18
MAR 2021
THURSDAY
1 GBP =104.65 INR
1 USD =83.35 INR
1 EUR =89.75 INR
breaking news : രതിമൂർച്ഛയോ സ്ഖലനമോ ഇല്ലെങ്കിൽപ്പോലും ലൈംഗിക ഭാഗങ്ങളിലെ സ്പര്ശനം മൂലവും ക്ലമീഡിയ ലഭിക്കാം >>> സ്വാന്‍സിയയില്‍ വിശുദ്ധ തോമാശ്ലീഹയുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ജൂണ്‍ ഒന്‍പതിന്, തിരുന്നാള്‍ സമൂഹ ബലിയോട് കൂടി തിരുനാള്‍ കര്‍മങ്ങള്‍ക്ക് ആരംഭം >>> യുകെ മലയാളികളെ നടുക്കി യുവതിയുടെ കുഴഞ്ഞുവീണുള്ള മരണവും കാർഡിഫിലെ കാർ അപകടവും! ചാർട്ടേർഡ് അക്കൗണ്ടന്റായ യുവതി മരണപ്പെട്ടത് വ്യായാമത്തിനിടെ! കാറപകടത്തിൽ മലയാളികളായ നാല് നഴ്‌സിംഗ് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു, ഒരാളുടെ നില ഗുരുതരം! >>> കൊച്ചി സ്മാര്‍ട്ട് സിറ്റി കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം, പെയിന്റിങ്ങിനായി നിര്‍മ്മിച്ച വലിയ ഗോവണി തകര്‍ന്നു വീണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു >>> കൊച്ചി പനമ്പിള്ളിനഗറില്‍ നവജാതശിശുവിന്റെ കൊലപാതകം: കുഞ്ഞിന്റെ സംസ്‌കാരം ഇന്ന് രാവിലെ, പൊലീസിന്റെ നേതൃത്വത്തിലാണ് സംസ്‌ക്കര ചടങ്ങുകള്‍ >>>
Home >> NAMMUDE NAADU
'ക്രൈസ്തവ സഭക്ക് എതിരെ തീവ്ര ഇസ്ലാമിക സംഘടനകളുടെ ബൗദ്ധിക നീക്കം'; ന്യൂസ് മിനിട്ടിനും മാധ്യമത്തിനും എതിരെ ആരോപണവുമായി് കെ.സി.ബി.സിയുടെ പ്രസ്താവന

സ്വന്തം ലേഖകൻ

Story Dated: 2022-12-13

സമീപകാലങ്ങളിലായി കേരളത്തിലെ കത്തോലിക്കാ സഭാ വിശ്വാസങ്ങളെയും സ്ഥാപനങ്ങളെയും മാധ്യമങ്ങളിലൂടെ അവഹേളിക്കപ്പെടാനും അവമതിക്കപ്പെടാനും ഇടയാക്കിയതിന് പിന്നില്‍ തീവ്ര ഇസ്ലാമിക സംഘടനകളുടെ പിന്‍ബലമുള്ള 'മാധ്യമം' ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങള്‍ക്കും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും വലിയ പങ്കുണ്ടെന്ന് കെ.സി.ബി.സി ജാഗ്രത കമ്മീഷന്‍. സഭയുടെയും, ക്രൈസ്തവ സമൂഹത്തിന്റെയും ആന്തരിക വിഷയങ്ങളില്‍പോലും കൈകടത്തി ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കാനും, തെറ്റിദ്ധാരണാജനകമായ ലേഖനങ്ങള്‍ നിരന്തരം പ്രസിദ്ധീകരിച്ച് സഭയെ ഒറ്റപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ അവഗണിക്കാനാവാത്തവയാണെന്ന് കെ.സി.ബി.സി ജാഗ്രത കമ്മീഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.


പ്രസ്താവനയുടെ പൂര്‍ണരൂപം:

ചിലര്‍ക്ക് ആരോ ചാര്‍ത്തിക്കൊടുത്ത 'ക്രിസംഘികള്‍' എന്ന വിചിത്രനാമത്തെ തലക്കെട്ടാക്കിക്കൊണ്ട് 'ന്യൂസ് മിനുട്ട്' എന്ന ഓണ്‍ലൈന്‍ മാധ്യമം പ്രസിദ്ധീകരിച്ച ലേഖനത്തെ വിവര്‍ത്തനം ചെയ്ത് പുനഃപ്രസിദ്ധീകരിച്ചിരിക്കുകയാണ് കേരളത്തിലെ സാക്ഷാല്‍ 'മാധ്യമം'. ചില കാഴ്ചകള്‍ മാത്രം കാണാന്‍ കഴിവുള്ള 'പ്രബുദ്ധ' മാധ്യമങ്ങളുടെയും, അത്തരം മാധ്യമപ്രവര്‍ത്തനത്തെ ഉപജീവനമാര്‍ഗ്ഗമാക്കി മാറ്റിയിരിക്കുന്നവരുടെയും എണ്ണം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം വിചിത്രമായ ആഖ്യാനങ്ങളും ആരോപണങ്ങളും തുടര്‍ക്കഥകളാവുകയാണ്.
അവാസ്തവങ്ങളും, അര്‍ദ്ധസത്യങ്ങളും അക്കമിട്ട് നിരത്തി, അന്ധമായ സംഘപരിവാര്‍ ആഭിമുഖ്യം അലങ്കാരമായി കൊണ്ടുനടക്കുന്ന അപൂര്‍വ്വം ചിലരെ മാത്രം തെരഞ്ഞുപിടിച്ച് നിരീക്ഷിച്ച് അത്തരക്കാരുടെ പ്രഘോഷണങ്ങളെയും സഭാവിരുദ്ധരുടെ ദുരാരോപണങ്ങളെയും സഭയുടെ ഔദ്യോഗിക നേതൃത്വത്തിന്റെ ചുമലില്‍ അടിച്ചേല്‍പ്പിച്ച് അവസാനിപ്പിച്ചിരിക്കുന്ന 'ന്യൂസ് മിനുട്ട്' ലേഖനത്തിന് പിന്നില്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്നും, അതിന്റെ ലക്ഷ്യം എന്താണെന്നും ഊഹിക്കാന്‍ ബുദ്ധിമുട്ടില്ല.

