18
MAR 2021
THURSDAY
1 GBP =104.20 INR
1 USD =83.44 INR
1 EUR =88.98 INR
breaking news : ചിചെസ്റ്ററിലെ ആദ്യകാല മലയാളി ജോണിക്ക് ഉറക്കത്തിനിടെ ആകസ്മിക നിര്യാണം; ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ പോയ ജോണിയെ കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് ഏകമകള്‍ >>> നോര്‍ത്ത് ഈസ്റ്റ ലണ്ടനില്‍ വാള്‍ ആക്രമണം; 14 വയസ്സുകാരനായ ആണ്‍കുട്ടി ദാരുണമായി കൊല്ലപ്പെട്ടു, പോലിസുകാര്‍ അടക്കം നിരവധി പേര്‍ക്ക് മുറിവ്, ആക്രമണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ >>> നഴ്‌സുമാരുടെ ന്യൂ സീലാൻഡ്, ഓസ്‌ട്രേലിയ സ്വപ്നങ്ങൾ വ്യാമോഹമാകുമോ? ന്യൂ സീലാൻഡിൽ ജോലിയില്ലാതെ വലയുന്നത് അഞ്ഞൂറോളം മലയാളി നഴ്‌സുമാർ! സിറ്റി സ്‌ക്വയറിൽ റാലി നടത്തി നഴ്‌സുമാർ! മലയാളികൾക്കൊപ്പം പ്രതിഷേധിക്കാൻ ന്യൂസീലൻഡ് നഴ്സസ് അസോസിയേഷനും >>> ന്യൂപോര്‍ട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷന്‍ പ്രഖ്യാപനം ആഘോഷമാക്കാന്‍ വിശ്വാസികള്‍; യൗസേപ്പിതാവിന്റെ തിരുനാളും മിഷന്‍ പ്രഖ്യാപനവും മെയ് 5 ന് >>> ദക്ഷിണേന്ത്യന്‍ ഭക്ഷണങ്ങള്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നുന്നവര്‍ക്ക് സൗത്താം പ്ടണില്‍ ഫുഡ് ഫെസ്റ്റിവല്‍ ഒരുങ്ങുന്നു, ഈ മാസം 19ന് നടക്കുന്ന ഫുഡ് ഫെസ്റ്റിവലില്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യാം >>>
Home >> BP SPECIAL NEWS

BP SPECIAL NEWS

'ഇവിടെ വിവാഹം കഴിഞ്ഞ് പോകുന്ന മകള്‍ക്ക് പിതാവ് പാമ്പുകളെ സമ്മാനിച്ചില്ലെങ്കില്‍ മകളുടെ ദാമ്പത്യം സുഖകരമായി മുന്നോട്ട് പോകില്ലെന്നാണ് വിശ്വാസം' വിചിത്രമായ ആചാരവുമായി ഒരു ഗ്രാമം

മകള്‍ വിവാഹം കഴിഞ്ഞ പോകുമ്പോള്‍ സര്‍വ്വാഭരണവീഭൂഷിതയായി പടിയിറങ്ങണമെന്ന് ഏതൊരു മാതാപിതാക്കളും ആഗ്രഹിക്കും. ഒരു കുഞ്ഞു ജനിക്കുനന്ത് മുതലുള്ള കഷ്ടപ്പാടുകളെല്ലാം അതിനു വേണ്ടിയുള്ളതായിരിക്കും. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും മകളുടെ നല്ലൊരു ജീവിതത്തിന് വേണ്ടി കഷ്ടപ്പെടുന്ന മാതാപിതാക്കളാണ് ഉള്ളതും. പക്ഷെ വളരെ വിചിത്രമായ ചിന്താഗതി കൊണ്ടു നടക്കുന്ന ഒരിടത്തെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ പറയുന്നത്. വിവാഹിതരാകുന്നവര്‍ സന്തോഷത്തോടെയും സമാധാനത്തോടെയും അവസാനം വരെ ജീവിക്കാന്‍ നിരവധി ആചാരങ്ങളാണ് നടന്നു പോകുന്നത്. എന്നാല്‍ മദ്ധ്യപ്രദേശിലെ 'ഗോരിയ' എന്ന വിഭാഗത്തിനിടയില്‍ വിവാഹവുമായി ബന്ധപ്പെട്ട് നടത്തുന്ന ആചാരങ്ങള്‍ കേട്ടാല്‍ ആരും ഒന്ന് ഞെട്ടും. ഈ വിഭാഗത്തിലുളളവര്‍ പെണ്‍മക്കള്‍ക്ക് സ്ത്രീധനമായി സ്വര്‍ണമോ പണമോ നല്‍കാറില്ല. പകരം നല്‍കുന്നത് കൊടിയ വിഷമുളള 21 പാമ്പുകളെയാണ്. വധുവിന്റെ പിതാവാണ് വിവാഹദിവസം ഈ വിചിത്ര സമ്മാനം വരന് കൈമാറാറുളളത്. വരനോടൊപ്പം വീട്ടിലേക്ക് മടങ്ങുന്ന വധു ഈ പാമ്പുകളെ ഉറപ്പായും കൊണ്ടുപോകണമെന്നും ആചാരമുണ്ട്. ഗോരിയ വിഭാഗത്തെ സംബന്ധിച്ച് വിവാഹം ജീവിതത്തിലെ പവിത്രമായ ഒരു ഘടകമാണ്. വധുവിന് പിതാവ് പാമ്പുകളെ സമ്മാനിച്ചില്ലെങ്കില്‍ ദാമ്പത്യം സുഖകരമായി മുന്നോട്ട് പോകില്ലെന്നാണ് വിശ്വാസം. അതിനാല്‍ത്തന്നെ പെണ്‍കുട്ടിയുടെ വിവാഹമുറപ്പിക്കുന്ന ദിവസം മുതല്‍ പിതാവ് പാമ്പുകളെ പിടിക്കാനുളള പ്രവൃത്തികളിലേര്‍പ്പെടുമെന്നും പറയപ്പെടുന്നു. ഗോരിയ വിഭാഗത്തിന്റെ കുലത്തൊഴില്‍ പാമ്പ് പിടിത്തമാണ്. അതിനാല്‍ത്തന്നെ പാമ്പുകള്‍ ഇവര്‍ക്ക് പ്രിയപ്പെട്ടതാണ്. പിടിച്ച് പെട്ടിയില്‍ സൂക്ഷിക്കുന്ന പാമ്പുകള്‍ ഏതെങ്കിലും സാഹചര്യത്തില്‍ നഷ്ടപ്പെട്ടാലോ അല്ലെങ്കില്‍ ചത്തുപ്പോയാലോ അപശകുനമായാണ് ഈ വിഭാഗം കണക്കാക്കുന്നത്.

