18
MAR 2021
THURSDAY
1 GBP =104.20 INR
1 USD =83.41 INR
1 EUR =89.24 INR
breaking news : കാന്‍സര്‍ ചികിത്സയില്‍ പുരോഗതി നേടിയ ശേഷം ചാള്‍സ് രാജാവ് പൊതു ചുമതലകള്‍ പുനരാരംഭിക്കുമെന്ന് കൊട്ടാരം; വരാന്‍ പോകുന്ന വലിയ ഇവന്റുകളില്‍ രാജാവ് പങ്കെടുക്കുന്ന കാര്യം അനിശ്ചിതത്വത്തില്‍ >>> പീറ്റര്‍ ചേരാനലൂര്‍ നയിക്കുന്ന സ്നേഹ സംഗീത രാവ്, അനേകം പ്രതിഭകള്‍ നയിക്കുന്ന കലാവിരുന്ന മെയ് നാലിന് ഈസ്റ്റ് ലണ്ടനില്‍; കലാപ്രേമികള്‍ക്ക് സ്വാഗതം >>> അബര്‍ഡീനില്‍ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ ഇന്നും നാളെയും; നാഗ്പൂര്‍ സെമിനാരി പ്രൊഫസര്‍ പ്രൊഫ. ഡോ. ജോണ്‍ മാത്യു മുഖ്യകാര്‍മ്മികത്വം വഹിക്കും >>> കോഴിക്കോട് ഫറോക്കില്‍ പുലര്‍ച്ചെ അപകടം, നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് മറിഞ്ഞ് കര്‍ണാടക സ്വദേശിയായ ഒരാള്‍ മരിച്ചു, പതിനെട്ട് പേര്‍ക്ക് പരിക്കേറ്റു >>> വാട്‌സ്ആപ്പില്‍ ഇനി വോയ്‌സ് കോള്‍ വളരെ എളുപ്പം, ഇന്‍-ആപ്പ് ഡയലറിലൂടെ കോണ്‍ടാക്ട്സില്‍ ഇല്ലാത്ത നമ്പറിലേക്കും എളുപ്പത്തില്‍ വിളിക്കാം >>>
Home >> BP SPECIAL NEWS

BP SPECIAL NEWS

'നല്ല ഭക്ഷണസാധനങ്ങള്‍ ഉണ്ടാക്കാനാണ് കൊക്കോ ഉപയോഗിക്കുന്നത് എന്നറിയാമെന്ന് കര്‍ഷകന്‍', ജീവിതത്തില്‍ ആദ്യമായി ചോക്ലേറ്റിന്റെ രുചിയറിഞ്ഞൊരു കര്‍ഷകന്‍

മധുരം നുണഞ്ഞും ചോക്ലേറ്റ് പങ്കിട്ടും അല്ലാതൊരു ആഘോഷം മനുഷ്യര്‍ക്കില്ല. ചോക്ലേറ്റ് രുചിക്കാത്ത ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചാല്‍ ഇതുവരെ എല്ലാവര്‍ക്കും ഉണ്ടാകില്ലെന്നായിരുന്നു മറുപടി. എന്നാല്‍ അത് തിരുത്തുന്ന ഒരു സംഭവം ആണ് കഴിഞ്ഞ ദിവസം നടന്നത്. ഈ ചോക്ലേറ്റ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന കൊക്കോ കായ ഉത്പാദിപ്പിക്കുന്ന ഒരു കര്‍ഷകന്‍ പറഞ്ഞ കാര്യം കേട്ട് എല്ലാവരും ഞെട്ടുകയായിരുന്നു. ലോകത്തിലെ മൊത്തം കൊക്കോ ഉദ്പാദനത്തിന്റെ 45 ശതമാനവും ഐവറി കോസ്റ്റില്‍ നിന്നാണ്. എന്നാല്‍ അവിടുള്ളവര്‍ ഒരിക്കല്‍ പോലും ചോക്ലേറ്റ് രുചിച്ചിട്ടില്ല എന്ന് പറഞ്ഞാല്‍ ആര്‍ക്കെങ്കിലും വിശ്വസിക്കാന്‍ സാധിക്കുമോ?  എന്നാല്‍ അതാണ് സത്യം. അവിടെയുള്ള കര്‍ഷകര്‍ ആദ്യമായി ചോക്ലേറ്റ് രുചിക്കുന്നതിന്റെ വിഡിയോ ആണ് സോഷയല്‍മീഡിയയില്‍ കൗതുകമാകുന്നത്. കൊക്കോ കര്‍ഷകരുമായി നടത്തിയ ഒരു അഭിമുഖത്തിന്റെ ഭാഗമാണ് ഇപ്പോള്‍ വൈറലാകുന്നത്. വിഡിയോയില്‍ 'കൊക്കോ എന്തിന് വേണ്ടയാണ് ഉപയോഗിക്കുന്നതെന്ന് അറിയാമോ' എന്ന് കര്‍ഷകനോട് ചോദിക്കുമ്പോള്‍, 'നല്ല ഭക്ഷണസാധനങ്ങള്‍ ഉണ്ടാക്കാനാണെന്ന് അറിയാം എന്നാല്‍ ഇതുവരെ രുചിച്ചിട്ടില്ലെന്നും' അദ്ദേഹം പറയുന്നുണ്ട്. 'തന്റെ കയ്യില്‍ ഒരു സര്‍പ്രൈസ് ഉണ്ടെന്ന്' പറഞ്ഞാണ് അഭിമുഖം നടത്തുന്നയാള്‍ ചോക്ലേറ്റ് എടുത്തു കാണിക്കുന്നത്. 'ഇത് കൊള്ളമെല്ലോ' എന്നായിരുന്നു കര്‍ഷകന്റെ മറുപടി. പിന്നാലെ മറ്റു കര്‍ഷകരുടെ ചോക്ലേറ്റ് ഇഷ്ടത്തോടെ രുചിക്കുന്നതും വിഡിയോയില്‍ കാണാം. ഇത്തരം പ്രദേശങ്ങളില്‍ കൃഷി ചെയ്ത് കൊക്കോ പുറം രാജ്യാങ്ങളിലേക്ക് കയറ്റുമതി ചെയ്യുമെങ്കിലും കര്‍ഷകര്‍ക്ക് അതിന്റെ യഥാര്‍ഥ മൂല്യം ലഭിക്കുന്നില്ലെന്നായിരുന്നു പലരും കമന്റ് ചെയ്തത്. ഇതൊരു പഴയ വീഡിയോ ആണെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ ഇപ്പോഴും കൗതുകമാകുകയാണ്.

