്

ന്യുസ് പേർസൺ ഓഫ് ദി ഇയർ

ബെസ്റ്റ് ഫിമെയിൽ നേഴ്‌സ് ഓഫ് ദി ഇയർ യുക്മ അവാർഡ്

കൂടാതെ കിംഗ് ചാൾസ് നടത്തിയ ഗാർഡൻ പാർട്ടിയിൽ പ്രത്യേക ക്ഷണിതാവാകാനൂള്ള അവസരവും ലഭിച്ചു.

ഇപ്പോൾ കിങ്ങ്‌സ് ഹോസ്പിറ്റലിനെ തിയറ്റർ ലീഡ്‌ നേഴ്‌സായി ജോലി ചെയ്യുന്നൂ, ഈ പോസ്റ്റിലേയ്ക്ക് എങ്ങനെയാണ് എത്തിച്ചേർന്നത്?

2012 ൽ കിങ്ങ്‌സ് കേളേജ് ഹോസ്പിറ്റലിൽ ആക്ട്ങ്ങ് മേറ്ററൻ ആയി നിയമിതയായി തുടർന്ന് കിങ്ങ്‌സിന്റെ തന്നെ ഹോസ്പിറ്റലായ പ്രിൻസസ് റോയൽ ഹോസ്പിറ്റലിൽ തിയറ്റർ മേറ്ററൻ ആയി പ്രമോഷൻ ലഭിച്ചു. ഈ ജോലിയിൽ കിങ്ങ്‌സിലെ ഉയർന്ന തസ്ഥികയിലുള്ള മാനേജ്‌മെന്റ് റോളിലുള്ളവരുമായി ജോലി ചെയ്യുവാൻ സാധിച്ചത് എന്റെ ആത്മവിശ്വസം വീണ്ടും വർദ്ധിപ്പിച്ചു. തുടർന്ന് 2019 ൽ അമേരിക്കൻ മെഡിക്കൽ രംഗത്തെ ഭീമനായ ക്ലെവിലാൻഡ് ക്ലിനിക്ക് ആശുപത്രിയുടെ ലണ്ടൻ ശാഖയുടെ കാർഡിയാക് തിയറ്ററിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി ക്ഷണിച്ചു. ഈ ക്ഷണം സ്വീകരിച്ച് 2019 ഞാൻ കിങ്ങ്‌സ് വിടുകയും രണ്ടു വർഷത്തോളം ക്ലെവിലാൻഡ് ക്ലിനിക്ക് ആശുപത്രിയുടെ കാർഡിയാക് തിയറ്റർ മാനേജരായി ജോലി നോക്കുകയും ചെയ്തു. 2022 ൽ ക്ലെവിലാൻഡ് കാർഡിയാക് ഒപ്പാറേഷൻ തിയറ്റർ തുറക്കുവാനൂള്ള നടപടികൾ ആരംഭിച്ച ശേഷം എന്റെ സ്വന്തം തട്ടകമായ കിങ്ങ്‌സ് ആശുപത്രിയിലേയ്ക്ക് തിരിച്ചെത്തുകയുമായിരുന്നൂ. കിങ്ങ്‌സിൽ തിരിച്ചെത്തിയ എന്നെ കിങ്ങ്‌സ് ആശുപത്രിയുടെ എല്ലാ തിയറ്ററുകളും ഉൾപ്പെടുന്ന വിഭാഗത്തിന്റെ നേഴ്‌സ് ലീഡായി നിയമിച്ചു.

ഈ നേഴ്‌സസ് ദിനത്തിൽ എല്ലാ നേഴ്‌സുമാരോടൂം പറയുവാനൂള്ള നേഴ്‌സസ് സന്ദേശമെന്താണ് ?