കേരളത്തില്‍ സമീപവര്‍ഷങ്ങളായി അനുഭവവേദ്യമായിരിക്കുന്ന, അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന തീവ്ര ഇസ്ലാമിക സംഘടനകളുടെ പ്രവര്‍ത്തനങ്ങളും അതിന്റെ ഭാഗമായ അസ്വാരസ്യങ്ങളും ഭീഷണികളും വെറും കെട്ടുകഥകള്‍ മാത്രമാണെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് ആ പുതുതലമുറ ഓണ്‍ലൈന്‍ മാധ്യമം നടത്തുന്നതെന്ന് നിശ്ചയം. 'മാധ്യമം' പത്രത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അത് ഏറ്റെടുത്ത് വിവര്‍ത്തനം ചെയ്ത് പുനഃപ്രസിദ്ധീകരിച്ചതും അതേ ലക്ഷ്യത്തോടെ തന്നെയാണ്. കേരളത്തിലെ ഇസ്ലാം - ക്രിസ്ത്യന്‍ ബാന്ധവം, കത്തോലിക്കാ സമൂഹത്തിന്റെയും സഭാനേതൃത്വത്തിന്റെയും നിലപാടുകള്‍, സംഘപരിവാറിന്റെ അജണ്ടകള്‍ എന്നിങ്ങനെയുള്ള വിവിധ വിഷയങ്ങളാണ് ക്രൈസ്തവ നാമധാരിണിയായ ലേഖിക പരാമര്‍ശ വിധേയമാക്കുന്നത്.

കേരളത്തിലെ ഇസ്ലാം - ക്രിസ്ത്യന്‍ ബാന്ധവം

ലോകത്തില്‍ പലയിടങ്ങളിലും ഇസ്ലാം - ക്രിസ്ത്യന്‍ സംഘര്‍ഷങ്ങള്‍ ഉണ്ടെന്നും, രക്തരൂക്ഷിതമായ ആക്രമണങ്ങള്‍ പതിവാണെന്നും, എന്നാല്‍ കേരളത്തിലെ സ്ഥിതി വളരെ വ്യത്യസ്തമാണെന്നും പറഞ്ഞുകൊണ്ടാണ് ലേഖനം ആരംഭിക്കുന്നത്. ഇസ്ലാമിന് ആറു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് രൂപംകൊണ്ട ക്രൈസ്തവ സമൂഹമാണ് അന്നുമുതല്‍ ഇന്നുവരെയും ഇസ്ലാമിക ഭീകരരുടെ മുഖ്യ ശത്രുക്കള്‍ എന്നതില്‍ സംശയമില്ല. ലോകമെമ്പാടും അപ്രകാരമാണെന്ന കാര്യത്തില്‍ ലേഖികയ്ക്ക് ആശയക്കുഴപ്പമില്ലെങ്കിലും കേരളം തികച്ചും വ്യത്യസ്തമായ ഒരു ദേശമാണ് എന്ന് സ്ഥാപിക്കാന്‍ ആദ്യന്തം ശ്രമിക്കുന്നു.

കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് നിരോധനം വരെ എത്തി നില്‍ക്കുന്ന ഇസ്ലാമിക ഭീകരവാദം സംബന്ധിച്ച സംഭവവികാസങ്ങളും അനുബന്ധ ചര്‍ച്ചകളും ഇന്നും ചില കോണുകളിലെങ്കിലും സജീവമായി നിലനില്‍ക്കുമ്പോഴും, കേരളത്തിലെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കേവലം സംഘപരിവാര്‍ ഗൂഢാലോചനകളും ആരോപണങ്ങളും മാത്രമാണെന്നാണ് 'ന്യൂസ് മിനുട്ടിന്റെ' പക്ഷം! ലവ് ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് എന്നിങ്ങനെ സമീപകാലങ്ങളില്‍ വലിയ വിവാദങ്ങളായി മാറിയ ആരോപണങ്ങള്‍ വെറും വ്യാജപ്രചാരണങ്ങള്‍ മാത്രമാണ്, ഇത്രമാത്രം നിഷ്‌കളങ്കരായ (കേരളത്തില്‍ മാത്രമുള്ള) മുസ്ളീം സമൂഹത്തെ തെറ്റുകാരാക്കി ചിത്രീകരിക്കാന്‍ കേരളത്തിലെ ക്രൈസ്തവരില്‍ ഒരു വിഭാഗവും, കത്തോലിക്കാ സഭാ നേതൃത്വവും സംഘപരിവാറിന് കൂട്ടുനില്‍ക്കുകയാണ് എന്ന് ലേഖനം സ്ഥാപിക്കാന്‍ ശ്രമിക്കുന്നു.