പ്രണയമാണെന്ന് പറഞ്ഞ് ഇങ്ങനെയൊക്കെ ആകാവോ!!! കാമുകന് ദിവസവും കാമുകിയുടെ വക നൂറുലധികം കോളുകളും സന്ദേശങ്ങളും, അതിര് കടന്ന പ്രണയം

കാമുകി കാമുകന്‍മാര്‍ പ്രണയദിനങ്ങളില്‍ അന്യോന്യം ഫോണില്‍ സല്ലപിക്കുകയും മെസേജ് അയക്കുകയും ചെയ്യുക പതിവാണ്. എന്നാല്‍ അതിനെല്ലാം ഇരുവരും ഒരു പരിധി നിശ്ചയിക്കാറുണ്ട്. പക്ഷെ പരിധിയില്ലാതെ കാമുകനോ കാമുകിയോ ആരെങ്കിലും വിളിച്ചാല്‍ അതൊരു ശല്യമായി മാറാതിരിക്കില്ല. അത്തരം ഒരു സംഭവം ആണ് ഇപ്പോള്‍ ചൈനയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. 18 കാരിയായ സിയാവു എന്ന പെണ്‍കുട്ടിയായിരുന്നു അസഹ്യമായ രീതിയില്‍ കാമുകനോട് പെരുമാറിയത്. കാമുന് ശല്യമാകും വിധം ആയിരുന്നു യുവതി കാമുകനെ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തുകൊണ്ടിരുന്നത്.  കാമുകിയുടെ സ്വഭാവം പരിധിവിട്ടു തുടങ്ങി എന്ന് തോന്നിപ്പോള്‍ കാമുകന് തന്നെ അതൊരു ശല്യവും അസഹനീയവുമായി മാറുകയായിരുന്നു. ഇതോടെ കാമുകന്‍ കോളുകള്‍ എടുക്കാതെയായി. എന്നാല്‍ ഇതോടെ കാമുകിയുടെ സ്വഭാവം മാറി.  തന്റെ കോളിന് മറുപടി ലഭിക്കാതായതോടെ പെണ്‍കുട്ടിയുടെ സമനില തെറ്റി. ദേഷ്യം കൊണ്ട് സിയാവു വീട്ടിലെ സാധനങ്ങള്‍ എറിഞ്ഞുടയ്ക്കുകയും മരിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. സിയാവു തന്റെ കാമുകനെ വീഡിയോ കോളിലൂടെ നിരന്തരം ബന്ധപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. കടുത്ത നിരാശയും ദേഷ്യവും കൊണ്ട് മനോനില തെറ്റിയ ഭയാനകമായ അവസ്ഥയിലായിരുന്നു 18കാരിയെ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് സിയാവുവിന് ബോര്‍ഡര്‍ലൈന്‍ പേഴ്സണാലിറ്റി ഡിസോര്‍ഡര്‍ ഉണ്ടെന്നും പരിശോധനയില്‍ ഡോക്ടര്‍ സ്ഥിരീകരിച്ചു. ഇത് 'ലൗ ബ്രെയിന്‍ ' എന്നും അറിയപ്പെടുന്നു. കുട്ടിക്കാലത്ത് ഉണ്ടാകുന്ന ഏതെങ്കിലും മാനസികാഘാതത്തില്‍ നിന്നോ ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസിക പ്രശ്നങ്ങള്‍ മൂലമോ ഈ രോഗാവസ്ഥ ഉണ്ടാകാമെന്നും ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു. ചെംഗ്ഡുവിലെ ഫോര്‍ത്ത് പീപ്പിള്‍സ് ഹോസ്പിറ്റലിലെ സ്പെഷ്യലിസ്റ്റായ ഡോക്ടര്‍ ഡു നായാണ് പെണ്‍കുട്ടിയെ ചികിത്സിക്കുന്നത്.