പാലായ്ക്കടുത്തുള്ള ഉരളികുന്നത്തെ ഒരു സാധാരണ മലയാളം മീഡിയം സ്‌കൂളിൽ പടിച്ച് എനിക്ക് യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച ആശുപത്രിയിലെ തിയറ്റർ ലീഡാകാൻ സാധിച്ചെങ്കിൽ അത് എന്റെ മാത്രം കഴിവല്ല. ദൈവ കൃപയും ഞാൻ വിശ്വസിക്കുന്ന നേഴ്‌സ് എന്ന എന്റെ പ്രഫഷനോടുള്ള എന്റെ കലർപ്പില്ലാത്ത ആരാധനയും കഠിനദ്ധ്യ്വാനവുമാണെന്ന് ഞാൻ വിശ്വസിക്കുന്നൂ. ഈ നേഴ്‌സ് ദിനത്തിൽ എല്ലാ നേഴ്‌സുമാരോടും എനിക്ക് പറയുവാനൂള്ളത് നിങ്ങളുടെ ജോലിക്കൊരു മഹത്വമുണ്ട് അത് നിരാലംബരായ രോഗികൾക്ക് കലർപ്പില്ലാത്ത സ്‌നേഹത്തിന്റെയും കരുതലിന്റെയും സ്പർശനം നൽകുവാൻ സാധിക്കുക എന്നൂള്ളതാണ്. ഒരു നേഴ്‌സിന് ശരീരത്തിന്റെ മാത്രമല്ല മനസ്സിന്റേയും ആത്മാവിന്റേയും ഹൃദയത്തിന്റേയും മുറിവുണക്കുവാൻ സാധിക്കൂം അതുകൊണ്ടു തന്നെയാണ് ഭൂമിയിലെ മാലാഖമാരെന്ന് മനുഷ്യ സമൂഹം നമ്മെ വിശേഷിപ്പിക്കുന്നത്. ആ വിശ്വാസം കാത്തു സൂക്ഷിച്ച് അനൂകമ്പയുടെയും സ്‌നേഹത്തിന്റെയും നിങ്ങളൂടെ കരങ്ങൾ ഓരോ രോഗിക്കൂം ആശ്വാസം പകരട്ടെ.... യുകെയിലും നാട്ടിലുമുള്ള എന്റെ എല്ലാ നേഴ്‌സസ് സുഹൃത്തുക്കൾക്കൂം നേഴ്‌സസ് ദിനാശംസകൾ...

Minija Joseph

Clinical Lead, Inpatient Theatres

Kings College Hospital NHS Foundation Trust

London

More Latest News

ലെസ്റ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് പളളിയില്‍ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍, മെയ് നാലിന് ചെമ്പെടുപ്പ് റാസ നടത്തപ്പെടും ലിബിന്‍ രാജ്

ലെസ്റ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് പളളിയില്‍ വര്‍ഷംതോറും നടന്ന വരാറുള്ള വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ മെയ് 3,4 തീയതികളില്‍ നടത്തുന്നു. റവ ഫാ ജോസഫ് കെ ജോണ്‍ മുഖ്യ കാര്‍മികത്വം വഹിച്ച് റ ഫാ ജോസണ്‍ ജോണിന്റെ സഹകാര്‍മികത്വത്തില്‍ നടക്കുന്ന പെരുന്നാള്‍ ചടങ്ങുകള്‍ക്കൊപ്പം ചെമ്പെടുപ്പ് റാസയും നടത്താന്‍ തീരുമാനിച്ചു. മെയ് നാലിന് ശനിയാഴ്ച്ചയാണ് ചെമ്പെടുപ്പ് റാസ നടക്കുക. തുടര്‍ന്ന് നേര്‍ച്ചയും ആദ്യ ഫലലേലവും വെച്ചൂട്ടൂം ഉണ്ടായിരിക്കും. പെര്‍ന്നാള്‍ നേര്‍ച്ചക്ക് 25 പൗണ്ടാണ് നിരക്ക്. കൂടാതെ ചെമ്പെടുപ്പ് നേര്‍ച്ചയ്ക്ക് ആവശ്യമായ അരിയും ലഭ്യമായിരിക്കും. നേര്‍ച്ചയപ്പം നല്കുന്നവര്‍ പെരുന്നാള്‍ കണ്‍വീനറുമായി ബന്ധപ്പെടേണ്ടതാണ്. കൂടാതെ എല്ലാ വിശ്വാസികളും 15 പൗണ്ടില്‍ കുറയാത്ത ആദ്യ ഫലങ്ങള്‍ നല്കണമെന്നും കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