മരുമകള്‍ തന്നെ പ്രണയിക്കുന്നു ഒളിച്ചോടി വിവാഹം കഴിക്കാനും നിരന്തരം ആവശ്യപ്പെടുന്നു, മരുമകളുടെ വീട്ടില്‍ പറഞ്ഞപ്പോള്‍ ലഭിച്ചത് വളരെ വിചിത്രമായ മറുപടി എന്ന് അമ്മായിഅമ്മ

യുപി : മരുമകളുടെ പെരുമാറ്റത്തില്‍ പേടിച്ച് ജീവിക്കുകയാണ് ഒരു അമ്മായിഅമ്മ. സ്വാഭാവികമായും മരുമകള്‍ അമ്മായിഅമ്മ പോരാണോ കാരണം എന്ന് ഇതു കേള്‍ക്കുമ്പോള്‍ പലരും കരുതും. പക്ഷെ അതില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമായി അമ്മയായി അമ്മയെ പിറകെ നടന്ന് പ്രണയിക്കുകയാണ് മരുമകള്‍. മരുകമള്‍ക്ക് തന്നോട് പ്രണയമാണെന്നും ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ച് ഒരുമിച്ച് ജീവിക്കാമെന്നും പറഞ്ഞ് മരുമകള്‍ നിര്‍ബന്ധിക്കുകയാണെന്നുമാണ് സ്ത്രീ തന്റെ പരാതിയില്‍ പറയുന്നു. മാത്രമല്ല അവളുമായി ശാരീരികബന്ധത്തിലേര്‍പ്പെടാനും അവള്‍ നിര്‍ബന്ധിക്കുന്നുണ്ടെന്നും അമ്മായിഅമ്മ വ്യക്തമാക്കി. യുപിയിലെ ബുലന്ദ്ഷഹറില്‍ നിന്നുള്ള ഇപ്പോള്‍ ദില്ലിയില്‍ താമസിക്കുന്ന സ്ത്രീയാണ് ഈ കാര്യങ്ങള്‍ അറിയിച്ച ്‌പൊലീസിനെ സമീപിച്ചിരിക്കുന്നത്. മകനുമായി അവളുടെ വിവാഹം കഴിഞ്ഞ അന്നുമുതല്‍ തന്നെ മരുമകളുടെ പെരുമാറ്റം ശരിയല്ലെന്നാണ് പൊലീസിനോട് പറഞ്ഞ പരാതി. ആ വിചിത്രമായ പെരുമാറ്റം ഓരോ ദിവസം കൂടുന്തോറും കൂടിക്കൂടി വന്നു. താനും ഭര്‍ത്താവും ഒരുമിച്ചിരിക്കുന്നത് പോലും മരുമകള്‍ക്ക് ഇഷ്ടമല്ല എന്നും സ്ത്രീ പറയുന്നു. അമ്മായിഅമ്മയെ ആദ്യം കണ്ടപ്പോള്‍ തന്നെ അവരുമായി പ്രണയത്തിലായിപ്പോയി എന്നാണത്രെ മരുമകള്‍ പറയുന്നത്. ഇതൊന്നും ശരിയല്ല എന്ന് പറഞ്ഞപ്പോള്‍ സ്വവര്‍ഗാനുരാഗം ഇന്ന് സാധാരണമാണെന്നും മരുമകള്‍ പറഞ്ഞു. ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടി അമ്മായിഅമ്മയോടൊപ്പം ജീവിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. രണ്ടാളുടേയും ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ച് ദൂരെ എങ്ങോട്ടെങ്കിലും ഒളിച്ചോടിപ്പോയി ഒരുമിച്ച് കഴിയാം എന്നും മരുമകള്‍ പറഞ്ഞതായും അമ്മായിഅമ്മ ആരോപിക്കുന്നു. ഇക്കാര്യം മരുമകളുടെ വീട്ടുകാരേയും താന്‍ അറിയിച്ചിരുന്നു എന്നും, എന്നാല്‍ അവിടെ നിന്നും വളരെ വിചിത്രമായ മറുപടിയാണ് ലഭിച്ചതെന്നുമാണ് അവര്‍ പറയുന്നത്. 'അവള്‍ വിവാഹിതയായത് മുതല്‍ അവളുടെ ഉത്തരവാദിത്തം ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കാണ് എന്നാണ് അവര്‍ പറഞ്ഞത്. അത് മാത്രമല്ല, 20 ലക്ഷം രൂപ തരണമെന്നും മരുമകളുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടു എന്നും സ്ത്രീ ആരോപിക്കുന്നു.' തന്റെ മകന്‍ ചതിക്കപ്പെട്ടതായി തോന്നി എന്നും എങ്ങനെ എങ്കിലും മരുമകളില്‍ നിന്നും രക്ഷ നേടാനാണ് താന്‍ ഇപ്പോള്‍ ഇത് പരിഹരിക്കാനായി മുന്നോട്ട് വന്നിരിക്കുന്നത് എന്നും ഇവര്‍ പറഞ്ഞു.