പ്രതീക്ഷയ്ക്കപ്പുറം മാര്‍ക്ക് ലഭിച്ചു, പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥി ബോധരഹിതനായി, പരീക്ഷയുടെ വിജയം വിദ്യാര്‍ത്ഥിയെ എത്തിച്ചത് ആശുപത്രിയിലെ ഐസിയുവില്‍!!!

പ്രതീക്ഷയ്ക്കപ്പുറം കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ ഒരു ആഘാതം മനസ്സിന് ഉണ്ടാകും. എന്നാല്‍ മീററ്റില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഒരു സംഭവം കേള്‍ക്കുമ്പോള്‍ കേള്‍ക്കുന്നവര്‍ക്കും അതേ ആഘാതം ഉണ്ടാകും എന്നതാണ് സത്യം. സംഭവം പത്താം ക്ലാസ്സ് പരീക്ഷയുടെ റിസള്‍ട്ട് കണ്ട് വിദ്യാര്‍ത്ഥി ബോധരഹിതനായി ആശുപത്രിലായി എന്നാണ്. പക്ഷെ ഈ വാര്‍ത്ത കേള്‍ക്കുമ്പോള്‍ കുട്ടി ബോധരഹിതനായത് പരീക്ഷയില്‍ തോറ്റതുകൊണ്ടാം എന്ന് ഒരു തെറ്റിദ്ധാരണ ഉണ്ടായേക്കാം. എന്നാല്‍ കുട്ടി ബോധരഹിതനായത് പ്രതീക്ഷിച്ചതിലും കൂടുതല്‍ മാര്‍ക്ക് ലഭിച്ചതിനാലാണ്. മീററ്റിലെ മോദിപുരം മഹര്‍ഷി ദയാനന്ദ് ഇന്റര്‍ കോളേജിലെ വിദ്യാര്‍ഥിയായ അന്‍ഷുല്‍ കുമാര്‍ എന്ന 16കാരനാണ് പരീക്ഷയില്‍ ഉന്നതവിജയം നേടിയത്. എന്നാല്‍ ആഘോഷത്തിലായ കുടുംബത്തെ മുഴുവന്‍ ദു:ഖത്തിലാഴ്തി കുട്ടി ബോധരഹിതനാവുകയായിരുന്നു എന്ന് തപാല്‍ ഓഫീസിലെ കരാര്‍ തൊഴിലാളിയായ അന്‍ഷുലിന്റെ പിതാവ് സുനില്‍ കുമാര്‍ പറയുന്നു. ബോധരഹിതനായ അന്‍ഷുലിന് വീട്ടില്‍വെച്ച് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐ.സി.യുവില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു. പരീക്ഷാഫലം വരുമ്പോള്‍ കുട്ടികള്‍ക്കുണ്ടായ മാനസിക സമ്മര്‍ദത്തെക്കുറിച്ച് രക്ഷിതാക്കള്‍ ബോധവാന്മാരാകണമെന്നതിന്റെ ഉദാഹരണമാണ് ഇതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇത്തവണത്തെ പത്താംക്ലാസ് പരീക്ഷയില്‍ യു.പിയില്‍ 89.55ശതമാനമാണ് വിജയം. 12 ക്ലാസ് പരീക്ഷയില്‍ വിജയം 82.60 ശതമാനമാണ്.

പതിനേഴ് വ്യത്യസ്ത നമ്പറുകളില്‍ നിന്ന് മൂന്ന് വര്‍ഷത്തിനിടയില്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചത് 2000 തവണ, പൊലീസിന് ശല്യമായ കോളുകള്‍, ഒടുവില്‍ പുലിവാല് പിടിച്ച് 56കാരി