'കണക്കില്ലാത്ത' സ്വത്ത് സംരക്ഷിക്കാനുള്ള ശ്രമമാണ് ബിജെപിയുമായുള്ള സഭയുടെ കൂട്ടുകെട്ടിന് അടിസ്ഥാനമെന്ന കടംകൊണ്ട ഒരു ആരോപണത്തിലാണ് ലേഖനം അവസാനിക്കുന്നത്. കേരളത്തില്‍ ഇസ്ലാമിക തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ യാതൊന്നും തിരിച്ചറിയപ്പെട്ടിട്ടില്ല, അങ്ങനെയൊന്ന് ഇല്ലേയില്ല എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ലേഖിക, ഒന്നുകില്‍ ഇന്നലത്തെ മഴയില്‍ പൊട്ടിമുളച്ചതായിരിക്കണം, അല്ലെങ്കില്‍ മനപ്പൂര്‍വ്വം പച്ചക്കള്ളം പറയുന്നു! ലൗജിഹാദ് അടിസ്ഥാന രഹിതമായ ആരോപണം മാത്രമാണ് എന്ന് സ്ഥാപിച്ചെടുക്കാന്‍ മാധ്യമങ്ങളും സര്‍ക്കാരും ഉള്‍പ്പെടെ ഇവിടെ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട് എന്നുള്ളത് വ്യക്തം. എന്നാല്‍, മതംമാറ്റം ലക്ഷ്യം വച്ചുള്ള പ്രണയക്കെണികള്‍ പെണ്‍കുട്ടികള്‍ക്കായി ഒരുക്കപ്പെടുന്നുന്നുണ്ട് എന്നതിന് വളരെ വ്യക്തമായ തെളിവുകള്‍ നിരവധി ലഭ്യമാണ്. ഇത്തരമൊന്ന് കേരളത്തിലുണ്ട് എന്ന് നിസ്സംശയം തുറന്നുപറയാന്‍ തയ്യാറായിട്ടുള്ള മുന്‍ ഡിജിപിമാര്‍ ഉള്‍പ്പെടെയുള്ള നിരവധി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുണ്ട്. ഔദ്യോഗിക സ്ഥാനങ്ങളില്‍ ആയിരുന്നപ്പോള്‍ എന്തുകൊണ്ടാണ് അക്കാര്യങ്ങള്‍ പറയാന്‍ പറ്റാതെപോയിട്ടുള്ളത് എന്നുള്ളതിനും അവര്‍ക്ക് വ്യക്തമായ ഉത്തരമുണ്ട്. ആടിനെ പട്ടിയാക്കേണ്ടതും, ചെന്നായെ ചെമ്മരിയാട് ആക്കേണ്ടതും ആരുടെ ആവശ്യമാണ് എന്ന് ചിന്താശേഷിയുള്ളവര്‍ക്ക് എളുപ്പം മനസിലാകും. പ്രണയക്കെണികള്‍ സംബന്ധിച്ച ആരോപണങ്ങള്‍ ഒരു ഉദാഹരണം മാത്രമാണ്.

ക്രൈസ്തവ സമൂഹത്തിനെതിരായ ബൗദ്ധിക നീക്കങ്ങള്‍

സമീപകാലങ്ങളിലായി കേരളത്തിലെ കത്തോലിക്കാ സഭാ നേതൃത്വം, പൗരോഹിത്യം, സന്യാസം, സഭയുടെ വിവിധ സേവന മേഖലകള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവ മാധ്യമങ്ങളിലൂടെ അവഹേളിക്കപ്പെടാനും അവമതിക്കപ്പെടാനും ഇടയാക്കിയതിന് പിന്നില്‍ തീവ്ര ഇസ്ലാമിക സംഘടനകളുടെ പിന്‍ബലമുള്ള 'മാധ്യമം' ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങള്‍ക്കും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും വലിയ പങ്കുണ്ട്. സഭയുടെയും, ക്രൈസ്തവ സമൂഹത്തിന്റെയും ആന്തരിക വിഷയങ്ങളില്‍പോലും കൈകടത്തി ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കാനും, തെറ്റിദ്ധാരണാജനകമായ ലേഖനങ്ങള്‍ നിരന്തരം പ്രസിദ്ധീകരിച്ച് സഭയെ ഒറ്റപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ അവഗണിക്കാനാവാത്തവയാണ്. സാമുദായികമായി ഒരുകാലഘട്ടത്തില്‍ നിലനിന്നിരുന്ന അടുപ്പം കുറഞ്ഞുവന്നിരിക്കുന്നു എന്ന ലേഖികയുടെ ആശങ്ക കൂടുതല്‍ ആഴമുള്ള പഠനങ്ങള്‍ ആവശ്യപ്പെടുന്നു.

അനാവശ്യമായതും, ഊതിപ്പെരുപ്പിച്ചതുമായ ആരോപണങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ ചില വര്‍ഷങ്ങളായി കേരളത്തില്‍ വിവിധയിടങ്ങളില്‍ അരങ്ങേറിയ നിരവധി സമരങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ഇസ്ലാമിക സംഘടനകളുടെ നേരിട്ടും അല്ലാതെയുമുള്ള പിന്തുണ ഉണ്ടായിട്ടുള്ളതായി മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. രാഷ്ട്രീയത്തിലും, അധികാര സ്ഥാനങ്ങളിലും, സാംസ്‌കാരിക രംഗങ്ങളിലും നുഴഞ്ഞുകയറി ക്രൈസ്തവര്‍ക്കും സഭാനേതൃത്വത്തിനും എതിരെ നീക്കങ്ങള്‍ നടത്തുന്ന ഒരു ചെറിയ വിഭാഗം സമീപകാലങ്ങളിലായി കൂടുതല്‍ ശക്തിപ്പെട്ടിട്ടുണ്ട് എന്നുള്ള വാസ്തവത്തെയും തള്ളിക്കളയാനാവില്ല.

വിവിധ സാമൂഹ്യമാധ്യമങ്ങള്‍ കേന്ദ്രീകരിച്ച് ക്രൈസ്തവ വിശ്വാസത്തെയും, പൗരോഹിത്യം, സന്യാസം തുടങ്ങിയവയെയും അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോകളും ലേഖനങ്ങളും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു തുടങ്ങിയതും സമീപ വര്‍ഷങ്ങളിലാണ്. ക്രൈസ്തവ യുവതീ യുവാക്കള്‍ പോലും വഴിതെറ്റിക്കപ്പെടുന്ന വിധത്തിലുള്ള ക്യാംപെയ്നിംഗുകള്‍ ചില സംഘടനകളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്നതായും, അത്തരക്കാര്‍ ഒട്ടേറെ തെറ്റിദ്ധാരണകള്‍ പ്രചരിപ്പിച്ച് പെണ്‍കുട്ടികളെ ഉള്‍പ്പെടെ വശംവദരാക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പ്രതിരോധിക്കാനായി ചിലര്‍ രംഗത്തിറങ്ങിയത്. ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കപ്പെടുകയും, ഒട്ടേറെ മുന്‍നിര നേതാക്കള്‍ അറസ്റ്റിലാവുകയും ചെയ്തതോടെ ഇത്തരക്കാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അല്‍പ്പം ശമനം കാണപ്പെടുന്നുണ്ട് എങ്കിലും അത് ശാശ്വതമാണെന്ന് കരുതാനാവില്ല.