ഗുരു ഭക്തര്‍ക്ക് വേണ്ടി 'സേവനം യുകെ'യുടെ യൂണിറ്റ് സ്‌കോട്ട്ലന്‍ഡില്‍ രൂപീകൃതമാകുന്നു; ഗ്ലാസ്ഗോയില്‍ ജൂണ്‍ 15ന് ശനിയാഴ്ച രൂപീകരണ യോഗം നടക്കും

യൂറോപ്പില്‍ ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി പറ്റം ഗുരുദേവ വിശ്വാസികള്‍ ചേര്‍ന്ന് ഗുരു ഭക്തര്‍ക്ക് വേണ്ടി 'സേവനം യുകെ'യുടെ യൂണിറ്റ് സ്‌കോട്ട്ലന്‍ഡില്‍ രൂപീകൃതമാകുന്നു. യുകെയില്‍ സ്‌കോലന്‍ഡ് പ്രദേശത്തുള്ള അംഗങ്ങളുടെ ആവശ്യപ്രകാരം സ്‌കോട്ട്‌ലന്‍ഡിലെ വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്ന ഗുരു വിശ്വാസികളെ ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് ഒരു യൂണിറ്റിന് രൂപം നല്‍കുകയാണ്. ജൂണ്‍ 15ന് ശനിയാഴ്ച രാവിലെ പത്ത് മണിക്ക് ഗ്ലാസ്ഗോയില്‍ വച്ച് രൂപികരണ യോഗം നടത്തപ്പെടുകയാണ്. ഈ യൂണിറ്റ് രൂപീകരണ ചടങ്ങിലേക്ക് സ്‌കോട്ട്ലാന്‍ഡിലെ എല്ലാ ഗുരുഭക്തരെയും സ്വാഗതം ചെയ്യുന്നു. രൂപീകരണ യോഗത്തിന്റെ വിശദ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്. ഈ യൂണിറ്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്ന ഗുരു വിശ്വാസികള്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്. Mr Jeemon Krishnankutty : 07480616001

അമ്മയുടെ കൈയ്യില്‍ നിന്നും കെട്ടിടത്തിന്റെ താല്‍ക്കാലിക സണ്‍ഷെയ്ഡിലേക്ക് വീണ് കുഞ്ഞ്, കുഞ്ഞിനെ അതി സാഹസികമായി രക്ഷിച്ച് അയല്‍വാസികള്‍, ഞെട്ടിപ്പിക്കുന്ന വീഡിയോ

ചെന്നൈ : കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ നിറയെ പരന്ന വീഡിയോ വാര്‍ത്തകളിലും നിറയുകയാണ്. ആവഡിക്ക് സമീപമുള്ള അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ താല്‍ക്കാലിക സണ്‍ഷെയ്ഡിന്റെ അരികില്‍ കുടുങ്ങിയ പെണ്‍കുഞ്ഞിനെ രക്ഷിക്കുന്ന നെഞ്ചിടിപ്പ് കൂട്ടുന്ന വീഡിയോ ഞായറാഴ്ചയാണ് പുറത്ത് വന്നത്. ഏഴ് മാസം പ്രായമായ കുഞ്ഞാണ് വീണത്. ഏഴുമാസം പ്രായമുള്ള ഹൈറിന്‍ മാതാപിതാക്കളായ വെങ്കിടേഷിനും രമ്യയ്ക്കും ഒപ്പം തിരുമുല്ലൈവോയലിലെ വിജിഎന്‍ സ്റ്റാഫോര്‍ഡ് ഫ്ളാറ്റിലെ പി2 ബ്ലോക്കിലെ നാലാം നിലയിലാണ് താമസിച്ചിരുന്നുത്.മകളോടൊപ്പം ബാല്‍ക്കണിയില്‍ കളിച്ചുകൊണ്ടിരുന്ന രമ്യയുടെ കൈകള്‍ വഴുതി, താഴെയുള്ള താല്‍ക്കാലിക സണ്‍ഷെയ്ഡിലേക്ക് കുഞ്ഞ് വീണു. സണ്‍ഷെയ്ഡിന്റെ അരികില്‍ കുഞ്ഞിനെ കണ്ടപ്പോള്‍, താഴത്തെ നിലയിലെ താമസക്കാര്‍ ബഡ്ഷീറ്റ് വിരിച്ച് കുഞ്ഞ് താഴേയ്ക്ക് പതിച്ചാല്‍ രക്ഷിയ്ക്കാമെന്ന് പ്രതീക്ഷയില്‍ നിലയുറപ്പിച്ചു.അതിനിടെ, ഏതാനും പേര്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ചില്ല് ചില്ലു തകര്‍ത്ത് കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ചു. അവരില്‍ ഒരാള്‍ കുഞ്ഞിനെ പിടികൂടി, മറ്റുള്ളവരുടെ സഹായത്തോടെ അവളെ സുരക്ഷിതമായി സണ്‍ഷെയ്ഡില്‍ നിന്ന് താഴെയിറക്കി.

മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സില്‍ സഞ്ചരിച്ച നവ കേരള ബസ്സ് അടുത്തയാഴ്ച മുതല്‍ സര്‍വ്വീസ് ആരംഭിക്കും, കോഴിക്കോട് -ബെംഗളൂര്‍ റൂട്ടി ആദ്യ സര്‍വ്വീസ് നടത്തും

നവകേരള ബസ് അടുത്തയാഴ്ച മുതല്‍ സര്‍വ്വീസ് നടത്തും. ബസ്സ് സര്‍വീസിനിറക്കാനുള്ള അവാസനഘട്ടത്തില്‍ ആണ് കെഎസ്ആര്‍ടിസി. ടിക്കറ്റ് നിരക്ക്, സ്റ്റോപ്പുകള്‍ എന്നിവ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ആരഭിച്ചുകഴിഞ്ഞതായാണ് വിവരം. കോഴിക്കോട് - ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്താനാണ് നിലവിലെ തീരുമാനം. നേരത്തെ ഉണ്ടായിരുന്ന കോണ്‍ട്രാക്ട് കാര്യേജ് പെര്‍മിറ്റ് സ്റ്റേജ് ക്യാരേജ് പെര്‍മിറ്റ് ആക്കിയിട്ടുണ്ട്. ഇന്റര്‍ സ്റ്റേറ്റ് പെര്‍മിറ്റ് കൂടി ലഭിച്ചാല്‍ ഉടന്‍ സര്‍വീസ് തുടങ്ങാനാണ് ധാരണ. സ്റ്റോപ്പുകളും ടിക്കറ്റ് നിരക്കും സംബന്ധിച്ചുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്. നവ കേരള ബസ് സര്‍വ്വീസ് വിജയിച്ചാല്‍ ഇതേ മാതൃകയില്‍ കൂടുതല്‍ ബസുകള്‍ വാങ്ങാനും ആലോചനയുണ്ട്. സര്‍വീസ് പരാജപ്പെട്ടാല്‍ കെ എസ് ആര്‍ ടി സിയുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈ മാറും. സംസ്ഥാന സര്‍ക്കാരിന്റെ നവ കേരള യാത്രയ്ക്കായി 1. 15 കോടി രൂപ മുടക്കിയാണ് ഭാരത് ബെന്‍സിന്റെ പുതിയ ബസ് വാങ്ങിയത്. രണ്ടാമത് വരുത്തിയ മാറ്റത്തിന് ഒന്നര ലക്ഷം രൂപയോളം ചെലവ് വന്നതായാണ് വിവരം. നവ കേരള സദസ്സിന് ശേഷം ബസ്സിനുള്ളില്‍ ആവശ്യമായ മാറ്റം വരുത്തുന്നതിനായി ഈ ബസ്സിന്റെ ബോഡി നിര്‍മ്മിച്ച ബെംഗളൂരുവിലെ പ്രകാശ് ബസ് ബോഡിംഗ് ബില്‍ഡിംഗ് കമ്പനിയിലേക്ക് മാറ്റിയിരുന്നു. ബസ്സിനുള്ളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനായി ജനുവരിയലാണ്.