കുട്ടികള്‍ കുസൃതി കാണിക്കുമ്പോള്‍ പൊലീസിനെ വിളിക്കുമെന്ന് പറയുന്നത് സ്വാഭാവികമാണ്. എന്നാല്‍ നമ്മള്‍ തമാശയ്ക്ക് പറയുന്ന കാര്യം ഇവിടെ ഒരു സ്ത്രീ ചെയ്തിരിക്കുകയാണ്. വടക്കന്‍ ലണ്ടനിലെ ഹാരോയില്‍ നിന്നുള്ള 56 കാരിയായ സോണിയ നിക്‌സണ്‍ ആണ് ഇത്തരത്തില്‍ പൊലീസിനെ വിളിച്ചത്. 2021 നും 2023 നും ഇടയില്‍ ആണ് ഇവര്‍ എമര്‍ജന്‍സി നമ്പറായ 999 ലേക്ക് വിളിച്ചത്. 17 വ്യത്യസ്ത മൊബൈല്‍ നമ്പറുകളില്‍ നിന്നാണ് ഇവര്‍ വിളിച്ചതെങ്കിലും ആകെ വിളിച്ചത് 2000 തവണയായിരുന്നു എന്നതാണ് ഞെട്ടിക്കുന്ന കാര്യം. 2023-ല്‍ മാത്രം 1,194 തവണ ലൈനിലേക്ക് വിളിച്ചു. ആ വര്‍ഷം പൊലീസ് സേനയിലേക്ക് ആവര്‍ത്തിച്ചുള്ള ആദ്യത്തെ മൂന്ന് കോളര്‍മാരില്‍ ഒരാളായി ഇതോടെ ഈ സ്ത്രീ മാറുകയായിരുന്നു. കമ്മ്യൂണിക്കേഷന്‍സ് ആക്ട് 2003ന്റെ 668 ലംഘനങ്ങള്‍ക്ക് ജനുവരിയില്‍ നിക്സണെ അറസ്റ്റ് ചെയ്യുകയും കുറ്റങ്ങള്‍ ചുമത്തുകയും ചെയ്തു. അറസ്റ്റിനുശേഷവും ഇവര്‍ ഒരു ഉദ്യോഗസ്ഥനെ വംശീയമായി അധിക്ഷേപിക്കുകയും ചെയ്തു, ഇങ്ങനെ പലതരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി ക്രിമിനല്‍ നാശനഷ്ടത്തിന് അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്തായാലും ഒടുവില്‍ ഇവര്‍ക്ക് ജയില്‍ തടവ് വിധിച്ചിരിക്കുകയാണ്. ഇപ്പോള്‍ 22 ആഴ്ച തടവിന് ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്. ഭക്ഷണമെവിടെ എന്നും പെന്‍ഷന്‍ ഡിപ്പാര്‍ട്‌മെന്റിന്റെ നമ്പര്‍ ഏതാണ് എന്നും, പറഞ്ഞ സാധനം എത്തിക്കാത്തതെന്ത് എന്നുമൊക്കെ ചോദിച്ചാണ് ഇവര്‍ വിളിച്ച് ശല്യം ചെയ്തിരുന്നത്. ഇവരുടെ കോളുകള്‍ കാരണം, പലര്‍ക്കും കൃത്യസമയത്ത് സഹായമെത്തിക്കാന്‍ പോലും പറ്റിയിട്ടില്ല എന്നും പോലീസ് വ്യക്തമാക്കി.   

ചില സമയങ്ങളില്‍ വീടിനുള്ളില്‍ അസാധാരണമായ തട്ടലും മുട്ടലും, ഒടുവില്‍ വീടിനുള്ളിലെ രസഹ്യ നിലവറ കണ്ടെത്തി!!! സോഷ്യല്‍ മീഡിയയില്‍ അനുഭവം പങ്കുവെച്ച് യുവാവ്

സ്വന്തം വീട്ടില്‍ ഇതുവരെ അറിയാത്ത ഒരു മുറിയുണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ. അത്തരത്തില്‍ ഒരു അനുഭവമാണ് ഒരു യുവാവ് പറയുന്നത്. വീടിനുള്ളിലെ അസാധാരണമായ ശബ്ദം തിരിച്ചറിഞ്ഞ യുവാവ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കാര്യങ്ങള്‍ എല്ലാവരെയും ഞെട്ടിച്ചു. വീടിനുള്ളില്‍ നിന്നും ചിലസമയങ്ങളില്‍ വന്നിരുന്ന അസാധാരമായ ശബ്ദങ്ങള്‍ ആണ് ഈ യുവാവിനെ ആദ്യം ഞെട്ടിച്ചത്. ശബ്ദം കേട്ട ഇടത്ത് നിന്നാണ് ഒരു ബേസ്‌മെന്റ് ഇവരുടെ ശ്രദ്ധയില്‍ പെട്ടത്. പിന്നീടാണ് മനസ്സിലാകുന്നത് തന്റെ വീട്ടില്‍ ഒരു രസഹ്യ നിലവറയുണ്ടെന്ന്. ഇയാള്‍ പറയുന്നത് ഇങ്ങനെ: 'കണ്ടെത്തിയ ബേസ്‌മെന്റിന്റെ ചിലഭാഗങ്ങളില്‍ താനും വീട്ടുകാരും ചെല്ലാറുള്ളതാണ്. പക്ഷേ അവിടെ നിന്നും വിചിത്രമായ പല ശബ്ദങ്ങളും കേട്ട് തുടങ്ങിയപ്പോഴാണ് ആ ദിവസം അങ്ങോട്ട് ചെന്ന് നോക്കിയത്. അപ്പോള്‍ കണ്ടത് ഒരു രഹസ്യ വാതിലാണ്. ആ വാതില്‍ പഴയ ഉടമ ഒരു ഷെല്‍ഫ് കൊണ്ട് അടച്ചുവച്ചിരിക്കുകയാണ് എന്നാണ് പോസ്റ്റില്‍ പറയുന്നത്. വാതിലിന്റെ അപ്പുറത്ത് നിന്നാണ് ശബ്ദം കേട്ടുകൊണ്ടിരുന്നത്. എന്നാല്‍ വീട്ടുടമയും കുടുംബവും ആ വാതില്‍ തുറക്കാന്‍ ശ്രമിച്ചില്ല എന്നും അതിനകത്ത് എന്താണുള്ളത് എന്ന് നോക്കാന്‍ ശ്രമിച്ചില്ല എന്നുമാണ് പറയുന്നത്.'  സംഭവം പങ്കുവച്ചതിന് പിന്നാലെ നിരവധി ആളുകള്‍ കമന്റുകളുമായി രംഗത്തെത്തി. പലരും ആ വാതില്‍ തുറന്നു നോക്കൂ എന്നാണ് അഭിപ്രായപ്പെട്ടത്. മറ്റുചിലര്‍ അതൊരു ശൂന്യമായ മുറിയായിരിക്കും എന്നാണ് പറഞ്ഞതെങ്കില്‍ മറ്റുചിലര്‍ പറഞ്ഞത് അതിനകത്ത് എന്തെങ്കിലും കാണും. അതിനാല്‍ സൂക്ഷിച്ചും കണ്ടും തുറക്കണം എന്നാണ്. എന്തായാലും താന്‍ ജോലി കഴിഞ്ഞ് പോയ ശേഷം, വാതില്‍ തുറന്നു നോക്കുമെന്ന് ഉപയോക്താവ് പറഞ്ഞിട്ടുണ്ട്. അതിനുള്ളില്‍ എന്താണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ മറ്റുള്ളവര്‍.  