വീട്ടിലെ പൂച്ചയ്ക്ക് പറ്റിയൊരു അബദ്ധം, വീട്ടുടമയുടെ അടുക്കളയുടെ പാതി കത്തി നശിച്ചു, 12 ലക്ഷം രൂപയുടെ നാശനഷ്ടം, സിസിടിവിയില്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍

വീട്ടില്‍ അരുമയായി വളര്‍ത്തിയിരുന്ന പൂച്ചയ്ക്ക് സംഭവിച്ച ഒരു കൈയ്യബദ്ധം ഉടമയ്ക്ക് ഉണ്ടാക്കിയത് വലിയ നാശനഷ്ടമായിരുന്നു. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലുള്ള ദണ്ഡന്‍ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റാണ് പാതിയും കത്തി നശിച്ചത്. ഉടമ ഫ്‌ലാറ്റിലുണ്ടാകാതിരുന്ന സമയത്ത് അയാളുടെ പൂച്ചയായ ജിങ്കൗഡിയോ മാത്രമാണ് ഉണ്ടായിരുന്നത്. ഏപ്രിന്‍ നാലിനാ് സംഭവം. ഫ്ലാറ്റിന് തീ പിടിച്ചുവെന്ന് കോമ്പൗണ്ടിലെ പ്രോപ്പര്‍ട്ടി മാനേജുമെന്റ് സ്റ്റാഫില്‍ നിന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ദണ്ഡന്‍ സ്ഥലത്തെത്തിയത്. ഫ്ലാറ്റിലെത്തി പരിശോധിച്ചപ്പോഴാണ് അടുക്കളയുള്‍പ്പെടുന്ന വീടിന്റെ ഒരു ഭാഗം കത്തിനശിച്ചതായി കണ്ടെത്തിയത്.  സിസിടിവി വീഡിയോ കണ്ടപ്പോഴാണ് ഫ്‌ലാറ്റ് എങ്ങനെ കത്തി നശിച്ചു എന്ന് മനസ്സിലായത്.  ഇന്‍ഡക്ഷന്‍ കുക്കര്‍ ഓണായ വിവരം വീട്ടുടമ അറിയാതെ പോയതാണ് അപകടത്തിന് കാരണമായത്. പൂച്ചയുടെ കാല്‍ തട്ടി ഇന്‍ഡക്ഷന്‍ കുക്കര്‍ ഓണായത് കണ്ടെത്തിയത്. ജിന്‍ഗൗഡിയാവോ അടുക്കളയില്‍ കളിക്കുന്നതിനിടയില്‍  ഇന്‍ഡക്ഷന്‍ കുക്കറിന്റെ  ടച്ച് പാനലില്‍ അബദ്ധത്തില്‍ ചവിട്ടിയതോടെ അത് ഓണാവുകയായിരുന്നു. തീപിടുത്തതില്‍ 1,00,000 യുവാന്‍ അതായത് 12 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കായിരിക്കുന്നത്. തീപിടുത്തതില്‍ ജിങ്കൗഡിയോ സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്‍ഡക്ഷന്‍ കുക്കര്‍ അധിക സമയം ഓണായി ഇരുന്നതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. സിസടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് .  ദണ്ഡന്‍ തന്നെയാണ് തന്റെ  സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. വീടിന്റെ  പകുതിയും കത്തി നശിച്ചിട്ടും അപകടത്തോടുള്ള ഉടമയുടെ ലഘുവായ പ്രതികരണവും പൂച്ചയുടെ ഭംഗിയുള്ള രൂപവും കുറിപ്പ് ഏറെ പേരെ ആകര്‍ഷിച്ചു. 8 ദശലക്ഷം പേരാണ് ഇതിനകം ഡൂയിനിലെ കുറിപ്പ് കണ്ടത്. നിരവധി ആളുകളാണ് ഉടമയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയ  

വരന്റെ വിദ്യാഭ്യാസയോഗ്യത പരീക്ഷിക്കന്‍ വധുവിന്റെ ടെസ്റ്റ്, രണ്ടിന്റെ ഗുണന പട്ടിക ചൊല്ലാന്‍ പറഞ്ഞതും വരന്‍ വിയര്‍ത്തു, പിന്നെ സംഭവിച്ചത് സിനിമാക്കഥയേക്കാള്‍ വലിയ ട്വിസ്റ്റ്