അമേരിക്കയില്‍ ബാങ്കുകളുടെ തകര്‍ച്ച തുടര്‍ക്കഥയാകുന്നു, ഏറ്റവും ഒടുവില്‍ പൂര്‍ണമായും അടച്ചുപൂട്ടി റിപ്പബ്ലിക് ഫസ്റ്റ് ബാങ്ക്

കഴിഞ്ഞവര്‍ഷം നവംബര്‍ മൂന്നിന് സിറ്റിസണ്‍സ് ബാങ്ക് അടച്ചു പൂട്ടിയതിന് പിന്നാലെ അമേരിക്കയില്‍ ബാങ്കുകളുടെ തകര്‍ച്ച തുടര്‍ക്കഥയാകുന്നു. ഏറ്റവും ഒടുവിലായി ഫിലാഡല്‍ഫിയ ആസ്ഥാനമായുള്ള റിപ്പബ്ലിക് ഫസ്റ്റ് ബാങ്കും അടച്ചുപൂട്ടിയതായി റിപ്പോര്‍ട്ട്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്ക് തകര്‍ച്ചയാണിത്. പ്രതിസന്ധിയെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിയ ബാങ്കിന്റെ നിയന്ത്രണം ഫെഡറല്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഏല്‍പ്പിക്കുകയായിരുന്നു. പെന്‍സില്‍ വാനിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫുള്‍ട്ടണ്‍ ബാങ്ക് ബാങ്കിനെ ഏറ്റെടുക്കാന്‍  തയ്യാറായി രംഗത്ത് എത്തിയതോടെ റിപ്പബ്ലിക് ബാങ്ക് പൂര്‍ണ്ണമായും ഇല്ലാതായി. ഫുള്‍ട്ടന്‍ ബാങ്ക് എന്ന പേരില്‍ റിപ്പബ്ലിക് ബാങ്കിന്റെ 32 ശാഖകളും പ്രവര്‍ത്തനം പുനരാരംഭിക്കും. ചെക്ക് ബുക്കുകളോ എടിഎം  വഴിയോ റിപ്പബ്ലിക് ഫസ്റ്റ് ബാങ്കിലെ എല്ലാ നിക്ഷേപകര്‍ക്കും ഫുള്‍ട്ടണ്‍ ബാങ്കിന്റെ ശാഖകളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാം. റിപ്പബ്ലിക് ഫസ്റ്റ് ബാങ്കില്‍ നിന്ന് വായ്പ എടുത്ത ആളുകള്‍ തിരിച്ചടവ് തുടരുകയും വേണം. അമേരിക്കയിലെ പലിശ നിരക്കുകളിലെ വര്‍ധനയാണ് ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന്റെ തകര്‍ച്ചയുടെ പ്രധാന കാരണം.ബാങ്കിന്  നിരക്ക് വര്‍ദ്ധനവുമായി പൊരുത്തപ്പെടാനുള്ള കഴിവ്  ഇല്ലായിരുന്നു. ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന്റെ പ്രധാന പ്രശ്നം കുറഞ്ഞ നിരക്കില്‍ അതിന്റെ സമ്പന്നരായ ഉപഭോക്താക്കള്‍ക്ക്  വായ്പ നല്‍കുന്നതാണ്. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ ഉയര്‍ന്ന പലിശ നല്‍കുന്നതിന് നിക്ഷേപകരില്‍ നിന്ന് സമ്മര്‍ദ്ദം നേരിടേണ്ടിവരുകയും ചെയ്തു.