പരീക്ഷിച്ച് പരീക്ഷിച്ച് ഒടുവില്‍ അത് ഐസിലും എത്തി, ഇതുവരെ ചിന്തിക്കാത്ത ഐസ് ആപ്പില്‍ ബിരിയാണി കോംപിനേഷനില്‍ ഒരു വിഭവം!!! സോഷ്യല്‍ മീഡിയയില്‍ സംഭവം വൈറല്‍

ഭക്ഷണത്തില്‍ വെറൈറ്റി കൊണ്ടുവന്ന് അത് സോഷ്യല്‍ മീഡിയയില്‍ ഹിറ്റാക്കുന്ന പതിവ് ഉണ്ട്. ചിലപ്പോള്‍ നമ്മള്‍ ചിന്തിക്കാത്ത കോംപിനേഷന്‍ ആയിരിക്കും അവര്‍ കൊണ്ടു വരിക. സ്‌പൈസി ആയുള്ള ഭക്ഷണത്തില്‍ ചോക്ലേറ്റും, വളരെ ക്രീമിയോ മധുരമുള്ളതോ ആയ ഭക്ഷണത്തില്‍ സ്‌പൈസിയായുള്ള വെറൈറ്റികള്‍ പരീക്ഷിച്ച് വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.  ഓരോ ഭക്ഷണം ഹിറ്റാകുമ്പോള്‍, അല്ലെങ്കില്‍ കോംപിനേഷന്‍ ഹിറ്റാകുമ്പോള്‍ ആ ഭക്ഷണം ആഗ്രഹിച്ച് അതേ സ്ഥലങ്ങളിലേക്ക് പോകുന്നവരുണ്ട്. ചിലര്‍ പുതിയത് പുതിയത് പരീക്ഷിക്കാറുമുണ്ട്. ഓരോ ദിവസവും അത്തരത്തില്‍ പരീക്ഷിക്കുന്ന ഭക്ഷണങ്ങളുടെ ഇടയിലേക്കാണ് പുതിയൊരു കോംപിനേഷന്‍ എത്തുന്നത്. ബിരിയാണിയില്‍ ആണ് ഈ പുതിയ പരീക്ഷണം ഐസ് ആപ്പിള്‍ ബിരിയാണി എന്നാണ് ഈ വിഭവത്തിന്റെ പേര്. ഹൈദരാബാദിലാണ് ഇത് പരീക്ഷിക്കപ്പെടുന്നത്. ഹൈദരാബാദിലെ ഹൈടെക് സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന മര്യാദ രാമണ്ണ എന്ന റെസ്റ്ററന്റ് ആണ് സമ്മര്‍ സ്പെഷല്‍ വിഭവമായി അവരുടെ മെനുവില്‍ ഐസ് ആപ്പിള്‍ ബിരിയാണി ഉള്‍പ്പെടുത്തിയിരിക്കുന്നത്. പേര് ഐസ് ആപ്പിള്‍ എന്നാണെങ്കിലും ഇതിന് ഐസോ ആപ്പിളോ ആയി ബന്ധം ഒന്നുമില്ല. നമ്മുടെ നാട്ടിലെ വഴിയോരങ്ങളിലും മറ്റും കിട്ടുന്ന പനംനൊങ്ക് ആണ് ഐസ് ആപ്പിള്‍ എന്നറിയപ്പെടുന്നത്. കരിമ്പനയുടെ കായാണ് പനംനൊങ്ക്. ബിരിയാണിക്കൊപ്പം തന്നെ ഐസ് ആപ്പിള്‍ കറിയും പുലാവും ഇവിടെയുണ്ട്. ഇന്‍സ്റ്റഗ്രാമിലെ 'hyderabadbucketlist' എന്ന പേജാണ് ഈ വിഭവം പങ്കുവച്ചത്. എന്നാല്‍ കൂടുതല്‍ ആളുകള്‍ക്കും ഈ വിഭവം ഇഷ്ടപ്പെട്ടില്ല എന്നാണു ചുവടെയുള്ള കമന്റുകള്‍ സൂചിപ്പിക്കുന്നത്. ഈ പഴം വേവിച്ചു കഴിക്കാന്‍ ഉള്ളതല്ലെന്നും നേരിട്ട് തന്നെ കഴിക്കുകയാണ് വേണ്ടതെന്നും ഒട്ടേറെ ആളുകള്‍ കമന്റ് ചെയ്തു.