ആസൂത്രിതമായി നടന്നുവന്ന വ്യാജപ്രചാരണങ്ങള്‍, അധിക്ഷേപ ശ്രമങ്ങള്‍, സ്ഥാപനങ്ങള്‍ക്കും, നേതൃത്വങ്ങള്‍ക്കും എതിരെയുള്ള നീക്കങ്ങള്‍, മന്ത്രി സ്ഥാനം വരെ ദുരുപയോഗിച്ചുകൊണ്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍, വിശ്വാസികളെ സഭയില്‍നിന്ന് അകറ്റാനുള്ള ശ്രമങ്ങള്‍ എന്നിങ്ങനെ നിരന്തരമായി നടന്നുവന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയുകയും പ്രതികരിക്കുകയുമാണ് ക്രൈസ്തവ സമൂഹത്തില്‍ സംഭവിച്ചിട്ടുള്ളത്. ഹിജാബ് വിഷയം മാത്രം ഉയര്‍ത്തി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ക്രൈസ്തവ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് കരുതിക്കൂട്ടി സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് നാലില്‍പ്പരം അക്രമ സംഭവങ്ങളാണ്. സാമൂഹിക സൗഹാര്‍ദം തകര്‍ക്കാന്‍ പോന്ന സംഭവങ്ങള്‍ വേറെയും പലതും ഉണ്ടായിട്ടുണ്ട്. അത്തരത്തിലുള്ള മാറ്റങ്ങളെയും കാരണങ്ങളെയും പരിഗണിക്കാതെ, എല്ലാം സംഘപരിവാര്‍ ബുദ്ധികേന്ദ്രങ്ങളില്‍നിന്നുള്ള ഗൂഢാലോചനയുടെ ഭാഗം എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത് അതിബുദ്ധിയുടെ പ്രകടനമാണ്.

'ക്രിസംഘി'കളുടെ സംഘപരിവാര്‍ ബന്ധം

ബിജെപി - സംഘപരിവാര്‍ സംഘടനകളുടെയും പ്രവര്‍ത്തകരുടെയും മറ്റു മതവിഭാഗങ്ങളോടും സമുദായങ്ങളോടുമുള്ള നിലപാടുകള്‍ സുവ്യക്തമാണ്. ബിജെപി ഭരണം നടത്തുന്ന വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ സമൂഹം നേരിടുന്ന പ്രതിസന്ധികള്‍ രഹസ്യമാക്കി വയ്ക്കപ്പെടുന്നവയല്ല. കേരളകത്തോലിക്കാ സഭാ നേതൃത്വം ഒട്ടേറെ അവസരങ്ങളില്‍ അത്തരം സംഭവങ്ങളെക്കുറിച്ച് ശക്തമായ പ്രതികരണങ്ങള്‍ നടത്തിയിട്ടുള്ളതാണ്. മതമൗലികവാദം ആധിപത്യം നേടുന്നത് ഏത് മതവിഭാഗങ്ങളിലായാലും, അതിന്റെ കാരണങ്ങള്‍ എന്തുതന്നെ ആയാലും ഫലം ഒന്നുമാത്രമായിരിക്കും, ഇതര മത വിധ്വേഷം. അതിനാല്‍ത്തന്നെ കത്തോലിക്കാ സഭയില്‍ ഇത്തരം പ്രവര്‍ത്തന പദ്ധതികളോ ആശയ പ്രചരണങ്ങളോ രൂപപ്പെടുന്നതിനെ എക്കാലവും സഭാ നേതൃത്വം നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്.

എന്നാല്‍, കേരളത്തിന്റെ പശ്ചാത്തലത്തില്‍, ചില പ്രത്യേക മേഖലകളിലും, ഇടങ്ങളിലും വളരെ രൂക്ഷമായി അനുഭവപ്പെട്ട തീവ്ര ഇസ്ലാമിക സംഘടനാ പ്രവര്‍ത്തരില്‍നിന്നുള്ള ഭീഷണികളുടെ അനുബന്ധമായി അതിനെതിരെ പ്രവര്‍ത്തനസജ്ജരായി പലരും മുന്നോട്ടുവന്നിട്ടുണ്ട്. മുസ്ളീം വിരോധത്തെ രാഷ്ട്രീയ ആയുധമായി കാണുന്ന സംഘപരിവാര്‍ സംഘടനകള്‍ അത്തരം നീക്കങ്ങളെ മുതലെടുക്കാന്‍ ശ്രമിച്ചിട്ടുണ്ടാവാം. എങ്കിലും, ചില തീവ്ര ഇസ്ലാമിക സംഘടനകളുടെ ഭാഗത്തുനിന്നുള്ള ഭീഷണികള്‍ കെട്ടുകഥകളാകുന്നില്ല. കേരളത്തില്‍ ഐഎസ് ഉള്‍പ്പെടെയുള്ള ഭീകര സംഘടനകളുടെ സാന്നിധ്യം ഉണ്ടെന്ന വെളിപ്പെടുത്തലുകളും, കേരളത്തില്‍നിന്ന് പോയി വിവിധ തീവ്രവാദ സംഘടനകളുടെ ഭാഗമായി മാറിയ നൂറുകണക്കിന് പേരുണ്ടെന്ന റിപ്പോര്‍ട്ടും, സിമി മുതല്‍ പിഎഫ്ഐ വരെയുള്ള സംഘടനകളുടെ നിരോധനവും, അനുബന്ധ അറസ്റ്റുകളും തുടങ്ങി തീവ്ര ഇസ്ലാമിക സംഘടനകളുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കേവലം സംഘപരിവാര്‍ സൃഷ്ടികളാണെന്നോ, 'കാസ' എന്ന ഒരു സംഘടനയുടെ പ്രവര്‍ത്തനഫലമാണെന്നോ സ്ഥാപിക്കാന്‍ ശ്രമം നടക്കുന്നത് നിഷ്‌കളങ്കമെന്ന് കരുതാനാവില്ല.