ഒരു വിവാഹം നടക്കാന്‍ പലതരം നുണകള്‍ പറയുന്നവരെ കുറിച്ച് കേട്ടിട്ടുണ്ട്. പല വിവാഹങ്ങളും കഴിഞ്ഞ ശേഷമായിരിക്കും ഒരു വലിയ നുണയ്ക്ക് മുകളിലാണ് ഈ ജീവിതം എന്ന സത്യം പലരും മനസ്സിലാക്കുന്നത്. എന്നാല്‍ ഇതിലൊന്നും പെട്ടു പോകാതെ രക്ഷപ്പെടുന്നത് ഭാഗ്യം തന്നെയാണ്. അത്തരത്തില്‍ രക്ഷപ്പെട്ട ഒരു 'ബുദ്ധിമതിയായ വധുവിനെ' കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തയാകുന്നത്. shayar_yogi എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് ഇത്തരത്തില്‍ ഒരു വധുവിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയിലായിരുന്നു സംഭവം നടന്നത്. വരന് വിവാഹം നടക്കാതെ ഒരുപാട് നാള്‍ കടന്നു പോയ ശേഷമാണ് ഒരു വിവാഹം ഒത്തു വന്നത്. എന്നാല്‍ വധുവിന്റെ കുടുംബം വരന്റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് തിരക്കിയിരുന്നു.  എന്നാല്‍ എങ്ങനെയും വിവാഹം നടക്കുന്നതിന് വേണ്ടി വരവും വരന്റെ കുടുംബവും വധുവിന്റെ കുടുംബത്തോട് വരന് വിദ്യാഭ്യാസമുണ്ടെന്ന് ഒരു നുണ പറയുകയായിരുന്നു. പക്ഷെ വിവാഹദിനമായപ്പോള്‍ ഈ തട്ടിപ്പ് മനസിലാക്കിയ വധുവും കുടുംബവും വിവാഹത്തില്‍ നിന്നും പിന്മാറിയതായിരുന്നു സംഭവം.  വരവ് വിദ്യാഭ്യാസമില്ലെന്ന കാര്യമായിരുന്നു വരന്റെ  കുടുംബം മറച്ച് വച്ചത്. വിവാഹ വേദിയിലെത്തിയ വധു, തന്റെ സംശയം ദുരൂകരിക്കാനായി വരനോട് രണ്ടിന്റെ ഗുണന പട്ടിക ചൊല്ലാന്‍ പറഞ്ഞു. വിവാഹവേദിയില്‍ വച്ച് അവിചാരിതമായി വധു ഗുണന പട്ടിക ചൊല്ലാന്‍ പറഞ്ഞപ്പോള്‍ വരന്‍ നിന്ന് വിയര്‍ത്തു. പിന്നാലെ വിവാഹ വേദിയില്‍ വച്ച് വധുവിന്റെ  വീട്ടുകാര്‍ വരന് വിദ്യാഭ്യാസമില്ലെന്ന കാര്യം തിരിച്ചറിയുകയും വിവാഹത്തില്‍ നിന്ന് പിന്മാറുകയുമായിരുന്നു. വരന്റെയും വധുവിന്റെയും വീട്ടുകാര്‍ ആലോചിച്ച് തീരുമാനിച്ച വിവാഹമായിരുന്നു അത്.  ഈ സംഭവം പുറത്ത് വന്നതോടെ നിരവധി പേരാണ് ഇതേ കുറിച്ചുള്ള കാര്യങ്ങള്‍ പറഞ്ഞെത്തിയത്. 'എല്ലാ ആണ്‍കുട്ടികളും അവരുടെ വിവാഹത്തിന് രണ്ടിന്റെ  ഗുണന പട്ടിക പഠിച്ചതിന് ശേഷമേ വരൂ.' എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. 'എനിക്ക് പോലും രണ്ടിന്റെ  ഗുണനപട്ടിക അറിയില്ല' മറ്റൊരു കാഴ്ചക്കാരനെഴുതി.

'നല്ല ഭക്ഷണസാധനങ്ങള്‍ ഉണ്ടാക്കാനാണ് കൊക്കോ ഉപയോഗിക്കുന്നത് എന്നറിയാമെന്ന് കര്‍ഷകന്‍', ജീവിതത്തില്‍ ആദ്യമായി ചോക്ലേറ്റിന്റെ രുചിയറിഞ്ഞൊരു കര്‍ഷകന്‍

മധുരം നുണഞ്ഞും ചോക്ലേറ്റ് പങ്കിട്ടും അല്ലാതൊരു ആഘോഷം മനുഷ്യര്‍ക്കില്ല. ചോക്ലേറ്റ് രുചിക്കാത്ത ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചാല്‍ ഇതുവരെ എല്ലാവര്‍ക്കും ഉണ്ടാകില്ലെന്നായിരുന്നു മറുപടി. എന്നാല്‍ അത് തിരുത്തുന്ന ഒരു സംഭവം ആണ് കഴിഞ്ഞ ദിവസം നടന്നത്. ഈ ചോക്ലേറ്റ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന കൊക്കോ കായ ഉത്പാദിപ്പിക്കുന്ന ഒരു കര്‍ഷകന്‍ പറഞ്ഞ കാര്യം കേട്ട് എല്ലാവരും ഞെട്ടുകയായിരുന്നു. ലോകത്തിലെ മൊത്തം കൊക്കോ ഉദ്പാദനത്തിന്റെ 45 ശതമാനവും ഐവറി കോസ്റ്റില്‍ നിന്നാണ്. എന്നാല്‍ അവിടുള്ളവര്‍ ഒരിക്കല്‍ പോലും ചോക്ലേറ്റ് രുചിച്ചിട്ടില്ല എന്ന് പറഞ്ഞാല്‍ ആര്‍ക്കെങ്കിലും വിശ്വസിക്കാന്‍ സാധിക്കുമോ?  എന്നാല്‍ അതാണ് സത്യം. അവിടെയുള്ള കര്‍ഷകര്‍ ആദ്യമായി ചോക്ലേറ്റ് രുചിക്കുന്നതിന്റെ വിഡിയോ ആണ് സോഷയല്‍മീഡിയയില്‍ കൗതുകമാകുന്നത്. കൊക്കോ കര്‍ഷകരുമായി നടത്തിയ ഒരു അഭിമുഖത്തിന്റെ ഭാഗമാണ് ഇപ്പോള്‍ വൈറലാകുന്നത്. വിഡിയോയില്‍ 'കൊക്കോ എന്തിന് വേണ്ടയാണ് ഉപയോഗിക്കുന്നതെന്ന് അറിയാമോ' എന്ന് കര്‍ഷകനോട് ചോദിക്കുമ്പോള്‍, 'നല്ല ഭക്ഷണസാധനങ്ങള്‍ ഉണ്ടാക്കാനാണെന്ന് അറിയാം എന്നാല്‍ ഇതുവരെ രുചിച്ചിട്ടില്ലെന്നും' അദ്ദേഹം പറയുന്നുണ്ട്. 'തന്റെ കയ്യില്‍ ഒരു സര്‍പ്രൈസ് ഉണ്ടെന്ന്' പറഞ്ഞാണ് അഭിമുഖം നടത്തുന്നയാള്‍ ചോക്ലേറ്റ് എടുത്തു കാണിക്കുന്നത്. 'ഇത് കൊള്ളമെല്ലോ' എന്നായിരുന്നു കര്‍ഷകന്റെ മറുപടി. പിന്നാലെ മറ്റു കര്‍ഷകരുടെ ചോക്ലേറ്റ് ഇഷ്ടത്തോടെ രുചിക്കുന്നതും വിഡിയോയില്‍ കാണാം. ഇത്തരം പ്രദേശങ്ങളില്‍ കൃഷി ചെയ്ത് കൊക്കോ പുറം രാജ്യാങ്ങളിലേക്ക് കയറ്റുമതി ചെയ്യുമെങ്കിലും കര്‍ഷകര്‍ക്ക് അതിന്റെ യഥാര്‍ഥ മൂല്യം ലഭിക്കുന്നില്ലെന്നായിരുന്നു പലരും കമന്റ് ചെയ്തത്. ഇതൊരു പഴയ വീഡിയോ ആണെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ ഇപ്പോഴും കൗതുകമാകുകയാണ്.