ഒരു മണിക്കൂറിനുള്ളില്‍ ഒറ്റപ്രസവത്തിലൂടെ പിറന്നത് ആറ് കണ്‍മണികള്‍, മെഡിക്കല്‍ ലോകം തന്നെ 'മിറാക്കിള്‍' എന്ന് സൂചിപ്പിച്ച സംഭവം പാക്കിസ്ഥാനില്‍

ഒറ്റ പ്രസവത്തിലൂടെ പിറന്ന ആറ് കണ്‍മണികള്‍ മെഡിക്കല്‍ ലോകത്തിന് തന്നെ അത്ഭുതമാകുന്നു. പാക്കിസ്ഥാനിലെ ജില്ലാ ആശുപത്രിയിലാണ് അത്ഭുതകരവും ഏറെ സങ്കീര്‍ണ്ണവുമായ പ്രസവം നടന്നത്. 27-കാരിയെ പ്രസവ വേദന തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റാക്കുന്നത് 18ാം തീയതിയാണ്. റാവല്‍പിണ്ടി സ്വദേശിനിയായ സീനത്ത് വാഹീദ് ഒരു മണിക്കൂറിനിടെ ജന്മം നല്‍കിയത് ആറ് കുഞ്ഞുങ്ങള്‍ക്കും. വളരെ അപൂര്‍വ്വമായ സംഭവമാണിതെന്ന് ഡോക്ടര്‍ അറിയിച്ചു. നാലു ആണ്‍കുട്ടികള്‍ക്കും രണ്ട് പെണ്‍ കുഞ്ഞുങ്ങള്‍ക്കുമാണ് യുവതി ജന്മം നല്‍കിയത്. കുട്ടികള്‍ ആറുപേരുടെയും ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മൂന്നുപേരെ ഇന്‍കുബേറ്ററിലാണ് സൂക്ഷിച്ചിരിക്കുന്നത്. മൂന്നു പേരുടെ പ്രസവത്തില്‍ ചില ബുദ്ധിമുട്ടുകളുണ്ടായെന്ന് മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു. പ്രസവത്തിന് സ്‌പെഷ്യല്‍ ടീമിനെ തന്നെയാണ് ആശുപത്രി അധികൃതര്‍ സജ്ജമാക്കിയത്. അമ്മയ്ക്ക് ചെറിയ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കിലും വരും ദിവസങ്ങളില്‍ ഇവര്‍ സാധാരണനിലയിലാകും. ആശുപത്രിയുടെ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

മൂന്ന് വയസ്സുകാരന്റെ അമ്പരപ്പിക്കുന്ന ഫെരാരി കാര്‍ ഡ്രൈവിങ്, ഒപ്പം വിജയകരമായി കാര്‍ പാര്‍ക്ക് ചെയ്ത് കൂളിങ് ഗ്ലാസ് വെച്ച് കാറിന് പുറത്തേക്ക് ഒരു 'മാസ്സ്' വരവും

ട്രാഫിക്ക് ബ്ലോക്കില്‍ കാറോ ബൈക്കോ ഓടിച്ച് യാത്ര ചെയ്യുക എന്നത് വളരെ എളുപ്പമുള്ള കാര്യമല്ല. പക്ഷെ അതെല്ലാം നല്ല ട്രെയിനിങ്ങും പ്രാക്ടീസും കിട്ടിയാല്‍ നടക്കും. എന്നാല്‍ ഇതെല്ലാം നിഷ്പ്രയാസം ചെയ്യുന്ന ഒരു കുട്ടിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍.  ഫെരാരി കാറില്‍ ആണ് ഈ മൂന്ന് വയസുകാരന്റെ അമ്പരപ്പിക്കുന്ന ഡ്രൈവിങ് പ്രകടനം. വീട്ടില്‍ ഗ്യാരേജില്‍ കിടക്കുന്ന ഫെരാരി എസ്എഫ് 90 സ്ട്രാഡേലെ ഡ്രൈവ് ചെയ്ത് പാര്‍ക്കിങ് ലോട്ടിലേക്ക് നിഷ്പ്രയാസം മാറ്റിയിടുകയാണ് ചെറിയ കുട്ടി. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച വിഡിയോ ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകളെയാണ് അമ്പരപ്പിച്ചത്. വാഹനത്തിന് പുറത്ത് നിന്നു നോക്കിയാല്‍ കാറിന്റെ ഡ്രൈവിങ് സീറ്റില്‍ ഒരാള്‍ ഇരുക്കുന്നു എന്നു പോലും തോന്നാത്ത അത്ര കുഞ്ഞു ശരീരം വെച്ചാണ് ഈ പണിയെല്ലാം ഈ കുട്ടിക്കുറുമ്പന്‍ കാണിക്കുന്നത്. സ്വാഭാവികമായും മുന്‍വശ കാഴ്ചകള്‍ കാണാന്‍ കഴിയാത്തതിനാല്‍ പ്രത്യേകം കാമറ ഘടിപ്പിച്ച് മോണിറ്റര്‍ ചെയ്താണ് ആശാന്‍ ഡ്രൈവ് ചെയ്യുന്നത്. കാലുകള്‍ എത്തിച്ച് ഇടയ്ക്ക് ബ്രേക്ക് ചവിട്ടുന്നതും വിജകരമായി കാര്‍ പാര്‍ക്ക് ചെയ്ത ശേഷം കൂളിങ് ഗ്ലാസ് വെച്ച് കാറിന് പുറത്തേക്ക് പുഞ്ചിരിച്ചുകൊണ്ട് ഇറങ്ങിവരുന്ന കുട്ടിയെയും വിഡിയോയില്‍ കാണാം. മൂന്നാം വയസില്‍ നിങ്ങള്‍ എന്തു ചെയ്യുകയായിരുന്നു എന്ന കമന്റോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആളുകളാണ് വിഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്.