കേരളകത്തോലിക്കാ സഭാ നേതൃത്വവും, മറ്റ് ക്രൈസ്തവ നേതൃത്വങ്ങളും വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരു വിഷയമാണ് കേരളത്തിലെ ഇസ്ലാം - ക്രിസ്ത്യന്‍ ബന്ധങ്ങളില്‍ സംഭവിക്കുന്ന മാറ്റങ്ങളും, വര്‍ദ്ധിച്ചുവരുന്ന വിവിധ ഭീഷണികളും. രാഷ്ട്രീയ നേതൃത്വങ്ങളോ മാധ്യമ സിന്‍ഡിക്കേറ്റുകളോ എത്രയൊക്കെ തമസ്‌കരിക്കാന്‍ ശ്രമിച്ചാലും തേഞ്ഞുമാഞ്ഞ് പോകാത്ത പലതും ഈ സമൂഹത്തില്‍ തെളിഞ്ഞു നില്‍ക്കുന്നുണ്ട്. ഒരു ചെറിയ വിഭാഗം തീവ്ര ചിന്താഗതിക്കാരെ നിലയ്ക്ക് നിര്‍ത്താന്‍ സമുദായ നേതൃത്വങ്ങളും മാധ്യമങ്ങളും ശ്രദ്ധ ചെലുത്തുന്നതിന് പകരം മൂടിവയ്ക്കാനും, കള്ളങ്ങള്‍ പ്രചരിപ്പിക്കാനും, കുറ്റങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാനുമാണ് ശ്രമിക്കുന്നതെങ്കില്‍ കേരളം കൂടുതല്‍ അപകടകരമായ അവസ്ഥയിലേയ്ക്ക് പരിണമിച്ചുകൊണ്ടേയിരിക്കും എന്ന് തീര്‍ച്ച.

 

More Latest News

രതിമൂർച്ഛയോ സ്ഖലനമോ ഇല്ലെങ്കിൽപ്പോലും ലൈംഗിക ഭാഗങ്ങളിലെ സ്പര്ശനം മൂലവും ക്ലമീഡിയ ലഭിക്കാം

ലൈംഗികമായി പകരുന്ന രോഗങ്ങളുടെ ലിസ്റ്റ് തീർന്നോ എന്ന് ചോദിച്ചാൽ ഇല്ല. അതിനാൽത്തന്നെ ഇനി അടുത്ത ആൾ ക്ലമീഡിയ, അതെന്താണെന്ന് നോക്കാം. യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഏറ്റവും പ്രചാരമുള്ള ബാക്ടീരിയകളിൽ ഒന്നാണ് ക്ലമീഡിയ. മറ്റ് അണുബാധകളെപ്പോലെ, ക്ലമീഡിയയും വളരെ നിശബ്ദത പാലിക്കുന്നു, എന്നതിനാൽ തന്നെ ഈ രോഗം കൂടുതൽ ഗുരുതരമാകുന്നതുവരെ രോഗനിർണയം നടത്താൻ ആകുന്നില്ല. കൂടാതെ 40 ശതമാനം കേസുകളിലും, ഈ രോഗത്തോട് അനുബന്ധിച്ചു ഒരു പെൺകുട്ടി വൈദ്യസഹായം തേടുമ്പോഴേക്കും, രോഗം പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസ് ആയി മാറിയിരിക്കും. ഇത് പിന്നീട് സ്ത്രീകളിൽ വന്ധ്യതയ്ക്കും പെൽവിക് വേദനയ്ക്കും കാരണമാകുന്നു. പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസ് (പിഐഡി) എന്നത് സ്ത്രീകളുടെ പ്രത്യുത്പാദന അവയവങ്ങളിലുണ്ടാകുന്ന  അണുബാധയാണ്. ഇതിൽ ലൈംഗികമായി പകരുന്ന ബാക്ടീരിയകൾ നിങ്ങളുടെ യോനിയിൽ നിന്ന് ഗർഭപാത്രത്തിലേക്കോ ഫാലോപ്യൻ ട്യൂബുകളിലേക്കോ അണ്ഡാശയത്തിലേക്കോ വ്യാപിക്കുന്നു. എന്നിരുന്നാലും ചില സ്ത്രീകൾക്ക് ലക്ഷണങ്ങൾ ഒന്നും തന്നെ അനുഭവപ്പെടുകയില്ലെങ്കിലും അത് സ്ത്രീകളിൽ ഗർഭധാരണം തടയുന്നതിന് കാരണമാകുകയോ അല്ലെങ്കിൽ വിട്ടുമാറാത്ത പെൽവിക് (ഇടുപ്പ്) വേദന ഉണ്ടാകുന്നത് വരെ നിങ്ങൾക്കത് ഉണ്ടെന്ന് നിങ്ങൾ മനസ്സിലാക്കിയേക്കില്ല. ഗർഭധാരണം നടക്കുന്ന ഫാലോപ്യൻ ട്യൂബുകളെ PID ബാധിക്കുന്നതിനാൽ ആൺ ബീജം പെൺ അണ്ഡത്തിൽ എത്തുന്നത് തടയാം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വന്ധ്യതയാണ് PID യുടെ അന്തിമ ഫലം കൂടാതെ ഈ രോഗമുള്ളവരിൽ മൂത്രമൊഴിക്കുമ്പോൾ വേദന, യോനിയിൽ നിന്നോ ലിംഗത്തിൽ അസാധാരണമായ ഡിസ്ചാർജ് ഉണ്ടാകുക, സ്ത്രീകളിൽ അതിഖടിനമായ വയറുവേദന, അല്ലങ്കിൽ ലൈംഗിക ബന്ധത്തിന് ശേഷം രക്തസ്രാവമുണ്ടാകുക, പുരുഷന്മാരിൽ, വൃഷണങ്ങളിൽ വേദനയും വീക്കവും ഉണ്ടാകുക ഇവയൊക്കെ ക്ലമടിയായുടെ ലക്ഷണങ്ങളാണ്. സുരക്ഷിതമല്ലാത്ത യോനി, മലദ്വാര അല്ലെങ്കിൽ ഓറൽ ലൈംഗികതയിലൂടെ ഇത് പകരാം . രതിമൂർച്ഛയോ സ്ഖലനമോ ഇല്ലെങ്കിൽപ്പോലും ലൈംഗിക ഭാഗങ്ങളിലെ സ്പര്ശനം മൂലവും നിങ്ങൾക്ക് മറ്റൊരാളിൽ നിന്ന് ക്ലമീഡിയ ലഭിക്കാം. ചുംബിക്കലും ആലിംഗനവും പോലെയുള്ള സാധാരണ സമ്പർക്കത്തിലൂടെയോ കുളികൾ, ടവലുകൾ, നീന്തൽക്കുളങ്ങൾ, ടോയ്‌ലറ്റ് സീറ്റുകൾ അല്ലെങ്കിൽ കട്ട്ലറികൾ എന്നിവ പങ്കിടുന്നതിലൂടെയോ ക്ലമീഡിയക്ക് പകരാൻ കഴിയില്ല. നിങ്ങൾ ഒരു പുതിയ ലൈംഗിക പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ കോണ്ടം പോലെയുള്ള ഗർഭനിരോധന മാർഗ്ഗം ഉപയോഗിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് ഏറ്റവും അപകടസാധ്യതയുണ്ട്. എന്നിരുന്നാലും തുടർച്ചയായ ചെക്കപ്പുകളും നല്ലൊരു ക്വാളിഫൈഡ് ആയിട്ടുള്ള ഡോക്ടർമാരുടെ നിർദ്ദേശാനുസരണമുള്ള മരുന്നുകളുമൊക്കെ ക്ലമടിയക്കെതിരെ ഫലം ചെയ്യാം. തുടരും ഇത് ആരുടെയും കയ്യടി പ്രേതീക്ഷിച്ചു കൊണ്ട് എഴുതുന്നവ അല്ല. സെക്ഷ്വൽ ഹെൽത് ക്ലിനിക്കിൽ പ്രാക്ടീസ് ചെയ്യാൻ അവസരം ലഭിച്ച ഒരു നഴ്‌സ് എന്ന നിലയിലും, കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ എന്ന ബുക്ക് എഴുതാനായി ഒത്തിരി ബുക്കുകൾ വായിച്ച അറിവ് വെച്ചും ആളുകളെ ബോധവാൻമാർ ആക്കുക എന്ന ഉദ്ദേശ ശുദ്ദിയുടെയും എഴുതുന്നതാണ് ഇത് . വായിച്ചറിഞ്ഞ അറിവുകൾ പൂർണമായി ശരിയായ രീതിയിൽ മനസിലാക്കാനും ഉപയോഗപ്പെടുത്താനും നിങ്ങളുടെ അടുത്തുള്ള ഒരു രെജിസ്റ്റേർഡ് ഡോക്ടറിന്റെ സഹായം തേടുക.   ജോസ്‌ന സാബു സെബാസ്റ്റ്യൻ