Other News in this category

  • യുകെയിലെ ഓരോ മലയാളി നഴ്‌സുമാര്‍ക്കും അഭിമാനമായി എന്‍എംസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സാം ഫോസ്റ്റര്‍ മുഖ്യാതിഥിയായി മെയ് 18ന് കേരള നഴ്‌സ് യുകെ അണിയിച്ചൊരുക്കുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കും
  • മെയ് 18ന് മാഞ്ചെസ്റ്ററല്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ നഴ്‌സിംഗ് കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു
  • മെയ് 18ന് മാഞ്ചെസ്റ്ററല്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ നഴ്‌സിംഗ് കോണ്‍ഫറന്‍സില്‍ വിശിഷ്ടാതിഥിയായി മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഡയറക്ടര്‍ ഓഫ് നഴ്‌സിംഗ് ഡോൺ പൈക്ക്
  • മെയ് 18ന് മാഞ്ചെസ്റ്ററല്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ കോണ്‍ഫറന്‍സില്‍ വിദഗ്ദര്‍ നയിക്കുന്ന പ്ലീനറി സെഷന്‍ പാനല്‍, രജിസ്‌ട്രേഷന്‍ മാര്‍ച്ച് 15ന്
  • മെയ് 18ന് മാഞ്ചെസ്റ്ററില്‍ വച്ച് കേരള നഴ്‌സസ് യുകെ അണിയിച്ചൊരുക്കുന്ന പ്രഥമ നഴ്‌സ് കോണ്‍ഫറന്‍സിന്റെ സ്പീക്കേഴ്സ് ഇവരെല്ലാം, യുകെയിലെ എല്ലാ നഴ്‌സുമാരും വിനിയോഗിക്കേണ്ട മഹത്തായ അവസരം
  • ബംഗ്ലാദേശില്‍ ട്രെയിനിന് തീപിടുത്തം, പാസഞ്ചര്‍ ട്രെയിനിന്റെ നാല് കോച്ചുകള്‍ പൂര്‍ണമായി കത്തിനശിച്ചു, നിരവധി പേരെ ട്രെയിനില്‍ നിന്ന് രക്ഷിച്ചെങ്കിലും അഞ്ച് പേര്‍ കൊല്ലപ്പെട്ടു
  • ഇന്‍ഡിഗോയോട് പിണക്കമില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍, ഇന്‍ഡിഗോ വിമാനക്കമ്പനി ഏര്‍പ്പെടുത്തിയ വിലക്ക് മാറി ഒന്നര വര്‍ഷത്തെ ഇടവേളയ്ക്കുശേഷം വിമാനയാത്ര ചെയ്ത് ജയരാജന്‍
  • യുകെ മാന്‍സ്ഫീള്‍ഡിലെ ഷെര്‍വുഡ് ഫോറസ്റ്റ് എന്‍ എച്ച് എസ് മലയാളി നേഴ്‌സുമാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഹോസ്പിറ്റല്‍, കുറഞ്ഞ ജീവിതച്ചിലവും വീടുകളുടെ ലഭ്യതയും പ്രധാന ആകര്‍ഷണം
  • മലയാളി നേഴ്‌സുമാര്‍ക്ക് യുകെയില്‍ സുവര്‍ണ്ണാവസരം മികച്ച ശമ്പളവും സൗജന്യ റിക്രൂട്ട്‌മെന്റും, തിരഞ്ഞെടുക്കപ്പെട്ട നേഴ്‌സുമാര്‍ക്കായി സൗജന്യ ഒ ഇ റ്റി ട്രെയിനിങ്ങുമായി ഒ എന്‍ ടി യുകെ
  • മലയാളി നേഴ്‌സുമാര്‍ക്ക് സുവര്‍ണ്ണാവസരം യുകെയിലെ എന്‍ എച്ച് എസ് ആശുപത്രിയുടെ സൗജന്യ റിക്രൂട്ട്‌മെന്റ് കൊച്ചിയിലും ബാഗ്ലൂരിലും ഒ ഇ റ്റി പാസായവര്‍ക്ക് നേരിട്ടുള്ള അഭിമുഖത്തില്‍ പങ്കെടുക്കാം
  • Most Read

    British Pathram Recommends