പ്രണയമാണെന്ന് പറഞ്ഞ് ഇങ്ങനെയൊക്കെ ആകാവോ!!! കാമുകന് ദിവസവും കാമുകിയുടെ വക നൂറുലധികം കോളുകളും സന്ദേശങ്ങളും, അതിര് കടന്ന പ്രണയം

കാമുകി കാമുകന്‍മാര്‍ പ്രണയദിനങ്ങളില്‍ അന്യോന്യം ഫോണില്‍ സല്ലപിക്കുകയും മെസേജ് അയക്കുകയും ചെയ്യുക പതിവാണ്. എന്നാല്‍ അതിനെല്ലാം ഇരുവരും ഒരു പരിധി നിശ്ചയിക്കാറുണ്ട്. പക്ഷെ പരിധിയില്ലാതെ കാമുകനോ കാമുകിയോ ആരെങ്കിലും വിളിച്ചാല്‍ അതൊരു ശല്യമായി മാറാതിരിക്കില്ല. അത്തരം ഒരു സംഭവം ആണ് ഇപ്പോള്‍ ചൈനയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. 18 കാരിയായ സിയാവു എന്ന പെണ്‍കുട്ടിയായിരുന്നു അസഹ്യമായ രീതിയില്‍ കാമുകനോട് പെരുമാറിയത്. കാമുന് ശല്യമാകും വിധം ആയിരുന്നു യുവതി കാമുകനെ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തുകൊണ്ടിരുന്നത്.  കാമുകിയുടെ സ്വഭാവം പരിധിവിട്ടു തുടങ്ങി എന്ന് തോന്നിപ്പോള്‍ കാമുകന് തന്നെ അതൊരു ശല്യവും അസഹനീയവുമായി മാറുകയായിരുന്നു. ഇതോടെ കാമുകന്‍ കോളുകള്‍ എടുക്കാതെയായി. എന്നാല്‍ ഇതോടെ കാമുകിയുടെ സ്വഭാവം മാറി.  തന്റെ കോളിന് മറുപടി ലഭിക്കാതായതോടെ പെണ്‍കുട്ടിയുടെ സമനില തെറ്റി. ദേഷ്യം കൊണ്ട് സിയാവു വീട്ടിലെ സാധനങ്ങള്‍ എറിഞ്ഞുടയ്ക്കുകയും മരിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. സിയാവു തന്റെ കാമുകനെ വീഡിയോ കോളിലൂടെ നിരന്തരം ബന്ധപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. കടുത്ത നിരാശയും ദേഷ്യവും കൊണ്ട് മനോനില തെറ്റിയ ഭയാനകമായ അവസ്ഥയിലായിരുന്നു 18കാരിയെ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് സിയാവുവിന് ബോര്‍ഡര്‍ലൈന്‍ പേഴ്സണാലിറ്റി ഡിസോര്‍ഡര്‍ ഉണ്ടെന്നും പരിശോധനയില്‍ ഡോക്ടര്‍ സ്ഥിരീകരിച്ചു. ഇത് 'ലൗ ബ്രെയിന്‍ ' എന്നും അറിയപ്പെടുന്നു. കുട്ടിക്കാലത്ത് ഉണ്ടാകുന്ന ഏതെങ്കിലും മാനസികാഘാതത്തില്‍ നിന്നോ ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസിക പ്രശ്നങ്ങള്‍ മൂലമോ ഈ രോഗാവസ്ഥ ഉണ്ടാകാമെന്നും ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു. ചെംഗ്ഡുവിലെ ഫോര്‍ത്ത് പീപ്പിള്‍സ് ഹോസ്പിറ്റലിലെ സ്പെഷ്യലിസ്റ്റായ ഡോക്ടര്‍ ഡു നായാണ് പെണ്‍കുട്ടിയെ ചികിത്സിക്കുന്നത്.

പ്രതീക്ഷയ്ക്കപ്പുറം മാര്‍ക്ക് ലഭിച്ചു, പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥി ബോധരഹിതനായി, പരീക്ഷയുടെ വിജയം വിദ്യാര്‍ത്ഥിയെ എത്തിച്ചത് ആശുപത്രിയിലെ ഐസിയുവില്‍!!!