സ്വാന്‍സിയയില്‍ വിശുദ്ധ തോമാശ്ലീഹയുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ജൂണ്‍ ഒന്‍പതിന്, തിരുന്നാള്‍ സമൂഹ ബലിയോട് കൂടി തിരുനാള്‍ കര്‍മങ്ങള്‍ക്ക് ആരംഭം

സ്വാന്‍സിയ : സൗത്ത് വെയില്‍സിലെ മലയാളി ക്രൈസ്തവ സമൂഹം കഴിഞ്ഞ 20 വര്‍ഷമായി ദൈവം നല്‍കിയിട്ടുള്ള എല്ലാ അനുഗ്രഹങ്ങള്‍ക്കും സ്‌നേഹത്തിനും നന്ദി അര്‍പ്പിച്ചു കൊണ്ടും തങ്ങളുടെ വിശ്വാസ പാരമ്പര്യത്തിന്റെ പ്രഘോഷണമായി ഭാരത്തിന്റെ അപ്പോസ്തലനും വിശ്വാസത്തില്‍ നമ്മുടെ പിതാവുമായ മാര്‍ത്തോമ്മാ ശ്ലീഹായുടെയും മലയാളികളുടെ വിശുദ്ധയായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ അത്യന്തം ഭക്തിയോടെ ജൂണ്‍ ഒന്‍പതിന് സ്വാന്‍സിയ ജെന്‍ഡ്രോസ് ഹോളി ക്രോസ് ദേവാലയത്തില്‍ വെച്ച് ഭക്തിപൂര്‍വം ആഘോഷിക്കുന്നു. ജൂണ്‍ ഒന്‍പതിന് ഞായറാഴ്ച വൈകീട്ട് 3.30ന് ജപമാല സമര്‍പ്പണം, തുടര്‍ന്ന് ആഘോഷമായ തിരുന്നാള്‍ സമൂഹ ബലിയോട് കൂടി തിരുനാള്‍ കര്‍മങ്ങള്‍ ആരംഭിക്കുന്നതാണ്. തിരുനാള്‍ സന്ദേശം, ലദ്ദീഞ്ഞ്, തോരണങ്ങളും വിവിധ വര്‍ഷങ്ങളോട് കൂടിയ മുത്തുകുടകളും, വാദ്യമേളങ്ങളോട് കൂടിയ വിശാലമായ പള്ളി മൈതാനം ചുറ്റി വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഭക്തി നിര്‍ഭരമായ തിരുനാള്‍ പ്രദിക്ഷണം, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും, സ്‌നേഹവിരുന്നും തുടര്‍ന്ന് മാജിക് ബീറ്റ്‌സ് ഓര്‍ക്കസ്ട്ര നയിക്കുന്ന ഗാനമേളയും, പോര്‍ട്‌സ്മിത്ത് ടീം ശിങ്കാരിമേളവും ഉണ്ടായിരിക്കുന്നതാണ്. കുര്‍ബാനയ്ക്ക് ശേഷം കഴുന്ന് എടുക്കുവാനും നേര്‍ച്ചകള്‍ സമര്‍പ്പിക്കുവാനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. യുകെയിലെ വിവിധ സ്ഥലങ്ങല്‍ നിന്നും നിരവതി വിശ്വാസികള്‍ ഇവിടെ എത്തി തിരുനാളില്‍ പങ്കെടുത്ത് തങ്ങളുടെ മക്കളെ വിശുദ്ധര്‍ക്ക് അടിമ വെച്ച് സര്‍വ ഐശ്വര്യത്തിനായി പ്രാര്‍ത്ഥിക്കുന്നു. തിരുനാളിന്റെ പ്രത്യേകതയാണ് ഇവിടുത്തെ പ്രാര്‍ത്ഥന നേര്‍ച്ച. എല്ലാ കുടുംബങ്ങളില്‍ നിന്നും എത്തിക്കുന്ന അപ്പവും കോഴിക്കറിയുമാണ് പ്രാര്‍ത്ഥന നേര്‍ച്ചയായി ഭക്ത ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നത്. ഹോളിക്രോസ് വികാരിയും മാന്‍വിയ രൂപത സീറോമലബാര്‍ ചാപ്ലിനുമായ ഫാ. സിറില്‍ തടത്തിലിന്റെ നേതൃത്വത്തില്‍ തിരുനാളിന് വിപുലമായ ഒരുക്കങ്ങള്‍ ആണ് നടത്തിവരുന്നത്. തിരുനാള്‍ കര്‍മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ നേടുന്നതിനും ഈ സ്‌നേഹക്കൂട്ടായ്മയില്‍ പങ്ക് ചേരുന്നതിനും എല്ലാവരേയും ക്ഷണിക്കുന്നു.  