കാണാനൊക്കെ വളരെ സുന്ദരന്‍, പക്ഷെ ഉള്ളില്‍ നിറയെ വിഷവും, തവളയിനത്തില്‍ ഏറ്റവും അധികം ഡിമാന്റുള്ള 'പോയിസണ്‍ ഡാര്‍ട്ട്' എന്ന കുഞ്ഞന്‍ തവളകള്‍ 

കണ്ടാല്‍ ഏറെ സുന്ദരനാണെങ്കിലും കൈവശം ആളെ കൊല്ലാനുള്ള അത്രയും വിഷവുമായാണ് നടപ്പ്. തവളകളുടെ ഇനത്തില്‍ ഏറ്റവും പ്രശസ്തനായ അല്ലെങ്കില്‍ ഏറെ ഡിമാന്റുള്ള 'പോയിസണ്‍ ഡാര്‍ട്ട്' എന്ന് പേരുള്ള തവളകള്‍ കാഴ്ചകളില്‍ സുന്ദരനാണെങ്കിലും വിഷധാരിയാണ്. വിഷം ഉള്ളില്‍ നിറച്ച തവളകളാണിവ. പേര് സൂചിപ്പിക്കും പോലെ തന്നെ കൊടിയ വിഷം പേറി നടക്കുന്നവയാണ് ഈ തവളകള്‍. പത്ത് പേരെ വരെ കൊലപ്പെടുത്താന്‍ ഇവയ്ക്ക് സാധിക്കും. വിഷധാരിയാണെങ്കിലും ഇവന്‍ ആളൊരു കൊച്ച് സെലിബ്രറ്റിയാണ്. ഇവയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ലോകത്തിലെ ഏറ്റവും വിഷമുള്ള ജീവികളില്‍ ഒന്നായാണ് ഇവയെ കരുതുന്നത്. കൊളംബിയക്കാരായ ഇവയ്ക്ക് രണ്ട് ലക്ഷം വരെയാണ് വില.  യൂറോപ്പ്, അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലെ ചില സമ്പന്ന കുടുംബങ്ങള്‍ തങ്ങളുടെ വീട്ടില്‍ ഇവ വളര്‍ത്തുന്നത് സമ്പന്നതയുടെ ചിഹ്നമായി കരുതുന്നു. കൊള്ളക്കാരും കള്ളന്മാരും ഇവയെ ദുരുപയോഗം ചെയ്യാറുണ്ട്. പല രാജ്യങ്ങളും ഇവയുടെ കയറ്റുമതിയും ഇറക്കുമതിയും തടഞ്ഞിരിക്കുകയാണെങ്കിലും അനധികൃതമായി പലയിടത്തേക്കും ഇവയെ കടത്തിക്കൊണ്ട് പോകാറുണ്ട്.

ഉത്തരമെഴുതാതെ ചോദ്യം അങ്ങനെ തന്നെ പകര്‍ത്തി, പരീക്ഷയില്‍ ജയിപ്പിക്കാന്‍ അധ്യാപകന് ഉത്തരക്കടലാസില്‍ 200 രൂപ കൈക്കൂലിയും!!! സോഷ്യല്‍ മീഡിയയെ ചിരിപ്പിച്ച ഒരു സംഭവം