പ്രതീക്ഷയ്ക്കപ്പുറം കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ ഒരു ആഘാതം മനസ്സിന് ഉണ്ടാകും. എന്നാല്‍ മീററ്റില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഒരു സംഭവം കേള്‍ക്കുമ്പോള്‍ കേള്‍ക്കുന്നവര്‍ക്കും അതേ ആഘാതം ഉണ്ടാകും എന്നതാണ് സത്യം. സംഭവം പത്താം ക്ലാസ്സ് പരീക്ഷയുടെ റിസള്‍ട്ട് കണ്ട് വിദ്യാര്‍ത്ഥി ബോധരഹിതനായി ആശുപത്രിലായി എന്നാണ്. പക്ഷെ ഈ വാര്‍ത്ത കേള്‍ക്കുമ്പോള്‍ കുട്ടി ബോധരഹിതനായത് പരീക്ഷയില്‍ തോറ്റതുകൊണ്ടാം എന്ന് ഒരു തെറ്റിദ്ധാരണ ഉണ്ടായേക്കാം. എന്നാല്‍ കുട്ടി ബോധരഹിതനായത് പ്രതീക്ഷിച്ചതിലും കൂടുതല്‍ മാര്‍ക്ക് ലഭിച്ചതിനാലാണ്. മീററ്റിലെ മോദിപുരം മഹര്‍ഷി ദയാനന്ദ് ഇന്റര്‍ കോളേജിലെ വിദ്യാര്‍ഥിയായ അന്‍ഷുല്‍ കുമാര്‍ എന്ന 16കാരനാണ് പരീക്ഷയില്‍ ഉന്നതവിജയം നേടിയത്. എന്നാല്‍ ആഘോഷത്തിലായ കുടുംബത്തെ മുഴുവന്‍ ദു:ഖത്തിലാഴ്തി കുട്ടി ബോധരഹിതനാവുകയായിരുന്നു എന്ന് തപാല്‍ ഓഫീസിലെ കരാര്‍ തൊഴിലാളിയായ അന്‍ഷുലിന്റെ പിതാവ് സുനില്‍ കുമാര്‍ പറയുന്നു. ബോധരഹിതനായ അന്‍ഷുലിന് വീട്ടില്‍വെച്ച് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐ.സി.യുവില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു. പരീക്ഷാഫലം വരുമ്പോള്‍ കുട്ടികള്‍ക്കുണ്ടായ മാനസിക സമ്മര്‍ദത്തെക്കുറിച്ച് രക്ഷിതാക്കള്‍ ബോധവാന്മാരാകണമെന്നതിന്റെ ഉദാഹരണമാണ് ഇതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇത്തവണത്തെ പത്താംക്ലാസ് പരീക്ഷയില്‍ യു.പിയില്‍ 89.55ശതമാനമാണ് വിജയം. 12 ക്ലാസ് പരീക്ഷയില്‍ വിജയം 82.60 ശതമാനമാണ്.

പതിനേഴ് വ്യത്യസ്ത നമ്പറുകളില്‍ നിന്ന് മൂന്ന് വര്‍ഷത്തിനിടയില്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചത് 2000 തവണ, പൊലീസിന് ശല്യമായ കോളുകള്‍, ഒടുവില്‍ പുലിവാല് പിടിച്ച് 56കാരി

കുട്ടികള്‍ കുസൃതി കാണിക്കുമ്പോള്‍ പൊലീസിനെ വിളിക്കുമെന്ന് പറയുന്നത് സ്വാഭാവികമാണ്. എന്നാല്‍ നമ്മള്‍ തമാശയ്ക്ക് പറയുന്ന കാര്യം ഇവിടെ ഒരു സ്ത്രീ ചെയ്തിരിക്കുകയാണ്. വടക്കന്‍ ലണ്ടനിലെ ഹാരോയില്‍ നിന്നുള്ള 56 കാരിയായ സോണിയ നിക്‌സണ്‍ ആണ് ഇത്തരത്തില്‍ പൊലീസിനെ വിളിച്ചത്. 2021 നും 2023 നും ഇടയില്‍ ആണ് ഇവര്‍ എമര്‍ജന്‍സി നമ്പറായ 999 ലേക്ക് വിളിച്ചത്. 17 വ്യത്യസ്ത മൊബൈല്‍ നമ്പറുകളില്‍ നിന്നാണ് ഇവര്‍ വിളിച്ചതെങ്കിലും ആകെ വിളിച്ചത് 2000 തവണയായിരുന്നു എന്നതാണ് ഞെട്ടിക്കുന്ന കാര്യം. 2023-ല്‍ മാത്രം 1,194 തവണ ലൈനിലേക്ക് വിളിച്ചു. ആ വര്‍ഷം പൊലീസ് സേനയിലേക്ക് ആവര്‍ത്തിച്ചുള്ള ആദ്യത്തെ മൂന്ന് കോളര്‍മാരില്‍ ഒരാളായി ഇതോടെ ഈ സ്ത്രീ മാറുകയായിരുന്നു. കമ്മ്യൂണിക്കേഷന്‍സ് ആക്ട് 2003ന്റെ 668 ലംഘനങ്ങള്‍ക്ക് ജനുവരിയില്‍ നിക്സണെ അറസ്റ്റ് ചെയ്യുകയും കുറ്റങ്ങള്‍ ചുമത്തുകയും ചെയ്തു. അറസ്റ്റിനുശേഷവും ഇവര്‍ ഒരു ഉദ്യോഗസ്ഥനെ വംശീയമായി അധിക്ഷേപിക്കുകയും ചെയ്തു, ഇങ്ങനെ പലതരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി ക്രിമിനല്‍ നാശനഷ്ടത്തിന് അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്തായാലും ഒടുവില്‍ ഇവര്‍ക്ക് ജയില്‍ തടവ് വിധിച്ചിരിക്കുകയാണ്. ഇപ്പോള്‍ 22 ആഴ്ച തടവിന് ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്. ഭക്ഷണമെവിടെ എന്നും പെന്‍ഷന്‍ ഡിപ്പാര്‍ട്‌മെന്റിന്റെ നമ്പര്‍ ഏതാണ് എന്നും, പറഞ്ഞ സാധനം എത്തിക്കാത്തതെന്ത് എന്നുമൊക്കെ ചോദിച്ചാണ് ഇവര്‍ വിളിച്ച് ശല്യം ചെയ്തിരുന്നത്. ഇവരുടെ കോളുകള്‍ കാരണം, പലര്‍ക്കും കൃത്യസമയത്ത് സഹായമെത്തിക്കാന്‍ പോലും പറ്റിയിട്ടില്ല എന്നും പോലീസ് വ്യക്തമാക്കി.   