കൊച്ചി സ്മാര്‍ട്ട് സിറ്റി കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം, പെയിന്റിങ്ങിനായി നിര്‍മ്മിച്ച വലിയ ഗോവണി തകര്‍ന്നു വീണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടയില്‍ അപകടം. പെയിന്റിംഗിനായി നിര്‍മിച്ച ഇരുമ്പ് ഫ്രെയിം തകര്‍ന്നുവീണ് ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു. ബിഹാര്‍ സ്വദേശി ഉത്തം ആണ് മരിച്ചത്. അഞ്ചുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെയാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ പെയിന്റിങ് ജോലി പുരോഗമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 24 നില കെട്ടിടത്തിന്റെ മിനുക്ക് പണികള്‍ക്കായാണ് ഇരുമ്പ് ഫ്രെയിം നിര്‍മിച്ചത്. ഇതില്‍ക്കയറിനിന്ന് ജോലി ചെയ്യുകയായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. ഫ്രെയിം തകര്‍ന്നതോടെ തൊഴിലാളികള്‍ താഴേയ്ക്ക് പതിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെല്ലാം ഇതര സംസ്ഥാന തൊഴിലാളികളാണ്.  ബീഹാര്‍ സ്വദേശികളായ രമിത്, സിക്കന്ദര്‍, അമാന്‍, ബിബന്‍ സിംഗ്, രാജന്‍ മുന്ന എന്നിവരാണ് ആശുപത്രിയില്‍ കഴിയുന്നത്. അപകടത്തില്‍ കൂടുതല്‍പ്പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

കൊച്ചി പനമ്പിള്ളിനഗറില്‍ നവജാതശിശുവിന്റെ കൊലപാതകം: കുഞ്ഞിന്റെ സംസ്‌കാരം ഇന്ന് രാവിലെ, പൊലീസിന്റെ നേതൃത്വത്തിലാണ് സംസ്‌ക്കര ചടങ്ങുകള്‍

കൊച്ചിയില്‍ പനമ്പിള്ളി നഗറില്‍ നഗരത്തെ നടുക്കിയ സംഭവമായിരുന്നു നവജാതശിശുവിന്റെ കൊലപാതകം. ജനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ അമ്മ കൊലപ്പെടുത്തിയ കുഞ്ഞിന്റെ മൃതദേഹം ഇന്ന് സംസ്‌ക്കരിക്കും.  കേസില്‍ പ്രതിയായ അമ്മയുടെ ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം മാത്രം കസ്റ്റഡിയില്‍ വാങ്ങാനാണ് നിലവില്‍ പോലീസ് സ്വീകരിച്ച തീരുമാനം. അതിനിടെ ശിശുവിന്റെ ഡിഎന്‍എ സാമ്പിള്‍ ഇന്ന് പരിശോധനയ്ക്ക് അയക്കും. പനമ്പിള്ളിനഗറില്‍ നടുറോഡിലേക്ക് കവറില്‍ പൊതിഞ്ഞ് വലിച്ചെറിഞ്ഞ നവജാത ശിശുവിന്റെ സംസ്‌കാരം ഇന്ന് രാവിലെ 10 ന് പച്ചാളം ശ്മശാനത്തിലാണ് നടക്കുക. മൃതദേഹം പൊലീസാണ് സംസ്‌കരിക്കുന്നത്. അതിനിടെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റില്‍ ചികിത്സയിലുള്ള പ്രതിയായ അമ്മയുടെ ആരോഗ്യനിലയില്‍ പുരോഗതിയിയുണ്ട്. എങ്കിലും മാനസികനില പൂര്‍ണമായും ശരിയായതിന് ശേഷം കസ്റ്റഡിയില്‍ വാങ്ങിയാല്‍ മതി എന്നതാണ് പൊലീസിന്റെ തീരുമാനം. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത സമയത്ത് തന്നെ പൊലീസിന് ഡിഎന്‍എ പരിശോധനയ്ക്കുള്ള സാമ്പിള്‍ കൈമാറിയിരുന്നു. ഇതും ഇന്ന് പരിശോധനയ്ക്ക് അയയ്ക്കും. യുവതിയെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം ആവശ്യമെങ്കില്‍ മാത്രം ആണ്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുക്കാനാണ് നിലവില്‍ പൊലീസിന്റെ തീരുമാനം. കേസില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