പരീക്ഷയ്ക്ക് പഠിച്ചോ അല്ലെങ്കില്‍ കോപ്പിയടിച്ചോ ജയിക്കാമെന്ന പതിവ് രീതികളെല്ലാം തെറ്റിച്ച് ഒരു വിദ്യാര്‍ത്ഥി വ്യത്യസ്തമായി പരീക്ഷയെ സമീപിച്ച രീതി സോഷ്യല്‍ മീഡിയയെ തന്നെ ചിരിപ്പിക്കുകയാണ്. അധ്യാപകന് കൈക്കൂലി നല്‍കുകയാണ് വിദ്യാര്‍ത്ഥി ചെയ്തിരിക്കുന്നത്. പരീക്ഷയില്‍ വിജയിക്കാന്‍ വേണ്ടി അധ്യാപകന് കൈക്കൂലി നല്‍കുന്ന വിദ്യാര്‍ത്ഥിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 200 രൂപ ഉത്തരക്കടലാസില്‍ ചുരുട്ടി വെച്ചാണ് വിദ്യാര്‍ത്ഥി പരീക്ഷയെ നേരിട്ടത്.  വീഡിയോ അതിവേഗം ആണ് പ്രചരിച്ചത്. വീഡിയോയില്‍ അധ്യാപകന്‍ പരീക്ഷാപേപ്പര്‍ നോക്കുന്നത് കാണാം. 'ഈ വിദ്യാര്‍ത്ഥി ഒറ്റ ചോദ്യത്തിനും ഉത്തരം നല്കിയിട്ടില്ല, പകരം ചോദ്യം അങ്ങനെ തന്നെ പകര്‍ത്തി വച്ചിരിക്കുകയാണ്, അതിനാല്‍ മാര്‍ക്കൊന്നും നല്‍കാന്‍ കഴിയില്ല' എന്നും അധ്യാപകന്‍ പറയുന്നുണ്ട്.  'എന്റെ കോപ്പി ഞാന്‍ ഗുരുവിന് നല്‍കിക്കഴിഞ്ഞു, അദ്ദേഹം ആഗ്രഹിച്ചാല്‍ ഞാന്‍ പാസാകും' എന്നും ഉത്തരക്കടലാസില്‍ എഴുതിയിട്ടുണ്ട്. അതിന്റെ അടുത്തായി പേപ്പറിന്റെ മടക്കില്‍ ഒരു 200 രൂപ വച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. ആ 200 രൂപയുടെ നോട്ടും അധ്യാപകന്‍ കാണിച്ചു തരുന്നുണ്ട്.  എന്തായാലും ഒരുത്തരം പോലും എഴുതാതെ പരീക്ഷയെ നേരിടാനും, അധ്യാപകന് കൈക്കൂലി നല്‍കാനും വിദ്യാര്‍ത്ഥി കാണിച്ച ധൈര്യം അപാരം തന്നെയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

More Articles

വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുറിപ്പെഴുതി കുപ്പിയിലാക്കി കടലിലേക്കൊഴുക്കി, ആ കുറിപ്പ് അയാളെ തേടിയെത്തുന്നത് 37 വര്‍ഷങ്ങള്‍ക്ക് ശേഷം... കെട്ടുകഥകളേക്കാള്‍ അത്ഭുതം തോന്നുന്ന ഒരു സംഭവം...
'ആകാശത്തോളം ഉയര്‍ന്ന പ്രണയം' എയര്‍ ഇന്ത്യ വിമാനത്തില്‍ വെച്ച് പ്രണയം തുറന്നു പറഞ്ഞ് രണ്ടു പേര്‍... ക്ഷമയോടെ കണ്ട് നിന്ന് യാത്രക്കാരും...
'ഏത് നിമിഷവും പൊട്ടിത്തെറിച്ചേക്കാം', സൈനികന്റെ നെഞ്ചില്‍ തുളച്ചു കയറിയ പ്രവര്‍ത്തനം നിലച്ചിട്ടില്ലാത്ത ഗ്രനേഡ് അതി സാഹസികമായി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് ഡോക്ടര്‍...
'ഐസ്‌ക്രീം കാണിച്ച് പറ്റിക്കാമെന്ന് കരുതണ്ട, ആ പരിപാടി ഇവിടെ നടക്കില്ല', ഐസ്‌ക്രീം കടക്കാരന്റെ കൈയ്യില്‍ നിന്നും ബലമായി ഐസ്‌ക്രീം പിടിച്ചു വാങ്ങി കഴിക്കുന്നയാളുടെ വീഡിയോ വൈറലാകുന്നു...
മന്ത്രവാദിയോട് കടുത്ത പ്രണയം, കൂടെ ജീവിക്കാന്‍ നാല് മാസം പ്രായമായ സ്വന്തം കുഞ്ഞിനെ തൂമ്പ കൊണ്ട് വെട്ടി അമ്മ ബലി നല്‍കി... വീണ്ടും ഞെട്ടിക്കുന്ന നരബലി...
കാമുകന്റെ വീട്ടില്‍ വിളമ്പിയത് കാമുകിക്ക് ഇഷ്ടമില്ലാത്ത ന്യൂഡില്‍സ്, കാമുകന്റെ വീട്ടിലെ ഭക്ഷണം ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞ് അപ്പോള്‍ തന്നെ ബ്രേക്കപ്പായി വീടുവിട്ടിറങ്ങി കാമുകി...
എട്ടാം ക്ലാസ്സുകാരന് ആറാംക്ലാസ്സുകാരിയോട് ഭ്രാന്തമായ സ്‌നേഹം, പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി കഴുത്തില്‍ കത്തി വെച്ച് നെറുകയില്‍ സിന്ദൂരം ചാര്‍ത്തി, 'കുട്ടി കാമുകന്റെ' പ്രകടനങ്ങളെല്ലാം സിനിമാ സ്റ്റൈലില്‍...
'മണികെട്ടി മണികണ്ഠനെ കാണാന്‍ ഈ അയ്യപ്പഭക്തന്‍', 25 കിലോ ഭാരം വരുന്ന 600ഓളം മണികള്‍ ശരീരത്തില്‍ കെട്ടി അയ്യപ്പനെ കാണാന്‍ ഈ വര്‍ഷവും ഗണേശന്‍ പുറപ്പെട്ടു...

Most Read

British Pathram Recommends