ചില സമയങ്ങളില്‍ വീടിനുള്ളില്‍ അസാധാരണമായ തട്ടലും മുട്ടലും, ഒടുവില്‍ വീടിനുള്ളിലെ രസഹ്യ നിലവറ കണ്ടെത്തി!!! സോഷ്യല്‍ മീഡിയയില്‍ അനുഭവം പങ്കുവെച്ച് യുവാവ്

സ്വന്തം വീട്ടില്‍ ഇതുവരെ അറിയാത്ത ഒരു മുറിയുണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ. അത്തരത്തില്‍ ഒരു അനുഭവമാണ് ഒരു യുവാവ് പറയുന്നത്. വീടിനുള്ളിലെ അസാധാരണമായ ശബ്ദം തിരിച്ചറിഞ്ഞ യുവാവ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കാര്യങ്ങള്‍ എല്ലാവരെയും ഞെട്ടിച്ചു. വീടിനുള്ളില്‍ നിന്നും ചിലസമയങ്ങളില്‍ വന്നിരുന്ന അസാധാരമായ ശബ്ദങ്ങള്‍ ആണ് ഈ യുവാവിനെ ആദ്യം ഞെട്ടിച്ചത്. ശബ്ദം കേട്ട ഇടത്ത് നിന്നാണ് ഒരു ബേസ്‌മെന്റ് ഇവരുടെ ശ്രദ്ധയില്‍ പെട്ടത്. പിന്നീടാണ് മനസ്സിലാകുന്നത് തന്റെ വീട്ടില്‍ ഒരു രസഹ്യ നിലവറയുണ്ടെന്ന്. ഇയാള്‍ പറയുന്നത് ഇങ്ങനെ: 'കണ്ടെത്തിയ ബേസ്‌മെന്റിന്റെ ചിലഭാഗങ്ങളില്‍ താനും വീട്ടുകാരും ചെല്ലാറുള്ളതാണ്. പക്ഷേ അവിടെ നിന്നും വിചിത്രമായ പല ശബ്ദങ്ങളും കേട്ട് തുടങ്ങിയപ്പോഴാണ് ആ ദിവസം അങ്ങോട്ട് ചെന്ന് നോക്കിയത്. അപ്പോള്‍ കണ്ടത് ഒരു രഹസ്യ വാതിലാണ്. ആ വാതില്‍ പഴയ ഉടമ ഒരു ഷെല്‍ഫ് കൊണ്ട് അടച്ചുവച്ചിരിക്കുകയാണ് എന്നാണ് പോസ്റ്റില്‍ പറയുന്നത്. വാതിലിന്റെ അപ്പുറത്ത് നിന്നാണ് ശബ്ദം കേട്ടുകൊണ്ടിരുന്നത്. എന്നാല്‍ വീട്ടുടമയും കുടുംബവും ആ വാതില്‍ തുറക്കാന്‍ ശ്രമിച്ചില്ല എന്നും അതിനകത്ത് എന്താണുള്ളത് എന്ന് നോക്കാന്‍ ശ്രമിച്ചില്ല എന്നുമാണ് പറയുന്നത്.'  സംഭവം പങ്കുവച്ചതിന് പിന്നാലെ നിരവധി ആളുകള്‍ കമന്റുകളുമായി രംഗത്തെത്തി. പലരും ആ വാതില്‍ തുറന്നു നോക്കൂ എന്നാണ് അഭിപ്രായപ്പെട്ടത്. മറ്റുചിലര്‍ അതൊരു ശൂന്യമായ മുറിയായിരിക്കും എന്നാണ് പറഞ്ഞതെങ്കില്‍ മറ്റുചിലര്‍ പറഞ്ഞത് അതിനകത്ത് എന്തെങ്കിലും കാണും. അതിനാല്‍ സൂക്ഷിച്ചും കണ്ടും തുറക്കണം എന്നാണ്. എന്തായാലും താന്‍ ജോലി കഴിഞ്ഞ് പോയ ശേഷം, വാതില്‍ തുറന്നു നോക്കുമെന്ന് ഉപയോക്താവ് പറഞ്ഞിട്ടുണ്ട്. അതിനുള്ളില്‍ എന്താണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ മറ്റുള്ളവര്‍.  

പരീക്ഷിച്ച് പരീക്ഷിച്ച് ഒടുവില്‍ അത് ഐസിലും എത്തി, ഇതുവരെ ചിന്തിക്കാത്ത ഐസ് ആപ്പില്‍ ബിരിയാണി കോംപിനേഷനില്‍ ഒരു വിഭവം!!! സോഷ്യല്‍ മീഡിയയില്‍ സംഭവം വൈറല്‍