സാരി ഉടുത്താല്‍ ഉടന്‍ ക്യാന്‍സര്‍ വരുമോ? എന്താണ് സാരി ക്യാന്‍സര്‍ എന്ന് അറിയണം

കഴിഞ്ഞ ദിവസങ്ങളില്‍ മെഡിക്കല്‍ ലോകത്ത് നിന്നും ഏറ്റവും കുടുതല്‍ കേട്ട പേരാണ് സാരി ക്യാന്‍സര്‍. പലരും ഈ പേര് കേട്ട് പല പല തെറ്റിദ്ധാരണയിലാണ്. സാരി ഉടുത്താല്‍ സാരി ക്യാന്‍സര്‍ വരുമെന്ന് വരെ ചിന്തിച്ചവരുണ്ട്. എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സാരി ക്യാന്‍സര്‍ എന്ന് അറിയേണ്ടതുണ്ട്.  സാരി ക്യാന്‍സര്‍ എന്നു പറഞ്ഞാല്‍ സാരി ഉടുത്താല്‍ ഉടന്‍ ക്യാന്‍സര്‍ വരുമെന്നല്ല. സ്‌ക്വാമസ് സെല്‍ കാര്‍സിനോമ (എസ്സിസി) ആണ് സാരി കാന്‍സര്‍ എന്ന് അറിയപ്പെടുന്നത്. ഇറുകിയ വസ്ത്രം ധരിക്കുമ്പോള്‍, പ്രത്യേകിച്ച അരക്കെട്ടിന് താഴെ വീക്കമുണ്ടാവുകയും പിന്നീട് ഗുരുതരവുമാകുന്ന അവസ്ഥയാണിത്. 1945-ല്‍ ദോത്തി കാന്‍സര്‍ എന്ന പദപ്രയോഗവും സമാനരീതിയില്‍ എത്തിയതാണ്. 2011-ല്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേര്‍ണലില്‍ ഇത് സംബന്ധിച്ചുള്ള പരാമശിച്ചിരുന്നു. ദീര്‍ഘനേരം സാരി പോലുള്ള വസ്ത്രം വെയ്സ്റ്റ് ഡെര്‍മറ്റോസിസ് ആവുകയും പിന്നീടത് ഗുരുതരമാവുകയും ചെയ്യും. തുടര്‍ന്ന് അര്‍ബുദത്തിലേക്ക് നയിക്കുകയും ചെയ്യാം. അരക്കെട്ടിനെ ബാധിക്കുന്ന അര്‍ബുദത്തെയാണ് സാരി കാന്‍സര്‍ എന്ന് വിളിക്കുന്നത്. ചര്‍മ്മത്തിന് പുറത്തെ സ്‌ക്വാമസ് കോശങ്ങളെയാണ് അര്‍ബുദം ബാധിക്കുക. അമിത സൂര്യപ്രകാശമേല്‍ക്കുന്ന ശരീരഭാഗങ്ങളിലും സാരി കാന്‍സര്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ചര്‍മ്മത്തിലെ ചുവന്ന പാടുകള്‍, വ്രണങ്ങള്‍, അരക്കെട്ടിന് സമീപമുണ്ടാകുന്ന മുഴകള്‍ എന്നിവയാണ് സാരി കാന്‍സറിന്റെ ലക്ഷണങ്ങള്‍.

Other News in this category

  • കൊച്ചി സ്മാര്‍ട്ട് സിറ്റി കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം, പെയിന്റിങ്ങിനായി നിര്‍മ്മിച്ച വലിയ ഗോവണി തകര്‍ന്നു വീണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു
  • കൊച്ചി പനമ്പിള്ളിനഗറില്‍ നവജാതശിശുവിന്റെ കൊലപാതകം: കുഞ്ഞിന്റെ സംസ്‌കാരം ഇന്ന് രാവിലെ, പൊലീസിന്റെ നേതൃത്വത്തിലാണ് സംസ്‌ക്കര ചടങ്ങുകള്‍
  • എറണാകുളം നഗരമധ്യത്തിലെ ഹോസ്റ്റലിലെ ശുചിമുറിയില്‍ അവിവാഹിതയായ യുവതി പ്രസവിച്ചു, പൊലീസ് സ്ഥലത്തെത്തി അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി
  • നവകേരള ബസ് സര്‍വ്വീസ് ആരംഭിച്ചു, കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്കുള്ള ഗരുഡപ്രീമിയം നാലരയോടെയാണ് സര്‍വ്വീസ് ആരംഭിച്ചത്
  • വിദേശ നാടുകളിലേതു പോലെ നാലു വര്‍ഷം നീളുന്ന ബിരുദ കോഴ്‌സ് ഇനി കേരളത്തിലും, വലിയ പ്രതിക്ഷയോടൊപ്പം ആശങ്കയും നല്‍കുന്ന പുതിയ മാറ്റം
  • പനമ്പിള്ളി നഗറില്‍ നവജാത ശിശുവിന്റെ മരണം: ജനിച്ചയുടനെ വായില്‍ തുണി തിരുകി, ശ്വാസം മുട്ടിച്ചതിന്റെ ലക്ഷണങ്ങള്‍, താഴേക്കുള്ള വീഴ്ചയില്‍ തലയോട്ടി പൊട്ടി, ഒരു വാഹനം കുഞ്ഞിന് മേല്‍ കയറിയിറങ്ങിയിരുന്നു
  • കൊച്ചിയില്‍ നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക്ക് കവറില്‍ കണ്ടെത്തി, റോഡില്‍ കിടന്ന മൃതദേഹം കണ്ടെത്തിയത് ക്ലീനിങ് തൊഴിലാളികള്‍, ഫ്‌ളാറ്റില്‍ നിന്നും താഴേക്ക് വീഴുന്ന ദൃശ്യങ്ങള്‍ ലഭിച്ചു
  • ട്രാഫിക്ക് സിഗ്നലിലെ ചൂട് കുറയ്ക്കാന്‍ പുതിയ ആശയം, റോഡിലെ സിഗ്നലുകളിലെ കൊടും ചൂടില്‍ തണലൊരുക്കി പൊതുമരാമത്ത് വകുപ്പ്, സോഷ്യല്‍ മീഡിയയില്‍ സംഭവം ഹിറ്റ്
  • കൊവിഡ് പ്രതിരോധ വാക്‌സീന് ഗുരുതര പാര്‍ശ്വഫലമുണ്ടെന്ന് വാക്‌സിന്‍ കമ്പനി ആസ്ട്രസെനെക വ്യക്തമാക്കിയതിന് പിന്നാലെ വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും മോദി ഫോട്ടോ നീക്കി
  • റോഡ് ടെസ്റ്റിന് ശേഷം മാത്രം എച്ച് ടെസ്റ്റ്, കേരളത്തില്‍ പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്നു മുതല്‍,  പരിഷ്‌ക്കരണങ്ങളോട് ഇടഞ്ഞ് ഡ്രൈവിംഗ് സ്‌കൂളുകള്‍
  • Most Read

    British Pathram Recommends