ഭക്ഷണത്തില്‍ വെറൈറ്റി കൊണ്ടുവന്ന് അത് സോഷ്യല്‍ മീഡിയയില്‍ ഹിറ്റാക്കുന്ന പതിവ് ഉണ്ട്. ചിലപ്പോള്‍ നമ്മള്‍ ചിന്തിക്കാത്ത കോംപിനേഷന്‍ ആയിരിക്കും അവര്‍ കൊണ്ടു വരിക. സ്‌പൈസി ആയുള്ള ഭക്ഷണത്തില്‍ ചോക്ലേറ്റും, വളരെ ക്രീമിയോ മധുരമുള്ളതോ ആയ ഭക്ഷണത്തില്‍ സ്‌പൈസിയായുള്ള വെറൈറ്റികള്‍ പരീക്ഷിച്ച് വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.  ഓരോ ഭക്ഷണം ഹിറ്റാകുമ്പോള്‍, അല്ലെങ്കില്‍ കോംപിനേഷന്‍ ഹിറ്റാകുമ്പോള്‍ ആ ഭക്ഷണം ആഗ്രഹിച്ച് അതേ സ്ഥലങ്ങളിലേക്ക് പോകുന്നവരുണ്ട്. ചിലര്‍ പുതിയത് പുതിയത് പരീക്ഷിക്കാറുമുണ്ട്. ഓരോ ദിവസവും അത്തരത്തില്‍ പരീക്ഷിക്കുന്ന ഭക്ഷണങ്ങളുടെ ഇടയിലേക്കാണ് പുതിയൊരു കോംപിനേഷന്‍ എത്തുന്നത്. ബിരിയാണിയില്‍ ആണ് ഈ പുതിയ പരീക്ഷണം ഐസ് ആപ്പിള്‍ ബിരിയാണി എന്നാണ് ഈ വിഭവത്തിന്റെ പേര്. ഹൈദരാബാദിലാണ് ഇത് പരീക്ഷിക്കപ്പെടുന്നത്. ഹൈദരാബാദിലെ ഹൈടെക് സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന മര്യാദ രാമണ്ണ എന്ന റെസ്റ്ററന്റ് ആണ് സമ്മര്‍ സ്പെഷല്‍ വിഭവമായി അവരുടെ മെനുവില്‍ ഐസ് ആപ്പിള്‍ ബിരിയാണി ഉള്‍പ്പെടുത്തിയിരിക്കുന്നത്. പേര് ഐസ് ആപ്പിള്‍ എന്നാണെങ്കിലും ഇതിന് ഐസോ ആപ്പിളോ ആയി ബന്ധം ഒന്നുമില്ല. നമ്മുടെ നാട്ടിലെ വഴിയോരങ്ങളിലും മറ്റും കിട്ടുന്ന പനംനൊങ്ക് ആണ് ഐസ് ആപ്പിള്‍ എന്നറിയപ്പെടുന്നത്. കരിമ്പനയുടെ കായാണ് പനംനൊങ്ക്. ബിരിയാണിക്കൊപ്പം തന്നെ ഐസ് ആപ്പിള്‍ കറിയും പുലാവും ഇവിടെയുണ്ട്. ഇന്‍സ്റ്റഗ്രാമിലെ 'hyderabadbucketlist' എന്ന പേജാണ് ഈ വിഭവം പങ്കുവച്ചത്. എന്നാല്‍ കൂടുതല്‍ ആളുകള്‍ക്കും ഈ വിഭവം ഇഷ്ടപ്പെട്ടില്ല എന്നാണു ചുവടെയുള്ള കമന്റുകള്‍ സൂചിപ്പിക്കുന്നത്. ഈ പഴം വേവിച്ചു കഴിക്കാന്‍ ഉള്ളതല്ലെന്നും നേരിട്ട് തന്നെ കഴിക്കുകയാണ് വേണ്ടതെന്നും ഒട്ടേറെ ആളുകള്‍ കമന്റ് ചെയ്തു.

More Articles

ഒരു ചോക്ലേറ്റില്‍ ഒന്നും ഒതുങ്ങില്ല ഈ കേസ്, ഡിവേഴ്‌സ് കേസ് നടക്കുന്നതിനിടെ പ്രണദിനത്തില്‍ ഭാര്യയ്ക്ക് ചോക്ലേറ്റ് കൊടുത്ത ഭര്‍ത്താവിന് ഭാര്യ കൊടുത്തത് 'മികച്ച ഒരു മറുപടി'
കുഞ്ഞുണ്ടാകാന്‍ ഐവിഎഫ് ചികിത്സ: ഭാര്യയ്ക്ക് ഗര്‍ഭമുണ്ടാകാന്‍ സ്വന്തം ബീജത്തിനൊപ്പം അച്ഛന്റെ ബീജവും കുത്തിവച്ചു, കുഞ്ഞ് ജനിച്ച് അഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ കേസ്
'സോമാ കല്യാണം വന്ന് വിളിച്ചിട്ടുണ്ട്, കല്യാണത്തിന് എല്ലാവരെയും കൂട്ടി അങ്ങ് എത്തിയേക്കണം' സിസിടിവിയിലൂടെ ഒരു കല്യാണം വിളി, ഇത് വല്ലാത്ത ഒരു കല്യാണം വിളിയെന്ന് സോഷ്യല്‍ മീഡിയ
ആദ്യരാത്രിയില്‍ നവവരന്‍ എത്തിയത് ലൈംഗിക ഉത്തേജക മരുന്ന് കഴിച്ച്!!! സെക്‌സില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ നവവധു ചികിത്സയിലിരിക്കെ മരിച്ചു
വിമാനത്തില്‍ നിന്ന് ലഭിച്ച സാന്‍വിച്ച് എയര്‍പോട്ടില്‍ ഇറങ്ങിയ ശേഷം കഴിക്കാനെടുത്ത യാത്രക്കാരന്‍ ഞെട്ടി,  ഇന്‍ഡിഗോ വിമാനത്തില്‍ നിന്ന് ലഭിച്ച സാന്‍വിച്ചില്‍ നിന്ന് ലഭിച്ചത് സ്‌ക്രൂ!!!
'മകനെ പ്രേമിക്കുന്ന പെണ്‍കുട്ടികളുടെ ശ്രദ്ധയ്ക്ക് അമ്മ തയ്യാറാക്കിയ നിയമം', ഇങ്ങനെ ഒരു സ്ത്രീയുടെ മകനെ പ്രേമിക്കുന്നതിലും ഭേദം ആത്മഹത്യയാണെന്ന് സോഷ്യല്‍ മീഡിയയും
സ്ത്രീധനത്തിന്റ പേരില്‍ വീട്ടുകാര്‍ വിവാഹം മുടക്കിയാല്‍ ഇങ്ങനെയാല്ലാതെ പിന്നെ എന്ത് ചെയ്യും? രാത്രിയില്‍ വിവാഹവേഷത്തില്‍ ഒളിച്ചോടിപ്പോകുന്ന വരനെയും വധുവിനെയും കണ്ട് പഠിക്കണമെന്ന് സോഷ്യല്‍ മീഡിയ
മത്സ്യങ്ങള്‍ ലൈംഗീക വേളയില്‍ ഏര്‍പ്പെടുമ്പോള്‍ പുറപ്പെടുവിക്കുന്ന ശബ്ദം പരിസരവാസികളുടെ ഉറക്കം കെടുത്തുന്നു, വിചിത്രമായ പരാതി ഉന്നയിച്ച് ഫ്ളോറിഡ നിവാസികള്‍

Most Read

British Pathram Recommends